𝓡𝓪𝓳𝓪𝓶𝓸𝓷𝔂
540 views
1 days ago
ഒരു സിനിമ ഷൂട്ടിംഗ് കാണുന്നതുപോലെ പോലീസിന് പിന്നാലെ ക്യാമറയും തൂക്കി നടന്ന്, വമ്പൻ ബിജിഎം ഇട്ട് റീൽസ് ചെയ്താൽ മാത്രമേ ഇവിടെ ചിലർക്ക് അത് "ലഹരിവേട്ട"യാകൂ! 'തൂഫാൻ' എന്നൊക്കെ പേരിട്ട് സോഷ്യൽ മീഡിയയിൽ കൈയടി വാങ്ങുന്ന പിആർ സ്റ്റണ്ടുകൾക്ക് പിന്നാലെ പോകുന്നവർ അറിയാത്ത, അല്ലെങ്കിൽ മനപ്പൂർവ്വം കാണാത്ത ചില ഔദ്യോഗിക കണക്കുകളുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തത് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. ഇതാണ് ഔദ്യോഗിക NDPS കേസുകളുടെ കണക്ക്: 2016 : 5,924 കേസുകൾ 2017 : 9,244 കേസുകൾ 2018 : 8,724 കേസുകൾ 2019 : 9,245 കേസുകൾ 2020 : 4,968 കേസുകൾ (കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കുറഞ്ഞു) 2021 : 5,695 കേസുകൾ 2022 : 26,619 കേസുകൾ (ലഹരിക്കെതിരെ വലിയ തോതിലുള്ള സ്പെഷ്യൽ ഡ്രൈവുകൾ ആരംഭിച്ചു) 2023 : 30,697 കേസുകൾ 2024 : 27,530 കേസുകൾ 2025 : 36,314 കേസുകൾ 2021-ൽ 5,695 ആയിരുന്ന കേസുകൾ തൊട്ടടുത്ത വർഷം 26,000 കടന്നത് ഇവിടെ മയക്കുമരുന്ന് ഉപയോഗം പെട്ടെന്ന് കൂടിയതുകൊണ്ടല്ല; മറിച്ച് സർക്കാർ പ്രഖ്യാപിച്ച 'സീറോ ടോളറൻസ്' നയം കാരണമാണ്. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി പോലീസും എക്സൈസും രംഗത്തിറങ്ങി. പൊതുജന പങ്കാളിത്തത്തോടെയുള്ള 'യോദ്ധാവ്' ആപ്പ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി. എൻഫോഴ്സ്മെന്റ് പരിശോധനകൾ കർശനമാക്കിയതോടെ, മുൻപ് ഒളിച്ചുവെക്കപ്പെട്ടിരുന്ന ചെറുകിട കേസുകൾ പോലും വ്യാപകമായി പുറത്തുകൊണ്ടുവരാൻ സാധിച്ചു. എന്നാൽ പോലും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് പോലെ ഡ്രഗ് ക്യാപിറ്റൽ ആയി കേരളം മാറിയിട്ടില്ല എന്ന് മാത്രമല്ല ഔദ്യോഗിക കണക്കുകൾ പ്രകാരം "ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യ പത്തിൽ പോലും നമ്മുടെ കേരളം വരുന്നില്ല!" അല്പബുദ്ധികളായ ചിലർക്ക് വേണ്ടത് വെറും സോഷ്യൽ മീഡിയ ഷോ മാത്രമാണ്. സിനിമ സ്റ്റൈലിൽ പോലീസിന്റെ രണ്ട് വീഡിയോകൾ കണ്ടാൽ, "ഇതാണ് ശരിക്കുമുള്ള പോലീസ്" എന്ന് പറഞ്ഞ് മണ്ടന്മാരാകുന്നവർക്ക് മുന്നിൽ ഈ ഔദ്യോഗിക കണക്കുകൾക്ക് എന്ത് പ്രസക്തി. #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #ലഹരി വിരുദ്ധ വേട്ട