Follow
കൃഷ്ണബാലാമണി
@3738876035
77
Posts
163
Followers
കൃഷ്ണബാലാമണി
832 views
1 days ago
കവിത മരണമില്ലെന്നച്ഛന് ******************** രചന✍️ കൃഷ്ണബാലാമണി ******************** അച്ഛന്റെയുള്ളിലെ കുഞ്ഞാവണം പിന്നെ അച്ഛന്റെ നെഞ്ചിലേ ചൂടേൽക്കണം അച്ഛന്റെ കൈയും പിടിച്ചെനിക്കെന്നും നാട്ടുവഴിയെ നടന്നീടണം അച്ഛന്റെ ഒച്ചകുന്നിൻ മുകളിലേ കേൾക്കുമ്പോൾ പടി വാതിൽ തുറന്നിട്ട് കാതോർക്കണം മുറ്റം കടന്നച്ഛൻ വീടണഞ്ഞീടുമ്പോൾ കെട്ടിപിടിച്ചുമ്മ നൽകീടേണം കൂട്ടമായ് കൂടിയിരുന്നു മതിവരെ കിന്നാരമോതികൊടുത്തിടേണം അച്ഛന്റെ മണമെന്റെ മൂക്കിനരികിൽ കാലം കടക്കാതെ നിന്നിടേണം അച്ഛൻ ചൊല്ലിയതൊക്കെയുമെന്നുടെ ആത്മാവിനാഴത്തിൽ പതിഞ്ഞിടേണം കാലംകടക്കവേ ജീവിതനാടക തിരശ്ശീലമാറ്റിയെന്നച്ഛൻ കടന്നുപോയ് ബാക്കിയായ് പോയതോ അച്ഛൻ നടന്നവഴികളും പിന്നെയോ നാലുചുമരിന്റെ ഉള്ളിലെ സീമന്തമറ്റൊരു അച്ഛന്റെ പാതിയും ചിറകുമുളയ്ക്കാത്തകുഞ്ഞുമനസ്സുള്ള പിഞ്ചിളം പൈതങ്ങളും നീങ്ങിയും നിരങ്ങിയും സംവത്സരങ്ങൾ കടന്നങ്ങുപോകവേ എന്നച്ഛൻ ഓർമ്മകൾ പൂക്കുന്നപൂവാടിതന്നിലെ വാടാമലരായി നിന്നിടുന്നു ആണ്ടുകൾ തോറും കടന്നുവരുന്നൊരു കർക്കിടക മാസമതൊന്നിലെ വാവുദിനമതിൽ എള്ളും അരിയും പൂവും പിടിച്ചു ഞാൻ ദർഭയണിഞ്ഞൊരു കുഞ്ഞു വിരലിനാൽ ശ്രാദ്ധമൊരുക്കി ഞാൻ കാത്തിരിക്കുന്നു അച്ഛൻവരുമെന്റെ പൊന്നിൻ മനസ്സുള്ള അച്ഛൻവരുമെന്നെ കണ്ടു പോകാൻ ബലിതർപ്പണം ചെയ്തു ഞാൻ ചുറ്റിനും നോക്കി മിഴിനീരു കൊണ്ടെന്റെ കാഴ്ചയും മങ്ങി മോളെയെന്നൊരു വിളി ആരോ വിളിച്ചു ഒരു വേളഎൻ ഹൃദയം വല്ലാതെ മിടിച്ചുപോയി മറ്റാരുമല്ലെന്റെ ഹൃദയമാം ക്ഷേത്രത്തിലെ ന്നും വസിക്കുന്ന അച്ഛനാണെന്നെ മെല്ലെവിളിച്ചത്,,, അച്ഛനാണെന്നെ മെല്ലെവിളിച്ചത്,, അച്ഛനാണെന്നെമെല്ലെവിളിച്ചത്,,,✍️ ****************** ആത്മ നൊമ്പരമോടെ മകൾ കൃഷ്ണബാലാമണി #📋 കവിതകള്‍ #📔 കഥ #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
