നോവൽ #തുടർകഥ

108 Posts • 834K views
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _116 ✍️ രചന - ജിഫ്ന നിസാർ ❣️ എല്ലാം കൂടി വാരി വലിച്ചെടുക്കേണ്ട.. " അവരുടെതായ സാധനങ്ങൾ ബാഗിൽ അടുക്കി വെക്കുന്ന കാർത്തുവിനോടായി പറഞ്ഞു കൊണ്ടാണ് കാശി മുറിയിലേക്ക് കയറി ചെന്നത്.. മ്മ്.. അവനെ നോക്കാതെ അവളൊന്നു മൂളുക മാത്രം ചെയ്തു. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ടേബിളിലേക്ക് വാച്ച് അഴിച്ചു വെക്കുന്നവന്റെ മുഖം ചുളിഞ്ഞു ആ തണുത്ത ഭാവം കണ്ടപ്പോൾ.. വാചവിടെ വെച്ചിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നിട്ടു കാർത്തുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ടാ തോളിൽ താടി കുത്തി നിന്നു. എന്ത് പറ്റി... സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരാന്വേഷണം. ഒന്നുല്ല.. കാർത്തു മുഖം തിരിക്കാതെ അങ്ങനെ തന്നെ നിന്നിട്ട് കാശിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു. ഒന്നും ഉണ്ടല്ലോ.. അല്ലങ്കിൽ എന്റെ പെണ്ണിങ്ങനെ തണുത്തു പോവില്ല. അതും എനിക്കരികിൽ.. അത് കൊണ്ട് നീ കാര്യം പറയെടി മോളെ കുഞ്ഞാറ്റ കിളി.. " അവനവളെ അവന് നേരെ തിരിച്ചു നിർത്തി. അതുണ്ടല്ലോ.. മ്മ്.. അതുണ്ട്.. അമ്മയ്ക്കും അച്ഛനുമൊക്കെ നമ്മള് പോണത് സങ്കടമാണ്.. " ആണോ.. അതൊക്കെ തന്നെയാണ് കാര്യമെന്ന് ഊഹിച്ചു കഴിഞ്ഞിരുന്നു അവനും. കാരണം തലേന്ന് രാത്രിയിൽ തന്നെ നാളെ വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലേലും രണ്ടാളുടെയും മുഖം മങ്ങി പോയത് അവനും കണ്ടിരുന്നു. നിനക്കോ.. നിനക്കെന്റെ കൂടെ പോരാൻ ഇഷ്ടമല്ലേ.. " കാശി അരുമയോടെ അവളുടെ കവിളിൽ കൂടി വിരൽ ഇഴയിച്ചു കൊണ്ട് ചോദിച്ചു. എനിക്ക്.. എനിക്കിഷ്ടാ.. അതിപ്പോ അവർക്കും ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. ഇത്രേം ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് നമ്മള് പോകുവാ ന്ന് പറഞ്ഞപ്പോ.. അത്‌ കൊണ്ടാ.. " കാർത്തു ഒന്ന് കൂടി അവന്റെ നെഞ്ചിലൊട്ടി. "എനിക്കറിയാം കാർത്തു... നിന്നേം നിന്റെ അച്ഛനേം അമ്മയെയും ഓർത്തിട്ട് തന്നാ ഞാനും ഇത്രയും ദിവസം ഞാൻ ഇവിടെ നിന്നത്. ഞാൻ കാരണം നിങ്ങൾക്കൊരു ടെൻഷൻ വേണ്ടല്ലോ ന്നും കരുതി കൊണ്ട്.. പക്ഷേ എന്നും അങ്ങനെ പറ്റുവോടീ.. എന്നായാലും പോണ്ടേ.." സ്നേഹത്തോടെ തന്നെ അവൾക്ക് പറഞ്ഞു കെടുക്കുമ്പോഴും.. ഇങ്ങനെ നിന്നതിൽ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നിട്ടും ഞാനത് സഹിച്ചല്ലേ എന്ന് അവൻ പറയാതെ മാറ്റി വെച്ചു. ഒന്നുല്ല.. ഞാൻ ഓക്കേയാണ്.. അല്ലേലും കാശ്യേട്ടന്റെ കാര്യം കൂടി ഓർക്കണ്ടേ.. കാർത്തു അവനെ വട്ടം കെട്ടിപിടിച്ചു.. അതാണ്‌ ന്റെ പൊണ്ടാട്ടി.. " അവളുടെ രണ്ടു കവിളിലും നുള്ളി പിടിച്ചു കൊണ്ട് കാശി ചിരിയോടെ പറഞ്ഞു.. 💥💥 അരമണിക്കൂർ തികച്ചും വേണ്ടല്ലോ ചേച്ചി.. നിങ്ങൾക്കങ്ങോട്ടും ഞങ്ങൾക്കിങ്ങോട്ടും വരാൻ.പിന്നെന്തിനാ ഈ സങ്കടം.." കാശി തുളസിയെ നോക്കി ചോദിച്ചു. അതൊക്കെ അവർക്കും അറിയാം. പക്ഷേ പെട്ടന്ന് അവരങ്ങു പോകുവാന്ന് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു സങ്കടം. താനും അശോകേട്ടനും നോക്കുന്നതിലും ഭംഗിയായി കാശി അവളെ നോക്കും എന്നറിയാം. അവന്റെ കൂടെ അവളൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നുമറിയാം. അതെല്ലാം കണ്മുന്നിൽ കണ്ടപ്പോൾ എത്ര വലിയൊരു തെറ്റായിരുന്നു താങ്കൾ അവളോടും അവനോടും ചെയ്യാൻ തുടങ്ങിയതെന്നോർത്ത് കൊണ്ട് അവരുടെ നീറ്റൽ.. അത് കുറച്ചൊന്നുമല്ല. അതല്ലാതെയപ്പോൾ മറ്റെന്തു ചെയ്യാനാണ്.. അശോകൻ പക്ഷേ ചിരിയോടെയാണ് അവരെ യാത്രയാക്കാൻ നിൽക്കുന്നത്. നാളെ മുതൽ ബസ്സിറക്കിയാലോ..? " കാശി അയാൾക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു. "ഇനിയിപ്പോ ബസ്സിൽ.. നീ നമ്മുടെ ഓഫീസിൽ പോ ഡാ.. അതല്ലേ നല്ലത്.." അശോകൻ അവന്റെ തോളിൽ തട്ടി. "അതൊന്നും ശെരിയാവില്ല അശോകേട്ട.. നമ്മുക്ക് ചെയ്യാൻ പറ്റും എന്നുറപ്പുള്ളത് മാത്രമേ ഏറ്റെടുത്തു ചെയ്യാൻ പാടുള്ളു..