𝓡𝓪𝓳𝓪𝓶𝓸𝓷𝔂
987 views
1 days ago
*ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകള്‍ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂര്‍ത്തിയാക്കി പൊലീസ്* 💢⭕💢⭕💢⭕💢⭕ കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകള്‍ ഊരിമാറ്റി. ഒടുവില്‍ ക്രെയിൻ ഉപയോഗിച്ച്‌ ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പില്‍ നഷ്ടപരിഹാരം നല്‍കാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങള്‍. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടില്‍ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടെങ്കില്‍ അതിന് മുന്നില്‍ തന്ത്രങ്ങള്‍ ഒക്കെ എത്രത്തോളം വിലപ്പോകുമെന്ന് തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ടയർ ഊരി മാറ്റിയാല്‍ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു. 2013ല്‍ യുഎസിലെ സൂപ്പർ മാർക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018ല്‍ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നല്‍കാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താല്‍ വിധി നടപ്പായില്ല. തുടർന്ന് ആസ്തികള്‍ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറില്‍ എറണാകുളം പ്രിൻസിപ്പല്‍ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികള്‍ പൂർത്തിയാക്കിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നല്‍കുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. 2013ല്‍ ജോലി തട്ടിപ്പ് കേസില്‍ സോബിക്ക് 3 വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു. 💢⭕💢⭕💢⭕💢⭕ #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #NEWS TODAY💢💢💢 #സ്പെഷ്യൽ സ്റ്റോറീസ് ✍