1.3K views
10 days ago
കവിത ******** മഴയിൽ മറയുന്നു ജീവിതങ്ങൾ,,, ***************** രചന ✍️ കൃഷ്ണബാലാമണി ******************* സ്വപ്നങ്ങൾ കൺമുന്നിൽ അറ്റുപോകുന്നത് ജീവനില്ലാത്ത പോൽ ഞാൻ നോക്കിനിൽക്കെ മുങ്ങിതാഴുന്ന കൈകളെൻ കണ്ണിന്റെ മുന്നിൽ നിന്നങ്ങനെ അന്യമായി ഒഴുകുന്ന നീരതിൽ കലരുന്ന ചോപ്പിനാൽ പൊലിയുന്നു ജീവനിൽ ജീവനായോർ മിണ്ടാപ്രാണികൾ പ്രിയമുള്ള വീടിന്റെ മണ്ണിന്നടിയിൽ ചതഞ്ഞരഞ്ഞു പക്ഷികൾ കൂട്ടമായ് ചില്ലയൊന്നില്ലാതെ ചിറകും തളർന്നങ്ങു മലവെള്ളപ്പാച്ചിലിൽ മറഞ്ഞുപോയി ആശിച്ചു നേടിയവസ്തുക്കളൊക്കെയും നിമിഷനേരമിടയി ലെനിക്കന്യമായി ആകെ,,, പരന്നു നിറഞ്ഞുകിടക്കുന്ന നീരിന്റെ അടിയിലെൻ സ്വപ്നമാം ഒരുപിടിമണ്ണതു ണ്ടോ ചേറും ചെളിയിയും കുഴഞ്ഞു മറിഞ്ഞെന്റെ കൂരതൻ ശിഷ്ട്ടമോ ചിതൽപുറ്റുപോലെയായി എല്ലാം നഷ്ട്ടമായ് നിന്നൊരെൻ കൈകളിൽ ആരോപിടിച്ചു വലിച്ചുനീങ്ങി കണ്ണിൽ നിറഞ്ഞ മിഴിനീരുതേവിഞാൻ ചെന്നെത്തി യതോ പിന്നെ ആളുകൾതിങ്ങി ചുരുണ്ടുകൂടീടുന്ന അഭയാർത്ഥി കേന്ദ്രത്തിൽ അങ്കണത്തിൽ പരിചിതരല്ല അവരെനിക്കെങ്കിലും അന്നത്തിനും ഉടയാടയ്ക്കുമായ് ഞാൻ കൈനീട്ടിയാചിച്ചു നിന്നിടുന്നു ആഡംബരത്തിന്റെ സ്വാദുണ്ട് ജീവിച്ച നാളിൽ ഞാൻ പലരെയും കണ്ടതില്ല ആർത്തികൊണ്ടാശയാൽ പലതും വാരിപിടിച്ചു ഞാൻ ജന്മിയായ് നാട്ടിൽ ഗമയിൽ നടന്നിരുന്നു പ്രകൃതിതൻ സംഹാരതാണ്ഡവമേറ്റുഞാൻ പണമില്ലാത്തൊരു വെറും പിണമായിമാറി പഠിക്കണം ഞാൻ,,,, അറിയണം ഞാനെന്നെ,, കാണണം ഞാനിനിയും,,, പകരണം നല്ലത്,,, പങ്കിട്ടുകൊടുക്കണം ഉള്ളതിൽനിന്നും ചിലത്,,,, ചേർത്ത് പിടിക്കണം സോദരരെ,,,, ഇല്ലെങ്കിൽ ഇതുപോലെ പ്രകൃതിതൻ ചോദ്യങ്ങൾക്ക് ഉത്തരമേകുവാനാവാതെ തലതാഴ്ത്തി പിന്നെയുമി ങ്ങനെ നിന്നുപോകും,,,✍️ ******************** മഴയുടെ ദുരന്തഭൂമിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യർക്കായി ഒരുകൈ സഹായം നമുക്കും പകർന്നു നൽകാം,,,, ************** സസ്നേഹം കൃഷ്ണ ബാലാമണി * #📋 കവിതകള്‍ #📔 കഥ
