
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
ഇന്നലെ രാത്രി മുഴുവൻ മറ്റൊരുത്തന്റെ കൂടെ കിടന്ന തന്റെയീ മോളുടെ മഹത്വം എനിക്കും എന്റെ മോനും കേൾക്കാൻ താല്പര്യമില്ല …… "
ചെറുക്കൻകൂട്ടരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച സൽപ്പേര് ഒറ്റയടിക്ക് കടപ്പുഴകിയോഴുകുന്നത് നോക്കിനിൽക്കാനെ പ്രതാപവർമയ്ക്ക് കഴിഞ്ഞുള്ളൂ …… താൻ പറയുന്നതൊന്നും ശ്രവിക്കാൻ മറ്റുള്ളവർക്ക് താല്പര്യമില്ലെന്ന് മനസിലായതും അയാൾ തലകുനിച്ചു നിന്നു …… പലരും പലതും പാടുന്നുണ്ട് …. ഒരിക്കൽപോലും സത്യം എന്താണെന്ന് അന്വേഷിക്കാനുള്ള മനസ് ആർക്കുംതന്നെയുണ്ടായിരുന്നില്ല ……..
" ... ദേ മനുഷ്യാ നിങ്ങളെന്താ തലയും കുമ്പിട്ടു നിൽക്കുന്നത് ? …. അപ്പോഴേ പറഞ്ഞതാ ഞാൻ പെണ്ണിന് തള്ളയുടെ സ്വഭാവമാണെന്ന് …. അമ്മ വേലി ചാടിയാൽ മോള് മതില് ചാടും അത് പുത്തരിയൊന്നും അല്ലല്ലോ …. "
തന്റെ അമ്മയെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം പറയാറുള്ള ചിറ്റ അത് പറഞ്ഞപ്പോൾ അവൾക്കെന്തോ സഹിക്കാൻ കഴിഞ്ഞില്ല ….. ശിഖയുടെ കണ്ണിൽ നിന്നും ചുടു കണ്ണീർ കവിളിലൂടെ ചെറിയ നീർച്ചാലുകളായി ഒഴുകി തുടങ്ങി.
ഇന്നലെ രണ്ടെണ്ണം അടിച്ചത് മാത്രമേ ഋഷിക്ക് ഓർമയുള്ളൂ …. പിന്നെ എണീക്കുമ്പോൾ കാണുന്നത് ശിഖയുടെ റൂമിൽ അവളോടൊപ്പം കിടക്കുന്നതാണ്. എങ്ങനെ താൻ അവിടെ വന്നു എന്നതിനെകുറിച്ച് യാതൊരു അറിവും അവനില്ല …… ഇനിയിപ്പോ കാര്യങ്ങൾ എന്താകുമെന്ന ടെൻഷൻ അവന്റെ മനസിലുണ്ട് …… തന്റെ ഫ്രണ്ടിന്റെ കസിന്റെ കല്യാണം കൂടാൻ എത്തിയതാണവൻ ….. മറ്റുള്ളവർ പറയുന്നതൊക്കെ ശ്രദ്ധപൂർവ്വം വീക്ഷിക്കുകയാണ് ഋഷി.
തന്റെ കയ്യിൽ മാറ്റാരുടെയോ കൈകൾ പിടിമുറുക്കിയതും അവനവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു …….
പ്രതാപവർമ അയാളവനെ ദഹിപ്പിക്കാനെന്നോണം ഒന്ന് നോക്കി. പിന്നെയാ നോട്ടം മറ്റെങ്ങോ നീണ്ടു.
" ..... എന്താ പേര് ? …… "
എങ്ങോ നോക്കികൊണ്ടുള്ള ചോദ്യം
" .... ഋഷി …. "
പതിഞ്ഞസ്വരത്തിൽ അവൻ മറുപടി പറഞ്ഞു.
" ... എന്താ ജോലി ? …… "
ഇതൊക്കെ ഇയാളെന്തിനാ തന്നോട് തിരക്കുന്നതെന്ന ഭാവത്തിൽ അവനയാളെ നോക്കിയെങ്കിലും ആ മുഖത്ത് തീർത്തും ഗൗരവമാണ്. മാത്രവുമല്ല എന്തോ ഉറച്ചതീരുമാനമെടുത്ത മട്ടുമുണ്ട്.
" .... ഞാൻ ……… ഗൈനോക്കോളജിസ്റ്റ് ആണ് ... "
" .... ഹ്മ് ……. ഋഷിയുടെ
കല്യാണം ? ….. "
" .... ഇതുവരെ ആയിട്ടില്ല ……. "
അതുപറയുമ്പോഴും അവന്റെ മനസിൽ ആദ്യം ഓടിയെത്തിയത് ശ്രയയുടെ ഓർമകളാണ് ….. കെട്ടുവാണെങ്കിൽ തന്നെ മാത്രമേ കെട്ടുള്ളൂ എന്ന് എല്ലാവരോടും വീമ്പ് പറയുന്നവളെ ഓർമ വന്നതും അറിയാതെയൊരു പുഞ്ചിരി അവനിൽ പൂവിട്ടു.
" .... ഋഷി ….. നീയീ നിമിഷം ഇവളെ .... എന്റെ മകളെ താലികെട്ടണം…… "
അയാളുടെ ആജ്ഞ കേട്ടതും അവന് ദേഷ്യം നുരഞ്ഞുപൊങ്ങി …… എങ്കിലും സാഹചര്യം കണക്കിലെടുത്ത് അവനത് അതടക്കിവച്ചു.
" ... സാർ …. എനിക്ക് മനസിലായില്ല ….. അതിനുവേണ്ടി ഞങ്ങളു തമ്മിൽ ഒന്നുമില്ല ….. ഇന്നലെ ആ റൂമിൽ എങ്ങനെ വന്നു എന്നതുപോലും എനിക്കറിയില്ല ……. എനിക്കിതിന് കഴിയില്ല സാർ…… "
ഋഷി ശാന്തമായി പറഞ്ഞു.
" .... നിനക്കിതിന് കഴിയണം …. ഇല്ലെങ്കിൽ നീയിവിടുന്ന് ജീവനോടെ പോകില്ല …. എന്റെ മാനം തച്ചുടച്ചു ഇവിടുന്ന് പോവാൻ ഞാൻ നിന്നെ അനുവദിക്കില്ല …. എന്റെ സമ്മതമില്ലാതെ ഇവിടുന്ന് രക്ഷപെടാനും നിനക്ക് കഴിയില്ല ……… "
പ്രതാപ വർമ്മയുടെ ശബ്ദം ഉയർന്നു.
" ... അപ്പാ …… അയാള് പറഞ്ഞില്ലേ ഞങ്ങളു തമ്മിൽ ഒന്നുമില്ല …. ഒന്നും …. അങ്ങനെയൊരാളെ ദയവ് ചെയ്ത് എന്നിൽ കെട്ടിവക്കരുത് ….. എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല ….. എനിക്കീ കല്യാണം വേണ്ട ……. "
അതിന് മറുപടി പറഞ്ഞത് അയാളുടെ കരുത്തുറ്റ കൈകളായിരുന്നു ….. ആ അടിയിൽ അവള് വേച്ചു പുറകിലേക്ക് വീണുപോയി.
" ... ഇനിയൊരക്ഷരം പറഞ്ഞാൽ കൊന്ന് കുഴിച്ചുമൂടും രണ്ടിനെയും …… എടാ ….. നീയാ താലി ഇങ്ങെടുക്ക് …. "
അയാൾ പറഞ്ഞതും ആരോ ആ താലിയുമെടുത്ത് അങ്ങോട്ട് വന്നു. വീണിടത്തുനിന്നും ശിഖയെ എണീപ്പിച്ചു അയാൾ താലി ഋഷിക്ക് നേരെ നീട്ടി. എന്നാൽ അത് വാങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു അവൻ
" ... ഋഷി ….. ഇത് വാങ്ങി ഇവളുടെ കഴുത്തിൽ കെട്ടുന്നതാണ് നിനക്ക്
നല്ലത് ….. "
" ... സാർ …. ഒരു കല്യാണം ഇങ്ങനെയല്ല നടക്കേണ്ടത് …. ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യമില്ല ……പിന്നെയെന്തിനാണ് ഞങ്ങളെ നിർബന്ധിക്കുന്നത് ? …… "
" .... ഇന്നലെ രണ്ടുപേരെയും ആരും നിർബന്ധിച്ചിരുന്നില്ലല്ലോ ? ……. "
" .... സാർ ... ഞാൻ പറഞ്ഞു അതെങ്ങനെ സംഭവിച്ചു
എന്നറിയില്ലെന്ന് ….. "
" ... എനിക്കൊന്നും കേൾക്കണ്ട ……. ഒന്നുകിൽ ഇവളെ കെട്ടണം അല്ലെങ്കിൽ നീ മരിക്കണം ഏത് വേണമെന്ന് തീരുമാനിച്ചോ ……. "
അവൻ വീണ്ടും നിഷേധാർത്തത്തിൽ കഴുത്തിളക്കിയതും അയാള് വീടിനകത്തേക്ക് പ്രവേശിച്ചു.
" ... എടാ ഋഷി …. ഇപ്പൊ നീയിവളെ കെട്ടു. പിന്നെ ഡിവോഴ്സ് ചെയ്‌താൽപ്പോരേ ……. ഇല്ലെങ്കിൽ അയാള് കൊന്നുകളയും നിന്നെ ….. "
പിന്നിൽ നിന്നും രോഹിത് പറഞ്ഞതും ഋഷി നെറ്റിച്ചുളിച്ചു കൊണ്ട് അവനെ നോക്കി.
" .... എടാ ഒരു ഫേക്ക് മാര്യേജ് അത്രയേ ഉള്ളൂ ….. അതില്കൂടുതൽ ഒന്നും കരുതണ്ട …. ജസ്റ്റ് ഒരു ഡ്രാമ …. കെട്ടുന്നു കുറച്ചു ദിവസം കഴിയുമ്പോൾ അത് അഴിക്കുന്നു …. ഓക്കേ ? …… "
" ... എടാ എന്നാലും ….. ശ്രയ ? ….. "
" ... അവളിതറിയില്ല ….. അത്
പോരെ ? …… "
" ... ഹ്മ് … "
ഋഷി മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി.
" ... കെട്ടിയിട്ട് നമ്മളിവിടുന്ന് മുങ്ങുന്നു പിന്നെ മഷിയിട്ട് നോക്കിയാൽപോലും ഇവർക്കാർക്കും നമ്മളെ കണികാണാൻ കൂടെ കിട്ടില്ല ….. "
" ... ഏത് സമയത്താണാവോ ഇങ്ങോട്ട് പണ്ടാരമടക്കാൻ തോന്നിയത് ? …. "
" .... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ….. ദാ അയാള് തോക്കും കൊണ്ട് വരുന്നുണ്ട് …. നീ സമ്മതിച്ചേക്ക് ഇനിയൊന്നും നോക്കണ്ട ……. "
പ്രതാപവർമ ഋഷിയുടെ മുൻപിൽ വന്നു നിന്നു.
" ... കെട്ടിയിട്ട് നമ്മളിവിടുന്ന് മുങ്ങുന്നു പിന്നെ മഷിയിട്ട് നോക്കിയാൽപോലും ഇവർക്കാർക്കും നമ്മളെ കണികാണാൻ കൂടെ കിട്ടില്ല ….. "
" ... ഏത് സമയത്താണാവോ ഇങ്ങോട്ട് പണ്ടാരമടക്കാൻ തോന്നിയത് ? …. "
" .... അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ….. ദാ അയാള് തോക്കും കൊണ്ട് വരുന്നുണ്ട് …. നീ സമ്മതിച്ചേക്ക് ഇനിയൊന്നും നോക്കണ്ട ……. "
പ്രതാപവർമ ഋഷിയുടെ മുൻപിൽ വന്നു നിന്നു.
" ... എന്തെങ്കിലും മാറ്റമുണ്ടോ നിന്റെ തീരുമാനത്തിൽ ? ….. "
അയാൾ അവസാനമായി ചോദിച്ചു.
" .... ഞാൻ കെട്ടാം …….. "
അയാളുടെ കയ്യിൽനിന്നും താലിവാങ്ങി അവൻ ശിഖയുടെ കഴുത്തിൽ താലി ചാർത്തി …… ആരോ നീട്ടിയ കുങ്കുമ്മചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ആ വിരിനെറ്റിയിൽ തൊട്ടുകൊടുത്തു. അസ്തമയസൂര്യനെ ഓർമിപ്പിക്കാനെന്നോണം അതവളുടെ നെറ്റിയിൽ തെളിഞ്ഞുനിന്നു.
പ്രധാപവർമ അവളുടെ കൈപിടിച്ച് ഋഷിയുടെ കയ്യിൽ ചേർത്തുവച്ചു. ആ കൈ പിടിക്കുമ്പോൾ അവനിൽ അവളോടുള്ള നീരസം അനുനിമിഷം വർദ്ധിച്ചുവരാൻ തുടങ്ങി.
" .... ഇനി എനിക്ക് ഇങ്ങനെയൊരു മകളില്ല …. ഞാൻ മരിച്ചാൽപോലും ഇങ്ങോട്ട് വരരുത് ….. ഇതോടെ അവസാനിച്ചു എല്ലാ ബന്ധങ്ങളും …… നിനക്ക് തന്ന നൂറുപവൻ അത് നിനക്ക് കൊണ്ടുപോകാം ….. പിന്നെ നിന്നെ അക്കൗണ്ടിലേക്ക് നിനക്ക് അവകാശപ്പെട്ടത് ഞാൻ ട്രാൻസ്ഫർ ചെയ്യാം ……. ഇപ്പോൾ ഇവിടുന്നിറങ്ങണം രണ്ടുപേരും …….. "
ഋഷിയും രോഹിത്തും അത് കേട്ട് ഒരുപോലെ ഞെട്ടി. അവളെ അവിടെ ഉപേക്ഷിച്ചു പോകാമെന്ന ശ്രമം ഇനി നടക്കില്ലെന്ന് മനസിലായതും അവനവളുടെ കൈവിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങി.
" ... ഋഷി ….. ഇവളില്ലാത്ത നിനക്കിവിടുന്ന് പോവാൻ സാധിക്കില്ല ….. ഇവളെയും കൂടെ കൊണ്ടു പോകുന്നതാണ് നിനക്ക്
നല്ലത് ……. "
അരിശം പൊങ്ങിവന്നെങ്കിലും രോഹിത്തിന്റെ വാക്കുകേട്ട് അവൻ ശിഖയുടെ കൈ പിടിച്ച് അവിടുന്നിറങ്ങി. അവളുടെ കൈകൾ തണുത്തു മരവിച്ചിരുന്നു ….. മനസിലെ നിർജീവാവസ്ഥ കൈകളിലേക്കും പ്രവഹിച്ചതാകാം ..... അവരുടെ കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും വിളി കേട്ടത്.
" ... ഇതാ നിന്റെ ഓർണമെൻറ്സ് ഇനി ഇതിനുവേണ്ടി ഈ പടി
ചവിട്ടണമെന്നില്ല ………. പിന്നെ ഇതാ ചെക്ക് .... ബ്ലാങ്ക് ചെക്കാണ് എത്ര വേണമെങ്കിലും എഴുതിയെടുക്കാം …… "
സ്വന്തം അച്ഛന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ രണ്ടായി ഭേധിച്ചു. അതവളുടെ കയ്യിൽവച്ചുകൊടുത്തു അയാള് തിരിഞ്ഞു നടന്നു …… ഋഷി അപ്പോഴും അവളെ ദേഷ്യത്തിൽ നോക്കി നിൽക്കുകയായിരുന്നു.
" .... എടാ ഋഷി ... വാ നമുക്കിറങ്ങാം .... "
രോഹിത്തിന്റെ ഒപ്പം അവൻ നടന്നു. ശിഖ അവിടെ നിൽക്കുന്നതുകണ്ടതും രോഹിത്തവളുടെ അടുത്തേക് വന്നു അവളെയും ഒപ്പം കൂട്ടി ……. പച്ചപ്പും പുഴയും അരുവിയും താണ്ടി വണ്ടി സിറ്റിയിൽ എത്തിയതും ഋഷി വണ്ടി സൈഡിൽ ഒതുക്കി.
" .... താനൊന്ന് ഇറങ്ങിയേ …… എന്നോട് ഒന്നും തോന്നരുത് … തന്നെ എന്റെ കൂടെ കൂട്ടാൻ എനിക്ക് ബുദ്ധിമുട്ടാണ് …… ഇനി നമ്മൾ തമ്മിൽ കാണില്ല ….. ജീവിക്കാനുള്ള ക്യാഷ് എല്ലാം നിന്റെ തന്ത തന്നിട്ടുണ്ടല്ലോ ….. "
" ... എടാ …. ഋഷി ….. "
" .... രോഹിത്തേ നീ മിണ്ടാതിരുന്നേ … നീ പറഞ്ഞിട്ട ഇത്രയും സമ്മതിച്ചത് …. ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല …. "
എന്തോ പറയാൻ വന്ന രോഹിത്തിനെ തടഞ്ഞു കൊണ്ട് ഋഷി പറഞ്ഞു.
ശിഖ രണ്ടുപേരെയും ഒന്ന് നോക്കി പിന്നെ ഒന്നും മിണ്ടാതെ ആ വണ്ടിയിൽ നിന്നുമിറങ്ങി. അവളിറങ്ങിയതും ആ വണ്ടി റോഡിലൂടെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപ്പാഞ്ഞു പോയി. കല്യാണ വേഷത്തിൽ ആയതിനാലാകും പലരും അവളെ വല്ലാതെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യുമെന്നറിയാതെ അവളെങ്ങനെ നിൽക്കുകയാണ് …. എങ്ങോട്ട് പോവണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്തൊരവസ്ഥ ….. എല്ലാവരാലും ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കപ്പെട്ട തന്നെ ഓർത്ത് അവൾക്ക് അവളോട് തന്നെ സഹതാപം തോന്നി. സങ്കടത്തിന്റെയും ഒറ്റപെടലിന്റെയും മൂർദ്ധാന്ന്യാവസ്ഥയിൽ ആയതിനാലാകും അവളുടെ മനസ് മരവിച്ചു പോയിരുന്നു.
" .... എന്താ മോളേ കൂടെ
പോരുന്നോ ? …… "
ഏതോ നല്ലവനായ ചെറുപ്പക്കാരന്റെ ചോദ്യം കേട്ടതും അവൾ അയാളെ നോക്കി ….. ചോദ്യത്തിന്റെ ഉദ്ദേശം വ്യക്തമായി മനസിലാക്കിയിട്ടേന്നോണം അവളൊന്നു പുഞ്ചിരിച്ചു.
" .... എനിക്ക് ഒറ്റയ്ക്ക് പോവാൻ അറിയാം …. ആരുടെയെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ ഉറപ്പായും ഏട്ടനെ ഞാൻ ഓർക്കാ ..... "
അത്രയും പറഞ്ഞു അവളവിടുന്ന് നടന്നു നീങ്ങി. എങ്ങോട്ടാ പോവേണ്ടത് ? ….. ഈ വേഷത്തിൽ എങ്ങനെ പോവും ? …… ബട്ട് ഈ വേഷം എങ്ങനെ മാറും ? …. ക്യാഷ് ആയി കയ്യിലൊന്നും ഇല്ലല്ലോ ….. ദാഹിക്കുന്നുണ്ട് ….. ഇതെന്തിനാ ഇങ്ങനെയൊക്കെ എന്നെ പരീക്ഷിക്കുന്നത് ? …. അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് ? …… ശേഖരേട്ടൻ ….. ഏട്ടൻ അറിഞ്ഞുകാണുമോ ഇത് ? ….. അറിഞ്ഞിട്ടും എന്താ പ്രയോജനം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ……..
ഓരോന്ന് ആലോചിച്ചു അവൾ ലക്ഷ്യമില്ലാതെ ആ നഗരത്തിലൂടെ നടന്നു.
ഋഷിയുടെ കാൽ ആക്‌സിലറേറ്ററിൽ ശക്തിയിൽ അമരുന്നുണ്ട് …… രോഹിത് എന്തോ പറയാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു. ഫോൺ അടിയുന്ന ശബ്ദം കേട്ടതും ഋഷി വണ്ടിയുടെ സ്പീഡ് കുറച്ചു ….. ഫോൺ നോക്കിയപ്പോൾ unknown നമ്പർ ആണ്.
ഇതിനിയെന്ത് മാരണം ആണാവോ ? ….
പിറുപിറുത്ത് കൊണ്ട് അവനാ കോൾ അറ്റൻഡ് ചെയ്തു.
ഋഷിയുടെ കാൽ ആക്‌സിലറേറ്ററിൽ ശക്തിയിൽ അമരുന്നുണ്ട് …… രോഹിത് എന്തോ പറയാൻ തുടങ്ങിയെങ്കിലും പിന്നെയത് വേണ്ടെന്ന് വച്ചു. ഫോൺ അടിയുന്ന ശബ്ദം കേട്ടതും ഋഷി വണ്ടിയുടെ സ്പീഡ് കുറച്ചു ….. ഫോൺ നോക്കിയപ്പോൾ unknown നമ്പർ ആണ്.
ഇതിനിയെന്ത് മാരണം ആണാവോ ? ….
പിറുപിറുത്ത് കൊണ്ട് അവനാ കോൾ അറ്റൻഡ് ചെയ്തു.
" .... ഹലോ ഋഷിയല്ലേ ? .... "
ഒരു പുരുഷശബ്ദമാണ്.
" .... യെസ് …. നിങ്ങളാരാ
ഞാൻ ആദിത്യൻ …. ആദിത്യൻ വർമ ….
ഋഷി ... ഞാൻ ശ്രീയുടെ .... സോറി ശിഖയുടെ ചേട്ടനാണ് …… ഞാൻ അറിഞ്ഞു കാര്യങ്ങളൊക്കെ ….. ഈയാഴ്ച ഇറങ്ങാൻ നോക്കിയതാ ബട്ട് ചെറിയൊരു പണി കിട്ടി …. അതാ അവിടെ എത്താൻ കഴിയാതിരുന്നത് ….. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി …… ബട്ട് ശിഖക്ക് ഒരു കുഴപ്പവും ഉണ്ടാവാൻ പാടില്ല …… നെക്സ്റ്റ് വീക്ക് ഞാൻ വരുന്നുണ്ട് നിങ്ങളെ കാണാൻ ….. അവളെ വിളിച്ചിട്ട് കിട്ടുന്നില്ല അവളോട് പറയണം ….. ഇവിടെ ഫോൺ അങ്ങനെ യൂസ് ചെയ്യാൻ കഴിയില്ല ഓക്കേ
ബൈ …… "
ആ കോൾ അവസാനിച്ചതും ഋഷി ഒന്ന് വിളറി.
" .... എടാ ആരാ വിളിച്ചത് ? ……. "
" .... ശിഖയുടെ ബ്രദർ …… "
" .... ഋഷി ……. ജിഷ്ണു പറഞ്ഞത് അങ്ങേര് ജയിലിലാണന്നല്ലേ ? …. "
" .... ഉം ….. അയാള് ഏത് അടുപ്പിലെങ്കിലും ആവട്ടെ …. ഐ ഡോണ്ട് കെയർ …… അവളെ കാണാൻ അടുത്താഴ്ച വരുമെന്ന് … ഒപ്പം എന്നെയും ….. "
ഋഷി പറഞ്ഞത് കേട്ട് രോഹിത് ഞെട്ടി.
" .... ഇനിയിപ്പോൾ എന്ത് ചെയ്യും ? … "
രോഹിത് ആധിയോട് ചോദിച്ചു.
" .... അവളെ കാണണമെന്ന്
പറഞ്ഞാൽ അയാള് വന്നു കണ്ടിട്ട്
പോട്ടെ ….. അതിന് നമ്മളെന്തിനാ പേടിക്കുന്നത് ? …. "
ഋഷി യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ചോദിച്ചു.
" .... എടാ പൊട്ടാ നീയല്ലേ അവളെ ഇറക്കിവിട്ടത് ….. ഈയൊരു കോലത്തിൽ അവളെ കണ്ടിട്ട് ആരെങ്കിലും ഉപദ്രവിച്ചാൽ അയാള് നിന്നെ കൊല്ലും ……. അവളെ ശല്യം ചെയ്തതിന് ഏതോ ഒരുത്തന്റെ കയ്യും കാലും വെട്ടിയതിനാ അയാളിപ്പോ ജയിലിൽ കിടക്കുന്നത് ….. നീയവളെ ഇങ്ങനെ ചെയ്‌തെന്ന് അറിഞ്ഞാൽ എന്താകുമെന്ന്
ആലോചിച്ചിട്ടുണ്ടോ …… "
രോഹിത് ചോദിച്ചു.
" .... നീയെന്താ പറഞ്ഞു വരുന്നത് ? …. "
ഋഷി മനസിലാവാതെ അവനെ നോക്കി.
" .... അവളെ കണ്ടുപിടിച്ചു ഒപ്പം
കൂട്ടാൻ ….. "
" .... എന്നിട്ട് വീട്ടിൽ ഞാൻ എന്താ പറയേണ്ടത് ? ….. ഞാൻ കെട്ടിയ പെണ്ണാണെന്നോ ? ….. അച്ഛൻ എന്നെ അടിച്ചിറക്കും വീട്ടീന്ന് …. പിന്നെ ശ്രയ അവളോട് ഞാൻ എന്ത് പറയും ? …. അവളുടെ കണ്ണുനീര് കാണാൻ എനിക്ക് പറ്റില്ല …… "
" .... എടാ ….. നീ കെട്ടിയപ്പെണ്ണ് ആണെന്നൊന്നും പറയണ്ട …. "
" .... പിന്നെ നീ കെട്ടിയെന്ന്
പറയണോ ? …… "
ഋഷി ദേഷ്യത്തോടെ രോഹിത്തിന് നേരെ ചാടി.
" .... ഋഷി നീയൊന്ന് അടങ് …. ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം …. ആദ്യം നമുക്കവളെ കണ്ടുപിടിക്കാം …. ബാക്കി എന്നിട്ട് ആലോചിക്കാം ….. "
.... എനിക്കെ ഇപ്പൊ ശനി വല്ലതും ആകും ....
വണ്ടി തിരിയ്ക്കുന്നതിനിടയിൽ ഋഷി പിറുപിറുത്തു. അവളെയും തിരഞ്ഞു ആ വണ്ടി പിന്നെയും നഗരത്തിലൂടെ
ഓടി ….. ഇത്തവണ സ്പീഡ് കുറച്ചാണ് പോകുന്നത് ….. കുറെ പോയതും പാർക്കിൽ അവളിരിക്കുന്നത് രോഹിത് കണ്ടു.
" .... എടാ വണ്ടി നിർത്ത് … അതാ
അവള് ….. "
" .... ഈ നാശം പിടിച്ചവള് ഇവിടെ വന്നിരിക്കാണോ …. "
" .... നീയൊന്ന് മിണ്ടാതെ വാ ……
" .... ഒരുമിനിറ്റ് …. നീയൊന്ന് പറഞ്ഞെ ഇവളെ എന്തും പറഞ്ഞു എഴുന്നള്ളിക്കും വീട്ടിലേക്ക് ? …….. "
ഋഷി രോഹിത്തിനെ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു.
" .... അതിപ്പോ …. എന്താടാ പറയാ ….. നിന്റെ കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞാലോ ? ……. അത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആവും …. എന്റെ ഫ്രണ്ടിന്റെ അനിയത്തി ആണെന്ന് പറയാം …. "
" .... എടാ നീയിത് …. "
ഋഷി പല്ല് കടിച്ചു.
" .... പറയുന്നത് കേൾക്ക് …. അവളുടെ കോളേജ് നിന്റെ വീടിന്റെ അങ്ങോട്ട് അല്ലെ ….. ആണെന്ന് തോന്നുന്നു …..
അങ്ങനെയാണേൽ ….. അതന്നെ പറയാം ….. "
" .... ആ കാലമാടന്മാർ സൈൻ ചെയ്യിപ്പിച്ചില്ലായിരുന്നെങ്കിൽ വേറെ എവിടെയെങ്കിലും കൊണ്ടു തള്ളാമായിരുന്നു ….. ഇതിപ്പോ ഒരു വർഷം സഹിക്കണ്ടേ ……. "
ഋഷിക്ക് ദേഷ്യം സഹിക്കാൻ പറ്റാതായി.
" .... നീ വാ …. അവളെപ്പോയി
വിളിക്കാം ….. "
അവർ രണ്ടു പേരും അങ്ങോട്ട് നടന്നു. ശിഖ മറ്റേതോ ലോകത്താണ്.
" .... ശിഖ ….. "
രോഹിത്തിന്റെ ശബ്ദം കേട്ടതും അവൾ തലയുയർത്തി നോക്കി …. ഋഷിയെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.
" .... നീ ഇവിടെയിരിക്കാണോ .... വാ പോകാം ….. "
രോഹിത്തിന്റെ വകയാണ് ക്ഷണം.
" .... എങ്ങോട്ടാ ? ….. "
ശിഖ വിശ്വാസം വരാതെ ചോദിച്ചു.
" .... ഋഷിയുടെ വീട്ടിലേക്ക് ….. "
തന്നെ താലിച്ചാർത്തി സ്വന്തമാക്കിയാൾ കൂട്ടിക്കൊണ്ടുപോകാൻ വന്നെന്നറിഞ്ഞപ്പോൾ ആ പെണ്ണിന്റെ മനം നിറഞ്ഞു ….. സന്തോഷത്തോടെ അവൾ അവിടെ നിന്ന് എണീറ്റ് ഋഷിയെ നോക്കി.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48202/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ഈ മുഖം കാണാനെന്ത് ഭംഗിയാണ്...
ജീവിത കാലം മുഴുവൻ ഈ നെഞ്ചിൽ ഇതുപോലെ ചേർന്നു കിടക്കാൻ...
എനിക്കൊരിക്കലും ഭാഗ്യം കിട്ടില്ലെന്നറിയാം...
ഒരഭിസാരിക അങ്ങനെ ചിന്തിക്കാൻ പാടില്ല... പക്ഷേ....നിന്റെ സ്നേഹവും, കരപരിലാളനങ്ങളും ,നീ തന്ന സുഖവും
ഒരിക്കലും മറ്റൊരു പുരുഷനിൽ നിന്നെനിക്ക് കിട്ടിയിട്ടില്ല....
നീയെന്നെ തൊട്ടതിനു ശേഷം ഒരിക്കലും മറ്റൊരു പുരുഷനെ വീടിന്റെ പടി കടന്നെത്താൻ ഞാൻ സമ്മതിച്ചിട്ടില്ല...
എന്റെ ശ്വാസം പകുത്തെടുത്ത് കിതപ്പുകൾ ഒന്നാക്കി.. വിയർപ്പുതുള്ളികളിൽ ...
ചേർന്ന് തളർന്നു മയങ്ങാൻ നീ കൊതിക്കുന്ന നിമിഷം എന്നരികിൽ ഓടിയെത്തുമെന്ന് എനിക്കറിയാം...
ഈ ജന്മം അത് മാത്രം മതി വേറൊന്നും വേണ്ട.... വേണമെന്നുണ്ടെങ്കിലും... ആഗ്രഹിക്കാൻ പാടില്ലല്ലോ.....
അവൾ നിറഞ്ഞ പ്രണയത്തോടെ അവന്റെ മുഖത്ത് നോക്കി ആലോചനയിലാണ്ട് കിടന്ന്....
അവൻ കണ്ണ് തുറന്നപ്പോൾ തന്നെ നോക്കി എന്തോ ചിന്തിച്ച് കിടക്കുന്ന ശാരിയെയാണ് കണ്ടത്....
ഭവതിക്കെന്താണ് കൊച്ചു വെളുപ്പാൻ കാലത്ത് എന്റെ മുഖത്ത് നോക്കി ഒരാലോചന????......
ഹരിയേട്ടൻ പോണില്ലേ?????..
"വെട്ടം വീഴാറായി"
"എന്തിനാണ് ആൾക്കാരെ കൊണ്ട് പറയിക്കുന്നത്???..
എന്റെ വായിൽ നിന്ന് തെറി കേൾക്കരുത് "നീ.....
ആൾക്കാരുടെ ചെലവിലാണോ നീ ജീവിക്കുന്നത് ...
പിന്നെ ആൾക്കാർ പറയാതിരിക്കാൻ നീ പതിവ്രത അല്ലേ.....
നീയൊരു ##### ആണന്ന് ഈ നാട്ടിലുള്ള ആർക്കാണ് അറിയാത്തത്...
ഞാൻ ഇവിടെ കിടന്ന് നിനക്ക് ഇനി ഒരു പേരുദോഷം വേണ്ട...
ഞാൻ പോകുന്നു....
അവന്റെ വാക്കുകൾ കാരമുള്ള് പോലെ ഹൃദയത്തിൽ തറഞ്ഞു കയറിയെങ്കിലും പറഞ്ഞതെല്ലാം സത്യമാണെന്ന് ഉള്ളതുകൊണ്ട് അവൾ നിശബ്ദമായി കേട്ടു നിന്നു...
ഹരിയേട്ടൻ പിണങ്ങി പോകുവാണോ????.
അവൾ പരിഭവത്തോടെ ചോദിച്ചു....
ഞാൻ പിണങ്ങിപ്പോയാൽ നിനക്ക് നഷ്ടമൊന്നുമില്ലല്ലോ ആവശ്യം പോലേ കയറിയിറങ്ങാൻ ആൾക്കാർ ഉണ്ടല്ലോ??...
അവൻ ദേഷ്യമടക്കാൻ കഴിയാതെ പറഞ്ഞ്.....
പിന്നെയും അവന്റെ വായിൽ നിന്ന് അങ്ങനെ കേൾക്കേണ്ടി വന്നപ്പോൾ അവളിൽ വാശിയും, ദേഷ്യവും നിറഞ്ഞു....
ആ... തന്നെ.... അതിന് തനിക്ക് നഷ്ടമൊന്നുമില്ലല്ലോ??....
ചീറിക്കൊണ്ടവൾ ചോദിച്ചു....
ആഹാ.....അത്രയ്ക്കായോ??.. നിനക്കിനി
ഇന്ന് വേറോരുത്തന്റെ കൂടെ കിടക്കാനുള്ള ആരോഗ്യം വേണ്ട....
അവളുടെ വാക്കുകൾ അവനിൽ ദേഷ്യം നിറച്ചപ്പോൾ കാട്ടുകുതിരയെ പോലെ അവൻ അവളിൽ പടർന്നു കയറി....
അവളുടെ ശരീരത്തിലെ ഒരോ ഭാഗവും അവൻ ശക്തിയിൽ ഞെരിച്ചുടച്ചു....
