
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💞 പ്രണയകഥകൾ #📙 നോവൽ
No admission എന്ന് എഴുതിയിരിക്കുന്ന വാതിൽ തള്ളി തുറന്നു കൊണ്ട് ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി. അകത്തേക്ക് കയറിയതേ..... അവന്റെ മൂക്കിലേക്ക് ആഹാര സാധനങ്ങളുടെ മണം തുളഞ്ഞു കയറി. ആ നിമിഷം വിശപ്പിന്റെ ആക്കം കൂടി എങ്കിലും വന്ന കാര്യത്തെ കുറിച്ച് ഓർമ വന്നതും.... അവൻ തല ഒന്ന് കുടഞ്ഞു കൊണ്ട് Cooking area എന്ന് എഴുതിയിരിക്കുന്ന വാതിൽ തുറന്നു, അകത്തേക്ക് കയറി.
"" ടാ അവൻ എവിടെ...?? ""
ചുറ്റിനും ഒന്ന് മിഴികൾ പായിച്ച ശേഷം fried rice പാചകം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന ഒരു പയ്യന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് അവൻ ചോദിച്ചു.
"" ആര്...?? ""
Serving bowl എടുത്തു, അതിലേക്ക് fried rice വിളമ്പി കൊണ്ട് സംശയത്തോടെ ആ പയ്യൻ ചോദിച്ചു.
"" അ.... ""
"" അവൻ അവിടെ serving trolley സെറ്റ് ചെയ്ത് കൊണ്ടിരിക്കുവാ ചേട്ടാ ""
ആ ചെറുപ്പക്കാരൻ അവന് മറുപടി കൊടുക്കാനായി വാ തുറന്നതും.... തലയിലെ chef cap ഊരി, വാതിൽ തുറന്നു കൊണ്ട് പുറത്തേക്ക് പോകുന്ന കൂട്ടത്തിൽ ഒരു പെൺ കുട്ടി പറഞ്ഞു.
അവൾ പറഞ്ഞ കാര്യം കേട്ടതും.... അവൻ വേഗം ആ മുറിയിലെ തന്നെ ഒരു ഇടനാഴി പോലെ സെറ്റ് ചെയ്തിരിക്കുന്നിടത്തേക്ക് ഓടി.
"" In patients ന് എല്ലാം ആഹാരം കൊടുത്തല്ലോ അല്ലേ...?? ""
അങ്ങോട്ടേക്ക് നടക്കുന്ന കൂട്ടത്തിൽ..... Serving trolley നീക്കി കൊണ്ട് വരുന്ന ഒരു പെൺ കുട്ടിയെ കണ്ടതും.... അവൻ തെല്ല് ഗൗരവത്തോടെ ചോദിച്ചു.
"" ഒരു മുറി കൂടിയുണ്ട് ചേട്ടാ. അവർ ഇപ്പോഴാ ഓർഡർ തന്നത് ""
ജോലിയുടെ കാര്യത്തിൽ അവൻ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല എന്ന് അറിയാവുന്ന ആ പെൺ കുട്ടി അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനു ഒപ്പം തന്നെ അതിന്റെ കാരണം കൂടി വ്യക്തമാക്കി.
"" അഹ്.... എങ്കിൽ വേഗം ചെല്ല് ""
അവൻ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
"" മൃദു.... ""
തനിക്ക് പുറം തിരിഞ്ഞു നിന്ന് കൊണ്ട് എന്തോ ചെയ്യുന്നവനെ കണ്ടതും..... അവൻ വിളിച്ചു.
ആരോ തന്റെ പേര് വിളിച്ചെന്നു കണ്ടതും.... Serving trolley സെറ്റ് ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന 🔥 മൃദുൽ 🔥 എന്ന മൃദു ❤️🔥 പിന്തിരിഞ്ഞു നോക്കി.
"" എന്താ സിനിച്ചേട്ടാ...?? ""
മൃദു ചെറു ചിരിയോടെ 🔥 സിനിൽ 🔥 എന്ന അവനോടായി ചോദിച്ചു.
"" ചോറ് കഴിഞ്ഞോ ടാ...?? ""
അവൻ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന serving trolley ആകമാനം ഒന്ന് കണ്ണോടിച്ചു കൊണ്ട് സംശയത്തോടെ സിനിൽ ചോദിച്ചു.
"" ഉവ്വ് ചേട്ടാ..... കഴിഞ്ഞു. അവസാനം വന്ന ചോറും കറികളും എല്ലാം ശാമി ഇപ്പോ അങ്ങോട്ടേക്ക് കൊണ്ട് പോയതേയുള്ളൂ ""
മൃദു പറഞ്ഞതും.... സിനിൽ അങ്ങോട്ടേക്ക് വരും വഴി ശാമിയോട് സംസാരിച്ചത് ഓർത്തു.
"" അഹ്.... ഞാൻ ഇങ്ങോട്ടേക്ക് കയറിയപ്പോ അവളെ കണ്ടിരുന്നു. അപ്പോ പറഞ്ഞു ആരോ ഇപ്പോഴാ ആഹാരം order ചെയ്തത് എന്ന്..... അത് കൊണ്ട് പോകുവാ എന്ന് ""
സിനിൽ പറഞ്ഞത് മൃദു കേട്ട് കൊണ്ട് നിന്നു.
"" ഇനിയിപ്പോ എന്ത് ചെയ്യാനാ...?? ""
കൈ വിരലുകൾ കൊണ്ട് നെറ്റി ഉഴിഞ്ഞു കൊണ്ട് ആരോടെന്നില്ലാതെ സിനിൽ പിറുപിറുത്തു.
"" എന്താ ചേട്ടാ കാര്യം...?? ""
സിനിലിന്റെ മുഖത്തെ ടെൻഷൻ കണ്ടതും..... മൃദു ചോദിച്ചു.
"" ഇന്ന് ഒരു ഡോക്ടർ join ചെയ്തു മൃദു. ആൾക്കും കൂടി ആഹാരം വേണമെന്ന് ഇപ്പോഴാ എന്നോട് ഷഹല വന്നു പറയുന്നേ ""
സിനിൽ പറഞ്ഞതും..... മൃദു അൽപ നേരം എന്തോ ചിന്തിച്ചു നിന്നു.
"" ആ സാറിന് ചോറ് തന്നെ വേണമെന്ന് നിർബന്ധമുണ്ടോ ചേട്ടാ...?? വേറെ എന്തെങ്കിലും...?? ""
മൃദു ചോദിച്ചപ്പോഴാണ് സിനിലിനും അങ്ങനെ ഒരു ബുദ്ധി പോയത്.
"" ഞാൻ അത്രയ്ക്ക് അങ്ങോട്ട് ചിന്തിച്ചില്ല എന്റെ മൃദു. പെട്ടെന്ന് കേട്ട വെപ്രാളത്തിലും ടെൻഷനിലും ഞാൻ ഇങ്ങ് ഓടി പോന്നു.
നിക്ക്.... ഞാൻ ഷഹലയോട് ഒന്ന് വിളിച്ചു ചോദിക്കട്ടെ ""
സ്വയം നെറ്റിയിൽ ഒന്ന് ഇടിച്ചു കൊണ്ട് ജാള്യത നിറഞ്ഞ ചിരിയോടെ പറഞ്ഞ ശേഷം സിനിൽ വേഗം പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഷഹല എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് dail ചെയ്തു.
ഫോൺ കാതോട് ചേർത്ത് പിടിച്ചു കൊണ്ട് നിൽക്കുന്ന സിനിലിനെ ഒന്ന് നോക്കിയ ശേഷം മൃദു വീണ്ടും serving trolley സെറ്റ് ചെയ്യാനായി തിരിഞ്ഞു.
"" മൃദു ""
സിനിൽ വിളിച്ചതും..... Tissue box കൂടി അതിലേക്ക് വെച്ച ശേഷം അവൻ തിരിഞ്ഞു നോക്കി.
"" ആൾക്ക് എന്താണെങ്കിലും കുഴപ്പമില്ല എന്ന്. പക്ഷേ കൊടുക്കുമ്പോ 3 പേർക്കുള്ളത് കൊടുക്കണമെന്ന്.
അത് വിട്.... ബിരിയാണി തീർന്നോ...?? ""
ഷഹല പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം സിനിൽ അവനോട് ചോദിച്ചു.
"" ഇല്ല.
ദേ.... കൃത്യം മൂന്നു പേർക്കുള്ളതുണ്ട് ""
Serving trolley സിനിലിന്റെ മുന്നിലേക്ക് നീക്കി.... അതിന്റെ ആദ്യത്തെ തട്ടിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് മൃദു പറഞ്ഞു.
"" അഹ്.... നീ എന്നാൽ ഇത് കൊണ്ട് കൊടുത്തിട്ട് വാ. ഹ്മ്മ്..... പിന്നെ..... സമയം മൂന്നാവുന്നു അല്ലേ...??
എന്നാ നീ ഒരു കാര്യം ചെയ്യ്..... Out patients waiting area കൂടി ഒന്ന് കവർ ചെയ്ത് പോ. ആളുകൾ എന്തെങ്കിലും വാങ്ങുന്നെങ്കിൽ വാങ്ങട്ടെ ""
"" ശരി ചേട്ടാ ""
സിനിൽ ആശ്വാസത്തോടെ പറഞ്ഞതും.... മൃദു അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ച ശേഷം serving trolley നീക്കി കൊണ്ട് മുന്നിലേക്ക് നടന്നു.
"" അല്ല ചേട്ടാ.... ആ ഡോക്ടറിന്റെ പേര് എന്താ...?? ""
പെട്ടെന്ന് എന്തോ ഓർമ വന്നത് പോലെ മൃദു നടത്തം നിർത്തി.... തല ചരിച്ചു സിനിലിനെ നോക്കി കൊണ്ട് ചോദിച്ചു.
"" അയ്യോ.... പേര് ഞാൻ മറന്നു പോയെടാ.
ഹ്മ്മ്.... ആൾ gynecology department ആന്ന് അറിയാം ""
നെറ്റിയിൽ കൈ വെച്ച് കൊണ്ട് സിനിൽ പറഞ്ഞു.
"" സാരമില്ല ചേട്ടാ. Department അറിഞ്ഞല്ലോ.... ഇനി ആളെ കണ്ടു പിടിക്കാൻ എളുപ്പമാ ""
അവൻ ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് trolley നീക്കി കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.
അവിടെമെല്ലാം clean അല്ലേ എന്ന് ഉറപ്പ് വരുത്തി കൊണ്ട് സിനിലും മൃദുവിന് പിന്നാലെ അവിടെ നിന്നും ഇറങ്ങി.
💕
സമയം മൂന്ന് മണി അടുക്കുന്നത് കൊണ്ട് തന്നെ മൃദു ആദ്യം ആ ഡോക്ടറിന്റെ അടുത്തേക്ക് തന്നെ പോകാമെന്നു തീരുമാനിച്ചു. അവൻ വേഗം ലിഫ്റ്റിലേക്ക് കയറി..... 2 ബട്ടൺ press ചെയ്തു.
"" എന്നാലും ആ സാറിന് എന്തിനാകും മൂന്നു പേർക്കുള്ള ഭക്ഷണം...?? ""
ലിഫ്റ്റിലേക്ക് കയറുന്ന ആളുകൾക്ക് Serving trolley ഒരു ബുദ്ധിമുട്ടാകാതെയിരിക്കാൻ വേണ്ടി അതിനെ ലിഫ്റ്റിന്റെ ഒരു സൈഡിലേക്ക് നീക്കി വെയ്ക്കുന്ന കൂട്ടത്തിൽ..... അതിലിരിക്കുന്ന ബിരിയാണി ബോക്സിലേക്ക് നോക്കി കൊണ്ട് മൃദു സ്വയം ചോദിച്ചു.
അപ്പോഴേക്കും ലിഫ്റ്റ് രണ്ടാം നിലയിൽ ചെന്ന് ഓപ്പണായി കഴിഞ്ഞിരുന്നു. അവൻ വേഗം ചിന്തകൾ എല്ലാം അവസാനിപ്പിച്ച ശേഷം trolley തള്ളി കൊണ്ട് ലിഫ്റ്റിന് പുറത്തേക്ക് ഇറങ്ങി.
Waiting area ൽ നിറഞ്ഞിരിക്കുന്ന ആളുകളെ കണ്ട്.... അവൻ ഒന്ന് നിന്നു. നിറവയറുമായി ഇരിക്കുന്ന സ്ത്രീകളെ കണ്ടപ്പോ.... നിറയെ ആഹാര സാധങ്ങൾ അടങ്ങിയ ആ trolley അവരുടെയിടയിൽ കൂടി നീക്കി കൊണ്ട് പോകാൻ അവന് പ്രയാസം തോന്നി. അത് കൊണ്ട് തന്നെ അൽപ നേരം ചിന്തിച്ചു നിന്ന ശേഷം അവൻ മറ്റൊരു ഇടവഴിയിൽ കൂടി trolley നീക്കി കൊണ്ട് പോയി. അത് ഡോക്ടറിന്റെ മുറിയിലേക്ക് കയറുന്ന backside door ആയിരുന്നു. അത് വഴി നേഴ്സും ഡോക്ടറും മാത്രമെ പോകുകയുള്ളൂ. അത് കൊണ്ടാണ് അവൻ ആ വഴി പോയത്.
വാതിലിന് മുന്നിൽ എത്തിയതും..... അവൻ വാതിലിൽ മെല്ലെ ഒന്ന് കൊട്ടി. അപ്പോ തന്നെ ഒരു നേഴ്സ് വന്നു വാതിൽ തുറന്നു.
"" അഹ് മൃദു. എന്താടാ...?? ""
അവനെ കണ്ടതേ..... വാത്സല്യം നിറഞ്ഞ സ്വരത്തിൽ മേരി ചോദിച്ചു.
"" ഡോക്ടറിന് ആഹാരം കൊണ്ട് വരണമെന്ന് റിസപ്ഷനിൽ നിന്ന് ഷഹല ചേച്ചി വിളിച്ചു പറഞ്ഞിരുന്നു മേരിയമ്മേ. അതാ ഞാൻ..... ""
അവൻ പറഞ്ഞതും.... മേരി അകത്തേക്ക് ഒന്ന് നോക്കി.
"" സാർ ഇപ്പോ ഒരു കുട്ടിയെ നോക്കി കൊണ്ടിരിക്കുവാ. ഞാൻ വിളിക്കുമ്പോ നീ ആഹാരവുമായി അകത്തേക്ക് വാ.... അത് വരെ ഇവിടെ നിക്ക് കേട്ടോ ""
മേരി പറഞ്ഞതും.... അവൻ ചെറു ചിരിയോടെ അവരെ നോക്കി തലയാട്ടി കാണിച്ചു. അവന്റെ ആ നിഷ്കളങ്കമായ ചെയ്തി കണ്ട്.... അവർ ചിരിയോടെ വാതിൽ ചാരി കൊണ്ട് അകത്തേക്ക് കയറി.
മേരി വാതിൽ ചാരിയിട്ട് പോയതും..... മൃദു ബിരിയാണി ബോക്സ് കൈയിലേക്ക് എടുത്തു പിടിച്ചു കൊണ്ട് തയ്യാറായി നിന്നു.
"" മൃദു... വാ ""
പത്തു മിനിറ്റ് കഴിഞ്ഞതും..... വാതിൽ തുറന്നു കൊണ്ട് മേരി അവനെ അകത്തേക്ക് വിളിച്ചു.
അവൻ ചെറു ചിരിയോടെ അകത്തേക്ക് കയറി.
"" സാർ ""
മൃദു വിളിച്ചതും..... തന്റെ തൊട്ട് അടുത്തായിരിക്കുന്ന ജൂനിയർ ഡോക്ടറിനോട് എന്തോ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടർ.... മുഖം ഉയർത്തി മുന്നിലേക്ക് നോക്കി.
"" Food ""
ചെറു ചിരിയോടെ മൃദു പറഞ്ഞതും..... അവനും ഹൃദമായി ഒന്ന് പുഞ്ചിരിച്ചു.
"" ഇങ്ങ് തന്നേക്ക് ""
മൃദുവിന്റെ നേർക്ക് കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞതും..... മൃദുവാകെ അമ്പരന്നു പോയി. കാരണം ഇന്നോളം ഒരു ഡോക്ടർമാരും അവന്റെ കൈയിൽ നിന്നും ഇങ്ങനെ ആഹാരം വാങ്ങിയിട്ടില്ല. അവന്റെ കൈയിൽ നിന്നെന്ന് അല്ലാ..... ആഹാരം കൊടുക്കാൻ വരുന്ന staff ഒരാളിൽ നിന്ന് പോലും ഡോക്ടർമാർ അങ്ങനെ വാങ്ങിയിട്ടില്ല. എല്ലാവരും..... അവിടെ വെച്ചേക്കു, അതിന് ഞാൻ എന്ത് വേണം, എന്നൊക്കെ വളരെ പരുക്കനായ രീതിയിൽ മാത്രമാണ് അവരോട് സംസാരിക്കാറുള്ളത്.
"" സാർ മൂന്നെണ്ണം വേണമെന്ന് പറഞ്ഞിരുന്നു ""
മനസ്സിൽ ഒരു സംശയം കിടപ്പുള്ളതിനാൽ മൃദു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"" അഹ് അതെ.
ഇവർക്ക് കൂടി വേണ്ടിയിട്ടാണ് ""
തന്റെ അരികിലിരിക്കുന്ന പെൺ കുട്ടിയേയും, മേരിയെയും നോക്കി കൊണ്ട് ചിരിയോടെ ആ ചെറുപ്പക്കാരൻ പറഞ്ഞതും..... അവർ മൂവരും ഞെട്ടി പോയി.
"" ഞങ്ങൾക്കോ....!!?? ""
മേരിയും, ആ പെൺ കുട്ടിയും ഒരേ സ്വരത്തിൽ ഞെട്ടലോടെ ചോദിച്ചു.
"" അതെ. നിങ്ങളും എന്റെ കൂടെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ രാവിലെ മുതൽ നിക്കുവല്ലേ. അപ്പോ നിങ്ങളെ നോക്കണ്ടത് എന്റെ കടമയല്ലേ ""
ചിരിയോടെ അവർ ഇരുവരെയും നോക്കി കൺ ചിമ്മി കൊണ്ട് അവൻ പറഞ്ഞതും..... മൃദുവിന് അവനോട് ബഹുമാനം തോന്നി. അവൻ മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു.
പെട്ടെന്ന് മൃദുവിന്റെ കണ്ണുകൾ ആ ഡോക്ടറിന്റെ മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്ന name ബോർഡിലേക്ക് നീണ്ടു.
"" 🔥 Dylan Eric Filbert 🔥 ""
ആ പേര് വായിച്ചതും..... മൃദുവിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവന്റെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു. ചെറുതായി ഈറനണിഞ്ഞു തുടങ്ങിയ മിഴികൾ ഉയർത്തി കൊണ്ട് അവൻ ഡൈലനെ ഒന്ന് നോക്കി.
മേരിയുടെ തോളിൽ മെല്ലെ തട്ടി കൊണ്ട് എന്തോ പറഞ്ഞു ചിരിക്കുന്നവനെ..... മൃദു നിറഞ്ഞ കണ്ണുകളോടെ അൽപ നേരം നോക്കി നിന്നു. ശേഷം ഞെട്ടി പിടഞ്ഞത് പോലെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വേഗം പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു.
"" ഞാൻ ഇറങ്ങട്ടെ ""
മേരിയെ മറികടന്നു പോകാനാഞ്ഞതും..... സ്വബോധം വീണവനെ പോലെ അവർക്ക് മുഖം കൊടുക്കാതെ അത്രമാത്രം പറഞ്ഞു കൊണ്ട് മൃദു വേഗം ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി.
പുറത്തേക്ക് ഇറങ്ങിയതും..... ശ്വാസം വലിച്ചു വിട്ട് കൊണ്ട് അവൻ വേഗം trolley തള്ളി നീക്കി കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.
അലമാരയുടെ വലിയ കണ്ണാടിയിലേക്ക് തന്നെ നനഞ്ഞ കണ്ണുകളോട് കൂടി ഉറ്റ് നോക്കി നിൽക്കുകയാണ് മൃദു. കണ്ണാടിയിലേക്കാണ് അവന്റെ നോട്ടം എങ്കിൽ പോലും അവന്റെ കണ്ണുകളിൽ പതിക്കുന്നത് അവന്റെ പ്രതീബംബമായിരുന്നില്ല..... പകരം ഡൈലന്റെ പൊട്ടി ചിരിക്കുന്ന മുഖമായിരുന്നു. കണ്ണീർ മൂടിയ കാഴ്ചയിൽ കൂടി കണ്ട ഡൈലന്റെ മങ്ങിയ ഒരു രൂപം.
💕🦋 ഈ കുഞ്ഞി ശലഭം എത്ര ദൂരേക്ക് പാറി പറന്നു പോയാലും ഞാനുമുണ്ടാകും പിന്നാലെ..... 🦋💕
പണ്ടേപ്പോഴോ ഡൈലൻ പറഞ്ഞ വാക്കുകൾ. അവ മൃദുവിന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു.
"" എന്റെ പിന്നാലെ പറന്നു വന്നു അല്ലേ...?? പക്ഷേ..... എന്ത് പ്രയോജനം...??
ഞാൻ ആരാന്ന് കൂടി ഇച്ഛന് മനസ്സിലായില്ല. ഇനി ഒട്ട് മനസ്സിലാകാൻ പോകുന്നതുമില്ല ""
കവിളിലേക്ക് ഒഴികിയിറങ്ങിയ കണ്ണീരിനെ തുടച്ചു നീക്കി കൊണ്ട് വേദന കലർന്ന ചിരിയോടെ അവൻ പിറുപിറുത്തു.
"" എന്നാലും എന്നെ മനസ്സിലായില്ലേ ഇച്ഛാ...?? ഇച്ഛന് ഏറെ ഇഷ്ടമുള്ള ഈ കണ്ണുകൾ കണ്ടിട്ട് പോലും ഇച്ഛന് എന്നെ മനസ്സിലായില്ലേ...?? ""
പെട്ടെന്ന് അവന്റെ മുഖത്തെ വേദന മാറി പരിഭവം നിറഞ്ഞു. അവന്റെ ചുണ്ടുകൾ പരിഭവത്താൽ കൂർത്തു.
💕🦋 നീ ഏത് കോലത്തിൽ വന്നാലും..... നിന്റെ ഈ കണ്ണുകൾ കണ്ടാ മതി എനിക്ക് നിന്നെ മനസ്സിലാകും.
അത് കൊണ്ട് അടുത്ത പ്രാവിശ്യം എന്റെ കൊച്ച് എന്നെ പേടിപ്പിക്കാൻ വരുമ്പോ ഈ നീണ്ടു വിടർന്ന കണ്ണുകൾ മറച്ചു കൊണ്ട് വരണം കേട്ടോ 🦋💕
കുഞ്ഞ് നാളിൽ എപ്പോഴോ ഉത്സവ പറമ്പിൽ നിന്നും അച്ഛൻ വാങ്ങി കൊടുത്ത രാക്ഷസന്റെ മുഖമൂടിയിട്ട് കൊണ്ട് ഡൈലനെ പേടിപ്പിക്കാൻ ചെന്നപ്പോ..... അവൻ പറഞ്ഞ വാക്കുകൾ. ആ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞതും..... മൃദുവിന്റെ നെഞ്ചിൽ അവ ഒരു വിങ്ങൽ തീർത്തു.
"" വേണ്ടാ...!! ഓർക്കണ്ട....!!! മനസ്സിലാക്കണ്ട....!!! ഞാൻ.... ഞാൻ ആരാന്ന് എന്റെ ഇച്ഛൻ അറിയണ്ട. അങ്ങനെ ഒരു തിരിച്ചറിവ് എന്നെ കൊല്ലുന്നതിനു തുല്യമാ.....!!!! ""
നിമിഷ നേരം കൊണ്ട് അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു. അവൻ പൊള്ളി പിടഞ്ഞത് പോലെ ഞെട്ടലോടെ പിന്നിലേക്ക് ഒന്ന് ആഞ്ഞു പോയി.
"" എന്തിനാ എന്നോട് മാത്രം ഇങ്ങനെ...?? അതിന് മാത്രം പാപിയാണോ ഞാൻ...?? ""
ഭിത്തിയിലായി തൂക്കിയിട്ടിരിക്കുന്ന മഹാദേവന്റെ ഫോട്ടോയിലേക്ക് നിറ കണ്ണുകളോടെ നോക്കി കൊണ്ട് മൃദു വിങ്ങലോടെ ചോദിച്ചു.
അൽപ സമയം ആ ഫോട്ടോയിലേക്ക് നോക്കി നിന്ന ശേഷം അവൻ വിങ്ങി പൊട്ടി കൊണ്ട് ആ വെറും നിലത്തേക്ക് പടഞ്ഞിരുന്നു. ആ നിമിഷം അവൻ മറവിയിലേക്ക് തള്ളി വിട്ടു എന്ന് സ്വയം വിശ്വസിക്കുന്ന ഓർമ്മകൾ പലതും അവന്റെ നെഞ്ചിനെ കുത്തി തുളച്ചു കൊണ്ട് മനസ്സിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. ആ ഓർമ്മകളിൽ നിന്ന് ഒരു മോചനം ലഭിക്കാൻ എന്നത് പോലെ അവൻ തലമുടിയിൽ അമർത്തി വലിച്ചു കൊണ്ട് ആർത്തു കരഞ്ഞു.
ഒടുവിൽ എപ്പോഴോ.... വിധി തനിക്കായി കാത്തു വെച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ..... അവൻ ആ വെറും നിലത്തായി കരഞ്ഞു തളർന്നു മയങ്ങി.
🦋
എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നിയതും..... മൃദു തന്റെ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. എന്നാൽ ഒരു വിധത്തിലും അവന് തന്റെ ഭാരം ഏറിയ കൺ പോളകൾ വലിച്ചു തുറക്കാൻ പറ്റിയില്ല. ഒടുവിൽ കൈ വിരലുകൾ കൊണ്ട് തിരുമ്മിയും അമർത്തിയുമൊക്കെ അവൻ എങ്ങനെയൊക്കെ കണ്ണുകൾ വലിച്ചു തുറന്നു. കണ്ണുകൾ തുറന്നതെ..... സഹിക്കാൻ പറ്റാത്ത നീറ്റൽ കാരണം അവൻ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു.
പെട്ടെന്ന് തനിക്ക് എന്താണ് പറ്റിയതെന്ന് അറിയാതെ അവനാകെ കുഴങ്ങി. അപ്പോഴാണ് തലേന്ന് വൈകുന്നേരം മുതൽ അരങ്ങേരിയ സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടി മിന്നി മാഞ്ഞത്. നിമിഷ നേരം കൊണ്ട് അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി.
"" ഇച്ഛാ.... ""
നെഞ്ച് പൊടിയുന്ന വേദനയോടെ അവന്റെ വറ്റി വരണ്ട ചുണ്ടുകൾ വിളിച്ചു. എന്നാൽ പെട്ടെന്ന് എന്തോ ഓർമ വന്നത് പോലെ അവൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് നിലത്ത് നിന്നും ചാടി എഴുന്നേറ്റു.
"" വേണ്ട....!!
എന്റെ ജന്മമോ ഇങ്ങനെയായി പോയി. എന്റെ ഇച്ഛനെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ. വെറുതെ എന്തിനാ ആ പാവത്തിന് കൂടി ഞാനായിട്ട് നാണക്കേട് വരുത്തി വെയ്ക്കുന്നത് ""
ഡൈലന്റെ മുഖം മനസ്സിൽ അസ്വസ്ഥത നിറയ്ക്കാൻ തുടങ്ങിയതും..... മൃദു ശക്തമായി തല കുടഞ്ഞു കൊണ്ട് മനസ്സിൽ ഉറച്ച ഒരു തീരുമാനം എടുത്തു.
പെട്ടെന്ന് വാച്ചിൽ നിന്ന് ബീപ് ശബ്‍ദം ഉയർന്നതും.... അവൻ സംശയത്തോടെ തല ചരിച്ചു ടേബിളിൽ നിന്നും watch എടുത്തു നോക്കി. 8 മണി കഴിഞ്ഞെന്ന് കണ്ടതും.... അവനിൽ വെപ്രാളം നിറഞ്ഞു. അവൻ ആ watch സോഫയിലേക്ക് എറിഞ്ഞു കൊണ്ട് വേഗം ബാത്‌റൂമിലേക്ക് ഓടി കയറി.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48488/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
അവൾക്ക് ആ യാത്ര വളരെ പുതുമ നിറഞ്ഞതായിരുന്നു ഇന്നേവരെ അവൾ ഒരു ജീപ്പിൽ കയറിയിട്ടില്ല. അടുത്തിരിക്കുന്ന ആളും പുതുമ നിറഞ്ഞതാണ് അവനെ ആദ്യമായി കാണുന്നത് കല്യാണത്തിന് ഒരു മാസം മുമ്പാണ്.
ഭവാനി അമ്മയാണ് പെട്ടെന്നൊരു ദിവസം തന്നെ പെണ്ണുകാണാൻ ചുരമിറങ്ങി മാധവൻ വരുന്നുണ്ട് എന്ന് പറഞ്ഞത്.