കൃഷ്ണബാലാമണി
1.1K views
11 days ago
തണലുതേടി **************** രചന ✍️ കൃഷ്ണബാലാമണി ************* ജീവിതം വണ്ടികാളകളെ പൊലെ ഏന്തിയും വലിച്ചും മുന്നോട്ടു നീക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി,,, ഒരുകരയിൽ ചെന്നെത്തിക്കാൻ ആവുന്ന ശ്രമം ചെയ്തിട്ടും എങ്ങുമെത്തുന്നില്ല,,,, എങ്കിലും രണ്ടുചക്രങ്ങളും ഉരുളുന്ന പൊലെ പ്രതീക്ഷ കൈവിടാതെ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു,,,, ജീവിത ചുമടിന്റെ ഭാരമേറിയേറി നടുവിന് കൂനും വന്നു,,, കാതടപ്പിക്കുന്ന കുളമ്പടിനാദം പൊലെ ഉറ്റവരുടെ പരാതി കേട്ടുകേട്ട് മനസ്സും മരവിച്ചു,,,, സൂര്യന്റെ താപം പോലെ ഉള്ളു പൊള്ളുന്ന ചൂടിലും ഉമിനീര് കുടിച്ച് ദാഹമകറ്റി നീങ്ങുക തന്നെ,,, തണലിനായ് ഒരു ചില്ലപോലുമില്ല,,, നടു നിവർത്തിയൊന്നു ചായാൻ ചുമലുമില്ല,,, ടാറിട്ടറോഡിലെ പൊള്ളുന്ന ചൂടേറ്റ് ഈ മിണ്ടാപ്രാണിയുടെ കാലുകൾ നോവുന്നപൊലെ,,, വേഗം വേഗമെന്നു പറഞ്ഞു മുന്നോട്ടു നായിക്കുന്ന മുറുകിയ കൈയിലെ വേദനയേറ്റ് പിടയുന്ന ചാട്ടവാറുപോലും കരയുന്നുണ്ടാവാം,,, മാർഗ്ഗമാണ് മുഖ്യമെന്ന് അതും തിരിച്ചറിയുന്നതിനാലാവും മൗനിയായ്‌ തന്റെ ജോലി ചെയ്യുന്നത്,,, നാട്ടുവഴിയിലൂടെ നീങ്ങുന്ന വണ്ടിയിൽ നിന്നും,,, വികൃതമായ ശബ്ദത്തിൽ വണ്ടിക്കാരനും മിണ്ടാപ്രാണി ക്കും മനസ്സിലാകുന്ന ഭാഷയിൽ എന്തെല്ലാമോ പറഞ്ഞങ്ങനെ നീങ്ങുന്ന ഗ്രാമവണ്ടിയിൽ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒത്തിരിയുണ്ട് വണ്ടികാരനും മൂരികളും മരചക്രങ്ങളും വഴികാട്ടുന്ന റാന്തലും നിറഞ്ഞചാക്കുകെട്ടുകളും നമ്മുടെ ജീവിതത്തിന്റെ പ്രതീകങ്ങളാണ്,,,, ജനനം മുതൽ മരണം വരെ,,,, നാം ചുമക്കുന്നതും അനുഭവിക്കുന്നതുമെല്ലാം,,, ഇവിടെ പറയാതെ പറയുന്നില്ലെ ? ചിന്തിക്കണം നമ്മൾ,,,,, ✍️ ************** സസ്നേഹം കൃഷ്ണബാലാമണി #📋 കവിതകള്‍ #📔 കഥ