അവന്റെ വായും, ചുണ്ടും, കൈയ്യും, ഒരു പോലെ അവളിൽ പ്രവർത്തിപ്പിച്ച് രതി മൂർച്ചയിൽ വെട്ടി വിറച്ച് കൊണ്ട് അവളുടെ നഗ്ന മേനിയിൽ കിതപ്പോടെ വീണ്.....
കൊടുങ്കാറ്റും പേമാരിയും മലവെള്ളപ്പാച്ചിലും,എല്ലാം കൂടി ഒന്നിച്ചു വന്നതുപോലുണ്ടായിരുന്നു....
അവന്റെ പരാക്രമം കഴിഞ്ഞപ്പോൾ അവൾ കിതച്ചുകൊണ്ട് പറഞ്ഞു...
നിനക്ക് വേദനിച്ചോ???.....
അവൻ അലിവോടെ ചോദിച്ച്....
കടിച്ചു പൊട്ടിച്ചിട്ടും ,ഞെക്കി ഉടച്ചിട്ടും വേദനിച്ചോ എന്ന് ചോദിക്കുന്നത് ശരിയാണോ???.. "ഹരിയേട്ട....
നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ "ശാരി..
അവൻ കുറച്ച് വേദനയോടെ പറഞ്ഞ്..
അവനെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൾ പറഞ്ഞു..
ദേഷ്യം പിടിക്കുന്ന ഹരിയേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ്...
അതിനല്ലേ ഞാൻ ഇടയ്ക്കിടയ്ക്ക് വഴക്കിനു വരുന്നത്....
ഹരിയേട്ടനങ്ങനെ എന്നിൽ പടർന്ന് കയറുമ്പോൾ എന്ത് സുഖമാണെന്നറിയാമോ????
ഞാൻ സ്വർഗ്ഗം കാണാറുണ്ട്....
അത് എനിക്ക് മനസ്സിലായടീ നിനക്ക്#### കൂടുമ്പോൾ വഴക്കിടുന്നതാണന്ന്......
ഒരു നേർത്ത ചിരിയോടവൻ പറഞ്ഞ്...
"പിന്നെ.....
ഞാനിന്ന് രാത്രി മധുരയ്ക്ക് പോവും...
കർണ്ണൻ മുതലാളിയുടെ ലോഡും കൊണ്ടാണ് പോകുന്നത്....
തിരിച്ചുവരാനെത്ര ദിവസമെടുക്കുമെന്ന് പറയാൻ പറ്റില്ല....
"ഞാൻ പോയിട്ട് വരുമ്പോഴേക്കും ഉഷാറായിട്ടിരിക്കണം".....
"അവളോട് യാത്രയും പറഞ്ഞവനിറങ്ങി..."
അവനെ കാണാതെ അത്രയും ദിവസം എങ്ങനെ തള്ളിനീക്കുമെന്ന ചിന്തയോടെ അവൾ തറഞ്ഞു നിന്നു...
******************************
"അമ്മേ...... അമ്മോ... അമ്മച്ചിയേ....
അമ്മോ.........എവിടെ പോയതാ എൻ്റെ ശാരദക്കുട്ടി....
വീട്ടിലെത്തിയതും അവൻ അമ്മയെ വിളിച്ചുകൊണ്ട് വീട് മുഴുവൻ കയറിയിറങ്ങി നോക്കി...
പുറത്തുനിന്ന് കയറിവന്ന ശാരദ ദേഷ്യത്തോടെ പറഞ്ഞു...
നീ എന്നോട് മിണ്ടേണ്ട "ഹരി"....
നീ ഇന്നലെ രാത്രി എവിടെയായിരുന്ന്??..
അത്...അത്..... അമ്മ... ഞാൻ ഇന്നലെ കുടിച്ചത് കൂടിപ്പോയി..... അതായത് ഷാപ്പിന്റെ തിണ്ണയിൽ കിടന്നുറങ്ങി....
അവരെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൻ പറഞ്ഞു....
നീ എന്താടാ ഇങ്ങനെ ആയത്???..
നിന്നെയോർത്ത് കണ്ണീർ കുടിച്ചു മരിക്കാനാണ് എൻ്റെ യോഗം...
ഇരു കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവർ വേദനയോടെ പറഞ്ഞു....
അമ്മയ്ക്ക് കണ്ണീർ കുടിച്ചു മരിക്കാതെ വെള്ളം കുടിച്ചു മരിച്ചു കൂടെ....
അമ്മയുടെ സങ്കടം മാറ്റാനായി അവൻ കുറുമ്പോടെ പറഞ്ഞു....
ടാ.... ടാ... തോന്നിവാസി....നിന്റെ തന്ത കളഞ്ഞിട്ട് പോയതിനുശേഷം... മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞിട്ടും കഴിക്കാതെ നിനക്ക് വേണ്ടി ജീവിച്ചതാണ് ഞാൻ ആ എന്നോട് നീ ഇങ്ങനെ തന്നെ പറയണം.....
കണ്ട പാടത്തും, പറമ്പിലും വല്ലവന്റെ അടുക്കളയിലും പണിയെടുത്താണ് നിന്നെ ഞാൻ വളർത്തിയത്.....
മൂക്ക് ചീറ്റി കൊണ്ട് ശാരദ പറഞ്ഞു നിർത്തിയതും.തൊഴുതു കൊണ്ട് "ഹരി" പറഞ്ഞു..
എന്റെ പൊന്നമ്മച്ചി ..... വളർത്തിയ കണക്ക് പറയരുതെ.... ഈ കണക്ക് കേൾക്കാൻ കഴിയാത്തത് കൊണ്ടല്ലേ... അമ്മച്ചിയെ ഞാൻ ജോലിക്ക് വിടാതെ പൊന്നുപോലെ നോക്കുന്നത്....
നീ ഇനിയും ഇങ്ങനെ കുടിച്ചും , പെടുത്തും നടക്കാതെ.... ഒരു പെണ്ണ് കെട്ടി അന്തസ്സായി ജീവിക്കാൻ നോക്കെടാ....
എനിക്കാണെങ്കിൽ ഇപ്പൊ ജോലി ഒന്നും ചെയ്യാൻ വയ്യ....
തിണ്ണയിലിരുന്ന് കാലിന്റെ മുട്ട് തടവിക്കൊണ്ടു പറയുന്ന അമ്മയെ നോക്കി അവൻ കുസൃതിയോടെ പറഞ്ഞു...
അമ്മയ്ക്ക് ജോലി ചെയ്യാൻ വയ്യെങ്കിൽ ചെയ്യേണ്ട... ഹോട്ടലിന്ന് മേടിച്ചു കഴിക്കാം. അതിനുവേണ്ടി അമ്മ എന്നോട് പെണ്ണ് കെട്ടാൻ പറയേണ്ട..... അല്ലെങ്കിൽ തന്നെ എന്റെ സ്വഭാവം അറിയുന്ന ആരെങ്കിലും എനിക്ക് പെണ്ണ് തരുമോ???...
നമുക്ക് വേറെ ഏതെങ്കിലും നാട്ടിൽ നിന്ന് നോക്കാടാ.....
എന്തിനാണ് അമ്മോ...ഒരു പെണ്ണിന്റെ ശാപം മേടിച്ചു വെക്കുന്നത്....
എന്റെ കാലം കഴിഞ്ഞാൽ നിനക്ക് ആരുമില്ലാതായി പോകും ....
അവർ വേദനയോടെ പറഞ്ഞു...
ശാരദക്കുട്ടി ഒരു കുഴപ്പവുമില്ലാതെ 100 വർഷം കൂടി ജീവിക്കും....
അവരെ കെട്ടിപിടിച്ച് കുറുമ്പോടെ പറഞ്ഞു...
പോടാ.... തെമ്മാടി...അവന്റെ കവിളിൽ തട്ടിക്കൊണ്ട് അവർ വാത്സല്യത്തോടെ പറഞ്ഞു...
"അമ്മ...കർണ്ണൻ മുതലാളിയുടെ ലോഡും കൊണ്ട് മധുരയിലേക്ക് ഓട്ടം ഉണ്ട്....എത്ര ദിവസം എന്ന് ഉറപ്പില്ല ....എന്നാലും പെട്ടെന്ന് വരാൻ നോക്കാം....
അമ്മയ്ക്ക് എന്താവശ്യമുണ്ടെങ്കിലും രവിയോട് പറഞ്ഞാൽ മതി...
ഞാനെല്ലാം അവനോട് പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്...
അമ്മയോട് എല്ലാം പറഞ്ഞിട്ട്' കുളിച്ചൊരുങ്ങി ഓട്ടത്തിന് പോകാൻ തയ്യാറായി അമ്മയുടെ കാല് തൊട്ടനുഗ്രഹം വാങ്ങി അവൻ പുതിയ വഴിത്തിരിവിലേക്ക് യാത്ര തിരിച്ചു....
കർണ്ണൻ മുതലാളിയുടെ ചരക്കുമായി മധുരയ്ക്ക് പോയി.. അവിടെ നിന്ന് ബാംഗ്ലൂർക്ക് അവനൊരു സ്പെഷ്യൽ ഓട്ടം കിട്ടി... അതും കഴിഞ്ഞ് അവിടെ നിന്ന് തിരിച്ചു വരുന്ന വഴി രാത്രി മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ വണ്ടി നിർത്തി റോഡ് സൈഡിൽ കാര്യം സാധിച്ചു.തിരികെ ലോറിയിൽ കയറാൻ തുടങ്ങിയപ്പോൾ ഒരു പെൺകുട്ടി പാഞ്ഞു വന്ന് നെഞ്ചത്തേക്കിടിച്ചു കയറി....
അവന്റെ നെഞ്ചിലിടിച്ചതും അവൾ ഭയന്ന് പിന്നോട്ടു മാറി...
അവളുടെ കണ്ണിലെ കൃഷ്ണമണികൾ ഭയപ്പാടോടെ നാല് സൈഡും പരതുന്നുണ്ടായിരുന്നു....
അപ്സരസിനെ പോലെ സുന്ദരിയായാ പെൺകുട്ടി...
വിടർന്ന കണ്ണുകളും, നീണ്ട നാസികയും,
ചെറിപ്പഴം പോലുള്ള ചുണ്ടും, വളഞ്ഞ പുരിക കൊടിയും, നനുത്ത സ്വർണ്ണ രോമങ്ങൾ തിളങ്ങുന്ന മെയ്യഴകും, ചുണ്ടിന് താഴേയായി കുഞ്ഞു മറുകും, നിഷ്കളങ്കത നിറഞ്ഞുനിൽക്കുന്ന മുഖവുമായി ,ഗ്രാമീണ ഭംഗിയുള്ള ഒരു പെൺകൊടി....
സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു...
അവനറിയാതെ തന്നെ ഒരു നിമിഷം കൊണ്ടവളെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു....
ചുരിദാർ ആണ് വേഷം...
നിതംബം മറഞ്ഞു കിടക്കുന്ന മുടി....
ഒരു മൊട്ട് കമ്മലിട്ടിട്ടുണ്ട് ...
നൂല് പോലെയൊരു മാലയും..വേറെ ചമയങ്ങൾ ഒന്നും തന്നെയില്ല......
നെഞ്ചോട് ചേർത്ത് പിടിച്ച ബാഗ് അവൾ പിന്നെയും അമർത്തിപ്പിടിച്ചുകൊണ്ട് ഭയത്തോടെ നിൽക്കുന്നു...
നീ ഏതാ കൊച്ചേ??? രാത്രി എങ്ങോട്ട് പോകുന്നു???അവൻ നല്ല കലിപ്പിൽ തന്നെ ചോദിച്ചു....
എന്തൊക്കെ ചോദിച്ചിട്ടും ഒന്നും പറയാതെ നിൽക്കുന്നവളെ നോക്കിയവൻ ദീർഘ ശ്വാസം എടുത്തു...
***************************
"കതകിൽ ശക്തമായി തട്ടുന്നത് കേട്ടാണ് ശാരദ കണ്ണു തുറന്നത്....
ഉറക്കം കണ്ണുകളിൽ നിന്ന് പമ്പകടന്ന് മകനെ കാണാനുള്ള ആർത്തിയോടെ അവർ വാതിൽ തുറന്നു....
പാതിരാത്രി കയറി വന്ന് കതക് തല്ലിപൊളിക്കല്ലും എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ???........
അവർ കതക് തുറന്നു അവനെ വഴക്കു പറഞ്ഞുകൊണ്ട് ചെവിയിൽ തിരുമ്മി പിടിച്ചു...
ചെവിയിൽ നിന്ന് വിട് അമ്മച്ചി.....
കൊച്ചു കുഞ്ഞിനെ പോലെ തുള്ളി കൊണ്ട് അവൻ പറഞ്ഞു....
നീ പെട്ടന്ന് വരാം എന്ന് പറഞ്ഞ് പോയവനാണോ???...
മാസം ഒന്നാവറായി ... നീ ഇത്ര നാളും എവിടെയായിരുന്ന്???....
ചെവിയിൽ നിന്ന് പിടുത്തം വിടാതെ തന്നെ അവർ ചോദിച്ചു....
പെറ്റമ്മ ചത്തോ, ജീവിച്ചോ, ഒന്നും അറിയണ്ടല്ലോ' നിനക്ക് ലോറിയും എടുത്ത് ഒരു പോക്ക് പോയാൽ മതിയല്ലോ...അത് പറഞ്ഞപ്പോൾ ശാരദയുടെ കണ്ണുകൾ നിറഞ്ഞു....
ഞാൻ മധുരയ്ക്ക് ഒരു ഓട്ടം പോയതായിരുന്നു... അവിടുന്ന് വേറെ ഒരു ഓട്ടം കിട്ടി ....അതാ ഇത്രയും ദിവസം താമസിച്ചത്.....അതിന് അമ്മച്ചി ഇങ്ങനെ കണ്ണ് നിറയ്ക്കാതെ....അമ്മയുടെ കണ്ണ് നിറഞ്ഞു കാണുന്നത് എനിക്കിഷ്ടമല്ലെന്ന് അറിയാമല്ലോ....
അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു...
നീ വിശ്രമമില്ലാതെ ജോലി ചെയ്തു കെട്ടുകണക്കിന് സമ്പാദിച്ചു വെച്ചേക്കുവല്ലേ.....
അവരും കലിപ്പ് മൂട് ഓണാക്കി....
പാതിരാത്രി എന്നെ ചുമ്മാ കലി പിടിപ്പിക്കാതെ.. അമ്മ... അമ്മേടേ..കാര്യം നോക്ക് ....
ഞാനെന്തു പറഞ്ഞാലും നിനക്കൊരു വിലയില്ലെന്നെ... അങ്ങനെ പറഞ്ഞു മൂക്ക് പിഴിഞ്ഞ് അകത്തേക്ക് പോകുന്നവരെ അവൻ ചേർത്തുപിടിച്ചു...
അയ്യോ.....എന്റെ ശാരദക്കുട്ടി പിണങ്ങി പോകാതെ...ഞാനൊരു കാര്യം പറയട്ടെ......
"വളരെ സീരിയസ്സായ ഒരു കാര്യമാണ്"
പറഞ്ഞു തൊലക്ക്' എനിക്ക് കിടക്കണം..
പറയാനല്ല... കാണിക്കാനാണ് ഉള്ളത്...
ടീ.... ഇങ്ങോട്ട്.. വരു.....
അവൻ വിളിച്ചതും ഇരുട്ടിൽ നിന്ന് നെഞ്ചോട് അടുക്കിപ്പിടിച്ച ബാഗുമായി ഒരു പെൺകുട്ടി മുന്നോട്ടു വന്നു...
കണ്ണ് ചിമ്മാതെ ശാരദയവളെ നോക്കി നിന്നു...
അപ്സരസിനെ പോലെ സുന്ദരിയായാ പെൺകുട്ടി...
ഈ പെൺകൊച്ച് ഏതാടാ????...
എനിക്കറിയില്ല???? വഴിയിൽ വെച്ച് എന്റെ നെഞ്ചത്തോട്ട് വന്നു കയറിയതാണ്.... ചോദിച്ചിട്ട് ഒന്നും മിണ്ടിയതുമില്ല....
ഒരു പെണ്ണിനെ നടു റോഡിൽ കളഞ്ഞിട്ട് എങ്ങനെയാണ് വരുന്നേ...
അതുകൊണ്ട് കൂടെ കൂട്ടിയതാണ്....
അവൻ കുറച്ച് ഈർഷ്യയോടെ പറഞ്ഞു നിർത്തി....
"മോളുടെ പേരെന്താണ്????..
അവളുടെ താടിതുമ്പിൽ പിടിച്ചു ശാരദ വാത്സല്യത്തോടെ ചോദിച്ചു....
"ശിവപ്രിയ"
"അവളുടെ ചുണ്ടുകൾ പതിയെ അനങ്ങി"
ഇത്രയും നേരം നിന്നോട് ഞാൻ ഇതൊക്കെ തന്നെയല്ലേ ചോദിച്ചത്. നിന്റെ വായിൽ എന്താ പഴം കിടന്നോ???..
അവൻ അവളുടെ നേരേ തിരിഞ്ഞ് ദേഷ്യത്തോടെ ചോദിച്ചു...
മതി... നിർത്ത് ഹരി.. ഞാൻ ചോദിച്ചോളം.....
അവനെ വഴക്ക് പറഞ്ഞിട്ട് അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി...
മോള്... വാ.... ഇവിടെ വലിയ സൗകര്യങ്ങൾ ഒന്നുമില്ല തൽക്കാലം മോള് ഈ മുറിയിൽ കിടന്നോ....ബാക്കിയൊക്കെ നമുക്ക് രാവിലെ സംസാരിക്കാം.....
അവളെ ഹരിയുടെ മുറിയിലാക്കി അവിടെ കിടന്ന പായും തലയണയും എടുത്തവർ പുറത്തേക്ക് ഇറങ്ങി....
അമ്മ എന്തിനാണ് എന്റെ മുറിയിൽ അവളെ കൊണ്ടാക്കിയത്???....
ഞാൻ പിന്നെ എവിടെ കിടക്കും???..
ഓ എന്നും മുറിയിൽ കിടക്കുന്ന ഒരു മോൻ.... തിണ്ണയിൽ പോയി കിടന്നുറങ്ങടാ.... ഇന്നാ പിടിച്ചോ പായും, തലയണയും...
പെൺകൊച്ചിനെ പുറത്ത് കിടത്താൻ പറ്റത്തില്ലല്ലോ...
അവന് നേരെ പുച്ഛത്തോടെ പറഞ്ഞിട്ട് അവർ അകത്തേക്ക് കയറിപ്പോയി....
വഴിയിൽ കിടക്കുന്ന വയ്യാവേലിയെ എടുത്ത് വേണ്ടാത്തിടത്ത് വെച്ച എന്നെ പറഞ്ഞാൽ മതിയല്ലോ....
അവൻ ചുണ്ടിന്റെ അടിയിൽ പിറുപിറുത്ത്...
തിണ്ണയിൽ പാവിരിച്ച് അവനതിൽ കമിഴ്ന്നു കിടന്നു....
കണ്ണടച്ചപ്പോൾ തൻ്റെ നെഞ്ചിൽ വന്നിടിച്ച അവളുടെ മുഖം തെളിഞ്ഞു വന്നു...
അസ്വസ്ഥതയോടെ തലകുലുക്കിക്കൊണ്ട് അവൻ തലയണയെ അമർത്തിപ്പിടിച്ചു കിടന്നു...
*****************************
"അവൾ ആ മുറി ഒന്നാകെ ഒന്ന് നോക്കി...
ഒരു ഡബിൾകോട്ട് കട്ടിലും, മെത്തയും ,
ഷീറ്റെല്ലാം ചുരുണ്ടു കൂടി കിടക്കുന്നു...
ഒരു സൈഡിലായി മേശ അതിനുമുകളിൽ എന്തൊക്കെയോ സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നു..
മൂലയിൽ ഒരു തടി അലമാരി ഇരിക്കുന്നു.
സൈഡിലായി ഹാങ്കറിൽ ഷർട്ടും കൈലിയും തൂക്കിയിട്ടിരിക്കുന്നു....
മുകളിലെല്ലാം മാറാല പിടിച്ചു തൂങ്ങി കിടക്കുന്നു....
ഫാൻ ഓൺ ആക്കിയപ്പോൾ കടകട ശബ്ദത്തോടെ കറങ്ങുന്നു....
മുറിയിലെ പുളിച്ച നാറ്റം പോകാനായി ജനൽ തുറന്നിട്ടു.....
നിലാവിന്റെ വെളിച്ചത്തിൽ സുന്ദരമായിരിക്കുന്ന പാടശേഖരം കൺകുളിർക്കെ കണ്ടു....
ഓർമ്മകളുടെ കുത്തൊഴുക്കിൽ ഹൃദയം വെന്ത് നീറിയെങ്കിലും...പാടത്തു നിന്നുള്ള തണുത്ത കാറ്റ് നിദ്രയെ പുൽകാൻ അവളെ നിർബന്ധിതയാക്കി....
******************************
"മോള്" ഇത്രയും നേരത്തെ എഴുന്നേറ്റത് എന്തിനാണ്...കുറച്ചു നേരം കൂടി കിടക്കാമായിരുന്നില്ലേ....
വെളുപ്പിനെ എഴുന്നേറ്റ് വന്ന് നിൽക്കുന്ന അവളെ നോക്കി ശാരദ ചോദിച്ചു...
ഞാൻ ആറുമണിക്ക് ശേഷം അങ്ങനെ കിടന്നുറങ്ങാറില്ല...
ഞാൻ... ഞാനെന്താ വിളിക്കേണ്ടത്...
അവൾ വിക്കി.. വിക്കി ചോദിച്ചു...
മോൾക്ക് വിരോധമൊന്നുമില്ലെങ്കിൽ അമ്മേ എന്ന് വിളിച്ചോളു...
അവർ വാത്സല്യത്തോടെ പറഞ്ഞു...
മോൾക്ക് കുളിക്കണമെങ്കിൽ...
പുറത്തു മറപ്പുര ഉണ്ട്...ഇവിടെ മോട്ടർ ഒന്നുമില്ല.. വെള്ളം കോരിയെടുക്കണം..
അമ്മിക്കല്ലിന്റെ അടുത്ത് ഉമിക്കരി ഉണ്ട് ആ ഓലയിൽ നിന്ന് രണ്ട് പച്ചീർക്കില് കൂടി എടുത്തോള് ....
നാളെ ബ്രഷും, പേസ്റ്റും മേടിച്ചു തരാം...
മാറിയുടുക്കാൻ തുണിയുണ്ടോ???...
ഒരു ചുരിദാറും കൂടി കയ്യിൽ ഉണ്ട് ...
ആ തൽക്കാലം മോളതിട്....
അമ്മയുടെ മുണ്ടും, നേരിയതും സാരിയുമൊക്കെ ഇരിപ്പുണ്ട്
പക്ഷേ..... ബ്ലൗസ് ഒന്നും മോൾക്ക് ചേരില്ല നമുക്ക് പുതിയതെടുക്കാം..
സ്വന്തം പോലെ അവളെ ചേർത്തുനിർത്തുന്ന അവരെ നോക്കി അവൾ അത്ഭുതത്തോടെ നിന്നു...
പിന്നെയും അവരുടെ വാക്കുകൾക്കായി കാതോർത്തു....
"അവൻ വരട്ടെ... രാവിലെ ചായ കുടിക്കാൻ പോയേക്കുവാണ്..
അവന് ചായക്കടയിലെ ചായ കുടിച്ചില്ലെങ്കിൽ ഒരു സമാധാനമില്ല...
മോള് വൃത്തിയായിട്ട് വരുമ്പോഴേക്കും അമ്മ കട്ടൻ ഇട്ട് തരാം...
അമ്മയ്ക്ക് ചായ നിർബന്ധമില്ലാത്തതുകൊണ്ട് പാല് മേടിക്കാറില്ല...നാളെ മുതൽ നമുക്ക് പാലു മേടിച്ചു ചായ ഇടാം...
വേണ്ടമ്മേ.. ഇവിടുത്തെ ശീലങ്ങൾ ഒന്നും എനിക്ക് വേണ്ടി മാറ്റേണ്ട...
അവൾ വളരെ പതിയെ പറഞ്ഞു....
എന്റെ മോനെ കുറിച്ച് മോൾക്ക് വല്ലതും അറിയാമോ??...
എനിക്കൊന്നും അറിയില്ല....
മോള് പോയി കുളിച്ചിട്ടു വാ ഞാനെല്ലാം പറഞ്ഞു തരാം...
****************************
നേരം വെളുക്കുന്നതിനു മുമ്പ് ഇതിങ്ങനെ അടിച്ചു കേറ്റണോ???....
വെളുപ്പിനെ കള്ള് വലിച്ചു കേറ്റുന്ന ഹരിയെ നോക്കി ഷാപ്പ് ഉടമയായ കേശവേട്ടൻ ചോദിച്ചു....
ഞാൻ കാശ് തന്നിട്ടല്ലേ കുടിക്കുന്നത്?? ഇത് കച്ചവടത്തിന് വെച്ചേക്കുന്ന സാധനം തന്നെയല്ലേ???.....
ഞാനൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല.... പോരേ..... അയാൾ തൊഴുതുകൊണ്ടു പറഞ്ഞു....
എന്റെ കേശവേട്ടാ ഒരുമാസം ആവാറായി ഒരു തുള്ളിയെങ്കിലും അടിച്ചിട്ട് ....അന്നത്തെ അപകടത്തിന് ശേഷം ഓട്ടം പോകുമ്പോൾ ഞാൻ കുടിക്കാറില്ലെന്ന് അറിയില്ലേ...
അതാണ് വെളുപ്പിനെ ചായ കുടിക്കാനെന്നും പറഞ്ഞിറങ്ങിയത്..…
ബിവറേജ് തുറക്കാൻ പത്തുമണി കഴിയില്ലേ...അതാണ് ഈ കള്ളടിക്കാൻ തീരുമാനിച്ചത്.... അല്ലാതെ മനസ്സിന് ഒരു സുഖവും കിട്ടില്ല....ഹരി ഒരു ചിരിയോടെ പറഞ്ഞു നിർത്തി....
കേശവേട്ടാ..... കേശവേട്ടോയ്.....
എന്തിനാടാ കൊച്ചാപ്പി നീ ഇങ്ങനെ തൊള്ള കീറി വിളിക്കുന്നത്....
അറിഞ്ഞോ...?നമ്മുടെ കാഞ്ഞിരിയുടെ വീട്ടിൽ സുന്ദരി ഒരു പെൺകൊച്ചിനെ കണ്ടെന്ന്...സുമ ചേച്ചി പറഞ്ഞതാണ്..
വെളുത്ത തുടുത്ത് സിനിമ നടിയെ കണക്ക് ഒരു കൊച്ച് എന്ന്....എന്നാലും അവൻ എവിടുന്നു കൊണ്ടുവന്നതായിരിക്കും...
താടിക്ക് കൈ കൊടുത്ത് വലിയ ആലോചനയോടെ കൊച്ചാപ്പി പറഞ്ഞു....
കൊച്ചാപ്പി... നീ ഒരു കാര്യം ചെയ്യ് നേരിട്ട് അവനോട് തന്നെ ചോദിക്ക്??...
കേശവേട്ടൻ ഹരിയെ നോക്കിയൊന്ന് കണ്ണടിച്ചു കാണിച്ചിട്ട് കൊച്ചാപ്പിയോട് പറഞ്ഞു...
ഞാൻ ചോദിക്കും. എനിക്കൊരു കാഞ്ഞിരിയെയും പേടിയില്ല ആരുടെ മുഖത്ത് നോക്കിയും..... ഞ... ഞ.... ഞ.. ഞാ..........
തിരിഞ്ഞു നോക്കിയതും അവിടെ ഇരിക്കുന്ന ഹരിയെ കണ്ടു കൊച്ചാപ്പിയുടെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി...
അവന്റെ കാഞ്ഞിരി എന്ന വിളി തന്നെ ഹരിയെ കലിപിടിപ്പിച്ചിരുന്നു
എന്താടാ.... ഞ...ഞ.. പറയുന്നത്....
ചോദിക്കെടാ നീ..... എഴുന്നേറ്റ് വന്ന് അവൻ്റെ കൈപിടിച്ചു തിരിച്ചു കൊണ്ട് "ഹരി" പറഞ്ഞു...
കൈവിട് ഹരിയേട്ടാ...കൊച്ചാപ്പി വേദനയോടെ പറഞ്ഞു....
കുറച്ചു മുമ്പേ നീ ഈ പേരല്ലല്ലോ വിളിച്ചത്.....ഹരിയുടെ ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു....
അറിയാതെ വിളിച്ചു പോയതാണ്....
എന്നോട് ക്ഷമിക്കണം....
എനിക്കറിയാം കുറച്ച്####### മക്കൾ എനിക്ക് വട്ടപേർ ഇട്ടിട്ടുണ്ടെന്ന്....
അങ്ങനെയുള്ള എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കട്ടെ......
അവന്റെ കൈപിടിച്ചു തിരിച്ച്
മൂക്കാംമണ്ട നോക്കി നല്ല രീതിയിൽ രണ്ടുവട്ടം പഞ്ച് ചെയ്തിട്ട് "ഹരി" അവിടെ നിന്ന് ഇറങ്ങിപ്പോയി...
നിനക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ കൊച്ചാപ്പി...അവന്റെ കൈയിൽനിന്ന് ഈ തല്ല് വാങ്ങി കൂട്ടേണ്ട...
അവനെ ആ പേര് വിളിച്ചാൽ..... ..
വിളിക്കുന്നവന്റെ മൂക്കാമണ്ട തല്ലി തകർക്കുമെന്ന് അറിയാമല്ലോ....
അതറിഞ്ഞുകൊണ്ട് നീ പിന്നെന്തിനാണ് അങ്ങനെ വിളിച്ചത്....
ചോര നിൽക്കുന്ന ലക്ഷണമില്ലല്ലോ..
ജീവൻ വേണമെങ്കിൽ നീ പെട്ടന്ന് ആശുപത്രിയിൽ പോവാൻ നോക്ക്...
കൊച്ചാപ്പിയെ നോക്കി കേശവേട്ടൻ വെപ്രാളത്തോടെ പറഞ്ഞു...
അവിടെനിന്ന ആരൊക്കെയോ ചേർന്ന് കൊച്ചാപ്പിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി...
****************************
വെളുപ്പിനെ ഉടുത്ത് ഒരുങ്ങി യാത്ര എവിടേക്കാണ്???...
ഷാപ്പിൽ നിന്ന് വന്ന വഴിക്ക് വഴിയിൽ വച്ച് ശാരിയെ കണ്ടപ്പോൾ അവനൊരു പ്രത്യേക ഭാവത്തിൽ ചോദിച്ചു....
ഞാൻ അമ്പലത്തിൽ പോകാൻ ഇറങ്ങിയതാണ്...
പെട്ടെന്ന് വരാമെന്നും പറഞ്ഞുപോയ ആളല്ലെ...
പിന്നെ എന്താണ് ഇത്ര താമസിച്ചത്???...
ശാരി പരിഭവത്തോടെ ചോദിച്ചു...
നീ എൻ്റെ ഭാര്യയാണോടി ചോദ്യം ചെയ്യാൻ ....
ഞാൻ ചോദിച്ചത് ഹരിയേട്ടന് ഇഷ്ടമായില്ലെങ്കിൽ അങ്ങ് ക്ഷമിച്ചു കളയ്..അവൾ കൊഞ്ചലോടെ പറഞ്ഞു...
ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരും..
മീശ പിരിച്ച് ഒരു കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു....
അതെന്താ ഭാര്യ വീടാണോ??.. പട്ടാപകൽ വന്ന് കയറാൻ??...അവൾ കുറുമ്പോടെ ചോദിച്ചു....
അവന്റെ സ്വരത്തിൽ കാഠിന്യം നിറഞ്ഞു.
ഞാൻ പറഞ്ഞതിന് പകരം വീട്ടുവാണോ? "നീ...
അതുകൊണ്ട് പറഞ്ഞതല്ല രാത്രി വന്നാൽ മതി....
ആളുകളെ കൊണ്ട് അതും, ഇതും പറയിക്കേണ്ട...
ഓ.... അങ്ങനെ....
നീ ഒരു മാസം കൊണ്ട് ഒന്ന് തുടുത്ത് സുന്ദരി ആയല്ലോ..
താടിയിൽ തടവി നാവ് കൊണ്ട് ചുണ്ട് നനച്ച് വഷളൻ ചിരിയോടെ പറഞ്ഞ്...
ഒന്നു... പോ... ഹരിയേട്ട....
അവൾ നാണത്തോടെ പറഞ്ഞു....
"ഞാൻ രാത്രി വരാം.....
അങ്ങനെ പറഞ്ഞു കൊണ്ട് ബൈക്കുമായി പാഞ്ഞ് പോയി...
അവനെ നോക്കി സ്വപ്നലോകത്തിലെന്നപോൾ നിന്നുപോയവൾ.....
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48347/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
അവന്റെ കുഴിമാടത്തിൽ അവസാന മണ്ണും ഇട്ടു കഴിഞ്ഞ് അവൾ അവിടെ നിന്നും എണിറ്റു.
(ഇവൾ ഡെയ്സി ആരോരും ഇല്ലാത്തൊരു അനാഥ പഠിച്ചതും വളർന്നതുമൊക്കെ ഓർഫനേജിൽ ആണ്. വിവാഹ പ്രായം ആയപ്പോൾ അവിടെത്തെ അച്ചൻ തന്നെ ഒരു പയ്യനെയും കണ്ടെത്തി കൊടുത്തു.ഡേയ്സിയെ പോലെ തന്നെ ഒരനാഥൻ. സന്തോഷത്തോടെ പൊയ്‌കൊണ്ടിരുന്ന ജീവിതത്തിൽ ഒട്ടും പ്രേതിഷിക്കാതെ ആണ് വിനോദിനെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ദൈവം തിരികെ വിളിച്ചത്. ഇപ്പോൾ ഒരു വയസായ തന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ട് പോണമെന്ന് അറിയാത്ത അവസ്ഥയിൽ ആണ് അവൾ.)
എല്ലാ ചടങ്ങുകളും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്ന എല്ലാരും തിരികെ പോയി. ഇനി ഇങ്ങോട്ട് പോകും എന്ന ചിന്തയോടെ വിനോദിന്റെ കുഴി മാടത്തിനരുകിൽ ആയി അവൾ നില ഉറപ്പിച്ചു.
തോളിൽ അറിഞ്ഞ കരസ്പർശത്തിൽ ആണ് ഡെയ്‌സി തിരിഞ്ഞു നോക്കിയത്.