അങ്ങനെ നോക്കുമ്പോൾ ആ ബസ്സാ കാശിനാഥന് ഏറ്റവും ഇണങ്ങുന്നത്. ഓഫീസും ബിസിനസ്സും ഒന്നും ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊക്കെ ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നത് നടന്നില്ല.. ഇന്നിപ്പോ അതിനോട് ആ ആഗ്രഹവുമില്ല.." കുറെ പ്രാവശ്യം അശോകൻ ഒളിഞ്ഞും തെളിഞ്ഞും കാർത്തു മുഖേനയും അറിയിക്കാൻ ശ്രമിച്ച ആ കാര്യം.. ഇനിയൊരിക്കലും ആവർത്തിക്കാത്ത വിധം കാശി അവന്റെ നിലപാടിൽ ഉറച്ചു നിന്നു. എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. നീ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കണം എന്നേ എനിക്കുള്ളൂ.. നിന്റെ കയ്യിലാണ് എന്റെ മകളുടെ ജീവനും ജീവിതവും.." അശോകൻ കാർത്തുവിനൊപ്പം തന്നെ അവനെയും ചേർത്ത് പിടിച്ചു. ഇനിയും തീരാത്ത പരിഭവം പോലെ കാർത്തു എന്തൊക്കെയോ വിളിച്ചു പറയാൻ ഒരുങ്ങിയെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ കാശി നോട്ടം കൊണ്ടത് തടഞ്ഞു.. പോട്ടെ എന്നാ.. " കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കാശി അവരോട് യാത്ര ചോദിച്ചു. എത്തിയിട്ട് വിളിക്കണം കേട്ടോ.. തുളസി ഓർമ്മിപ്പിച്ചു.. സൂക്ഷിക്കണം.. അശോകനും പറഞ്ഞു. രണ്ടു പേരും നോക്കി നിൽക്കെ തന്നെ.. അവരുടെ കാറാ പടിപ്പുര കടന്നിറങ്ങി പോയി.. 💥💥 കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ശ്വാസം കിട്ടിയത് പോലൊരു സുഖമാണ് സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ കാശിക്ക് അനുഭവപ്പെട്ടത്. വാ.. അകത്തേക്ക് കയറും മുന്നേ കാർത്തുവിന്റെ കയ്യും പിടിച്ചു കൊണ്ടവൻ അച്ഛനുറങ്ങുന്നിടത്തെക്കാണ് പോയത്. എന്റെ പെണ്ണാ അച്ഛാ.. അവൾക്കൊപ്പം അവിടെ നിൽക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് കേൾക്കാൻ നോമ്പ് നോറ്റിരുന്നവൾക്ക് അവനങ്ങനെ എപ്പോ പറഞ്ഞു കേട്ടാലും വല്ലാത്തൊരു സുഖമാണ്. സന്തോഷമാണ്. കാശ്ശിക്കൊപ്പം അവളും കൈ കൂപ്പി അൽപ്പനേരം കണ്ണടച്ച് നിന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്തൊരു മനുഷ്യന് വേണ്ടി അവളുടെയും പ്രാർത്ഥന.. വീണ്ടും കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് കാശി മുൻവശത്തെ വാതിൽ തുറന്നത്. അവരങ്ങോട്ട് പോരണം എന്നുറപ്പിക്കും മുന്നേ തന്നെ കാശി ഒരാളെ കൊണ്ട് അവിടൊക്കെ തൂത്തു തുടച്ചിട്ടിരുന്നു. അതിനാൽ തന്നെ എല്ലായിടത്തും നല്ല വൃത്തിയോടെയാണ്. കാശിയുടെ കൊട്ടാരത്തിലേക്ക് സ്വഗതം പ്രിയേ.. അവനൊരു ചിരിയോടെ പറയുമ്പോൾ കർത്തുവും അവനെ ചുറ്റി പിടിച്ചു. ഒന്നോ രണ്ടോ പ്രാവിശ്യം അങ്ങോട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി അവൾക്കന്നവിടെ കാണാൻ കഴിഞ്ഞു. വീടൊക്കെ ചുറ്റും നടന്നു കാണിച്ചു കൊടുത്തത് അവൻ തന്നെയാണ്. തന്റെ വീട്ടിൽ കണ്ടത് പോലൊരു ആളെ ആയിരുന്നില്ല അവനപ്പോൾ. ചിരിച്ചും കുസൃതി കാട്ടിയും ഉറക്കെ ചിരിച്ചും തീർത്തും പുതിയ ഒരാൾ. വൈകുന്നേരത്തോടെ ശിവയും അവന്റെ കൂടെ അമ്മയും അമ്മുവും കൂടി വന്നു. അവരെല്ലാം ഒരുമിച്ചാണ് കഴിക്കാൻ ഉണ്ടാക്കിയത്. ശോ.. ആ മറ്റേ കൊച്ച് കൂടി വേണമായിരുന്നു എന്ന് ശിവയുടെ അമ്മ പറഞ്ഞു കേട്ടപ്പോൾ കാർത്തുവും കാശിയും ചിരിയോടെ ശിവയെ നോക്കി. വല്ലാത്തൊരു കള്ളത്തരം നിറഞ്ഞ ചിരിയോടെ അവൻ അവിടെ നിന്നും മാറി കളഞ്ഞു.. ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന ടൈമിൽ കാർത്തു മിയയെ ഫോണിൽ വിളിച്ചു. ശോ.. ഞാനും കൂടെ വേണമായിരുന്നു..' അവളുടെയും മുഖം ചുളിഞ്ഞു.. ചേച്ചി വരുന്ന ഒരു ദിവസം പറയ്യ്.. ഞങ്ങളും വരാം. നമുക്കിവിടെ കൂടാന്നെ.. " അമ്മു അവൾക്ക് ഉറപ്പ് കൊടുത്തു. അവർക്കൊപ്പം ഒന്നും മിണ്ടുന്നില്ലേലും ശിവ ഗൂഡമായൊരു ചിരിയോടെ അവരെല്ലാം മിയയോട് സംസാരിക്കുന്നതും നോക്കി ഇരിപ്പാണ്. ഒൻപത് മണിയോടെയാണ് അവരെല്ലാം തിരിച്ചു പോയത്.. രാത്രിയിൽ കഴിക്കാൻ ഉള്ളത് തുളസി കൊടുത്തു വിട്ടത് കൊണ്ട് തന്നെ വേറെ പണിയൊന്നും ഇല്ലായിരുന്നു. ആളും അനക്കവുമില്ലാത്ത ആ വീടിന്റെ ഉള്ള് മുഴുവനും അന്നവരുടെ പ്രണയം അലയടിച്ചു.. അന്ന് വരെയും കാണാത്ത അനുഭവിക്കാത്ത മനോഹരമായ ആ രാത്രി.. ഇണ കുരുവികളെ പോലെ.. അന്നവിടെ കാശിയും അവന്റെ പെണ്ണും...