കൃഷ്ണബാലാമണി
898 views
15 days ago
മൺമറഞ്ഞവരുടെ ആകാശം **************** രചന ✍️ കൃഷ്ണബാലാമണി **************** നിലാവിന്റെ നിശബ്ദതയെ പുണർന്നിറങ്ങിയ ആത്മാവ് സ്വയം ചോദിച്ചു ശാന്തിതേടിയലയാത്ത ഏത് തീരമാണിനിഎനിക്കായ് ഉള്ളത് മോക്ഷത്തിനായ് ഒരു പുത്രന്റെ ദർഭയേറ്റുവാങ്ങാൻ കഴിയാത്തത് ഏത് ജന്മത്തിന്റെ പാപഫലം !!! മരണത്തിന്റെ കറുത്ത നിറമണിഞ്ഞ ശരീരത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനാൽ വിറങ്ങലിച്ചങ്ങനെ ജനിച്ചുവളർന്ന വീടിന്റെ തെക്കേപറമ്പിൽ നേർത്തപഞ്ഞികെട്ടുപോലുള്ള ആത്മാവ് നിലകൊണ്ടു,,, മരിച്ച് ഏഴുനാളുകൾ കഴിഞ്ഞിട്ടും പോകാൻ ഇടമില്ലാതെ എന്തിനോ വേണ്ടികാത്തു നിൽക്കുന്ന ആർക്കോവേണ്ടി ജീവിച്ച് ആഗ്രഹങ്ങളെ പാതിയിൽ ഉപേക്ഷിച്ചു പോകേണ്ടിവന്ന അച്ഛൻ,,, അല്ല !!! അല്ലാ !!! ഞാനൊരു അച്ഛൻ മാത്രമല്ല മകനാണ് അതുമല്ല !!! അത് മാത്രമല്ലാ !!! ഒരു ഭർത്താവുകൂടിയാണ്,,,, പേരുകളും സ്ഥാനങ്ങളും വേഷങ്ങളും ജീവിച്ചിരുന്നപ്പോൾ അവനവന്റെ ആവശ്യങ്ങൾക്കായി എനിക്ക് വീതിച്ചു തന്നിരുന്നു,,, അന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചവർ മരണത്തെ പുണർന്നു കടന്നുപോയ എന്റെ ആത്മാവിനെ ഭയക്കുന്നതെന്തിന് ? നനവുമാറാത്ത മൺകൂനയിലേക്ക് പേടിയോടെ നോക്കുന്നതെന്തിന് ? ഏറെ സങ്കടത്തോടെ ഞാൻ പറയട്ടെ !!! ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ശരീരത്തെ ഉപേക്ഷിക്കാൻ കഴിയും,,, ആഗ്രഹിച്ചാലും ഇല്ലെങ്കിലും മരണം അതിന്റെ കറുത്ത കൈകളാൽ ഒരിക്കൽ ഓരോ ശരീരത്തെയും വരിഞ്ഞുമുറുക്കും ,,, പുഴുക്കളോ അഗ്നിനാമ്പുകളോ ആർത്തിയോടെ തിന്നുതീർക്കുന്ന ശരീരത്തിനുള്ളിൽ വസിച്ചിരുന്ന ആത്മാവിന് എവിടന്നാണ് മുക്തി ? ഉത്തരമില്ലാത്ത ചോദ്യങ്ങളൊത്തിരിയുണ്ട്,, പക്ഷെ,, ഉത്തരമേകാനാരുമില്ല,,,, കാലം കടന്നു പോകും മൺകൂന മായും ചുവർ ചിത്രത്തിലെ പൂക്കൾ കരിയും കൊഴിയും,,, ബന്ധങ്ങളില്ലാത്ത ആത്മാവുമാത്രമായ് ആകാശത്തിന്റെ അനന്തതയിൽ മുത്തശ്ശികഥയിലെ കുഞ്ഞു നക്ഷത്രമായ് ഇടയ്ക്ക് മിന്നിമായുന്ന ചെറുതരിവെട്ടമായ് കണ്ണുചിമ്മികടന്നുപോകുന്ന എനിക്കിപ്പോൾ പേരില്ല,,,, ഊരില്ല,,, ഒരിക്കൽ തൊട്ടുഴി ഞ്ഞു തഴുകിയ കൈകളെ ആരോർക്കാൻ !!! ഓർക്കുന്നോ ർക്ക് പറയാൻ മൺമറഞ്ഞവർക്കുള്ള ഒരേയൊരു പേരാണ് ആത്മാവ്,,,. എന്നോ ഒരുനാൾ ആത്മാവ് തൊട്ട് സത്യം ചെയ്തുകൊടുത്തു ഞാൻ ഉറ്റവർക്ക്,,, എന്റെ മരണം വരെക്കും കൂടെയുണ്ടാവുമെന്ന് ,,, ആയതിനാൽ എന്നിലെ ആത്മാവിനെ ജീവിനുള്ളനാളിലെ ഞാൻ കണ്ടിരുന്നു,, മാറ്റാർക്കും തിരിച്ചറിയില്ലെങ്കിലും,,✍️ **************** സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾 #📔 കഥ #📋 കവിതകള്‍
കൃഷ്ണബാലാമണി
1.4K views
26 days ago
(കവിത ) ഉള്ളം പൊള്ളിയതറിഞ്ഞില്ല *********** രചന ✍️ കൃഷ്ണബാലാമണി **************** ഉള്ളുരുകി പടരുന്നതീയിലും പൊള്ളിയതറിയാതെ കൊള്ളണം ചൂടിനിയും ഞാൻ കാറ്റുവീശികെട്ടു പോകാതിനിയും ഈ കൂരതൻ മൺചുമരിന്നരികിൽ അണയാത്ത ദീപമായ് ഒറ്റക്കിരിക്കുമീ ഒറ്റത്തിരി കൂരിരുട്ടിന്റെ കൂരമ്പുപോലുള്ള പേടിപ്പെടുത്തുന്ന ഏകാന്തയ്ക്കിനി എത്രനാൾളെത്രനാൾ തിരിനീട്ടി മിഴിനീട്ടി കാത്തിരിക്കേണ്ടു ഞാൻ എണ്ണവറ്റുംവരെ കാറ്റിലാടാം ഒടുവിൽ തുള്ളിയും വറ്റി കരിംതിരിയാളിടാം പിന്നെ ഇരുളിൽ പതിഞ്ഞൊരു കാലടിപാടേറ്റ് പ്രാണൻ പറിഞ്ഞങ്ങു തേങ്ങികരഞ്ഞിടും ഓർക്കുകില്ലാരുമെൻ വെളിച്ചം പകർന്നു കൊടുത്തദിനങ്ങളേം കൂരിരുട്ടിന്റെ വഴികളിൽ വഴികാട്ടിയായതും ഓർമ്മയിൽ മാഞ്ഞു മറിഞ്ഞും ആ നാളുകൾ ദൂരങ്ങൾ പിന്നെയും താണ്ടികടക്കവേ നരയും ചുളിവും തിളക്കവും വന്നു കൊഴിഞ്ഞുപോം ഒരുവേളയിൽ മച്ചിന്റെ മേലിൽ കിടന്നൊരു ഭാണ്ഡത്തിനുള്ളിൽ ഞാനങ്ങനെ എണ്ണവറ്റി തിരി കെട്ടൊരു കരിം കോലംകണക്കെ മറഞ്ഞു കിടന്നിരുന്നു,,,✍️ ******************** സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾 #📔 കഥ #📋 കവിതകള്‍
കൃഷ്ണബാലാമണി
641 views
28 days ago
നിഴൽ മരങ്ങൾ ************ രചന ✍️ കൃഷ്ണബാലാമണി ******************* കാവുകൾക്കിടയിൽ ഇടതൂർന്ന് നിൽക്കുന്ന വൻമരത്തിന്റെ കാറ്റിലുലയുന്ന മർമ്മരം കേട്ടുനിൽക്കാൻ സുഖം തോന്നി,,, നിഴലുകൾ വീണ ഇരുണ്ടമണ്ണിൽ കാലങ്ങൾ കാത്തുവെച്ച നിധി ശേഖരങ്ങളുണ്ട് !!! അത് പുല്ലായും പൂവായുമൊക്കെ മണ്ണിന്റെ തണുവറിഞ്ഞങ്ങനെ കിടപ്പുണ്ട്,,,, രാത്രിയുടെ മറയിൽ കാതടപ്പിച്ച് ഒച്ചവെക്കുന്ന വലിയ ചിറകുകളും കൂർത്തകൊക്കുകളുമുള്ള പക്ഷികളെ കണ്ടിട്ടുണ്ടവിടെ,,, കാലം ഓരോ പേരുകൾ നൽകിയ മരമുത്തശ്ശന്മാർക്കെത്ര വയസ്സുണ്ടാവുമെന്നോ !! വെള്ളവും വളവും വേരുകളിലാവാഹിച്ച് ജീവിക്കുന്ന അവർക്ക് നിഴലും തണലും ആരേക്കി ? ഉരുകുന്നചൂടിലും വിറകൊള്ളുന്ന തണുപ്പിലും കോരിചൊരിയുന്ന മഴയിലും ആര് കുടയേകി ? എങ്കിലും ഇന്നും പരാതിയോതിടാതവർ തണലൊരുക്കി തുണയൊരുക്കി കനിയൊരുക്കി കണിയൊരുക്കി കാത്തിരിക്കുന്നു,, വേരറ്റുവീഴാതെ നീർമണികളെ കരുതിവെക്കുന്ന ജലസംഭരണികളുടെ കാവൽകാരാണവർ,,,, ഇവിടെയാണ് ആശയങ്ങൾ കോർത്തിണക്കി കഥകളെയും കവിതകളെയും പെറ്റുവളർത്തി തൂലികപടവാളാക്കി അക്ഷരങ്ങളോട് കൂട്ടുകൂടിയ ശല്പികൾ താവളമൊരുക്കിയത്,,, ഈ ഇടങ്ങളിലാണ് ജീവിതത്തിന്റെ കയ്പ്പുനീർകുടിച്ച് തളർന്നവർ ശാന്തിതേടിയത്,,,, ഇവിടെയാണ് മാനവർ പെറ്റമ്മതൻ മടിയിലെന്നപോൽ സാന്ത്വനംതേടിയത്,,,, മുടിനീട്ടിയോനും പിന്നൊരു കവിയും ഏതോ ദേശദേശാന്ത സഞ്ചാരിയും പുലഭ്യം പറഞ്ഞും ചിരിച്ചുനടന്നൊരു ഭ്രാന്തനുമിവിടെ ചടഞ്ഞിയിരിപ്പുണ്ടാവും,,,, നിഴൽവീണമരവും മണൽതരിം പിന്നെയും ഏറെനാൾ ആരെയോ കാത്തെന്ന പോലെയാ കാവിന് കാവലായ് കാത്തിരിപ്പു,,, ✍️ ******************** സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
998 views
1 months ago