മോളെ ഡെയ്‌സി മോളെ അച്ചന് കൂടെ കൊണ്ട് പോകാൻ ഒരു നിർവാഹവും ഇല്ല.
അറിയാം അച്ചാ എന്റെ കാര്യം ഓർത്ത് അച്ചന് ടെൻഷൻ ഒന്നും വേണ്ട. എന്റെ ഒരു കൂട്ടുകാരിയുടെ അടുത്തേക്ക് പോകുകയാ ഞാൻ. അവിടെ ഞാൻ സുരക്ഷിത ആയിരിക്കും.
എന്നാലും മോളെ മോള് ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് പോകേണ്ട. എവിടെയാ സ്ഥലം എന്ന് പറയ് മോളെ അച്ചൻ അവിടെ കൊണ്ട് ആക്കാം.
വേണ്ട അച്ചോ എനിക്ക് തനിച്ച് പോകാനാ ഇഷ്ടം ഇനി എന്നും തനിയെ തന്നെ ആണല്ലോ. എനിക്ക് യാത്ര പറയാൻ മറ്റാരും ഇല്ല. പോകുന്നു.
തന്റെ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് അവൾ ആ പള്ളി മൈതാനത്ത് നിന്നും ഇറങ്ങി.
അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും എങ്ങോട്ട് പോകുമെന്ന് ഒരു രൂപവും അവൾക്കില്ലയിരുന്നു. അച്ചന്റെ അവസ്ഥയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് കൂട്ടുകാരിയുടെ അടുത്തേക്ക് പോകുന്നെന്ന് കള്ളം പറഞ്ഞത്. ഇല്ലെങ്കിൽ തന്നെയും കുഞ്ഞിനേയും സംരക്ഷിക്കാൻ ശ്രെമിക്കും.
അത് ഒടുവിൽ അച്ചന്റെ നിലനിൽപ്പിനെ ബാധിക്കും.
കുറച്ച് നേരം ആ ബസ്സ്റ്റോപ്പിൽ നിന്നപ്പോൾ തന്നെ ഒരുപാട് ബസ്സുകൾ അവിടം കടന്ന് പോയിരുന്നു. ഇനിയും ഇവിടെ തന്നെ നിന്നാൽ അച്ചന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടി വരുമെന്ന് ഉറപ്പായതും അടുത്ത വന്ന ബസിലേക്ക് അവൾ കുഞ്ഞിനേയും കൊണ്ട് കയറി.
ഒഴിഞ്ഞ ഒരു സീറ്റിൽ ആയി നില ഉറപ്പിച്ചിട്ട് ബാഗിൽ നിന്ന് കുറച്ച് ക്യാഷ് എടുത്ത് കൈയിൽ പിടിച്ചു.
കണ്ടക്‌ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴും ഈ ബസ് എങ്ങോട്ട് ആണ് പോകുന്നതെന്ന് അവൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു.
എവിടെക്കാ കുട്ടി പോകേണ്ടത്.
അത് ഈ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പ് എവിടെയാ.
ആലപ്പുഴ. ഇതൊന്നും നോക്കാതെയാണോ ചാടി കയറിയത്.
അവിടേക്ക് തന്നെ ടിക്കറ്റ് എടുത്താൽ മതി.
ടിക്കറ്റും കൊടുത്തിട്ട് അയാൾ മുന്നിലേക്ക് പോയി.
കൊല്ലം ആണ് താൻ ജനിച്ചു വളർന്ന നാട്. അവിടെ നിന്ന് മറ്റൊരു നാട്ടിലേക്ക്. എന്തായാലും തനിക്കൊരു പറിച്ചു നടൽ ആവശ്യം ആണ്.
അവൾ തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി. ഒന്നും അറിയാതെ സുഖം ആയി ഉറങ്ങുകയാണ് മോൻ.
ഇപ്പോൾ തോന്നുകയാ അവനെ പോലെ കുഞ്ഞായിരുന്നാൽ മതിയായിരുന്നെന്ന് ഒന്നും അറിയണ്ടല്ലോ.
കുട്ടി എണീക്ക് ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്.
കണ്ടക്‌ടർ വന്ന് വിളിച്ചതും ഞാൻ മോനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അവിടെ ഇറങ്ങിയിട്ട് എങ്ങോട്ട് പോണമെന്ന് അറിയാതെ കുറച്ചു സമയം നിന്നു.
ആരെയെങ്കിലും കണ്ടാൽ സഹായം ചോദിക്കാമെന്ന പ്രേതീക്ഷയിൽ ആയിരുന്നു ഞാൻ നിന്നത്
പക്ഷെ അവിടെ എങ്ങും ഒരാളെ പോലും കാണാൻ സാധിച്ചില്ല.
പെട്ടന്ന് എന്റെ പിന്നിലായി ഒരു ശബ്ദം കേട്ടതും ഞാൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ മോനെയും ഇറുകെ പിടിച്ചു നിന്നു.
ഒരു വഷളൻ ചിരിയുമായി അയാൾ എന്റെ അടുത്തേക്ക് നടന്നു.
എന്റെ ജീവിതം ഇവിടെ അവസാനിച്ചു എന്ന് തന്നെ ഞാൻ വിചാരിച്ചു. മോന്റെ മുഖത്ത് നോക്കിയപ്പോൾ എങ്ങനെയും രക്ഷപെടണമെന്ന ചിന്ത വന്നു. അടുത്തേക്ക് വന്ന അയാളെ തള്ളിയിട്ടിട്ട് ഞാനും മോനെയും കൊണ്ട് ഓടി.
കുറച്ച് ദൂരം ഓടിയപ്പോൾ തന്നെ ഞാൻ ആകെ തളർന്നിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ പിന്നാലെ തന്നെയുണ്ട്. രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോന്ന് ഞാൻ അവിടെ ആകെ നോക്കി.
മുൻപിലായി ഒരു കാർ കിടക്കുന്നത് കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ഞാൻ അതിലേക്ക് കയറി. മോൻ ഉറക്കം ആയിരുന്നത് നന്നായി.
കുറച്ച് നേരം അവിടെ ഒക്കെ ചുറ്റി നടന്നിട്ടും എന്നെ കണ്ടെത്താൻ സാധികാത്തൊണ്ട് അയാൾ തിരിച്ചു പോയി.
അയാൾ പോയെന്ന് ഉറപ്പായതും ഞാൻ പതിയെ വണ്ടിയിൽ നിന്ന് എണീക്കാൻ ശ്രെമിച്ചു.
പക്ഷെ അപ്പോഴേക്കും വണ്ടി ആരോ സ്റ്റാർട്ട് ആക്കിയിരുന്നു.
കുറച്ച് ദൂരം ചെന്നപ്പോൾ തന്നെ കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങി. ആ സൗണ്ട് കേട്ടിട്ട് ആണെന്ന് തോന്നുന്നു ആള് വണ്ടി സൈഡ് ആക്കി നിർത്തി.
മോനെ കരയാതെടാ.
നീ ഏതാടി എന്തിനാ എന്റെ വണ്ടിയിൽ വലിഞ്ഞു കയറിയത്.
സാർ ഒരാള് ഉപദ്രവിക്കാൻ ജീവൻ രക്ഷിക്കാൻ ഇതിൽ ഓടി കയറിയതാ. ദയവായി എന്നെ ഇവിടെ ഇറക്കി വിടല്ലേ.
എന്തോ അവളുടെ നിസ്സഹായതയോടെ ഉള്ള നോട്ടം കണ്ടപ്പോൾ അവിടെ ഉപേക്ഷിക്കാൻ അവന് തോന്നിയില്ല.
ഈ കൊച്ച് എന്തിനാ കരയുന്നത് വിശന്നിട്ട് ആണേൽ അതിന് വല്ലതും കൊടുക്ക്.
കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഇല്ല. ഇവന് പാല് വാങ്ങിയ കൊടുക്കാറ്.
ശെരി അങ്ങോട്ട് നീങ്ങി ഇരിക്ക്.
ഡെയ്‌സി നേരേ ഇരുന്നതും സണ്ണി വണ്ടി മുന്നോട്ട് എടുത്തു.
(ഇതാണ് നമ്മുടെ നായകൻ സണ്ണി ജോർജ് കുരിശിങ്ങൽ. ജോർജിന്റെയും മേരിയുടെയും മൂത്ത പുത്രൻ. ഇളയത് സോനാ. അപ്പനും അമ്മയും കുഞ്ഞിലേ മരിച്ചു പോയ സണ്ണിക്ക് എല്ലാം അവന്റെ കുഞ്ഞി പെങ്ങൾ ആയിരുന്നു. അവളും വിട്ട് പോയതോടെ സണ്ണി തീർത്തും അനാഥൻ ആയി തീർന്നു.)
ഒരു ഇരുനില വീടിന്റെ ഫ്രണ്ടിൽ ആയി കാർ നിന്നതും ഡെയ്‌സി മോനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.
ഇത് എന്റെ വീടാണ്. ഇവിടെ ഇപ്പോ ഞാൻ മാത്രം ആണ് താമസം നിനക്ക് പേടിയില്ലെങ്കിൽ എന്റെ കൂടെ ഇവിടെ താമസിക്കാം.
എന്ത് തീരുമാനം ആയാലും ഇപ്പോൾ പറയണം.
ഞാൻ ഇവിടെ നിന്നോളം. അല്ലെങ്കിൽ തന്നെ മറ്റെവിടേക്ക് ആണ് ഞാൻ പോകേണ്ടത്. പോകാൻ ഒരിടവും ഇല്ലാത്ത എനിക്ക് കർത്താവ് കാണിച്ചു തന്നതാകും ഈ വീട്.
നീ എന്തോന്ന് ആലോചിച്ച് നിൽക്കുകയാ നിന്നെ താലം എടുത്ത് സ്വീകരിക്കാൻ ഒന്നും ഇവിടെ ആരും ഇല്ല. വേണമെങ്കിൽ അകത്തേക്ക് കയറ്.
അങ്ങേരുടെ അട്ടഹാസം കേട്ടപ്പോൾ തന്നെ ഞാൻ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി.
ദെ അവിടെ ആണ് അടുക്കള. പാൽ ഫ്രിഡ്ജിൽ കാണും എന്താന്ന് വച്ച എടുത്ത് തിളപ്പിച്ചു ആ കൊച്ചിന് കൊടുക്ക്.
ഞാൻ മോനെയും കൊണ്ട് അടുക്കളയിലേക്ക് ചെന്നു. നല്ല വൃത്തിയിൽ തന്നെ ആയിരുന്നു അടുക്കള ഉണ്ടായിരുന്നത്. അതെന്നെ ഒന്ന് അതിശയിപ്പിക്കാതെ ഇരുന്നില്ല. കാരണം ആണുങ്ങൾ മാത്രം താമസിക്കുന്ന വീട് പൊതുവെ വൃത്തി കുറവായിരിക്കില്ലേ.
മോന്റെ കരച്ചിൽ കേട്ടതും എന്റെ ചിന്ത ഒക്കെ മാറ്റി വച്ച് അവനുള്ള പാല് കാച്ചാനായി ഗ്യാസ് ഓൺ ആക്കി അതിലേക്ക് വെച്ചു.
ഇതേ സമയം മുറിയിലേക്ക് പോയ സണ്ണി നേരേ തന്റെ അനിയത്തിയുടെ ചിത്രത്തിന് മുന്നിലായി ഇരുന്നു.
മോളെ നിന്റെ ആഗ്രഹം പോലെ നിന്റെ കൂട്ടുകാരിയെ ഞാൻ കണ്ടെത്തി. പക്ഷെ നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിയുമെന്ന് മോൾടെ ഇച്ചായന് ഉറപ്പില്ല.
അവന്റെ ഓർമ്മകൾ പിറകിലേക്ക്
ഭാഗം 1
അവന്റെ കുഴിമാടത്തിൽ അവസാന മണ്ണും ഇട്ടു കഴിഞ്ഞ് അവൾ അവിടെ നിന്നും എണിറ്റു.
(ഇവൾ ഡെയ്സി ആരോരും ഇല്ലാത്തൊരു അനാഥ പഠിച്ചതും വളർന്നതുമൊക്കെ ഓർഫനേജിൽ ആണ്. വിവാഹ പ്രായം ആയപ്പോൾ അവിടെത്തെ അച്ചൻ തന്നെ ഒരു പയ്യനെയും കണ്ടെത്തി കൊടുത്തു.ഡേയ്സിയെ പോലെ തന്നെ ഒരനാഥൻ. സന്തോഷത്തോടെ പൊയ്‌കൊണ്ടിരുന്ന ജീവിതത്തിൽ ഒട്ടും പ്രേതിഷിക്കാതെ ആണ് വിനോദിനെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ദൈവം തിരികെ വിളിച്ചത്. ഇപ്പോൾ ഒരു വയസായ തന്റെ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ട് പോണമെന്ന് അറിയാത്ത അവസ്ഥയിൽ ആണ് അവൾ.)
എല്ലാ ചടങ്ങുകളും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്ന എല്ലാരും തിരികെ പോയി. ഇനി ഇങ്ങോട്ട് പോകും എന്ന ചിന്തയോടെ വിനോദിന്റെ കുഴി മാടത്തിനരുകിൽ ആയി അവൾ നില ഉറപ്പിച്ചു.
തോളിൽ അറിഞ്ഞ കരസ്പർശത്തിൽ ആണ് ഡെയ്‌സി തിരിഞ്ഞു നോക്കിയത്.
മോളെ ഡെയ്‌സി മോളെ അച്ചന് കൂടെ കൊണ്ട് പോകാൻ ഒരു നിർവാഹവും ഇല്ല.
അറിയാം അച്ചാ എന്റെ കാര്യം ഓർത്ത് അച്ചന് ടെൻഷൻ ഒന്നും വേണ്ട. എന്റെ ഒരു കൂട്ടുകാരിയുടെ അടുത്തേക്ക് പോകുകയാ ഞാൻ. അവിടെ ഞാൻ സുരക്ഷിത ആയിരിക്കും.
എന്നാലും മോളെ മോള് ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് പോകേണ്ട. എവിടെയാ സ്ഥലം എന്ന് പറയ് മോളെ അച്ചൻ അവിടെ കൊണ്ട് ആക്കാം.
വേണ്ട അച്ചോ എനിക്ക് തനിച്ച് പോകാനാ ഇഷ്ടം ഇനി എന്നും തനിയെ തന്നെ ആണല്ലോ. എനിക്ക് യാത്ര പറയാൻ മറ്റാരും ഇല്ല. പോകുന്നു.
തന്റെ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് അവൾ ആ പള്ളി മൈതാനത്ത് നിന്നും ഇറങ്ങി.
അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും എങ്ങോട്ട് പോകുമെന്ന് ഒരു രൂപവും അവൾക്കില്ലയിരുന്നു. അച്ചന്റെ അവസ്ഥയെ കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് കൂട്ടുകാരിയുടെ അടുത്തേക്ക് പോകുന്നെന്ന് കള്ളം പറഞ്ഞത്. ഇല്ലെങ്കിൽ തന്നെയും കുഞ്ഞിനേയും സംരക്ഷിക്കാൻ ശ്രെമിക്കും.
അത് ഒടുവിൽ അച്ചന്റെ നിലനിൽപ്പിനെ ബാധിക്കും.
കുറച്ച് നേരം ആ ബസ്സ്റ്റോപ്പിൽ നിന്നപ്പോൾ തന്നെ ഒരുപാട് ബസ്സുകൾ അവിടം കടന്ന് പോയിരുന്നു. ഇനിയും ഇവിടെ തന്നെ നിന്നാൽ അച്ചന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടി വരുമെന്ന് ഉറപ്പായതും അടുത്ത വന്ന ബസിലേക്ക് അവൾ കുഞ്ഞിനേയും കൊണ്ട് കയറി.
ഒഴിഞ്ഞ ഒരു സീറ്റിൽ ആയി നില ഉറപ്പിച്ചിട്ട് ബാഗിൽ നിന്ന് കുറച്ച് ക്യാഷ് എടുത്ത് കൈയിൽ പിടിച്ചു.
കണ്ടക്‌ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴും ഈ ബസ് എങ്ങോട്ട് ആണ് പോകുന്നതെന്ന് അവൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു.
എവിടെക്കാ കുട്ടി പോകേണ്ടത്.
അത് ഈ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പ് എവിടെയാ.
ആലപ്പുഴ. ഇതൊന്നും നോക്കാതെയാണോ ചാടി കയറിയത്.
അവിടേക്ക് തന്നെ ടിക്കറ്റ് എടുത്താൽ മതി.
ടിക്കറ്റും കൊടുത്തിട്ട് അയാൾ മുന്നിലേക്ക് പോയി.
കൊല്ലം ആണ് താൻ ജനിച്ചു വളർന്ന നാട്. അവിടെ നിന്ന് മറ്റൊരു നാട്ടിലേക്ക്. എന്തായാലും തനിക്കൊരു പറിച്ചു നടൽ ആവശ്യം ആണ്.
അവൾ തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി. ഒന്നും അറിയാതെ സുഖം ആയി ഉറങ്ങുകയാണ് മോൻ.
ഇപ്പോൾ തോന്നുകയാ അവനെ പോലെ കുഞ്ഞായിരുന്നാൽ മതിയായിരുന്നെന്ന് ഒന്നും അറിയണ്ടല്ലോ.
കുട്ടി എണീക്ക് ഇതാണ് ലാസ്റ്റ് സ്റ്റോപ്പ്.
കണ്ടക്‌ടർ വന്ന് വിളിച്ചതും ഞാൻ മോനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
അവിടെ ഇറങ്ങിയിട്ട് എങ്ങോട്ട് പോണമെന്ന് അറിയാതെ കുറച്ചു സമയം നിന്നു.
ആരെയെങ്കിലും കണ്ടാൽ സഹായം ചോദിക്കാമെന്ന പ്രേതീക്ഷയിൽ ആയിരുന്നു ഞാൻ നിന്നത്
പക്ഷെ അവിടെ എങ്ങും ഒരാളെ പോലും കാണാൻ സാധിച്ചില്ല.
പെട്ടന്ന് എന്റെ പിന്നിലായി ഒരു ശബ്ദം കേട്ടതും ഞാൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ മോനെയും ഇറുകെ പിടിച്ചു നിന്നു.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
പുതിയ രജന ആണേ എല്ലാരും വായിച്ചിട്ട് സപ്പോർട്ട് ചെയ്യണേ
.
ഇച്ചായ ഇച്ചായൻ ഞാൻ പറയുന്ന കുട്ടിയെ മാത്രമേ കെട്ടവുള്ളെ.
അതെന്താടി അങ്ങനെ. നീ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ.
ഉണ്ടല്ലോ എന്റെ ബെസ്റ്റ് ഫ്രണ്ട് ആ ആള്. ഡെയ്‌സി ഒരു പാവം കുട്ടിയ ഇച്ചായ . ആരും ഇല്ല അതിന് അനാഥാലയത്തിൽ ആണ് വളരുന്നത്. അവളെ നമുക്ക് ഇങ്ങോട്ട് കൊണ്ട് വരാം.
നിന്റെ ആഗ്രഹം അതാണേൽ ഇച്ചായന് സന്തോഷമേ ഉള്ളൂ.
എന്റെ സോനാ മോളുടെ ആഗ്രഹം പോലെ അവളെ അന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷിച്ചതാ. പക്ഷെ കഴുത്തിലെ മിന്നും കൈയ്യിലെ കുഞ്ഞിനേയും കണ്ടപ്പോൾ അവൾ മറ്റാരുടെയോ സ്വന്തം ആയി കഴിഞ്ഞെന്ന് മനസിലായി. എന്നാലും ആ രാത്രി അവിടെ ഒറ്റക്ക് ഉപേക്ഷിച്ച് വരാൻ തോന്നിയില്ല.
എങ്ങനെ അവൾ തനിച്ചയെന്ന് അറിയണം.
സാർ.
ആരാടി നിന്റെ സാർ കൊറേ നേരം കൊണ്ട് ക്ഷെമിക്കുകയാ നിന്നെ ഞാൻ ഏതു സ്കൂളിൽ പഠിപ്പിച്ചേ.
അത് എന്ത് വിളിക്കണമെന്ന് അറിയാത്തത് കൊണ്ടാണ് അങ്ങനെ വിളിച്ചത്.
മേലാൽ ആ വിളി ഞാൻ ഇനി കേൾക്കാൻ ഇട വരരുത്.
പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്.
അച്ചായൻ അങ്ങനെ വിളിച്ചാൽ മതി.
അവന്റെ ആ വാക്കുകൾ കേട്ടതും ഡെയ്‌സി ഒരു നിമിഷം തന്റെ കൂട്ടുകാരിയെ ഓർത്തു.
ഡെയ്‌സി ഞാൻ നിന്നെ എന്റെ ഇച്ചായനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചെടി.
നിനക്ക് എന്താ സോനാ ചുമ്മാ ഓരോ വട്ട് പറയാതെ.
ഇത് വട്ടൊന്നും അല്ല ഞാൻ ഇച്ചായനോട് സംസാരിച്ചിട്ട വരുന്നത്. എന്റെ ഇച്ചായന് സമ്മതമാടി നീ കൂടെ ഒക്കെ പറഞ്ഞാൽ മതി.
നിനക്ക് എന്താ സോനാ അതൊന്നും ശെരി ആകില്ല.
എന്ത് ശെരി ആകില്ല ഞാൻ എല്ലാം ഉറപ്പിച്ച് കഴിഞ്ഞു. ആ പിന്നെ നീ എന്റെ ഇച്ചായനെ അച്ചായൻ എന്ന് വേണം വിളിക്കാൻ കേട്ടല്ലോ.
മാറ്റാരെയെങ്കിലും നീ അങ്ങനെ വിളിച്ചാൽ പിന്നെ നീ ഈ കൂട്ടുകാരിയെ കാണില്ല.
നിനക്ക് എന്താ സോനാ ആവശ്യം ഇല്ലാതെ എന്തെങ്കിലും ഒക്കെ വിളിച്ച് പറയുന്നു.
നിനക്ക് എന്റെ ഈ ഒരു കാര്യം പോലും സമ്മതിച്ചു തരാൻ വയ്യല്ലോ പിന്നെ നീ ഇനി മിണ്ടാൻ വരണ്ടാ.
ഓ അതിന് ഇനി പിണങ്ങേണ്ട നിന്റെ ഇച്ചായനെ അല്ലാതെ മറ്റാരെയും ഞാൻ അച്ചായൻ എന്ന് വിളിക്കില്ല.
ഉറപ്പാണല്ലോ അല്ലെ.
അതേടി പെണ്ണെ.
ഡെയ്‌സി നീ എന്ത് ആലോചിച്ച് നിൽക്കുകയാ ഞാൻ ഈ വിളിക്കുന്നത് ഒന്നും നീ കേൾക്കുന്നില്ലേ.
അത് ഞാൻ എന്തോ ഓർത്ത് നിന്നു പോയി.
ഞാൻ പറഞ്ഞത് നീ കേട്ടോ.
കേട്ടു പക്ഷെ അങ്ങനെ വിളിക്കാൻ പറ്റില്ല സാർ വേറെ എന്ത് വേണോ പറഞ്ഞോ ഞാൻ വിളിച്ചോളാം.
എന്താ നിന്റെ കെട്ടിയോനെ അങ്ങനെ ആണോ നീ വിളിച്ചിരുന്നത്.
അല്ല ഏട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഇത് ഞാൻ എന്റെ ഒരു കൂട്ടുകാരിക്ക് കൊടുത്ത വാക്കാണ്. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ മാത്രമേ ഇങ്ങനെ വിളിക്കാവുവെന്ന് അവൾ എന്റെ കയ്യിൽ നിന്ന് സത്യം ചെയ്ത് വാങ്ങിയിരുന്നു.
ആ വാക്കിന്റെ പുറത്ത ഞാൻ വിനുവേട്ടനെ പോലും അങ്ങനെ വിളിക്കാതെ ഇരുന്നത്.
ഒക്കെ അങ്ങനെ വിളിക്കണ്ട പക്ഷെ സാർ വിളി വേണ്ട സണ്ണിച്ചായാ എന്ന് വിളിച്ചോ.
ശെരി. അങ്ങനെ വിളിച്ചോളാം. ഞാൻ ഇപ്പോൾ വന്നത് മോനെ ഒന്ന് നോക്കൊ എനിക്ക് മാർക്കറ്റ് വരെ പോണമായിരുന്നു.
അതിന് നിനക്ക് ഇവിടെ മാർക്കറ്റ് എവിടെ ആണെന്ന് അറിയോ. എന്താ വേണ്ടതെന്ന് എഴുതി തന്നേക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം.
അത് വേണ്ട സണ്ണിച്ചായാ ഞാൻ പൊയ്ക്കോളാം.
നീ ഞാൻ പറയുന്നുന്നത് കേട്ടാൽ മതി. പോയി അവശ്യ സാധനങ്ങൾ എഴുതി കൊണ്ട് വാ.
പിന്നെ നീയും മോനും കൂടെ പോര് നിങ്ങൾക്കും കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.
ഞങ്ങൾക്ക് ഒന്നും വേണ്ട.
അത് നീ അല്ല തീരുമാനിക്കുന്നത്. നീ ഇപ്പോൾ എന്റെ വീട്ടിൽ ആണ് താമസിക്കുന്നതെന്ന് ഓർമ വേണം. ഞാൻ പറയുന്നത് പോലെ കേട്ടാൽ മതി.
പോ പോയി റെഡി ആയിട്ട് വാ.
ഞാൻ മോനെയും കൊണ്ട് താഴെ ചെന്നു അവന് പാലും കൊടുത്തിട്ട് വേറെ ഒരു ഉടുപ്പ് എടുത്ത് ഇട്ടു കൊടുത്തു. ആകെ ഈ ഒരു ഡ്രെസ്സ് മാത്രം ആണ് അവനായി ഉണ്ടായിരുന്നത് ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.
മോനെയും കൊണ്ട് ഞാൻ ഫ്രണ്ടിൽ ആയി കാത്ത് നിന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48489/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
എൻ്റെ മോള് സുന്ദരി ആയിട്ടുണ്ട്. പൊന്നുമോളെ ആരും കണ്ണ് വയ്ക്കണ്ട" എന്ന് പറഞ്ഞ് കുറച്ച് കണ്മഷി അവൾക്ക് തൊട്ടു കൊടുത്തു.
ഞാൻ മീര ആദിത്യ കൃഷ്ണ . എന്നെ എല്ലാവരും മീര എന്ന് വിളിക്കും . ഇന്ന് എന്റെ കല്യാണമാണ്. കൊട്ടും മേളവും ആഘോഷങ്ങളും ഒന്നും ഇല്ലാത്ത കല്യാണം.
കാരണം എന്താണെന്നല്ലേ ഇന്ന് എൻറെ രണ്ടാം വിവാഹമാണ്.
കല്യാണം കഴിഞ്ഞ നാലുവർഷം കഴിഞ്ഞ് ഭർത്താവും കുഞ്ഞും മരിച്ച ഒരു ചേച്ചി ഉണ്ട് എന്ന പേരിൽ അനിയത്തിക്ക് നല്ല ബന്ധങ്ങൾ കിട്ടില്ല എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും നിർബന്ധപ്രകാരമാണ് ആണ് എൻറെ മാതാപിതാക്കൾ ഈ കല്യാണം നടത്താൻ തയ്യാറായത്.
തൻറെ അനിയത്തിയുടെ നല്ല ഭാവിക്കായി ആണ് മീര കല്യാണത്തിന് സമ്മതിച്ചത്.
ചെറുക്കനും വീട്ടുകാരും എത്തിയെന്ന് പുറത്തുനിന്നും ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് മീര തൻറെ ആലോചനകളിൽ നിന്നും ഉണർന്നത്.
★★★★★★★★★★★★★★
ആ ക്ഷേത്ര നടയിൽ നിൽക്കുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു .
എന്തിനാണ് ഭഗവാനെ എന്നെ നീ ഇങ്ങനെ പരീക്ഷിക്കുന്നത് .
അധികം പരീക്ഷിക്കാതെ വേഗം എന്നെ എൻറെ ഹരിയേട്ടന്റെയും, ആമി മോളുടെയും അടുത്തേക്ക് വിളിക്കണേ." അവൾ ഭഗവാനോട് പ്രാർഥിച്ചു.
"താലി കെട്ടിക്കോളു"
താലിമാല പൂജാരി അയാൾക്ക് നേരെ നീട്ടി അയാൾ അത് അത് മീരയുടെ കഴുത്തിൽ ചാർത്തി.
ആ താലിയിൽ ശ്രീമാധവ് എന്ന് കൊത്തിവെച്ചിരിക്കുന്നു. ഒരു നിമിഷം അവൾ ആ തലയിലേക്ക് തന്നെ നോക്കി നിന്നു.
നാലു വർഷം മുൻപ് ഈ നടയിൽ വച്ച് ആണ് ഹരിയേട്ടൻ എൻറെ എൻറെ കഴുത്തിൽ താലി കെട്ടിയത് .
മാധവ് തന്റെ മോതിര വിരൽ കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു.
തന്നെ താലി കെട്ടിയ വ്യക്തിയുടെ മുഖം പോലും അവൾ ഇതുവരെ കണ്ടിട്ടില്ല.
അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ അനിയത്തിയുടെ ഭാവിയെ കരുതിയാണ് ആണ് താൻ ഈ കല്യാണത്തിന് സമ്മതം മൂളിയത് .
എന്നാൽ താൻ അയാളുടെ ഫോട്ടോ കാണാൻ പോലും താൽപര്യം കാണിച്ചിരുന്നില്ല.
അല്ലെങ്കിലും അത്തരം കാര്യങ്ങൾക്ക് ഇനി ഇവിടെ പ്രസക്തി ഇല്ല.
ഹരിയേട്ടനും ആമി മോളും പോയപ്പോൾ അവർക്കൊപ്പം പോവാനാണ് താനും ആഗ്രഹിച്ച് . എന്നാൽ തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളെ സങ്കടപ്പെടുത്താൻ അവൾക്ക് തോന്നിയില്ല .
ആമി മോളെ എങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ താൻ മറ്റൊരാളുടെ താലിക്ക് മുന്നിൽ തല കുനിക്കില്ലായിരുന്നു.
ഇത്തരത്തിലുള്ള ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാതെ , ഒരു ഭർത്താവ് മരിച്ച സ്ത്രീയെ കല്യാണം കഴിക്കുന്ന അയാളോട് അവൾക്ക് വെറുപ്പായിരുന്നു .
മീരയുടെ അച്ഛൻ അവളുടെ കൈ അയാളുടെ കൈകളിലേക്ക് വെച്ച് കൊടുത്തു.
ഇനി വധുവരന്മാർ പ്രതീക്ഷണം ചെയ്തോളൂ എന്നു പറഞ്ഞതും മാധവ് അവളുടെ കൈപിടിച്ച് പ്രദിക്ഷണം ചെയ്യാൻ ആരംഭിച്ചു. അയാളുടെ സ്പർശനം അവളെ ദേഷ്യം പിടിപ്പിച്ചു . എങ്കിലും അവൾ അത് പുറത്ത് പ്രകടിപ്പിച്ചില്ല.
കല്യാണം കഴിഞ്ഞ് ദമ്പതികളെ യാത്രയാക്കാൻ തുടങ്ങി.
"എൻറെ പൊന്നിനെ ഞാൻ മോന്റെ കയ്യിൽ ഏൽപ്പിക്കുകയാണ് .മോൻ അവളെ നന്നായി നോക്കണം. ഈ ചെറിയ പ്രായത്തിനിടയിൽ എന്റെ കുട്ടി ഒരുപാട് അനുഭവിച്ച് കഴിഞ്ഞതാ.
" ഇല്ലാ അച്ഛാ. ഞാൻ കാരണം ഇനി അച്ഛൻറെ മോളുടെ കണ്ണ് നിറയില്ല. ഇത് ശ്രീ മാധവൻ നൽകുന്ന വാക്കാണ്.
മാധവൻറെ ആ വാക്കുകൾ മാതാപിതാക്കളുടെ കണ്ണ് നിറയിച്ചു .എന്നാൽ അവന്റെ ആ വാക്കുകൾ മീരയുടെ മനസ്സിൽ വെറുപ്പാണ് ഉണ്ടാക്കിയത് .
പോവാൻ നേരം മീര കരയുകയില്ല എന്ന് കരുതിയെങ്കിലും അവരുടെ കണ്ണീർ നിയന്ത്രണംവിട്ട് ഒഴുകാൻ തുടങ്ങി .മീരയുടെ അച്ഛൻ ശിവശങ്കരനും ഭാര്യ പാർവതിയും അവളെ നിറ കണ്ണുകളോടെ യാത്രയാക്കി.
കാറിൽ കയറാൻ നേരം മീര തൻറെ കുഞ്ഞനിയത്തി ആര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞു. വീട്ടുകാരോടും ബന്ധുക്കളോടും യാത്രപറഞ്ഞു മീര കാറിൽ കയറി .
കാറിൽ മീരയും മാധവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .
"സീറ്റ് ബെൽറ്റ് ഇട് "എന്ന് പറയുന്നത് കേട്ട് മീര മാധവൻറെ മുഖത്തേക്ക് നോക്കി. അവൾ ആദ്യമായാണ് മാധവിനെ കാണുന്നത്. എങ്കിലും എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ അവൾക്ക് തോന്നി .
നീളമുള്ള മുടിയാണ് അയാൾക്ക് .അത് ഇടയ്ക്ക് മാടി ഒതുക്കുന്നുണ്ട് . ഡ്രീം ചെയ്ത താടി. വലതു കൈയിൽ ഒരു ബ്രേസ്‌ലെറ്റും, ഇടതുകൈയിൽ ഒരു വാച്ച്. കഴുത്തിൽ ഓം എന്ന് എഴുതിയ ഒരു മാലയും ഉണ്ട്.
അടുത്തനിമിഷം അവൾ തല പുറത്തേക്കു തിരിച്ച് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു.
സീറ്റ് ബെൽറ്റ് ഇടാനായി അവൾ ശ്രമിച്ചെങ്കിലും അവർക്കതിന് പറ്റുന്നില്ല. ഇത് കണ്ട മാധവ് സീറ്റ് ബെൽറ്റ് ഇടാൻ ആയി സഹായിക്കാൻ കൈ ഉയർത്തിയതും മീര എതിർത്തു.
"വേണ്ട എനിക്കറിയാം സീറ്റ് ബെൽറ്റ് ഇടാൻ"
അവൾ കുറെ നേരം ശ്രമിച്ചു എങ്കിലും സീറ്റ് ബെൽറ്റ് ഇടാൻ സാധിച്ചില്ല.