അവൾ ഭവാനി അമ്മയുടെ ആരുമല്ലായിരുന്നു. മുൻപ് അവിടെ ജോലിക്ക് നിന്ന് സ്ത്രീയുടെ മകൾ ആയിരുന്നു. അവർ പെട്ടെന്ന് ഒരു പനി പിടിച്ചു മരിച്ചപ്പോൾ ആറു വയസ്സായിരുന്ന മകളെ ഭവനിയമ്മയുടെ കുടുംബം ഉപേക്ഷിക്കാതെ തന്നെ പോറ്റി വളർത്തി.
പത്താം ക്ലാസ് വരെ അടുത്തുള്ള ഗവൺമെൻറ് സ്കൂളിൽ പഠിപ്പിച്ചു. അവരുടെ മക്കളൊക്കെ അന്നേ മുതിർന്നവരാണ്. അവരാരും ഇവളുടെ കാര്യത്തിൽ വലിയ എതിർപ്പൊന്നും പറഞ്ഞിട്ടില്ല. ബന്ധുക്കളുടെ ഒക്കെ മുറുമുറുപ്പുകൾ ഇവര് കേട്ടിട്ടില്ല എന്ന് വച്ചിട്ടുണ്ട്.
പത്താം ക്ലാസിനു ശേഷം പിന്നെ പട്ടണത്തിലുള്ള കോളേജിൽ ചേർത്ത് പഠിപ്പിക്കാൻ ഒന്നും ആരും താൽപര്യം കാണിച്ചില്ല. ചേരണമെന്ന് അവളും പറഞ്ഞില്ല. പത്താം ക്ലാസിൽ കൂടെ പഠിച്ചവരിലും ചുരുക്കം ആളുകളെ പിന്നെ പ്രീഡിഗ്രിക്ക് ചേർന്നുള്ളു അതുകൊണ്ടുതന്നെ പഠിക്കാൻ കഴിയാത്തതിന്റെ പേരിൽ വലിയ നിരാശ ഒന്നുമില്ലായിരുന്നു.
അങ്ങനെയിരിക്കയാണ് ഭവാനിയമ്മയുടെ ഭർത്താവ് മരിക്കുന്നത്. ഒരു കുഴപ്പവും ഇല്ലാതിരുന്ന ആളായിരുന്നു, അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഹാർട്ട് അറ്റാക്ക് ആണെന്നാണ് ഡോക്ടർ വന്നു നോക്കിയിട്ട് പറഞ്ഞത്. അതോടെ എല്ലാവരും സങ്കടത്തിലായി.
ഭവാനി അമ്മയുടെ മൂത്തമകൻ തിരിച്ചു പോകുമ്പോൾ അവരും കൂടെ ചെല്ലണമെന്ന് തീർത്തു പറഞ്ഞു. പട്ടണത്തിലാണ് അവരുടെ മകൻ രാമകൃഷ്ണനും ഭാര്യക്കും ജോലി. അവിടെ സ്വന്തമായി വീടും വസ്തുക്കളും ഒക്കെ ഉണ്ടത്രേ. അവരുടെ രണ്ടാമത്തെ മകൾ മൈഥിലി ആ തീരുമാനത്തെ അനുകൂലിച്ചു. അച്ഛനില്ലാതെ അമ്മ മാത്രം ആ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത് അവർക്കും സ്വീകാര്യമല്ലായിരുന്നു.
എല്ലാവർക്കും ദേവകിയെ ഇഷ്ടം തന്നെയായിരുന്നു.
പക്ഷേ ഇനിയും അവളെ കൂടെ കൂട്ടുന്നത് ശരിയല്ല എന്ന് അവർക്ക് തോന്നി. കാരണം ഇരുപത് വയസ്സ് കഴിഞ്ഞ ഒരു ബന്ധവുമില്ലാത്ത പെൺകുട്ടി നാട്ടിൻപുറത്ത് അവർക്കൊപ്പം കഴിഞ്ഞപോലെയല്ല പട്ടണത്തിൽ കഴിയുന്നത്. പിന്നെ ഇനിയും അവളെ ഒരു അടുക്കലക്കാരിയായി നിർത്താൻ ആയമ്മക്കും താൽപര്യമുണ്ടായിരുന്നില്ല.
അവളെ വിവാഹം കഴിപ്പിച്ചു വിട്ടിട്ട് താൻ വന്നോളാം എന്ന് ഭവനിയമ്മ മകനോട് പറഞ്ഞു അദ്ദേഹം ഒന്ന് ആലോചിച്ചിട്ട് അതു ശരിയാണെന്ന് തോന്നി അതിന് സമ്മതം മൂളി. ആ വിവാഹത്തിന്റെ ചെലവ് വഹിച്ചോളാം എന്നും അദ്ദേഹം അമ്മയെ അറിയിച്ചു ,പക്ഷേ മൂന്നുമാസത്തിനുള്ളിൽ അത് നടത്തണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന് നിർബന്ധം. അമ്മ സന്തോഷത്തോടെ അത് സമ്മതിച്ചു.
ഈ കാര്യങ്ങളൊക്കെ നടക്കുമ്പോൾ നമ്മുടെ ദേവകിക്ക് ഒരു പകപ്പായിരുന്നു വിവാഹമൊന്നും അവളുടെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. ആവീട്ടിലെ അത്യാവശ്യം ജോലികളൊക്കെ ചെയ്ത് അടുത്തുള്ള അമ്പലത്തിലും പോയി കഴിഞ്ഞിരുന്നതാണ് അവളുടെ നാളുകൾ. പക്ഷേ ഇനിയിപ്പോൾ
ചുറ്റുമുള്ള മറ്റുള്ളവരെ പോലെ താനും വിവാഹം കഴിഞ്ഞ് പോകേണ്ടവളാണ് എന്ന് അവൾക്ക് ബോധ്യമായി.
മക്കളൊക്കെ മടങ്ങി പോയതിനുശേഷം ഭവാനിയമ്മ അടുത്തുള്ള ബ്രോക്കർ മണികണ്ഠനെ വിളിച്ചു ദേവകിക്ക് പറ്റിയ ഒരു വരനെ കണ്ടെത്തുന്ന കാര്യം അറിയിച്ചു. ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത അധ്വാനിയായ നല്ലൊരു ചെക്കൻ ആയിരിക്കണമെന്ന് അവർ നിർബന്ധം പറഞ്ഞു.
പണിക്കാരിയുടെ മകളായിരുന്നെങ്കിലും ആറാമത്തെ വയസ്സ് മുതൽ താൻ വളർത്തിയ കുട്ടിയാണെന്നും തനിക്ക് മകളെപ്പോലെ ആണെന്നും അയാളോട് പ്രത്യേകം പറഞ്ഞു. അങ്ങനെ വന്നതാണ് മാധവന്റെ ആലോചന.
ഭവാനി അമ്മയുടെ മേലേപാട്ട് തറവാട്ടിൽ നിന്നും മൂന്നു മൂന്നര മണിക്കൂർ അകലെ ചുരം കയറി എത്തേണ്ട കളിയാത്തറയിലാണ് മാധവന്റെ വീട്. ആകെ ഒരു അച്ഛൻ മാത്രമാണ് അയാൾക്കുള്ളത്. അയാളൊരു കൃഷിക്കാരനാണ്.
കളിയാത്തറയിൽ മൂന്നുനാലേക്കർ വസ്തു വിൽ കൃഷിയുണ്ട് അധ്വാനിയാണ്. വയ്യാത്തച്ഛനെയും കൃഷി കാര്യങ്ങളും എല്ലാം അയാളാണ് നോക്കുന്നത്. പക്ഷേ ഇപ്പോൾ അച്ഛന് തീരെ വയ്യാതായതിനു ശേഷം എല്ലാം അയാളെക്കൊണ്ട് ഒറ്റക്ക് സാധിക്കുന്നില്ല. അതുകൊണ്ടാണ് കല്യാണം കഴിക്കുന്നത്.
അയാൾക്ക് ആകെയുള്ള ഒരു ആവശ്യം പണിയെടുക്കാൻ മടിയില്ലാത്ത ഒരു പെൺകുട്ടി വേണമെന്നുള്ളതാണ്. അല്ലാതെ സൗന്ദര്യമോ കുടുംബമോ സാമ്പത്തികമോ ഒന്നും അയാൾക്ക് ഒരു പ്രശ്നമല്ല.
മണികണ്ഠൻ ഇയാളുടെ കാര്യം പറഞ്ഞപ്പോൾ തന്നെ ഭവാനിയമ്മ മകൻ രാമകൃഷ്ണനോട് പറഞ്ഞു മാധവനെപ്പറ്റി അന്വേഷിച്ചിരുന്നു. അന്വേഷിച്ചിട്ട് അയാൾ നല്ല കാര്യങ്ങളൊക്കെ തന്നെയാണ് അറിഞ്ഞത്. കുറച്ച് അന്തർമുഖൻ ആണെന്നുള്ളത് ഒഴിച്ചാൽ അയാളെക്കുറിച്ച് ആർക്കും ഒരു മോശവും പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പെണ്ണുകാണാൻ വരാൻ അവരാവശ്യപ്പെട്ടു.
മാധവൻ ഇരുനിറമുള്ള ഒത്ത വണ്ണവും പൊക്കവും ചുരുണ്ട തലമുടിയും ചെറിയ കണ്ണുകളും ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു പക്ഷേ ആ പ്രായത്തിലുള്ള ചെറുപ്പക്കാരുടെ മുഖത്ത് എപ്പോഴും ഉണ്ടാവാറുള്ള പുഞ്ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.
29 വയസ്സ് കാരനായ അയാൾ 20 വയസ്സുകാരിയായ ദേവകിയെ പെണ്ണുകാണാൻ അങ്ങനെ ഒരു തിങ്കളാഴ്ച ദിവസം രാവിലെ തന്നെ എത്തി. ഭവാനിയമ്മയ്ക്ക് ഒറ്റക്കാഴ്ചയിൽ തന്നെ മാധവനെ ബോധിച്ചു. അയാളുടെ ഒപ്പം ബ്രോക്കർ മണികണ്ഠൻ അല്ലാതെ സുഹൃത്തായ സഹദേവൻ ആണ് വന്നത്. അച്ഛന് സുഖമില്ലാത്തതിനാലും, പെണ്ണുകാണൽ ആയതിനാലും വേറെ ബന്ധുക്കളെ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് മാധവൻ തീരുമാനിച്ചു.
ദേവകിയെ ആദ്യമായി കണ്ടപ്പോൾ മാധവൻ ഒന്നും ഞെട്ടി, ഇങ്ങനെ ഒരു പെൺകുട്ടി ആയിരുന്നില്ല അയാളുടെ മനസ്സിൽ ഇതിപ്പോ വെളുത്ത മെലിഞ്ഞ് ഒരു പെൺകുട്ടി. ഇവൾക്ക് കളിയാത്തറ പോലെ ഒരു കാട്ടു പ്രദേശത്ത് തന്റെ വീട്ടിൽ താമസിച്ച് പണിയൊക്കെ എടുക്കാൻ പറ്റുമോ എന്ന് അയാൾ ആശങ്കപ്പെട്ടു. അവളുടെ അമ്മ ആ തറവാട്ടിലെ ജോലിക്കാരി ആയിരുന്നു എന്ന് കേട്ടപ്പോൾ ഇരു നിറമുള്ള ആരോഗ്യമുള്ള ഒരു പെൺകുട്ടിയാണ് അയാൾ പ്രതീക്ഷിച്ചത് ഇതിപ്പോൾ വളരെ നേർത്ത ഒരു പെൺകുട്ടി.
ഒറ്റക്കാഴ്ചയിൽ തന്നെ സഹദേവന് അവളെ ബോധിച്ചു നല്ല സുന്ദരിയായ പെൺകുട്ടി നല്ല കണ്ണുകളും മൂക്കും ഇടുപ്പു വരെ മുടിയുമുള്ള നല്ല വൃത്തിയുള്ള കുട്ടി. തൻറെ സുഹൃത്തിന് നന്നായി ചേരും. അയാളുടെ മുഖം തെളിഞ്ഞു.
അവരോടും ഭവാനിയമ്മ നേരത്തെ ബ്രോക്കറോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. അവൾക്ക് പത്തു പവന്റെ സ്വർണവും 10000 രൂപയും കൊടുക്കുമെന്നും അവർ പറഞ്ഞു.
പിന്നെ കുട്ടിക്ക് അത്യാവശ്യം വീട്ടുജോലികൾ ഒക്കെ അറിയാം എന്നും മാധവനെയും അച്ഛനെയും നന്നായി നോക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അവർക്ക് മകൻ്റെ അടുത്തേക്ക് പോകേണ്ടി വരുന്നതിനാൽ ആണ് ഇപ്പോൾ ഇങ്ങനെ ഒരു കല്യാണം നടത്തുന്നതെന്നും അവർ പറഞ്ഞു. അതുകൊണ്ടുതന്നെ ഇടയ്ക്ക് വലിയ ചടങ്ങുകൾ ഒന്നുമില്ലാതെ വിവാഹം തന്നെ നേരിട്ട് നടത്തണമെന്നും അവർ അറിയിച്ചു.
പിന്നീട് സഹദേവനോട് ദേവകിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ അറിയിച്ചെങ്കിലും സഹദേവൻ മാധവനോട് ആ ബന്ധം വിട്ടു കളയരുത് എന്ന് അപേക്ഷിച്ചു ഇതാവുമ്പോൾ ആരുമില്ലാത്ത ഒരു കുട്ടി, നിന്നെയും അച്ഛനെയും സ്വന്തം പോലെ നോക്കിക്കോളും. ആരോഗ്യമൊക്കെ നിൻറെ കയ്യിൽ കിട്ടിയതിനുശേഷം നന്നാക്കാവുന്നതല്ലേ ഉള്ളൂ എന്നൊക്കെ പറഞ്ഞു മാധവനെ വിവാഹത്തിന് സമ്മതിപ്പിച്ചു.
അധികം വൈകാതെ തന്നെ ഭവാനി അമ്മയുടെ മക്കളായ രാമകൃഷ്ണനും മൈഥിലിയും വന്ന് ചിങ്ങമാസത്തിലെ നല്ല മുഹൂർത്തം നോക്കി ദേവകിയുടെയും മാധവന്റെയും വിവാഹം നടത്തി.
10 പവനാണ് പറഞ്ഞിരുന്നതെങ്കിലും പത്തും രാമകൃഷ്ണൻ കൊടുത്തതുകൊണ്ട് ഭവാനിയമ്മയും മൈഥിലിയും ചേർന്ന് 5 പവൻ കൂടെ അവൾക്ക് കൊടുത്തു. മൈഥിലി വന്നപ്പോൾ അവൾക്കുവേണ്ടി അഞ്ചാറു സാരികളും മുണ്ടും നേരിയതും ഒക്കെ കൊണ്ടുവന്നിരുന്നു അതിനുള്ള ബ്ലൗസ് ഒക്കെ അവർ തന്നെ തുണിയെടുത്ത് തയ്പ്പിച്ച് അവളെ ഏൽപ്പിച്ചു. അങ്ങനെ എല്ലാവരും ചേർന്ന് വളരെ സന്തോഷമായി തന്നെ അവളുടെ വിവാഹം നടത്തി.
അമ്പലത്തിലെ വിവാഹ പന്തലിൽ ആഭരണവും പട്ടുസാരിയും ഒക്കെ അണിഞ്ഞ് നിൽക്കുന്ന ദേവകിയെ കണ്ടാൽ ഭവാനിയമ്മയുടെ മകൾ അല്ല എന്ന് ആരും പറയില്ല. അതേ തോന്നൽ മാധവനെ അസ്വസ്ഥനാക്കുകയാണ് ചെയ്തത്.
വിവാഹത്തിന് മാധവന്റെ അച്ഛൻ വന്നില്ലെങ്കിലും അപ്പച്ചിയും ഭർത്താവും അവരുടെ മക്കളും പങ്കെടുത്തു. നാട്ടിലെ മാധവന്റെ സുഹൃത്തുക്കളായ സഹദേവനും രമേശും ബൈജുവും എല്ലാ കാര്യങ്ങൾക്കും ഉണ്ടായിരുന്നു. അവരുടെ ഭാര്യമാരും വിവാഹത്തിൽ പങ്കെടുത്തു.
വിവാഹം കഴിഞ്ഞ് പിറ്റേന്ന് തന്നെ ഭവാനിയമ്മ മകനോടൊപ്പം മടങ്ങും എന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞിരുന്നു. മേലെപാട്ട് തറവാട് തൽക്കാലം അടച്ചിടാൻ അവർ തീരുമാനിച്ചു. മണികണ്ഠനോട് പറഞ്ഞു തന്നെ നാട്ടിലുള്ള ആരെയെങ്കിലും വെച്ച് ആഴ്ചയിൽ രണ്ടു ദിവസം വൃത്തിയാക്കാനും നിർദ്ദേശിച്ചു.
ഇറങ്ങാൻ നേരം ഭവാനിയമ്മയും മൈഥിലിയും ഒക്കെ ദേവകിയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു ഭവാനി അമ്മയ്ക്ക് അവളെ പിരിയാനും അവൾക്ക് ഭവാനിയമ്മയെ പിരിയാനും അതിയായ വിഷമം ഉണ്ടായി.
അവൾക്ക് കൊടുക്കാം എന്ന് പറഞ്ഞ പണം രാമകൃഷ്ണൻ തന്നെ മാധവനെ നേരിട്ടേൽപിച്ചു. അയാൾ അത് വാങ്ങാൻ വൈമുഖ്യം കാണിച്ചെങ്കിലും നിർബന്ധമായും അയാൾ അത് ഏൽപ്പിക്കുകയാണ് ഉണ്ടായത് എന്നിട്ട് ദേവകിയുടെ കയ്യിൽ 1000 രൂപ വേറെയും കൊടുത്തു. തനിക്ക് ഇനി തിരിച്ചു വരാൻ ഒരു ഇടമോ സ്നേഹിക്കാൻ ബന്ധുക്കളോ ഇല്ല എന്ന് ആ യാത്ര പറയൽ ദേവകിയെ ഓർമ്മപ്പെടുത്തി.
വിവാഹത്തിന് വന്ന മറ്റുള്ളവരൊക്കെ ബസ്സിലും ദേവകി മാധവനും അപ്പച്ചിയും ഭർത്താവും അവരുടെ രണ്ട് പെൺമക്കളും അവരുടെ മക്കളും ജീപ്പിലും ആണ് കളിയാത്തറയിലേക്ക് പുറപ്പെട്ടത്. അപരിചിതരോടൊപ്പം വല്ലാത്തൊരു വീർപ്പുമുട്ടൽ ആദ്യം തോന്നിയെങ്കിലും സുഭദ്ര സുഭദ്ര എന്ന മാധവന്റെ അപ്പച്ചി അവൾക്ക് അവരുടെ മക്കളായ മിനിയേയും സിനിയെയും പരിചയപ്പെടുത്തിക്കൊടുത്തു. അവളോട് സൗഹൃദ ഭാവത്തിൽ ചിരിച്ച് അവർ അവളിൽ ആശ്വാസം നിറച്ചു.
അപ്പച്ചിയുടെ ഭർത്താവ് ഭാസ്കരൻ മാമൻ ഗൗരവക്കാരൻ ആണെന്ന് തോന്നി. അപ്പച്ചി അവളോട് അവരുടെ ഏട്ടനും മാധവന്റെ അച്ഛനുമായ വാസവനെ കുറിച്ച് പറഞ്ഞു മാധവന്റെ അമ്മ ലീല മരിച്ചിട്ട് എട്ടുവർഷമായെന്നും
അതിനുശേഷം ആണ് അവൻറെ അച്ഛൻ അസുഖക്കാരൻ ആയതൊന്നും അവർ പറഞ്ഞു അദ്ദേഹത്തിന് ശരീരത്തിനേക്കാൾ മനസ്സിനാണ് തളർച്ച എന്നും പറഞ്ഞു. ഇതൊക്കെ കേട്ട് മുന്നിലിരുന്ന് മാധവന്റെ മുഖഭാവം എന്താണെന്ന് ദേവകിക്ക് അറിയാൻ സാധിച്ചില്ല.
അങ്ങനെ സംസാരിച്ച് മൂന്ന് മണിക്കൂർ കൊണ്ട് ഭംഗിയുള്ള ആ ചുരം അവർക്ക് കയറി കളിയാത്തറ അടുത്തപ്പോൾ നല്ല തണുത്ത കാറ്റ് വീശി തുടങ്ങി ദേവകി അറിയാതെ ഒന്ന് മയങ്ങി പിന്നെ കണ്ണ് തുറന്നത് അപ്പച്ചി തട്ടി വിളിച്ചപ്പോൾ ആണ് പുറത്തിറങ്ങിയ അവളെ അവർ തന്നെ അകത്തു പോയി ആരതി എടുത്ത് ഉഴിഞ്ഞു അകത്തു കയറ്റി.
ഓടിട്ട പഴയ രീതിയിലുള്ള വീടായിരുന്നു മാധവന്റേത് പൂമുഖം അത്യാവശ്യം നല്ല വലുപ്പമുള്ളതായിരുന്നു അതിൻറെ വിശാലമായ തിണ്ണയിൽ സോപാന പടിയും അതോട് ചേർന്ന് ഇരിക്കാനുള്ള സ്ഥലവും ഉണ്ടായിരുന്നു. പിന്നെ കയറി ചെല്ലുന്ന സ്വീകരണം സ്വീകരണ മുറിയുടെ വലതുവശത്ത് ആയിരുന്നു പൂജാമുറി, അവിടെയാണ് ദേവകി വിളക്ക് കൊണ്ടുപോയി വച്ചത്.
മാധവനും അപ്പച്ചിയും അവൾക്കൊപ്പം ചെന്നു. അവിടെനിന്ന് രണ്ടാളും ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു.
അതിനുശേഷം അപ്പച്ചി അവരെ കൊണ്ടുപോയത് മാധവന്റെ അച്ഛൻ വാസുദേവൻ കിടക്കുന്ന മുറിയിലേക്ക് ആയിരുന്നു. ആയുർവേദ മരുന്നുകളും തൈലവും മണക്കുന്ന ഒരു മുറി, അതിൽ കട്ടിലിൽ ഒരു ശോഷിച്ച രൂപമായി അദ്ദേഹം ചാരിയിരിക്കുന്നുണ്ടായിരുന്നു. അവർ ഒരുമിച്ച് അകത്തേക്ക് ചെന്നപ്പോൾ ഒരു നിമിഷം അവളെ കണ്ട് അദ്ദേഹത്തിന്റെ മിഴികൾ ഒന്ന് തിളങ്ങി. അയാളെ കണ്ടപ്പോൾ തന്നെ വളരെ അവശനാണെന്ന് ദേവകിക്ക് തോന്നി. രണ്ടുപേരും അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്ന് കാൽതൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം അവളുടെ കൈപിടിച്ചു മൂർധാവിൽ തഴുകി.
"നന്നായി വരും. ഇവിടെ ഞാനും മാധവനും മാത്രമേയുള്ളൂ കുട്ടിക്ക് ഇവിടെ ഒരു വിഷമവും ഉണ്ടാവില്ല"
അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു.
"കുട്ടികൾ ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ ഒന്ന് കുളിച്ച് വിശ്രമിക്കട്ടെ" അപ്പച്ചി അവരോട് പറഞ്ഞു.
"മോള് വാ ഞാൻ കുളിമുറി കാട്ടിത്തരാം." അവർ അവളുടെ കൈപിടിച്ച് അച്ഛൻറെ മുറിയിൽ അച്ഛൻറെ മുറിയിൽ നിന്നും ഒരിടനാഴിയിൽ കൂടെ നടന്ന് എതിർവശത്ത് ഒരു മുറി കഴിഞ്ഞുള്ള മുറിയിലേക്ക് കയറ്റി.
"ഇതാണ് മാധവന്റെ മുറി ഇവിടെ ആവുമ്പോൾ ഏട്ടന് എന്തെങ്കിലും ആവശ്യം വന്നാൽ ഓടിപ്പോയി നോക്കാൻ പറ്റും. ഏടത്തി ഉണ്ടായിരുന്നപ്പോൾ മാധവൻ മുകളിലെ മുറിയിലാണ് കിടന്നിരുന്നത്. ഇതിൻറെ അപ്പുറത്ത് ആണ് ഞാൻ താമസിക്കുന്ന തറവാട് അവിടേക്ക് പുറകിലെ പറമ്പിലൂടെ കുറച്ചു നടന്നാൽ മതി ഇത് ഏട്ടൻ കല്യാണം കഴിഞ്ഞ് സമയത്ത് ഉണ്ടാക്കി മാറി താമസിച്ച് വീടാണ്. തറവാട്ടിൽ ഇപ്പോൾ ഞാനും കുട്ടികളുടെ അച്ഛനും മാത്രമേ ഉള്ളൂ. കുട്ടികളുടെ വിവാഹം കഴിഞ്ഞ് അവരൊക്കെ ഭർത്താക്കന്മാരുടെ വീടുകളിലാണ് അതും വലിയ ദൂരം ഒന്നുമില്ല. ഏട്ടനും മാധവനും ഒക്കെ പാവമാ മോളെ മാധവന് അങ്ങനെ ചിരിച്ചു വർത്തമാനം പറയാൻ അറിയില്ല എന്നേയുള്ളൂ. ഏട്ടൻ ഏട്ടത്തി ഉണ്ടായിരുന്ന കാലത്ത് തമാശയൊക്കെ പറഞ്ഞു സന്തോഷത്തോടെ ഇരുന്ന ആളായിരുന്നു. ഏട്ടത്തി പോയപ്പോൾ രണ്ടാളും അങ്ങ് ഒതുങ്ങി പോയി. അച്ഛനുവേണ്ടിയാ പിന്നെ മാധവൻ ജീവിച്ചത് പറമ്പിലെ പണികളും ഏട്ടൻറെ കാര്യവും എല്ലാം കൂടെ അവനെ കൊണ്ട് ഒറ്റയ്ക്ക് പറ്റാതായപ്പോഴാണ് ഒരു വിവാഹത്തിന് സമ്മതിച്ചത് തന്നെ. ഡിഗ്രി ഒക്കെ കഴിഞ്ഞ് ജോലിക്ക് പോകണം എന്നായിരുന്നു അവൻറെ ആഗ്രഹം പക്ഷേ ഏട്ടത്തി മരിച്ചതോടെ പഠിത്തവും ദൂരെ പോകാനുള്ള ആഗ്രഹവും അവൻ ഉപേക്ഷിച്ചു. അന്നുമുതൽ ഏട്ടനെ പോലെ മണ്ണിൽ പണിയെടുത്ത് തുടങ്ങി. മോൾക്ക് മോൾക്ക് ചിലപ്പോൾ മോള് ജീവിച്ച രീതിയിൽ നിന്നും വ്യത്യസ്തമായിരിക്കും ഇവിടം. ഇവിടെ മലമുകൾ ആയതുകൊണ്ട് തണുപ്പ് കൂടുതലാണ് അതുകൊണ്ട് കുളിക്കാൻ ചൂടുവെള്ളം വേണമെങ്കിൽ അപ്പച്ചി തയ്യാറാക്കി തരാം."
" സാരമില്ല അപ്പച്ചി ഇപ്പോൾ വലിയ തണുപ്പ് ഇല്ലല്ലോ അതുകൊണ്ട് ഞാൻ തണുത്ത വെള്ളത്തിൽ കുളിച്ചോളാം." ദേവകി ചിരിയോടെ പറഞ്ഞു.
" ഇവിടെ പുറത്താണ് കുളിമുറി, ഏട്ടന് വയ്യാത്തതുകൊണ്ട് അതിൻറെ ഒരു വശത്ത് ഒരു ചെറിയ ശുചിമുറി ഇറക്കിയിട്ടുണ്ട് ബാക്കിയുള്ളവരൊക്കെ ഈ ഇടനാഴിയുടെ അങ്ങേ അറ്റത്തുള്ള അടുക്കള കഴിഞ്ഞുള്ള തൊടിയുടെ വശത്ത് കുളിമുറിയിലാണ് കുളിക്കുന്നത്. അതിനടുത്ത് തന്നെ അലക്ക് കല്ലും ഉണ്ട്. പിന്നെ ഈ പറമ്പിന്റെ കിഴക്കുവശത്തായി ഒരു തോട് ഉണ്ട്, അത് ഒഴുകി തുടങ്ങുന്നത് ഒരു ചെറിയ വെള്ളച്ചാട്ടത്തിൽ നിന്നാണ്. അതൊക്കെ മോൾക്ക് പിന്നീട് മാധവൻ കാണിച്ചു തരും. ഇപ്പോൾ ഞാൻ മോൾക്ക് പുറത്ത് കുളിമുറി കാണിച്ചു തരാം. രാവിലെ തന്നെ മാധവൻ വെള്ളമൊക്കെ കോരി നിറച്ചിട്ടുണ്ട്. അടുക്കളയിലും സാധാരണ അന്നത്തെ ആവശ്യത്തിനുള്ള വെള്ളം കോരി നിറച്ചു വെക്കും. മോള് വീട്ടിൽ നിന്ന് ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട് എന്ന് മനസ്സിലായി. പക്ഷേ, ആദ്യത്തെ ദിവസം ഇവിടെ വാങ്ങി വെച്ചിരിക്കുന്നത് ഉടുത്താൽ മതി കേട്ടോ,അപ്പച്ചി എടുത്തു തരാം."
അപ്പോഴേക്കും സിനിയും മിനിയും അവിടെ എത്തി.
"ആഹാ അമ്മ പുതുപ്പെണ്ണിനെ ഇവിടെ പിടിച്ചുവച്ച് വിശേഷം പറയുവാണോ" സിനി ചോദിച്ചു.