അവരുടെ പ്രണയവും മാത്രം... 💥💥 ഇരട്ട ജീവപര്യന്തം.. രണ്ടു ലക്ഷത്തോളം രൂപ പിഴയും. വിഷ്ണുവിന്റെ ശ്വാസം വിലങ്ങിയത് പോലാണ്. സുഗന്ധിക്കും ഒട്ടും കുറയാത്ത ശിക്ഷയുണ്ട്. വിഷ്ണുവിന്റെ ന്യായവാദങ്ങളും അപ്പീലുമെല്ലാം തള്ളി പോയതിനു ശേഷമുള്ള ആ വിധി.. അത്രയൊന്നും കടുപ്പം വിഷ്ണു ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എല്ലാത്തിലും രാജശേഖരന്റെ ഇടപെടൽ വളരെ ശക്തമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ കുറച്ചു കഷ്ടപ്പെട്ടാലും എല്ലാത്തിൽ നിന്നും ഊരി പോരാൻ കഴിയും എന്നൊരു വിശ്വാസം അവനിൽ അൽപ്പം ബാക്കി ഉണ്ടായിരുന്നു. അവനെക്കാൾ തകർന്ന് കൊണ്ടാണ് സുഗന്ധിയുടെ നിൽപ്പ്. ചെയ്ത് കൂട്ടിയ ഓരോന്നും ഓർത്തു കൊണ്ടവരുടെ കണ്ണുകൾ പിന്നെ തോർന്നിട്ടില്ല. പക്ഷേ അതൊന്നും ചെയ്ത് പോയതിനു പരിഹാരമാവില്ലല്ലോ. അത് കൊണ്ടാ വിധി സ്വീകരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. വിധി വായിച്ചു കേട്ട തരിപ്പിൽ നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ പെട്ടന്നാണ് കാശിയിൽ ചെന്ന് പതിച്ചത്. പൊള്ളിയത് പോലെ അവനൊന്നു പിടഞ്ഞു. ആരുടെ തകർച്ച കാണാനാണോ താൻ ആഗ്രഹിച്ചത്.. ശ്രമിച്ചത്.. അവൻ.. അവനെല്ലാം നേടി കൊണ്ട് മുന്നിൽ തല ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്നു. എന്നാൽ എക്കാലത്തും അവനെ തകർക്കാനും തോൽപ്പിക്കാനും മാത്രം ശ്രമിച്ച താൻ ഇന്നെത്തി നിൽക്കുന്ന സ്ഥലം.. സ്ഥാനം. കോടതി വിധിച്ച ശിക്ഷയെക്കാൾ ആ കാഴ്ചയായിരുന്നു വിഷ്ണുവിന് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. ദേഷ്യം തോന്നേണ്ടതാണ് കാശിയോട്. കൂടുതൽ വലിയൊരു കെണി അവന് വേണ്ടി ഒരുക്കാൻ മനസ്സിൽ തീരുമാനം എടുക്കേണ്ടതാണ്.. അങ്ങനാണ് പതിവ്.. പക്ഷേ അന്ന്.. അന്ന് വിഷ്ണുവിന് അതിനൊന്നും തോന്നിയില്ല. തോൽവിയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവന്റെ കാലിടറി തുടങ്ങി.. സംതൃപ്തിയോടെ.. ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുന്ന ലഹരിയോടെ കണ്ണിമാ വെട്ടാതെ കാശിയും അവനൊപ്പം ശിവയും ആ കാഴ്ച കണ്ട് നിന്നു. വാർത്തകളിൽ കൂടി അത് കണ്ടിരുന്ന ഗായത്രിയുടെയും ഭവ്യയുടെയും പിന്നെ വിഷ്ണു കാരണം വേദനിച്ചവരുടെയും അവസ്ഥയും ഏറെകുറെ അങ്ങനെ തന്നെയായിരുന്നു. തൃപ്തി.. സന്തോഷം..സമാധാനം. 💥💥 അതിന് മാറി നിക്കണം എന്നല്ലല്ലോ കുഞ്ഞാറ്റകിളി ഞാനും പറഞ്ഞത്.. " ഇടഞ്ഞു നിൽക്കുന്നവളെ അവൻ അരികിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കാർത്തു പിടി കൊടുത്തില്ല. ഇതെന്തോന്ന് പെണ്ണേ.. Lkg കുട്ടികളെ പോലെ.. " കാശി കണ്ണുരുട്ടി കാണിച്ചു. "ഞാനിവിടിരുന്നു പഠിക്കുന്നുണ്ടല്ലോ.." കാർത്തു മുഖം വീർപ്പിച്ചു. അത് പോരല്ലോ.. അവള് പറഞ്ഞ അതേ താളത്തിൽ തന്നെ കാശിയും പറഞ്ഞു. "നാളെ മുതൽ ബസ്സിറങ്ങും.. ഞാൻ രാവിലെ ഏഴിന് പോയ പിന്നെ വരുന്ന സമയം നിനക്കറിയില്ലേ.. അത് വരെയും ഇവിടെ ഒറ്റക്കിരിക്കാനോ.. അത് പറ്റില്ല.." അവൻ അറുത്തു മുറിച്ചു പറഞ്ഞു. അങ്ങനെ ഡെയിലി പോണ്ട.. എന്നാലും ഇനി അധികം ഒന്നുമില്ലല്ലോ ഡീ.. കുറച്ചു ദിവസത്തെ കാര്യമല്ലേ ഒള്ളു.. നമ്മുക്ക് ഒരുമിച്ച് പോകാം.. വരാം.. " കാശി ഒന്നു കൂടി അവൾക്കരികിലേക് നീങ്ങിയിരുന്നു. മുൻപത്തെ പോലെ..ബസ്സിൽ നിനക്കെന്നെ വായി നോക്കി ഇരിക്കാൻ വീണ്ടും ഒരവസരം കൂടി ഞാൻ ഓഫർ ചെയ്യുമ്പോ നിനക്കത് വേണ്ടന്നോ.. ഏഹ്.. " ഏറ്റവും ഒടുവിലത്തെ അവന്റെയാ പ്രലോഭനം.. അതിലവൾ വീണു പോയി.. പിറ്റേന്ന് മുതൽ രണ്ടാളും കൂടിയാണ് പോയത്... തുടരും.. സെറ്റല്ലേ... സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
193 likes
19 comments 46 shares