.അവൾ മാധവിൻറെ മുഖത്തേക്ക് നോക്കിയപ്പോൾ മാധവ് അവളെ നോക്കി ചിരിക്കു ആയിരുന്നു.
അവസാനം മാധവ് തന്നെ സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു.
" ഇതുപോലും അറിയില്ലല്ലോ എന്റെ തുമ്പി പെണ്ണെ" എന്നുപറഞ്ഞ് മാധവ് കാർ മുന്നോട്ടെടുത്തു .
"തുമ്പി" അയാൾ അങ്ങനെ തന്നെ ആണോ വിളിച്ചേ ,അതോ തനിക്ക് ഇനി തോന്നിയത് ആണോ. ഈ പേര് ഇയാൾക്ക് എങ്ങനെ അറിയാം .ഒരു കൂട്ടം ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉരുണ്ടുകൂടി.
" തുമ്പി "തനിക്ക് ഏറ്റവും പ്രിയപ്പെട്ട പേര് . കുഞ്ഞു മീര അച്ഛനോട് എപ്പോഴും ചോദിക്കുമായിരുന്നു തനിക്ക് എന്തിനാ മീര എന്ന് പേരിട്ടത് ,തുമ്പി എന്ന ഇടാമായിരുന്നില്ലേ എന്ന്. കുഞ്ഞു മീരയുടെ സംസാരം കേട്ട് അച്ഛൻ എപ്പോഴും ചിരിക്കുമായിരുന്നു.
പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ ആമി മോൾക്ക് തുമ്പി എന്ന പേരിടാൻ ഹരി ഏട്ടനെ നിർബന്ധിച്ചെങ്കിലും അദ്ദേഹം എതിർത്തു. എന്നിരുന്നാലും മീര സ്നേഹം കൂടുമ്പോൾ ആമി മോളേ തുമ്പി എന്ന് വിളിക്കുമായിരുന്നു.
മീരയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഉതിർന്നു വീണു .അവൾ അത് മാധവ് കാണാതെ തുടച്ചു .
ഈ സമയമാണ് അവൾ മാധവിൻറെ കൈകളിലേക്ക് ശ്രദ്ധിച്ചത്. ഷർട്ടിന് കൈ പകുതി മടക്കി വെച്ചിട്ടുണ്ടെങ്കിലും അതിനിടയിൽ കൂടെ കൈമടക്കിൽ എന്തോ പച്ച കുത്തി വച്ചിരിക്കുന്നു .
അത് ആരുടെയോ പേരാണ് എന്ന് അവൾക്ക് മനസ്സിലായി.
അത് അറിയാനായി അവൾ സീറ്റിലിരുന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കി.മാധവ് തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ മീര പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധതിരിച്ചു.
അല്ലെങ്കിലും ഞാൻ എന്തിനാണ് അയാളുടെ കയ്യിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നോക്കാൻ പോകുന്നത് .അത് ചിലപ്പോൾ അയാളുടെ ആദ്യ ഭാര്യയുടെ പേര് ആയിരിക്കാം .
ഇത്രയും സ്നേഹമുള്ള ഭർത്താവാണെങ്കിൽ എന്തിനാണ് രണ്ടാമത് മറ്റൊരു വിവാഹ കഴിക്കുന്നത് . അത് എന്തെങ്കിലും ആവട്ടെ താൻ എന്തിനാണ് അയാളുടെ കാര്യങ്ങളിൽ ഇടപെടാൻ പോകുന്നത് .
മീര പുറത്തുള്ള കാഴ്ചകൾ ശ്രദ്ധിക്കാൻ തുടങ്ങി.
*****
എനിക്കറിയാം മീര, അല്ല എന്റെ തുമ്പി . നിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ട് എന്ന്.
എന്നാൽ അതിനേക്കാൾ ഒരായിരം ഇരട്ടി വെറുപ്പ് എന്നോട് ഉണ്ട് എന്നും .പക്ഷേ ഞാൻ നിനക്കായി നിൻറെ സ്നേഹത്തിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാം.
ഞാനായിട്ട് സത്യങ്ങൾ ഒന്നും നിന്നെ അറിയിക്കില്ല. എനിക്ക് അത്രയ്ക്കും ജീവനാണ് പെണ്ണെ നിന്നെ.
നിശബ്ദത ഭേദിക്കാൻ ആയി മാധവ് FM ഓൺ ചെയ്തു.
അതിൽ നിന്നും മധുരമായ ഒരു പാട്ട് ഒഴുകി വന്നു.
.................
മഴ പാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ
.................
ഒരുകാലത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു ഇത് .പക്ഷേ കാറിൽ പോകുമ്പോൾ ഈ പാട്ട് വന്നാൽ ഹരിയേട്ടൻ മാറ്റുമായിരുന്നു .
എന്നാൽ ഈ സന്ദർഭത്തിൽ ആ പാട്ടിൻറെ വരികളും ,അർത്ഥവും മീരയിൽ അസ്വസ്ഥത ഉണ്ടാക്കി. പെട്ടെന്ന് മാധവ് കാർ നിർത്തി.അത് സാമാന്യം ഒരു വലിയ വീടിൻറെ മുറ്റത്ത് ആയിരുന്നു.
അവിടെ വധുവരന്മാരെ സ്വീകരിക്കാനായി കുറച്ച് ആളുകളും നിൽക്കുന്നുണ്ട് .അവിടെ കൂടിയിരിക്കുന്ന ആരെയും താൻ ഇതുവരെ കണ്ടിട്ടില്ല. അല്ല ശ്രദ്ധിച്ചിട്ടില്ല എന്നുവേണം പറയാൻ.
ഒരു 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവളുടെ കയ്യിലേക്ക് വിളക്ക് വച്ചു കൊടുത്തു .
"വലതുകാൽ വച്ച് വലത് കയറ് മോളെ."
അവൾ വിളിക്കും ആയി അകത്തേക്ക് കയറി. തൻറെ വീടുമായി സാമ്യം തോന്നുന്ന പല വസ്തുക്കളും ആ വീട്ടിൽ അവൾ കണ്ടു.
നിലവിളക്ക് പൂജാമുറിയിൽ വെച്ച് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു .ഇനിയും എന്നെ പരീക്ഷിക്കല്ലേ ഭഗവാനേ. എൻറെ ആര്യ മോൾക്ക് നല്ല ഒരു ജീവിതം കിട്ടുന്ന വരെ ഇവിടെ പിടിച്ചുനിൽക്കാൻ എന്നെക്കൊണ്ട് കഴിയണേ.
പ്രാർത്ഥിച്ച് തിരിഞ്ഞതും ആ സ്ത്രീ അവളുടെ പിന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഉണ്ടായിരുന്നു.
" പ്രാർത്ഥിച്ചു കഴിഞ്ഞോ മോളെ "മീര് ഒന്നു തലയാട്ടി
"മോൾക്ക് ഞാൻ ആരാണെന്ന് മനസ്സിലായോ?"
"ഇല്ല"
"ഞാൻ ശ്രീയുടെ അമ്മ കൃഷ്ണ കുമാരി."
അവൾ മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി അതിനെ അർത്ഥം മനസ്സിലാക്കിയ അമ്മ തിരുത്തി പറഞ്ഞു
"മാധവിനെ ഞങ്ങൾ ശ്രീ എന്നാണ് വിളിക്കുക." മീര ഒന്ന് പുഞ്ചിരിച്ചു.
" വാ മോളെ ഞാൻ മറ്റുള്ളവരെ പരിചയപ്പെടുത്തിത്തരാം."
അവർ അവളുടെ ക്കൈ പിടിച്ച് ഹാളിലേക്ക് നടന്നു.
"ഇത് ശ്രീയുടെ അച്ഛൻ രാജൻ"
"ഇത് അനിയത്തി രേവതി. രേവതിയുടെ കല്യാണം കഴിഞ്ഞു. "
" ഇത് രേവതിയുടെ ഭർത്താവ് ആദി ദേവ്. ഇത് കുട്ടികൾ ദേവനന്ദ, ദേവസ്".
മീര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദേവനന്ദയെ കണ്ടപ്പോൾ മീരക്ക് ആമി മോളേ ഓർമ വന്നു.
"പിന്നെ ഇത് ശ്രീയുടെ അമ്മായിയും മോളും ആണ്. ഇവളുടെ പേര് ഹരിത"
മീര ഹരിതയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ മറുപടിയായി ഹരിത മീരയെ നോക്കി ഒന്ന് പുച്ഛിച്ചു.
"മോനേ ശ്രീ നീ തുമ്പി മോൾക്ക് നിൻ്റെ മുറി കാണിച്ച് കൊടുക്ക്. മോൾ ഒന്ന് ഫ്രഷ് ആയിക്കോട്ടെ"
മീര മാധവിനെ നോക്കിയതും അമ്മയെ ദേഷ്യപ്പെട്ട് നോക്കുന്ന മാധവിനെ ആണ് കണ്ടത്.
എന്താടാ എന്നെ നീ ഇങ്ങനെ തുറിച്ചു നോക്കണേ. "
"അമ്മ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇവളെ തുമ്പി എന്ന് വിളിക്കേണ്ട എന്ന്. അത് ഞാൻ വിളിക്കുന്ന പേരാ. നിങ്ങൾ വേണമെങ്കിൽ വേറെ പേരിട്ട് വിളിച്ചോ."
"എന്റെ പൊന്നോ, നീ ക്ഷമിക്ക് ഇനി ഞാൻ അങ്ങനെ വിളിക്കില്ല.നീ ഇപ്പോ മോൾക്ക് മുറി കാണിച്ച് കൊടുക്ക്."
മീര ഒന്നും മനസ്സിലാവാതെ അവർ ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
"തുമ്പി വാ റൂം കാണിച്ചുതരാം".
മാധവ് മീരയേയും വിളിച്ച് മുറിയിലേക്ക് പോയി. കോണിപ്പടികൾ കയറി മുകളിൽ എത്തിയ മീര ശരിക്കും ഞെട്ടി .തന്റെ വീട്ടിലെ അതേപോലെ ആണ് അവിടെ ഫർണിച്ചറുകൾ സെറ്റ് ചെയ്തിരിക്കുന്നത്.
"തുമ്പി നീ എന്താ അവിടെ തന്നെ നോക്കി നിൽക്കുന്നെ".
മീര മുറിയിലേക്ക് കയറിയതും മാധവ് വാതിൽ അടച്ചു.
"തുമ്പി നിനക്കു വേണ്ട സാധനങ്ങൾ കബോർഡിൽ ഉണ്ട് ."
"എടോ എടോ താൻ എങ്ങോട്ടാ ഇങ്ങനെ കയറി പോണേ. ഒന്നും താഴ്ന്നു തന്നു എന്ന് കരുതി താൻ അങ്ട് എന്നെ ഭരിക്കാൻ ആണ് ഭാവം എങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്"
"തുമ്പി അതാ ബാത്ത് റൂം ഫ്രഷ് ആയിട്ട് താഴേക്ക് വന്നാ മതി ഞാൻ പുറത്ത് നിൽക്കാം."
"തനിക്ക് എന്താടേ ഞാൻ പറയുന്നത് ഒന്നും മനസിലാവുന്നില്ലേ"
"എൻ്റെ തുമ്പി എനിക്ക് എല്ലാം മനസിലായി. നീ ഇപ്പോ പോയി ഫ്രഷ് ആയിട്ട് വാ"
"ആരാടോ തൻ്റെ തുമ്പി. എൻ്റെ പേര് മീര എന്നാണ്. മീര ആദിത്യ കൃഷ്ണ എന്നെ അങ്ങനെ വിളിച്ചാ മതി."
"അത്രക്ക് ആയോ. ഇനി നിൻ്റെ പേര് ഐശ്വര്യ റായ് എന്നാണെങ്കിലും ഞാൻ തുമ്പി എന്നേ വിളിക്കും."
മീര ചവിട്ടി തുള്ളി ബാത്ത് റൂമിനുള്ളിലേക്ക് കയറി. എന്നാലും ഇയാൾക്ക് എങ്ങനെയാ തുമ്പി എന്ന് പേര് കിട്ടിയത്.
കുറച്ച് നേരത്തേക്ക് താൻ പഴയ മീര ആയതു പോലെ അവൾക്ക് തോന്നി.ഇല്ല മീര. ആര്യമോളുടെ കല്യാണം കഴിയുന്നവരെ ഈ വീട്ടിൽ പിടിച്ചു നിൽക്കണം. അതു വരെ മാത്രം.
മീര മാധവ് തൻ്റെ കഴുത്തിൽ ചാർത്തിയ താലി കയ്യിൽ എടുത്തു
അത് സ്പർശിച്ചപ്പോൾ അവൾക്ക് കൈ ചുട്ടുപൊള്ളുന്ന പോലെ തോന്നി. അവൾ വേഗം കുളിച്ച് ഡ്രസ്സ് മാറി താഴെക്ക് ചെന്നു.
ആ മോള് എത്തിയേ ഞാൻ മോളേ വിളിക്കാൻ മുകളിലേക്കവരുവായിരുന്നു വാ ഭക്ഷണം കഴിക്കാം.
രേവതിയും കുട്ടികളും പോയി. മോളേ കുറേ നേരം കാത്തു നിന്നു. അവിടത്തെ അമ്മ സുഖമില്ലാതെ കിടക്കുയാണ്.അതുകൊണ്ട് അവൾ വേഗം പോയി.
ഉച്ചക്ക് ഭക്ഷണം കഴിച്ച് മീരയും, അമ്മയും, അച്ഛനും ഉമ്മറത്ത് ഇരിക്കുകയാണ്. ഈ സമയം മാധവ് തൻ്റെ ബുള്ളറ്റിൻ്റെ കീയും എടുത്ത് താഴേക്ക് വന്നു.
"നീ എങ്ങോട്ടാ ടാ"
"ഞാൻ ഇപ്പോ വരാം അച്ഛാ ഒന്ന് രണ്ട് ഫ്രണ്ട്സിനെ കാണാൻ ഉണ്ട് "
മാധവ് മീരയുടെ മുഖത്തേക്ക് ഒന്ന് നോക്കി വണ്ടിയെടുത്ത് പുറത്തേക്ക് പോയി.
നേരം രാത്രിയായി എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്.
"മോൾക്ക് ഒരു കാര്യം അറിയോ ഇവിടെ കുറേ കാലം ആയി ഇങ്ങനെ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട്."
മീര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതെ താനും കുറെ കാലമായി ഇങ്ങനെ എല്ലാവരുടേയും ഒപ്പം ഇരുന്ന് കഴിച്ചിട്ട് എന്ന് മീര ഓർത്തു.
****************
"മതി മോളെ ഇനി ബാക്കി ജോലി അമ്മ ചെയ്യാം .മോൾ പോയി കിടന്നോ."
മീരയ്ക്ക് ഒരു ഗ്ലാസ് പാൽ നീട്ടി കൊണ്ട് അമ്മ പറഞ്ഞു. അത് കണ്ട മീര അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
"അമ്മയ്ക്ക് മോളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാവും. മോൾക്ക് പതുക്കെ മാത്രമേ ശ്രീയെ അംഗീകരിക്കാൻ കഴിയൂ എന്ന് അമ്മയ്ക്ക് അറിയാം."
"മോൾക്ക് വേണ്ടി അവൻ എത്ര കാലം വരെയും കാത്തിരുന്നോളൂം. ഈ കാലമത്രയും കാത്തിരിക്കാം എങ്കിൽ ഇനി കുറച്ച് കാലം കൂടി അവന് കാത്തിരിക്കാൻ കഴിയും. മോൾ റൂമിലേക്ക് പൊയ്യ്ക്കൊ".
അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി .തനിക്ക് അറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ അവരുടെ ഉള്ളിൽ ഉള്ളതായി അവർക്ക് തോന്നി.
റൂമിനടുത്തേക്ക് നടക്കുന്തോറും മീരയുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി .റൂമിനടുത്ത് എത്തിയതും അവൾ ഒന്ന് നിന്നു.
റൂമിനുള്ളിൽ നിന്നും ഒരു പാട്ട് കേൾക്കുന്നുണ്ട്. പക്ഷേ വരികൾ വ്യക്തമായി മനസിലാവുന്നില്ല. മുറിക്കുള്ളിലേക്ക് കയറിയ മീരയെ കണ്ട് മാധവ് പരിഭ്രമത്തോടെ പാട്ട് ഓഫ് ചെയ്യ്തു.
മീരയെ ഒന്ന് നോക്കിയിട്ട് മാധവ് ടവലുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
പാൽഗ്ലാസ് ടേബിളിൽ വച്ച് മീര ആ മുറി മൊത്തത്തിൽ ഒന്ന് നോക്കി. അത്യവശ്യം വലിപ്പമുള്ള മുറിയാണ്. മുറിയോട് ചേർന്ന ഒരു ബാൽകണിയും ഉണ്ട്. മുറിക്ക് നടുവിലായി ഒരു കട്ടിൽ .സൈഡിൽ ഒരു വലിയ കണ്ണാടിയും, അതിനോട് ചേർന്ന് ഒരു മേശയും ഉണ്ട് .തൊട്ട പുറത്തായി ഷെൽഫിൽ കുറെ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്.
മീര ആ പുസ്തകങ്ങളെ ഒന്നു തഴുകി. പുസ്തകങ്ങൾ ഇഷ്ടപ്പെട്ട ഒരു കാലം തനിക്കും ഉണ്ടായിരുന്നു.
സ്കൂളിലും, കോളേജിലും രചനാ മത്സരങ്ങളിൽ പങ്കെടുക്കമായിരുന്നു. പക്ഷേ സമ്മാനങ്ങൾ ഒന്നും കിട്ടിയിട്ടില്ല .
തനിക്ക് ആദ്യമായി ഒരു സമ്മാനം കിട്ടിയത് ഒരു സംഘ ഗാനത്തിനാണ്. എന്നാൽ ആ പാട്ടിൻ്റെ വരികൾ പോലും അവൾക്ക് ഓർമയില്ല.
മീര കണ്ണാടിയിൽ നോക്കിയതും തൻ്റെ നേർക്ക് വരുന്ന മാധവിനെ ആണ് അവൾ കണ്ടത്. മാധവ് അടുത്തേക്ക് വരുന്തോറും അവളുടെ ഹ്യദയ മിടിപ്പ് വർദ്ധിച്ചു.ശരീരമാകെ വിയർക്കാൻ തുടങ്ങി.
പേടിയാൽ അവൾ ഇരു കണ്ണുകളും ഇറുക്കി അടച്ചു.അവളുടെ അടുത്ത് മാധവ് നിൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
കുറച്ച് കഴിഞ്ഞ് കണ്ണു തുറന്നു നോക്കിയപ്പോൾ ഇരു കൈകളും മാറിൽ പിണച്ച് തന്നെ നോക്കി നിൽക്കുന്ന മാധവിനെ ആണ് അവൾ കണ്ടത്. അവൾ കണ്ണു തുറന്നതും മാധവ് അവളിലേക്ക് കൂടുതൽ അടുത്തു വന്നു.
മീരക്ക് തൻ്റെ കൈകാലുകൾ തളരുന്ന പോലെ അനുഭവപ്പെട്ടു.
മാധവ് അവളുടെ അടുത്ത് ചെന്നതും അവൻ്റെ ശ്വാസം മീരയുടെ മുഖത്തേക്ക് പതിച്ചു .
അവൾ ഒരു നിമിഷം മാധവിനെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.പണ്ട് എങ്ങോ കണ്ട് മറന്ന, തനിക്ക് പരിചിതമായ കണ്ണുകളായി അവൾക്ക് തോന്നി.
അവരുടെ കണ്ണുകൾ ഒരു നിമിഷം തമ്മിൽ കോർത്തു. ഉടൻ തന്നെ മാധവ് നോട്ടം പിൻവലിച്ച് മീരക്ക് പിന്നിലുള്ള കബോഡിൽ നിന്നും ഒരു ഡ്രസ് എടുത്ത് അവളിൽ നിന്നും അകന്നു നിന്നു.
ഡ്രസ്സ് ഇടുന്നതിനിടയിൽ മാധവ് മീരയോടായി പറഞ്ഞു
" തുമ്പി നീ ബെഡിൽ കിടന്നോ ഞാൻ പുറത്ത് ബാൽകണിയിലെ സോഫയിൽ കിടന്നോളാം"
മാധവ് മീരയുടെ അടുത്തേക്ക് വീണ്ടും നടന്നു.അവളുടെ അടുത്തെത്തിയതും അവളുടെ തലക്ക് മുകളിൽ ഉള്ള ഷെൽഫിൽ നിന്നും ഒരു ബുക്ക് എടുത്ത് തിരിഞ്ഞു നടന്നു .
''തുമ്പി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ പുറത്ത് ഉണ്ടാകും "
മീരയ്ക്ക് മാധവിൻ്റെ മനസ് മനസിലാക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷേ ഇയാൾ എൻ്റെ സ്നേഹം പിടിച്ച് പറ്റാൻ അഭിനയിക്കുന്നതാണോ, മീര ലൈറ്റ് ഓഫ് ചെയ്യ്ത് കിടന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48136/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
മംഗലാപുരം ജനുവരി 2020, ഡ്രീംസ് ലോഡ്ജ് 11.30pm
"എന്നടാ അവ എന്നെ പൊട്ടിടുവാള, അവളെ വിട പെരിയ റൗഡിങ്കളെ പാത്തവൻ ടാ ഇന്ത പെരുമാൾ, നീ എനക്ക് അഡ്വൈസ് പണ വേണ്ട, അവ വരട്ടും, ഇങ്കെ വെച്ചേ അവളിക്ക് കരുമാദി പണിടുവേ".
പെരുമാൾ ദേഷ്യത്തിൽ ആ ഫോൺ നിലത്തേക്ക് എറിഞ്ഞു. വെളുത്ത ഷർട്ടും സ്വർണ കരയുള്ള മുണ്ടും ആയിരുന്നു വേഷം. നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടും, പിരിച്ചു വെച്ച കട്ടിയുള്ള മീശയും, വെട്ടി ഒതുക്കിയ തലമുടിയും, കറുത്ത വട്ട മുഖവും. അയാളുടെ മുഖത്ത് ഒരു വലാത്ത പക ഉണ്ടായിരുന്നു,എന്നാൽ കണ്ണുകളിൽ ഭയവും.
"അണ്ണാ നമ്മ പസങ്ക എലാം റെഡി, അങ്ക പോയി ഡയറക്റ്റ് ആ അവളെ പൊട്ടിടിലാം".
കൂട്ടത്തിൽ ഒരുത്തൻ പിസ്റ്റൾ ലോഡ് ചെയ്ത് കൊണ്ട് പറഞ്ഞു.
"ഇന്നേക്കെ അവളെ മുടിക്കണം, വാങ്കട പോലാം".
പെരുമാൾ തന്റെ മുണ്ട് മടക്കി കുത്തി പുറത്തേക്ക് ഇറങ്ങി. അയാളുടെ പിന്നിലായി ഒരു 10 ഗുണ്ടകൾ ഉണ്ടായിരുന്നു.
താഴെ നിർത്തിയിട്ടിരുന്ന സിൽവർ കളർ xuv500 ലേക്ക് പെരുമാൾ കയറി, തൊട്ട് പിന്നിൽ കിടന്നിരുന്ന സ്കോർപിയോയിൽ ഗുണ്ടകളും കയറീ. ആ വാഹനങ്ങൾ അവിടെ നിന്ന് ശരം വിട്ടത് പോലെ മുന്നോട്ട് കുതിച്ചു.
RD WARE HOUSE
ആ ബിൽഡിങ്ങിന്റെ ഗേറ്റിന് മുന്നിൽ കാറുകൾ നിന്നു.
അവർ എലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി.
ഗൺസ് ലോഡ് ചെയ്ത് മതില് ചാടി അവർ മുന്നോട്ട് നടന്നു. ബിൽഡിങ്ങിന്റെ മുന്നിൽ കാവൽ കാർ ആരും ഉണ്ടായിരുന്നില്ല.
അവർ നേരെ അകത്തേക്ക് കയറി.
അവിടെ ഒരു ടേബിളിന് മുന്നിലെ ചെയറിൽ ഷർട്ടും ജീൻസും അണിഞ്ഞു നീട്ടി വളർത്തിയ നരച്ച മുടി കെട്ടി വെച്ച് ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന ഖാൻ പെരുമാളിന്റെ ശ്രദ്ധയിൽ പെട്ടു.
മെലിഞ്ഞ ശരീരം താടിയും മീശയും വെട്ടി ഒതുക്കിയിരുന്നു, മുഖത്ത് ഒരു പവർ ഗ്ലാസ് വെച്ചിരുന്നു.
പെരുമാൾ ഖാനിന്റെ അടുത്തേക് നടന്നു.
"ഖാൻ സാബ് നീങ്ക മറ്റും താൻ ഇരിക്കിയ, എങ്കെ ഉങ്ക മേഡം, ഇന്ത ഊരുക്കെ തലൈവി അന്ത രുദ്രദേവി, എങ്ക അവ, ദിൽ ഇരുന്താ മുന്നാടി വര സൊല്ല്".
അയാൾ തന്റെ ഗൺ എടുത്ത് ഖാനിന്റെ നെറ്റിക്ക് നേരെ ചൂണ്ടി.
"പെരുമാൾ നീ ഈ ചെയുന്നത് വലിയ ഒരു മണ്ടത്തരം ആണ്, കൂടെ ഉള്ള ഈ പത്തു പിള്ളേരെ വിശ്വസിച്ചല്ലേ നീ മേഡത്തിന് നേരെ തിരിഞ്ഞത്, അതിനുള്ള ശിക്ഷ ഇന്ന് ഇവിടെ വെച്ച് നിനക്ക് കിട്ടും".
അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. പെട്ടെന്ന് പിന്നിൽ നിന്ന ആളുകൾ എലാം വെടിയേറ്റു വീഴുന്നത് കണ്ട് പെരുമാൾ ഒന്ന് ഭയന്നു.അയാളുടെ ചുവടുകൾ പിഴച്ചു എന്ന് മനസിലായ ഖാൻ അയാളുടെ കൈയിൽ ഇരുന്ന ഗൺ തട്ടിയെടുത്തു.
ആ ഗൺ വെച്ച് അയാളുടെ നെറ്റിയിൽ അടിച്ചു, പെരുമാൾ ബോധംകെട്ട് നിലത്തേക്ക് വീണു.
അവിടെ നിന്ന ആളുകൾ പെരുമാളിനെ പൊക്കി ഒരു ബ്ലാക്ക് ടോയോട്ട ഫോർച്ചുണറിലേക്ക് ഇട്ടു. ഖാൻ ആ വാഹനത്തിൽ കയറി മുന്നോട്ട് കുതിച്ചു.
------*****-----*****------*****------
പോലീസ് സ്റ്റേഷൻ
ACP ദിക്ഷിത് തന്റെ ടേബിളിൽ ഇരുന്ന ഫയൽ പരിശോധിച്ചു കൊണ്ടേ ഇരുന്നു. അദ്ദേഹം മംഗലാപുരത് ചാർജ് എടുത്തിട്ട് ഒരാഴ്ച ആയതേ ഉള്ളു.ചെറിയ പ്രായത്തിൽ തന്നെ പോലീസ് ഡിപ്പാർട്മെന്റ് ന്റെ അഭിമാനം ആയി മാറിയിരുന്നു ദീക്ഷിത്.
"കോൺസ്റ്റബിൾ താമ്പേ".
അയാൾ ഉച്ചത്തിൽ വിളിച്ചു.
പുറത്ത് നിന്ന് പ്രായം കൂടിയ ഒരു കോൺസ്റ്റബിൾ അകത്തേക്ക് കയറി വന്നു.
"ഗുഡ് മോർണിംഗ് സർ".
അയാൾ സല്യൂട്ട് ചെയ്ത് കൊണ്ട് പറഞ്ഞു.
"താമ്പേ ഈ ഫയൽസിൽ ഒരു ക്ലാരിറ്റി ഇല്ല, എലാ കേസിലും പ്രതിയെ അറസ്റ്റ് ചെയ്തു, തെളിവില്ല വെറുതെ വിട്ടു, തെളിവിലാതെ ആണോ എലാരേം പിടിച്ചത്, അതോ ഉണ്ടായിരുന്ന തെളിവുകൾ മാഞ്ഞു പോയോ".
അയാളുടെ മുന വെച്ചുള്ള ചോദ്യത്തിന് മുന്നിൽ താമ്പേ ഒന്ന് പതറി.
"അത് സർ സുപ്പീരിയർസ് ന്റെ താല്പര്യ പ്രകാരം പലതും".
അയാൾ വിക്കി വിക്കി പറഞ്ഞു.
"താമ്പേ സുപ്പീരിയർസ് ന്റെ കാര്യം എനിക്ക് അറിയണ്ട, ബട്ട് ഐ വാണ്ട് ടു നോ എബൌട്ട് ദി ക്രൈംസ് ഹാപ്പെൻഡ് ആൻഡ് ദി പീപ്പിൾ ബീഹെയൻഡ് ഓൾ ദി ക്രൈംസ്, എനിക്കറിയാം, ഇവിടത്തെ ക്രൈം സിന്ഡിക്കേറ്റിനെ കുറിച് സുപ്പീരിയർ ഓഫീസർസ് നെ കാൾ തനിക്ക് നന്നായി അറിയാം എന്ന്, സൊ സെ ദി ട്രൂത്".
അയാൾ ഫയൽ മേശ പുറത്തേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു.
"സർ അത് ഇവിടെ ഈ 10 വർഷത്തിന് ഇടയിൽ നടന്ന ക്രൈംസ് അത് മെയിൻ ആയി 4 ഗാങ്ങിലെ ആൾക്കാർ ആണ് ഉൾപ്പെട്ടിട്ടുള്ളത്, ഒന്ന് അണ്ണ-അയാൾ മെയിൻലി കൊടെഷൻ കാര്യങ്ങൾ ആണ് നോക്കുന്നത്, പിന്നെ രാജ്മഹേഷ് ടാക്സി, റെന്റൽ കാർസ്, പിന്നെ ഭിക്ഷക്കാരെ വെച്ചുള്ള കച്ചവടം, പിന്നെ മുഹമ്മദ് അലി-smuggling, ഡ്രഗ്സ്, arms, അതൊക്കെ ആണ്, നാലാമൻ വേലുമണി-ബ്രോതൽ ബിസിനെസ്സ്, ഇവർക്ക് എതിരെ നിന്നവരെയും, മറ്റു ഗാങ്ങിൽ ഉള്ളവരെയും കൊന്ന് തള്ളിയ കേസുകൾ ആണ് ഈ ഫയലിൽ ഉള്ളത്".
അയാൾ പറഞ്ഞു തീർന്നതും ടേബിളിൽ ഗ്ലാസിൽ നിറച്ചു വെച്ച വെള്ളം കൈയിൽ എടുത്തു കുടിക്കാൻ തുടങ്ങി.
"പേരും, കാര്യങ്ങളും എലാം കറക്റ്റ്, ബട്ട് ഈ നഗരം ഭരിക്കുന്നത് ഇവർ അല്ലലോ താമ്പേ, എല്ലാത്തിനും മുകളിൽ അഞ്ചാമത്തെ ശക്തി, ദി റിയൽ ലീഡർ ആൻഡ് വാട്ട് മേക്കസ് മി മോർ സർപ്രൈസിങ് ഈസ് ദാറ്റ് ദിസ് സിറ്റി ഈസ് റൂൾഡ് ബൈ എ വുമൺ, തനിക്കറിയാംഅവളുടെ പേര്,ഹേർ നെയിം ഈസ് രുദ്രദേവി ഏലിയാസ് രുദ്ര".
ആ പേര് പറഞ്ഞതും താമ്പേയുടെ കൈയിൽ ഇരുന്ന ഗ്ലാസ് നിലത്ത് വീണു പൊട്ടി.
"സർ".
അയാൾ ഞെട്ടലോടെ ദീക്ഷിതിനെ നോക്കി.
"ടെൽ മി താമ്പേ ഹു ഈസ് രുദ്ര".
അയാളുടെ ആ ചോദ്യം താമ്പേക്ക് ഒരു വലിയ ഞെട്ടൽ തന്നെ ഈ സമയം ഒരു ഇടിമിന്നൽ അടിച്ചു.
താമ്പേ നിശബ്ദനായി നിന്നു.
------*****-------******-------****-------
ദൂരെ സ്മശാനം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് പെരുമാളിനെ മുട്ട് കുത്തി നിർത്തിച്ച് അയാളുടെ തല വരെ വിറകുകൾ കൊണ്ട് കെട്ടി വെച്ചു.
ചുറ്റും കൈയിൽ എ കെ 47 പിടിച്ചു കൊണ്ട് ആളുകൾ നിൽക്കുന്നുണ്ടായിരുന്നു.
"ഖാൻ സാബ് ഇനിമേ ഉങ്ക മേഡത്തിക്ക് എതിരാ ഏതുവും സെയമാട്ടെ എന്നെ വീട്ടിട സൊല്ല് പ്ലീസ്".
അയാൾ മുന്നിൽ നിന്ന ഖാനിനെ നോക്കി പറഞ്ഞു.
"നിന്റെ വിധി അത് നീ സ്വയം വരുത്തി വെച്ചതാ അതിന് ഇനി ഒരു മാറ്റം ഉണ്ടാവില്ല".
അയാൾ അത് പറഞ്ഞു തീർന്നതും അവിടെ ഉള്ള ഗുണ്ടകൾ ആ വിറകുകളിലേക്ക് പെട്രോൾ ഒഴിച്ചു.
ദൂരെ നിന്ന് ഒരു റേഞ്ച് റോവർ അങ്ങോട്ടേക്ക് വന്ന് നിന്നു.
ഖാൻ ചെന്ന് റിയർ ഡോർ തുറന്നു.ഒരു കൗബോയ് മോഡൽ ബ്രൗൺ ഷൂസ് ഭൂമിയിൽ പതിച്ചു. റെഡ് ഫുൾ സ്ലീവ് ലേവിസ് ജാക്കറ്റ്, ബ്ലാക്ക് ജീൻസ്, കളർ ചെയ്ത് കോമ്പ് ചെയ്ത മുടി, വട്ട മുഖം കാപ്പികണ്ണുകൾ അതിൽ ആരെയും വരുതിയിൽ നിർത്തുന്ന തീക്ഷണത.
അവൾ ഒരു പുച്ഛം കലർന്ന ചിരിയോടെ പെരുമാളിന്റെ മുന്നിലേക്ക് നടന്നു.
"പെരുമാൾ, നീ ഈ നാടിന്റെ ദൈവം ആകാം എന്ന് മനക്കോട്ട കെട്ടി ഇവിടെ കളി തുടങ്ങിയപ്പോൾ ഒന്ന് മറന്നു, മധുര ചുറ്റെരിച്ച കണ്ണകിയുടെ വംശത്തിൽ പിറന്ന ഒരുവൾ ആ ഈ മണ്ണിന്റെ ഉടമയെന്ന്, അവളുടെ നിയമപുസ്തകത്തിൽ മാപ്പില്ല, ശിക്ഷ അതീ ഉള്ളു, നിനക്കുള്ള ശിക്ഷ ധാ ഇവിടെ ഇപ്പൊ എന്റെ കൈ കൊണ്ട് ഞാൻ നടപ്പാക്കും".
അവൾ ഖാനിന്റെ നേർക്ക് തന്റെ കൈ നീട്ടി. അയാൾ എടുപ്പിൽ നിന്ന് പിസ്റ്റൾ അവളുടെ കൈയിലേക്ക് കൊടുത്തു.
"മേഡം പ്ലീസ് നോ എന്നെ വീട്ടിടിങ്ക, നാൻ പോയിട്രെ".
അയാൾ കെഞ്ചി കൊണ്ട് പറഞ്ഞു.
"പോണം നിന്നെ പറഞ്ഞയക്കാൻ ആണ് ഞാനും വന്നത്, മുകളിൽ ചെല്ലുമ്പോൾ പറയണം നീ തീർന്നത് രുദ്രയുടെ കൈ കൊണ്ടാണെന്ന്, ഗുഡ് ബൈ".
അത് പറഞ്ഞു അവൾ ട്രിഗ്ഗറിൽ വിരൽ അമർത്തി. അയാളുടെ നെറ്റി തുളച്ച് ബുള്ളറ്റ് തലയോട്ടി പിളർത്തി പുറത്തേക്ക് പോയി.
അവൾ ഒരു അസുര ചിരിയോടെ തിരിഞ്ഞു നടന്നതും ഗുണ്ടകൾ പെരുമാളിന് മേൽ വെച്ചിരുന്ന വിറകിന് തീ പകർന്നു. അയാൾ ഒരു പിടി ചാരം ആയി മാറി.
അവളുടെ കാർ അവിടെ നിന്ന് പോയി തൊട്ട് പിന്നിലായി രണ്ട് സ്കോർപിയോയും.
തിരിഞ്ഞു നടന്നതും ഗുണ്ടകൾ പെരുമാളിന് മേൽ വെച്ചിരുന്ന വിറകിന് തീ പകർന്നു. അയാൾ ഒരു പിടി ചാരം ആയി മാറി.
അവളുടെ കാർ അവിടെ നിന്ന് പോയി തൊട്ട് പിന്നിലായി രണ്ട് സ്കോർപിയോയും.
മംഗലാപുരം നഗരത്തിലൂടെ രുദ്രയുടെ ബ്ലാക്ക് മേഴ്‌സിഡസ് S ക്ലാസ്സ് ചീറി പാഞ്ഞു.രണ്ട് സ്കോർപിയോയും മധ്യത്തിൽ രുദ്രയുടെ ബെൻസും. അവൾ നഗരത്തിലെ ചില ചെരികൾ വീക്ഷിച്ചു കൊണ്ടിരുന്നു.
"രുദ്ര പെരുമാളിന്റെ മരണം ഇനി ഒരു ഗാങ്ങ് വാറിന് തുടക്കം ആകും, സിന്റിക്കേറ്റ് റൂൾ ആണ് ഇന്ന് തെറ്റിയത്".
ഖാൻ സാബ് ഒരു മുന്നറിയിപ്പ് എന്നോണം പറഞ്ഞു.
"ഖാൻ സാബ് ഇന്ന് വൈകുന്നേരം തന്നെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യണം, അവരോട് ഞാൻ സംസാരിച്ചോളാം, നമ്മുടെ വെയർ ഹൌസിൽ തന്നെ മതി".
അവളുടെ കണ്ണുകളിൽ നിന്ന് എന്തോ മനസിലായത് പോലെ ഖാൻ സാബ് ഒന്ന് ചിരിച്ചു.
ആ വാഹനങ്ങൾ രുദ്രയുടെ കൊട്ടാരത്തിന്റെ പോർച്ചിൽ ചെന്ന് നിന്നു.

സ്കോർപിയോയിൽ നിന്ന് കറുത്ത വസ്ത്രം ധരിച്ച ഗുണ്ടകൾ കൈയിൽ എ കെ 47 പിടിച് പുറത്തേക്ക് ഇറങ്ങി.
രുദ്ര ബെൻസിൽ നിന്ന് ഇറങ്ങി തന്റെ വീടിന്റെ മുറ്റത്തുള്ള ഗണപതി പ്രതിഷ്ഠക്ക് മുന്നിൽ ചെന്ന് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
അതിന് ശേഷം ചുവന്ന കുറി എടുത്ത് നെറ്റിയിൽ അണിഞ്ഞു തിരിഞ്ഞു അകത്തേക്ക് നടന്നു.
"ഖാൻ സാബ് അവരോട് ഇന്ന് വൈകുന്നേരം തന്നെ വരാൻ പറയണം, പെരുമാളിന്റെ കുടുംബത്തിന് വേണ്ടത് ഇന്ന് തന്നെ കൊടുക്കണം".
അവൾ ഒരു നോട്ടത്തോടെ പറഞ്ഞു.
"അണ്ണ അയാൾ വെറുതെ ഇരിക്കില്ല,
പണം കൊടുത്താലും അവൻ നമ്മുക്ക് എതിരെ എന്തെങ്കിലും ഒരു അറ്റാക്ക് പ്ലാൻ ചെയ്യാതിരിക്കില്ല".
ഖാൻ സാബ് ഒരു സംശയത്തോടെ രുദ്രയെ നോക്കി.
"ഈ മീറ്റിംഗ് അവന്റെ അടുത്ത നീക്കം അറിയാൻ ആണ്, അത് അറിഞ്ഞാൽ അവന് മുന്നേ നമ്മുക്ക് ഒരു സർപ്രൈസ് കൊടുക്കാം".
അവൾ ഒന്ന് ചിരിച് അകത്തേക്ക് നടന്നു. ഖാൻ അവിടെ നിന്ന രണ്ട് ഗാർഡ്‌സിനോട് എന്തോ പറഞ്ഞു എന്നിട്ട് തന്റെ മുറിയിലേക്ക് പോയി.
-------****-----****------*****----***-----
"സൊ രുദ്ര ഈസ് ദി പവർ ഓഫ് ദിസ് സിന്റിക്കേറ്റ്, മറ്റെല്ലാവരും വെറും ധമികൾ".
ദീക്ഷിത് തന്റെ ബോർഡിൽ നാല് പേരുടെ ഫോട്ടോകൾ ഇടതും വലതുമായി വെച്ചു ഏറ്റവും മുകളിൽ രുദ്രയുടെ ഫോട്ടോയും.
"സർ ഇവരോട് മുട്ടുമ്പോൾ സൂക്ഷിക്കണം, രുദ്ര അവൾ സാധാരണ പെൺകുട്ടി അല്ല, ഈ നഗരത്തിന്റെ നാല് ഭാഗം പ്രകൽഭരായ നാല് റൗഡികൾക്ക് കൊടുത്തു അതിന് മുകളിൽ ഒരു റാണി ആയി വാഴുന്നവൾ ആണ്, അവർക്ക് നാല് പേർക്കും ഇന്നും അവൾക്ക് നേരെ നിൽക്കാൻ ധൈര്യം ആയിട്ടില്ല".
അയാൾ ഉമിനീർ ഇറക്കി കൊണ്ട് ചോദിച്ചു.
"ഏറ്റുമുട്ടുമ്പോൾ മിനിമം ഒരു മൂർഖൻ ആയെങ്കിലും വേണ്ടേ, ആദ്യം ആ നാല് സ്തംബങ്ങൾ അവരെ ഒതുക്കിയാൽ അവൾ തനിയെ പത്തി താഴ്ത്തും".
അയാൾ പേപ്പറിൽ മാർക്കർ കൊണ്ട് എന്തോ എഴുതി കൊണ്ട് പറഞ്ഞു.
ഈ സമയം അവിടെ ഉള്ള ലാൻഡ് ഫോൺ റിങ് ചെയ്തു.
താമ്പേ ആ ഫോൺ അറ്റൻഡ് ചെയ്തു.
"എപ്പോ,എങ്ങനെയാ സംഭവിച്ചത്, ഓക്കേ ഞാൻ സർ നോട് പറയാം".
അയാൾ നെറ്റിയിൽ ഉതിർന്ന വിയർപ്പ് തുടച് കൊണ്ട് ഫോൺ വെച്ചു.
"എന്താ താമ്പേ താൻ ഒന്ന് വിരണ്ടിട്ടുണ്ടല്ലോ".
ദീക്ഷിത് സംശയത്തോടെ താമ്പേയെ നോക്കി.
"സർ അണ്ണയുടെ അനിയൻ പെരുമാൾ കൊല്ലപ്പെട്ടു, രുദ്ര മായി ആണെന്ന് പലരും പറയുന്നുണ്ട്".
അയാൾ അത് പറഞ്ഞതും ദീക്ഷിതിന്റെ കണ്ണുകൾ വിടർന്നു.
"അത് ചെയ്തത് രുദ്രയാണെങ്കിൽ ഇനി നമ്മൾ ആയി ഒന്നും ചെയ്യണ്ടേ, അവർ തമ്മിൽ തന്നെ ആയിക്കോളും, നമ്മൾ ആ കളി കണ്ട് നിന്ന മതി, ആര് അവശേഷിക്കുന്നോ അയാളെ നമ്മുക്ക് എടുക്കാം".
ഒരു കുശാഗ്രം നിറഞ്ഞ ചിരിയോടെ അയാൾ ചെയറിൽ നിന്ന് എഴുനേറ്റ് മുന്നോട്ട് നടന്നു.
ഈ സമയം താമ്പേ ഫോൺ എടുത്തു.
"ഹെലോ ഖാൻ സാബ്".
അയാൾ ദീക്ഷിതിന്റെ പദ്ധതി ഫോണിലൂടെ ഖാൻ സാബിനോട് പറഞ്ഞു.
"ഓക്കേ താമ്പേ, ഞാൻ അറിയിക്കാം".
ഖാൻ സാബ് ഫോൺ കട്ട് ചെയ്ത് ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം കഴിക്കുന്ന രുദ്രയുടെ അടുത്തേക്ക് ചെന്നു.
"മായി ദീക്ഷിത് അയാൾ ഒരു ഗാങ്ങ് വാർ ഉണ്ടാക്കാൻ ആയി ഇറങ്ങിയിട്ടുണ്ട്, അണ്ണയുടെ വീട്ടിലേക്ക് നമ്മൾ പോയില്ലെങ്കിൽ".
അയാൾ രുദ്രയുടെ ചെവിയിൽ പറഞ്ഞു.
"പോണം ഖാൻ സാബ്, നല്ല മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ഭംഗിയുള്ള റീത്ത് വാങ്ങണം, ദീക്ഷിത് അവിടെ ഉണ്ടെങ്കിൽ അയാളെയും ഒന്ന് കാണാം, രുദ്ര ആരാണെന്ന് അവനും അറിയണമല്ലോ".
അവൾ കൈ കഴുകി കൊണ്ട് പറഞ്ഞു.
"ഓക്കേ മായി, എലാം പറഞ്ഞത് പോലെ ചെയാം".
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പിന്നെ ദീക്ഷിത് അയാളുടെ ഫുൾ ഡീറ്റെയിൽസ് എനിക്ക് കിട്ടണം, എത്രയും പെട്ടെന്ന്".
ഒരു ആജ്ഞ പോലെ അവൾ അത് പറഞ്ഞ് ഗണപതി വിഗ്രഹത്തിന് നേർക്ക് ചെന്ന് ആരതി ഉഴിഞ്ഞു. അതിന് ശേഷം തട്ടിൽ വെച്ചിരുന്ന പിസ്റ്റളിൽ ചുവന്ന കുറി അണിയിച്ചു.
അതിന് ശേഷം ആ പിസ്റ്റൾ എളിയിലേക്ക് വെച്ച് അവൾ തിരിഞ്ഞു നടന്നു.
ഖാൻ സാബ് കാറിന്റെ ഡോർ തുറന്ന് കൊടുത്തു. അവൾ അകത്തേക്ക് കയറി. രണ്ട് സ്കോർപിയോയും മധ്യത്തിൽ ബ്ലാക്ക് മേഴ്‌സിഡസും ആ ബംഗ്ലാവിന്റെ പുറത്തേക്ക് പോയി.
-----****------*****-----*****------***---
അണ്ണയുടെ വീട്
മരണം അറിഞ്ഞു ഒരുപാട് ആളുകൾ വീടിന് മുന്നിൽ നിരന്നു.
കത്തി കരിഞ്ഞ പെരുമാളിന്റെ ശരീരം തുണിയിൽ പൊതിഞ്ഞു വീടിന്റെ മുറ്റത്ത് കിടത്തിയിരിന്നു.
അകത്ത് നിന്ന് കറുത്ത ഷർട്ടും മുണ്ടും ധരിച് പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് നടന്നു. നരകയറിയ തലമുടി, നരച്ച മീശ, നെറ്റിയിൽ ചന്ദനകുറിയും,അതിന് മധ്യത്തിൽ ഒരു ചുവന്ന നിറത്തിൽ ഉള്ള വട്ട പൊട്ടും, ചെവിയിലെ നരച്ച പൂട പുറത്തേക്ക് നിന്നിരുന്നു. അയാളുടെ കണ്ണുകളിൽ ദുഖവും പകയും നിറഞ്ഞു നിന്നു.
ഗേറ്റ് കടന്ന് പോലീസ് സൈറൺ വെച്ച വൈറ്റ് സ്കോർപിയോ വന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ദീക്ഷിത് പുറത്തേക്കിറങ്ങി.
"സാർ അതാണ് അണ്ണ".
താമ്പേ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. ദീക്ഷിത് തന്റെ മുഖത്തെ കൂളിംഗ് ഗ്ലാസ് മാറ്റി അയാൾക്ക് അടുത്തേക്ക് നടന്നു.
അണ്ണ തന്റെ അനിയന്റെ ജഡത്തിലേക്ക് തന്നെ നോക്കി ഇരുന്നു.
"അണ്ണ ഞാൻ ACP ദീക്ഷിത്, സോറി ഫോർ യുവർ ലോസ്, ഇതിന് പിന്നിൽ രുദ്ര ആണെന്ന് ഒരു റൂമർ ഉണ്ട്, അണ്ണ യുടെ ഒരു മൊഴി ഉണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയാം".
ദീക്ഷിത് ഒരു ഗൂഢമായ ചിരിയോടെ ചോദിച്ചു.
"തമ്പി നീ ഇന്ത വേലക്ക് പുതുസ് എങ്ക പ്രച്ഛനെ എപ്പിടി മുടിക്കണം ന്ന് എനക്ക് തെരിയും, നീ പോയി റിപ്പോർട്ട് പോട്".
അയാൾ എഴുനേറ്റ് നിന്ന് ഒരു ക്രൂരമായ നോട്ടത്തോടെ പറഞ്ഞു.
ദീക്ഷിത് കുറച്ച് ദൂരേക്ക് മാറി നിന്നു.
"താമ്പേ ഞാൻ പറഞ്ഞില്ലേ ഇത് ഒരു ചെറിയ കനൽ ആണ് ഇത് ആളി കത്താനുള്ളത് ആണ്, നമ്മുക്ക് ഇനി ഇവിടെ ഒരു വലിയ യുദ്ധം തന്നെ കാണാം".
അയാൾ തന്റെ സ്കോർപിയോയുടെ മേൽ ചാരി നിന്നു.
ഈ സമയം ഗേറ്റ് കടന്ന് മൂന്നു വാഹനങ്ങൾ അകത്തേക്ക് കടന്നു.
ഒരു ബ്ലു ഷേവ്റോലെറ്റ് ഇമ്പാല, പിന്നിൽ ഒരു അംബാസിഡർ ടാക്സി, അതിന് പിന്നിൽ ഒരു റെഡ് bmw z4.
ദീക്ഷിത് താമ്പേയെ ഒന്ന് നോക്കി.
"സർ ഇവരാണ് മറ്റ് മൂന്നു പേര്, ആദ്യത്തെ കാറിൽ മുഹമ്മദ് അലി".
ഇമ്പാലയിൽ നിന്ന് ഒരു ഫുൾ സ്ലീവ് ബ്ലു കുർത്തയും പാന്റ്സും അണിഞ്ഞ ആള് പുറത്തേക്ക് ഇറങ്ങി. നീട്ടി വളർത്തിയ നരച്ച താടിയും, കട്ടി മീശയും, തോളറ്റം മുടിയും, തലയിൽ ഒരു നിസ്കാര തൊപ്പിയും.
"അതിന് പിന്നിൽ ഉള്ളത് രാജ്മഹേഷ്".
അംബാസ്സടറിന്റെ കൊ ഡ്രൈവർ സീറ്റിൽ നിന്ന് ഒരു ചെക്ക് ഷർട്ടും, ബ്ലാക്ക് പാന്റ്സും ധരിച് കക്ഷത്തിൽ ഒരു ബ്ലാക്ക് ബാഗും പിടിച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങി.കഷണ്ടി കയറിയ തലയും, പ്രേം നസീറിന്റെ മീശയോട് സാമ്യം ഉള്ള മീശ, ആർക്കും മനസിലാകാത്ത മുഖ ഭാവം.
"ഏറ്റവും ബാക്കിൽ ഉള്ളത് വേലുമണി".
ബ്ലു കോട്ട് സ്യുട്ട് ധരിച് ക്ലീൻ ഷേവ് ചെയ്ത മുഖം, ജെൽ തേച് ഒതുക്കിയ മുടി.
അയാൾ പുറത്തേക്ക് ഇറങ്ങി മുടി ഒന്ന് ചീവി അകത്തേക്ക് നടന്നു.
അവർ മൂന്നു പേരും അണ്ണയുടെ അടുത്ത് ചെന്ന് നിന്നു.
"അണ്ണ രുദ്ര മായി വന്നില്ലേ".
മഹേഷ് രാജിന്റെ ചോദ്യത്തിന് ദേഷ്യത്തോടെ ഉള്ള ഒരു നോട്ടം ആയിരുന്നു മറുപടി.
ഈ സമയം ഗേറ്റ് കടന്ന് മൂന്നു വാഹനങ്ങൾ അകത്തേക്ക് കയറി.
"സർ രുദ്ര മായി".
അത് കേട്ടതും ദീക്ഷിത് പകച്ച ഒരു നോട്ടം എറിഞ്ഞു.
കാറുകളിൽ നിന്ന് ഗുണ്ടകൾ ഇറങ്ങി. ഖാൻ സാബ് ഡോർ തുറന്നതും ബ്ലാക്ക് ഡ്രസ്സ് ധരിച് രുദ്ര പുറത്തേക്ക് ഇറങ്ങി.
അവൾ കൈയിൽ ഇരുന്ന റീത്ത് പെരുമാളിന്റെ ജഡത്തിന് മെലെ വെച്ചു.
അവൾ എല്ലാവരെയും ഒന്ന് നോക്കി അവിടെ ദൂരെ ഇട്ടിരുന്ന ഒരു ചെയറിലേക്ക് ഇരുന്നു.

അവളുടെ നോട്ടം അവിടെ നിന്നിരുന്ന ദീക്ഷിതിന് മെലെ വീണു.
അവൾ ആ ചെയറിൽ നിന്ന് എണീറ്റു നേരെ രാജ്മഹേഷിന്റെ അടുത്തേക്ക് ചെന്നു.
"രാജ് എല്ലാവരും ഇന്ന് രാത്രി വെയർ ഹൌസിൽ എത്തണം, കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്".
അവൾ എല്ലാവരെയും ഒന്ന് നോക്കി ദീക്ഷിതിന് നേരെ നടന്നു.
അണ്ണ ഒന്നും മിണ്ടാതെ തന്റെ ദേശ്യം കടിച്ചമർത്തുകയായിരുന്നു.
"ഹലോ മിസ്റ്റർ ദീക്ഷിത്, പുതിയ ACP വന്ന ഒരാഴ്ച കൊണ്ട് തന്നെ ഈ നഗരത്തെ കുറിച്ച് പഠിച്ചോ".
അവൾ ഒരു പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു.
"പഠിച്ചു വരുന്നു, പക്ഷെ വന്നപ്പോൾ തന്നെ നിങ്ങളുടെ സിന്ഡിക്കേറ്റിനെ പറ്റി അറിഞ്ഞു, കൊള്ളാം രുദ്ര".
അത് പറഞ്ഞപ്പോൾ ദീക്ഷിതിനെ അവൾ തടഞ്ഞു.
"മായി രുദ്ര മായി, പിന്നെ സിന്ഡിക്കേറ്റിനെ പറ്റി അറിഞ്ഞെന്നു പറഞ്ഞല്ലോ, അത് മാത്രേ നിങ്ങൾക്ക് അറിയൂ, എന്നെ കുറിച്ച് അറിയില്ല, അറിയാൻ ശ്രമിക്കേണ്ട, ധാ കിടക്കുന്നത് കണ്ടില്ലേ അത് പോലെ ഒരു തീ കൊള്ളി മതി നിന്ന് കത്താൻ, സൊ ബെറ്റർ സ്റ്റേ എവേ ഫ്രം മൈ വേ".
അവൾ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു. ദീക്ഷിത് തിരിച്ചു പറയാൻ തുടങ്ങിയതും താമ്പേ അയാളെ തടഞ്ഞു.
അവൾ വിരൽ ഒന്ന് ഞൊടിച്ചു പിന്നിലേക്ക് നടന്നു. അവൾക്ക് മുന്നിലേക്ക് അവളുടെ ബെൻസ് വന്ന് നിന്നു. അതിലേക്ക് അവൾ കയറി.
പോകുന്ന സമയം വിന്റോ ഗ്ലാസ് തുറന്ന് രുദ്ര ദീക്ഷിതിനെ ഒന്ന് നോക്കി.
ചടങ്ങുകൾ എലാം കഴിഞ്ഞു അണ്ണയും മറ്റുള്ളവരും ചുറ്റും ഇരുന്നു.
"അണ്ണ ഇപ്പൊ നിങ്ങൾ മായിക്ക് എതിരായി ഒന്നും ചെയ്യണ്ട, അനിയന്റെ ഗതി കണ്ടതല്ലേ, ഇന്നത്തെ മീറ്റിംഗിൽ നമ്മുക്ക് ഒരു തീരുമാനം ഉണ്ടാക്കാം".
രാജ്മഹേഷ് അയാൾക്ക് അരികിൽ ആയി ചെന്ന് പറഞ്ഞു.
"സത്തത് എന്നുടെ ഒരേ തമ്പി,അവളെ നാൻ സുമ്മ വിടണം ന്ന് സോൾറിയ, എന്നാലേ മുടിയാത്".
അയാൾ കൈയിൽ ഇരുന്ന സ്റ്റീൽ ഗ്ലാസ് നിലത്തേക്ക് എറിഞ്ഞു.
"അണ്ണാ വെറുതെ വിടണം എന്നല്ല തല്ക്കാലം നമ്മൾ ഒന്ന് മൗനം പാലിക്കണം, അറിയാമല്ലോ നമ്മുടെ ഡീൽസ് എലാം മായിയുടെ ഇടപെടൽ കൊണ്ട് കിട്ടുന്നതാ, നല്ല ഒരു ഡീൽ ഒത്തു കിട്ടിയാൽ പിന്നെ മായിയെ നമ്മുക്ക് അവസാനിപ്പിക്കാം".
മുഹമ്മദ് അലി കുടിലത നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു.
"അണ്ണ തൽക്കാലം ഒരു കൊമ്പ്രമയ്‌സ്,സമയം ഒത്തു കിട്ടിയാൽ ആർക്കും സംശയം തോന്നാതെ നമ്മുക്ക് തന്നെ അവസാനിപ്പിക്കാം, പിന്നെ ഈ സിന്റിക്കേറ്റ് നമ്മുടെ നാല് പേരുടേം കൈയിൽ".
വേലുമണി പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48473/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
അല്ലി... അല്ലി... ഈ കുട്ടി ഇതെവിടെ പോയി എന്റെ ഭഗവതി.. "
ഭാനുമതി വടക്കേ നാലുകെട്ട് ചുറ്റിനടന്ന് വിളിച്ചു.
"പെണ്ണെ തുളസി, നീ അല്ലിയെ കണ്ടോ? "
"ഇല്ല വല്യമ്മേ, ഞാൻ കണ്ടില്ല. "
"ഈ പെണ്ണിനെ കൊണ്ട് തോറ്റു.ഏട്ടൻ ലാളിച്ച് വഷളാക്കിയിട്ട് ഇണ്ട്. അല്ലാണ്ടെ ഈ നേരത്ത് ഇങ്ങനെ ഒരു പണി ഒപ്പിക്കുമോ?"
"എന്താ ഭാനു.. എന്താ കാര്യം!"
അകത്തമ്മ വാതിൽക്കൽ വന്ന് നിന്ന് കൊണ്ട് ചോദിച്ചു.
"അമ്മേ, അല്ലിയെ കാണാൻ ഇല്ല. പൂമുഖത്തു വരാന്തയിൽ മേലെടത്ത് തിരുമേനി വന്നിട്ടുണ്ട്. അവളെ അന്വേഷിക്കുന്നുണ്ട്. ഈ പെണ്ണെവിടെ പോയോ എന്തോ? തിരുമേനി വരുമ്പോ ഇവിടെ ഉണ്ടാവണംന്ന് ഞാൻ കാലത്തു കൂടി പറഞ്ഞതാ.. ആ തലയിലോട്ട് ഒന്ന് കേറണ്ടേ? പ്രായമായ പെണ്ണ്, ഏത് ഉമ്മറം നിരങ്ങാൻ പോയോ എന്തോ?"
"ഓ.. ന്റെ ഭാനു, അവളിങ്ങട്ട് വന്നോളും. മേലെടത്തോട് ഇരിക്കാൻ പറയു. വിശ്വൻ ഇല്ലേ അവിടെ. അവൻ നോക്കിക്കോളും."
"ഹ്മ്മ്... അമ്മാമ്മ തന്നെയാ അനന്തരവളെ വിളിച്ചോണ്ട് വരാൻ എന്നെ പറഞ്ഞു വിട്ടത്. ഇനി അവളില്ലാണ്ട് അങ്ങോട്ട് പോയാൽ എന്റെ നേരെ ചാടി കടിക്കും. ഞാൻ ഇപ്പൊ എന്താ ചെയ്യാ??"
ഭാനുമതി നടുമുറ്റത്തെ തിണ്ണയിൽ ഇരുന്നു.
"എന്നാലും ഈ പെണ്ണ് എങ്ങോട്ട് പോയി എന്റെ ദേവി..."
"ഭാനു... അല്ലിയെവിടെ?"
ഉമ്മറത്തു നിന്ന് വിശ്വൻ കാരണവരുടെ വിളി ഉച്ചത്തിൽ മുഴങ്ങി.
"അകത്തമ്മേ, ഒന്ന് ചെല്ലൂ.. അവളിവിടെ ഇല്ലെന്നു പറയു. ഞാൻ പോയാൽ ശെരി ആവില്ല."
"ഹ്മ്മ്... ഞാൻ പറഞ്ഞോളാം അവനോട്. തുളസി......എന്നെ ഒന്ന് ഉമ്മറം വരെ കൊണ്ട് പോവൂ.."
വടക്കേ പുറത്തെ ഊണുമുറി തുടക്കുകയായിരുന്നു വേലക്കാരി തുളസി.
"ദാ വരാണ്.."
അവൾ ഓടിവന്ന് അകത്തമ്മയെ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോയി.
"ആഹ്.. അമ്മ എന്തിനാ ഈ വയ്യാത്തോടത് എണിറ്റു വന്നേ.. ഭാനു ഇല്ലേ അവിടെ?"
"ഇണ്ട്.. ഭാനു ഇണ്ട്. പക്ഷെ അല്ലി ഇല്ല."
"അല്ലിമോൾ എങ്ങോട്ട് പോയി?"
"അറിയില്ല വിശ്വ! ."
"എന്താ ഈ പറയണേ? മോൾ എവിടെ??"
"ആവോ.. ആരോടും എങ്ങോട്ടും പോവും എന്ന് പറഞ്ഞതായിട്ട് ഓർക്കണില്ല. ഒന്ന് അന്വേഷിക്കാ.."
അതും പറഞ്ഞു കൊണ്ട് അവർ തുളസിയുടെ കയ്യും പിടിച്ചു തിരികെ പോയി.
"ഭാനു.... എന്താ കേൾക്കണേ!! ഒന്നിനൊന്നു പോന്ന ഒരു പെൺകുട്ടി,. അതും വലിയമനക്കലെ സർവ്വ ഐശ്വര്യത്തിന്റെയും ആൾരൂപം. എങ്ങോട്ട് പോയി എന്റെ മോള്!"
"വിശ്വാ... എല്ലാരേം വിളിക്ക്, നാലു ദിക്കും പോയി തിരയാൻ പറയ്.. പണ്ടത്തെ കാലം ഒന്നും അല്ല."
തിരുമേനി പറഞ്ഞു.
വിശ്വൻ തെക്കേ നാലുകെട്ടിലേക്ക് കയറി. മുകളിലേക്ക് നോക്കി വിളിച്ചു.
"അരവിന്ദാ..."
"എന്താ അച്ഛാ..?"
"ഒന്നിങ്ങോട്ട് വന്നേ.. അല്ലിയെ കാണാൻ ഇല്ല. ഒന്ന് അന്വേഷിക്ക്!"
അരവിന്ദൻ കോണി പടികൾ ഓടിയിറങ്ങി താഴോട്ട് വന്നു.
"അല്ലി വടക്കേ തൊടിയിലെ കുളത്തിലേക്ക് പോണത് കണ്ടല്ലോ?"
"കുളത്തിലേക്കോ....?????"
"ആഹ്.. ചോദിച്ചപ്പോ ചെലമ്പിക്കാ പൊട്ടിക്കാൻ പോവാണ് എന്നു പറഞ്ഞു."
"നീ എന്തൊരു വിഡ്ഢിയാ.. കുളത്തിലേക്ക് കുട്ടിയെ തനിച് ആണോ വിടുക?"
"പിന്നല്ലാതെ, പെണ്ണുങ്ങൾ കുളിക്കാൻ വരുന്നേടത്ത് ഞാൻ എന്തിനാ പോണേ?"
"ഈ നേരത്ത് തർക്കുത്തരം പറയാ.. നീ? പോയി അവൾ അവിടെ ഉണ്ടോ നോക്ക്. ഞങ്ങൾ ഇവിടെ നോക്കാം "
ആഹ് അച്ഛാ!
"എന്താ പിന്നെ നോക്കി നിൽക്കണേ. തിരുമേനി വന്നിട്ട് നേരം എത്ര ആയിന്നാ".
"തിരുമേനി വന്നോ? ഞാൻ അറിഞ്ഞില്ല."
"ഹ്മ്മ്... പറഞ്ഞു നിൽക്കാതെ ഒന്ന് തിരയ്.."
വിശ്വൻ മൂത്ത മകനെ ശാസിച്ചു.
വിശ്വൻ കാരണവർ, ഭാര്യ ഭാനുമതി, വേലക്കാരി തുളസി, മൂത്തമകൻ അരവിന്ദൻ, ഡ്രൈവർ ബാലൻ, എല്ലാവരും അല്ലിയെ തിരഞ്ഞു കൊണ്ട് ആ എട്ടു കെട്ടിന് ചുറ്റും നടന്നു.
അരവിന്ദൻ കുളക്കടവിലേക്ക് പാഞ്ഞു.
പക്ഷെ, അവൾ അവിടെ ഒന്നും ഇല്ലായിരുന്നു...
"ഭഗോതി.. എന്റെ മോള്!!"
വിശ്വൻ നെഞ്ചിൽ കൈവെച്ച് കണ്ണടച്ചു തൊഴുതു. വലിയ മനക്കലെ ഉഗ്ര ശക്തി രൂപീണിയായ ദേവി അവളെ കണ്ടെത്തും എന്ന് അയാൾ ഉറച്ച് വിശ്വസിച്ചു.
"അല്ലി... അല്ലി..."
അരവിന്ദൻ കുളക്കടവ് കഴിഞ്ഞുള്ള ഇടവഴിയിലേക്ക് കയറി.
അവിടെ മതിലിന്മേൽ കയറി ഇരിക്കുന്നുണ്ട്, അനിയൻ അച്യുതൻ.
"ഡാ.. അച്ചു.. അല്ലിയെ കാണാൻ ഇല്ല."
"ഏഹ്???"
"കാണാൻ ഇല്ല എന്ന്."
"ഏട്ടന്റെ കണ്ണിൽ എന്താ.. ആ നിൽക്കുന്ന അല്ലിയെ കാണാൻ ഇല്ലേ?"
അരവിന്ദൻ അച്ചു ചൂണ്ടികാണിച്ച ഭാഗത്തേക്ക് നോക്കി.
മതിലിനപ്പുറം ഉള്ള പുറംപറമ്പിൽ കൈ നിറയെ വെള്ള ആമ്പൽ പൂക്കളുമായി അവൾ നിൽക്കുന്നു.
"ടി പെണ്ണെ! അച്ഛൻ നിന്നെ അന്വേഷിക്കിനിണ്ട്! ഇവിടെ എന്തെടുക്കാ നീ?"
"അരവിന്ദേട്ടാ.. അമ്മാമ തന്നെയാ പറഞ്ഞെ പൂജക്ക്‌ള്ള ആമ്പൽ പറിച്ചോണ്ട് വരാൻ... അതാ ഞാൻ.."
അവൾ അവിടെ നിന്ന് കറങ്ങി.
"ഓഹ്... ആയിക്കോട്ടെ, നീ തന്നെ നേരിട്ട് പോയി ചോദിക്ക്. അച്ഛൻ ആണോ പറഞ്ഞെ എന്ന്. അവിടെ ആകെ പുകിൽ ആയിരിക്കാണ്.."
"എന്ത് പുകില്? ഞാൻ പറഞ്ഞിട്ട് തന്നെയാ വന്നേ."
"അതൊന്നും എനിക്കറിയില്ല. നീ ആദ്യം ഇങ്ങോട്ട് കയറി വാ."
അരവിന്ദൻ അവളെ കൈപിടിച്ച് ഇപ്പുറത്തു കടത്തി.
അവൻ മുന്നിലും അവൾ പുറകിലും ആയി ആ ഇടവഴിയിലൂടെ നടന്നു.
"അച്ചു... നീ വരണില്ലേ?"