" അല്ലെടി പെണ്ണെ ഞാൻ ദേവകി മോൾക്ക് കുളിച്ചു മാറാൻ ഉള്ള വസ്ത്രം എടുത്തു കൊടുക്കുകയായിരുന്നു."
" ദേവകിക്ക് എന്താ ഇഷ്ടം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ഞാനും മിനിയും രാജീവേട്ടനും ശാന്തേട്ടനും കൂടിപ്പോയാണ് ഡ്രസ്സ് ഒക്കെ വാങ്ങിയത്. മാധവന് വിളവെടുപ്പിന്റെ സമയം ആയതുകൊണ്ട് നല്ല തിരക്കായിരുന്നു." സിനി അലമാരയിൽ നിന്നും ദേവകിക്ക് ഇടാൻ ഒരു സെറ്റുമുണ്ട് എടുക്കുന്നതിനിടയിൽ പറഞ്ഞു.
" ബ്ലൗസ് ഒക്കെ അന്ന് തന്ന അളവിന് തന്നെ തയ്പ്പിച്ചിട്ടുണ്ട്, അതുകൊണ്ട് പാകമായിരിക്കും.
ദേവകി വാ ഞങ്ങൾ കുളിമുറി കാണിച്ചു തരാം"
മിനി അതും പറഞ്ഞു അവളുടെ കയ്യും പിടിച്ച് നടന്നു പോകുന്ന വഴിക്ക് അവർ അവൾക്ക് അടുക്കള കാണിച്ചു കൊടുത്തു. അപ്പച്ചി ആ നേരം കൊണ്ട് എല്ലാവർക്കും ചായവയ്ക്കാൻ പോയി.
"ചിങ്ങമാസം ആയതുകൊണ്ടാണ് തണുപ്പ് കുറവ് ഇല്ലെങ്കിൽ പച്ച വെള്ളത്തിൽ കുളിക്കാൻ പറ്റില്ല" സിനി അവളോട് പറഞ്ഞു.
കുളിമുറിയിൽ അവർ പ്രതീക്ഷിച്ച പോലെ തന്നെ വെള്ളം കോരി നിറച്ചിരുന്നു. സിമൻറ് കൊണ്ട് ഒരു വലിയ ടാങ്ക് പോലെ അതിനകത്ത് വെള്ളം നിറയ്ക്കാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നു. വലിയ തണുപ്പ് കാണില്ല എന്നൊക്കെ പറഞ്ഞെങ്കിലും വെള്ളം ദേഹത്ത് വീണപ്പോൾ ദേവകി ഒന്ന് വിറച്ചു .പിന്നെ പെട്ടെന്ന് തന്നെ അവിടെ ഉണ്ടായിരുന്നു സോപ്പ് തേച്ച് കുളിച്ച് ഇറങ്ങി. രാവിലെ കുളിച്ചത് ആയതുകൊണ്ടും യാത്ര ക്ഷീണം കൊണ്ടും തല നനയ്ക്കാനും മറന്നില്ല. സിനി കൊടുത്ത സെറ്റും മുണ്ടും വലിച്ചുവാരി ചുറ്റി അവൾ ഇറങ്ങി.
അപ്പോഴേക്കും അപ്പച്ചി ചായ ഉണ്ടാക്കി കഴിഞ്ഞിരുന്നു. ചായയും ഉണ്ണിയപ്പവും അവർ പൂമുഖത്തേക്ക് എടുത്തു. കൂട്ടത്തിൽ ദേവകിയയും കുട്ടി അച്ഛനുള്ളത് മുറിയിലേക്ക് കൊടുത്തു.
ബാക്കിയുള്ളവർ എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിച്ചു. ചായ കുടി കഴിഞ്ഞു സിനിയും മിനിയും ഭർത്താക്കന്മാരും കുട്ടികളുമായി പോകാൻ ഇറങ്ങി. കുട്ടികൾക്ക് പിറ്റേന്ന് സ്കൂളിൽ പോകണമെന്ന്. ഇനിയിപ്പോൾ ഓണം കഴിഞ്ഞോണ്ട് അവധിയും കഴിഞ്ഞു, അടുത്ത ക്രിസ്മസ് അവധിക്ക് വരമെന്ന് പറഞ്ഞാണ് അവർ ഇറങ്ങിയത്.
അപ്പച്ചിയും മാമനും അന്ന് അവിടെ തങ്ങുന്നുണ്ട് അതുകൊണ്ട് അത്താഴത്തിന് അപ്പച്ചിയാണ് ഒരുക്കം കൂട്ടിയത്. കഞ്ഞിയും പയറും പപ്പടവും.
പയർ കടുവർത്തതും പപ്പടം കാച്ചിയതും ദേവകിയാണ്. അത് കഴിഞ്ഞ് അപ്പച്ചി അച്ഛനുള്ള കഞ്ഞിയുമായി മുറിയിലേക്ക് പോയപ്പോൾ പയറും പപ്പടവും എടുത്ത് ദേവകിയും ഒപ്പം ചെന്നു. അവളെ കണ്ടതും അദ്ദേഹത്തിൻറെ മുഖം തെളിഞ്ഞു
"മോള് കഴിച്ചോ?"
"ഇല്ലച്ച കഴിച്ചോളാം. അച്ഛൻ കഴിക്ക്"
അയാൾ കഴിച്ചു കഴിയുന്നവരെ അവർ അവിടെയിരുന്നു. അതിനിടയ്ക്ക് പുറത്തുപോയിരുന്ന മാധവൻ തിരിച്ചെത്തി കുളിക്കാൻ പോയി.
പൂമുഖത്ത് നിലവിളക്കിനരികിൽ അമ്മാവൻ ഇരിക്കുന്നുണ്ടായിരുന്നു. അത്താഴം കഴിക്കാൻ ബാക്കിയുള്ളവർ അടുക്കളയിൽ ഇട്ടിരുന്ന വലിയ ബെഞ്ചിൽ വന്നിരുന്നു.
" ഞങ്ങൾ രാവിലെ ഇറങ്ങും കേട്ടോ മാധവാ" ഭാസ്കരൻ മാമൻ മാധവനോട് പറഞ്ഞു അവൻ അതിന് തലയാട്ടി.
ദേവകി കഞ്ഞി കുടിക്കുന്നതിനിടയിൽ മാധവനെ ഇടയ്ക്കിടയ്ക്ക് നോക്കിയെങ്കിലും ഒരു നോട്ടം പോലും അവൻറെ ഭാഗത്തുനിന്നും അവളെ തേടി എത്തിയില്ല "വല്ലാത്തൊരു ഗൗരവം തന്നെ" അവൾ മനസ്സിൽ പറഞ്ഞു.
അവളും അങ്ങനെ ഒരുപാട് സംസാരിക്കാറില്ലെങ്കിലും മേലെ പാട്ട് ഭവാനി അമ്മയോടും അടുക്കളയിൽ നിൽക്കുന്ന ജാനകി ചേച്ചിയോടും അത്യാവശ്യം സംസാരിക്കാറുണ്ടായിരുന്നു. ഇതിപ്പോ ഇവിടെ വന്നിട്ട് രണ്ടുമൂന്നു വരികളിൽ കൂടുതൽ സംസാരിച്ചതായി അവൾക്ക് ഓർക്കാൻ പറ്റിയില്ല.
അത്താഴം കഴിഞ്ഞ് മാധവൻ മുറ്റത്ത് നടക്കാൻ പോയപ്പോൾ അപ്പച്ചി അവളെ അടുത്ത് വിളിച്ചു.
"മോള് ഇന്നുമുതൽ ഒരു ഭാര്യയാണ് ഭാര്യക്ക് ചില കടമകൾ ഉണ്ട് അതൊക്കെ മോൾക്ക് അവിടെയുള്ളവർ പറഞ്ഞു തന്നിട്ടുണ്ടാവും. അതൊക്കെ അറിഞ്ഞു നിൽക്കണം"
എന്ന് അവളുടെ മൂർദ്ധാവിൽ തടവി കൊണ്ട് അവർ പറഞ്ഞു.
അപ്പോൾ മാത്രം അവൾക്ക് ചെറുതായി ഒരു ഭയം തോന്നി വിവാഹ ജീവിതം എങ്ങനെയാണ് എന്ന് ജാനകി ചേച്ചി അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു. മാധവനെപ്പറ്റി ആലോചിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങളൊക്കെ അവൻ തന്നോട് ചെയ്യുമോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് ഭയം കൂടി. ആ ഭയത്തോടെയാണ് അമ്മായിക്കൊപ്പം മാധവന്റെ മുറിയിലേക്ക് പോയത്.
രണ്ടുപേർക്കും നിവർന്നു കിടക്കാൻ പറ്റുന്ന അത്രയും വീതി നീതിയുള്ള ഒരു കട്ടിലായിരുന്നു അത്. അവളെ അവിടെയിരുത്തിയിട്ട് അവർ പുറത്തേക്ക് പോയി. അവർ പോയി അല്പം കഴിഞ്ഞപ്പോൾ മാധവൻ വന്നു. തലകുമ്പിട്ടിരുന്ന അവൾ മാധവൻ വന്നപ്പോൾ ചാടിയെഴുന്നേറ്റു.
"കുട്ടി കിടന്നോളൂ, രാവിലെ എഴുന്നേറ്റ് യാത്രയൊക്കെ ചെയ്തു വന്നതല്ലേ ക്ഷീണമുണ്ടാകും." അത്രയും പറഞ്ഞു മാധവൻ ഇട്ടിരുന്ന ഷർട്ട് അഴിക്കാൻ തുടങ്ങി. അവളതു കേൾക്കേണ്ട താമസം ചുവരിനോട് ചേർന്ന് പുതച്ചു കിടന്നു. കൂടുതൽ ഒന്നും സംസാരിക്കാതെ മാധവനും അവളുടെ അടുത്ത് വന്നു കിടന്നു. അടുത്ത് അറിയാത്തയാൾ കിടക്കുന്ന അപരിചിതത്വം രണ്ടുപേർക്കും ഉണ്ടായിരുന്നെങ്കിലും ക്ഷീണം കാരണം രണ്ടുപേരും പെട്ടെന്ന് ഉറങ്ങിപ്പോയി.
എല്ലാദിവസവും വെളുപ്പിന് ആറുമണിക്ക് എഴുന്നേറ്റാണ് ദേവകിക്ക് ശീലം. അന്നും പതിവ് തെറ്റിക്കാതെ അവൾ ആറുമണിക്ക് തന്നെ ഉണർന്നു. കണ്ണു തുറന്നപ്പോഴാണ് ഇത് താൻ സ്ഥിരം കിടക്കുന്ന ഭവാനിയമ്മയുടെ കട്ടിലിന് താഴെ വിരിച്ച പായയിൽ അല്ല കിടക്കുന്നത് എന്നറിഞ്ഞത്.
പെട്ടെന്നാണ് അവളുടെ മനസ്സിലേക്ക് തലേന്ന് കഴിഞ്ഞ തന്റെ വിവാഹവും യാത്രയും മാധവന്റെ വീടും ഒക്കെ ഇരച്ചു കയറിയത്. അമ്മ മരിച്ചത് അവൾക്ക് ബുദ്ധിയുറയ്ക്കാത്ത പ്രായത്തിലാണ് അമ്മയെ കുറിച്ച് വളരെ കുറച്ച് ഓർമ്മകളെ ഉള്ളൂ, അച്ഛൻ അതിനും നാലുവർഷം മുമ്പ് മരണപ്പെട്ടതിനാൽ അവൾക്ക് അത്ര പോലും ഓർമ്മ ഉണ്ടായിരുന്നില്ല. ആകെ ഉള്ളത് അച്ഛനും അമ്മയും ചേർന്നു നിന്നെടുത്ത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്, അതും അവരുടെ വിവാഹം കഴിഞ്ഞ് സമയത്ത് എടുത്തത്.
ഭവാനിയമ്മയുടെ വീട്ടിൽ താൻ വെറുമൊരു ജോലിക്കാരിയുടെ മകളാണ് എന്നുള്ള ബോധ്യം അവൾക്ക് നല്ലോണം ഉണ്ടായിരുന്നു. അവരെല്ലാവരും അവളോട് ദയയോടെ ആണ് എപ്പോഴും പെരുമാറിയിട്ടുള്ളത്. എന്നാലും തനിക്ക് സ്വന്തം എന്ന് പറയാൻ ഒരു ബന്ധവും ഈ ലോകത്തില്ല എന്നത് അവളെ എന്നും വേദനിപ്പിച്ചിരുന്നു. അവളുടെ ഒപ്പം പഠിച്ച കുട്ടികൾക്കെല്ലാം വീട്ടിൽ പോയി പിണങ്ങാനും വാശി കാണിക്കാനും എല്ലാവരും ഉണ്ടായിരുന്നു. തനിക്ക് മാത്രം എന്ത് തന്നാലും നന്ദിയോടെ സ്വീകരിക്കൽ അല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48762/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
തൂത്തുക്കുടി 2018 ഫെബ്രുവരിയിലെ ഒരു രാത്രി
റോഡിലൂടെ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ പേടിയോടെ ഓടി വരുന്നുണ്ട്. അയാളുടെ പിന്നിലായി കൈയിൽ വടി വാൾ പിടിച് കൊണ്ട് നാല്ല് പേർ വരുന്നുണ്ടായിരുന്നു.
പെട്ടെന്ന് ആ വെളുത്ത വസ്ത്രധാരിയുടെ മുന്നിൽ ഒരു രൂപം പ്രത്യക്ഷപെട്ടു.
അയാൾ പെട്ടെന്ന് നിന്നു, മുന്നിൽ നിന്ന ആളുടെ കണ്ണുകളിലേക്ക് ഒരു ഭയത്തോടെ നോക്കി.അയാൾ ആകെ വിയർക്കുന്നുണ്ടായിരുന്നു.
അയാൾ ഉമിനീർ ഇറക്കി.
"രൗദ്രൻ".
അത് പറഞ്ഞു കഴിഞ്ഞതും
ആ വെളുത്ത വസ്ത്രധാരിയുടെ കഴുത്തിൽ മുന്നിൽ നിന്നവന്റെ കൈയിൽ ഇരുന്ന കത്തി ആഴ്‌നിറങ്ങി.
ഒരു പിടച്ചിലിൽ അയാൾ മരണത്തിന് കീഴടങ്ങി.
വീണു കിടക്കുന്ന അയാളുടെ ശരീരം കവച്ചു വെച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു, പിന്നിലായി മറ്റു നാല് പേരും.
ആ വെളുത്ത വസ്ത്രധാരിയുടെ കഴുത്തിൽ നിന്നും ചോര റോഡിലേക്ക് പടർന്നിറങ്ങി.
******************
ഒരു വർഷത്തിന് ശേഷം
ഡി ഐ ജി ഓഫീസിന്റെ കവാടം കടന്ന് പോലീസ് സൈറൺ വെച്ച ഒരു വൈറ്റ് ബൊലേറോ കടന്നു വന്നു.
ആ വണ്ടിയിൽ എസ് പി റാങ്കിലുള്ള 30 വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി വന്നു. 6 അടി ഉയരം പിരിച്ചു വെച്ച മീശ, ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ.ഉരുക്ക് പോലെയുള്ള ശരീരം.
അയാൾ പടികൾ കയറി നേരെ ഡി ഐ ജി യുടെ റൂമിലേക്ക് കയറി.
"ആഹ് അശോക് കയറി വരൂ".
ഡി ഐ ജി ഡേവിഡ് ജോൺ അയാളെ സ്വീകരിച്ചു.
അശോക് അയാളെ സല്യൂട്ട് ചെയ്ത് അവിടെ നിരത്തിയിട്ടിരുന്ന ചെയറിൽ ഇരുന്നു.
"അശോക് കുമാർ ദി ഡയറിങ്ങ് കോപ്, താൻ ഇപ്പോൾ ഇവിടെ ചാർജ് എടുക്കേണ്ടത് ഡിപ്പാർട്മെന്റിന്റെ ആവശ്യം ആണ്, കുറച്ചൊക്കെ കെട്ട് കാണുമല്ലോ".
ഡേവിഡ് ഒരു ചെറിയ ചിരി മുഖത്തു വരുത്തി കൊണ്ട് ചോദിച്ചു.
"അറിയാം സർ രൗദ്രൻ അയാൾ അല്ലെ ഇപ്പോൾ ഈ നാടിന്റെ പ്രശനം".
അശോക് മുഖത്ത് നികൂടമായ ഒരു ഭാവം വരുത്തി കൊണ്ട് ചോദിച്ചു.
"അതെ അശോക് അവൻ തന്നെയാണ് വിഷയം 1 വർഷം മുൻപ് ഒരു പഴയ എം എൽ എ യെ കൊന്ന് തുടങ്ങിയത ഇന്ന് ഇപ്പോൾ ഡ്രഗ്സ്, ആയുധ കച്ചവടം മർഡർ എലാത്തിന് പിന്നിലും അവന്റെ നികൂടമായ സാന്നിധ്യം ഉണ്ടാവും".
ഡേവിഡ് അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ചെറിയ ഭയം പ്രകടമായിരുന്നു.
"സർ ബട്ട് എങ്ങനെ ഒരു വർഷം കൊണ്ട് അവൻ ഇത്രയും വളർന്നു, ഐ പി എസ് ഹൈ മാർക്കോടെ പാസ്സ് ആയവൻ എങ്ങനെ ഇത്രയും വലിയ ഒരു ഗാങ്സ്റ്റർ ആയി മാറി".
അശോക് സംശയത്തോടെ ചോദിച്ചു.
"പാസ്ററ് അത് ഇനി നോക്കിട്ട് കാര്യമില്ല അശോക് ഇപ്പോൾ അവൻ ഈ നാടിന്റെ ശാഭം ആണ് so അവനെ ഒതുക്കണം കൊല്ലരുത് ജീവനോടെ വേണം തെളിവുകൾ കിട്ടുന്നത് വരെ കാത്തിരിക്കണം അവൻ അകത്തായാൽ പല പ്രമുഖരും കൂടെ അതിലൂടെ പിടിക്കപ്പെടും ബട്ട് ഇട്സ് നോട്ട് ദാറ്റ് ഈസി".
ഡേവിഡ് തന്റെ മുന്നിൽ ഇരുന്ന ഫയലിൽ ഒന്ന് കൈ വെച്ച് കൊണ്ട് പറഞ്ഞു.
"അറിയാം സർ അവന്റെ പിന്നിൽ രാഷ്ട്രീയത്തിലെ പല പ്രമുഖരും ഉണ്ടെന്ന്, നമ്മുടെ കൂട്ടത്തിലും കാണും അവന്റെ ഒറ്റുകാർ ബട്ട് അത് കൊണ്ട് അവൻ അധിക കാലം രക്ഷപെടാൻ കഴിയില്ല, എലാ അസുരന്മാർക്കും ഒരു അവസാനം ഇല്ലേ അതുപോലെ അവന്റെ അവസാനവും അടുത്തു".
അശോക് അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ധൈര്യം പ്രകടമായിരുന്നു.
ഡേവിഡ് അശോകിന് ഫയൽ കൈമാറി.
അത് വാങ്ങി ഡേവിഡിന് സല്യൂട്ട് നൽകി കൊണ്ട് അശോക് പുറത്തേക്ക് നടന്നു.
"കരുക്കൾ ശെരിയായി നീങ്ങിയാൽ രൗദ്രന്റെ അവസാനം ഇവന്റെ കൈ കൊണ്ട്".
ഡേവിഡ് ഒരു നികൂടമായ ചിരിയോടെ സ്വയം പറഞ്ഞു.
**************
എം എൽ എ വെങ്കിട്ടാചലത്തിന്റെ വീട്.
"ഇന്നലെ വരെ എന്റെ കീഴിൽ കഴിഞ്ഞവനാ ഇപ്പൊ കുറച്ച് പിച്ച കാശ് കണ്ടപ്പോ മറുകണ്ടം ചാടിയിരിക്കുന്നു, നായിന്റെ മോൻ".
വെങ്കിടാചലം തന്റെ മുന്നിൽ ഇരുന്ന ടേബിളിലേക്ക് വേഷ്ടി വലുച്ചെറിഞ്ഞു കൊണ്ട് പറഞ്ഞു.
അയാൾ തന്റെ നര കേറിയ തലയിൽ ഒന്ന് കൈ വെച്ചു, എന്നിട്ട് സോഫായിലേക്ക് ഇരുന്നു.
അയാളുടെ കൃതാവിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി.
"സർ നമ്മൾ ഉടൻ എന്തെങ്കിലും ചെയ്യണം നമ്മളൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ട് എവിടെ ഒക്കെ പണം ഒളിപ്പിച്ചിട്ടുണ്ട് എന്നൊക്കെ കൃത്യമായി അറിയുന്നവനാ രഘു, അവൻ വാ തുറന്നാൽ മിനിസ്റ്റർ ആവാനുള്ള സർ ന്റെ സ്വപ്നം അതോടെ തീരും".
അയാളുടെ അടുത്ത് നിന്ന പി എ ഒരു ഉപദേശം എന്ന രീതിയിൽ പറഞ്ഞു.
ഇതേ സമയം ടി വി യിൽ ഒരു വാർത്ത പറയുന്നുണ്ടായിരുന്നു.
(എസ് ൻ ഡി പി പാർട്ടിയിലെ ഒരു പ്രമുഖ വ്യക്തിയുടെ അനധികൃത സ്വത്ത് സമ്പാദ്യങ്ങളുടെയും, കുറ്റ കൃത്യങ്ങളുടെയും വിശദമായ തെളിവുകൾ രണ്ട് ദിവസത്തിന് അകം പത്രങ്ങൾക്കും ടീവി ചാനലുകൾക്കും കോടതിക്കും നൽകുമെന്ന് ഡി യൂ ഐ പാർട്ടി ചെയ്യർപേഴ്സൺ അലക്സാണ്ടർ ജോസഫ് ഇന്ന് രാവിലെ ടീവി 49 ചാനലിനെ അറിയിച്ചു, ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഉണ്ടെന്ന് മിസ്റ്റർ അലക്സാണ്ടർ ജോസഫ്).
ഈ വാർത്ത കേട്ടതും വെങ്കിടാചലം ടി വി യുടെ റിമോട്ട് നിലത്തെറിഞ്ഞു പൊട്ടിച്ചു.
"സർ ഇങ്ങനെ ദേഷ്യം കൊണ്ട് ഒരു കാര്യവും ഇല്ല അവൻ ഇന്ന് ഉച്ചക്ക് അലക്സാണ്ടറെ കണ്ടാൽ അതോടെ നമ്മുടെ ജീവിതം ജയിലിൽ ആവും, അപ്പോൾ അതിന് മുൻപ് അവനെ തടയണം".
പി എ അയാളുടെ അടുത്ത് വിനീതമായി പറഞ്ഞു.
"അതെ ഒറ്റിയാൽ കിട്ടുന്ന ശിക്ഷ എന്താണെന്നു അവൻ അറിയണം, അവൻ മാത്രമല്ല ഇനി ഒരുത്തനും ചതിക്കാൻ ധൈര്യം കാണിക്കരുത്, അങ്ങനെ എല്ലാവരും പേടിക്കണം എങ്കിൽ അതിന് അവൻ ഇറങ്ങണം".
അത്രയും പറഞ്ഞു അയാൾ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു.
ഡിസ്‌പ്ലേയിൽ രൗദ്രൻ എന്ന് തെളിഞ്ഞു.
പകുതി പണി തീർത്ത ഇരുന്നില്ലകെട്ടിടത്തിന്റെ ആദ്യ നിലയിലെ ഹാളിലെ ടേബിളിൽ ഫോൺ റിങ് ചെയ്തു.
കറുത്ത വസ്ത്രം ധരിച്ച ഒരു രൂപം ആ ടേബിളിന് അടുത്തേക്ക് വന്നു ആ ഫോൺ എടുത്ത് ആൻസർ ബട്ടൺ ക്ലിക്ക് ചെയ്തു.
"ഹലോ".
ആ ഭയാനകമായ ശബ്ദം വെങ്കിട്ടാചലത്തിന്റെ കാതുകളിൽ മുഴങ്ങി.
"തമ്പി നീ എന്നെ രക്ഷിക്കണം ആ രഘു അവൻ പണം വാങ്ങി എന്നെ ചതിച്ചു, അവനെ വെറുതെ വിട്ടാൽ എന്റെ സ്ഥാനം ജീവിതം എലാം പോകും".
അയാൾ ഫോണിലൂടെ കെഞ്ചി.
"എത്ര ഭരിച്ചിട്ടും മോഹം തീരുന്നില്ല അല്ലെ തലൈവാ".
ഒരു പുച്ഛം കലർന്ന ചിരിയോടെ മറുവശത്തു നിന്ന് മറുപടി വന്നു.
"എന്ത് ചെയാനാ തമ്പി ശീലം ആയി പോയി, നിനക്ക് എത്ര പണം വേണം അത് ഞാൻ തരാം".
അയാൾ മറുപടി കൊടുത്തു.
"1 കോടി നോട്ട് അപ്പ് എനി ലെസ്സ് നോട്ട് അപ്പ് എനി മോർ".
മറുവശത്തു നിന്നും ഒരു ആജ്ഞ നിറഞ്ഞ സ്വരം അയാളുടെ കാതുകളിൽ പതിച്ചു.
"ഒക്കെ".
അയാൾ സമ്മതിച്ചു, രണ്ട് പേരും ഫോൺ കട്ട് ചെയ്തു.
ആ കെട്ടിടത്തിന്റെ മുറ്റത്ത് നിന്ന് ഒരു ബ്ലാക്ക് എക്സ് യൂ വി 500 പുറത്തേക്ക് കുതിച്ചു.

*********************
മുരുഗൻ കോവിലിന്റെ മുൻപിൽ ആ ബ്ലാക്ക് എക്സ് യൂ വി വന്നു നിന്നു.
അവിടെ നിന്നിരുന്നവർ ഒരു നിമിഷം ആ കാർ കണ്ട് ഒന്ന് പേടിച് പിന്നിലോട്ട് നീങ്ങി.
ആ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് മുടിയും താടിയും നീട്ടി വളർത്തിയ ഒരുത്തൻ ഇറങ്ങി(ലോക-രൗദ്രന്റെ വലം കൈ), ബാക്കിലെ ഡോറുകൾ തുറന്ന് മറ്റു രണ്ട് പേർ കൂടി ഇറങ്ങി നിന്നു(ലോപ്പസ്, റഹിം), ഇവരാണ് രൗദ്രന്റെ സംഘത്തിലെ പ്രധാനികൾ.
അവർ പതിയെ മുൻപോട്ട് നടന്നു, ചുറ്റും അവർ കണ്ണോടിക്കുന്നുണ്ടായിരുന്നു.
അവർ പടികൾ നടന്നു കയറി കോവിലിനു അകത്തേക്ക് പോയി.
കുറച്ച് ദൂരം നടന്നതും അവരുടെ കണ്ണുകളിൽ രഘുവിന്റെ രൂപം കണ്ടു.
അവർ മൂന്നു പേരും പുറകിൽ നിന്ന് വടി വാൾ ഊരി എടുത്തു.
അത് കണ്ട് എല്ലാവരും ഭയന്നു നീങ്ങി നിന്നു.
രഘു അവരെ കണ്ടതും പേടിച് പുറത്തേക്ക് ഓടി.
രഘുവിന്റെ ഭാര്യയും അഞ്ചു വയസ്സുള്ള മകളും ഇത് കണ്ട് പേടിച്ചു വിറച്ചു.
രഘുവിന്റെ പിന്നാലെ അവരും ഓടി.
രഘു പടികൾ ഇറങ്ങി മുന്നോട്ട് ഓടിയതും പെട്ടെന്ന് അവന്റെ നെഞ്ചിൽ ഒരു ബ്ലാക്ക് ഷൂസ് ഇട്ട കാൽ വന്നു വീണു.
രഘു പിന്നിലേക്ക് വീണു, അവിടെ മഞ്ഞളിന്റെ തട്ട് വെച്ചിരുന്നു അതിലേക്കാണ് രഘു വീണത്.
അവന്റെ ദേഹത്തു മഞ്ഞൾ പൊടി വീണു.
അവൻ കണ്ണ് തുടച് നോക്കിയതും മുന്നിൽ സാത്താന്റെ രൂപം.
നീട്ടി വളർത്തിയ മുടി, സ്റ്റൈലിൽ വെട്ടി ഒതുക്കിയ താടി, നല്ല പൂച്ചക്കണ്ണുകൾ, ഇടത് കൈയിൽ ഗരുഡന്റെ രൂപം പച്ചക്കുത്തിയിരുന്നു, വലതു കൈയിൽ ഒരു ഫാസ്റ്റ് ട്രാക്ക് വാച്ച്, ബ്ലാക്ക് ഷർട്ട് അതിന്റെ ബട്ടൻസ് അഴിച്ചിട്ടിരുന്നു, ആ ഷർട്ടിനുള്ളിൽ ഒരു ബ്ലാക്ക് ടി ഷർട്ട്.
ആ രൂപം കണ്ട് രഘു ആകെ ഒന്ന് പേടിച്ചു.
"രൗദ്രൻ".
അവിടെ പലരുടെയും നാവിൽ നിന്ന് ആ പേര് അവിടെ ആകെ മുഴങ്ങി.
"അണ്ണാ തെറ്റ് പറ്റിപ്പോയി ഷെമിക്കണം, എന്റെ ഭാര്യയെയും കുഞ്ഞിനേയും ഓർത്തെങ്കിലും ഷെമിക്കണം".
അയാൾ രൗദ്രന്റെ കാലിൽ വീണു കരഞ്ഞു.