അമ്പിളി 🌝
3K views 1 days ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋17 " മനു..... മനു എന്ത് പറ്റി....." ചുരുണ്ടു കൂടി കിടന്ന് കരയുന്ന അഭിയെ കുലുക്കി വിളിച്ചു മധു ചോദിച്ചു. മറുപടി പോയിട്ട് ആ കിടപ്പിൽ നിന്ന് പോലും അഭി ഒന്ന് ചലിച്ചത് പോലുമില്ല. മധുവിന് വല്ലാതെ ടെൻഷൻ ആയി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഒരാണ് കരയുന്നത് അവൾ കണ്ടത് അവളുടെ അച്ഛനെയാണ്. അതിനു ശേഷം ഇന്ന് വരെ മറ്റൊരാളെ അങ്ങനെയവൾ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കണം മധുവിനു വല്ലാത്ത അസ്വസ്ഥത തോന്നി. രണ്ടും കൽപ്പിച്ചു മധു ബലമായി അവനെ നേരെ കിടത്തി. അവളോട് എതിർക്കാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടു തന്നെ അവൻ മലർന്നു കിടന്നു. ആ കണ്ണുകൾ ചുവന്ന കളർ ആയി മാറിയിട്ടുണ്ടായിരുന്നു. " മനു ഓക്കേ അല്ലെ.... എന്ത് പറ്റി...? " വെപ്രാളത്തോടെ മധു ചോദിച്ചു. " താൻ എനിക്ക് ഒരു pain killer എടുത്തു തരാമോ? Please.... " മുഖം ചുളിഞ്ഞു പോകുന്ന വേദനയോടെ അഭി പറഞ്ഞു. മധു വേഗം വലിപ്പ് തുറന്ന് ഓരോ ടാബ്‌ലറ്റ്സ് പാക്കറ്റ് അവനെ കാണിച്ചു. അതിൽ അഭി പറഞ്ഞു തന്ന പാക്കറ്റിൽ നിന്നോരെണ്ണം എടുത്തു. വെള്ളവും എടുത്തു അഭിക്ക് നേരെയത് നീട്ടി. അഭി വേഗത്തിൽ അത് വാങ്ങി കഴിച്ചു. അത് കഴിച്ചു കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. മധു അഭിയെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. എന്ത് കൊണ്ടോ അവൻ ഓക്കേ അല്ലെന്ന് മധുവിന് തോനുന്നുണ്ടായിരുന്നു. അപ്പോഴാണ് അഭിയുടെ ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരിക്കുന്നത് മധു ശ്രദ്ധിക്കുന്നത്. അവളതിൽ പിടിച്ചു. അതിനൊരു ചെറിയ ചൂടുണ്ടെന്ന് കണ്ടതും മധു അഭിക്ക് നേരെ മുഖമുയർത്തി. " ഇത് എന്താ മനു..... എങ്ങനെയാ നനഞ്ഞത്... താൻ ഒന്ന് എണീറ്റെ....." മധു അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നീറുന്ന വയറിൽ കൈവച്ചു നിറക്കണ്ണുകളോടെ അഭി എണീറ്റിരുന്നു. എന്തോ തോന്നലിൽ മധു അഭിയുടെ ടീഷർട്ട് പിടിച്ചു പൊക്കി. അഭി ഒന്ന് ഞെട്ടി പോയി. പക്ഷെ പൊള്ളി ചുവന്നു കിടക്കുന്ന അവന്റെ ശരീരം കണ്ടതും മധു ഒന്ന് എങ്ങി പോയ " എന്താ ഇത്.... എങ്ങനെ പൊള്ളിയതാ ഇത്?" വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ആ സ്വരത്തിൽ. " അത് ചപ്പാത്തിക്ക് കുഴക്കുമ്പോൾ ചൂടുവെള്ളം അറിയാതെ വീണതാണ്... കുഴപ്പമില്ല..... മാറിക്കോളും. " അവളുടെ കണ്ണുകളിലെ ആകുലത കണ്ടിട്ടെന്തോ അഭി പറഞ്ഞു.  മധു എന്ത് ചെയ്യണമെന്ന് ഒന്ന് ഓർത്തു നിന്നു. എന്നിട്ട് ടേബിളിൽ വച്ചിരിക്കുന്ന ഫോൺ എടുത്തു സജീവനെ വിളിച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞതും മധുവിന്റെ ഫോൺ റിങ് ചെയ്തു. മധു വേഗത്തിൽ പുറത്തു പോയി തിരികെ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. മധു അഭിക്കടുത്തേക്ക് നീങ്ങി. അഭിയോട് കട്ടിലിനു പുറത്തേക്ക് കാലിട്ടിരിക്കാൻ പറഞ്ഞു. ഇവളിതെന്താ ചെയ്യാൻ പോകുന്നത് എന്ന സംശയത്തോടെ അഭി മധു പറഞ്ഞ പോലെയിരുന്നു. മധു അഭിയുടെ ടീഷർട്ടിൽ പിടിച്ചു മുകളിലേക്കുയർത്തി ഊരി മാറ്റി. എന്നിട്ട് അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അഭി ഉമിനീരിറക്കി പോയി. കവറിൽ നിന്നും ഒരു ഓയ്ലമെന്റ് എടുത്തു. മറ്റെങ്ങും ശ്രദ്ധിക്കാതെ അഭിക്ക് പൊള്ളിയിടങ്ങളിൽ പതുക്കെ ചൂണ്ടുവിരലിൽ എടുത്ത ഓയിൽമെന്റ് പുരട്ടി തുടങ്ങി. വയറിന്റെ നല്ലൊരു ഭാഗം തന്നെ ചുവന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മരുന്ന് പുരട്ടുമ്പോൾ നീറ്റൽ സഹിക്കാതെ അഭി കണ്ണുകൾ മുറുക്കിയടച്ചു. അഭിയിട്ടിരിക്കുന്ന ട്രൗസറും മുകൾ ഭാഗം നനഞ്ഞിരുന്നു. മധു പതുക്കെ അതൊന്ന് താഴ്ത്തി. അഭി വല്ലാത്ത വെപ്രാളത്തോടെ ഒന്ന് പുറകിലേക്ക് നീങ്ങി പോയി. " അടങ്ങിയിരിക്ക് മനു.... പൊള്ളലുണ്ട്..... " ഒരു ശാസന സ്വരത്തിൽ അവൾ പറഞ്ഞതും അഭി