"ഏട്ടൻ നടന്നോ... തിരുമേനിയും ഞാനും ചേരില്ല. അങ്ങേര് പോയിട്ടേ ഞാൻ ആ വഴിക്കുള്ളൂ."
അവൻ മതിലിൽ തന്നെ ഇരുന്നു.
അല്ലി തിരിഞ്ഞു നോക്കി. അവൻ അവളെ നോക്കി കൊഞ്ഞനം കുത്തി.
അവളും വിട്ടുകൊടുത്തില്ല.
"അയ്യേ... പോത്തുങ്ങളെ പോലെ വളർന്നു രണ്ടും. ഇപ്പോഴും കുട്ടിക്കളി തന്നെ."
അരവിന്ദൻ അല്ലിയെ വലിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോയി.
ഉമ്മറത്ത് എല്ലാവരും ഉണ്ട്. കാരണവർ, ഭാര്യ, അമ്മ, ഇളയമ്മ,... തുളസി ഉൾപ്പെടെ.
തിരുമേനി പലകയും കവടിയും നിരത്തി പ്രശ്ന പരിഹാരത്തിനു ഇരിപ്പാണ്.
"ദാ.. അച്ഛാ.. ആളെ കിട്ടി. പുറംപറമ്പിൽ ഉണ്ടാർന്നു. കൈയിൽ ഈ ആമ്പലും ആയിട്ട്!"
അരവിന്ദൻ അവളെ ഒരു കുറ്റവാളിയെ എന്ന പോലെ വരാന്തയിലേക്ക് നീക്കി നിർത്തി.
"ഓഹ്... നേരാ.. ഞാൻ തന്നെയാ കുട്ടിയെ വിട്ടത്. ശേ... മറന്നു. കണ്ടോ തിരുമേനി, മറവി കൂടാണ് ഇപ്പൊ."
വിശ്വൻ കാരണവർ ആ ആമ്പൽ പ്പൂക്കൾ അവളുടെ കയ്യിൽ നിന്നും വാങ്ങി.
"നോക്ക് അമ്മാമേ, അരവിന്ദേട്ടൻ എന്നെ പിടിച്ചു വലിച്ചിട്ട് കൈയിലെ കുപ്പിവള പൊട്ടി മുറിവായി."
അവൾ ചെറുതായി ചോര പൊടിഞ്ഞ കൈ ഉയർത്തി കാണിച്ചു.
"എന്താടാ.. ഇത്??"
"അത് പിന്നെ, വിളിച്ചിട്ട് വരണ്ടേ! അവിടെ
തന്നെ നിന്ന് ദിവാസ്വപ്നം കണ്ടാൽ പിന്നെ വലിച്ചു കോണ്ട്രണ്ടേ?"
"എന്താ നുണ! വിളിച്ച അപ്പൊ തന്നെ ഞാൻ വന്നതാ. സംശയം ഉണ്ടേൽ അച്ചുവേട്ടനോട് ചോയ്ക്ക്. അച്ചുവേട്ടൻ പുറം പറമ്പിന്റെ മതിലിന്മേ ഇണ്ട്."
"അത് ശെരി, തിരുമേനി വന്ന് നില്കുമ്പോ അവൻ അവിടെ പോയിരിക്കാണോ? കുഞ്ഞാ.. അച്ചുനെ വിളിച്ചോണ്ട് വാ.."
അകത്തമ്മ പണിക്കാരൻ കുഞ്ഞനെ ചട്ടം കെട്ടി.
കുഞ്ഞൻ ഇടവഴിയിലേക്ക് ഓടി.
"തിരുമേനി.. എല്ലാം വിസ്‌തരിച്ച് അങ്ങ് പറയാ.. തറവാട്ടിൽ ഇപ്പൊ ഉള്ളവരും പുറം നാട്ടിൽ ഉള്ളോരും തട്ടകത്തിൽ ഉള്ളോരും ഒക്കെ പെടണം".
വിശ്വൻ പറഞ്ഞു.
തിരുമേനി തലയാട്ടി.
"അകത്തമ്മേ അച്ചുമോൻ ഇപ്പൊ വരണില്ല എന്ന് പറയാൻ പറഞ്ഞു."
കുഞ്ഞൻ പോയത് പോലെ മടങ്ങി വന്നു.
"ഇവനെ കൊണ്ട് ഞാൻ തോറ്റു!"
ഭാനുമതി അരിശത്തോടെ പറഞ്ഞു.
"സാരല്ല, ഉള്ളോരു മതി."
തിരുമേനി കവടി തിരുമ്മി മന്ത്രം ഉരുവിട്ട് തുടങ്ങി.
എല്ലാവരും തറവാടിന്റെ ഗ്രഹനില അറിയാൻ ചുറ്റും കൂടി.
"വിശ്വാ... മനക്കലെ വടക്കേ കെട്ടിലെ ദേവിയ്ക്ക് കുടിയിരിക്കാൻ പുതിയ ഒരു ഉറവിടം വേണം. അത് നീ കണ്ടെത്തണം".
തിരുമേനി ഓരോരുത്തരുടെ ആയി പറഞ്ഞു തുടങ്ങി.
അല്ലിക്ക് അതിൽ ഒന്നും ഒരു ഉത്സാഹവും തോന്നിയില്ല. എല്ലാർക്കും നല്ലത് വരാൻ ഉണ്ട് എന്ന് പറയും തിരുമേനി. കുറെ വഴിപാടുകളും പൂജകളും ചെയ്യാൻ പറയും.
അത്ര തന്നെ.
അവൾ വിചാരിച്ചത് തന്നെ സംഭവിച്ചു കൊണ്ടിരുന്നു. തിരുമേനി പുതിയതായി ഒന്നും പറഞ്ഞില്ല.
പതിവ് പോലെ വിശ്വമ്മാമയുടെ കൂടെ വടക്കിനിയിൽ പോയി സംസാരിക്കാൻ ഇരുന്നു.
അല്ലി അവിടെ നിന്നും അടുക്കളയിലേക്ക് നടന്നു.
"കേട്ടോ അല്ലി, അരവിന്ദന്റെ കല്യാണം ഉറപ്പിക്കാൻ പോണു.
അകത്തമ്മ അടുക്കള വരാന്തയിലെ ചാരുകസാരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു."
"ഹേ?? എപ്പോ??"
"തിരുമേനി പറയണത് നീ കേട്ടില്ലേ കുട്ടി??"
"ഇല്ല്യ. എപ്പോ പറഞ്ഞു?? ഇത്രേം നേരം ഞാൻ അവിടെ തന്നെ ഇണ്ടാർന്നല്ലോ".
"നീ വല്ല പകൽ കിനാവും കണ്ട് നിന്ന് കാണും. പോട്ടെ, നിന്റെ സ്വന്തം കാര്യം പറഞ്ഞത് നീ കേട്ടില്ലെന്നു ഇണ്ടോ?"
ഭാനുമതി അകത്തമ്മയുടെ കാലിൽ തൈലം തേക്കുകയാണ്. അവർ അവളെ നോക്കി ഒരു കള്ളചിരി ചിരിച്ചു.
"എന്ത് കാര്യം! എന്റെ ദേവി! ഇത്രേം നേരം കല്ലുപോലെ നിന്നിട്ടും ഞാൻ പുതുതായി ഒന്നും കേട്ടില്ലല്ലോ?"
"എന്റെ പൊട്ടി പെണ്ണെ! അരവിന്ദന്റെയും നിന്റെയും കല്യാണകാര്യം ആണ് പറഞ്ഞത്. രണ്ടും ഈ ഉത്സവത്തിന് മുൻപ് വേണമത്രേ."
"ഒന്ന് പോ അമ്മായി. എനിക്ക് പഠിക്കണം. അത് കഴിഞ്ഞേ ഉള്ളൂ കല്യാണോം കളവാണോം ഒക്കെ."
"അതൊക്കെ നീ നിന്റെ അമ്മാമോട് പറഞ്ഞാൽ മതി. എന്നോട് പറയണ്ട".
ഭാനുമതി കൈ കഴുകാൻ എണിറ്റു പോയി.
"ആച്ചിമ്മേ.. ആച്ചിമ്മ പറ. അല്ലിക്ക് പഠിച്ചൂടെ.."
അവൾ അകത്തമ്മയുടെ തോളിൽ കൂടി കയ്യിട്ടു കൊണ്ട് കുസൃതിയോടെ ചോദിച്ചു.
"ആവാം.. ഇഷ്ടം പോലെ പഠിച്ചോ. പക്ഷെ.. പാതിരാ വരെ പഠിക്കുമ്പോ ബാക്കി എല്ലാരും ഉറക്കാവും. അപ്പൊ മാടനും മറുതയും യക്ഷിയും വന്ന് പോവും.ഒന്നും പറ്റാണ്ടേ ഇരുന്നു പഠിക്കണേൽ കണ്ണ് ചിമ്മാണ്ട് കൂടെ തുണ ഇരിക്കാൻ ഒരാള് ഇണ്ടാവണത് ഒരു രസാണ്.."
"ആണോ?"
"ആണ്. അലോയിച്ചു നോക്ക്. നീ പഠിക്കണമെന്ന് പറഞ്ഞാലും കല്യാണം കഴിക്കണം എന്ന് പറഞ്ഞാലും.. അമ്പിളിമാമനെ പിടിക്കണംന്ന് പറഞ്ഞാലും ഒക്കെ നടത്തി തരും നിന്റെ അമ്മാമ. അത്രക്ക് ജീവനാ അവന് എന്റെ കുട്ടിനെ".
അവർ അവളുടെ നീണ്ടു ചുരുണ്ട തലമുടിയിൽ തഴുകി.
അല്ലി ആച്ചിമ്മയുടെ വാക്കുകൾ വീണ്ടും ഓർത്തു.
അവളുടെ മനസ്സിൽ ആ ദൃശ്യം തെളിഞ്ഞു.
പാതിരാത്രി.. പഠിക്കാൻ പുസ്തകവും തുറന്ന് അവൾ ഇരിക്കുന്നു. ചുറ്റിലും മാടനും മറുതയും യക്ഷിയും ഒന്നും വരാതെ കാക്കാൻ, ഒരാൾ...
മുഖം വ്യക്തമാകാത്ത ആ ചെറുപ്പക്കാരൻ അവളെ കണ്ണിമാക്കാതെ നോക്കിയത് ഓർത്തപ്പോൾ അവളുടെ കവിളുകൾ ചുവന്നു.
"ഈ.. ആച്ചിമ്മേടെ ഒരു കാര്യം!"
അവൾ മുറിയിലേക്ക് ഓടി പോയി.
പോകുന്ന വഴിയിലും അവൾ അതു തന്നെ മനസ്സിൽ ഓർത്തു,
എന്നാലും ആരായിരിക്കും അവൻ??
രാത്രി അത്താഴം കഴിഞ്ഞ് കിടക്കാൻ പോകുമ്പോഴാണ് തുളസി അല്ലിയെ വിളിക്കാൻ മുകളിലേക്ക് കയറി വന്നത്.
"കുട്ടീനെ തമ്പുരാൻ വിളിക്കണുണ്ട്."
അല്ലി മുടി പിന്നിയിടുകയായിരുന്നു.
"ഇപ്പൊ വന്നേക്കാം തുളസിച്ചേച്ചി .. അമ്മാമയോട് ഒന്ന് ചെന്ന് പറയോ?"
"ഓ.. പറയാലോ.."
തുളസി ചിരിച്ചു കൊണ്ട് താഴോട്ട് പോയി.
എന്തൊരു നല്ല കുട്ടി! വല്യ മനക്കലെ എല്ലാരുടേം പൊന്നോമന ആണ്.ആഞ്ജാപിക്കാനും ശാസിക്കാനും അധികാരം ഉണ്ട്. എന്നിട്ടും അപേക്ഷരൂപത്തിലെ എന്തും പറയൂ...
ഗുരുത്വം ഉണ്ട് അതിന്.
തുളസി മനസ്സിൽ ഓർത്തു.
അല്ലി അകത്തേക്ക് കടന്നു വന്നപ്പോൾ എല്ലാവരും ഉണ്ട് അവിടെ.
"ഇതെന്താ.. മനക്കല് കുടുംബയോഗം ആണോ?"
അച്ചു അല്ലിയോട് പതിയെ ചോദിച്ചു.
പുറത്ത് നിന്നും അപ്പോൾ കയറി വന്നതാണ് ആശാൻ.
അടുത്ത് വന്ന് നിന്നപ്പോൾ സിഗിരറ്റിന്റെ മണം ചെറുതായി വരുന്നുണ്ട്.
അല്ലി അവനെ ഒന്ന് തറപ്പിച്ചു നോക്കി.
"എന്താടി ഉണ്ടക്കണ്ണി.. നോക്കുന്നെ, നീയടക്കം ഒന്നിനും ഉറക്കം ഇല്ലേ ഇവിടെ?
പാതിരാത്രിക്ക് ഒരു സഭ കൂടൽ...."
"സിഗരറ്റ് വലിച്ചിട്ടുണ്ട്ല്ലേ അച്ചുവേട്ടാ...?"
അവൻ വേഗം വാ പൊത്തി.
"അയ്യോ... സ്മെല്ല് കിട്ടുന്നുണ്ടോ??"
"ഇല്ലാണ്ട് പിന്നെ. ഞാൻ അരവിന്ദേട്ടനോട് പറയാൻ പോവാ."
"ഓഹ്.. ഏട്ടനോട് പറഞ്ഞാൽ എനിക്ക് ഒരു പുല്ലും ഇല്ല. അവൻ വലിച്ചു തീർന്ന കുറ്റി എടുത്ത് വലിച്ചാണ് ഞാൻ തുടങ്ങിയത്. അല്ല പിന്നെ!!"
"ഓഹോ.. അപ്പൊ അമ്മാമയോട് പറഞ്ഞാലോ?"
"ദേ.. പെണ്ണെ ചതിക്കല്ലേ! പച്ചക്ക് തിന്നും എന്നെ. സ്വന്തം തന്തയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. എന്നോടുള്ള പ്രേത്യേക വാത്സല്യം അറിയാലോ നിനക്ക്. വേണ്ടാത്ത പണിക്ക് നിക്കല്ലേ."
അവൻ അവളെ തടഞ്ഞു.
വിശ്വൻ കാരണവർ കയറി വന്നതും എല്ലാവരും നിശബ്ദരായി.
അകത്തമ്മയുടെ ചാരുകസാരയ്ക്ക് അരികിൽ ഇട്ടിരുന്ന വലിയ കസാരയിൽ അദ്ദേഹം വന്നിരുന്നു.
"ഇന്നത്തെ പ്രശ്നം വെപ്പിൽ നിന്നും ഉരുത്തിരിഞ്ഞ കാര്യങ്ങളിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. എല്ലാം തറവാടിന്റെ മഹിമയ്ക്ക് വേണ്ടി ആണ്. പറഞ്ഞു തുടങ്ങട്ടെ അമ്മേ?"
കാരണവർ അകത്തമ്മയുടെ നേരെ നോക്കി.
"പറഞ്ഞോളൂ വിശ്വാ.."
അകത്തമ്മ, ഭാനുമതി, വിശ്വൻ കാരണവരുടെ മക്കൾ ആയ അരവിന്ദൻ, അച്യുതൻ, പിന്നെ അല്ലിയും ,പണിക്കാരും അടക്കം എല്ലാവരും പുതിയ തീരുമാനങ്ങൾ കേൾക്കാൻ കാത്തിരുന്നു.
"ഇത്തവണ ക്ഷേത്രത്തിലെ ഉത്സവം കേങ്കേമമായി നടത്തണം, അധികം ദിവസമില്ല. ഉത്സവത്തിന് കൃത്യം ഒരാഴ്ച മുൻപ് അരവിന്ദന്റെ വിവാഹം.."
എല്ലാവരുടെയും മുഖത്ത് സന്തോഷം അലതല്ലി.
"അല്ല, അപ്പൊ പെണ്ണ്??"
അരവിന്ദൻ പതിയെ അച്ചുവിനോട് ചോദിച്ചു.
"പെണ്ണ് ഉണ്ടാകും. അല്ലാതെ ഏട്ടൻ മാത്രം ഇണ്ടായാൽ കല്യാണം ആവില്ലലോ?"
അച്ചു അരവിന്ദനെ കാളിയാക്കി.
"നീ പോടാ.. അല്ലിമോളെ നീ ഒന്ന് ചോദിക്ക്!"
"ഒന്ന് അടങ്ങ് അരവിന്ദേട്ടാ.. അമ്മാമ പറയും."
"വിവാഹത്തിനും ഇത്തവണത്തെ ഉത്സവത്തിനും തറവാട്ടിലെ എല്ലാ ബന്ധു ജനങ്ങളും വേണം. പാലക്കാട് നിന്ന് മഹാദേവൻ കുടുംബത്തോടെ നാളെ എത്തും. ഞാനും അവനും കൂടെ ഇനി ഈ കാര്യങ്ങളുടെ തിരക്കിൽ ആവും. നിങ്ങളും വേണം കേട്ടോ!"
"കേട്ടില്ലേ.. ഊരുതെണ്ടൽ നിർത്തി കാര്യങ്ങൾ കൊറച്ചൂടെ ഗൗരവമായി എടുക്കണം. ഉത്സവത്തിനും കല്യാണത്തിനും ഒരു മാസം തികച്ച് ഇല്ല."
ഭാനുമതി മക്കളോട് പറഞ്ഞു.
"ഞാൻ ഇവിടെ ഇണ്ടാവും അമ്മേ!"
അരവിന്ദൻ കള്ളചിരിയോടെ അമ്മയെ നോക്കി.
"ഞാൻ നിന്നെയല്ല ഉദേശിച്ചേ.. വേറെ ചിലർ ഇണ്ടല്ലോ ഇവിടെ."
അച്ചു അമ്മയെ നോക്കി പല്ലിളിച്ചു.
"വിശ്വാ...ആരാ പെൺകുട്ടി?ആരെ എങ്കിലും നോക്കി വെച്ചിട്ടുണ്ടോ?"
"ഉണ്ടോ??"
അല്ലിയും അച്ചുവും അരവിന്ദനോട് ഒരേ സ്വരത്തിൽ ചോദിച്ചു.
അവർ മൂന്നുപേരും നടുമുറ്റത്തിന്റെ ഓരത്തുള്ള തിണ്ണയിൽ കയറി ഇരിപ്പാണ്.
"അങ്ങനെ ആരും ഇല്ല. പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ലേ ഗംഗ.. അവൾക്ക് ഇപ്പൊ ഒരു കുഞ്ഞ് ഇണ്ട്. അതല്ലാതെ വേറെ ആരും..."
അരവിന്ദൻ ഓർത്തു.
"നിന്റെ കൂടെ പഠിക്കണ ആരേലും ഇണ്ടോ?"
അച്ചു അല്ലിയോട് ചോദിച്ചു.
"അങ്ങനെ ഇപ്പൊ...??"
അല്ലി ആലോചിച്ചു.
"അല്ല, നമ്മുടെ ബാലൻ ചേട്ടന്റെ ഇളയമോൾ ഇല്ലേ, ഒരു സുന്ദരിക്കുട്ടി. അവളെ ആയാലോ?"
"എന്റെ അച്ചുവേട്ടാ.. അവളുടെ നിശ്ചയം കഴിഞ്ഞതാ.."
"അതെപ്പോ? ഞാൻ അറിഞ്ഞില്ലാലോ?"
"അതാണോ ഇപ്പൊ ഇവിടുത്തെ വിഷയം?"
"എന്നാലും അതല്ലലോടി.. ഞാൻ എങ്ങനെ അതറിയാതെ പോയി?"
"എന്താടാ.. നിനക്ക് അവളെ നോട്ടമുണ്ടായിരുന്നോ?"
"ഹേയ് ഇല്ല ഏട്ടാ .. എനിക്ക് അവളോട് ഒരു താല്പര്യവും ഇല്ല."
"പിന്നെ?"
"അച്ചുവേട്ടന് വേറെ ഏതോ കുട്ടിയോടാ താല്പര്യം."
"അത് നിനക്ക് എങ്ങനെ അറിയാം?"
"അപ്പൊ ശെരി ആണല്ലേ?"
"ദേ പെണ്ണെ! വേണ്ട നീ...."
"എന്താ മൂന്നും കൂടി കുശുകുശുക്കണേ? എന്തേലും ഉണ്ടങ്കിൽ തുറന്നു പറയൂ.."
"ഒന്നുമില്ല ആച്ചിമ്മേ.. ഞങ്ങൾ വെറുതെ...."
അരവിന്ദൻ ചമ്മിയ ഒരു ചിരി ചിരിച്ചു.
"വിശ്വാ.. നീ തന്നെ പറ ആളെ കണ്ടുവെച്ചിട്ടുണ്ടോ?"
"ഓ.. അച്ഛനോട് ആണോ ചോദിക്കണേ, കെട്ടാൻ പോകുന്നത് ഏട്ടൻ അല്ലെ. അതിനു അച്ഛൻ എന്തിനാ കണ്ടുവെക്കണെ."
"എന്റെ അച്ചുവേട്ടാ ഒന്ന് മിണ്ടാതിരി."
"അതല്ല പെണ്ണെ, അച്ഛൻ കണ്ട് വെച്ചവരെ ഒന്നും ഏട്ടന് കെട്ടാൻ പറ്റില്ലാലോ.. നല്ല പ്രായം കാണില്ലേ?"
"ഈ അച്ചുവേട്ടനെ കൊണ്ട് തോറ്റു! എന്തൊക്കെയാ പറയണേ."
"പെൺകുട്ടിയെ ഒക്കെ നിശ്ചയിച്ചു കഴിഞ്ഞു.ബന്ധത്തിൽ നിന്ന് തന്നെ വേണം എന്ന് നിർബന്ധം ഇണ്ട് അമ്മേ.."
"ആരാ കുട്ടി?"
എല്ലാവരും അത് കേൾക്കാൻ കാത് കൂർപ്പിച്ചു.
അരവിന്ദൻ ശ്രദ്ധയോടെ ഇരുന്നു.
"മറ്റാരും അല്ല, നമ്മുടെ സുഭദ്രയുടെ മകൾ.. മാളവിക!"
എല്ലാവരും ആ വാർത്ത സന്തോഷത്തോടെ സ്വീകരിച്ചു.
അരവിന്ദന്റെ മുഖത്ത് നാണം.
"ഓ... മാളുവോ! അത് കൊള്ളാം... അവൾ എന്റെ ഏടത്തി അമ്മയായി വന്നാൽ നന്നായിരിക്കും. അല്ലെ കല്യാണചെക്കാ..."
അച്ചു അരവിന്ദനെ കെട്ടിപിടിച്ചു.
അകത്തമ്മയുടെ മുഖത്തു പക്ഷെ വലിയ ഒരു വെളിച്ചം ഉണ്ടായില്ല.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/47590/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
"ടെലിഗ്രാം."
കീഴേടത്ത് ഇല്ലത്തിന്റെ മുറ്റത്തക്ക് സൈക്കിളിൽ വന്ന പോസ്റ്റുമാൻ വിളിച്ചു പറഞ്ഞു.
അധികം താമസിയാതെ അകത്തെ മുറിയിൽ നിന്നു ഉമ്മറത്തേക്ക് വന്നു കീഴേടത്ത് ഇല്ലത്തിന്റെ കാരണവർ ദത്തൻ എന്ന് വിളിക്കുന്ന ദേവിദത്തൻ തിരുമേനി.
" ദേവിദത്തൻ തിരുമേനി? " പോസ്റ്റുമാൻ ചോദിച്ചു.
"അതേ ഞാൻ തന്നെ..."
"ഒരു കമ്പി ഉണ്ട്...." പോസ്റ്റുമാൻ പറഞ്ഞു.
"കമ്പിയോ? ഈശ്വരാ... ആരാണാവോ?" ഭയപ്പാടോടെ അദ്ദേഹം പോസ്റ്റുമാന്റെ കയ്യിൽ നിന്ന് ആ ടെലിഗ്രാം ഒപ്പിട്ടു വാങ്ങി.
"Sreevidhya died."
"എന്റെ ഈശ്വരന്മാരെ..." അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെ തന്നെ നിലത്തേക്ക് ഇരുന്നു.
"എന്താ... എന്ത് പറ്റി..." ദേവിദത്തൻ തിരുമേനിയുടെ രണ്ടാം വേളി രാധിക തിടുക്കത്തിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
"ശ്രീവിദ്യ പോയി "
"എന്താ ദത്താ..?" പുറകെ വന്ന മുത്തശ്ശി ഈശ്വരി അമ്മ തമ്പുരാട്ടി ചോദിച്ചു.
"ശ്രീവിദ്യ പോയി അമ്മേ..." ദത്തൻ പറഞ്ഞു.
"ഏത് ശ്രീവിദ്യ?" ഈശ്വരിയമ്മ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
" എന്റെ ഭാര്യയായിരുന്ന ശ്രീവിദ്യയെ അമ്മ മറന്നു പോയോ? " ദത്തൻ വളരെ വിഷമത്തോടെ ചോദിച്ചു.
"ഓഹ്ഹ്... ആ ശ്രീവിദ്യ..." അവർ അതിനെ നിസ്സാരമായി കണ്ടു.
"നിങ്ങൾ ഇവിടെ തന്നെ ഇരിക്കാതെ അകത്തേക്ക് വരൂ...." രാധിക ദത്തനെ പിടിച്ച് എഴുന്നേൽപ്പിച്ച് അകത്തേക്ക് നടന്നു.
അപ്പോഴേക്കും ദത്തന്റെ മൂത്ത സഹോദരി രാജലക്ഷ്മിയും ഇളയ സഹോദരി സീതാലക്ഷ്മിയും അവിടേക്ക് വന്നെത്തി.
" എന്താണ് അമ്മേ പ്രശ്നം? " ഇരുവരും ഒരേ സ്വരത്തിൽ ചോദിച്ചു.
"ഇവന്റെ ആദ്യ വേളി കാലം ചെയ്തു പോലും." ഈശ്വരി അമ്മ തമ്പുരാട്ടി പുച്ഛത്തോടെ പറഞ്ഞു.
അത് കേട്ട് ഇരുവരും സങ്കടത്തോടെ താടിക്ക് കൈ കൊടുത്ത് നിന്നു.
"അപ്പോൾ നമ്മുടെ ശ്രീക്കുട്ടൻ ഒറ്റക്കായി കാണുമല്ലോ?" രാജലക്ഷ്മി ഉടനെ ചോദിച്ചു.
"അതാണ് ഓപ്പോളേ ഞാനും ചിന്തിക്കുന്നത്. എന്റെ മകൻ അവിടെ തനിച്ചായി പോകില്ലേ?" ദത്തൻ സങ്കടത്തോടെ പറഞ്ഞു.
അത് കേട്ടപ്പോഴാണ് ഈശ്വരി അമ്മ തമ്പുരാട്ടിക്ക് തന്റെ പേരക്കിടാവിനെ ഓർമ്മ വന്നത്. അവർ ഉടൻ ആവശ്യപ്പെട്ടു.
"ദത്താ, നീ ഉടനെ കൊച്ചിക്ക് പോകണം. അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ തന്നെ നമ്മുടെ കുഞ്ഞിനെയും കൊണ്ട് തറവാട്ടിലേക്ക് എത്തണം. അടുത്ത തലമുറയിലെ ആകെയുള്ള ആൺതരിയാണ് അവൻ."
അതു കേട്ടപ്പോൾ രാജലക്ഷ്മിക്കും സീതാലക്ഷ്മിക്കും സന്തോഷത്തോടൊപ്പം വലിയ വിഷമവും അനുഭവപ്പെട്ടു.
'ഇനി ശ്രീക്കുട്ടൻ ഇവിടെ എത്തിയാൽ, ദത്തേട്ടന് ശേഷം ഈ തറവാടിന്റെ സർവാധികാരി ശ്രീക്കുട്ടനായി മാറുമല്ലോ?' എന്ന ചിന്ത അവർക്ക് വിഷമം സൃഷ്ടിച്ചു.
"ഏതായാലും മോഹനൻ അളിയനുമായി ഞാൻ കൊച്ചിക്ക് ഒന്ന് പോവുകയാണ്. അവിടെ ചെല്ലുമ്പോഴേക്കും ശ്രീവിദ്യയുടെ മൃതദേഹം അടക്കം ചെയ്തു കാണും." ദത്തൻ വിഷമത്തോടെ പറഞ്ഞു.
" നിങ്ങൾ ഒറ്റയ്ക്ക് പോകണ്ട ഞാനും കൂടെ വരാം." രാധിക പറഞ്ഞു.
തന്റെ ഭർത്താവിനെ ആദ്യ ഭാര്യയോടുള്ള സ്നേഹം വ്യക്തമായി അറിയാവുന്നതു കൊണ്ടും, തനിക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തത് കൊണ്ടും, ദത്തേട്ടന്റെ മകനെ തന്റെ മകനായി സ്വീകരിക്കാനുള്ള ആഗ്രഹം കൊണ്ടുമാണ് രാധിക ദത്തനോടൊപ്പം പോകാൻ തീരുമാനിച്ചത്.
ഉടൻ തന്നെ കാര്യസ്ഥൻ കുമാരനെ പറഞ്ഞയച്ചു മോഹനനെ വിളിപ്പിച്ചു.
മോഹനൻ വന്ന് എത്തുമ്പോഴേക്കും ദത്തനും രാധികയും പുറപ്പെടാൻ ഒരുങ്ങിക്കഴിഞ്ഞു.
"അവിടെ അവർക്ക് ഏതെങ്കിലും ബന്ധുക്കൾ ഉണ്ടോ ദത്താ?" ഈശ്വരി അമ്മ തമ്പുരാട്ടി ചോദിച്ചു.
"അകന്ന ബന്ധുക്കൾ അല്ലാതെ വേറെ ആരും ഇല്ല." ദത്തൻ പറഞ്ഞു.
"അപ്പോൾ അവിടത്തെ സ്വത്തു മുഴുവനും നാത്തൂന്റെ പേരിലായിരിക്കുമല്ലോ?" രാജലക്ഷ്മി ചോദിച്ചു.
'മുറപ്രകാരം തന്റെ മകൾക്ക് വേളി ആകേണ്ടതാണ് അവൻ. പക്ഷേ തന്റെ മകൾക്ക് വേളി പ്രായമാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം. അങ്ങനെ അവനെ വേളി കഴിക്കാൻ സാധിച്ചിരുന്നെങ്കിൽ, ഈ കണ്ട സ്വത്തിന് മുഴുവനും അവകാശിയായി അവൾ മാറിയേനെ.' രാജലക്ഷ്മി വിഷമത്തോടെ ഓർത്തു.
'തന്റെ മോളും ആ വരാൻ പോകുന്നവന് മുറപ്പെണ്ണാണ്. അതൊരിക്കലും നടക്കാൻ പോകാത്ത സ്വപ്നമാണ് തനിക്ക്. തന്റെ ചേച്ചിയുടെ മനസ്സിലും ആ ആഗ്രഹം കാണാതിരിക്കില്ല. പക്ഷേ അത് സാധിച്ചു കൊടുക്കാൻ അവസരം ഒരുക്കരുത്.' സീതാലക്ഷ്മി മനസ്സിൽ കണക്കു കൂട്ടി.
ദേവീദത്തനും രാധികയും മോഹനനും യാത്ര പുറപ്പെട്ടു.
അവർ അവിടെ എത്തുമ്പോൾ ശ്രീവിദ്യയുടെ മൃതശരീരം അടക്കം ചെയ്തു കഴിഞ്ഞിരുന്നു. ദേവിദത്തന്റെ മകനായ ശ്രീഹരിയും വളരെ കുറച്ച് ബന്ധുക്കളും മാത്രമാണ് അവിടെ അന്നേരം ഉണ്ടായിരുന്നത്.
ശ്രീഹരിയെ സംബന്ധിച്ച് അച്ഛനും ഒപ്പം വന്നവരും തീരെ അപരിചിതരായിരുന്നു. വന്നവർ ആരെന്ന് മനസ്സിലായില്ലെങ്കിലും, ആതിഥേയ മര്യാദയനുസരിച്ച് അവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
"മോനെ നിനക്ക് എന്നെ മനസ്സിലായോ?" മകനെ നോക്കി നിറഞ്ഞ കണ്ണുകളോടെ ആ അച്ഛൻ മകനോട് ചോദിച്ചു.
എവിടെയോ കണ്ടു മറന്ന മുഖം. താൻ കണ്ടപ്പോൾ ഇങ്ങനെ ആയിരുന്നില്ല ആ മുഖം. വളരെ സുന്ദരനും സുമുഖനും ആയിരുന്നു. കഷണ്ടി കയറാത്ത തല. ഒരു വശത്തേക്ക് ചരിച് ഈരി വെച്ചിരിക്കുന്ന മുടി. നന്നായി വെട്ടിയൊതുക്കിയ താടിയും മീശയും. അതായിരുന്നു അവന്റെ ഓർമ്മയിലുള്ള മുഖം. ആ വ്യക്തി തന്നെയാണോ ഇത് എന്നവൻ ശങ്കിച്ചു.
" അച്ഛൻ" അവൻ പതുക്കെ ചുണ്ടുകളനക്കി ചോദിച്ചു.
"അതെ ഞാൻ നിന്റെ അച്ഛനാണ്. " അദ്ദേഹം അവനെ പുൽകാനായി ചെന്നപ്പോൾ അവൻ പിന്നോട്ടു മാറി.
കാരണം അവന്റെ മനസ്സിൽ അയാളോട് പകയായിരുന്നു. തന്നെയും തന്റെ അമ്മയെയും ഉപേക്ഷിച്ചു കളഞ്ഞ മനുഷ്യൻ. രണ്ടാം വേളി കഴിഞ്ഞു സുഖിച്ചു കഴിയുന്ന വ്യക്തി. അതായിരുന്നു അവന്റെ മനസ്സിൽ അച്ഛൻ.
'നിനക്ക് എന്നോട് വെറുപ്പ് കാണും മകനെ... കാരണം അത്രയും വലിയ തെറ്റാണ് ഞാൻ നിന്റെ അമ്മയോടും നിന്നോടും കാണിച്ചത്... തിരുത്താൻ പറ്റാത്ത തെറ്റ്... അതിന് ഒരു ക്ഷമാപണം എനിക്കില്ല... ക്ഷമാപണം നടത്തിയാലും, നിനക്ക് അത് സ്വീകരിക്കാൻ ഒരു ബാധ്യതയും ഇല്ല. എന്നിട്ടും അച്ഛൻ മനസ്സു കൊണ്ട് നിന്നോട് പറയുകയാണ് ക്ഷമിക്കു മകനെ... അന്നും ഇന്നും എന്നും നിന്റെ ഈ അച്ഛന്റെ മനസ്സിൽ, നിന്റെ അമ്മയും നീയും മാത്രമാണുള്ളത്.' ദത്തന്റെ മനസ്സ് തേങ്ങി.