"നീ കരഞ്ഞു മാപ്പപേക്ഷിച്ചാൽ ഷെമിക്കാൻ ഞാൻ ഈ കോവിലിനു ഉള്ളിൽ ഇരിക്കുന്ന മുരുഗൻ അല്ല , രൗദ്രൻ"..
അയാളുടെ ശബ്ദം ഒരു ഇടി മിന്നൽ പോലെ അവിടെ ആകെ നിറഞ്ഞു.
രഘുവിന്റെ നെഞ്ചിൽ അയാൾ ആഞ്ഞു ചവിട്ടി.
പിനീട് നിലത്തു വീണു കിടന്ന അവനെ പിടിച്ചെഴുനേൽപ്പിച്ചു എന്നിട്ട് അവന്റെ വയറ്റിൽ മുഷ്ടി ചുരുട്ടി പല തവണ ഇടിച്ചു.
അവൻ ഇടി കൊണ്ട് നിലത്തു വീണു.
വീണു കിടക്കുന്ന രഘുവിനെ ലക്ഷ്യം വെച്ച് രൗദ്രൻ നടന്നു. പെട്ടെന്ന് അവന്റെ മുന്നിൽ ഒരു പെൺകുട്ടി വന്നു നിന്നു.
നല്ല കരിനീല കണ്ണുകൾ, നീണ്ട മുടി, നല്ല വെളുത്ത മുഖം,ഒരു പച്ച ദാവണി ആയിരുന്നു വേഷം.
രൗദ്രൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
"ഹേയ് മിസ്റ്റർ നിങ്ങൾ ആരാ, ഒരു പാവത്തിനെ ഇങ്ങനെ തല്ലി ചതക്കാൻ ആരാ നിങ്ങൾക്ക് അധികാരം തന്നത്".
അവൾ രൗദ്രന് മുന്നിൽ തന്റേടത്തോടെ നിന്ന് ചോദിച്ചു.
ഇത് കണ്ടു നിന്ന മറ്റെലാവരുടെയും കണ്ണുകളിൽ ഇനി എന്ത് സംഭവിക്കും എന്ന പേടി വ്യക്തമായിരുന്നു.
"മുന്നിൽ നിന്ന് മാറി നിക്കെടി".
അവൻ ദേഷ്യത്തോടെ അവളെ പിടിച്ചു മാറ്റി.
രൗദ്രൻ രഘുവിന് മുന്നിൽ ചെന്ന് നിന്നു, അവൻ ആയാളോട് അപ്പോഴും യാചിക്കുകയായിരുന്നു.
"ഏയ് നിങ്ങൾ എന്താ ഈ ചെയുന്നത്₹.
അവൾ വീണ്ടും അവർക്കിടയിലേക്ക് കയറി.
രഘുവിന്റെ പിന്നിൽ നിൽക്കുന്ന രൗദ്രന്റെ ആളുകളും രഘുവിന്റെ ഭാര്യയും മകളും ഇത് കണ്ട് അമ്പരന്നു.
"അവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ നിൽക്കാതെ മാറ് അതാ നിനക്ക് നല്ലത്".
രൗദ്ര ന്റെ കണ്ണുകളിൽ കോപം നിറഞ്ഞു.
"ഓഹ് എന്നാൽ അതൊന്നറിയണം അല്ലോ, താൻ എന്താ ഇവിടത്തെ ദാദയാണോ ൾ, എല്ലാവരും തന്നെ കണ്ട് പേടിച്ചു നിക്കുന്നുണ്ടല്ലോ, തന്റെ പേരെന്താ പറയടോ".
അവൾ വീണ്ടും അവനോട് തട്ടി കയറി, കണ്ട് നിൽക്കുന്നവർ തലയിൽ കൈ വെച്ചു.
രൗദ്ര ൻ തന്റെ വലത് കൈ ഉയർത്തി വാചിലേക്ക് നോക്കി, കണ്ടു നിന്നവർ എന്തോ മനസിലായത് പോലെ തല കുലുക്കി.
"എന്താ ടൈം ഒക്കെ നോക്കുനുണ്ടല്ലോ എന്തെങ്കിലും ധൃതി ഉണ്ടോ, വേറെ ആരെങ്കിലും തല്ലാൻ പോകാൻ ആണോ,ധൈര്യം ഉണ്ടെങ്കിൽ പേര് പറഞ്ഞിട്ട് പോ".
അവൾ വീണ്ടും രൗദ്ര നോട് കയർത്തു.
പെട്ടെന്ന് അവളുടെ മുഖത്തേക്ക് ചോര തുള്ളികൾ തെറിച്ചു. അവൾ ഒന്ന് ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ രൗദ്ര ന്റെ കൈയിലെ കത്തി രഘുവിന്റെ കഴുത്ത് അറുത്തിട്ടിരിക്കുന്നത് കണ്ട് അവൾ പിന്നോട്ട് നീങ്ങി.
നീങ്ങി പോയ അവളുടെ കൈ പിടിച് അവൻ തന്റെ നേർക്ക് നിർത്തി.
"രൗദ്ര ൻ, ആര് വന്നു ചോദിച്ചാലും ആ പേര് പറയണം".
അവളുടെ പേടി കൊണ്ട് നിറഞ്ഞ കണ്ണുകൾ നോക്കി ഒരു ചെറിയ ചിരി വിടർത്തി കൊണ്ട് അവൻ പറഞ്ഞു.
അവൾ ഒരു നിമിഷം മരവിച്ചു നിന്നു
അവൻ തന്റെ കാർ ലക്ഷ്യമാക്കി നടന്നു.
പിന്നിലായി അവന്റെ ആളുകളും.
നടക്കുന്നതിനിടയിൽ അവൻ തന്റെ പോക്കറ്റിൽ നിന്ന് ഒരു മൗത് ഓർഗാൻ എടുത്ത് അത് വായിച്ചു.
കാറിൽ കയറുന്നതിന് മുൻപ് തന്റെ വലത് കൈ പൊക്കി ടൈം നോക്കി, എന്നിട്ട് ഡോർ തുറന്ന് അകത്ത് കയറി.
ആ കാർ അവിടെ നിന്ന് പോയി.
അവൾ രഘുവിന്റെ അടുത്ത് ഇരുന്നു കരയുന്ന ഭാര്യയെയും മകളെയും ദയനീയമായി നോക്കി.
അവൾ രഘുവിന്റെ അടുത്ത് ഇരുന്നു കരയുന്ന ഭാര്യയെയും മകളെയും ദയനീയമായി നോക്കി.
കൂടി നിന്നവർ എലാം ആ കാഴ്ച കണ്ടു നടുങ്ങി.
അശോകിന്റെ ബൊലേറോയും പിന്നിലായി വേറെ രണ്ട് പോലീസ് ജീപ്പുകളും സംഭവസ്ഥലത്തേക്ക് വന്നു നിന്നു.
അശോകും മറ്റു പോലീസുകാരും ആ ശവശരീരം ഒന്ന് സൂക്ഷ്മമായി നോക്കി.
അവിടെ കൂടി നിന്നവർക്ക് നേരെ അയാളുടെ മുഖം തിരിഞ്ഞു.
"ഇത് ആരാണ് ചെയ്തത്, നിങ്ങൾ ഈ സംഭവം കണ്ടിട്ടുണ്ട് എന്ന് എനിക്ക് നന്നായി അറിയാം അത് പറയാനുള്ള ധൈര്യം കാണിക്കണം, പോലീസ് നിങ്ങളെ സഹായിക്കാൻ ആണ് നോക്കുന്നത്".
അയാൾ അവരോട് ചോദിച്ചു.
ആ ചോദ്യം കെട്ട് അവിടെ കൂടി നിന്നവരും ഒപ്പം രഘുവിന്റെ ഭാര്യയും തല കുനിച്ചു.
"ഇങ്ങനെ അവനെ എലാം പേടിച്ചു നട്ടൽ വളച്ചു കഴിഞ്ഞോണം നാളെ നിങ്ങടെ ഒക്കെ കുടുംബത്തിലെ ഒരുത്തനെ കൊന്നാലും ഇങ്ങനെ തന്നെ നിക്കണം, എവിടെങ്കിലും പോയി തുലയട്ടെ".
അയാൾ തന്റെ മുഷ്ടി ചുരുട്ടി, തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ തോന്നി, അയാൾ ഒന്ന് പിന്നിലോട്ട് നോക്കി.
അയാളുടെ മുന്നിലേക്ക് ആ പെൺകുട്ടി ഓടി വന്നു.
തന്റെ മുഖത്തെ രക്ത തുള്ളികൾ തുടച് അവൾ സംസാരിക്കാൻ തുടങ്ങി.
"സർ ഞാൻ എലാം കണ്ടതാണ് ആരാണ് കൊന്നത് എന്ന് എനിക്ക് അറിയാം, അവന്റെ പേരും രൂപവും എലാം".
അവൾ വല്ലാത്ത ഒരു പകയോടെ പറഞ്ഞു.
"ന്ത കുട്ടിയുടെ പേര്, ആരാ ഇയാളെ കൊന്നത്".
അയാൾ ഈ ചോദ്യങ്ങൾ ചോദിച്ചു അടുത്ത് നിന്ന് ഓഫീസറേ വിളിച് സ്റ്റേറ്റ്മെന്റ് എഴുതാൻ പറഞ്ഞു.
"സർ എന്റെ പേര് ഇഷ, ഞാൻ ഇവിടെ പഠിക്കാൻ ആയി വന്നതാ, ഇയാളെ കൊന്നത് രൗദ്രൻ എന്ന് പേരുള്ള ഒരുത്തൻ ആണ്, അയാളാണ് ഈ മരണത്തിന് ഉത്തരവാദി".
അവൾ അത് പറയുന്നത് കേട്ട് ചുറ്റും നിന്നവർ അമ്പരന്നു.
"കുട്ടിക്ക് ഇത് എവിടെയും പറയാൻ ഉള്ള ധൈര്യം ഉണ്ടോ".
അയാൾ ഒരു സംശയ ദൃഷ്ടിയിൽ ചോദിച്ചു.
"ഏത് കോടതിയിലും ഞാൻ ഈ സത്യം പറയും".
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
"ഒക്കെ എന്റെ കൂടെ ഒന്ന് വരണം ഡി ഐ ജി ഓഫീസ് വരെ".
അയാൾ അത് പറഞ്ഞതും ഇഷ അയാളുടെ കൂടെ ആ കാറിലേക്ക് കയറി.
"ആ കുട്ടിയുടെ വിധി കണ്ടറിയണം ഒരു ചെകുത്താനെ പറ്റിയ പോലീസിനോട് പറഞ്ഞത് ഇനി എന്തൊക്കെ സംഭവിക്കും എന്ന് ഒരു എത്തും പിടിയും ഇല്ല".
ആ കൂട്ടത്തിൽ നിന്നിരുന്ന ഒറു വയസായ അമ്മ പറഞ്ഞു.
ആകാശം ആകെ ഒന്ന് ഇരുണ്ടു.
**************
"അശോക് ഇത് നല്ലൊരു അവസരം ആണ്
രൗദ്രനെ പൂട്ടാൻ പറ്റിയ ഒരു കെണി, അവനെ ഉടൻ അറസ്റ്റ് ചെയ്യണം".
ഡേവിഡ് അശോകിനോട് വല്ലാത്തൊരു ആവേശത്തിൽ പറഞ്ഞു.
"അതെ സർ ബട്ട് എലാം നിയമത്തിന്റെ വഴിക്ക് നടക്കണം, ആദ്യം ഐഡന്റിഫിക്കേഷൻ പരേഡ്, അതിൽ അവനെ തിരിച്ചറിഞ്ഞാൽ പിന്നെ അവനെ എന്നെന്നേക്കുമായി ജയിലിലേക്ക് അയക്കാം".
അശോക് ഒരു ചിരിയോടെ പറഞ്ഞു.
"ബട്ട് അശോക് അത് വരെ ആ പെൺകുട്ടിയെ നമ്മൾ പ്രൊട്ടക്ട് ചെയ്യണം ബികോംസ് ഇപ്പോൾ അവളാണ് രൗദ്രനിലേക്കുള്ള വഴി".
അയാൾ ഒരു സൂചന പോലെ പറഞ്ഞു.
"ഷുവർ സർ ഐ പ്രോമിസ് ഹേർ സേഫ്റ്റി".
അത് പറഞ്ഞു കഴിഞ്ഞു അശോക് ഡേവിഡിനെ സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയി.
"ഹലോ സർ ഞാൻ ഡേവിഡ്, അങ്ങയുടെ ശത്രു രൗദ്രൻ അവനെ പൂടാനുള്ള ആയുധം കിട്ടിയിട്ടുണ്ട്, ഉടനെ അവന്റെ ചാപ്റ്റർ ക്ലോസ്".
ഡേവിഡ് ഫോണിലൂടെ ആരോടോ സംസാരിച്ചു. മറു വശത്തു നിന്ന് നികൂടമായ ഒരു ചിരി ആ റൂമിൽ പ്രതിധ്വനിച്ചു.
ഓഫീസിനു പുറത്ത് കാത്തു നിന്നിരുന്ന ഇഷയുടെ അടുത്തേക്ക് അശോക് നടന്നു.
"ഇഷ ഒരു ഐഡന്റിഫിക്കേഷൻ പരേഡ് ഉണ്ട് അതിൽ അവനെ തിരിച്ചറിയണം ഭാക്കി പോലീസ് നോക്കി കോളും".
അയാൾ ഇഷയോട് പറഞ്ഞു.
"ശെരി സർ വിളിച്ചാൽ മതി ഞാൻ വന്നോളാം, അവന്റെ മുഖം ഞാൻ മറക്കില്ല".
അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു.
"അവനെ ഇഷക്ക് ശെരിക്കും അറിയില്ല രൗദ്ര ൻ ഇന്ന് ഈ നാട്ടിലെ കിരീടം വെക്കാത്ത രാജാവ്, അവനെ പൂട്ടാനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത്, അതിന്റെ ആദ്യ പടി ആണ് അത് ഇഷയുടെ സപ്പോർട്ട് കൊണ്ട് മാത്രമേ നടക്കു ".
അയാൾ ഒരു വിനീത ഭാവത്തോടെ പറഞ്ഞു.
"ഒക്കെ സർ".
അവർ സംസാരിച് ഓഫീസിനു പുറത്തേക്ക് നടന്നു, കാറിന്റെ അടുത്തു നിന്നിരുന്ന ഇൻസ്‌പെക്ടർ രവിയുടെ നേർക്ക് അശോകിന്റെ നോട്ടം തിരിഞ്ഞു.
"രവി നാളെ ഒരു ഐഡന്റിഫിക്കേഷൻ പരേഡ് ഉണ്ട്, സിറ്റിയിലെ എലാ ഗുണ്ടകളും സ്റ്റേഷനിൽ എത്തണം, ഇൻക്ലൂഡിങ് രൗദ്രൻ".
ആ പേര് കേട്ടതും രവി ഒന്ന് നടുങ്ങി, അയാളുടെ കൈകൾ വിറച്ചു.
"സർ ഈ സിറ്റിയിലെ മറ്റു ഗുണ്ടകൾ എലാം വരും പക്ഷേ രൗദ്രൻ, അയാൾ വരില്ല".
രവി മുഖത്ത് ഒഴുകുന്ന വിയർപ്പ് തുടച് കൊണ്ട് പറഞ്ഞു.
"താൻ ഒന്ന് വിളിച്ചു നോക്ക് വരുമോ എന്ന് അറിയാലോ, ഇനി വന്നിലെങ്കിൽ നമ്മുക്ക് അവിടെ പോയി ഐഡന്റിഫിക്കേഷൻ നടത്താം".
അശോക് ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു.
പിന്നീട് ഇഷയെ കൂട്ടി അയാൾ കാർ എടുത്ത് ഓഫീസിൽ നിന്ന് പുറത്തേക്ക് പോയി.
**************
എം എൽ എ വെങ്കിടാചാലത്തിന്റെ വീടിന്റെ ഗേറ്റ് കടന്ന് ബ്ലാക്ക് എക്സ് യൂ വിയും അതിന് പിന്നിലായി ഒരു റെഡ് കളർ മഹിന്ദ്ര കട്ട് ചേസ് ഓപ്പൺ ജീപ്പും വന്നു നിന്നു.
രൗദ്രനും മറ്റു മൂന്ന് പേരും കാറിൽ നിന്നും, ജീപ്പിൽ നിന്നും ആറ് പേരും ഇറങ്ങി.
അവരെ കാത്ത് ഉമ്മറത്തു വെങ്കിടാചലം നിൽക്കുന്നുണ്ടായിരുന്നു.
"തമ്പി നീ എന്റെ ജീവിതം തന്നെ രക്ഷിച്ചു കയറി വാ".
വെങ്കിടാചലം അവനെ കെട്ടിപിടിച്ചു എന്നിട്ട് അകത്തേക്ക് ക്ഷണിച്ചു, രൗദ്രനും മറ്റു മൂന് പേരും അകത്തേക്ക് പോയി, മറ്റുള്ളവർ പുറത്ത് തന്നെ നിന്നു.
"തലൈവാ സ്നേഹ പ്രകടനം ഒക്കെ അവിടെ നിക്കട്ടെ എനിക്ക് തരാം എന്ന് പറഞ്ഞ പണം അത് വാങ്ങാനാ ഞാൻ വന്നത്".
രൗദ്രൻ ശബ്ദം കടുപ്പിച്ചു കൊണ്ടാണ് പറഞ്ഞത്.
"പണം റെഡി ആണ് തമ്പി, വാ ഇരിക്ക്".
അയാൾ അവനെ അവിടെ ഒരു സോഫയിൽ ഇരുത്തി, അതിന് മുൻപിലുള്ള സോഫയിൽ അയാളും ഇരുന്നു.
അയാൾ കാലിന് മേൽ കാലു കയറ്റി വച്ചതും രൗദ്രന്റെ കൺ പുരികങ്ങൾ കോപത്താൽ വിടർന്നു, അത് മനസിലാക്കിയ അയാൾ കാല് താഴേക്ക് ഇറക്കി വെച്ചു.
"എന്താണ് എം എൽ എ സർ രൗദ്രനേക്കാൾ വലുതായി എന്ന് തോന്നുണ്ടോ, അങ്ങനെ ഒരു തോന്നൽ വന്നാൽ അറിയാലോ എന്നെ രക്ഷിച്ച കൈ കൊണ്ട് തന്നെ ശിക്ഷിക്കാനും രൗദ്രന് അറിയാം".
ഒരു ഭീഷണിയുടെ സ്വരം രൗദ്ര നിൽ നിന്ന് വന്നു.
"ഇല്ല രൗദ്ര നീ എന്റെ കൂടെ ഉള്ളതാണ് എന്റെ ശക്തി".
അയാൾ ഉമിനീർ ഇറക്കി കൊണ്ട് പറഞ്ഞു.
"നിന്നെ ഞാൻ സപ്പോർട്ട് ചെയുന്നത് എന്തിനാണ് എന്ന് അറിയാലോ എന്റെ ശത്രുക്കൾ അവർ തന്നെയാണ് നിന്റെയും ശത്രുസ്ഥാനത് അതുകൊണ്ട് മാത്രം പിന്നെ പണത്തിനു വേണ്ടിയും, അവരെ ജയിക്കാൻ ബലം മാത്രം പോരാ ജനങളുടെ ഭയവും, പിന്നെ പണവും വേണം, ഭയം അത് ഞാനായി തന്നെ ഉണ്ടാക്കിയിട്ടുണ്ട്, പിന്നെ പണം ഉണ്ടാക്കാനുള്ള മാർഗം അത് മാത്രമാണ് താൻ, അത് മറക്കണ്ട".
രൗദ്രൻ അയാൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. ഇത് കണ്ട് വന്ന പി എ ആകെ ഒന്ന് അമ്പരന്നു.
പി എ കൈയിൽ ഇരുന്ന ബാഗ് ലോകയെ ഏല്പ്പിച്ചു.
"രൗദ്ര പോലീസ് കേസ് എന്തേലും ഇണ്ടായാൽ".
അയാൾ വിറച് വിറച് ചോദിച്ചു.
"ഇത് ഞാൻ തനിക്ക് വേണ്ടി ചെയുന്ന ആദ്യത്തെ കൊലയല്ലലോ അപ്പൊ എനിക്ക് അറിയാം ഇതെങ്ങനെ തീർക്കണം എന്ന്, വരട്ടെ".
അവൻ പതിയെ എഴുനേറ്റ് പുറത്തേക്ക് നടന്നു പിന്നിലായി മറ്റു മൂന് പേരും.
പടി കടക്കുന്നതിന് മുൻപ് അവൻ ഒന്ന് നിന്നു.
"പിന്നെ രഘുവിന്റെ കൈയിൽ ഉണ്ടായിരുന്ന തെളിവുകൾ എന്റെ കൈയിൽ ഭദ്രമായി ഉണ്ട്, ഇനി എനിക്ക് എതിരെ എന്തെങ്കിലും പ്ലാൻ ചെയ്‌താൽ പിന്നെ തന്റെ വിധി എഴുതുന്നത് ഞാൻ ആയിരിക്കും".
അത് പറഞ്ഞു രൗദ്രൻ തന്റെ വലതു കൈ പൊക്കി വാച്ചിലെ സമയം നോക്കി എന്നിട്ട് ഒരു പുഞ്ചിരി വിടർത്തി മുന്നോട്ട് നടന്നു.
"സാറേ ഈ രൗദ്രൻ നമ്മുക്ക് ഒരു തലവേദനയാവോ".
പി എ ഒരു സംശയത്തിൽ ചോദിച്ചു.
"രൗദ്രൻ ഒരു ഒന്നൊന്നര ആൺകുട്ടിയ, അവനെ പിണക്കുന്നത് ബുദ്ധിയല്ല, അവൻ കാരണം ആണ് ഞാൻ ഇപ്പൊ ജീവനോടെ ഉള്ളത്, അത് കൊണ്ട് അവന് ദോഷം വരുന്നത് ഒന്നും ചെയ്യാതിരിക്ക അതാണ് ഉത്തമം".
അയാൾ അത്രയും പറഞ്ഞു ഒന്ന് ചിരിച് അകത്തേക്ക് പോയി. പി എ ഒന്നും മനസിലാവാതെ നിന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48128/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ഇന്നലെ രാത്രി മുഴുവൻ മറ്റൊരുത്തന്റെ കൂടെ കിടന്ന തന്റെയീ മോളുടെ മഹത്വം എനിക്കും എന്റെ മോനും കേൾക്കാൻ താല്പര്യമില്ല …… "
ചെറുക്കൻകൂട്ടരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച സൽപ്പേര് ഒറ്റയടിക്ക് കടപ്പുഴകിയോഴുകുന്നത് നോക്കിനിൽക്കാനെ പ്രതാപവർമയ്ക്ക് കഴിഞ്ഞുള്ളൂ …… താൻ പറയുന്നതൊന്നും ശ്രവിക്കാൻ മറ്റുള്ളവർക്ക് താല്പര്യമില്ലെന്ന് മനസിലായതും അയാൾ തലകുനിച്ചു നിന്നു …… പലരും പലതും പാടുന്നുണ്ട് …. ഒരിക്കൽപോലും സത്യം എന്താണെന്ന് അന്വേഷിക്കാനുള്ള മനസ് ആർക്കുംതന്നെയുണ്ടായിരുന്നില്ല ……..
" ... ദേ മനുഷ്യാ നിങ്ങളെന്താ തലയും കുമ്പിട്ടു നിൽക്കുന്നത് ? …. അപ്പോഴേ പറഞ്ഞതാ ഞാൻ പെണ്ണിന് തള്ളയുടെ സ്വഭാവമാണെന്ന് …. അമ്മ വേലി ചാടിയാൽ മോള് മതില് ചാടും അത് പുത്തരിയൊന്നും അല്ലല്ലോ …. "
തന്റെ അമ്മയെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം പറയാറുള്ള ചിറ്റ അത് പറഞ്ഞപ്പോൾ അവൾക്കെന്തോ സഹിക്കാൻ കഴിഞ്ഞില്ല ….. ശിഖയുടെ കണ്ണിൽ നിന്നും ചുടു കണ്ണീർ കവിളിലൂടെ ചെറിയ നീർച്ചാലുകളായി ഒഴുകി തുടങ്ങി.
ഇന്നലെ രണ്ടെണ്ണം അടിച്ചത് മാത്രമേ ഋഷിക്ക് ഓർമയുള്ളൂ …. പിന്നെ എണീക്കുമ്പോൾ കാണുന്നത് ശിഖയുടെ റൂമിൽ അവളോടൊപ്പം കിടക്കുന്നതാണ്. എങ്ങനെ താൻ അവിടെ വന്നു എന്നതിനെകുറിച്ച് യാതൊരു അറിവും അവനില്ല …… ഇനിയിപ്പോ കാര്യങ്ങൾ എന്താകുമെന്ന ടെൻഷൻ അവന്റെ മനസിലുണ്ട് …… തന്റെ ഫ്രണ്ടിന്റെ കസിന്റെ കല്യാണം കൂടാൻ എത്തിയതാണവൻ ….. മറ്റുള്ളവർ പറയുന്നതൊക്കെ ശ്രദ്ധപൂർവ്വം വീക്ഷിക്കുകയാണ് ഋഷി.
തന്റെ കയ്യിൽ മാറ്റാരുടെയോ കൈകൾ പിടിമുറുക്കിയതും അവനവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു …….
പ്രതാപവർമ അയാളവനെ ദഹിപ്പിക്കാനെന്നോണം ഒന്ന് നോക്കി. പിന്നെയാ നോട്ടം മറ്റെങ്ങോ നീണ്ടു.
" ..... എന്താ പേര് ? …… "
എങ്ങോ നോക്കികൊണ്ടുള്ള ചോദ്യം
" .... ഋഷി …. "
പതിഞ്ഞസ്വരത്തിൽ അവൻ മറുപടി പറഞ്ഞു.
" ... എന്താ ജോലി ? …… "
ഇതൊക്കെ ഇയാളെന്തിനാ തന്നോട് തിരക്കുന്നതെന്ന ഭാവത്തിൽ അവനയാളെ നോക്കിയെങ്കിലും ആ മുഖത്ത് തീർത്തും ഗൗരവമാണ്. മാത്രവുമല്ല എന്തോ ഉറച്ചതീരുമാനമെടുത്ത മട്ടുമുണ്ട്.
" .... ഞാൻ ……… ഗൈനോക്കോളജിസ്റ്റ് ആണ് ... "
" .... ഹ്മ് ……. ഋഷിയുടെ
കല്യാണം ? ….. "
" .... ഇതുവരെ ആയിട്ടില്ല ……. "
അതുപറയുമ്പോഴും അവന്റെ മനസിൽ ആദ്യം ഓടിയെത്തിയത് ശ്രയയുടെ ഓർമകളാണ് ….. കെട്ടുവാണെങ്കിൽ തന്നെ മാത്രമേ കെട്ടുള്ളൂ എന്ന് എല്ലാവരോടും വീമ്പ് പറയുന്നവളെ ഓർമ വന്നതും അറിയാതെയൊരു പുഞ്ചിരി അവനിൽ പൂവിട്ടു.
" .... ഋഷി ….. നീയീ നിമിഷം ഇവളെ .... എന്റെ മകളെ താലികെട്ടണം…… "
അയാളുടെ ആജ്ഞ കേട്ടതും അവന് ദേഷ്യം നുരഞ്ഞുപൊങ്ങി …… എങ്കിലും സാഹചര്യം കണക്കിലെടുത്ത് അവനത് അതടക്കിവച്ചു.
" ... സാർ …. എനിക്ക് മനസിലായില്ല ….. അതിനുവേണ്ടി ഞങ്ങളു തമ്മിൽ ഒന്നുമില്ല ….. ഇന്നലെ ആ റൂമിൽ എങ്ങനെ വന്നു എന്നതുപോലും എനിക്കറിയില്ല ……. എനിക്കിതിന് കഴിയില്ല സാർ…… "
ഋഷി ശാന്തമായി പറഞ്ഞു.
" .... നിനക്കിതിന് കഴിയണം …. ഇല്ലെങ്കിൽ നീയിവിടുന്ന് ജീവനോടെ പോകില്ല …. എന്റെ മാനം തച്ചുടച്ചു ഇവിടുന്ന് പോവാൻ ഞാൻ നിന്നെ അനുവദിക്കില്ല …. എന്റെ സമ്മതമില്ലാതെ ഇവിടുന്ന് രക്ഷപെടാനും നിനക്ക് കഴിയില്ല ……… "
പ്രതാപ വർമ്മയുടെ ശബ്ദം ഉയർന്നു.
" ... അപ്പാ …… അയാള് പറഞ്ഞില്ലേ ഞങ്ങളു തമ്മിൽ ഒന്നുമില്ല …. ഒന്നും …. അങ്ങനെയൊരാളെ ദയവ് ചെയ്ത് എന്നിൽ കെട്ടിവക്കരുത് ….. എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല ….. എനിക്കീ കല്യാണം വേണ്ട ……. "
അതിന് മറുപടി പറഞ്ഞത് അയാളുടെ കരുത്തുറ്റ കൈകളായിരുന്നു ….. ആ അടിയിൽ അവള് വേച്ചു പുറകിലേക്ക് വീണുപോയി.