മുന്നിലേക്ക് തന്നെ നീങ്ങി ഇരുന്നു. അവന്റെ അരക്കെട്ടിലും അതിനു കുറച്ചു താഴെയുമായി മധുവിന്റെ കുഞ്ഞി വിരലുകൾ മരുന്നുമായി തഴുകി നടന്നു. ഇപ്പോൾ അഭിക്ക് വേദനയായിരുന്നില്ല. മറ്റെന്തൊക്കെയോ അനുഭവപ്പെടും പോലെ. അഭിയുടെ ശരീരം അതിന്റെതായ മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അത് കണ്ടതും മധു ചിരിയടക്കി പിടിച്ചു അവളെ കൊണ്ടാവുന്നിടത്തൊക്കെ മരുന്ന് പുരട്ടി എണീറ്റു. അഭിക്ക് അവളുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നി. അമ്മാതിരി ചതിയാണല്ലോ അവന്റെ ശരീരം അവനോട് കാണിച്ചത്. മധു ഇടുന്നിടത്ത് നിന്നെണീറ്റു. " നല്ല മരുന്നാണ് വേഗം മാറിക്കോളും കേട്ടോ.... " അതിയായ വാത്സല്യത്തോടെ മധു പറഞ്ഞു. അത് കേട്ടതും ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അണപ്പൊട്ടി ഒഴുകും പോലെ അഭിക്ക് തോന്നി. അഭി പെട്ടന്നവളുടെ അരക്കെട്ടിലൂടെ കൈകൾ കോർത്തുപിടിച്ചു മുഖം അവളുടെ വയറിലേക്കമർത്തി. മധു പകച്ചു പോയി. അപ്പോഴേക്കും അവൾ ധരിച്ചിരിക്കുന്ന വസ്ത്രവും കഴിഞ്ഞു അഭിയുടെ കണ്ണുനീരിന്റെ നനവ് മധുവിന്റെ വയറിനെ നനച്ചു തുടങ്ങി. ഒന്ന് പകച്ചെങ്കിലും മധു സ്വബോധം വീണ്ടെടുത്തു. പതുക്കെ അഭിയുടെ വളർന്നു തുടങ്ങിയ മുടിയിഴകളെ തഴുകി. ഇത്രയും പാവം പിടിച്ചൊരു മനുഷ്യനെ മുന്നേ കണ്ടിട്ടില്ലല്ലോ എന്ന് പോലും മധു ചിന്തിച്ചു. " ബാലേ...... മടുത്തെടി..... ജീവിതം തന്നെ മടുത്തു. ഈ ലോകത്ത് എനിക്കാരുമില്ല. അച്ഛൻ അമ്മ മുത്തശ്ശൻ എല്ലാവരും എന്നെ തനിച്ചാക്കി പോയെടി.... എന്ത് പാപം ചെയ്തിട്ടാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നത്. അമ്മ പോയതിൽ പിന്നെ എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് മുത്തശ്ശൻ എന്നെ തിരിച്ചു കൊണ്ടു വന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്ന് പഠിപ്പിച്ചു തന്നു. എല്ലാവരും എന്നെ ബഹുമാനിച്ചു തുടങ്ങി. ഞാൻ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങി. പക്ഷെ അതിനെല്ലാം വെറും അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. 26 വയസ്സിൽ ഞാനൊരു മഹാരോഗിയായി. ഹോസ്പിറ്റലും മരുന്നുകളും സർജറിയും വേദനകളും മാത്രമായെന്റെ ജീവിതം. ശരിക്കും ഞാൻ തളർന്നു പോയി.... ഓപ്പറേഷൻ കഴിഞ്ഞു വന്നപ്പോഴേക്കും എനിക്ക് ആകെ ഉണ്ടായിരുന്ന മുത്തശ്ശനും എന്നെ തനിച്ചാക്കി പോയി. ഇതെല്ലാം ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് തന്നെയറിയില്ല ബാലെ..... അതിനു ശേഷം എനിക്കിവിടെ ഒരു പട്ടിയുടെ വില പോലും കിട്ടിയിട്ടില്ല. അതിനു ശേഷം വയറു നിറച്ചു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല. ജീവൻ അവസാനിപ്പിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്.. അല്ലെങ്കിൽ എപ്പോഴേ ഞാൻ...... നിനക്കറിയാമോ എന്നും ഞാൻ എണീക്കുന്നത് പോലും ഒന്ന് വേഗം ഈ ജീവിതം ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു മാത്രമാണ്. എന്നെ ആർക്കും വേണ്ടെടി. എനിക്കാരുമില്ല. എന്തിനേറെ ഈ നീ പോലും എന്നെ കല്യാണം കഴിച്ചത് പണത്തിനു വേണ്ടിയല്ലേ.....  വയ്യെനിക്ക്. എല്ലാവരുടെയും ആട്ടും തുപ്പും കേട്ടെനിക്ക് വയ്യാതായി. ഈ നശിച്ച ജീവിതം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ ബാലെ......." അഭി നെഞ്ചു പൊട്ടി കരഞ്ഞു. ഉള്ളിൽ ഒതുക്കി പിടിച്ചിരുന്ന സകല ദുഃഖങ്ങളും അവൻ കരഞ്ഞു പറഞ്ഞു. മധുവിന്റെ നെഞ്ചു നീറി തുടങ്ങി. കണ്ണുകൾ നിറഞ്ഞു തുടങ്ങി. നിറഞ്ഞു കവിഞ്ഞത് തുളുമ്പി പുറത്തു ചാടി..... അനാഥത്വത്തിന്റെ വേദനറിയുന്നവൾക്ക് അഭിയുടെ വേദനയുടെ ആഴം തിരിച്ചറിയാൻ പ്രയാസമായിരിക്കില്ലല്ലോ. അവനെ തന്നോട് ചേർത്തു പിടിച്ചു മധു നിറഞ്ഞൊഴുകുന്ന കണ്ണുകൾ അടച്ചു പിടിച്ചു. താൻ അനുഭവിച്ചതിനേക്കാൾ വേദന തന്റെ മുന്നിലിരിക്കുന്നവൻ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ ചുട്ടു