"നിങ്ങൾ അവിടെ നിന്ന് എപ്പോൾ പോന്നു? " ശ്രീഹരിയുടെ ബന്ധു സോമൻ ചോദിച്ചു.
"നിങ്ങൾ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിൽ ഞങ്ങൾ വിദ്യയുടെ ശരീരം അടക്കം ചെയ്യാതെ നിങ്ങൾക്കായി സൂക്ഷിച്ചേനെ... " ശ്രീഹരിയുടെ മറ്റൊരു ബന്ധുവായ ശക്തിധരൻ പറഞ്ഞു.
"സാരമില്ല. അറിയിക്കാനുള്ള മാർഗം എന്റെ കൈവശം ഉണ്ടായിരുന്നില്ല." ദത്തൻ തന്റെ അവസ്ഥ പറഞ്ഞു.
"ഏതായാലും വന്ന സ്ഥിതിക്ക് നിങ്ങൾ വിശ്രമിക്കൂ. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് രാവിലെ സംസാരിക്കാം." സോമൻ അറിയിച്ചു.
അതേ സമയം രാധിക താൻ സ്വന്തമാക്കാൻ പോകുന്ന മകനെ നോക്കിക്കാണുകയായിരുന്നു.
'തനിക്ക് ജനിക്കാതെ പോയ മകൻ. ആ ഭാഗ്യം കിട്ടിയത് ശ്രീവിദ്യക്കാണ്.'
മാല ചാർത്തി മേശപ്പുറത്ത് വച്ചിരിക്കുന്ന ശ്രീവിദ്യയുടെ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ ചെന്ന് പതിച്ചു.
'എത്ര സുന്ദരിയായിരുന്നു ശ്രീവിദ്യയെ നീ. നിന്റെ മുഖം അതേ പോലെ വാർത്തു വെച്ചിരിക്കുകയാണ് നിന്റെ മകന്. ഈ മകനെ ഞാൻ എന്റെ മകനായി എടുക്കുകയാണ്. എനിക്ക് നിന്നോട് ഉണ്ടായിരുന്ന വെറുപ്പും ദേഷ്യവും, ഞാൻ ഇവിടെ അടിയറ വയ്ക്കുകയാണ്. മാപ്പ് തരണം.' രാധിക ആ ഫോട്ടോയിൽ നോക്കി മാപ്പ് അപേക്ഷിച്ചു.
"മോനെ ഇവർക്ക് മുറി കാണിച്ചു കൊടുക്കൂ." ശക്തിധരൻ ശ്രീഹരിയോട് ആവശ്യപ്പെട്ടു.
" ശരി വല്യച്ഛാ " അവൻ ശക്തിധരനെ നോക്കി സമ്മതിച്ചതിന് ശേഷം അച്ഛനെ നോക്കി വിളിച്ചു. " വന്നോളൂ. " അതും പറഞ്ഞ് അവൻ അകത്തേക്ക് നടന്നു.
അവനു പിന്നാലെ ദേവിദത്തനും രാധികയും ചെന്നു.
രാത്രി ഉറങ്ങാൻ കിടന്നിട്ട്, ശ്രീഹരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൻ തിരിഞ്ഞു മറിഞ്ഞും കിടന്നു നോക്കി.
'തന്നെയും തന്റെ അമ്മയെയും യാതൊരു ദയ ദാക്ഷിണ്യവും ഇല്ലാതെ വീട്ടിൽ നിന്ന് ഇറക്കി വിട്ട മനുഷ്യനാണ് അപ്പുറത്തെ മുറിയിൽ കിടക്കുന്നത്. അച്ഛാ എന്ന് വിളിക്കാൻ ഇന്നേ വരെ തനിക്ക് തോന്നിയിട്ടില്ല. അമ്മ പറഞ്ഞ ഒരു ചെറിയ അറിവ് മാത്രമേ ഉള്ളൂ അച്ഛന്റെ രണ്ടാം വേളിയെ കുറിച്ച്. ബ്രൗൺ കളറിൽ കൃഷ്ണാ മിഴിയുള്ള ഒരു സ്ത്രീയാണ് അച്ഛന്റെ രണ്ടാം വേളി എന്നു മാത്രം പറഞ്ഞു തന്നിട്ടുണ്ട്. ഇപ്പോൾ താൻ അവരെ നേരിട്ട് കണ്ടിരിക്കുന്നു. തന്റെ അമ്മ മരിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നോ ഇവർ രണ്ടും കൂടി ഇവിടേക്ക് എത്താൻ. അല്ലെങ്കിൽ തന്റെ അമ്മ പറഞ്ഞ കാര്യം ഇവർ അറിഞ്ഞു കാണുമോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ അമ്മേ. അനാഥനായി പോയ ഈ മകനോട് ഒന്ന് പറഞ്ഞുതാ അമ്മേ.' അവൻ അറിയാതെ അവന്റെ കണ്ണുകൾ ധാരയായി.
തൊട്ടരികിൽ വന്നിരുന്ന് ശ്രീവിദ്യ അന്തർജനം അവന്റെ തലയിൽ തഴുകി തലോടി കൊണ്ടു പറഞ്ഞു.
"അമ്മ പറഞ്ഞിട്ടില്ലേ അച്ഛൻ വന്നു വിളിച്ചാൽ അച്ഛനോടൊപ്പം പോകണമെന്ന്. ഇവിടെ നിന്നാൽ മോൻ ഒറ്റപ്പെട്ടു പോകും. അത് പാടില്ല. നിന്റേതായ ഒരുപാട് ആൾക്കാർ അവിടെയുണ്ട്. മാത്രമല്ല നീ കീഴേടത്ത് ഇല്ലത്തിന്റെ അനന്തരാവകാശിയാണ്. അതു കൊണ്ട് അമ്മയുടെ മകൻ അമ്മ പറയുന്നത് അനുസരിക്കണം. നാളെ അച്ഛനും മറ്റും മോനോട് ഇക്കാര്യം പറയും. ഒരെതിരും പറയാതെ അനുസരിക്കുക."
അമ്മ സ്വാന്തനമേകി കൊണ്ട് അവന്റെ മുടികളെ തഴുകി തലോടി. അതിൽ ലയിച്ച് അവൻ എല്ലാം മറന്നു മയങ്ങി.
"കണ്ണാ, എഴുന്നേൽക്കുന്നില്ലേ മോനെ...?"
കുയിൽ നാദം പോലെ വളരെ മനോഹരമായ ശബ്ദം അവന്റെ കാതുകളിൽ വന്നണഞ്ഞപ്പോൾ അവൻ അറിയാതെ തന്നെ കണ്ണുകൾ ചിമ്മി തുറന്നു പോയി. നോട്ടത്തിൽ അവന് തോന്നിയത് തന്റെ അമ്മ വന്നു തന്നെ വിളിച്ചുണർത്തിയത് ആയിട്ടാണ്. പക്ഷേ മുമ്പിൽ നിൽക്കുന്ന സ്ത്രീ രൂപം കണ്ട് അവൻ പകച്ചു നോക്കി.
'ഇത് അച്ഛന്റെ ഭാര്യയല്ലേ? ഇവരാണോ തന്നെ വിളിച്ചുണർത്തിയത്?'
അവർ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയാണ്. പുഞ്ചിരിക്കണോ? വേണ്ടയോ? എന്തെങ്കിലും പറയണോ? അതിന്റെ ആവശ്യമുണ്ടോ? അവന്റെ മനസ്സിലൂടെ ചോദ്യ ശരങ്ങൾ കടന്നു പോയി.
പുതപ്പ് നീക്കി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു, താനൊരു ഷോർട്സ് മാത്രം ഇട്ടാണ് കിടക്കുന്നതെന്ന സത്യം അവന് ഓർമ്മ വന്നത്. പെട്ടെന്ന് പുതപ്പ് തന്റെ ശരീരത്തിലേക്ക് വലിച്ച് ഇട്ടു കൊണ്ട് എല്ലാ ഭാഗവും മൂടാൻ ശ്രമിച്ചു.
"പൊക്കോളൂ.... ഞാൻ വന്നേക്കാം." അവൻ അവരോട് അത്രമാത്രം പറഞ്ഞു.
അവന്റെ മറുപടി അവളുടെ മനസ്സിന് കുളിർമയേകി. പിന്നെ ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു.
അവന്റെ മനസ്സിലേക്ക് അന്നത്തെ ആ സംഭവം ഒരിക്കൽ കൂടി കടന്നു വന്നു.
അന്ന് താൻ മൂന്നിലൊ, നാലിലോ പഠിക്കുന്ന സമയത്താണ് അച്ഛൻ വീണ്ടും വിവാഹം കഴിക്കുന്നത്, സ്കൂൾ വിട്ട് വീട്ടിൽ വന്ന താൻ കാണുന്നത് അടുക്കള വാതിൽ പടിയിൽ ഇരുന്ന് കരയുന്ന അമ്മയെ ആണ്.
"അമ്മ എന്തിനാ കരയുന്നത്? അവൻ ശ്രീവിദ്യയോട് ചോദിച്ചു.
" ഇന്ന് നിന്റെ അച്ഛന്റെ കല്യാണം ആയിരുന്നു. " അവനെ ചേർത്തു നിർത്തിക്കൊണ്ട് ശ്രീവിദ്യ അവനോടായി പറഞ്ഞു.
അമ്മ പറഞ്ഞതിനെ പറ്റി അന്ന് തനിക്ക് അധികം ഒന്നും അറിയില്ലെങ്കിലും അമ്മ കരയുന്നത് കണ്ടു ഞാനും കുറേ നേരം അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.
ആ രംഗം അവന്റെ മനസ്സിലൂടെ കടന്നു പോയപ്പോൾ, അവന്റെ മനസ്സിൽ മറ്റൊരു സംശയത്തിനു തിരി തെളിഞ്ഞു.
'ഇവർ കാരണം ആകുമോ തന്റെ അമ്മയെ അച്ഛൻ അമ്മയെ ഉപേക്ഷിക്കാൻ ഇടയായത്? ആയിരിക്കാം.... അവരുടെ ആ പൂച്ച കണ്ണുകളിൽ അച്ഛൻ മയങ്ങിപ്പോയി കാണും. അതാവാം അച്ഛൻ അമ്മയെ ഉപേക്ഷിക്കാൻ കാരണം.' അതോർത്തപ്പോൾ അവന് അവരോട് വെറുപ്പ് തോന്നി.
പക്ഷേ തൽക്കാലം എല്ലാം സഹിക്കാൻ തന്നെ തീരുമാനിച്ചു. കിടക്ക വിട്ട് എഴുന്നേറ്റു പ്രാഥമിക കൃത്യങ്ങളെല്ലാം നടത്തി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞാണ് അവൻ താഴേക്ക് ചെന്നത്.
അച്ഛനും ശക്തിധരൻ വലിയച്ഛനും അച്ഛനോടൊപ്പം വന്ന, അച്ഛൻ പരിചയപ്പെടുത്തി തരാൻ വിട്ടുപോയ വ്യക്തിയും, തറവാടിന്റെ വക്കീലും ഒന്നിച്ചിരുന്ന് എന്തോ സംസാരിക്കുകയായിരുന്നു.
"ശ്രീവിദ്യാ അന്തർജനം ഒരേയൊരു മകളായതിന്റെ പേരിൽ, വലിയ കാരണവര് സകല സ്വത്തുക്കളും ശ്രീവിദ്യ അന്തർജനത്തിന്റെ പേരിലാണ് എഴുതി വെച്ചിരുന്നത്. അത് തായ് വഴിയായി ഇപ്പോൾ മകന് വന്നു ചേരും. നിങ്ങൾ അവനെയും കൊണ്ട് പോയാൽ, ഈ വസ്തുവകകൾ വെറുതെ അടച്ചു പൂട്ടിയിട്ട് നശിപ്പിച്ചു കളയണോ? മാത്രമല്ല, ഒരു മാസം കൂടി കഴിഞ്ഞാൽ അവന്റെ എക്സാമും കഴിയും. ഇത് അവസാന വർഷത്തെ പരീക്ഷയാണ്." വക്കീൽ വ്യക്തമാക്കി.
"അതോർത്ത് വക്കിൽ മാമ്മൻ വിഷമിക്കണ്ട. ഞാൻ എന്നന്നേക്കുമായി ഇവിടെ നിന്നു പോകുന്നില്ല. കാരണം ഇത് എന്റെ അമ്മയുടെ മണമുള്ള വീടാണ്. മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഞാൻ ഇവിടെ വന്നു നിൽക്കും." അതും പറഞ്ഞു കൊണ്ട് ശ്രീഹരി അവർക്കിടയിലേക്ക് കയറി വന്നിരുന്നു.
"മോനെ അവിടെ നിന്ന് ഇവിടം വരെ വരിക എന്ന് വെച്ചാൽ അത് എളുപ്പമുള്ള കാര്യമല്ല. എത്ര കിലോമീറ്റർ ദൂരമുണ്ടെന്ന് മോന് അറിയുമോ?" മോഹനൻ ചോദിച്ചു.
"അത്രയ്ക്ക് ദൂരം ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല എന്ന് വെച്ചാൽ പോരെ?" അവൻ പറഞ്ഞു.
"മോനെ നീ അങ്ങനെ പറയല്ലേ? എനിക്ക് ആകെയുള്ളത് നീ മാത്രമാണ്. ശ്രീവിദ്യ പോയി ഇനി ഞാൻ എത്ര കാലം ഉണ്ടാവുമെന്ന് ആർക്കറിയാം... ഇനിയുള്ള കുറച്ചു കാലം എങ്കിലും എനിക്ക് എന്റെ മോനോടൊപ്പം ജീവിക്കണം. പിന്നെ നിന്നെ ആരും ഒന്നിനും തടയുകയില്ല. നിനക്ക് എപ്പോ പോണമെന്ന് തോന്നിയാലും ഇങ്ങോട്ടേക്ക് വരാം... എത്ര ദിവസം വേണമെങ്കിലും ജീവിക്കാം... പക്ഷേ ഇനി മോൻ അച്ഛനോടൊപ്പം വേണം." ദത്തൻ ദയനീയതയോടെ അവനെ നോക്കി പറഞ്ഞു.
അദ്ദേഹത്തിന്റെ ആ ദയനീയഭാവം അവന്റെ മനസ്സ് ഇളക്കി. പക്ഷേ അത് പ്രകടമാക്കാൻ അവൻ നിന്നില്ല.
"ഞങ്ങടെ കുഞ്ഞ് ഒന്നിനും എതിര് നിൽക്കില്ല. അങ്ങനെയാണ് ഞങ്ങളുടെ വിദ്യ മോള് ഈ കുഞ്ഞിനെ വളർത്തിയത്... പിന്നെ മോഹനാ... കൊച്ചിയിൽ നിന്ന് പയ്യന്നൂർ വരെ എത്താൻ, ഇന്നത്തെ കാലത്ത് വലിയ പ്രയാസമില്ല. പയ്യന്നൂർ നിന്ന് നേരിട്ട് ഇങ്ങോട്ടേക്ക് ട്രെയിൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ കണ്ണൂരിൽ നിന്ന് ഇങ്ങോട്ടേക്ക് ട്രെയിനുകൾ ഉള്ള കാലമാണ്." ശക്തിധരൻ അവനു വേണ്ടി വാദിച്ചു.
"വക്കീൽ മാമ്മാ... തൽക്കാലം ഇപ്പോഴുള്ള ഇതേ സ്ഥിതി തുടരട്ടെ. ഇനി എനിക്ക് ആകെ രണ്ട് എക്സാം കൂടിയേ ഉള്ളൂ. അതിനിടയിൽ അമ്മയുടെ ആവശ്യങ്ങൾ എല്ലാം കഴിയും." അവൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പുറത്തേക്കിറങ്ങി.
അപ്പോൾ അവിടെ വീടിന്റെ പുറകിലെ മുറ്റത്ത് അലക്കിയ തുണികളെല്ലാം അയയിൽ വിരിച്ചു കൊണ്ടിരിക്കുകയായിരുന്നു രാധിക. അവൻ അവരെ തന്നെ നോക്കി നിന്നു.
അവരുടെ മുഖത്ത് എന്തോ ഒരു ദുഃഖം ഉള്ളതു പോലെ അവന് തോന്നി. അതെന്തായിരിക്കും എന്നവൻ ആലോചിച്ചു നോക്കി.
'ഇനി മുതൽ ഇവരാണ് എന്റെ അമ്മ. ഇവരോടൊപ്പം അവിടെ ചെന്ന് താമസിക്കുമ്പോൾ എല്ലാം അറിയാം.' അവൻ മെല്ലെ അവിടുന്ന് നടന്നു നീങ്ങി.
അതേ സമയം അകത്ത് ശ്രീഹരിയെയും കൊണ്ട് കീഴേടത്ത് ഇല്ലത്തിലേക്ക് പോകേണ്ട തീയതി തീരുമാനിക്കുകയായിരുന്നു. ശ്രീഹരി ഇവിടെയുള്ള കുറച്ച് ദിവസം അവന്റെ സ്വാതന്ത്ര്യത്തിൽ അവന്റെ അമ്മയുടെ ഓർമ്മകളുമായി ഇവിടെ ജീവിക്കട്ടെ.
ദേവീദത്തനും രാധികയും മോഹനനും തൽക്കാലം മടങ്ങി പോകാൻ തീരുമാനിച്ചു. രണ്ടാഴ്ച കഴിഞ്ഞ് അവനെ കൂട്ടിക്കൊണ്ടു പോകാൻ അവർ വരും.
കണ്ണപ്പശ്ശേരി ഇല്ലം.
അമ്മയുടെ തറവാടും അത്യാവശ്യം പേരുകേട്ട തറവാട് തന്നെ ആയിരുന്നു… കണ്ണപ്പശ്ശേരി ഇല്ലം,
അവിടുത്തെ രാമഭദ്രൻ തിരുമേനിയുടെയും കൗസല്യ ദേവി തമ്പുരാട്ടിയുടെയും ഒരേ ഒരു മകൾ… ശ്രീവിദ്യ അന്തർജ്ജനം.
'ഇവിടെ ആയിരുന്നു താൻ ഇത്രയും കാലം ജീവിച്ചിരുന്നത്. ഈ വീട്ടു മുറ്റത്തും, വീടിന്റെ അകത്തളങ്ങളിലും തന്റെ കുറെ സ്വപ്നങ്ങൾ ഉറങ്ങുകയാണ്. അവയെ എല്ലാം ഉപേക്ഷിച്ച്, താൻ ഈ പടി ഇറങ്ങുകയാണ്.' അവൻ ആ പടികൾ ഇറങ്ങി മുറ്റത്ത് നിന്ന് ചിന്തിച്ചു.
'ഇനി ഇടയ്ക്ക് ഞാൻ വരും... നിന്നെ കാണാൻ, നിന്റെ ചാരത്തണയാൻ, നിന്റെ വിരി മാറിലൊന്നു മയങ്ങാൻ. അത് വരെ എന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അമ്മയുടെയും ആത്മാക്കൾ ഈ വീടും പരിസരവും സംരക്ഷിക്കട്ടെ.' അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു.
അച്ഛനും ചെറിയമ്മയും മോഹനൻ ഇളയച്ഛനും കൂടി അവനെ കൊണ്ടു പോകാൻ ഇന്നലെ വൈകുന്നേരം എത്തുന്നത് വരെ, അവന്റെ മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ. അവരുടെ യാത്ര എങ്ങനെയെങ്കിലും മുടങ്ങണെ എന്ന് മാത്രം. പക്ഷേ അവർ വന്നു. അവന്റെ യാത്രയും തുടങ്ങി.
മോഹനൻ ആണ് കാർ ഡ്രൈവ് ചെയ്യുന്നത്. കോ ഡ്രൈവർ സീറ്റിൽ ദേവിദത്തൻ സ്ഥാനം പിടിച്ചിട്ടുണ്ട്. പുറകിലെ സീറ്റിൽ അവനും തൊട്ട് അരികിലായി രാധികയും ഇരുന്നു.
നഗരം കഴിഞ്ഞു ഹൈവേയിലൂടെ കാർ ചീറിപ്പാഞ്ഞു. ഏഴു മണിക്കൂറോളം ഉണ്ടാവും യാത്ര എന്നാണ് പുറപ്പെടുന്നതിനു മുമ്പ് അച്ഛൻ പറഞ്ഞത്. ആരോടും ഒന്നും മിണ്ടാതെ അവൻ കാറിന്റെ സീറ്റിൽ തല ചാരി വച്ച് പതുക്കെ ഒന്നു മയങ്ങി. ഇടക്ക് രണ്ടുവട്ടം ഉറക്കം ഉണരേണ്ടി വന്നു.
അതിരാവിലെ പോന്നതിനാൽ വഴിയിൽ ആയിരുന്നു പ്രാതൽ. അതിനായി ആദ്യം ഒരു ഹോട്ടലിൽ നിർത്തി. അതിനു ശേഷം ഉച്ചക്കത്തെ ഊണിനുമായി മറ്റൊരു ഹോട്ടലിൽ. അതിനു ശേഷം നീണ്ട ഒരു ഉറക്കം കാഴ്ച വെച്ചു.
കണ്ണ് തുറന്നു നോക്കുമ്പോൾ പൊടി മണ്ണ് പറത്തി കൊണ്ട് ഇട റോഡിലൂടെ കാർ മെല്ലെ ചലിക്കുന്നു. കാറിന്റെ പിൻ സീറ്റിൽ ഇരുന്ന് അവൻ പുറത്തേക്കു കണ്ണോടിച്ചു.
പച്ച പട്ടു വിരിച്ച് മന്ദമാരുതന്റെ തലോടലേറ്റ് വാങ്ങി അലഞ്ഞോറികൾ വിരിയിച്ചു കൊണ്ട് ചുവടു വയ്ക്കുന്ന നെൽവയലുകൾ. അവയുടെ താളാത്മകമായ ചുവടു വെപ്പുകൾ കണ്ടു കൺകുളിർത്തുള്ള യാത്ര. അവർ അറിയുന്നുണ്ടോ ഈ ചുവടു വയ്പ്പും സന്തോഷവും കൊയ്യ്ത്തു കാലം വരെ മാത്രമാണെന്ന്.
'ഒന്നോർത്താൽ ഒരു മാസം മുൻപ് വരെ ഞാനും എന്ത് സന്തോഷത്തിലായിരുന്നു. അമ്മയും ഞാനും മാത്രമുള്ള വീട്. സ്വർഗ്ഗ തുല്യമായിരുന്നു അവിടം. ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്കു വാങ്ങി തന്ന്, എനിക്കു വേണ്ടി മാത്രം ജീവിച്ച എന്റെ അമ്മ. ആ സൂര്യ തേജസ് എന്നെ തനിച്ചാക്കി അസ്തമിച്ചിട്ടു ഇന്നേക്കൂ ഒരു മാസം തികഞ്ഞിരിക്കുന്നു.' അവന്റെ മനസ്സിൽ മായാതെ ആ ചിത്രം നിന്നു
അവന്റെ മനസ്സ് വീണ്ടും ചഞ്ചലമാവുകയായിരുന്നു. അമ്മയുടെ ഓർമ്മകളിൽ നിന്നും മുക്തി നേടാൻ അവന് ആവുന്നില്ല.
'ഇപ്പോഴിതാ 20 വയസ്സിൽ തന്നെ താൻ അനാഥൻ ആയിരിക്കുന്നു, അല്ലാ എന്ന് ആര് പറഞ്ഞാലും തന്റെ മനസ്സത് സമ്മതിച്ചു കൊടുക്കില്ല. ഓർമ്മ വെച്ച നാൾ മുതൽ തനിക്കു അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അവരെ മാത്രമേ താൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളു.' അവൻ ഓർത്തു.
ദേവിദത്തനെ അവൻ ഒരിക്കലും സ്നേഹിച്ചിട്ടില്ല. അവനോട് അമ്മ പറഞ്ഞു കൊടുത്ത കഥകളിൽ അച്ഛന് ഒരു വില്ലൻ പരിവേഷം ഒന്നുമില്ലായിരുന്നു, എങ്കിലും അവന്റെ മനസ്സിൽ അയാൾ ഒരു വില്ലൻ തന്നെ ആയിരുന്നു. അല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്.
'തന്റെ അമ്മയെ ഒരുപാട് കണ്ണുനീർ കുടിപ്പിച്ച മനുഷ്യൻ. അമ്മയുടെ സ്വപ്നങ്ങൾക്ക് എല്ലാം നിഴൽ വീഴ്ത്തിയ വ്യക്തി.' അതായിരുന്നു അവന്റെ മനസ്സ് നിറയെ അച്ഛനെ പറ്റിയുള്ള ചിന്ത.
അമ്മയുടെ ഒരു ആഗ്രഹത്തിനും മുത്തച്ഛനും മുത്തശ്ശിയും എതിരു നിന്നിട്ടില്ല, പ്രീ ഡിഗ്രി കഴിഞ്ഞും അമ്മയെ പഠിപ്പിച്ചോളാം എന്ന വാക്കിന്റെ പുറത്താണ് ഒരു അകന്ന ബന്ധു വഴി വന്ന അച്ഛന്റെ വിവാഹ ആലോചനക്ക് അവർ സമ്മതം മൂളിയത്.
ആ ഗ്രാമത്തിലെ വളരെ പ്രസിദ്ധമായ ഒരു ഇല്ലമായിരുന്നു
അച്ഛന്റെ തറവാട് ആയ, കീഴേടത്ത് ഇല്ലം. കൂട്ടുകുടുംബ വ്യവസ്ഥിതിയുള്ള ഒരു ഇല്ലം.
അവിടെ ചെന്ന് കയറിയ എന്റെ അമ്മയുടെ ജീവിതം എല്ലാവരും കൂടെ ചേർന്ന് ദുഃഖപൂർണമാക്കി മാറ്റി. അമ്മയുടെ ആഗ്രഹങ്ങളെല്ലാം ആ നാലുകെട്ടിനു ഉള്ളിൽ ഒതുങ്ങി. ഞാൻ ജനിച്ചതിൽ പിന്നെ അമ്മ സമയം ചിലവഴിച്ചത് മുഴുവനും എനിക്കു വേണ്ടി മാത്രം ആണ്. അങ്ങനെ അച്ഛമ്മയുടെയും, നാത്തൂന്മാരുടെയും പോര് സഹിക്കാൻ പറ്റാത്തെ വന്നപ്പോൾ ആണ് എന്നേയും എടുത്ത് അമ്മ കീഴേടത്ത് ഇല്ലം വിട്ട് ഇറങ്ങിയത്.
വിവാഹമോചനത്തിന്റെ സമയത്തും എന്നെ കിട്ടുവാൻ അച്ഛൻ കുറേ കേസ് കളിച്ചു, അതൊന്നും എന്നോടുള്ള സ്നേഹം കൊണ്ടല്ല. ഞാൻ മാത്രം ആയിരുന്നു ഈ തലമുറയിൽ തറവാട്ടിൽ ആൺ തരിയായി ഉള്ളത്…
അച്ഛൻ പിന്നെയും വിവാഹം ചെയ്തെങ്കിലും ആ ബന്ധത്തിൽ പിള്ളേരൊന്നും ഉണ്ടായില്ല.
അവന്റെ മനസ്സിലൂടെ ആ കഥകളെല്ലാം ഒന്നൊന്നായി കടന്നു പോയി. ഒട്ടുമിക്കതും താൻ അമ്മയിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങൾ. വളരെ കുറച്ചു കാര്യങ്ങൾ മാത്രം കണ്ടറിഞ്ഞിട്ടുമുണ്ട്. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു
അവൻ കാറിന്റെ വാതായനത്തിൽ തല ചായിച്ചു മുന്നിൽ ഇരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് പാളി നോക്കി.
'വർഷങ്ങൾ കേസ് നടത്തിയിട്ട് കിട്ടാതിരുന്ന എന്നെ അമ്മയുടെ മരണത്തിലൂടെ സ്വന്തമാക്കി എന്നൊരു തോന്നൽ കാണുമോ അച്ഛൻ എന്ന ഇയാൾക്ക്.' അവൻ ചിന്തിച്ചു.
കീഴേടത്ത് ഇല്ലത്തിൽ ഇപ്പോഴും പെൺ ഭരണമാണെന്ന് അമ്മ കളി പറയുന്നത് അവൻ കേട്ടിട്ടുണ്ട്.
'അവിടെ ചെന്നിട്ടു എന്നെ ആരെങ്കിലും ഭരിക്കാൻ വല്ലോം വരികയാണെങ്കിൽ, അപ്പോൾ ശ്രീഹരി ആരാണെന്ന് അവിടെയുള്ളവർ അറിയും.' എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
‘’ശ്രീഹരി നല്ല ഉറക്കം ആയിരുന്നല്ലോ? എപ്പോൾ എഴുന്നേറ്റു?‘’ കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മോഹനൻ ചോദിച്ചു
അതിനു ഒരു മറുപടി നൽകാതെ അവൻ ഒന്ന് പുഞ്ചിരിച്ചു.
‘’മോന് യാത്ര ചെയ്തു മടുത്തു കാണും അല്ലേ? നമ്മൾ എത്താറായി, ചെന്നിട്ടു നല്ല തണുത്ത വെള്ളത്തിൽ ഒന്ന് മുങ്ങി കുളിച്ചാൽ ക്ഷീണം എല്ലാം മാറും…‘’
അച്ഛൻ തല പുറകോട്ടു തിരിച്ചു പറഞ്ഞു.
‘’മുങ്ങി കുളിയൊന്നും ശ്രീക്കു ശീലമില്ലലോ ഏട്ടാ, അവനു കുളിക്കാൻ ഉള്ള വെള്ളം ഞാൻ ചൂടാക്കി കൊടുത്തോള്ളാം…‘’ രാധിക അത് പറഞ്ഞിട്ട് അവനെ നോക്കി ഒരു ചിരി തൂകി.
ഒരു നീല കോട്ടൺ ഷർട്ടും നീല കരയുള്ള വെള്ള മുണ്ടുമാണ് അച്ഛന്റെ വേഷം, താടിയും മുടിയും പൂർണമായും നരച്ചിട്ടുണ്ട്, ചുളിഞ്ഞു തുടങ്ങിയ നെറ്റിയിൽ ചന്ദന കുറിയും കൈയിൽ ഒരു പഴയ വാച്ചും ഉണ്ട്… എന്റെ അത്ര തന്നെ ഉയരമുണ്ടെങ്കിലും എന്നെകാൾ മെലിഞ്ഞു ആണ് ആൾ…
അമ്മ കാണിച്ചു തന്നിട്ടുള്ള പടത്തിലെക്കാളും നല്ലതു പോലെ മെലിഞ്ഞ കോലം… എന്നെക്കാൾ നിറം ഉണ്ടെന്നു തോന്നി, അമ്മക്ക് നിറം കുറവായിരുന്നു, എനിക്കു അച്ഛന്റെ നിറം ആണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു…
നര കേറിയ മീശക്കും താടിക്കും ഇടയിൽ ഒരു മന്ദഹാസം അയാൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ.
മരണ കിടക്കയിൽ വെച്ചു അമ്മക്കു കൊടുക്കേണ്ടി വന്ന ഒരു വാക്ക് ഓർത്തു മാത്രം ആണ് ഞാൻ ഇവർ വിളിച്ചപ്പോൾ ഇറങ്ങി വന്നത്,
"അച്ഛൻ വന്നു വിളിച്ചാൽ നീ കൂടെ പോവണം അല്ലേൽ എന്റെ കുഞ്ഞ് ഒറ്റക്കു ആയി പോവും അങ്ങനെ വന്നാൽ അമ്മക്കു ഒരിക്കലും മോക്ഷം കിട്ടില്ല." എന്ന അമ്മയുടെ വാക്കുകൾ ഓർത്താണ് എന്റെ അമ്മയെ ദ്രോഹിച്ച ആ തറവാട്ടിലേക്കു ഞാൻ പോവുന്നത്…
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/46517/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
"ശപിക്കരുതെന്നെ..
വെറുക്കയുമരുത്...!"
പതിവായി കേൾക്കുന്ന തേങ്ങൽ, ഒരശരീരിയായി കാതിൽ മുഴങ്ങിയതും ഏതോ ഗർത്തത്തിൽ വീണ ഭീതിയിൽ അഗസ്ത്യ കണ്ണ് തുറന്നു. കൺസ്ള്റ്റിംഗ് റൂമിലെ ഏ സി യുടെ ശീതളിമയെ വകവയ്ക്കാതെ ഉടൽ ചൂട് അവനെ നേർമ്മയിൽ പുതച്ചിട്ടുണ്ട്.
പേഷ്യൻറ്സ് കുറവായതു കാരണം അറിയാതൊന്നു കണ്ണടച്ചു പോയി ..
അല്ലത്തൊരു ഉച്ചയുറക്കം ഒന്നും പതിവില്ലവന്.
കണ്ണ് തിരുമ്മി ചതുരകൃതിയിലുള്ള സ്പെക്‌സ് മുഖത്തേക്ക് ഉറപ്പിച്ചു വച്ചതും റീസെപ്ഷനിസ്റ് മായയുടെ കോൾ വന്നു.
"രോവിൻ സാറിന്റെ സിസ്റ്റർ വന്നിട്ടുണ്ട് സർ..
ഇന്ന് അല്ലയ്നർ ഇടാൻ വരാൻ പറഞ്ഞിരുന്നു...!"
"വരാൻ പറയ്..!"
മുഖമൊന്നു തുടച്ചെഴുന്നേറ്റതും ഡോർ തുറന്ന് രണ്ട് പെൺകുട്ടികൾ വന്നു.
ഉറ്റ സുഹൃത്ത് രോവിന്റെ കസിൻ സിസ്റ്റർ
തൻവിയും കൂട്ടുകാരിയും..തൻവിയുടെ ഓർത്തോഡോണ്ട്ടിക് ട്രീറ്റ്മെന്റ്ന്റെ ഭാഗമായി രണ്ടാളും ഇവിടെ വരാറുള്ളതാണ്...
കൂട്ടുകാരി തൻവിയുടേതാണെങ്കിലും ആ ആളിനെ
എവിടെയോ കണ്ടൊരു മുഖപരിചയമുണ്ട് അഗസ്ത്യയ്ക്ക്.
ഈ നാട്ടുകാരി ആവാനേ തരമുള്ളൂ.
അവളുടെ കുറുമ്പുള്ള മുഖം കാണുമ്പോൾ വരാറുള്ള ചിരി അന്നും പുറത്തു കാട്ടാതെ അഗസ്ത്യ ടേബിളിലെ ഫ്ലവർ വേസ് ശെരിയാക്കി എഴുന്നേറ്റു.