" ... ഇനിയൊരക്ഷരം പറഞ്ഞാൽ കൊന്ന് കുഴിച്ചുമൂടും രണ്ടിനെയും …… എടാ ….. നീയാ താലി ഇങ്ങെടുക്ക് …. "
അയാൾ പറഞ്ഞതും ആരോ ആ താലിയുമെടുത്ത് അങ്ങോട്ട് വന്നു. വീണിടത്തുനിന്നും ശിഖയെ എണീപ്പിച്ചു അയാൾ താലി ഋഷിക്ക് നേരെ നീട്ടി. എന്നാൽ അത് വാങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു അവൻ
" ... ഋഷി ….. ഇത് വാങ്ങി ഇവളുടെ കഴുത്തിൽ കെട്ടുന്നതാണ് നിനക്ക്
നല്ലത് ….. "
" ... സാർ …. ഒരു കല്യാണം ഇങ്ങനെയല്ല നടക്കേണ്ടത് …. ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യമില്ല ……പിന്നെയെന്തിനാണ് ഞങ്ങളെ നിർബന്ധിക്കുന്നത് ? …… "
" .... ഇന്നലെ രണ്ടുപേരെയും ആരും നിർബന്ധിച്ചിരുന്നില്ലല്ലോ ? ……. "
" .... സാർ ... ഞാൻ പറഞ്ഞു അതെങ്ങനെ സംഭവിച്ചു
എന്നറിയില്ലെന്ന് ….. "
" ... എനിക്കൊന്നും കേൾക്കണ്ട ……. ഒന്നുകിൽ ഇവളെ കെട്ടണം അല്ലെങ്കിൽ നീ മരിക്കണം ഏത് വേണമെന്ന് തീരുമാനിച്ചോ ……. "
അവൻ വീണ്ടും നിഷേധാർത്തത്തിൽ കഴുത്തിളക്കിയതും അയാള് വീടിനകത്തേക്ക് പ്രവേശിച്ചു.
" ... എടാ ഋഷി …. ഇപ്പൊ നീയിവളെ കെട്ടു. പിന്നെ ഡിവോഴ്സ് ചെയ്‌താൽപ്പോരേ ……. ഇല്ലെങ്കിൽ അയാള് കൊന്നുകളയും നിന്നെ ….. "
പിന്നിൽ നിന്നും രോഹിത് പറഞ്ഞതും ഋഷി നെറ്റിച്ചുളിച്ചു കൊണ്ട് അവനെ നോക്കി.
" .... എടാ ഒരു ഫേക്ക് മാര്യേജ് അത്രയേ ഉള്ളൂ ….. അതില്കൂടുതൽ ഒന്നും കരുതണ്ട …. ജസ്റ്റ് ഒരു ഡ്രാമ …. കെട്ടുന്നു കുറച്ചു ദിവസം കഴിയുമ്പോൾ അത് അഴിക്കുന്നു …. ഓക്കേ ? …… "
" ... എടാ എന്നാലും ….. ശ്രയ ? ….. "
" ... അവളിതറിയില്ല ….. അത്
പോരെ ? …… "
" ... ഹ്മ് … "
ഋഷി മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി.
" ... കെട്ടിയിട്ട് നമ്മളിവിടുന്ന് മുങ്ങുന്നു പിന്നെ മഷിയിട്ട് നോക്കിയാൽപോലും ഇവർക്കാർക്കും നമ്മളെ കണികാണാൻ കൂടെ കിട്ടില്ല ….. "
" ... ഏത് സമയത്താണാവോ ഇങ്ങോട്ട് പണ്ടാരമടക്കാൻ തോന്നിയത് ? …. "
" .... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ….. ദാ അയാള് തോക്കും കൊണ്ട് വരുന്നുണ്ട് …. നീ സമ്മതിച്ചേക്ക് ഇനിയൊന്നും നോക്കണ്ട ……. "
പ്രതാപവർമ ഋഷിയുടെ മുൻപിൽ വന്നു നിന്നു.
" ... കെട്ടിയിട്ട് നമ്മളിവിടുന്ന് മുങ്ങുന്നു പിന്നെ മഷിയിട്ട് നോക്കിയാൽപോലും ഇവർക്കാർക്കും നമ്മളെ കണികാണാൻ കൂടെ കിട്ടില്ല ….. "
" ... ഏത് സമയത്താണാവോ ഇങ്ങോട്ട് പണ്ടാരമടക്കാൻ തോന്നിയത് ? …. "
" .... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ….. ദാ അയാള് തോക്കും കൊണ്ട് വരുന്നുണ്ട് …. നീ സമ്മതിച്ചേക്ക് ഇനിയൊന്നും നോക്കണ്ട ……. "
പ്രതാപവർമ ഋഷിയുടെ മുൻപിൽ വന്നു നിന്നു.
" ... എന്തെങ്കിലും മാറ്റമുണ്ടോ നിന്റെ തീരുമാനത്തിൽ ? ….. "
അയാൾ അവസാനമായി ചോദിച്ചു.
" .... ഞാൻ കെട്ടാം …….. "
അയാളുടെ കയ്യിൽനിന്നും താലിവാങ്ങി അവൻ ശിഖയുടെ കഴുത്തിൽ താലി ചാർത്തി …… ആരോ നീട്ടിയ കുങ്കുമ്മചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ആ വിരിനെറ്റിയിൽ തൊട്ടുകൊടുത്തു. അസ്തമയസൂര്യനെ ഓർമിപ്പിക്കാനെന്നോണം അതവളുടെ നെറ്റിയിൽ തെളിഞ്ഞുനിന്നു.
പ്രധാപവർമ അവളുടെ കൈപിടിച്ച് ഋഷിയുടെ കയ്യിൽ ചേർത്തുവച്ചു. ആ കൈ പിടിക്കുമ്പോൾ അവനിൽ അവളോടുള്ള നീരസം അനുനിമിഷം വർദ്ധിച്ചുവരാൻ തുടങ്ങി.
" .... ഇനി എനിക്ക് ഇങ്ങനെയൊരു മകളില്ല …. ഞാൻ മരിച്ചാൽപോലും ഇങ്ങോട്ട് വരരുത് ….. ഇതോടെ അവസാനിച്ചു എല്ലാ ബന്ധങ്ങളും …… നിനക്ക് തന്ന നൂറുപവൻ അത് നിനക്ക് കൊണ്ടുപോകാം ….. പിന്നെ നിന്നെ അക്കൗണ്ടിലേക്ക് നിനക്ക് അവകാശപ്പെട്ടത് ഞാൻ ട്രാൻസ്ഫർ ചെയ്യാം ……. ഇപ്പോൾ ഇവിടുന്നിറങ്ങണം രണ്ടുപേരും …….. "
ഋഷിയും രോഹിത്തും അത് കേട്ട് ഒരുപോലെ ഞെട്ടി. അവളെ അവിടെ ഉപേക്ഷിച്ചു പോകാമെന്ന ശ്രമം ഇനി നടക്കില്ലെന്ന് മനസിലായതും അവനവളുടെ കൈവിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങി.
" ... ഋഷി ….. ഇവളില്ലാത്ത നിനക്കിവിടുന്ന് പോവാൻ സാധിക്കില്ല ….. ഇവളെയും കൂടെ കൊണ്ടു പോകുന്നതാണ് നിനക്ക്
നല്ലത് ……. "
അരിശം പൊങ്ങിവന്നെങ്കിലും രോഹിത്തിന്റെ വാക്കുകേട്ട് അവൻ ശിഖയുടെ കൈ പിടിച്ച് അവിടുന്നിറങ്ങി. അവളുടെ കൈകൾ തണുത്തു മരവിച്ചിരുന്നു ….. മനസിലെ നിർജീവാവസ്ഥ കൈകളിലേക്കും പ്രവഹിച്ചതാകാം ..... അവരുടെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും വിളി കേട്ടത്.
" ... ഇതാ നിന്റെ ഓർണമെൻറ്സ് ഇനി ഇതിനുവേണ്ടി ഈ പടി
ചവിട്ടണമെന്നില്ല ………. പിന്നെ ഇതാ ചെക്ക് .... ബ്ലാങ്ക് ചെക്കാണ് എത്ര വേണമെങ്കിലും എഴുതിയെടുക്കാം …… "
സ്വന്തം അച്ഛന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ രണ്ടായി ഭേധിച്ചു. അതവളുടെ കയ്യിൽവച്ചുകൊടുത്തു അയാള് തിരിഞ്ഞു നടന്നു …… ഋഷി അപ്പോഴും അവളെ ദേഷ്യത്തിൽ നോക്കി നിൽക്കുകയായിരുന്നു.
" .... എടാ ഋഷി ... വാ നമുക്കിറങ്ങാം .... "
രോഹിത്തിന്റെ ഒപ്പം അവൻ നടന്നു. ശിഖ അവിടെ നിൽക്കുന്നതുകണ്ടതും രോഹിത്തവളുടെ അടുത്തേക് വന്നു അവളെയും ഒപ്പം കൂട്ടി ……. പച്ചപ്പും പുഴയും അരുവിയും താണ്ടി വണ്ടി സിറ്റിയിൽ എത്തിയതും ഋഷി വണ്ടി സൈഡിൽ ഒതുക്കി.
" .... താനൊന്ന് ഇറങ്ങിയേ …… എന്നോട് ഒന്നും തോന്നരുത് … തന്നെ എന്റെ കൂടെ കൂട്ടാൻ എനിക്ക് ബുദ്ധിമുട്ടാണ് …… ഇനി നമ്മൾ തമ്മിൽ കാണില്ല ….. ജീവിക്കാനുള്ള ക്യാഷ് എല്ലാം നിന്റെ തന്ത തന്നിട്ടുണ്ടല്ലോ ….. "
" ... എടാ …. ഋഷി ….. "
" .... രോഹിത്തേ നീ മിണ്ടാതിരുന്നേ … നീ പറഞ്ഞിട്ട ഇത്രയും സമ്മതിച്ചത് …. ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല …. "
എന്തോ പറയാൻ വന്ന രോഹിത്തിനെ തടഞ്ഞു കൊണ്ട് ഋഷി പറഞ്ഞു.
ശിഖ രണ്ടുപേരെയും ഒന്ന് നോക്കി പിന്നെ ഒന്നും മിണ്ടാതെ ആ വണ്ടിയിൽ നിന്നുമിറങ്ങി. അവളിറങ്ങിയതും ആ വണ്ടി റോഡിലൂടെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപ്പാഞ്ഞു പോയി. കല്യാണ വേഷത്തിൽ ആയതിനാലാകും പലരും അവളെ വല്ലാതെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യുമെന്നറിയാതെ അവളെങ്ങനെ നിൽക്കുകയാണ് …. എങ്ങോട്ട് പോവണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്തൊരവസ്ഥ ….. എല്ലാവരാലും ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കപ്പെട്ട തന്നെ ഓർത്ത് അവൾക്ക് അവളോട് തന്നെ സഹതാപം തോന്നി. സങ്കടത്തിന്റെയും ഒറ്റപെടലിന്റെയും മൂർദ്ധാന്ന്യാവസ്ഥയിൽ ആയതിനാലാകും അവളുടെ മനസ് മരവിച്ചു പോയിരുന്നു.
" .... എന്താ മോളേ കൂടെ
പോരുന്നോ ? …… "
ഏതോ നല്ലവനായ ചെറുപ്പക്കാരന്റെ ചോദ്യം കേട്ടതും അവൾ അയാളെ നോക്കി ….. ചോദ്യത്തിന്റെ ഉദ്ദേശം വ്യക്തമായി മനസിലാക്കിയിട്ടേന്നോണം അവളൊന്നു പുഞ്ചിരിച്ചു.
" .... എനിക്ക് ഒറ്റയ്ക്ക് പോവാൻ അറിയാം …. ആരുടെയെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ ഉറപ്പായും ഏട്ടനെ ഞാൻ ഓർക്കാ ..... "
അത്രയും പറഞ്ഞു അവളവിടുന്ന് നടന്നു നീങ്ങി. എങ്ങോട്ടാ പോവേണ്ടത് ? ….. ഈ വേഷത്തിൽ എങ്ങനെ പോവും ? …… ബട്ട് ഈ വേഷം എങ്ങനെ മാറും ? …. ക്യാഷ് ആയി കയ്യിലൊന്നും ഇല്ലല്ലോ ….. ദാഹിക്കുന്നുണ്ട് ….. ഇതെന്തിനാ ഇങ്ങനെയൊക്കെ എന്നെ പരീക്ഷിക്കുന്നത് ? …. അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് ? …… ശേഖരേട്ടൻ ….. ഏട്ടൻ അറിഞ്ഞുകാണുമോ ഇത് ? ….. അറിഞ്ഞിട്ടും എന്താ പ്രയോജനം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ……..
ഓരോന്ന് ആലോചിച്ചു അവൾ ലക്ഷ്യമില്ലാതെ ആ നഗരത്തിലൂടെ നടന്നു.
ഋഷിയുടെ കാൽ ആക്‌സിലറേറ്ററിൽ ശക്തിയിൽ അമരുന്നുണ്ട് …… രോഹിത് എന്തോ പറയാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു. ഫോൺ അടിയുന്ന ശബ്ദം കേട്ടതും ഋഷി വണ്ടിയുടെ സ്പീഡ് കുറച്ചു ….. ഫോൺ നോക്കിയപ്പോൾ unknown നമ്പർ ആണ്.
ഇതിനിയെന്ത് മാരണം ആണാവോ ? ….
പിറുപിറുത്ത് കൊണ്ട് അവനാ കോൾ അറ്റൻഡ് ചെയ്തു.
ഋഷിയുടെ കാൽ ആക്‌സിലറേറ്ററിൽ ശക്തിയിൽ അമരുന്നുണ്ട് …… രോഹിത് എന്തോ പറയാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു. ഫോൺ അടിയുന്ന ശബ്ദം കേട്ടതും ഋഷി വണ്ടിയുടെ സ്പീഡ് കുറച്ചു ….. ഫോൺ നോക്കിയപ്പോൾ unknown നമ്പർ ആണ്.
ഇതിനിയെന്ത് മാരണം ആണാവോ ? ….
പിറുപിറുത്ത് കൊണ്ട് അവനാ കോൾ അറ്റൻഡ് ചെയ്തു.
" .... ഹലോ ഋഷിയല്ലേ ? .... "
ഒരു പുരുഷശബ്ദമാണ്.
" .... യെസ് …. നിങ്ങളാരാ
ഞാൻ ആദിത്യൻ …. ആദിത്യൻ വർമ ….
ഋഷി ... ഞാൻ ശ്രീയുടെ .... സോറി ശിഖയുടെ ചേട്ടനാണ് …… ഞാൻ അറിഞ്ഞു കാര്യങ്ങളൊക്കെ ….. ഈയാഴ്ച ഇറങ്ങാൻ നോക്കിയതാ ബട്ട് ചെറിയൊരു പണി കിട്ടി …. അതാ അവിടെ എത്താൻ കഴിയാതിരുന്നത് ….. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി …… ബട്ട് ശിഖക്ക് ഒരു കുഴപ്പവും ഉണ്ടാവാൻ പാടില്ല …… നെക്സ്റ്റ് വീക്ക് ഞാൻ വരുന്നുണ്ട് നിങ്ങളെ കാണാൻ ….. അവളെ വിളിച്ചിട്ട് കിട്ടുന്നില്ല അവളോട് പറയണം ….. ഇവിടെ ഫോൺ അങ്ങനെ യൂസ് ചെയ്യാൻ കഴിയില്ല ഓക്കേ
ബൈ …… "
ആ കോൾ അവസാനിച്ചതും ഋഷി ഒന്ന് വിളറി.
" .... എടാ ആരാ വിളിച്ചത് ? ……. "
" .... ശിഖയുടെ ബ്രദർ …… "
" .... ഋഷി ……. ജിഷ്ണു പറഞ്ഞത് അങ്ങേര് ജയിലിലാണന്നല്ലേ ? …. "
" .... ഉം ….. അയാള് ഏത് അടുപ്പിലെങ്കിലും ആവട്ടെ …. ഐ ഡോണ്ട് കെയർ …… അവളെ കാണാൻ അടുത്താഴ്ച വരുമെന്ന് … ഒപ്പം എന്നെയും ….. "
ഋഷി പറഞ്ഞത് കേട്ട് രോഹിത് ഞെട്ടി.
" .... ഇനിയിപ്പോൾ എന്ത് ചെയ്യും ? … "
രോഹിത് ആധിയോട് ചോദിച്ചു.
" .... അവളെ കാണണമെന്ന്
പറഞ്ഞാൽ അയാള് വന്നു കണ്ടിട്ട്
പോട്ടെ ….. അതിന് നമ്മളെന്തിനാ പേടിക്കുന്നത് ? …. "
ഋഷി യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ചോദിച്ചു.
" .... എടാ പൊട്ടാ നീയല്ലേ അവളെ ഇറക്കിവിട്ടത് ….. ഈയൊരു കോലത്തിൽ അവളെ കണ്ടിട്ട് ആരെങ്കിലും ഉപദ്രവിച്ചാൽ അയാള് നിന്നെ കൊല്ലും ……. അവളെ ശല്യം ചെയ്തതിന് ഏതോ ഒരുത്തന്റെ കയ്യും കാലും വെട്ടിയതിനാ അയാളിപ്പോ ജയിലിൽ കിടക്കുന്നത് ….. നീയവളെ ഇങ്ങനെ ചെയ്‌തെന്ന് അറിഞ്ഞാൽ എന്താകുമെന്ന്
ആലോചിച്ചിട്ടുണ്ടോ …… "
രോഹിത് ചോദിച്ചു.
" .... നീയെന്താ പറഞ്ഞു വരുന്നത് ? …. "
ഋഷി മനസിലാവാതെ അവനെ നോക്കി.
" .... അവളെ കണ്ടുപിടിച്ചു ഒപ്പം
കൂട്ടാൻ ….. "
" .... എന്നിട്ട് വീട്ടിൽ ഞാൻ എന്താ പറയേണ്ടത് ? ….. ഞാൻ കെട്ടിയ പെണ്ണാണെന്നോ ? ….. അച്ഛൻ എന്നെ അടിച്ചിറക്കും വീട്ടീന്ന് …. പിന്നെ ശ്രയ അവളോട് ഞാൻ എന്ത് പറയും ? …. അവളുടെ കണ്ണുനീര് കാണാൻ എനിക്ക് പറ്റില്ല …… "
" .... എടാ ….. നീ കെട്ടിയപ്പെണ്ണ് ആണെന്നൊന്നും പറയണ്ട …. "
" .... പിന്നെ നീ കെട്ടിയെന്ന്
പറയണോ ? …… "
ഋഷി ദേഷ്യത്തോടെ രോഹിത്തിന് നേരെ ചാടി.
" .... ഋഷി നീയൊന്ന് അടങ് …. ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം …. ആദ്യം നമുക്കവളെ കണ്ടുപിടിക്കാം …. ബാക്കി എന്നിട്ട് ആലോചിക്കാം ….. "
.... എനിക്കെ ഇപ്പൊ ശനി വല്ലതും ആകും ....
വണ്ടി തിരിയ്ക്കുന്നതിനിടയിൽ ഋഷി പിറുപിറുത്തു. അവളെയും തിരഞ്ഞു ആ വണ്ടി പിന്നെയും നഗരത്തിലൂടെ
ഓടി ….. ഇത്തവണ സ്പീഡ് കുറച്ചാണ് പോകുന്നത് ….. കുറെ പോയതും പാർക്കിൽ അവളിരിക്കുന്നത് രോഹിത് കണ്ടു.
" .... എടാ വണ്ടി നിർത്ത് … അതാ
അവള് ….. "
" .... ഈ നാശം പിടിച്ചവള് ഇവിടെ വന്നിരിക്കാണോ …. "
" .... നീയൊന്ന് മിണ്ടാതെ വാ ……
" .... ഒരുമിനിറ്റ് …. നീയൊന്ന് പറഞ്ഞെ ഇവളെ എന്തും പറഞ്ഞു എഴുന്നള്ളിക്കും വീട്ടിലേക്ക് ? …….. "
ഋഷി രോഹിത്തിനെ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു.
" .... അതിപ്പോ …. എന്താടാ പറയാ ….. നിന്റെ കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞാലോ ? ……. അത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആവും …. എന്റെ ഫ്രണ്ടിന്റെ അനിയത്തി ആണെന്ന് പറയാം …. "
" .... എടാ നീയിത് …. "
ഋഷി പല്ല് കടിച്ചു.
" .... പറയുന്നത് കേൾക്ക് …. അവളുടെ കോളേജ് നിന്റെ വീടിന്റെ അങ്ങോട്ട് അല്ലെ ….. ആണെന്ന് തോന്നുന്നു …..
അങ്ങനെയാണേൽ ….. അതന്നെ പറയാം ….. "
" .... ആ കാലമാടന്മാർ സൈൻ ചെയ്യിപ്പിച്ചില്ലായിരുന്നെങ്കിൽ വേറെ എവിടെയെങ്കിലും കൊണ്ടു തള്ളാമായിരുന്നു ….. ഇതിപ്പോ ഒരു വർഷം സഹിക്കണ്ടേ ……. "
ഋഷിക്ക് ദേഷ്യം സഹിക്കാൻ പറ്റാതായി.
" .... നീ വാ …. അവളെപ്പോയി
വിളിക്കാം ….. "
അവർ രണ്ടു പേരും അങ്ങോട്ട് നടന്നു. ശിഖ മറ്റേതോ ലോകത്താണ്.
" .... ശിഖ ….. "
രോഹിത്തിന്റെ ശബ്ദം കേട്ടതും അവൾ തലയുയർത്തി നോക്കി …. ഋഷിയെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.
" .... നീ ഇവിടെയിരിക്കാണോ .... വാ പോകാം ….. "
രോഹിത്തിന്റെ വകയാണ് ക്ഷണം.
" .... എങ്ങോട്ടാ ? ….. "
ശിഖ വിശ്വാസം വരാതെ ചോദിച്ചു.
" .... ഋഷിയുടെ വീട്ടിലേക്ക് ….. "
തന്നെ താലിച്ചാർത്തി സ്വന്തമാക്കിയാൾ കൂട്ടിക്കൊണ്ടുപോകാൻ വന്നെന്നറിഞ്ഞപ്പോൾ ആ പെണ്ണിന്റെ മനം നിറഞ്ഞു ….. സന്തോഷത്തോടെ അവൾ അവിടെ നിന്ന് എണീറ്റ് ഋഷിയെ നോക്കി.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48202/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ഈ മുഖം കാണാനെന്ത് ഭംഗിയാണ്...
ജീവിത കാലം മുഴുവൻ ഈ നെഞ്ചിൽ ഇതുപോലെ ചേർന്നു കിടക്കാൻ...
എനിക്കൊരിക്കലും ഭാഗ്യം കിട്ടില്ലെന്നറിയാം...
ഒരഭിസാരിക അങ്ങനെ ചിന്തിക്കാൻ പാടില്ല... പക്ഷേ....നിന്റെ സ്നേഹവും, കരപരിലാളനങ്ങളും ,നീ തന്ന സുഖവും
ഒരിക്കലും മറ്റൊരു പുരുഷനിൽ നിന്നെനിക്ക് കിട്ടിയിട്ടില്ല....
നീയെന്നെ തൊട്ടതിനു ശേഷം ഒരിക്കലും മറ്റൊരു പുരുഷനെ വീടിന്റെ പടി കടന്നെത്താൻ ഞാൻ സമ്മതിച്ചിട്ടില്ല...
എന്റെ ശ്വാസം പകുത്തെടുത്ത് കിതപ്പുകൾ ഒന്നാക്കി.. വിയർപ്പുതുള്ളികളിൽ ...
ചേർന്ന് തളർന്നു മയങ്ങാൻ നീ കൊതിക്കുന്ന നിമിഷം എന്നരികിൽ ഓടിയെത്തുമെന്ന് എനിക്കറിയാം...
ഈ ജന്മം അത് മാത്രം മതി വേറൊന്നും വേണ്ട.... വേണമെന്നുണ്ടെങ്കിലും... ആഗ്രഹിക്കാൻ പാടില്ലല്ലോ.....
അവൾ നിറഞ്ഞ പ്രണയത്തോടെ അവന്റെ മുഖത്ത് നോക്കി ആലോചനയിലാണ്ട് കിടന്ന്....
അവൻ കണ്ണ് തുറന്നപ്പോൾ തന്നെ നോക്കി എന്തോ ചിന്തിച്ച് കിടക്കുന്ന ശാരിയെയാണ് കണ്ടത്....
ഭവതിക്കെന്താണ് കൊച്ചു വെളുപ്പാൻ കാലത്ത് എന്റെ മുഖത്ത് നോക്കി ഒരാലോചന????......
ഹരിയേട്ടൻ പോണില്ലേ?????..
"വെട്ടം വീഴാറായി"
"എന്തിനാണ് ആൾക്കാരെ കൊണ്ട് പറയിക്കുന്നത്???..
എന്റെ വായിൽ നിന്ന് തെറി കേൾക്കരുത് "നീ.....
ആൾക്കാരുടെ ചെലവിലാണോ നീ ജീവിക്കുന്നത് ...
പിന്നെ ആൾക്കാർ പറയാതിരിക്കാൻ നീ പതിവ്രത അല്ലേ.....
നീയൊരു ##### ആണന്ന് ഈ നാട്ടിലുള്ള ആർക്കാണ് അറിയാത്തത്...
ഞാൻ ഇവിടെ കിടന്ന് നിനക്ക് ഇനി ഒരു പേരുദോഷം വേണ്ട...
ഞാൻ പോകുന്നു....
അവന്റെ വാക്കുകൾ കാരമുള്ള് പോലെ ഹൃദയത്തിൽ തറഞ്ഞു കയറിയെങ്കിലും പറഞ്ഞതെല്ലാം സത്യമാണെന്ന് ഉള്ളതുകൊണ്ട് അവൾ നിശബ്ദമായി കേട്ടു നിന്നു...
ഹരിയേട്ടൻ പിണങ്ങി പോകുവാണോ????.
അവൾ പരിഭവത്തോടെ ചോദിച്ചു....
ഞാൻ പിണങ്ങിപ്പോയാൽ നിനക്ക് നഷ്ടമൊന്നുമില്ലല്ലോ ആവശ്യം പോലേ കയറിയിറങ്ങാൻ ആൾക്കാർ ഉണ്ടല്ലോ??...
അവൻ ദേഷ്യമടക്കാൻ കഴിയാതെ പറഞ്ഞ്.....
പിന്നെയും അവന്റെ വായിൽ നിന്ന് അങ്ങനെ കേൾക്കേണ്ടി വന്നപ്പോൾ അവളിൽ വാശിയും, ദേഷ്യവും നിറഞ്ഞു....
ആ... തന്നെ.... അതിന് തനിക്ക് നഷ്ടമൊന്നുമില്ലല്ലോ??....
ചീറിക്കൊണ്ടവൾ ചോദിച്ചു....
ആഹാ.....അത്രയ്ക്കായോ??.. നിനക്കിനി
ഇന്ന് വേറോരുത്തന്റെ കൂടെ കിടക്കാനുള്ള ആരോഗ്യം വേണ്ട....
അവളുടെ വാക്കുകൾ അവനിൽ ദേഷ്യം നിറച്ചപ്പോൾ കാട്ടുകുതിരയെ പോലെ അവൻ അവളിൽ പടർന്നു കയറി....
അവളുടെ ശരീരത്തിലെ ഒരോ ഭാഗവും അവൻ ശക്തിയിൽ ഞെരിച്ചുടച്ചു....
അവന്റെ വായും, ചുണ്ടും, കൈയ്യും, ഒരു പോലെ അവളിൽ പ്രവർത്തിപ്പിച്ച് രതി മൂർച്ചയിൽ വെട്ടി വിറച്ച് കൊണ്ട് അവളുടെ നഗ്ന മേനിയിൽ കിതപ്പോടെ വീണ്.....
കൊടുങ്കാറ്റും പേമാരിയും മലവെള്ളപ്പാച്ചിലും,എല്ലാം കൂടി ഒന്നിച്ചു വന്നതുപോലുണ്ടായിരുന്നു....
അവന്റെ പരാക്രമം കഴിഞ്ഞപ്പോൾ അവൾ കിതച്ചുകൊണ്ട് പറഞ്ഞു...
നിനക്ക് വേദനിച്ചോ???.....
അവൻ അലിവോടെ ചോദിച്ച്....
കടിച്ചു പൊട്ടിച്ചിട്ടും ,ഞെക്കി ഉടച്ചിട്ടും വേദനിച്ചോ എന്ന് ചോദിക്കുന്നത് ശരിയാണോ???.. "ഹരിയേട്ട....
നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ "ശാരി..
അവൻ കുറച്ച് വേദനയോടെ പറഞ്ഞ്..
അവനെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൾ പറഞ്ഞു..
ദേഷ്യം പിടിക്കുന്ന ഹരിയേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്...
അതിനല്ലേ ഞാൻ ഇടയ്ക്കിടയ്ക്ക് വഴക്കിനു വരുന്നത്....
ഹരിയേട്ടനങ്ങനെ എന്നിൽ പടർന്ന് കയറുമ്പോൾ എന്ത് സുഖമാണെന്നറിയാമോ????
ഞാൻ സ്വർഗ്ഗം കാണാറുണ്ട്....
അത് എനിക്ക് മനസ്സിലായടീ നിനക്ക്#### കൂടുമ്പോൾ വഴക്കിടുന്നതാണന്ന്......
ഒരു നേർത്ത ചിരിയോടവൻ പറഞ്ഞ്...
"പിന്നെ.....
ഞാനിന്ന് രാത്രി മധുരയ്ക്ക് പോവും...
കർണ്ണൻ മുതലാളിയുടെ ലോഡും കൊണ്ടാണ് പോകുന്നത്....
