Wisdom Media
693 views
10 days ago
📖നേർവായന എപ്പിസോഡ് :1438 ഇന്നത്തെ വിഷയം: ദുല്‍ഹജ്ജിലെ ആദ്യത്തെ 10 പുണ്യദിനങ്ങള്‍ ◼️ ഭാഗം - 02 (അവസാന ഭാഗം) ➖➖➖➖➖➖➖➖➖➖ 🔲ശൈഖ് ഇബ്ന്‍ ബാസ് رحمه الله പറയുന്നത് കാണുക: ‘നബി ﷺ ദുല്‍ഹിജ്ജയിലെ പത്ത് ദിവസവും നോമ്പ് എടുത്തില്ലെന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ‘സ്വാലിഹായ അമലുകള്‍ അനുഷ്ഠിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം’ എന്ന് നബി ﷺ പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണുതാനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ.(മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം). അപ്പോള്‍ ഇബ്നു അബ്ബാസില്‍(റ) നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (റ) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസില്‍ ( റ) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു’ . (മജ്മൂഉല്‍ ഫത്താവാ) ഇബ്നു ഉമര്‍(റ) ഇബ്നു സീരീന്‍(റ) ഖതാദ (റ) , മുജാഹിദ്(റ) തുടങ്ങിയ സലഫുകളും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് എടുക്കുന്നത് പുണ്യകരമാണെന്ന അഭിപ്രായക്കാരാണ്. ദുല്‍ഹിജ്ജ ഒമ്പത് ദിവസവും നോമ്പ് നോല്‍ക്കല്‍ അനുവദനീയമാണെന്നാണ് നാല് മദ്ഹബിന്റേയും ഇമാമീങ്ങളുടേയും അഭിപ്രായം. നബി ﷺ ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാറുണ്ടായിരുന്നുവെന്ന് സ്ഥിരപ്പെട്ട റിപ്പോ൪ട്ടുകളിലൂടെ വന്നിട്ടുമുണ്ട്. عَنِ امْرَأَتِهِ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ تِسْعَ ذِي الْحِجَّةِ അല്ലാഹുവിന്റെ റസൂല്‍ ﷺ ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാറുണ്ടായിരുന്നു. (സുനനു അബൂദാവൂദ് : 2437 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) ഈ ഹദീസിലെ تِسْعَ ذِي الْحِجَّةِ എന്ന പ്രയോഗത്തിൽ നിന്നും “ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍” എന്നല്ല “ദുല്‍ഹിജ്ജ ഒമ്പതിന്” എന്ന് ചില പണ്ഡിതൻമാർ മനസ്സിലാക്കിയിട്ടുണ്ട്. “ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളില്‍” എന്നതാണ് കൂടുതൽ ശരിയായ വീക്ഷണം. “ദുല്‍ഹിജ്ജ ഒമ്പതിന്” എന്ന വീക്ഷണം സ്വീകരിച്ചാൽപോലും ദുല്‍ഹിജ്ജയിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കാവുന്നതാണെന്ന് പണ്ഡിതൻമാരുടെ മേൽ വിവരണങ്ങളിൽ നിന്നും വ്യക്തമാണ്. അതേപോലെ ഫ൪ള് നമസ്കാരങ്ങള്‍ ജമാഅത്തായി നി൪വ്വഹിക്കല്‍, ഫ൪ള് നമസ്കാരങ്ങളോടനുബന്ധിച്ച സുന്നത്ത് നമസ്കാരങ്ങള്‍, രാത്രിനമസ്കാരവും ളുഹാ നമ്സകാരവും ഉള്‍പ്പടെയുള്ള മറ്റ് സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മം, പ്രാര്‍ത്ഥന, ഇസ്തിഗ്ഫാര്‍, തുടങ്ങി സാധാരണ ദിവസങ്ങളില്‍ നി൪വ്വഹിക്കുന്ന എല്ലാ ഇബാദത്തുകളും ഈ ദിവസങ്ങളില്‍ വ൪ദ്ധിപ്പിക്കേണ്ടതാണ്. ഏറെ ശ്രേഷ്ടകരമായ അറഫാദിനം ഈ ദിവസങ്ങളിലാണ് ഉള്‍പ്പെടുന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണ് അറഫാദിനം. عَنْ عُمَرَ بْنِ الْخَطَّابِ، أَنَّ رَجُلاً، مِنَ الْيَهُودِ قَالَ لَهُ يَا أَمِيرَ الْمُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لاَتَّخَذْنَا ذَلِكَ الْيَوْمَ عِيدًا‏.