തൻവിയെ ഡെന്റൽ ചെയറിലേക്ക് മാറ്റി അവിടുത്തെ procedures ചെയ്യുമ്പോൾ അഗസ്ത്യക്കു cctv വഴി തന്റെ കാബിൻ കാണാം.
അവിടുത്തെ കസേരയിലിരുന്നു പേപ്പർ വെയിറ്റ് ഉരുട്ടി കളിച്ചു കൊണ്ട് ആ റൂം ആകമാനം വീക്ഷിക്കുന്ന ആ പെൺകുട്ടിയെയും കാണാം.
"കഴിഞ്ഞു....
ഇനി ഉടനെ ഒന്നും ഇങ്ങോട്ട് വരേണ്ടി വരില്ല..!"
തൻവിയോട് പറഞ്ഞു അഗസ്ത്യ ഗ്ലൗസ് ഊരി മാറ്റി തന്റെ ചെയറിലേക്ക് ചെന്നതും നിവി അച്ചടക്കത്തോടെ നിവർന്നിരുന്നു.
തന്റെ ഒരു നോട്ടം ആ കുട്ടി പ്രതീക്ഷിക്കുന്നുണ്ടെന്നറിഞ്ഞു കൊണ്ട് തന്നെ അഗസ്ത്യ അവന്റെ മുഖം മാറ്റി ഏതോ പേപ്പർ തേടി.
"നിവി.....!"
തൻവി വന്നവളെ വിളിച്ചതും നിവി തിരിഞ്ഞു നോക്കി.
"പോകാം.. വാ.."
വിളിച്ചതെ ഉള്ളൂ... നിവി തലയനക്കി എഴുന്നേറ്റ് തൻവിക്ക് പിന്നാലെ ചെന്നു.
"ഇങ്ങേർ എവിടുത്തെ പല്ല് ഡോക്ടറ..
ഒന്ന് ചിരിക്കാൻ പോലുമറിയാത്ത സാധനം.
എന്നിട്ട് ക്ലിനിക്ന്റെ പേരോ..
ഷ്മയിൽ ഡെന്റൽ ക്ലിനിക്..."
നിവി അക്ഷരം തെറ്റിച്ചു പറഞ്ഞത് ഇഷ്ടപ്പെട്ട തരത്തിൽ ചിരിച്ചുകൊണ്ട് തൻവി ആ ക്ലിനിക്ന്റെ ബോർഡിലേക്ക് നോക്കി.
"സ്‌മൈൽ ഡെന്റൽ ക്ലിനിക്...
Dr. അഗസ്ത്യ വിശ്വനാഥവർമ്മ "
മൗനമായി വായിച്ചു തൻവി നിവിയുടെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
"ശ്ശെടാ..... ഇന്നുമുണ്ടോ?"
വൈകുന്നേരം ബിന്നിലെ വേസ്റ്റ് തട്ടുന്നതിനിടയിൽ
കണ്ട നിറകടലാസ് പൊതി എടുക്കാൻ കുനിഞ്ഞതും മായയുടെ പിന്നി കെട്ടിയ മുടി കൂടെ മുന്നിലേക്ക് വീണു.
കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഇതുപോലെ എഴെട്ടണ്ണം വന്നിട്ടുണ്ടാവും..
എല്ലാം ഡോക്ടർക്ക് വേണ്ടിയാണു.
അല്ലെങ്കിൽ കൃത്യം ഡോക്ടറുടെ കാറിലും കേബിനിലും ഫയലിലും മാത്രം ഈ സാധനം കിട്ടുമോ.
പക്ഷേ അയക്കുന്നതാരെന്നറിയില്ല..
ആണെന്നോ പെണ്ണെന്നോ ഒന്നും അറിയില്ല...
ആദ്യത്തെ കത്തിൽ ഒരു കവിതയായിരുന്നെന്ന് മാത്രം അറിയാം...
അന്നത് ആ കടുവ ഡോക്ടർ പൊട്ടിച്ചു കാണിച്ചു എന്നെ ഫയർ ചെയ്തത് കൊണ്ട് മാത്രം അറിഞ്ഞതാണ്.
പിന്നൊന്നുണ്ട്...
എഴുത്തിന്റെ മേലെ "ശ്രീ....!" കൂടി കാണും.
അതെന്തെന്നു അറിയില്ല.
അവളതെടുത്തു തിരിച്ചും മറിച്ചും വെറുതെ നോക്കിയ ശേഷം പാർക്കിങ്ങിലേക്ക് ഓടി.
റിവേഴ്സ് എടുക്കുന്ന കാറിന്റെ സൈഡിൽ ചെന്നതും അവൻ ഗ്ലാസ്സ് താഴ്ത്തി മായയെ നോക്കി.
അവളാ പൊതി കിതച്ചു കൊണ്ട് അഗസ്ത്യക്കായി നീട്ടി.
"ഡോക്ടർ..."
പതിഞ്ഞ ശബ്ദത്തിൽ വിളിച്ചവൾ ആ നിറകടലാസിന്റെ പൊതി നീട്ടിയതും അഗസ്ത്യ പല്ലിറുമ്മി.
"തന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെന്തെങ്കിലും കിട്ടിയാൽ വേസ്റ്റ് ബിന്നിൽ ഇടണമെന്ന്..."
"ഇത് ബിന്നിൽ നിന്നു കിട്ടിയതാണ് സാർ.."
അവൻ മായയെ രൂക്ഷമായി നോക്കി.
"എങ്കിൽ അതങ്ങു കത്തിക്കണം.. "
സ്റ്റിയറിങ്ങിൽ കൈ ബലം കാണിക്കുന്നവന്റെ ദേഷ്യം മായയ്ക്കും മനസ്സിലായി.
"എവിടെയോ ഇരുന്നു ആരോ ഡോക്ടറിന് വേണ്ടി സന്തോഷത്തോടെ അയക്കുന്നതല്ലേ ഇത്...
ഏതെങ്കിലും ആശയങ്ങൾ ആവില്ലേ ഈ പങ്കു വയ്ക്കുന്നത്...ഒരു കാര്യവും കൂടാതെ തുടർച്ചയായി ഇങ്ങനെ കത്തയക്കേണ്ട കാര്യമാർക്കുമില്ലല്ലോ...
എനിക്കത് കളയാൻ മനസ്സ് വരില്ല സാർ..!"
അവളത് ഒഴിഞ്ഞ വിൻഡോ ഗ്ലാസ്സിലൂടെ അകത്തേക്ക് ഇട്ടു കൊടുത്തു തിരിഞ്ഞ് നടക്കുമ്പോൾ അവൻ കാണാതെ കൊഞ്ഞനം കുത്തി.
"കാണാൻ ആണെങ്കിൽ ചുള്ളൻ.
പേരിനാണെങ്കിൽ വാല് പോലെ നീളുന്ന കുടുംബ പേര്...
പെൺപിള്ളേരെ കുറ്റം പറയാനൊക്കുമോ?
ഇങ്ങേർ ഇങ്ങനെ എത്ര കാലം സിഗ്മ കളിച്ചു നടക്കാനോ എന്തോ?"
പിന്നിയിട്ട മുടി ആട്ടി ആട്ടി പോകുന്ന മായ കണ്ണിൽ നിന്നു മാഞ്ഞപ്പോൾ അഗസ്ത്യ മേൽ ചുണ്ടിന്റെ തുമ്പ് കടിച്ചു കൊണ്ട് സീറ്റിൽ കിടക്കുന്ന പൊതിയിലേക്ക് നോക്കി.
തീർത്തും അനിഷ്ടം കാണിച്ചു നഗര തിരക്കിലേക്ക് കാർ ഓടിച്ചു കയറി അവൻ. വൈകുന്നേരത്തെ ട്രാഫിക്കിൽ കുരുങ്ങി പിടലി തടവുമ്പോഴും അതിനുള്ളിലിന്നും ഒരു പ്രണയ കവിതയാകുമോയെന്ന സംശയം ഹൃദയം ചോദിക്കുന്നുണ്ട്. ഒടുവിൽ ആളൊഴിഞ്ഞോരോരത്തു കാർ ഒതുക്കി അതെ കവർ അവൻ പൊട്ടിച്ചു.
പ്രതീക്ഷിച്ച പോലെ ഇന്നും അതിനുള്ളിൽ പിങ്ക് നിറത്തിലെ കട്ടിയുള്ളൊരു പേപ്പർ ആണ്.
" ശ്രീ........,
കാതങ്ങളോളം നടന്നു തീർത്തെങ്കിലും..
കായൽ പരപ്പുകൾ തുഴഞ്ഞു തീർത്തെങ്കിലും..
കടലിന്റെയലകളെ കീറി മുറിച്ചെങ്കിലും..
കാലങ്ങളോളം കൈകൾ കൊരുത്തു നാം,
കാണാത്ത കാഴ്ചകൾ കണ്ടു നടക്കണം..
പകലുമീ .... വെയിലും..
ഇരവുമീ...നിലാവും....
മഴയുമീ... കാറ്റും..
മഞ്ഞുമീ...കുളിരും..
എല്ലാം നമുക്കുള്ള പ്രണയത്തെ ഊട്ടുവാൻ..
എത്രയോ മഴവില്ലിലൂഞ്ഞാല് കെട്ടി നാം..
എത്രയോ ഋതുക്കളെ ഹൃദയത്തിലേറ്റി നാം..
എത്രയോ കിളികൾ തൻ പാട്ടേറ്റു പാടി നാം..
എത്രയോ പുഴകൾ തൻ ഓളങ്ങൾ എണ്ണി നാം..
എത്രയോ മഴകളിൽ ചെറു തോണി ഒഴുക്കി നാം..
എത്രയോ വാക്കുകൾ ചൊല്ലാതെ ചൊല്ലി നാം..
എത്രയോ സ്വപ്‌നങ്ങൾ കരളിൽ പകുത്തു നാം..
എങ്കിലും മമ സഖീ..
നമുക്കിനിയും നടക്കണം..
ജനിമൃതികൾ താണ്ടി നാം വീണ്ടും പിറക്കണം..
ജനിമൃതികൾ താണ്ടി നാം വീണ്ടും പിറക്കണം....!"
(കടപ്പാട് :പ്രശാന്ത് പാങ്കാവിൽ. )
ആ കവിത നാലായി മടക്കുമ്പോഴും പേപ്പറിലെ ആപ്പിൾ ചെറികളിൽ അവന്റെ കണ്ണും കരളും കുരുങ്ങി കിടന്നു.
വിസ്‌മൃതിയിൽ നിന്നും സ്മൃതിപഥം തേടി അലയുന്ന ചെറികിനാക്കളിൽ ..
രോവിന്റെ വീട്ടിലെ ടെറസിൽ,
ചാരുകസേരയിൽ കിടന്നു അതിന്റെ കൈ തട്ടിൽ കാൽ നീട്ടി വച്ചു വിശ്രമിക്കുകയാണ് അഗസ്ത്യ.
യാതൊരു പിരിമുറുക്കവും കൂടാതെ മിഴികൾ പൂട്ടി, ശരീരം അയഞ്ഞു സുഖകരമായൊരു കിടത്തം..
"Who's it.. അജോ?"
രോവിന്റെ ശബ്ദം കേട്ടു കണ്ണ് തുറന്നു നോക്കി അവൻ. അടുത്തറിയാവുന്നവർക്കൊക്കെ അഗസ്ത്യ അജുവാണ്.
അഗസ്ത്യക്കെതിരെ ആയി സ്വിങ് ചെയറിൽ വന്നിരുന്ന രോവിന്റെ കയ്യിൽ ഇന്നത്തെ കത്തും ഉണ്ട്. അത് തിരിച്ചും മറിച്ചും നോക്കുന്നതു കണ്ട് അഗസ്ത്യ വീണ്ടും കണ്ണടച്ചു.
"ഇതിപ്പോ കുറേയായല്ലേ ഈ ദൂത്.
എന്താണ് ഇതിന്റെയൊക്കെ അർത്ഥം.."
അവസാന വരിയിലെ താളം ഒരു കളിയാക്കലിന്റെതായപ്പോൾ അഗസ്ത്യ കണ്ണ് തുറന്നു കൂർപ്പിച്ചു നോക്കി.
"എനിക്കറിയാമെങ്കിൽ ഞാൻ നിന്നോട് ചോദിക്കുമോ?"
"ഞാൻ പറഞ്ഞതല്ലേ മുൻപേ
ഒന്നന്വേഷിക്കാമെന്നു.
അപ്പൊ നിനക്ക് വേണ്ടാ..
ഇതയക്കുന്നയാൾ അതാണ് ആഗ്രഹിക്കുന്നതെങ്കിലോ?"
രോവിൻ ആ സ്വിങ്ങിൽ ഇരുന്നു പയ്യെ ആടി.
"എങ്കിൽ അവൾക്ക് അതങ്ങു നേരിട്ട് വന്നു പറഞ്ഞാൽ പോരെ.."
അഗസ്ത്യ നിവർന്നിരുന്നു ഷർട്ടിന്റെ മടക്കുകൾ കുറച്ചു കൂടി തെരുത്ത് വച്ചു.
"അവളോ..
അവളെന്നങ്ങു ഉറപ്പിച്ചോ സർ.."
രോവിന്റെ കളിപറച്ചിൽ ഇഷ്ടപ്പെടാതെ അഗസ്ത്യ അപ്പോഴും അവനെ ഒറ്റ നോട്ടം നോക്കി മിഴി മാറ്റി കളഞ്ഞു.
"ഇന്നത്തെ കാലത്തെ ഏതെങ്കിലും പെണ്ണ് പ്രേമവും പറഞ്ഞു നിന്റെ മുന്നിൽ വരുവോ?
ഇനി അങ്ങനെ പെണ്ണാണെങ്കിൽ നിന്റെ മുരട്ട് സ്വഭാവം അറിയാത്ത ഏതെങ്കിലും പൈതലാവും."
പൊതുവെ പാവമാണെങ്കിലും എപ്പോഴും ഗൗരവത്തിന്റെ മറ അണിയുന്ന അഗസ്ത്യയെ, ഇന്നത്തെ പെങ്കിടാങ്ങൾക്ക് പിടിക്കുമോയെന്ന് രോവിന് സംശയമാണ്.
"ഹാ.. ക്ലിനിക്ൽ വരുന്നവരുടെയെല്ലാം രക്തം ഊറ്റി കുടിച്ചല്ലേ ഞാൻ ജീവിക്കുന്നത്.
ഇതാരോ കളിപ്പിക്കാൻ ചെയ്യുന്നതാണ്,
അതും എന്നെ അറിയുന്ന ആരോ ഒരാൾ.."
അനിഷ്ടം കാട്ടി അഗസ്‌ത്യ എഴുന്നേറ്റു മുഖം കഴുകി നേരെ മുന്നിലുള്ള മിററിലേക്ക് നോക്കി.
"എന്തിനു?"
രോവിന്റെ ചോദ്യവും അഗസ്ത്യയ്ക്ക് ആ കണ്ണാടിയിലൂടെ കാണാം.
"ജീവിതത്തിന്റെ ഒരു കാലം ഓർത്തെടുക്കാൻ കഴിയാത്തവനെ baffoon ആക്കാൻ..!"
മുഖത്തെ വെള്ളത്തുള്ളികൾ വടിച്ചെടുത്തു കൈ കുടഞ്ഞവൻ വീണ്ടും തന്റെ പ്രതിബിംബത്തിലേക്ക് നോക്കി.
കട്ടിയുള്ള പുരികത്തും വെള്ളം രഹസ്യമായി കയറി ഇരിപ്പുണ്ട്.
അത് പയ്യെ ഒഴുകി ഇറങ്ങാനുള്ള അവസരം നിഷേധിക്കാതെ അവൻ തിരിഞ്ഞതും രോവിൻ ആ പറഞ്ഞതൊന്നും ഇഷ്ടപ്പെടാതെ അനിഷ്ടം കാണിച്ചു ചാഞ്ഞു ഇരിപ്പാണ്.
"പിന്നേ...
ഞാനാണോ 'ശ്രീ...'
എന്നെയാര അങ്ങനെ വിളിക്കുന്നത്?"
ടവൽ കൊണ്ട് കവിൾ ഒപ്പി അത് തിരികെ യഥാ സ്ഥാനത്തു വച്ചു കൊണ്ട് അവൻ റൈലിംഗിൽ കൈ ഊന്നി പുറത്തെ കാഴ്ചകളിലേക്ക് നോക്കി നിന്നു.
"ഇതൊരുപക്ഷെ മാറ്റാർക്കോ വേണ്ടി അയക്കപ്പെടുത്താണെങ്കിലോ?
ഏതെങ്കിലും ഒരു ശ്രീയ്ക്കു വേണ്ടി..
നിന്ററിവിൽ ഏത് ശ്രീ ഉണ്ട്..!"
അഗസ്ത്യ തിരിഞ്ഞു നിൽക്കുന്നതിനാൽ അവന്റെ മുഖം രോവിന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
"ഹരിശ്രീ...."
അഗസ്ത്യ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒളിഞ്ഞു കിടക്കുന്നത് കണ്ടു രോവിൻ.
"നമ്മളിതൊക്കെ എത്ര ചർച്ച ചെയ്തതാ രോ..
അങ്ങനെ മാറ്റാർക്കെങ്കിലും ഉള്ളതാണെങ്കിൽ ഞാൻ പോകുന്ന വഴിയിലൊക്കെ ഇതെന്നെ തേടി വരുമോ?
ക്ലിനിക്ൽ...
ഹോസ്പിറ്റലിൽ..
മാളിൽ..
റെസ്ട്രോങ്ങ്ൽ..
ഒകെ...
എന്തെങ്കിലും ആകട്ടെ... ഉപദ്രവമൊന്നുമില്ലല്ലോ.. എത്രാന്നു വച്ചാൽ വരട്ടെ..."
മുഖത്ത് സ്പെക്സ് ശെരിയാക്കി വച്ചു അഗസ്ത്യ.
"നിനക്കിതാരെന്നു അറിയാനൊരു curiosity യുമില്ലെടെ.."
"ഇല്ല...!"
"മറഞ്ഞിരിക്കുന്നത് ഏതെങ്കിലും മിസ്സ്. വേൾഡ് ആണെങ്കിലോ?"
അതിഷ്ടപ്പെട്ട മട്ടിൽ അഗസ്ത്യ ഊറി ചിരിച്ചു..
"ഉം... ഉം...".. കൂടെ മൂളി.
"പറയാൻ പറ്റില്ല സർ...
ഇപ്പൊ പെൺപിള്ർക്ക് കലിപ്പൻമാരെയാണിഷ്ടം..
കണ്ടാൽ ഒരു കലിപ്പൻ ലുക്ക് ഒക്കെ തോന്നുമെങ്കിലും നീ ഒരു ഇന്റോവേർട്ട് ആണെന്ന് ഞങ്ങൾക്കല്ലേ അറിയൂ.."
പറഞ്ഞു കൊണ്ട് ഫോണിലേക്ക് വന്ന നോട്ടിഫിക്കേഷൻ നോക്കി രോവിൻ ഇപ്പൊ വരാമെന്ന് പറഞ്ഞു മാറിയ നേരത്താണ് അഗസ്ത്യയ്ക്കും കോൾ വന്നത്.
'അനന്യ സഞ്ജയ് 'എന്ന പേര് കണ്ടതും അഗസ്ത്യ ഉത്സാഹത്തോടെ കോൾ അറ്റൻഡ് ചെയ്തു.
"ഏട്ടത്തി...!"
ഫോൺ കാതിലെക്ക് വച്ചു കണ്ണടച്ചവൻ കിടക്കുമ്പോൾ മനക്കണ്ണിൽ ഏട്ടത്തി അമ്മയുടെ വാത്സല്യ രൂപം തെളിഞ്ഞു.
"എവിടെയാണ് സർ..?"
"രോവിന്റെ കൂടെയുണ്ട് ഏട്ടത്തി...!"
"ഓണം ഇങ്ങെത്തിയത് അറിഞ്ഞോ ആവോ?"
മറുതലയ്ക്കൽ അമ്മയെന്ന പോലെയാണ് ചോദ്യം.
അമ്മ പോയ സ്ഥാനത്തേക്ക് ആകെയുള്ളത് ഈ അമ്മയാണേന്നോർമ്മയിൽ അഗസ്ത്യ മിണ്ടാതെ കിടന്നു.
"വന്നേക്കണം ഇങ്ങടേക്ക്..."
അതൊരുത്തരവ് ആയിരുന്നു.
"ഓണം കേരളത്തിന്റെ ദേശീയോത്സവം അല്ലേ ഏട്ടത്തി. അല്ലാണ്ട് ഡെല്ലിടെ അല്ലല്ലോ..
നിങ്ങൾ ഇങ്ങട് പോരെന്നെ..
നമുക്ക് ഇവിടെ ആഘോഷിക്കാം ഇക്കൊല്ലം."
അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിൽ ഏട്ടനും കുടുംബവുമായി ഒന്നൊത്തു കൂടണമെന്ന് അവനും ആഗ്രഹം ഉണ്ടായിരുന്നു.
"നിന്റെ ഏട്ടന് അതിനായി മാറ്റി വയ്ക്കാൻ സമയം എവിടെ?
നിനക്കല്ലേ ഓണം ഹോളിഡേയ്‌സ് ഉള്ളത്..വിശ്രമവേളകൾ ആനന്ദകരമാക്കണം ന്നാ.
കേറി പോര് ചെക്കാ..."
""മധുവും വിധുവും എവിടെ?"
അതിനു മറുപടി പറയാത്തെ അഗസ്ത്യ അവിടുത്തെ കുട്ടി കുറുമ്പികളെ തേടി.
"സ്കൂൾ കഴിഞ്ഞു വന്നില്ല...
വരുമ്പോൾ വിളിക്കാൻ പറയാം ഞാൻ....
രോവിൻ എവിടെ..? കൊടുക്ക്?"
അഗസ്ത്യ ഫോൺ ചെവിയിൽ നിന്നു മാറ്റാതെ തന്നെ തിരിഞ്ഞു നോക്കി.
രോവിൻ അവിടെ ഫോണിൽ എന്തോ വലിയ ചർച്ചയിലാണെന്ന് തോന്നുന്നു.
"സർ ഫോണിൽ ആണ്..!"
"ഓഹ്... Pass my greetings to him..വരുമ്പോൾ അവനെയും കൂട്ടിക്കോ .."
"ഓക്കെ.."
കോൾ കട്ടായി തിരിഞ്ഞു കിടന്നൽപ നേരം കഴിഞ്ഞതും കാൽ തുടയിൽ ഒരടി കിട്ടി അഗസ്ത്യ തെറിച്ചെഴുന്നേറ്റു.
"ഡാ....
ഇക്കുറി ഓണത്തിന് ഒരു ട്രിപ്പ് പോയാലോ?"
"ഉം.. ഇപ്പൊ ഒരാൾ വിളിച്ചു വച്ചതെ ഉള്ളൂ...അങ്ങടേക്ക് ചെല്ലാൻ.."
കാൽ തുട തടവി എരിവ് വലിച്ചു കൊണ്ടവൻ പറഞ്ഞു.
"ആരാ... Delhi ന്നാ?"
"Yes.. അല്ലാണ്ട് എനിക്കാര ഉള്ളെ..!"
"നീ അത് ക്യാൻസൽ ചെയ്യ്.
നമ്മൾ ഒന്നിച്ചു ഒരു യാത്ര പോയിട്ട് കുറച്ചായില്ലേ..
ഒരു refreshment നു സമയായ പോലുണ്ടിപ്പോ..."
"ആദ്യം സാറിന്റെ പ്ലാൻ പറയ്.."
അഗസ്ത്യ രോവിനെ ചുഴിഞ്ഞു നോക്കി.
"ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് ഉണ്ട്..."പോക്കുവെയിൽ .."
അതിന്റെ അഡ്മിൻസ് ആയിട്ട് ഒരു ട്രിപ്പ് അറേഞ്ച് ചെയ്യുന്നുണ്ട്..
കൂട്ടത്തിൽ നമുക്കും കൂടി പോകാം.. "
"എന്നെക്കൊണ്ടൊന്നും പറ്റില്ല..
ഊരും പേരും അറിയാത്തവർക്കൊപ്പം ഒന്നും യാത്ര ചെയ്യാൻ.."
അപരിചിതരോട് ഒപ്പം ഒരു മണിക്കൂർ തികച്ചു സമയം പങ്കു വയ്ക്കാൻ കഴിയാത്തവനാണ് ഇങ്ങനെ ഒരു യാത്ര.
"എടാ പൊട്ടൻ പല്ല് ഡോക്ടറെ..
ഇതൊക്കെ ലൈഫ് എക്സ്പീരിയ്ൻസ് ചെയ്യുന്നതിന്റെ ഭാഗമാണ്.
ഒരുപാട് മനുഷ്യരെ അറിയാനും അവരുടെ രീതികൾ അറിയാനും ഇങ്ങനെ മനുഷ്യന്മാരുമായി ഇടകലരണം. അല്ലാതെ എപ്പോഴും എയർ പിടിച്ചിരുന്നിട്ട് , ലോക കാര്യം മാത്രം വായിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല...
നീ പുസ്തകത്തിൽ പഠിച്ചിട്ടുള്ള ഇന്ത്യ അല്ലേടാ ഈ ഇന്ത്യ..."
രോവിന്റെ ദേഹത്തു ജോസഫ് അലക്സ് കയറിയെന്നു തോന്നുന്നു.. പിടലിയിലെ മുടിയൊക്കെ സ്റ്റൈലിൽ തൂത്തു എറിയുന്നു.
"തള്ളൊക്കെ കൊള്ളാം..
അങ്ങനെ ഏതോ ഒരു പേജിൽ കണ്ട ട്രിപ്പ് ഡീറ്റൈൽസും നോക്കി, സാറിനും പോകാൻ താല്പര്യം വരണമെങ്കിൽ അതി ഗൂഢമായ എന്തോ ലക്ഷ്യം ഉണ്ടാവണമല്ലോ..?
Am I Right Sir...?"
അഗസ്ത്യ രോവിന്റെ കണ്ണിലെ കള്ളത്തരം കയ്യോടെ പിടികൂടി.
"ഡാ..
ഞാൻ പറഞ്ഞിട്ടില്ലേ അനീറ്റയെ കുറിച്ച്...
എന്റെ വൈബിന് പറ്റിയ ഒരാളെ കണ്ട് കിട്ടി എന്ന്.
പക്ഷേ അവൾക്കത് എങ്ങനെ ആണെന്ന് അറിയില്ല..
ഈ ട്രിപ്പ്നു പോയാൽ കുറച്ചു കൂടി അടുത്ത് ആളിനെ മനസ്സിലാക്കാൻ പറ്റും അളിയാ..?"
അഗസ്ത്യയുടെ കാൽ തുടയിൽ മുഖം അമർത്തി കെഞ്ചുന്ന രോവിനെ കണ്ടു അഗസ്ത്യയ്ക്ക് കണ്ട് ചിരി വന്നു. പുറത്തു പഠിക്കാൻ പോയെന്നെ ഉള്ളൂ.. സ്വഭാവത്തിനിപ്പോഴും മാറ്റമൊന്നുമില്ല.
"കാള വാല് പൊക്കുന്നത് കണ്ടപ്പോഴേ തോന്നി.... ഇങ്ങനെന്തെങ്കിലും ആവുമെന്ന്..
ഇതിപ്പോ എത്രാമത്തെ ആളെയാ വൈബ് ടെസ്റ്റ് pass ആയിട്ട് കാണാൻ പോകുന്നെ.?"
രോവിൻ വിരൽ എണ്ണി.
"ആ.. അതൊന്നും correct count ചെയ്യാനൊക്കില്ല..
നീ വരുവോ "
"നീ എന്നെ എന്തിനേടെ കൂട്ട് വിളിക്കുന്നെ..?"
"ഒരു കമ്പനിയ്ക്ക്...പ്ലീസ്.. പ്ലീസ്...!
വിശ്വസിക്കാൻ പറ്റിയ വേറാരെങ്കിലും വേണ്ടേ ബ്രോ..!"
"ആലോചിക്കട്ടെ "..
രോവിനടുത്തു നിന്നും യാത്ര പറഞ്ഞു അഗസ്ത്യർമഠത്തിലേക്ക് പോകുമ്പോൾ തനിക്ക് ഇന്ന് വന്ന കത്തും കൈയിൽ കരുതിയിരുന്നവൻ.
മഠത്തിലേക്ക് കയറിയതും കണ്ണൊന്നു പോയത് അച്ഛനുമമ്മയും ഉറങ്ങുന്നിടത്തേക്കാണ്.
വേലു ചേട്ടൻ ഇന്നും ആകെ വൃത്തിയാക്കിയിട്ടിട്ടുണ്ട് എന്ന് പരിസരം ആകെ കണ്ണോടിച്ചു ഉറപ്പു വരുത്തി.
ഒന്ന് കുളിച്ചു അന്നത്തെ കത്തും ഭദ്രമായി സൂക്ഷിക്കുന്ന മറ്റു കത്തുകൾക്കൊപ്പം വയ്ക്കുമ്പോൾ വെറുതെയെങ്കിലും ആവണോന്നോര്ക്കാതിരുന്നില്ല.
"തന്നെ അത്രയറിഞ്ഞ ആരെങ്കിലും ആവുമോ?"
എന്ന്.
ഉറങ്ങുന്നതിനു മുൻപേ ഇൻസ്റ്റ ഓപ്പണാക്കി നോക്കി.
ഉറ്റ സുഹൃത്ത് പറഞ്ഞ " പൊക്കുവെയിൽ " തേടി പിടിച്ചു ഫോള്ളോ ചെയ്തു അന്നത്തെ സ്റ്റോറി നോക്കി.
"കേരളത്തിന്റെ കാശ്മീരിലേക്ക്...
കുംകുമപ്പൂവ് വിളഞ്ഞ കാന്തല്ലൂരിലേക്ക്..
വട്ടവട വഴി മറയൂരും കയറി ഒരു യാത്ര....
പോരുന്നേൽ കൂടിക്കോ കൂട്ടരേ....
പൊക്കുവെയിൽ കൂട്ടത്തിൽ ഒന്നിച്ചിരിക്കാം..
ഒന്നിച്ചു പാടാം...
ഒന്നിച്ചൊരായിരം ഓർമ്മകൾ നെയ്യാം.....!"
"മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാനൊരാശ....
എന്തായാലും അവനൊരു കൂട്ട് വേണ്ടേ ..
കൂടെ പോകാം എന്നുറപ്പ് പറഞ്ഞു ഞാൻ.."
ലഞ്ച് കഴിച്ചു കൈ കഴുകിയപ്പോൾ വന്ന കോൾ ആണ് അഗസ്ത്യയ്ക്ക്.
മറുപ്പുറത്തു മധുവന്തിയും വിധുബാലയും മാറി മാറി പരിഭവം പറച്ചിലാണ്...,
ഇളയച്ഛൻ വരുമെന്ന് പ്രതീക്ഷിച്ചു ആഘോഷിക്കാനിരുന്ന ഓണം വെള്ളത്തിൽ ആയി പോയെന്ന് ചൊല്ലി.
"അപ്പൊ ഇളയച്ഛൻ ഇവിടെ വരില്ലേ ?"
"വരും..
ആ യാത്ര കഴിഞ്ഞു നേരെ അങ്ങോട്ടേക്ക് തന്നെ വരാമെന്നേ..
Sure..!"
ഉറപ്പു പറഞ്ഞു കൈ വൃത്തിയാക്കി മായയ്ക്ക് കോൾ ചെയ്തു അടുത്ത patient നോട് വരാൻ പറഞ്ഞു.
വാതിൽ തുറന്ന് വന്നത് തൻവിയും നിവിയും ആയിരുന്നതിനാൽ അഗസ്ത്യ തൻവിയെ സംശയത്തോടെ നോക്കി.
അവന്റെ കണ്ണ് ആ ഗ്ലാസിനിടയിലൂടെ കാണുമ്പോൾ സ്വാഭാവികമായും നിവിയ്ക്ക് വരുന്ന അവജ്ഞ ഇക്കുറി ഉണ്ടായില്ല.
കവിളിൽ കൈ ചേർത്തു പിടിച്ചു നിവി അവനു മുന്നിലേക്കിരുന്നപ്പോൾ അഗസ്ത്യ അറിയാതെ ചിരിച്ചു പോയി.
എപ്പോഴും കയ്യിലൊരു ചോക്ലേറ്റൊ ലോലിപൊപ്പോ ആയി നടക്കുന്നവൾക്ക് ഇത് വരനെന്തേ ഇത്ര വൈകി എന്ന സംശയം മാത്രമേ അവനുണ്ടായിരുന്നുള്ളു.
ഒരിക്കലും കാണാത്ത അഗസ്ത്യയുടെ ചിരി കാണെ നിവിയ്ക്ക് പെരു വിരലിൽ നിന്നും ഇരച്ചു കയറി.
അതറിഞ്ഞെന്നോണം തൻവി അവളുടെ തോളിൽ അമർത്തി പിടിച്ചു കണ്ണ് അടച്ചു കാണിച്ചു.
"പറയു..
എന്താ പ്രശ്നം..?"
പൊന്തി വരുന്ന ചിരി അടക്കി അഗസ്ത്യ ചോദിച്ചപ്പോൾ മറുപടി നൽകിയത് തൻവിയാണ്.
"പല്ല് വേദന..
കുറച്ചു നാളായിട്ടുണ്ട്..
ഇന്നലെ രാത്രിയിൽ meftal കഴിച്ചിട്ട ഉറങ്ങിയേ "
"എവിടെ?
ഏതു പല്ലാണ്..
നോക്കട്ടെ.."
ഡെന്റൽ ചെയറിലേക്ക് നിവിയോട് കിടക്കാൻ കൈ കാണിച്ചതും അവൾ അതിലേക്ക് ഇരുന്നു.
അങ്ങേ അറ്റത്തെ
മേൽ പല്ലിന്റെ x-ray എടുക്കാൻ വായ തുറന്നു പിടിച്ചപ്പോൾ തന്നെ നിവി കുഴഞ്ഞു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/46677/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
📢 Exciting Update for All Writers!
We’re happy to share that your earnings per unlocked post have increased by 400%! 🔥💸
Yes, you read that right — writers now earn 5x more whenever a reader unlocks a locked post. And the best part?
👉 No changes to the readers' coin plans!
This means more income for you, without adding any extra cost to your audience. 💼📖
Your creativity deserves to be rewarded — and we’re committed to helping you grow. Keep writing, keep inspiring, and enjoy the benefits of your hard work!
#📙 നോവൽ #💞 പ്രണയകഥകൾ