തിരിച്ചുവരാനെത്ര ദിവസമെടുക്കുമെന്ന് പറയാൻ പറ്റില്ല....
"ഞാൻ പോയിട്ട് വരുമ്പോഴേക്കും ഉഷാറായിട്ടിരിക്കണം".....
"അവളോട് യാത്രയും പറഞ്ഞവനിറങ്ങി..."
അവനെ കാണാതെ അത്രയും ദിവസം എങ്ങനെ തള്ളിനീക്കുമെന്ന ചിന്തയോടെ അവൾ തറഞ്ഞു നിന്നു...
******************************
"അമ്മേ...... അമ്മോ... അമ്മച്ചിയേ....
അമ്മോ.........എവിടെ പോയതാ എൻ്റെ ശാരദക്കുട്ടി....
വീട്ടിലെത്തിയതും അവൻ അമ്മയെ വിളിച്ചുകൊണ്ട് വീട് മുഴുവൻ കയറിയിറങ്ങി നോക്കി...
പുറത്തുനിന്ന് കയറിവന്ന ശാരദ ദേഷ്യത്തോടെ പറഞ്ഞു...
നീ എന്നോട് മിണ്ടേണ്ട "ഹരി"....
നീ ഇന്നലെ രാത്രി എവിടെയായിരുന്ന്??..
അത്...അത്..... അമ്മ... ഞാൻ ഇന്നലെ കുടിച്ചത് കൂടിപ്പോയി..... അതായത് ഷാപ്പിന്റെ തിണ്ണയിൽ കിടന്നുറങ്ങി....
അവരെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൻ പറഞ്ഞു....
നീ എന്താടാ ഇങ്ങനെ ആയത്???..
നിന്നെയോർത്ത് കണ്ണീർ കുടിച്ചു മരിക്കാനാണ് എൻ്റെ യോഗം...
ഇരു കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവർ വേദനയോടെ പറഞ്ഞു....
അമ്മയ്ക്ക് കണ്ണീർ കുടിച്ചു മരിക്കാതെ വെള്ളം കുടിച്ചു മരിച്ചു കൂടെ....
അമ്മയുടെ സങ്കടം മാറ്റാനായി അവൻ കുറുമ്പോടെ പറഞ്ഞു....
ടാ.... ടാ... തോന്നിവാസി....നിന്റെ തന്ത കളഞ്ഞിട്ട് പോയതിനുശേഷം... മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞിട്ടും കഴിക്കാതെ നിനക്ക് വേണ്ടി ജീവിച്ചതാണ് ഞാൻ ആ എന്നോട് നീ ഇങ്ങനെ തന്നെ പറയണം.....
കണ്ട പാടത്തും, പറമ്പിലും വല്ലവന്റെ അടുക്കളയിലും പണിയെടുത്താണ് നിന്നെ ഞാൻ വളർത്തിയത്.....
മൂക്ക് ചീറ്റി കൊണ്ട് ശാരദ പറഞ്ഞു നിർത്തിയതും.തൊഴുതു കൊണ്ട് "ഹരി" പറഞ്ഞു..
എന്റെ പൊന്നമ്മച്ചി ..... വളർത്തിയ കണക്ക് പറയരുതെ.... ഈ കണക്ക് കേൾക്കാൻ കഴിയാത്തത് കൊണ്ടല്ലേ... അമ്മച്ചിയെ ഞാൻ ജോലിക്ക് വിടാതെ പൊന്നുപോലെ നോക്കുന്നത്....
നീ ഇനിയും ഇങ്ങനെ കുടിച്ചും , പെടുത്തും നടക്കാതെ.... ഒരു പെണ്ണ് കെട്ടി അന്തസ്സായി ജീവിക്കാൻ നോക്കെടാ....
എനിക്കാണെങ്കിൽ ഇപ്പൊ ജോലി ഒന്നും ചെയ്യാൻ വയ്യ....
തിണ്ണയിലിരുന്ന് കാലിന്റെ മുട്ട് തടവിക്കൊണ്ടു പറയുന്ന അമ്മയെ നോക്കി അവൻ കുസൃതിയോടെ പറഞ്ഞു...
അമ്മയ്ക്ക് ജോലി ചെയ്യാൻ വയ്യെങ്കിൽ ചെയ്യേണ്ട... ഹോട്ടലിന്ന് മേടിച്ചു കഴിക്കാം. അതിനുവേണ്ടി അമ്മ എന്നോട് പെണ്ണ് കെട്ടാൻ പറയേണ്ട..... അല്ലെങ്കിൽ തന്നെ എന്റെ സ്വഭാവം അറിയുന്ന ആരെങ്കിലും എനിക്ക് പെണ്ണ് തരുമോ???...
നമുക്ക് വേറെ ഏതെങ്കിലും നാട്ടിൽ നിന്ന് നോക്കാടാ.....
എന്തിനാണ് അമ്മോ...ഒരു പെണ്ണിന്റെ ശാപം മേടിച്ചു വെക്കുന്നത്....
എന്റെ കാലം കഴിഞ്ഞാൽ നിനക്ക് ആരുമില്ലാതായി പോകും ....
അവർ വേദനയോടെ പറഞ്ഞു...
ശാരദക്കുട്ടി ഒരു കുഴപ്പവുമില്ലാതെ 100 വർഷം കൂടി ജീവിക്കും....
അവരെ കെട്ടിപിടിച്ച് കുറുമ്പോടെ പറഞ്ഞു...
പോടാ.... തെമ്മാടി...അവന്റെ കവിളിൽ തട്ടിക്കൊണ്ട് അവർ വാത്സല്യത്തോടെ പറഞ്ഞു...
"അമ്മ...കർണ്ണൻ മുതലാളിയുടെ ലോഡും കൊണ്ട് മധുരയിലേക്ക് ഓട്ടം ഉണ്ട്....എത്ര ദിവസം എന്ന് ഉറപ്പില്ല ....എന്നാലും പെട്ടെന്ന് വരാൻ നോക്കാം....
അമ്മയ്ക്ക് എന്താവശ്യമുണ്ടെങ്കിലും രവിയോട് പറഞ്ഞാൽ മതി...
ഞാനെല്ലാം അവനോട് പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്...
അമ്മയോട് എല്ലാം പറഞ്ഞിട്ട്' കുളിച്ചൊരുങ്ങി ഓട്ടത്തിന് പോകാൻ തയ്യാറായി അമ്മയുടെ കാല് തൊട്ടനുഗ്രഹം വാങ്ങി അവൻ പുതിയ വഴിത്തിരിവിലേക്ക് യാത്ര തിരിച്ചു....
കർണ്ണൻ മുതലാളിയുടെ ചരക്കുമായി മധുരയ്ക്ക് പോയി.. അവിടെ നിന്ന് ബാംഗ്ലൂർക്ക് അവനൊരു സ്പെഷ്യൽ ഓട്ടം കിട്ടി... അതും കഴിഞ്ഞ് അവിടെ നിന്ന് തിരിച്ചു വരുന്ന വഴി രാത്രി മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ വണ്ടി നിർത്തി റോഡ് സൈഡിൽ കാര്യം സാധിച്ചു.തിരികെ ലോറിയിൽ കയറാൻ തുടങ്ങിയപ്പോൾ ഒരു പെൺകുട്ടി പാഞ്ഞു വന്ന് നെഞ്ചത്തേക്കിടിച്ചു കയറി....
അവന്റെ നെഞ്ചിലിടിച്ചതും അവൾ ഭയന്ന് പിന്നോട്ടു മാറി...
അവളുടെ കണ്ണിലെ കൃഷ്ണമണികൾ ഭയപ്പാടോടെ നാല് സൈഡും പരതുന്നുണ്ടായിരുന്നു....
അപ്സരസിനെ പോലെ സുന്ദരിയായാ പെൺകുട്ടി...
വിടർന്ന കണ്ണുകളും, നീണ്ട നാസികയും,
ചെറിപ്പഴം പോലുള്ള ചുണ്ടും, വളഞ്ഞ പുരിക കൊടിയും, നനുത്ത സ്വർണ്ണ രോമങ്ങൾ തിളങ്ങുന്ന മെയ്യഴകും, ചുണ്ടിന് താഴേയായി കുഞ്ഞു മറുകും, നിഷ്കളങ്കത നിറഞ്ഞുനിൽക്കുന്ന മുഖവുമായി ,ഗ്രാമീണ ഭംഗിയുള്ള ഒരു പെൺകൊടി....
സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു...
അവനറിയാതെ തന്നെ ഒരു നിമിഷം കൊണ്ടവളെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു....
ചുരിദാർ ആണ് വേഷം...
നിതംബം മറഞ്ഞു കിടക്കുന്ന മുടി....
ഒരു മൊട്ട് കമ്മലിട്ടിട്ടുണ്ട് ...
നൂല് പോലെയൊരു മാലയും..വേറെ ചമയങ്ങൾ ഒന്നും തന്നെയില്ല......
നെഞ്ചോട് ചേർത്ത് പിടിച്ച ബാഗ് അവൾ പിന്നെയും അമർത്തിപ്പിടിച്ചുകൊണ്ട് ഭയത്തോടെ നിൽക്കുന്നു...
നീ ഏതാ കൊച്ചേ??? രാത്രി എങ്ങോട്ട് പോകുന്നു???അവൻ നല്ല കലിപ്പിൽ തന്നെ ചോദിച്ചു....
എന്തൊക്കെ ചോദിച്ചിട്ടും ഒന്നും പറയാതെ നിൽക്കുന്നവളെ നോക്കിയവൻ ദീർഘ ശ്വാസം എടുത്തു...
***************************
"കതകിൽ ശക്തമായി തട്ടുന്നത് കേട്ടാണ് ശാരദ കണ്ണു തുറന്നത്....
ഉറക്കം കണ്ണുകളിൽ നിന്ന് പമ്പകടന്ന് മകനെ കാണാനുള്ള ആർത്തിയോടെ അവർ വാതിൽ തുറന്നു....
പാതിരാത്രി കയറി വന്ന് കതക് തല്ലിപൊളിക്കല്ലും എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ???........
അവർ കതക് തുറന്നു അവനെ വഴക്കു പറഞ്ഞുകൊണ്ട് ചെവിയിൽ തിരുമ്മി പിടിച്ചു...
ചെവിയിൽ നിന്ന് വിട് അമ്മച്ചി.....
കൊച്ചു കുഞ്ഞിനെ പോലെ തുള്ളി കൊണ്ട് അവൻ പറഞ്ഞു....
നീ പെട്ടന്ന് വരാം എന്ന് പറഞ്ഞ് പോയവനാണോ???...
മാസം ഒന്നാവറായി ... നീ ഇത്ര നാളും എവിടെയായിരുന്ന്???....
ചെവിയിൽ നിന്ന് പിടുത്തം വിടാതെ തന്നെ അവർ ചോദിച്ചു....
പെറ്റമ്മ ചത്തോ, ജീവിച്ചോ, ഒന്നും അറിയണ്ടല്ലോ' നിനക്ക് ലോറിയും എടുത്ത് ഒരു പോക്ക് പോയാൽ മതിയല്ലോ...അത് പറഞ്ഞപ്പോൾ ശാരദയുടെ കണ്ണുകൾ നിറഞ്ഞു....
ഞാൻ മധുരയ്ക്ക് ഒരു ഓട്ടം പോയതായിരുന്നു... അവിടുന്ന് വേറെ ഒരു ഓട്ടം കിട്ടി ....അതാ ഇത്രയും ദിവസം താമസിച്ചത്.....അതിന് അമ്മച്ചി ഇങ്ങനെ കണ്ണ് നിറയ്ക്കാതെ....അമ്മയുടെ കണ്ണ് നിറഞ്ഞു കാണുന്നത് എനിക്കിഷ്ടമല്ലെന്ന് അറിയാമല്ലോ....
അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു...
നീ വിശ്രമമില്ലാതെ ജോലി ചെയ്തു കെട്ടുകണക്കിന് സമ്പാദിച്ചു വെച്ചേക്കുവല്ലേ.....
അവരും കലിപ്പ് മൂട് ഓണാക്കി....
പാതിരാത്രി എന്നെ ചുമ്മാ കലി പിടിപ്പിക്കാതെ.. അമ്മ... അമ്മേടേ..കാര്യം നോക്ക് ....
ഞാനെന്തു പറഞ്ഞാലും നിനക്കൊരു വിലയില്ലെന്നെ... അങ്ങനെ പറഞ്ഞു മൂക്ക് പിഴിഞ്ഞ് അകത്തേക്ക് പോകുന്നവരെ അവൻ ചേർത്തുപിടിച്ചു...
അയ്യോ.....എന്റെ ശാരദക്കുട്ടി പിണങ്ങി പോകാതെ...ഞാനൊരു കാര്യം പറയട്ടെ......
"വളരെ സീരിയസ്സായ ഒരു കാര്യമാണ്"
പറഞ്ഞു തൊലക്ക്' എനിക്ക് കിടക്കണം..
പറയാനല്ല... കാണിക്കാനാണ് ഉള്ളത്...
ടീ.... ഇങ്ങോട്ട്.. വരു.....
അവൻ വിളിച്ചതും ഇരുട്ടിൽ നിന്ന് നെഞ്ചോട് അടുക്കിപ്പിടിച്ച ബാഗുമായി ഒരു പെൺകുട്ടി മുന്നോട്ടു വന്നു...
കണ്ണ് ചിമ്മാതെ ശാരദയവളെ നോക്കി നിന്നു...
അപ്സരസിനെ പോലെ സുന്ദരിയായാ പെൺകുട്ടി...
ഈ പെൺകൊച്ച് ഏതാടാ????...
എനിക്കറിയില്ല???? വഴിയിൽ വെച്ച് എന്റെ നെഞ്ചത്തോട്ട് വന്നു കയറിയതാണ്.... ചോദിച്ചിട്ട് ഒന്നും മിണ്ടിയതുമില്ല....
ഒരു പെണ്ണിനെ നടു റോഡിൽ കളഞ്ഞിട്ട് എങ്ങനെയാണ് വരുന്നേ...
അതുകൊണ്ട് കൂടെ കൂട്ടിയതാണ്....
അവൻ കുറച്ച് ഈർഷ്യയോടെ പറഞ്ഞു നിർത്തി....
"മോളുടെ പേരെന്താണ്????..
അവളുടെ താടിതുമ്പിൽ പിടിച്ചു ശാരദ വാത്സല്യത്തോടെ ചോദിച്ചു....
"ശിവപ്രിയ"
"അവളുടെ ചുണ്ടുകൾ പതിയെ അനങ്ങി"
ഇത്രയും നേരം നിന്നോട് ഞാൻ ഇതൊക്കെ തന്നെയല്ലേ ചോദിച്ചത്. നിന്റെ വായിൽ എന്താ പഴം കിടന്നോ???..
അവൻ അവളുടെ നേരേ തിരിഞ്ഞ് ദേഷ്യത്തോടെ ചോദിച്ചു...
മതി... നിർത്ത് ഹരി.. ഞാൻ ചോദിച്ചോളം.....
അവനെ വഴക്ക് പറഞ്ഞിട്ട് അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി...
മോള്... വാ.... ഇവിടെ വലിയ സൗകര്യങ്ങൾ ഒന്നുമില്ല തൽക്കാലം മോള് ഈ മുറിയിൽ കിടന്നോ....ബാക്കിയൊക്കെ നമുക്ക് രാവിലെ സംസാരിക്കാം.....
അവളെ ഹരിയുടെ മുറിയിലാക്കി അവിടെ കിടന്ന പായും തലയണയും എടുത്തവർ പുറത്തേക്ക് ഇറങ്ങി....
അമ്മ എന്തിനാണ് എന്റെ മുറിയിൽ അവളെ കൊണ്ടാക്കിയത്???....
ഞാൻ പിന്നെ എവിടെ കിടക്കും???..
ഓ എന്നും മുറിയിൽ കിടക്കുന്ന ഒരു മോൻ.... തിണ്ണയിൽ പോയി കിടന്നുറങ്ങടാ.... ഇന്നാ പിടിച്ചോ പായും, തലയണയും...
പെൺകൊച്ചിനെ പുറത്ത് കിടത്താൻ പറ്റത്തില്ലല്ലോ...
അവന് നേരെ പുച്ഛത്തോടെ പറഞ്ഞിട്ട് അവർ അകത്തേക്ക് കയറിപ്പോയി....
വഴിയിൽ കിടക്കുന്ന വയ്യാവേലിയെ എടുത്ത് വേണ്ടാത്തിടത്ത് വെച്ച എന്നെ പറഞ്ഞാൽ മതിയല്ലോ....
അവൻ ചുണ്ടിന്റെ അടിയിൽ പിറുപിറുത്ത്...
തിണ്ണയിൽ പാവിരിച്ച് അവനതിൽ കമിഴ്ന്നു കിടന്നു....
കണ്ണടച്ചപ്പോൾ തൻ്റെ നെഞ്ചിൽ വന്നിടിച്ച അവളുടെ മുഖം തെളിഞ്ഞു വന്നു...
അസ്വസ്ഥതയോടെ തലകുലുക്കിക്കൊണ്ട് അവൻ തലയണയെ അമർത്തിപ്പിടിച്ചു കിടന്നു...
*****************************
"അവൾ ആ മുറി ഒന്നാകെ ഒന്ന് നോക്കി...
ഒരു ഡബിൾകോട്ട് കട്ടിലും, മെത്തയും ,
ഷീറ്റെല്ലാം ചുരുണ്ടു കൂടി കിടക്കുന്നു...
ഒരു സൈഡിലായി മേശ അതിനുമുകളിൽ എന്തൊക്കെയോ സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നു..
മൂലയിൽ ഒരു തടി അലമാരി ഇരിക്കുന്നു.
സൈഡിലായി ഹാങ്കറിൽ ഷർട്ടും കൈലിയും തൂക്കിയിട്ടിരിക്കുന്നു....
മുകളിലെല്ലാം മാറാല പിടിച്ചു തൂങ്ങി കിടക്കുന്നു....
ഫാൻ ഓൺ ആക്കിയപ്പോൾ കടകട ശബ്ദത്തോടെ കറങ്ങുന്നു....
മുറിയിലെ പുളിച്ച നാറ്റം പോകാനായി ജനൽ തുറന്നിട്ടു.....
നിലാവിന്റെ വെളിച്ചത്തിൽ സുന്ദരമായിരിക്കുന്ന പാടശേഖരം കൺകുളിർക്കെ കണ്ടു....
ഓർമ്മകളുടെ കുത്തൊഴുക്കിൽ ഹൃദയം വെന്ത് നീറിയെങ്കിലും...പാടത്തു നിന്നുള്ള തണുത്ത കാറ്റ് നിദ്രയെ പുൽകാൻ അവളെ നിർബന്ധിതയാക്കി....
******************************
"മോള്" ഇത്രയും നേരത്തെ എഴുന്നേറ്റത് എന്തിനാണ്...കുറച്ചു നേരം കൂടി കിടക്കാമായിരുന്നില്ലേ....
വെളുപ്പിനെ എഴുന്നേറ്റ് വന്ന് നിൽക്കുന്ന അവളെ നോക്കി ശാരദ ചോദിച്ചു...
ഞാൻ ആറുമണിക്ക് ശേഷം അങ്ങനെ കിടന്നുറങ്ങാറില്ല...
ഞാൻ... ഞാനെന്താ വിളിക്കേണ്ടത്...
അവൾ വിക്കി.. വിക്കി ചോദിച്ചു...
മോൾക്ക് വിരോധമൊന്നുമില്ലെങ്കിൽ അമ്മേ എന്ന് വിളിച്ചോളു...
അവർ വാത്സല്യത്തോടെ പറഞ്ഞു...
മോൾക്ക് കുളിക്കണമെങ്കിൽ...
പുറത്തു മറപ്പുര ഉണ്ട്...ഇവിടെ മോട്ടർ ഒന്നുമില്ല.. വെള്ളം കോരിയെടുക്കണം..
അമ്മിക്കല്ലിന്റെ അടുത്ത് ഉമിക്കരി ഉണ്ട് ആ ഓലയിൽ നിന്ന് രണ്ട് പച്ചീർക്കില് കൂടി എടുത്തോള് ....
നാളെ ബ്രഷും, പേസ്റ്റും മേടിച്ചു തരാം...
മാറിയുടുക്കാൻ തുണിയുണ്ടോ???...
ഒരു ചുരിദാറും കൂടി കയ്യിൽ ഉണ്ട് ...
ആ തൽക്കാലം മോളതിട്....
അമ്മയുടെ മുണ്ടും, നേരിയതും സാരിയുമൊക്കെ ഇരിപ്പുണ്ട്
പക്ഷേ..... ബ്ലൗസ് ഒന്നും മോൾക്ക് ചേരില്ല നമുക്ക് പുതിയതെടുക്കാം..
സ്വന്തം പോലെ അവളെ ചേർത്തുനിർത്തുന്ന അവരെ നോക്കി അവൾ അത്ഭുതത്തോടെ നിന്നു...
പിന്നെയും അവരുടെ വാക്കുകൾക്കായി കാതോർത്തു....
"അവൻ വരട്ടെ... രാവിലെ ചായ കുടിക്കാൻ പോയേക്കുവാണ്..
അവന് ചായക്കടയിലെ ചായ കുടിച്ചില്ലെങ്കിൽ ഒരു സമാധാനമില്ല...
മോള് വൃത്തിയായിട്ട് വരുമ്പോഴേക്കും അമ്മ കട്ടൻ ഇട്ട് തരാം...
അമ്മയ്ക്ക് ചായ നിർബന്ധമില്ലാത്തതുകൊണ്ട് പാല് മേടിക്കാറില്ല...നാളെ മുതൽ നമുക്ക് പാലു മേടിച്ചു ചായ ഇടാം...
വേണ്ടമ്മേ.. ഇവിടുത്തെ ശീലങ്ങൾ ഒന്നും എനിക്ക് വേണ്ടി മാറ്റേണ്ട...
അവൾ വളരെ പതിയെ പറഞ്ഞു....
എന്റെ മോനെ കുറിച്ച് മോൾക്ക് വല്ലതും അറിയാമോ??...
എനിക്കൊന്നും അറിയില്ല....
മോള് പോയി കുളിച്ചിട്ടു വാ ഞാനെല്ലാം പറഞ്ഞു തരാം...
****************************
നേരം വെളുക്കുന്നതിനു മുമ്പ് ഇതിങ്ങനെ അടിച്ചു കേറ്റണോ???....
വെളുപ്പിനെ കള്ള് വലിച്ചു കേറ്റുന്ന ഹരിയെ നോക്കി ഷാപ്പ് ഉടമയായ കേശവേട്ടൻ ചോദിച്ചു....
ഞാൻ കാശ് തന്നിട്ടല്ലേ കുടിക്കുന്നത്?? ഇത് കച്ചവടത്തിന് വെച്ചേക്കുന്ന സാധനം തന്നെയല്ലേ???.....
ഞാനൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല.... പോരേ..... അയാൾ തൊഴുതുകൊണ്ടു പറഞ്ഞു....
എന്റെ കേശവേട്ടാ ഒരുമാസം ആവാറായി ഒരു തുള്ളിയെങ്കിലും അടിച്ചിട്ട് ....അന്നത്തെ അപകടത്തിന് ശേഷം ഓട്ടം പോകുമ്പോൾ ഞാൻ കുടിക്കാറില്ലെന്ന് അറിയില്ലേ...
അതാണ് വെളുപ്പിനെ ചായ കുടിക്കാനെന്നും പറഞ്ഞിറങ്ങിയത്..…
ബിവറേജ് തുറക്കാൻ പത്തുമണി കഴിയില്ലേ...അതാണ് ഈ കള്ളടിക്കാൻ തീരുമാനിച്ചത്.... അല്ലാതെ മനസ്സിന് ഒരു സുഖവും കിട്ടില്ല....ഹരി ഒരു ചിരിയോടെ പറഞ്ഞു നിർത്തി....
കേശവേട്ടാ..... കേശവേട്ടോയ്.....
എന്തിനാടാ കൊച്ചാപ്പി നീ ഇങ്ങനെ തൊള്ള കീറി വിളിക്കുന്നത്....
അറിഞ്ഞോ...?നമ്മുടെ കാഞ്ഞിരിയുടെ വീട്ടിൽ സുന്ദരി ഒരു പെൺകൊച്ചിനെ കണ്ടെന്ന്...സുമ ചേച്ചി പറഞ്ഞതാണ്..
വെളുത്ത തുടുത്ത് സിനിമ നടിയെ കണക്ക് ഒരു കൊച്ച് എന്ന്....എന്നാലും അവൻ എവിടുന്നു കൊണ്ടുവന്നതായിരിക്കും...
താടിക്ക് കൈ കൊടുത്ത് വലിയ ആലോചനയോടെ കൊച്ചാപ്പി പറഞ്ഞു....
കൊച്ചാപ്പി... നീ ഒരു കാര്യം ചെയ്യ് നേരിട്ട് അവനോട് തന്നെ ചോദിക്ക്??...
കേശവേട്ടൻ ഹരിയെ നോക്കിയൊന്ന് കണ്ണടിച്ചു കാണിച്ചിട്ട് കൊച്ചാപ്പിയോട് പറഞ്ഞു...
ഞാൻ ചോദിക്കും. എനിക്കൊരു കാഞ്ഞിരിയെയും പേടിയില്ല ആരുടെ മുഖത്ത് നോക്കിയും..... ഞ... ഞ.... ഞ.. ഞാ..........
തിരിഞ്ഞു നോക്കിയതും അവിടെ ഇരിക്കുന്ന ഹരിയെ കണ്ടു കൊച്ചാപ്പിയുടെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി...
അവന്റെ കാഞ്ഞിരി എന്ന വിളി തന്നെ ഹരിയെ കലിപിടിപ്പിച്ചിരുന്നു
എന്താടാ.... ഞ...ഞ.. പറയുന്നത്....
ചോദിക്കെടാ നീ..... എഴുന്നേറ്റ് വന്ന് അവൻ്റെ കൈപിടിച്ചു തിരിച്ചു കൊണ്ട് "ഹരി" പറഞ്ഞു...
കൈവിട് ഹരിയേട്ടാ...കൊച്ചാപ്പി വേദനയോടെ പറഞ്ഞു....
കുറച്ചു മുമ്പേ നീ ഈ പേരല്ലല്ലോ വിളിച്ചത്.....ഹരിയുടെ ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു....
അറിയാതെ വിളിച്ചു പോയതാണ്....
എന്നോട് ക്ഷമിക്കണം....
എനിക്കറിയാം കുറച്ച്####### മക്കൾ എനിക്ക് വട്ടപേർ ഇട്ടിട്ടുണ്ടെന്ന്....
അങ്ങനെയുള്ള എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കട്ടെ......
അവന്റെ കൈപിടിച്ചു തിരിച്ച്
മൂക്കാംമണ്ട നോക്കി നല്ല രീതിയിൽ രണ്ടുവട്ടം പഞ്ച് ചെയ്തിട്ട് "ഹരി" അവിടെ നിന്ന് ഇറങ്ങിപ്പോയി...
നിനക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ കൊച്ചാപ്പി...അവന്റെ കൈയിൽനിന്ന് ഈ തല്ല് വാങ്ങി കൂട്ടേണ്ട...
അവനെ ആ പേര് വിളിച്ചാൽ..... ..
വിളിക്കുന്നവന്റെ മൂക്കാമണ്ട തല്ലി തകർക്കുമെന്ന് അറിയാമല്ലോ....
അതറിഞ്ഞുകൊണ്ട് നീ പിന്നെന്തിനാണ് അങ്ങനെ വിളിച്ചത്....
ചോര നിൽക്കുന്ന ലക്ഷണമില്ലല്ലോ..
ജീവൻ വേണമെങ്കിൽ നീ പെട്ടന്ന് ആശുപത്രിയിൽ പോവാൻ നോക്ക്...
കൊച്ചാപ്പിയെ നോക്കി കേശവേട്ടൻ വെപ്രാളത്തോടെ പറഞ്ഞു...
അവിടെനിന്ന ആരൊക്കെയോ ചേർന്ന് കൊച്ചാപ്പിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി...
****************************
വെളുപ്പിനെ ഉടുത്ത് ഒരുങ്ങി യാത്ര എവിടേക്കാണ്???...
ഷാപ്പിൽ നിന്ന് വന്ന വഴിക്ക് വഴിയിൽ വച്ച് ശാരിയെ കണ്ടപ്പോൾ അവനൊരു പ്രത്യേക ഭാവത്തിൽ ചോദിച്ചു....
ഞാൻ അമ്പലത്തിൽ പോകാൻ ഇറങ്ങിയതാണ്...
പെട്ടെന്ന് വരാമെന്നും പറഞ്ഞുപോയ ആളല്ലെ...
പിന്നെ എന്താണ് ഇത്ര താമസിച്ചത്???...
ശാരി പരിഭവത്തോടെ ചോദിച്ചു...
നീ എൻ്റെ ഭാര്യയാണോടി ചോദ്യം ചെയ്യാൻ ....
ഞാൻ ചോദിച്ചത് ഹരിയേട്ടന് ഇഷ്ടമായില്ലെങ്കിൽ അങ്ങ് ക്ഷമിച്ചു കളയ്..അവൾ കൊഞ്ചലോടെ പറഞ്ഞു...
ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരും..
മീശ പിരിച്ച് ഒരു കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു....
അതെന്താ ഭാര്യ വീടാണോ??.. പട്ടാപകൽ വന്ന് കയറാൻ??...അവൾ കുറുമ്പോടെ ചോദിച്ചു....