പൊള്ളിച്ചു. എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല. അഭിക്ക് മനസ്സിന് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നി. എന്നാൽ മധുവിന്റെ മനസ്സിന് ഭാരം കൂടിയിരിക്കുന്നു. അഭിയോട് സഹതാപത്തിനപ്പുറം മറ്റെന്തോ ഒന്ന് കൂടി ഉണ്ടായിരിക്കുന്നു. അതിനേക്കാൾ ഏറെ ഇനി ഒരു മനുഷ്യനെയും വാക്കുകൾ കൊണ്ടു പോലും അവനെ വേദനിപ്പിക്കാൻ അനുവദിക്കില്ലെന്ന് മധു തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതൊരു കടുത്ത തീരുമാനമായിരുന്നു. ഇനിയാരാലും തിരുത്താൻ ആവാത്ത തീരുമാനം..... " മനു...... " അവന്റെ തേങ്ങൽ ചീളുകൾ അവസാനിച്ചെന്ന് തോന്നിയതും മധു പതുക്കെ വിളിച്ചു. അഭി കണ്ണീർ ഉണങ്ങിയ മുഖം ഉയർത്തി അവളെ നോക്കി. ഇടുപ്പിൽ ചുറ്റിയ കൈകൾ എടുത്തു. " എണീക്ക്.... മുഖം കഴുക്. ഞാൻ ഭക്ഷണം ഉണ്ടാക്കി തരാം.... മരുന്ന് കഴിക്കണ്ടതല്ലേ..." അഭിയുടെ മുഖത്തെ കണ്ണീരിന്റെ അവശേഷിച്ച നനവ് കൈകൾ കൊണ്ട് പതുക്കെ തുടച്ചു മധു പറഞ്ഞു. അഭി അമ്മമാരെ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി. അങ്ങനൊരു മൃദുവായ സമീപനം അവന്റെ ഉള്ളം ആഗ്രഹിച്ചിരുന്നു. അഭി പതുക്കെ എണീറ്റു. വയറും അതിനു താഴെ  ഭാഗങ്ങളും വേദനയോ നീറ്റലോ എന്ന് തിരിച്ചറിയാനാവാത്ത വിധം എന്തോ ഒന്ന് അവനു അനുഭവപ്പെട്ടു. " ആ ട്രൗസർ ഊരിയിട്ട് ഒരു കോട്ടൺ മുണ്ട് എടുത്തുടുക്ക്.  ഷർട്ട്‌ ഇടണ്ട.... എന്നിട്ട് അടുക്കളയിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും.... " അതും പറഞ്ഞു ഡോർ ലക്ഷ്യമാക്കി മധു നടന്നു. പെട്ടന്ന് എന്തോ ഒരു തോന്നലിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിക്കരികിലേക്ക് ഓടി വന്നു അവനെ വേദനിപ്പിക്കാത്ത വിധം ഒന്ന് കെട്ടിപിടിച്ചു. കാൽപാതത്തിന്റെ വിരലുകളിൽ നിന്ന് ഏക്കി കുത്തി അവനു നേരെ മുഖം കൊണ്ടു വന്നു. എന്നിട്ട് നെറ്റിയിൽ കുഞ്ഞൊരു ചുംബനം നൽകി. " ഇനിയാരും വേദനിപ്പിക്കില്ല.... അതിന് ഈ മധുബാല അനുവദിക്കില്ല..... " പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അഭി കുഞ്ഞൊരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു. അവളിനി ആരായാലും എന്തിനു വേണ്ടി തന്നെ കല്യാണം കഴിച്ചതായാലും വേണ്ടില്ല ഒരു താങ്ങായി അവൾ ഉണ്ടാവുമെന്നൊരു തോന്നൽ അവന്റെ മനസ്സിൽ കടന്ന് കൂടിയിരുന്നു. അതികം ആയുസ്സില്ലാത്ത ഒരുവന് അതിൽ കൂടുതൽ ഇനി ഒന്നും വേണ്ടല്ലോ..... ********************** മധു അടുക്കളയിലേക്ക് നടക്കും വഴി വൃത്തികേടായി കിടക്കുന്ന ഡൈനിങ് ഹാൾ കണ്ണ് ചുരുക്കി ഒന്ന് നോക്കി. എല്ലാവരും കഴിച്ചു പോയി കാണുമെന്നവൾ ഊഹിച്ചു. അടുക്കളയിലും ഉണ്ടാക്കിയ പത്രങ്ങളും അടുപ്പും എല്ലാം വൃത്തികേടായി കിടക്കുന്നു. അവിടെ മറ്റാരെയും കാണുന്നില്ല. മധു പത്രങ്ങളിലൂടെ കണ്ണോടിച്ചു. അവിടെ കഴിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് കണ്ട് അടച്ചു വച്ചിരിക്കുന്ന വളഞ്ഞ പാത്രം തുറന്നു. അതിൽ രണ്ട് ചപ്പാത്തിയും അതിനു മുകളിൽ എന്തോ കറിയും ഒഴിച്ച് വച്ചിട്ടുണ്ട്. അത് കണ്ടതും അവളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി. പാത്രം എടുത്തു മധു പുറത്തേക്ക് ഒറ്റയേറ്.... " അമ്മേ........ " ആരോ കരയുന്ന ശബ്ദം കേട്ട് മധു പിന്തിരിഞ്ഞു നോക്കി. പുറത്തു നിന്നുള്ള വാതിലിനു മുന്നിൽ നെറ്റിയിൽ പൊത്തി പിടിച്ചു മീനാക്ഷി നിൽക്കുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തിൽ അവർ മധുവിനെ തറപ്പിച്ചു നോക്കി. മധുവിനത് കണ്ടു വല്ലാത്ത സന്തോഷം വന്നു. പൊട്ടിവന്ന ചിരി മധു കടിച്ചു പിടിച്ചു. " എന്ത് പറ്റി അമ്മായി? " മധു സീരിസ് ആയി ചോദിച്ചു. " ഡീ.... മനഃപൂർവം എന്നെ  പാത്രം വച്ചെറിഞ്ഞു, ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നോ? " അവൾക്കടുത്തേക്ക് പാഞ്ഞു വന്നു മീനാക്ഷി ചീറി. അവരുടെ ചുവന്നു മുഴച്ചിരിക്കുന്ന നെറ്റിക്കണ്ടതും മധു ചിരി കടിച്ചു പിടിച്ചു. " അയ്യോ.... ഞാനോ... എപ്പോ...? "  മധു വളരെ നിഷ്കളങ്കയായി. തുടരും.......