‏ قَالَ أَىُّ آيَةٍ قَالَ ‏{‏الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا‏}‏‏.‏ قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ‏.‏ ഉമറു ബ്നുല്‍ ഖത്താബില്‍ (റ) നിന്ന് നിവേദനം: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍,നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു’. അദ്ദേഹം ചോദിച്ചു: ‘ഏത് ആയത്താണത് ?’. അയാള്‍ പറഞ്ഞു: ‘ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു എന്ന ആയത്താണത്.’ അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ‘അതേത് ദിവസമാണെന്നും എവിടെ വച്ചാണ് അത് നബി ﷺ ക്ക് ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്.’ (ബുഖാരി:45) അറഫാദിനം പാപമോചനത്തിന്റേയും, നരകമോചനത്തിന്റേയും ദിനമാണ്. അന്നേദിവസം നരകത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസവുമാണ്: عَنْ عَائِشَةَ، – رضى الله عنها – عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ :مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ ആഇശയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത് ? എന്ന് പറയുകയും ചെയ്യും’. (മുസ്‌ലിം: 1348) അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു പ്രശംസിച്ച് പറയുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുമെന്ന൪ത്ഥം. അതേപോലെ പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസവുമാണ് അറഫാ ദിനം. عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ നബി ﷺ പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് – (തിര്‍മിദി: 3585 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ഏറെ ശ്രേഷ്ടകരമായ അറഫാ ദിനത്തില്‍ നോമ്പ് നോല്‍ക്കുന്നത് ഹാജിമാരല്ലാത്തവ൪ക്ക് പ്രബലമായ സുന്നത്താണ്. صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ അബൂ ഖതാദയില്‍ (റ) നിന്ന് നിവേദനം: നബിﷺയോട് അറഫാ ദിവസത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അത് കഴിഞ്ഞ വർഷത്തേയും വരാനിരിക്കുന്ന വർഷത്തേയും പാപങ്ങൾ പൊറുപ്പിക്കുന്നതാണ്.(മുസ്‌ലിം: 1162) അറഫ ദിനത്തിലെ നോമ്പ് കൊണ്ട് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങൾ പൊറുക്കപ്പെടും. വരാനിരിക്കുന്ന വ൪ഷത്തെ പാപങ്ങൾ പൊറുക്കപ്പെടുക എന്നത്, ആ വർഷത്തിൽ പാപങ്ങൾ ഒഴിവാക്കാനുള്ള തൗഫീഖ് അവനു ലഭിക്കുമെന്നോ അല്ലെങ്കിൽ വല്ല പാപവും സംഭവിച്ചു പോയാൽ തൗബ ചെയ്യാനുള്ള തൗഫീഖ് അവന് ലഭിക്കുമെന്നോ ആണെന്നാണ്. ഇസ്‌ലാം പഠിപ്പിക്കുന്ന ശ്രേഷ്ഠകരമായ പുണ്യകര്‍മങ്ങളില്‍ ഒന്നായ ഉദുഹിയത്ത് നി൪വ്വഹിക്കുന്നതിന് ഏറ്റവും ശ്രേഷ്ടകരമായ സമയവും ഈ ദിവസങ്ങളിലാണ് ഉള്‍പ്പെടുന്നത്(ദുല്‍ഹിജ്ജ പത്ത്). കഴിവുള്ളവ൪ ഉദുഹിയത്ത് നി൪വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ➖➖➖➖➖➖➖➖ Like Our Pinterest: https://in.pinterest.com/Wisdom_Media/_created/ ➖➖➖➖➖➖➖➖ ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയേക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നല്‍കിയ വലിയൊരു അനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹജ്ജ് മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയിട്ടും അതിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും നമുക്ക് കഴിയേണ്ടതുണ്ട്. പരിശുദ്ധ റമളാന്‍ ആഗതമായാല്‍ ഇബാദത്തുകളില്‍ വ്യാപൃതരാകാന്‍ ഉല്‍സാഹം കാണിക്കുന്നതുപോലെ ദുല്‍ഹജ്ജ് മാസം നമ്മിലേക്ക് കടന്നുവരുമ്പോഴും നാം ഉല്‍സാഹം കാണിക്കേണ്ടതുണ്ട്.രണ്ട് കാരണങ്ങളാല്‍ റമളാനില്‍ ആളുകള്‍ക്ക് ഇബാദത്തുകളില്‍ ഒരു താല്പര്യം കാണാറുണ്ട്.ഒന്ന്, റമളാന്‍ ആഗതമാകുന്നതോടുകൂടി അല്ലാഹു പിശാചുക്കളെ ചങ്ങലകളില്‍ ബന്ധിക്കും.മറ്റൊന്ന് സമൂഹത്തിന്റെ ഒരു ഒഴുക്കാണ്.ആളുകളെല്ലാം ഇബാദത്തുകളിലേക്ക് തിരിയുമ്പോള്‍ ആ ഒഴുക്കിലേക്ക് ബാക്കിയുള്ളവരെല്ലാം എത്തിപ്പെടുന്നു.എന്നാല്‍ ദുൽഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളില്‍ ഈ രണ്ട് സാഹചര്യങ്ങളുമില്ലെന്ന കാര്യം പ്രത്യേകം ഓ൪ക്കേണ്ടതാണ്. അതുകൊണ്ട് നാം അറിഞ്ഞ് ഉണ൪ന്നു പ്രവ൪ത്തിച്ചാല്‍ മാത്രമേ ഈ നന്‍മകള്‍ നമുക്ക് നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. ➖➖➖➖➖➖➖ Like Our ShareChat: https://sharechat.com/profile/wisdommedia?d=n ➖➖➖➖➖➖➖➖ قال الشيخ ابن عثيمين رحمه الله : والعجب أن الناس غافلون عن هذه العشر تجدهم في عشر رمضان يجتهدون في العمل لكن في عشر ذي الحجة لا تكاد تجد أحداً فرق بينها وبين غيرها، ولكن إذا قام الإنسان بالعمل الصالح في هذا الأيام العشرة إحياء لما أرشد إليه النبي – صلى الله عليه وعلى آله وسلم – من الأعمال الصالحة. فإنه على خير عظيم. ശൈഖ് ഉസൈമീന്‍(റഹി) പറഞ്ഞു: റമളാനിലെ അവസാനത്തെ പത്ത് ദിവസം സല്‍ക൪മ്മം പ്രവ൪ത്തിക്കുന്നതില്‍ ധാരാളം പരിശ്രമിക്കുന്ന പലരും ദുല്‍ഹിജ്ജയിലെ ആദ്യ പത്തിനെ കുറിച്ച് അശ്രദ്ധയിലാണെന്നത് വളരെ ആശ്ചര്യംതന്നെ. അവ൪ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍ മറ്റ് ദിവസങ്ങളേക്കാള്‍ ശ്രേഷ്ടത കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഒരാല്‍ നബി ﷺ അറിയിച്ചു തന്നതനുസരിച്ച് ഈ ദിവസങ്ങളില്‍ സല്‍ക൪മ്മങ്ങളില്‍ വ്യാപൃതനാകുകയാണെങ്കില്‍ അവന്‍ വമ്പിച്ച നന്‍മയിലാണ്. (മജ്മൂഉല്‍ ഫത്വാവാ :21/37) മാത്രമല്ല, സ്വ൪ഗ്ഗത്തിന്റെ വിഷയത്തില്‍ നാം ഒരിക്കലും മടിച്ച് നില്‍ക്കരുത്. സ്വ൪ഗ്ഗം നേടിയെടുക്കാന്‍ വേണ്ടി ധൃതികാണിക്കുകയാണ് വേണ്ടത്. ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (ഖു൪ആന്‍ :3/133) ➖➖➖➖➖➖➖➖➖ Source: Kanzul uloom #wisdomyouth #wisdommedia #WisdomIslam