അവന്റെ സ്വരത്തിൽ കാഠിന്യം നിറഞ്ഞു.
ഞാൻ പറഞ്ഞതിന് പകരം വീട്ടുവാണോ? "നീ...
അതുകൊണ്ട് പറഞ്ഞതല്ല രാത്രി വന്നാൽ മതി....
ആളുകളെ കൊണ്ട് അതും, ഇതും പറയിക്കേണ്ട...
ഓ.... അങ്ങനെ....
നീ ഒരു മാസം കൊണ്ട് ഒന്ന് തുടുത്ത് സുന്ദരി ആയല്ലോ..
താടിയിൽ തടവി നാവ് കൊണ്ട് ചുണ്ട് നനച്ച് വഷളൻ ചിരിയോടെ പറഞ്ഞ്...
ഒന്നു... പോ... ഹരിയേട്ട....
അവൾ നാണത്തോടെ പറഞ്ഞു....
"ഞാൻ രാത്രി വരാം.....
അങ്ങനെ പറഞ്ഞു കൊണ്ട് ബൈക്കുമായി പാഞ്ഞ് പോയി...
അവനെ നോക്കി സ്വപ്നലോകത്തിലെന്നപോൾ നിന്നുപോയവൾ.....
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48347/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
അവന്റെ കുഴിമാടത്തിൽ അവസാന മണ്ണും ഇട്ടു കഴിഞ്ഞ് അവൾ അവിടെ നിന്നും എണിറ്റു.
(ഇവൾ ഡെയ്സി ആരോരും ഇല്ലാത്തൊരു അനാഥ പഠിച്ചതും വളർന്നതുമൊക്കെ ഓർഫനേജിൽ ആണ്. വിവാഹ പ്രായം ആയപ്പോൾ അവിടെത്തെ അച്ചൻ തന്നെ ഒരു പയ്യനെയും കണ്ടെത്തി കൊടുത്തു.ഡേയ്സിയെ പോലെ തന്നെ ഒരനാഥൻ. സന്തോഷത്തോടെ പൊയ്‌കൊണ്ടിരുന്ന ജീവിതത്തിൽ ഒട്ടും പ്രേതിഷിക്കാതെ ആണ് വിനോദിനെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ദൈവം തിരികെ വിളിച്ചത്. ഇപ്പോൾ ഒരു വയസായ തന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ട് പോണമെന്ന് അറിയാത്ത അവസ്ഥയിൽ ആണ് അവൾ.)
എല്ലാ ചടങ്ങുകളും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്ന എല്ലാരും തിരികെ പോയി. ഇനി ഇങ്ങോട്ട് പോകും എന്ന ചിന്തയോടെ വിനോദിന്റെ കുഴി മാടത്തിനരുകിൽ ആയി അവൾ നില ഉറപ്പിച്ചു.
തോളിൽ അറിഞ്ഞ കരസ്പർശത്തിൽ ആണ് ഡെയ്‌സി തിരിഞ്ഞു നോക്കിയത്.
മോളെ ഡെയ്‌സി മോളെ അച്ചന് കൂടെ കൊണ്ട് പോകാൻ ഒരു നിർവാഹവും ഇല്ല.
അറിയാം അച്ചാ എന്റെ കാര്യം ഓർത്ത് അച്ചന് ടെൻഷൻ ഒന്നും വേണ്ട. എന്റെ ഒരു കൂട്ടുകാരിയുടെ അടുത്തേക്ക് പോകുകയാ ഞാൻ. അവിടെ ഞാൻ സുരക്ഷിത ആയിരിക്കും.
എന്നാലും മോളെ മോള് ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് പോകേണ്ട. എവിടെയാ സ്ഥലം എന്ന് പറയ് മോളെ അച്ചൻ അവിടെ കൊണ്ട് ആക്കാം.
വേണ്ട അച്ചോ എനിക്ക് തനിച്ച് പോകാനാ ഇഷ്ടം ഇനി എന്നും തനിയെ തന്നെ ആണല്ലോ. എനിക്ക് യാത്ര പറയാൻ മറ്റാരും ഇല്ല. പോകുന്നു.
തന്റെ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് അവൾ ആ പള്ളി മൈതാനത്ത് നിന്നും ഇറങ്ങി.
അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും എങ്ങോട്ട് പോകുമെന്ന് ഒരു രൂപവും അവൾക്കില്ലയിരുന്നു. അച്ചന്റെ അവസ്ഥയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് കൂട്ടുകാരിയുടെ അടുത്തേക്ക് പോകുന്നെന്ന് കള്ളം പറഞ്ഞത്. ഇല്ലെങ്കിൽ തന്നെയും കുഞ്ഞിനേയും സംരക്ഷിക്കാൻ ശ്രെമിക്കും.
അത് ഒടുവിൽ അച്ചന്റെ നിലനിൽപ്പിനെ ബാധിക്കും.
കുറച്ച് നേരം ആ ബസ്സ്റ്റോപ്പിൽ നിന്നപ്പോൾ തന്നെ ഒരുപാട് ബസ്സുകൾ അവിടം കടന്ന് പോയിരുന്നു. ഇനിയും ഇവിടെ തന്നെ നിന്നാൽ അച്ചന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടി വരുമെന്ന് ഉറപ്പായതും അടുത്ത വന്ന ബസിലേക്ക് അവൾ കുഞ്ഞിനേയും കൊണ്ട് കയറി.
ഒഴിഞ്ഞ ഒരു സീറ്റിൽ ആയി നില ഉറപ്പിച്ചിട്ട് ബാഗിൽ നിന്ന് കുറച്ച് ക്യാഷ് എടുത്ത് കൈയിൽ പിടിച്ചു.
കണ്ടക്‌ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴും ഈ ബസ് എങ്ങോട്ട് ആണ് പോകുന്നതെന്ന് അവൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു.
എവിടെക്കാ കുട്ടി പോകേണ്ടത്.
അത് ഈ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പ് എവിടെയാ.
ആലപ്പുഴ. ഇതൊന്നും നോക്കാതെയാണോ ചാടി കയറിയത്.
അവിടേക്ക് തന്നെ ടിക്കറ്റ് എടുത്താൽ മതി.
ടിക്കറ്റും കൊടുത്തിട്ട് അയാൾ മുന്നിലേക്ക് പോയി.
കൊല്ലം ആണ് താൻ ജനിച്ചു വളർന്ന നാട്. അവിടെ നിന്ന് മറ്റൊരു നാട്ടിലേക്ക്. എന്തായാലും തനിക്കൊരു പറിച്ചു നടൽ ആവശ്യം ആണ്.
അവൾ തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി. ഒന്നും അറിയാതെ സുഖം ആയി ഉറങ്ങുകയാണ് മോൻ.
ഇപ്പോൾ തോന്നുകയാ അവനെ പോലെ കുഞ്ഞായിരുന്നാൽ മതിയായിരുന്നെന്ന് ഒന്നും അറിയണ്ടല്ലോ.
കുട്ടി എണീക്ക് ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്.
കണ്ടക്‌ടർ വന്ന് വിളിച്ചതും ഞാൻ മോനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അവിടെ ഇറങ്ങിയിട്ട് എങ്ങോട്ട് പോണമെന്ന് അറിയാതെ കുറച്ചു സമയം നിന്നു.
ആരെയെങ്കിലും കണ്ടാൽ സഹായം ചോദിക്കാമെന്ന പ്രേതീക്ഷയിൽ ആയിരുന്നു ഞാൻ നിന്നത്
പക്ഷെ അവിടെ എങ്ങും ഒരാളെ പോലും കാണാൻ സാധിച്ചില്ല.
പെട്ടന്ന് എന്റെ പിന്നിലായി ഒരു ശബ്ദം കേട്ടതും ഞാൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ മോനെയും ഇറുകെ പിടിച്ചു നിന്നു.
ഒരു വഷളൻ ചിരിയുമായി അയാൾ എന്റെ അടുത്തേക്ക് നടന്നു.
എന്റെ ജീവിതം ഇവിടെ അവസാനിച്ചു എന്ന് തന്നെ ഞാൻ വിചാരിച്ചു. മോന്റെ മുഖത്ത് നോക്കിയപ്പോൾ എങ്ങനെയും രക്ഷപെടണമെന്ന ചിന്ത വന്നു. അടുത്തേക്ക് വന്ന അയാളെ തള്ളിയിട്ടിട്ട് ഞാനും മോനെയും കൊണ്ട് ഓടി.
കുറച്ച് ദൂരം ഓടിയപ്പോൾ തന്നെ ഞാൻ ആകെ തളർന്നിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ പിന്നാലെ തന്നെയുണ്ട്. രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോന്ന് ഞാൻ അവിടെ ആകെ നോക്കി.
മുൻപിലായി ഒരു കാർ കിടക്കുന്നത് കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ഞാൻ അതിലേക്ക് കയറി. മോൻ ഉറക്കം ആയിരുന്നത് നന്നായി.
കുറച്ച് നേരം അവിടെ ഒക്കെ ചുറ്റി നടന്നിട്ടും എന്നെ കണ്ടെത്താൻ സാധികാത്തൊണ്ട് അയാൾ തിരിച്ചു പോയി.
അയാൾ പോയെന്ന് ഉറപ്പായതും ഞാൻ പതിയെ വണ്ടിയിൽ നിന്ന് എണീക്കാൻ ശ്രെമിച്ചു.
പക്ഷെ അപ്പോഴേക്കും വണ്ടി ആരോ സ്റ്റാർട്ട് ആക്കിയിരുന്നു.
കുറച്ച് ദൂരം ചെന്നപ്പോൾ തന്നെ കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങി. ആ സൗണ്ട് കേട്ടിട്ട് ആണെന്ന് തോന്നുന്നു ആള് വണ്ടി സൈഡ് ആക്കി നിർത്തി.
മോനെ കരയാതെടാ.
നീ ഏതാടി എന്തിനാ എന്റെ വണ്ടിയിൽ വലിഞ്ഞു കയറിയത്.
സാർ ഒരാള് ഉപദ്രവിക്കാൻ ജീവൻ രക്ഷിക്കാൻ ഇതിൽ ഓടി കയറിയതാ. ദയവായി എന്നെ ഇവിടെ ഇറക്കി വിടല്ലേ.
എന്തോ അവളുടെ നിസ്സഹായതയോടെ ഉള്ള നോട്ടം കണ്ടപ്പോൾ അവിടെ ഉപേക്ഷിക്കാൻ അവന് തോന്നിയില്ല.
ഈ കൊച്ച് എന്തിനാ കരയുന്നത് വിശന്നിട്ട് ആണേൽ അതിന് വല്ലതും കൊടുക്ക്.
കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഇല്ല. ഇവന് പാല് വാങ്ങിയ കൊടുക്കാറ്.
ശെരി അങ്ങോട്ട് നീങ്ങി ഇരിക്ക്.
ഡെയ്‌സി നേരേ ഇരുന്നതും സണ്ണി വണ്ടി മുന്നോട്ട് എടുത്തു.
(ഇതാണ് നമ്മുടെ നായകൻ സണ്ണി ജോർജ് കുരിശിങ്ങൽ. ജോർജിന്റെയും മേരിയുടെയും മൂത്ത പുത്രൻ. ഇളയത് സോനാ. അപ്പനും അമ്മയും കുഞ്ഞിലേ മരിച്ചു പോയ സണ്ണിക്ക് എല്ലാം അവന്റെ കുഞ്ഞി പെങ്ങൾ ആയിരുന്നു. അവളും വിട്ട് പോയതോടെ സണ്ണി തീർത്തും അനാഥൻ ആയി തീർന്നു.)
ഒരു ഇരുനില വീടിന്റെ ഫ്രണ്ടിൽ ആയി കാർ നിന്നതും ഡെയ്‌സി മോനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.
ഇത് എന്റെ വീടാണ്. ഇവിടെ ഇപ്പോ ഞാൻ മാത്രം ആണ് താമസം നിനക്ക് പേടിയില്ലെങ്കിൽ എന്റെ കൂടെ ഇവിടെ താമസിക്കാം.
എന്ത് തീരുമാനം ആയാലും ഇപ്പോൾ പറയണം.
ഞാൻ ഇവിടെ നിന്നോളം. അല്ലെങ്കിൽ തന്നെ മറ്റെവിടേക്ക് ആണ് ഞാൻ പോകേണ്ടത്. പോകാൻ ഒരിടവും ഇല്ലാത്ത എനിക്ക് കർത്താവ് കാണിച്ചു തന്നതാകും ഈ വീട്.
നീ എന്തോന്ന് ആലോചിച്ച് നിൽക്കുകയാ നിന്നെ താലം എടുത്ത് സ്വീകരിക്കാൻ ഒന്നും ഇവിടെ ആരും ഇല്ല. വേണമെങ്കിൽ അകത്തേക്ക് കയറ്.
അങ്ങേരുടെ അട്ടഹാസം കേട്ടപ്പോൾ തന്നെ ഞാൻ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി.
ദെ അവിടെ ആണ് അടുക്കള. പാൽ ഫ്രിഡ്ജിൽ കാണും എന്താന്ന് വച്ച എടുത്ത് തിളപ്പിച്ചു ആ കൊച്ചിന് കൊടുക്ക്.
ഞാൻ മോനെയും കൊണ്ട് അടുക്കളയിലേക്ക് ചെന്നു. നല്ല വൃത്തിയിൽ തന്നെ ആയിരുന്നു അടുക്കള ഉണ്ടായിരുന്നത്. അതെന്നെ ഒന്ന് അതിശയിപ്പിക്കാതെ ഇരുന്നില്ല. കാരണം ആണുങ്ങൾ മാത്രം താമസിക്കുന്ന വീട് പൊതുവെ വൃത്തി കുറവായിരിക്കില്ലേ.
മോന്റെ കരച്ചിൽ കേട്ടതും എന്റെ ചിന്ത ഒക്കെ മാറ്റി വച്ച് അവനുള്ള പാല് കാച്ചാനായി ഗ്യാസ് ഓൺ ആക്കി അതിലേക്ക് വെച്ചു.
ഇതേ സമയം മുറിയിലേക്ക് പോയ സണ്ണി നേരേ തന്റെ അനിയത്തിയുടെ ചിത്രത്തിന് മുന്നിലായി ഇരുന്നു.
മോളെ നിന്റെ ആഗ്രഹം പോലെ നിന്റെ കൂട്ടുകാരിയെ ഞാൻ കണ്ടെത്തി. പക്ഷെ നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിയുമെന്ന് മോൾടെ ഇച്ചായന് ഉറപ്പില്ല.
അവന്റെ ഓർമ്മകൾ പിറകിലേക്ക്
ഭാഗം 1
അവന്റെ കുഴിമാടത്തിൽ അവസാന മണ്ണും ഇട്ടു കഴിഞ്ഞ് അവൾ അവിടെ നിന്നും എണിറ്റു.
(ഇവൾ ഡെയ്സി ആരോരും ഇല്ലാത്തൊരു അനാഥ പഠിച്ചതും വളർന്നതുമൊക്കെ ഓർഫനേജിൽ ആണ്. വിവാഹ പ്രായം ആയപ്പോൾ അവിടെത്തെ അച്ചൻ തന്നെ ഒരു പയ്യനെയും കണ്ടെത്തി കൊടുത്തു.ഡേയ്സിയെ പോലെ തന്നെ ഒരനാഥൻ. സന്തോഷത്തോടെ പൊയ്‌കൊണ്ടിരുന്ന ജീവിതത്തിൽ ഒട്ടും പ്രേതിഷിക്കാതെ ആണ് വിനോദിനെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ദൈവം തിരികെ വിളിച്ചത്. ഇപ്പോൾ ഒരു വയസായ തന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ട് പോണമെന്ന് അറിയാത്ത അവസ്ഥയിൽ ആണ് അവൾ.)
എല്ലാ ചടങ്ങുകളും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്ന എല്ലാരും തിരികെ പോയി. ഇനി ഇങ്ങോട്ട് പോകും എന്ന ചിന്തയോടെ വിനോദിന്റെ കുഴി മാടത്തിനരുകിൽ ആയി അവൾ നില ഉറപ്പിച്ചു.
തോളിൽ അറിഞ്ഞ കരസ്പർശത്തിൽ ആണ് ഡെയ്‌സി തിരിഞ്ഞു നോക്കിയത്.
മോളെ ഡെയ്‌സി മോളെ അച്ചന് കൂടെ കൊണ്ട് പോകാൻ ഒരു നിർവാഹവും ഇല്ല.
അറിയാം അച്ചാ എന്റെ കാര്യം ഓർത്ത് അച്ചന് ടെൻഷൻ ഒന്നും വേണ്ട. എന്റെ ഒരു കൂട്ടുകാരിയുടെ അടുത്തേക്ക് പോകുകയാ ഞാൻ. അവിടെ ഞാൻ സുരക്ഷിത ആയിരിക്കും.
എന്നാലും മോളെ മോള് ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് പോകേണ്ട. എവിടെയാ സ്ഥലം എന്ന് പറയ് മോളെ അച്ചൻ അവിടെ കൊണ്ട് ആക്കാം.
വേണ്ട അച്ചോ എനിക്ക് തനിച്ച് പോകാനാ ഇഷ്ടം ഇനി എന്നും തനിയെ തന്നെ ആണല്ലോ. എനിക്ക് യാത്ര പറയാൻ മറ്റാരും ഇല്ല. പോകുന്നു.
തന്റെ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് അവൾ ആ പള്ളി മൈതാനത്ത് നിന്നും ഇറങ്ങി.
അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും എങ്ങോട്ട് പോകുമെന്ന് ഒരു രൂപവും അവൾക്കില്ലയിരുന്നു. അച്ചന്റെ അവസ്ഥയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് കൂട്ടുകാരിയുടെ അടുത്തേക്ക് പോകുന്നെന്ന് കള്ളം പറഞ്ഞത്. ഇല്ലെങ്കിൽ തന്നെയും കുഞ്ഞിനേയും സംരക്ഷിക്കാൻ ശ്രെമിക്കും.
അത് ഒടുവിൽ അച്ചന്റെ നിലനിൽപ്പിനെ ബാധിക്കും.
കുറച്ച് നേരം ആ ബസ്സ്റ്റോപ്പിൽ നിന്നപ്പോൾ തന്നെ ഒരുപാട് ബസ്സുകൾ അവിടം കടന്ന് പോയിരുന്നു. ഇനിയും ഇവിടെ തന്നെ നിന്നാൽ അച്ചന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടി വരുമെന്ന് ഉറപ്പായതും അടുത്ത വന്ന ബസിലേക്ക് അവൾ കുഞ്ഞിനേയും കൊണ്ട് കയറി.
ഒഴിഞ്ഞ ഒരു സീറ്റിൽ ആയി നില ഉറപ്പിച്ചിട്ട് ബാഗിൽ നിന്ന് കുറച്ച് ക്യാഷ് എടുത്ത് കൈയിൽ പിടിച്ചു.
കണ്ടക്‌ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴും ഈ ബസ് എങ്ങോട്ട് ആണ് പോകുന്നതെന്ന് അവൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു.
എവിടെക്കാ കുട്ടി പോകേണ്ടത്.
അത് ഈ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പ് എവിടെയാ.
ആലപ്പുഴ. ഇതൊന്നും നോക്കാതെയാണോ ചാടി കയറിയത്.
അവിടേക്ക് തന്നെ ടിക്കറ്റ് എടുത്താൽ മതി.
ടിക്കറ്റും കൊടുത്തിട്ട് അയാൾ മുന്നിലേക്ക് പോയി.
കൊല്ലം ആണ് താൻ ജനിച്ചു വളർന്ന നാട്. അവിടെ നിന്ന് മറ്റൊരു നാട്ടിലേക്ക്. എന്തായാലും തനിക്കൊരു പറിച്ചു നടൽ ആവശ്യം ആണ്.
അവൾ തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി. ഒന്നും അറിയാതെ സുഖം ആയി ഉറങ്ങുകയാണ് മോൻ.
ഇപ്പോൾ തോന്നുകയാ അവനെ പോലെ കുഞ്ഞായിരുന്നാൽ മതിയായിരുന്നെന്ന് ഒന്നും അറിയണ്ടല്ലോ.
കുട്ടി എണീക്ക് ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്.
കണ്ടക്‌ടർ വന്ന് വിളിച്ചതും ഞാൻ മോനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അവിടെ ഇറങ്ങിയിട്ട് എങ്ങോട്ട് പോണമെന്ന് അറിയാതെ കുറച്ചു സമയം നിന്നു.
ആരെയെങ്കിലും കണ്ടാൽ സഹായം ചോദിക്കാമെന്ന പ്രേതീക്ഷയിൽ ആയിരുന്നു ഞാൻ നിന്നത്
പക്ഷെ അവിടെ എങ്ങും ഒരാളെ പോലും കാണാൻ സാധിച്ചില്ല.
പെട്ടന്ന് എന്റെ പിന്നിലായി ഒരു ശബ്ദം കേട്ടതും ഞാൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ മോനെയും ഇറുകെ പിടിച്ചു നിന്നു.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
പുതിയ രജന ആണേ എല്ലാരും വായിച്ചിട്ട് സപ്പോർട്ട് ചെയ്യണേ
.
ഇച്ചായ ഇച്ചായൻ ഞാൻ പറയുന്ന കുട്ടിയെ മാത്രമേ കെട്ടവുള്ളെ.
അതെന്താടി അങ്ങനെ. നീ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ.
ഉണ്ടല്ലോ എന്റെ ബെസ്റ്റ് ഫ്രണ്ട് ആ ആള്. ഡെയ്‌സി ഒരു പാവം കുട്ടിയ ഇച്ചായ . ആരും ഇല്ല അതിന് അനാഥാലയത്തിൽ ആണ് വളരുന്നത്. അവളെ നമുക്ക് ഇങ്ങോട്ട് കൊണ്ട് വരാം.
നിന്റെ ആഗ്രഹം അതാണേൽ ഇച്ചായന് സന്തോഷമേ ഉള്ളൂ.
എന്റെ സോനാ മോളുടെ ആഗ്രഹം പോലെ അവളെ അന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷിച്ചതാ. പക്ഷെ കഴുത്തിലെ മിന്നും കൈയ്യിലെ കുഞ്ഞിനേയും കണ്ടപ്പോൾ അവൾ മറ്റാരുടെയോ സ്വന്തം ആയി കഴിഞ്ഞെന്ന് മനസിലായി. എന്നാലും ആ രാത്രി അവിടെ ഒറ്റക്ക് ഉപേക്ഷിച്ച് വരാൻ തോന്നിയില്ല.
എങ്ങനെ അവൾ തനിച്ചയെന്ന് അറിയണം.
സാർ.
ആരാടി നിന്റെ സാർ കൊറേ നേരം കൊണ്ട് ക്ഷെമിക്കുകയാ നിന്നെ ഞാൻ ഏതു സ്കൂളിൽ പഠിപ്പിച്ചേ.
അത് എന്ത് വിളിക്കണമെന്ന് അറിയാത്തത് കൊണ്ടാണ് അങ്ങനെ വിളിച്ചത്.
മേലാൽ ആ വിളി ഞാൻ ഇനി കേൾക്കാൻ ഇട വരരുത്.
പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്.
അച്ചായൻ അങ്ങനെ വിളിച്ചാൽ മതി.
അവന്റെ ആ വാക്കുകൾ കേട്ടതും ഡെയ്‌സി ഒരു നിമിഷം തന്റെ കൂട്ടുകാരിയെ ഓർത്തു.
ഡെയ്‌സി ഞാൻ നിന്നെ എന്റെ ഇച്ചായനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചെടി.
നിനക്ക് എന്താ സോനാ ചുമ്മാ ഓരോ വട്ട് പറയാതെ.
ഇത് വട്ടൊന്നും അല്ല ഞാൻ ഇച്ചായനോട് സംസാരിച്ചിട്ട വരുന്നത്. എന്റെ ഇച്ചായന് സമ്മതമാടി നീ കൂടെ ഒക്കെ പറഞ്ഞാൽ മതി.
നിനക്ക് എന്താ സോനാ അതൊന്നും ശെരി ആകില്ല.
എന്ത് ശെരി ആകില്ല ഞാൻ എല്ലാം ഉറപ്പിച്ച് കഴിഞ്ഞു. ആ പിന്നെ നീ എന്റെ ഇച്ചായനെ അച്ചായൻ എന്ന് വേണം വിളിക്കാൻ കേട്ടല്ലോ.
മാറ്റാരെയെങ്കിലും നീ അങ്ങനെ വിളിച്ചാൽ പിന്നെ നീ ഈ കൂട്ടുകാരിയെ കാണില്ല.
നിനക്ക് എന്താ സോനാ ആവശ്യം ഇല്ലാതെ എന്തെങ്കിലും ഒക്കെ വിളിച്ച് പറയുന്നു.
നിനക്ക് എന്റെ ഈ ഒരു കാര്യം പോലും സമ്മതിച്ചു തരാൻ വയ്യല്ലോ പിന്നെ നീ ഇനി മിണ്ടാൻ വരണ്ടാ.
ഓ അതിന് ഇനി പിണങ്ങേണ്ട നിന്റെ ഇച്ചായനെ അല്ലാതെ മറ്റാരെയും ഞാൻ അച്ചായൻ എന്ന് വിളിക്കില്ല.
ഉറപ്പാണല്ലോ അല്ലെ.
അതേടി പെണ്ണെ.
ഡെയ്‌സി നീ എന്ത് ആലോചിച്ച് നിൽക്കുകയാ ഞാൻ ഈ വിളിക്കുന്നത് ഒന്നും നീ കേൾക്കുന്നില്ലേ.
അത് ഞാൻ എന്തോ ഓർത്ത് നിന്നു പോയി.
ഞാൻ പറഞ്ഞത് നീ കേട്ടോ.
കേട്ടു പക്ഷെ അങ്ങനെ വിളിക്കാൻ പറ്റില്ല സാർ വേറെ എന്ത് വേണോ പറഞ്ഞോ ഞാൻ വിളിച്ചോളാം.
എന്താ നിന്റെ കെട്ടിയോനെ അങ്ങനെ ആണോ നീ വിളിച്ചിരുന്നത്.
അല്ല ഏട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഇത് ഞാൻ എന്റെ ഒരു കൂട്ടുകാരിക്ക് കൊടുത്ത വാക്കാണ്. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ മാത്രമേ ഇങ്ങനെ വിളിക്കാവുവെന്ന് അവൾ എന്റെ കയ്യിൽ നിന്ന് സത്യം ചെയ്ത് വാങ്ങിയിരുന്നു.
ആ വാക്കിന്റെ പുറത്ത ഞാൻ വിനുവേട്ടനെ പോലും അങ്ങനെ വിളിക്കാതെ ഇരുന്നത്.
ഒക്കെ അങ്ങനെ വിളിക്കണ്ട പക്ഷെ സാർ വിളി വേണ്ട സണ്ണിച്ചായാ എന്ന് വിളിച്ചോ.
ശെരി. അങ്ങനെ വിളിച്ചോളാം. ഞാൻ ഇപ്പോൾ വന്നത് മോനെ ഒന്ന് നോക്കൊ എനിക്ക് മാർക്കറ്റ് വരെ പോണമായിരുന്നു.
അതിന് നിനക്ക് ഇവിടെ മാർക്കറ്റ് എവിടെ ആണെന്ന് അറിയോ. എന്താ വേണ്ടതെന്ന് എഴുതി തന്നേക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം.
അത് വേണ്ട സണ്ണിച്ചായാ ഞാൻ പൊയ്ക്കോളാം.
നീ ഞാൻ പറയുന്നുന്നത് കേട്ടാൽ മതി. പോയി അവശ്യ സാധനങ്ങൾ എഴുതി കൊണ്ട് വാ.
പിന്നെ നീയും മോനും കൂടെ പോര് നിങ്ങൾക്കും കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.
ഞങ്ങൾക്ക് ഒന്നും വേണ്ട.
അത് നീ അല്ല തീരുമാനിക്കുന്നത്. നീ ഇപ്പോൾ എന്റെ വീട്ടിൽ ആണ് താമസിക്കുന്നതെന്ന് ഓർമ വേണം. ഞാൻ പറയുന്നത് പോലെ കേട്ടാൽ മതി.
പോ പോയി റെഡി ആയിട്ട് വാ.
ഞാൻ മോനെയും കൊണ്ട് താഴെ ചെന്നു അവന് പാലും കൊടുത്തിട്ട് വേറെ ഒരു ഉടുപ്പ് എടുത്ത് ഇട്ടു കൊടുത്തു. ആകെ ഈ ഒരു ഡ്രെസ്സ് മാത്രം ആണ് അവനായി ഉണ്ടായിരുന്നത് ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.
മോനെയും കൊണ്ട് ഞാൻ ഫ്രണ്ടിൽ ആയി കാത്ത് നിന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48489/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
എൻ്റെ മോള് സുന്ദരി ആയിട്ടുണ്ട്. പൊന്നുമോളെ ആരും കണ്ണ് വയ്ക്കണ്ട" എന്ന് പറഞ്ഞ് കുറച്ച് കണ്മഷി അവൾക്ക് തൊട്ടു കൊടുത്തു.
ഞാൻ മീര ആദിത്യ കൃഷ്ണ . എന്നെ എല്ലാവരും മീര എന്ന് വിളിക്കും . ഇന്ന് എന്റെ കല്യാണമാണ്. കൊട്ടും മേളവും ആഘോഷങ്ങളും ഒന്നും ഇല്ലാത്ത കല്യാണം.