104 likes
21 comments 36 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views 1 days ago
#📙 നോവൽ വിരി മാറ്റി ദീപ്തിയുടെ ബെഡ്റൂമിലേക്ക് നോക്കിയ മീര അവിടെ അരങ്ങേറുന്ന രംഗം കണ്ട് ഞെട്ടിത്തരിച്ചു പോയി. ആ കാഴ്ചയിൽ ഹൃദയവും മനസ്സും ഒരുപോലെ തകർന്ന് പോയ അവൾക്ക് തന്റെ ശിരസ്സ് പൊട്ടിപിളരുന്നത് പോലെ തോന്നി. വല്ലാത്ത ആവേശത്തോടെ ദീപ്തിയെ വാരിപ്പുണർന്ന് അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ശ്രീഹരിയെയാണ് മീര അവിടെ കണ്ടത്. ശ്രീഹരിക്ക് പൂർണ്ണമായും വിധേയയായി അവൻ നൽകുന്ന സുഖത്തിൽ പുളയുകയാണ് ദീപ്തി. ഇനിയൊരു നിമിഷം പോലും ആ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി മീരയ്ക്കില്ലായിരുന്നു. നനഞ്ഞ ഭിത്തിയിലേക്ക് ചാരി നിന്ന് വായ പൊത്തി കരഞ്ഞു മീര. ഏറെ നേരം അവളാ നിൽപ്പ് നിന്ന് കരഞ്ഞു. പിന്നെപ്പോഴോ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നു പോയി മീര. കാൽ മുട്ടിൽ മുഖം പൂഴ്ത്തി ശബ്ദമില്ലാതെ അവൾ കരഞ്ഞു. ശ്രീഹരി പൂർണമായും മറ്റൊരു പെണ്ണിന്റെതായി മാറി കഴിഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ അവൻ മറ്റൊരു പെണ്ണിനെ അറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഇനി താൻ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് മീര ഓർത്തു. ശ്രീഹരി ആദ്യമായും അവസാനമായും അറിയേണ്ട പെണ്ണ് അവന്റെ ഭാര്യയായ താനാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. എത്ര വെറുപ്പ് കാണിച്ചാലും ശ്രീഹരി തന്നെ മറന്ന് മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോകില്ലെന്ന് മീരയ്ക്ക് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ഇന്ന് തകർന്നിരിക്കുന്നത്. താൻ ജീവനും കൈയ്യിൽ പിടിച്ച് മഴയിലൂടെ രാത്രി ഒറ്റയ്ക്ക് പേടിച്ചു വിറച്ചു വരുമ്പോ തനിക് താങ്ങായും തണലായും മാറേണ്ട ഭർത്താവ് മറ്റൊരു പെണ്ണിന്റെ കിടപ്പറയിൽ... മീരയുടെ തകർച്ച പൂർണ്ണമായ നിമിഷമായിരുന്നു അത്. വേണിയോട് താൻ ചെയ്ത ചതിക്ക് കാലം തനിക്ക് അധികം വൈകിപ്പിക്കാതെ തന്നെ കടുത്ത ശിക്ഷകൾ നൽകി പ്രഹരിച്ചിരിക്കുകയാണെന്ന് വേദനയോടെ മീര ചിന്തിച്ചു. "ഇത്രയൊക്കെ ശിക്ഷ എനിക്ക് തരണമായിരുന്നോ ഈശ്വരാ... ഇതൊക്കെ അനുഭവിക്കാൻ മാത്രമുള്ള വല്യ തെറ്റുകളാണോ ഞാൻ ചെയ്തത്." മീര ഏങ്ങി ഏങ്ങി കരഞ്ഞു. ബാഗ് മാറോട് അടക്കി പിടിച്ച് ആ പെരുമഴയത് ഇരുന്ന് അവൾ ഉറക്കെ കരഞ്ഞു. മഴയുടെ ഇരമ്പലിൽ അവളുടെ ശബ്ദം അലിഞ്ഞില്ലാതായി. മഴത്തുള്ളികൾ മീരയെ അടിമുടി നനച്ചു. അത് കാരണം അവളുടെ ശരീരം തണുത്തു മരവിച്ച പോലെയായി. പക്ഷേ അതൊന്നും മീര അറിയുന്നുണ്ടായിരുന്നില്ല. ശ്രീഹരിക്ക് എങ്ങനെ ഇത്രയും തരം താഴാൻ കഴിഞ്ഞെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. കണ്മുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ അപ്പോഴേക്കും മീരയുടെ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ഉള്ളിലെ ദൃശ്യങ്ങൾ അത്രമേൽ അവളെ തളർത്തി. അപ്പോഴും അകത്ത് നിന്ന് അവരുടെ സീൽക്കാരങ്ങൾ അവളുടെ കാതിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ ത്രാണി ഇല്ലാതെ മീര തന്റെ ചെവി പൊത്തിപ്പിടിച്ചു. ആ ഇരിപ്പിൽ തണുത്തു മരവിച്ചു പോയ മീര എപ്പോഴോ ബോധം കേട്ട് തറയിലേക്ക് മറിഞ്ഞു വീണു. ഇതൊന്നും അറിയാതെ ശ്രീഹരിയും ദീപ്തിയും തങ്ങളുടേതായ സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ദീപ്തി തളർച്ചയോടെ ശ്രീഹരിയുടെ നെഞ്ചിൽ തല വച്ച് കിടന്നു. അവനവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ശ്രീഹരി ആദ്യമായി അറിഞ്ഞ പെണ്ണാണ് ഇപ്പോ ദീപ്തി. ആ സ്നേഹം അവനിപ്പോ അവളോടുണ്ട്. ദീപ്തി ഒരിക്കൽ കെട്ടിയതാണെന്നും അതിലൊരു കുട്ടി ഉണ്ടെന്ന കാര്യവും ശ്രീഹരിക്ക് ഒരു പ്രശ്നമായിരുന്നില്ല. അവന്റെ മനസ്സിലിപ്പോ അവളുമൊത്തൊരു ജീവിതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ മീരയും കിഷോറും ചേർന്ന് അകറ്റി. ആ ചതി തിരിച്ചറിഞ്ഞപ്പോ മീരയെന്ന കുരുക്ക് കഴുത്തിന് ചുറ്റും പിടി മുറുക്കിയിരുന്നു. അതിൽ നിന്നും രക്ഷപ്പെട്ട് ഇനിയെങ്കിലും സ്വസ്ഥതയോടെയും സമാധാനത്തോടെയും തനിക്കായി ഒരു കുടുംബം കെട്ടിപ്പെടുത്തി ജീവിക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹമുണ്ട്. ആ ജീവിതത്തിൽ മീര ആവരുത് തന്റെ ഭാര്യയായി എന്നവന് നിർബന്ധമുണ്ട്. അത്രയ്ക്ക് വെറുപ്പാണ് ശ്രീഹരിക്ക് അവളോട്. ഈ ജന്മം ആ വെറുപ്പ് മാറുകയുമില്ല. മീര സ്വയം ഒഴിഞ്ഞു പോകാതെ കടിച്ചു തൂങ്ങി കിടക്കുന്നത് കൊണ്ട് മാത്രമാണ് അവനവളെ സഹിക്കുന്നത്. ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യായി ഇഴുകി ചേർന്ന് ശ്രീഹരിയും ദീപ്തിയും കിടന്നു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരിൽ അവർ സുഖമുള്ള ഒരു ഉറക്കത്തിലേക്ക് വഴുതി വീണു. ******** അർദ്ധ രാത്രി ഒരു മണി കഴിഞ്ഞ സമയത്താണ് ശ്രീഹരി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത്. കണ്ണ് തുറക്കുമ്പോ അരികിൽ തന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന ദീപ്തിയെ കണ്ടപ്പോഴാണ് കഴിഞ്ഞു പോയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്. ശ്രീഹരി അവളെ നെഞ്ചിൽ നിന്ന് നീക്കി കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു. ശേഷം അവനെഴുന്നേറ്റ് ഡ്രസ്സ്‌ ചെയ്തിട്ട് ഫോൺ എടുത്ത് സമയം നോക്കി. സമയം രാത്രി ഒരു മണി കഴിഞ്ഞെന്ന് കണ്ടതും അവൻ ഞെട്ടിപ്പോയി. ഇത്രയും നേരം താൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയോ എന്നും ഈ നേരത്തിനിടയ്ക്ക് മീര വന്ന് തന്നെ അന്വേഷിച്ചു കാണുമോ എന്നും താൻ ഇവിടെ ഉണ്ടായിരുന്നുവെന്ന് അവൾ അറിഞ്ഞു കാണുമോ എന്നൊക്കെ ഓർത്ത് ശ്രീഹരി ആശങ്കപ്പെട്ടു. അവൻ ഉടനെ തന്നെ ദീപ്തിയെ തട്ടി വിളിച്ചു.. "ദീപ്തി... ഞാൻ പോയി മീര വന്നോന്നു നോക്കട്ടെ. നീ വാതിൽ അടച്ചോ. ഉറക്ക ചടവിൽ നിന്നും കണ്ണ് തുറന്ന ദീപ്തിയോട് പറഞ്ഞിട്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ശ്രീഹരി മുറിയിൽ നിന്നിറങ്ങി പോയി. പോകുമ്പോ അവൻ തന്നെ കെട്ടിപിടിച്ചു ഒരുമ്മ നൽകുമെന്ന് പ്രതീക്ഷിച്ച ദീപ്തിക്ക് ശ്രീഹരിയുടെ ആ പോക്ക് നിരാശ നൽകി. എങ്കിലും അവളത് കാര്യമാക്കാതെ കുറച്ചു സമയം മുൻപ് കഴിഞ്ഞു പോയ നിമിഷങ്ങൾ മനസ്സിലോർത്തു നിർവൃതി അടഞ്ഞു കൊണ്ട് തലയിണ കെട്ടിപിടിച്ചു കിടന്നു. ഇതേസമയം മുകളിലേക്ക് കയറി പോയ ശ്രീഹരി അവിടെ മീരയെ കാണാതെ വന്നപ്പോ ഞെട്ടിപ്പോയി. അർദ്ധ രാത്രി ഒരു മണി കഴിഞ്ഞിട്ടും മീര വീട്ടിൽ എത്തിയിട്ടില്ലാത്തത് കൊണ്ട് അവൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്നോർത്ത് അവൻ ഭയന്നു. വീട് മുഴുവനും ഒരിക്കൽ കൂടി തിരഞ്ഞിട്ട് ശ്രീഹരി വീണ്ടും ദീപ്തിയുടെ അടുത്തേക്ക് പോയി. അവൻ പോയത് പോലെ മടങ്ങി വന്നത് കണ്ടപ്പോ ദീപ്തി പെട്ടെന്ന് ഒരു മാക്സി എടുത്ത് ധരിച്ചു കൊണ്ട് ശ്രീഹരിയുടെ അരികിലേക്ക് വന്നു. "എന്താ ഹരി എന്തെങ്കിലും പ്രശ്നമുണ്ടോ? ദീപ്തി ചോദിച്ചു. "മീര ഇതുവരെ എത്തിയിട്ടില്ല ദീപ്തി. സമയം രാത്രി 1 മണി കഴിഞ്ഞില്ലേ. ശ്രീഹരി പറഞ്ഞു "അവൾ ചിലപ്പോ നാട്ടിൽ പോയിട്ടുണ്ടാകും ഹരി. ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ ആവണോ. "ഇല്ല ദീപ്തി അവൾ വീട്ടിലൊന്നും പോയിട്ടില്ല. എന്നോട് പറയാതെ പോവില്ല. രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാണ്. ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന സമയത്ത് മീര കുറേ തവണ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ പക്ഷേ എടുത്തില്ല. വരാൻ ലേറ്റ് ആയപ്പോ അവളെ കൂട്ടികൊണ്ട് വരാൻ വേണ്ടി വിളിച്ചതാണെന്ന് തോന്നുന്നു. ശ്രീഹരി ടെൻഷൻ അടിച്ചു തുടങ്ങിയെന്ന് ദീപ്തിക്ക് മനസ്സിലായി. സംഗതി ഗൗരവമുള്ളതാണെന്ന് അതോടെ അവൾക്കും ബോധ്യമായി. "രാത്രി ഈ മഴയത് അവളെ എവിടെ പോയി അന്വേഷിക്കും ഹരി? "അതാ എനിക്കും മനസ്സിലാകാത്തത്. മീരയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം എന്റെ തലയിൽ തന്നെ വന്ന് വീഴും. ഞങ്ങൾ തമ്മിലുള്ള പ്രശ്നം നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്. ശ്രീഹരിക്ക് അതോർത്തയിരുന്നു കൂടുതൽ പേടി. ഇത്രയും രാത്രി ആയത് കൊണ്ട് മീരയ്ക്ക് എന്തോ അപകടം പറ്റി കാണുമെന്ന് തന്നെ അവൻ കരുതി. തന്റെ ഫോണിലേക്ക് അവൾ വിളിച്ചത് സഹായത്തിനാകുമെന്ന് ശ്രീഹരി ഊഹിച്ചു. "ഹരി മീരയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയോ. ദീപ്തി ചോദിച്ചു. "ഇല്ല ദീപ്തി... അവളെ കാണാത്ത ടെൻഷനിൽ ഞാൻ സത്യം പറഞ്ഞ അതേ കുറിച്ച് ഓർത്തില്ല "എങ്കിൽ ഇപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്ക്. "ശരി.... ശ്രീഹരി അപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ആ സമയം ഇരുവരും ദീപ്തിയുടെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ദീപ്തിയുടെ ബെഡ്‌റൂമിന്റെ പുറം ഭാഗത്ത്‌ നിന്ന് ഫോണിന്റെ റിങ്ടോൺ ശബ്ദം കേട്ടതും ശ്രീഹരിയും ദീപ്തിയും ഞെട്ടലോടെ പരസ്പരം നോക്കി. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും മിടിക്കുന്ന ഹൃദയത്തോടെ അവിടേക്ക് നടന്നെത്തി. തന്റെ ബെഡ്‌റൂമിന് പുറത്ത് മഴയിൽ നനഞൊട്ടി അനക്കമറ്റ് കിടക്കുന്ന മീരയെ കണ്ട് ദീപ്തി വിറങ്ങലിച്ചു നിന്നുപോയി. ശ്രീഹരിയുടെ അവസ്ഥയും അത് തന്നെയായിരുന്നു. മഴവെള്ളം വീണു കൊണ്ടിരിക്കുന്ന തറയിൽ മീര കിടക്കാൻ കുറച്ചേറേ സമയമായതിനാൽ അവളുടെ ശരീരം തണുത്തു മരവിച്ചിരുന്നു. "ഹരി... മീര... മീര മരിച്ചു പോയോ?" അനക്കമില്ലാതെ കിടക്കുന്ന മീരയെ കണ്ട് ഭയന്ന് പോയ ദീപ്തി ചോദിച്ചു. ശ്രീഹരിയുടെ മനസ്സിലും ആ ഒരു ചിന്തയായിരുന്നു. ഇരുവരും ഭയന്ന് പരസ്പരം നോക്കി. തുടരും
94 likes
5 comments 38 shares