📖നേർവായന
എപ്പിസോഡ് : 1300
ഇന്നത്തെ വിഷയം:
ആത്മാവിന്റെ സംസ്കരണം : പത്ത് നിയമങ്ങൾ
▪️ ഭാഗം - 02
➖➖➖➖➖➖➖➖➖
🔲ശ്രേഷ്ഠവും ഉന്നതവുമായ ആത്മാവ് അക്രമത്തിലോ, നീചവൃത്തികളിലോ, മോഷണത്തിലോ, വഞ്ചനയിലോ തൃപ്തിപ്പെടുകയില്ല. കാരണം അത് അതിനെക്കാളെല്ലാം വലുതും മഹത്തരവുമാണ്. എന്നാൽ നിന്ദ്യവും, നിസ്സാരവും, നീചവുമായ ആത്മാവ് ഇതിന് നേർവിപരീതമാണ്. “ഓരോ ആത്മാവും അതിന് അനുയോജ്യമായതിലേക്കും അതിനോട് സാമ്യമുള്ളതിലേക്കും ചായുന്നു.” [ഇബ്‌നുൽ ഖയ്യിം رحمه الله – അൽ ഫവാഇദ്: പേജ് 258-269 കാണുക].
ആത്മാവിന്റെ സംസ്കരണത്തിന് (തസ്‌കിയത്തുനഫ്‌സ്) ഇത്രയധികം പ്രാധാന്യമുള്ളതുകൊണ്ട് തന്നെ, തന്റെ ആത്മാവിനോട് ഗുണകാംക്ഷയുള്ള ഓരോ മുസ്‌ലിമിനും നിർബന്ധമാണ്; ഇതിന് വലിയ പരിഗണന നൽകുകയും, തന്റെ ജീവിതത്തിൽ ഈ സ്തുത്യർഹമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി സ്വന്തത്തോട് പോരാടുകയും ചെയ്യുക എന്നത്. ഇഹത്തിലും പരത്തിലും വിജയിക്കുവാനും, യഥാർത്ഥ സൗഭാഗ്യം ആസ്വദിക്കുവാനും അത് അനിവാര്യമാണ്.
ഒരു മുസ്‌ലിമിന് തന്റെ ആത്മാവിനോട് ഒരു ബാധ്യതയുണ്ട്. നബിﷺ അരുളിയതുപോലെ: وَلِنَفْسِكَ عَلَيْكَ حَقًّا (നിന്റെ ആത്മാവിന് നിന്റെ മേൽ ഒരു അവകാശമുണ്ട്). (ബുഖാരി: 1968)
ആത്മാവിനോടുള്ള അവകാശം എന്നത് അതിനെ കണിശമായി നിയന്ത്രിച്ചുകൊണ്ടും, അല്ലാഹു പ്രകൃത്യാ അതിന് നൽകിയ ആവശ്യങ്ങളെ തടഞ്ഞുകൊണ്ടും ആകുമെന്ന് കരുതുന്നവൻ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുപോലെത്തന്നെ, ആത്മാവിനോടുള്ള അവകാശം അതിൽ വീഴ്ച വരുത്തിക്കൊണ്ടും, അതിനെ നിയന്ത്രിക്കാതെ അവഗണിച്ചുകൊണ്ടും, ദേഹേച്ഛകളിൽ മുഴുകാൻ അതിനെ വിട്ടുകൊടുത്തുകൊണ്ടും ആകുമെന്ന് കരുതുന്നവനും തെറ്റിദ്ധരിച്ചിരിക്കുന്നു. അത്തരം കാര്യങ്ങൾ കൊണ്ടൊന്നും ആത്മാവിന്റെ സംസ്കരണം സാധ്യമാവുകയില്ല. മറിച്ച്, ആത്മാവിന്റെ സംസ്കരണം (തസ്‌കിയ) മതപരമായ മാർഗ്ഗങ്ങളിലൂടെയും (المسالك الشرعية), മിതത്വത്തിലൂടെയും, മദ്ധ്യമനിലപാടിലൂടെയും മാത്രമാണ് സാധ്യമാവുക. അതിൽ അതിർകവിയലോ (ഇഫ്‌റാത്വ്) കുറവ് വരുത്തലോ (തഫ്‌രീത്വ്) പാടില്ല. മറിച്ച് നബിﷺയുടെ മാർഗ്ഗവും അവിടുത്തെ ചൊവ്വായ പാതയും മുറുകെ പിടിച്ചുകൊണ്ടായിരിക്കണം അത്.