കാരണം എന്താണെന്നല്ലേ ഇന്ന് എൻറെ രണ്ടാം വിവാഹമാണ്.
കല്യാണം കഴിഞ്ഞ നാലുവർഷം കഴിഞ്ഞ് ഭർത്താവും കുഞ്ഞും മരിച്ച ഒരു ചേച്ചി ഉണ്ട് എന്ന പേരിൽ അനിയത്തിക്ക് നല്ല ബന്ധങ്ങൾ കിട്ടില്ല എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും നിർബന്ധപ്രകാരമാണ് ആണ് എൻറെ മാതാപിതാക്കൾ ഈ കല്യാണം നടത്താൻ തയ്യാറായത്.
തൻറെ അനിയത്തിയുടെ നല്ല ഭാവിക്കായി ആണ് മീര കല്യാണത്തിന് സമ്മതിച്ചത്.
ചെറുക്കനും വീട്ടുകാരും എത്തിയെന്ന് പുറത്തുനിന്നും ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് മീര തൻറെ ആലോചനകളിൽ നിന്നും ഉണർന്നത്.
★★★★★★★★★★★★★★
ആ ക്ഷേത്ര നടയിൽ നിൽക്കുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു .
എന്തിനാണ് ഭഗവാനെ എന്നെ നീ ഇങ്ങനെ പരീക്ഷിക്കുന്നത് .
അധികം പരീക്ഷിക്കാതെ വേഗം എന്നെ എൻറെ ഹരിയേട്ടന്റെയും, ആമി മോളുടെയും അടുത്തേക്ക് വിളിക്കണേ." അവൾ ഭഗവാനോട് പ്രാർഥിച്ചു.
"താലി കെട്ടിക്കോളു"
താലിമാല പൂജാരി അയാൾക്ക് നേരെ നീട്ടി അയാൾ അത് അത് മീരയുടെ കഴുത്തിൽ ചാർത്തി.
ആ താലിയിൽ ശ്രീമാധവ് എന്ന് കൊത്തിവെച്ചിരിക്കുന്നു. ഒരു നിമിഷം അവൾ ആ തലയിലേക്ക് തന്നെ നോക്കി നിന്നു.
നാലു വർഷം മുൻപ് ഈ നടയിൽ വച്ച് ആണ് ഹരിയേട്ടൻ എൻറെ എൻറെ കഴുത്തിൽ താലി കെട്ടിയത് .
മാധവ് തന്റെ മോതിര വിരൽ കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു.
തന്നെ താലി കെട്ടിയ വ്യക്തിയുടെ മുഖം പോലും അവൾ ഇതുവരെ കണ്ടിട്ടില്ല.
അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ അനിയത്തിയുടെ ഭാവിയെ കരുതിയാണ് ആണ് താൻ ഈ കല്യാണത്തിന് സമ്മതം മൂളിയത് .
എന്നാൽ താൻ അയാളുടെ ഫോട്ടോ കാണാൻ പോലും താൽപര്യം കാണിച്ചിരുന്നില്ല.
അല്ലെങ്കിലും അത്തരം കാര്യങ്ങൾക്ക് ഇനി ഇവിടെ പ്രസക്തി ഇല്ല.
ഹരിയേട്ടനും ആമി മോളും പോയപ്പോൾ അവർക്കൊപ്പം പോവാനാണ് താനും ആഗ്രഹിച്ച് . എന്നാൽ തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളെ സങ്കടപ്പെടുത്താൻ അവൾക്ക് തോന്നിയില്ല .
ആമി മോളെ എങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ താൻ മറ്റൊരാളുടെ താലിക്ക് മുന്നിൽ തല കുനിക്കില്ലായിരുന്നു.
ഇത്തരത്തിലുള്ള ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാതെ , ഒരു ഭർത്താവ് മരിച്ച സ്ത്രീയെ കല്യാണം കഴിക്കുന്ന അയാളോട് അവൾക്ക് വെറുപ്പായിരുന്നു .
മീരയുടെ അച്ഛൻ അവളുടെ കൈ അയാളുടെ കൈകളിലേക്ക് വെച്ച് കൊടുത്തു.
ഇനി വധുവരന്മാർ പ്രതീക്ഷണം ചെയ്തോളൂ എന്നു പറഞ്ഞതും മാധവ് അവളുടെ കൈപിടിച്ച് പ്രദിക്ഷണം ചെയ്യാൻ ആരംഭിച്ചു. അയാളുടെ സ്പർശനം അവളെ ദേഷ്യം പിടിപ്പിച്ചു . എങ്കിലും അവൾ അത് പുറത്ത് പ്രകടിപ്പിച്ചില്ല.
കല്യാണം കഴിഞ്ഞ് ദമ്പതികളെ യാത്രയാക്കാൻ തുടങ്ങി.
"എൻറെ പൊന്നിനെ ഞാൻ മോന്റെ കയ്യിൽ ഏൽപ്പിക്കുകയാണ് .മോൻ അവളെ നന്നായി നോക്കണം. ഈ ചെറിയ പ്രായത്തിനിടയിൽ എന്റെ കുട്ടി ഒരുപാട് അനുഭവിച്ച് കഴിഞ്ഞതാ.
" ഇല്ലാ അച്ഛാ. ഞാൻ കാരണം ഇനി അച്ഛൻറെ മോളുടെ കണ്ണ് നിറയില്ല. ഇത് ശ്രീ മാധവൻ നൽകുന്ന വാക്കാണ്.
മാധവൻറെ ആ വാക്കുകൾ മാതാപിതാക്കളുടെ കണ്ണ് നിറയിച്ചു .എന്നാൽ അവന്റെ ആ വാക്കുകൾ മീരയുടെ മനസ്സിൽ വെറുപ്പാണ് ഉണ്ടാക്കിയത് .
പോവാൻ നേരം മീര കരയുകയില്ല എന്ന് കരുതിയെങ്കിലും അവരുടെ കണ്ണീർ നിയന്ത്രണംവിട്ട് ഒഴുകാൻ തുടങ്ങി .മീരയുടെ അച്ഛൻ ശിവശങ്കരനും ഭാര്യ പാർവതിയും അവളെ നിറ കണ്ണുകളോടെ യാത്രയാക്കി.
കാറിൽ കയറാൻ നേരം മീര തൻറെ കുഞ്ഞനിയത്തി ആര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞു. വീട്ടുകാരോടും ബന്ധുക്കളോടും യാത്രപറഞ്ഞു മീര കാറിൽ കയറി .
കാറിൽ മീരയും മാധവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .
"സീറ്റ് ബെൽറ്റ് ഇട് "എന്ന് പറയുന്നത് കേട്ട് മീര മാധവൻറെ മുഖത്തേക്ക് നോക്കി. അവൾ ആദ്യമായാണ് മാധവിനെ കാണുന്നത്. എങ്കിലും എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ അവൾക്ക് തോന്നി .
നീളമുള്ള മുടിയാണ് അയാൾക്ക് .അത് ഇടയ്ക്ക് മാടി ഒതുക്കുന്നുണ്ട് . ഡ്രീം ചെയ്ത താടി. വലതു കൈയിൽ ഒരു ബ്രേസ്‌ലെറ്റും, ഇടതുകൈയിൽ ഒരു വാച്ച്. കഴുത്തിൽ ഓം എന്ന് എഴുതിയ ഒരു മാലയും ഉണ്ട്.
അടുത്തനിമിഷം അവൾ തല പുറത്തേക്കു തിരിച്ച് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു.
സീറ്റ് ബെൽറ്റ് ഇടാനായി അവൾ ശ്രമിച്ചെങ്കിലും അവർക്കതിന് പറ്റുന്നില്ല. ഇത് കണ്ട മാധവ് സീറ്റ് ബെൽറ്റ് ഇടാൻ ആയി സഹായിക്കാൻ കൈ ഉയർത്തിയതും മീര എതിർത്തു.
"വേണ്ട എനിക്കറിയാം സീറ്റ് ബെൽറ്റ് ഇടാൻ"
അവൾ കുറെ നേരം ശ്രമിച്ചു എങ്കിലും സീറ്റ് ബെൽറ്റ് ഇടാൻ സാധിച്ചില്ല.
.അവൾ മാധവിൻറെ മുഖത്തേക്ക് നോക്കിയപ്പോൾ മാധവ് അവളെ നോക്കി ചിരിക്കു ആയിരുന്നു.
അവസാനം മാധവ് തന്നെ സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു.
" ഇതുപോലും അറിയില്ലല്ലോ എന്റെ തുമ്പി പെണ്ണെ" എന്നുപറഞ്ഞ് മാധവ് കാർ മുന്നോട്ടെടുത്തു .
"തുമ്പി" അയാൾ അങ്ങനെ തന്നെ ആണോ വിളിച്ചേ ,അതോ തനിക്ക് ഇനി തോന്നിയത് ആണോ. ഈ പേര് ഇയാൾക്ക് എങ്ങനെ അറിയാം .ഒരു കൂട്ടം ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉരുണ്ടുകൂടി.
" തുമ്പി "തനിക്ക് ഏറ്റവും പ്രിയപ്പെട്ട പേര് . കുഞ്ഞു മീര അച്ഛനോട് എപ്പോഴും ചോദിക്കുമായിരുന്നു തനിക്ക് എന്തിനാ മീര എന്ന് പേരിട്ടത് ,തുമ്പി എന്ന ഇടാമായിരുന്നില്ലേ എന്ന്. കുഞ്ഞു മീരയുടെ സംസാരം കേട്ട് അച്ഛൻ എപ്പോഴും ചിരിക്കുമായിരുന്നു.
പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ ആമി മോൾക്ക് തുമ്പി എന്ന പേരിടാൻ ഹരി ഏട്ടനെ നിർബന്ധിച്ചെങ്കിലും അദ്ദേഹം എതിർത്തു. എന്നിരുന്നാലും മീര സ്നേഹം കൂടുമ്പോൾ ആമി മോളേ തുമ്പി എന്ന് വിളിക്കുമായിരുന്നു.
മീരയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഉതിർന്നു വീണു .അവൾ അത് മാധവ് കാണാതെ തുടച്ചു .
ഈ സമയമാണ് അവൾ മാധവിൻറെ കൈകളിലേക്ക് ശ്രദ്ധിച്ചത്. ഷർട്ടിന് കൈ പകുതി മടക്കി വെച്ചിട്ടുണ്ടെങ്കിലും അതിനിടയിൽ കൂടെ കൈമടക്കിൽ എന്തോ പച്ച കുത്തി വച്ചിരിക്കുന്നു .
അത് ആരുടെയോ പേരാണ് എന്ന് അവൾക്ക് മനസ്സിലായി.
അത് അറിയാനായി അവൾ സീറ്റിലിരുന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കി.മാധവ് തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ മീര പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധതിരിച്ചു.
അല്ലെങ്കിലും ഞാൻ എന്തിനാണ് അയാളുടെ കയ്യിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നോക്കാൻ പോകുന്നത് .അത് ചിലപ്പോൾ അയാളുടെ ആദ്യ ഭാര്യയുടെ പേര് ആയിരിക്കാം .
ഇത്രയും സ്നേഹമുള്ള ഭർത്താവാണെങ്കിൽ എന്തിനാണ് രണ്ടാമത് മറ്റൊരു വിവാഹ കഴിക്കുന്നത് . അത് എന്തെങ്കിലും ആവട്ടെ താൻ എന്തിനാണ് അയാളുടെ കാര്യങ്ങളിൽ ഇടപെടാൻ പോകുന്നത് .
മീര പുറത്തുള്ള കാഴ്ചകൾ ശ്രദ്ധിക്കാൻ തുടങ്ങി.
*****
എനിക്കറിയാം മീര, അല്ല എന്റെ തുമ്പി . നിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ട് എന്ന്.
എന്നാൽ അതിനേക്കാൾ ഒരായിരം ഇരട്ടി വെറുപ്പ് എന്നോട് ഉണ്ട് എന്നും .പക്ഷേ ഞാൻ നിനക്കായി നിൻറെ സ്നേഹത്തിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാം.
ഞാനായിട്ട് സത്യങ്ങൾ ഒന്നും നിന്നെ അറിയിക്കില്ല. എനിക്ക് അത്രയ്ക്കും ജീവനാണ് പെണ്ണെ നിന്നെ.
നിശബ്ദത ഭേദിക്കാൻ ആയി മാധവ് FM ഓൺ ചെയ്തു.
അതിൽ നിന്നും മധുരമായ ഒരു പാട്ട് ഒഴുകി വന്നു.
.................
മഴ പാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ
.................
ഒരുകാലത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു ഇത് .പക്ഷേ കാറിൽ പോകുമ്പോൾ ഈ പാട്ട് വന്നാൽ ഹരിയേട്ടൻ മാറ്റുമായിരുന്നു .
എന്നാൽ ഈ സന്ദർഭത്തിൽ ആ പാട്ടിൻറെ വരികളും ,അർത്ഥവും മീരയിൽ അസ്വസ്ഥത ഉണ്ടാക്കി. പെട്ടെന്ന് മാധവ് കാർ നിർത്തി.അത് സാമാന്യം ഒരു വലിയ വീടിൻറെ മുറ്റത്ത് ആയിരുന്നു.
അവിടെ വധുവരന്മാരെ സ്വീകരിക്കാനായി കുറച്ച് ആളുകളും നിൽക്കുന്നുണ്ട് .അവിടെ കൂടിയിരിക്കുന്ന ആരെയും താൻ ഇതുവരെ കണ്ടിട്ടില്ല. അല്ല ശ്രദ്ധിച്ചിട്ടില്ല എന്നുവേണം പറയാൻ.
ഒരു 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവളുടെ കയ്യിലേക്ക് വിളക്ക് വച്ചു കൊടുത്തു .
"വലതുകാൽ വച്ച് വലത് കയറ് മോളെ."
അവൾ വിളിക്കും ആയി അകത്തേക്ക് കയറി. തൻറെ വീടുമായി സാമ്യം തോന്നുന്ന പല വസ്തുക്കളും ആ വീട്ടിൽ അവൾ കണ്ടു.
നിലവിളക്ക് പൂജാമുറിയിൽ വെച്ച് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു .ഇനിയും എന്നെ പരീക്ഷിക്കല്ലേ ഭഗവാനേ. എൻറെ ആര്യ മോൾക്ക് നല്ല ഒരു ജീവിതം കിട്ടുന്ന വരെ ഇവിടെ പിടിച്ചുനിൽക്കാൻ എന്നെക്കൊണ്ട് കഴിയണേ.
പ്രാർത്ഥിച്ച് തിരിഞ്ഞതും ആ സ്ത്രീ അവളുടെ പിന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഉണ്ടായിരുന്നു.
" പ്രാർത്ഥിച്ചു കഴിഞ്ഞോ മോളെ "മീര് ഒന്നു തലയാട്ടി
"മോൾക്ക് ഞാൻ ആരാണെന്ന് മനസ്സിലായോ?"
"ഇല്ല"
"ഞാൻ ശ്രീയുടെ അമ്മ കൃഷ്ണ കുമാരി."
അവൾ മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി അതിനെ അർത്ഥം മനസ്സിലാക്കിയ അമ്മ തിരുത്തി പറഞ്ഞു
"മാധവിനെ ഞങ്ങൾ ശ്രീ എന്നാണ് വിളിക്കുക." മീര ഒന്ന് പുഞ്ചിരിച്ചു.
" വാ മോളെ ഞാൻ മറ്റുള്ളവരെ പരിചയപ്പെടുത്തിത്തരാം."
അവർ അവളുടെ ക്കൈ പിടിച്ച് ഹാളിലേക്ക് നടന്നു.
"ഇത് ശ്രീയുടെ അച്ഛൻ രാജൻ"
"ഇത് അനിയത്തി രേവതി. രേവതിയുടെ കല്യാണം കഴിഞ്ഞു. "
" ഇത് രേവതിയുടെ ഭർത്താവ് ആദി ദേവ്. ഇത് കുട്ടികൾ ദേവനന്ദ, ദേവസ്".
മീര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദേവനന്ദയെ കണ്ടപ്പോൾ മീരക്ക് ആമി മോളേ ഓർമ വന്നു.
"പിന്നെ ഇത് ശ്രീയുടെ അമ്മായിയും മോളും ആണ്. ഇവളുടെ പേര് ഹരിത"
മീര ഹരിതയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ മറുപടിയായി ഹരിത മീരയെ നോക്കി ഒന്ന് പുച്ഛിച്ചു.
"മോനേ ശ്രീ നീ തുമ്പി മോൾക്ക് നിൻ്റെ മുറി കാണിച്ച് കൊടുക്ക്. മോൾ ഒന്ന് ഫ്രഷ് ആയിക്കോട്ടെ"
മീര മാധവിനെ നോക്കിയതും അമ്മയെ ദേഷ്യപ്പെട്ട് നോക്കുന്ന മാധവിനെ ആണ് കണ്ടത്.
എന്താടാ എന്നെ നീ ഇങ്ങനെ തുറിച്ചു നോക്കണേ. "
"അമ്മ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇവളെ തുമ്പി എന്ന് വിളിക്കേണ്ട എന്ന്. അത് ഞാൻ വിളിക്കുന്ന പേരാ. നിങ്ങൾ വേണമെങ്കിൽ വേറെ പേരിട്ട് വിളിച്ചോ."
"എന്റെ പൊന്നോ, നീ ക്ഷമിക്ക് ഇനി ഞാൻ അങ്ങനെ വിളിക്കില്ല.നീ ഇപ്പോ മോൾക്ക് മുറി കാണിച്ച് കൊടുക്ക്."
മീര ഒന്നും മനസ്സിലാവാതെ അവർ ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
"തുമ്പി വാ റൂം കാണിച്ചുതരാം".
മാധവ് മീരയേയും വിളിച്ച് മുറിയിലേക്ക് പോയി. കോണിപ്പടികൾ കയറി മുകളിൽ എത്തിയ മീര ശരിക്കും ഞെട്ടി .തന്റെ വീട്ടിലെ അതേപോലെ ആണ് അവിടെ ഫർണിച്ചറുകൾ സെറ്റ് ചെയ്തിരിക്കുന്നത്.
"തുമ്പി നീ എന്താ അവിടെ തന്നെ നോക്കി നിൽക്കുന്നെ".
മീര മുറിയിലേക്ക് കയറിയതും മാധവ് വാതിൽ അടച്ചു.
"തുമ്പി നിനക്കു വേണ്ട സാധനങ്ങൾ കബോർഡിൽ ഉണ്ട് ."
"എടോ എടോ താൻ എങ്ങോട്ടാ ഇങ്ങനെ കയറി പോണേ. ഒന്നും താഴ്ന്നു തന്നു എന്ന് കരുതി താൻ അങ്ട് എന്നെ ഭരിക്കാൻ ആണ് ഭാവം എങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്"
"തുമ്പി അതാ ബാത്ത് റൂം ഫ്രഷ് ആയിട്ട് താഴേക്ക് വന്നാ മതി ഞാൻ പുറത്ത് നിൽക്കാം."
"തനിക്ക് എന്താടേ ഞാൻ പറയുന്നത് ഒന്നും മനസിലാവുന്നില്ലേ"
"എൻ്റെ തുമ്പി എനിക്ക് എല്ലാം മനസിലായി. നീ ഇപ്പോ പോയി ഫ്രഷ് ആയിട്ട് വാ"
"ആരാടോ തൻ്റെ തുമ്പി. എൻ്റെ പേര് മീര എന്നാണ്. മീര ആദിത്യ കൃഷ്ണ എന്നെ അങ്ങനെ വിളിച്ചാ മതി."
"അത്രക്ക് ആയോ. ഇനി നിൻ്റെ പേര് ഐശ്വര്യ റായ് എന്നാണെങ്കിലും ഞാൻ തുമ്പി എന്നേ വിളിക്കും."
മീര ചവിട്ടി തുള്ളി ബാത്ത് റൂമിനുള്ളിലേക്ക് കയറി. എന്നാലും ഇയാൾക്ക് എങ്ങനെയാ തുമ്പി എന്ന് പേര് കിട്ടിയത്.
കുറച്ച് നേരത്തേക്ക് താൻ പഴയ മീര ആയതു പോലെ അവൾക്ക് തോന്നി.ഇല്ല മീര. ആര്യമോളുടെ കല്യാണം കഴിയുന്നവരെ ഈ വീട്ടിൽ പിടിച്ചു നിൽക്കണം. അതു വരെ മാത്രം.
മീര മാധവ് തൻ്റെ കഴുത്തിൽ ചാർത്തിയ താലി കയ്യിൽ എടുത്തു
അത് സ്പർശിച്ചപ്പോൾ അവൾക്ക് കൈ ചുട്ടുപൊള്ളുന്ന പോലെ തോന്നി. അവൾ വേഗം കുളിച്ച് ഡ്രസ്സ് മാറി താഴെക്ക് ചെന്നു.
ആ മോള് എത്തിയേ ഞാൻ മോളേ വിളിക്കാൻ മുകളിലേക്കവരുവായിരുന്നു വാ ഭക്ഷണം കഴിക്കാം.
രേവതിയും കുട്ടികളും പോയി. മോളേ കുറേ നേരം കാത്തു നിന്നു. അവിടത്തെ അമ്മ സുഖമില്ലാതെ കിടക്കുയാണ്.അതുകൊണ്ട് അവൾ വേഗം പോയി.
ഉച്ചക്ക് ഭക്ഷണം കഴിച്ച് മീരയും, അമ്മയും, അച്ഛനും ഉമ്മറത്ത് ഇരിക്കുകയാണ്. ഈ സമയം മാധവ് തൻ്റെ ബുള്ളറ്റിൻ്റെ കീയും എടുത്ത് താഴേക്ക് വന്നു.
"നീ എങ്ങോട്ടാ ടാ"
"ഞാൻ ഇപ്പോ വരാം അച്ഛാ ഒന്ന് രണ്ട് ഫ്രണ്ട്സിനെ കാണാൻ ഉണ്ട് "
മാധവ് മീരയുടെ മുഖത്തേക്ക് ഒന്ന് നോക്കി വണ്ടിയെടുത്ത് പുറത്തേക്ക് പോയി.
നേരം രാത്രിയായി എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്.
"മോൾക്ക് ഒരു കാര്യം അറിയോ ഇവിടെ കുറേ കാലം ആയി ഇങ്ങനെ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട്."
മീര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതെ താനും കുറെ കാലമായി ഇങ്ങനെ എല്ലാവരുടേയും ഒപ്പം ഇരുന്ന് കഴിച്ചിട്ട് എന്ന് മീര ഓർത്തു.
****************
"മതി മോളെ ഇനി ബാക്കി ജോലി അമ്മ ചെയ്യാം .മോൾ പോയി കിടന്നോ."
മീരയ്ക്ക് ഒരു ഗ്ലാസ് പാൽ നീട്ടി കൊണ്ട് അമ്മ പറഞ്ഞു. അത് കണ്ട മീര അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
"അമ്മയ്ക്ക് മോളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാവും. മോൾക്ക് പതുക്കെ മാത്രമേ ശ്രീയെ അംഗീകരിക്കാൻ കഴിയൂ എന്ന് അമ്മയ്ക്ക് അറിയാം."
"മോൾക്ക് വേണ്ടി അവൻ എത്ര കാലം വരെയും കാത്തിരുന്നോളൂം. ഈ കാലമത്രയും കാത്തിരിക്കാം എങ്കിൽ ഇനി കുറച്ച് കാലം കൂടി അവന് കാത്തിരിക്കാൻ കഴിയും. മോൾ റൂമിലേക്ക് പൊയ്യ്ക്കൊ".
അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി .തനിക്ക് അറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ അവരുടെ ഉള്ളിൽ ഉള്ളതായി അവർക്ക് തോന്നി.
റൂമിനടുത്തേക്ക് നടക്കുന്തോറും മീരയുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി .റൂമിനടുത്ത് എത്തിയതും അവൾ ഒന്ന് നിന്നു.
റൂമിനുള്ളിൽ നിന്നും ഒരു പാട്ട് കേൾക്കുന്നുണ്ട്. പക്ഷേ വരികൾ വ്യക്തമായി മനസിലാവുന്നില്ല. മുറിക്കുള്ളിലേക്ക് കയറിയ മീരയെ കണ്ട് മാധവ് പരിഭ്രമത്തോടെ പാട്ട് ഓഫ് ചെയ്യ്തു.
മീരയെ ഒന്ന് നോക്കിയിട്ട് മാധവ് ടവലുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
പാൽഗ്ലാസ് ടേബിളിൽ വച്ച് മീര ആ മുറി മൊത്തത്തിൽ ഒന്ന് നോക്കി. അത്യവശ്യം വലിപ്പമുള്ള മുറിയാണ്. മുറിയോട് ചേർന്ന ഒരു ബാൽകണിയും ഉണ്ട്. മുറിക്ക് നടുവിലായി ഒരു കട്ടിൽ .സൈഡിൽ ഒരു വലിയ കണ്ണാടിയും, അതിനോട് ചേർന്ന് ഒരു മേശയും ഉണ്ട് .തൊട്ട പുറത്തായി ഷെൽഫിൽ കുറെ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്.
മീര ആ പുസ്തകങ്ങളെ ഒന്നു തഴുകി. പുസ്തകങ്ങൾ ഇഷ്ടപ്പെട്ട ഒരു കാലം തനിക്കും ഉണ്ടായിരുന്നു.
സ്കൂളിലും, കോളേജിലും രചനാ മത്സരങ്ങളിൽ പങ്കെടുക്കമായിരുന്നു. പക്ഷേ സമ്മാനങ്ങൾ ഒന്നും കിട്ടിയിട്ടില്ല .
തനിക്ക് ആദ്യമായി ഒരു സമ്മാനം കിട്ടിയത് ഒരു സംഘ ഗാനത്തിനാണ്. എന്നാൽ ആ പാട്ടിൻ്റെ വരികൾ പോലും അവൾക്ക് ഓർമയില്ല.
മീര കണ്ണാടിയിൽ നോക്കിയതും തൻ്റെ നേർക്ക് വരുന്ന മാധവിനെ ആണ് അവൾ കണ്ടത്. മാധവ് അടുത്തേക്ക് വരുന്തോറും അവളുടെ ഹ്യദയ മിടിപ്പ് വർദ്ധിച്ചു.ശരീരമാകെ വിയർക്കാൻ തുടങ്ങി.
പേടിയാൽ അവൾ ഇരു കണ്ണുകളും ഇറുക്കി അടച്ചു.അവളുടെ അടുത്ത് മാധവ് നിൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
കുറച്ച് കഴിഞ്ഞ് കണ്ണു തുറന്നു നോക്കിയപ്പോൾ ഇരു കൈകളും മാറിൽ പിണച്ച് തന്നെ നോക്കി നിൽക്കുന്ന മാധവിനെ ആണ് അവൾ കണ്ടത്. അവൾ കണ്ണു തുറന്നതും മാധവ് അവളിലേക്ക് കൂടുതൽ അടുത്തു വന്നു.
മീരക്ക് തൻ്റെ കൈകാലുകൾ തളരുന്ന പോലെ അനുഭവപ്പെട്ടു.
മാധവ് അവളുടെ അടുത്ത് ചെന്നതും അവൻ്റെ ശ്വാസം മീരയുടെ മുഖത്തേക്ക് പതിച്ചു .
അവൾ ഒരു നിമിഷം മാധവിനെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.പണ്ട് എങ്ങോ കണ്ട് മറന്ന, തനിക്ക് പരിചിതമായ കണ്ണുകളായി അവൾക്ക് തോന്നി.
അവരുടെ കണ്ണുകൾ ഒരു നിമിഷം തമ്മിൽ കോർത്തു. ഉടൻ തന്നെ മാധവ് നോട്ടം പിൻവലിച്ച് മീരക്ക് പിന്നിലുള്ള കബോഡിൽ നിന്നും ഒരു ഡ്രസ് എടുത്ത് അവളിൽ നിന്നും അകന്നു നിന്നു.
ഡ്രസ്സ് ഇടുന്നതിനിടയിൽ മാധവ് മീരയോടായി പറഞ്ഞു
" തുമ്പി നീ ബെഡിൽ കിടന്നോ ഞാൻ പുറത്ത് ബാൽകണിയിലെ സോഫയിൽ കിടന്നോളാം"
മാധവ് മീരയുടെ അടുത്തേക്ക് വീണ്ടും നടന്നു.അവളുടെ അടുത്തെത്തിയതും അവളുടെ തലക്ക് മുകളിൽ ഉള്ള ഷെൽഫിൽ നിന്നും ഒരു ബുക്ക് എടുത്ത് തിരിഞ്ഞു നടന്നു .
''തുമ്പി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ പുറത്ത് ഉണ്ടാകും "
മീരയ്ക്ക് മാധവിൻ്റെ മനസ് മനസിലാക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷേ ഇയാൾ എൻ്റെ സ്നേഹം പിടിച്ച് പറ്റാൻ അഭിനയിക്കുന്നതാണോ, മീര ലൈറ്റ് ഓഫ് ചെയ്യ്ത് കിടന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48136/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
📢 Exciting Update for All Writers!
We’re happy to share that your earnings per unlocked post have increased by 400%! 🔥💸
Yes, you read that right — writers now earn 5x more whenever a reader unlocks a locked post. And the best part?
👉 No changes to the readers' coin plans!
This means more income for you, without adding any extra cost to your audience. 💼📖
Your creativity deserves to be rewarded — and we’re committed to helping you grow. Keep writing, keep inspiring, and enjoy the benefits of your hard work!
#📙 നോവൽ #💞 പ്രണയകഥകൾ