ഒരു മുസ്‌ലിമിന് തന്റെ ആത്മാവിനെ സംസ്കരിക്കാനും വളർത്തുവാനും, അതിനെ മലിനമാക്കുന്നതും വികൃതമാക്കുന്നതുമായ എല്ലാത്തിൽ നിന്നും ശുദ്ധീകരിക്കുവാനും സഹായിക്കുന്ന സുപ്രധാനമായ പത്ത് നിയമങ്ങൾ (قواعد) ഈ ലഘുഗ്രന്ഥത്തിൽ ഞാൻ പരാമർശിക്കുന്നു.
നമ്മുടെ ആത്മാക്കളെ സംസ്കരിക്കുവാനും, നമ്മുടെ പ്രവർത്തനങ്ങളെ നന്നാക്കുവാനും, നമ്മുടെ വാക്കുകളെ ശരിപ്പെടുത്തുവാനും, സത്യം കാണിച്ചുതന്ന് അത് പിൻപറ്റാൻ നമുക്ക് ഭാഗ്യം നൽകുവാനും, ഏറ്റവും നല്ല സ്വഭാവങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നമ്മെ നയിക്കുവാനും, ചീത്ത സ്വഭാവങ്ങളിൽ നിന്ന് നമ്മെ തിരിച്ചുവിടുവാനും, പ്രത്യക്ഷവും പരോക്ഷവുമായ കുഴപ്പങ്ങളിൽ (ഫിത്‌ന) നിന്ന് നമ്മെ അകറ്റുവാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നമ്മുടെ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടായിരിക്കട്ടെ.
(1) തൗഹീദ്: ആത്മാക്കൾ സംസ്കരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം
ഏതൊരു കാര്യത്തിന് വേണ്ടിയാണോ അല്ലാഹു നമ്മെ സൃഷ്ടിക്കുകയും നമുക്ക് ജീവൻ/ഉണ്മ നൽകുകയും ചെയ്തത് അതാണ് തൗഹീദ് (ഏകദൈവാരാധന). അല്ലാഹു പറയുന്നു:
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
പ്രവാചകന്മാരുടെയും ദൂതന്മാരുടെയും പ്രബോധനത്തിന്റെ കേന്ദ്രബിന്ദുവും ഇതുതന്നെയായിരുന്നു. അല്ലാഹു പറയുന്നു:
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
➖➖➖➖➖➖➖➖
Like Our Pinterest:
https://in.pinterest.com/Wisdom_Media/_created/
➖➖➖➖➖➖➖➖
ഇസ്‌ലാം മതത്തിലേക്ക് പ്രവേശിക്കാൻ ഒരു മനുഷ്യന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആദ്യത്തെ കാര്യമാണ് തൗഹീദ്. അതുപോലെത്തന്നെ, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകൻ ജനങ്ങളെ പഠിപ്പിക്കേണ്ട ആദ്യത്തെ കാര്യവും ഇതുതന്നെയാണ്. നബിﷺ മുആദ് ബിൻ ജബൽ رضي الله عنه വിനെ യമനിലേക്ക് അയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു:
إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى
വേദക്കാരായ ഒരു ജനതയിലേക്കാണ് താങ്കൾ ചെല്ലുന്നത്. അതിനാൽ അല്ലാഹുവിനെ ഏകനാക്കുക (തൗഹീദ്) എന്നതിലേക്കായിരിക്കണം താങ്കൾ അവരെ ആദ്യം ക്ഷണിക്കേണ്ടത്). [ബുഖാരി: 7372, സ്വഹീഹു മുസ്ലിം: 19].
➖➖➖➖➖➖➖
Like Our ShareChat:
https://sharechat.com/profile/wisdommedia?d=n
➖➖➖➖➖➖➖➖
തൗഹീദ് കൊണ്ടും ഈമാൻ (വിശ്വാസം) കൊണ്ടും തങ്ങളുടെ ആത്മാവിനെ സംസ്കരിക്കാത്തവർക്ക് അന്ത്യനാളിൽ കഠിനമായ ശിക്ഷയുണ്ടെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
وَوَيْلٌ لِّلْمُشْرِكِينَ ﴿٦﴾ ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَٰفِرُونَ ﴿٧﴾
ബഹുദൈവാരാധകര്‍ക്കാകുന്നു നാശം. സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ. (ഖുർആൻ :41/6-7)
➖➖➖➖➖➖➖➖
Source: Kanzul uloom
#wisdomyouth #WisdomStudents #WisdomIslam #nerpadamweekly #wisdommedia