കവിത എന്റെ ശ്രീലകം ****************** രചന ✍️ കൃഷ്ണബാലാമണി ******************** ഉണ്ണു ണ്ണിയെന്നമ്മ മാമുട്ടും നേരത്ത് സ്നേഹം ചൊരിഞ്ഞങ്ങ് ചൊല്ലിടുമ്പോൾ വേണ്ടമ്മേയയെന്നു ഞാൻ കൊഞ്ചിപറഞ്ഞുംകൊണ്ടോടി മറഞ്ഞങ്ങു നിന്നിടുന്നു മാടിവിളിച്ചമ്മ ചാരത്തണച്ചിട്ട് തേനൂറും വാക്കുകളോതിടുന്നു വാ പൊളിക്കുണ്ണി കുഞ്ഞുരുളനിന്റെ കുഞ്ഞുവായിലമ്മ വാരിതരാം വികൃതികളോരോന്നും കാട്ടിഞാനങ്ങനെ കേമൻചമഞ്ഞങ്ങുനിന്നിടുമ്പോൾ മുറ്റത്തെമാവിന്റെ കൊമ്പിലിരിക്കുന്ന അണ്ണാറക്കണ്ണനെ കാട്ടിത്തനെന്നമ്മ ചിൽ ചിൽ ചില്ലെന്ന് ഒച്ചവെച്ചോടുന്ന അണ്ണാറക്കണ്ണനെ നോക്കിനിന്നങ്ങനെ നെയ്യിൽ വറുത്തൊരു പപ്പടോം ചോറും ഞാൻ ആമോദമോന്ന് ഉണ്ട് തീർത്തു ഉണ്ണിവയറുനിറഞ്ഞു കഴിഞ്ഞപ്പോൾ എന്നമ്മയ്ക്ക് ഞാനൊരു ഉമ്മനൽകി വാത്സല്യമോടൊന്ന് മാതാവുരചെയ്തു ദേ,,,, നോക്കെന്റെ കണ്ണൻ വളർന്നുവെന്ന് ഗമയിൽ ഞാനങ്ങനെ ചുറ്റിനുംനോക്കി വായും മുഖവും കഴുകിവന്നു ഉമ്മറതിണ്ണയിൽ ചാരിയിരുന്നൊന്റെ മുത്തശ്ശി ഊറി ചിരിച്ചിടുന്നു വേഗം വരൂ,,, ഉണ്ണി,,, ഒരു സൂത്രം പറയാം ഓടിവന്നെന്റെ മടിയിലിരിക്കൂ മുത്തശ്ശിയമ്മതൻ പഞ്ഞിപോലുള്ള മടിമേലിരുന്നു ഞാൻ കൊഞ്ചിക്കൊണ്ട ങ്ങനെ മെല്ലെപറഞ്ഞു കഥ ചൊല്ലൂ മുത്തശ്ശി കഥ കേട്ടിരിക്കാനായി ഉണ്ണിയിതാ ചാരത്ത് വന്നിരിപ്പു കുഞ്ഞി കഥയെന്റെ കുഞ്ഞിളം കാതിലായ് ഇമ്പമോടെൻ മുത്തശ്ശിഓതിടുമ്പോൾ ഉമ്മറത്തിണ്ണയിൽ ഉച്ചമയക്കത്തിലാണ്ടുഞാനും സ്വപ്നങ്ങൾ പലതും കണ്ടുപോയി ആരോ വന്നെന്റെ മുടിയിൽ തലോടുന്നു ഉണരുണരുണ്ണിന്ന് ഓതിടുന്നു കണ്ണും തിരുമ്മിഞാൻ പാതിമയക്കത്തിമെല്ലെ തിരിഞ്ഞൊന്നെ ണീറ്റിരുന്നു മുറ്റത്തെ അന്തികറുപ്പുകണ്ടു ഞാനോ,,, കിണറ്റിൽ കരയിലേക്കോടിടുമ്പോൾ മുത്തശ്ശിപിന്നിൽ പറയുന്നകേട്ടു ഞാൻ,, ഉണ്ണീ,, കാലും മുഖവും കഴുകിവരൂവെന്ന് രാവിനെ മായ്ക്കണം ഉള്ളിൽകിടക്കുന്ന അന്ധകാരത്തെ യകറ്റിടെണം നാമം ജപിക്കണം നാമിയായ്മാറണം നാടിന് നന്മ നീ നൽകിടണം മുത്തശ്ശി ചൊല്ലിപഠിപ്പിച്ചു തന്നൊരു സന്ധ്യാനാമങ്ങളെഞാനും ഏറ്റുചൊല്ലി നാമജപത്തിനിടയിലെൻ മുത്തശ്ശി ന്റെ നെറ്റിയിൽ ഭസ്മകുറിവരച്ചു,,, അന്തികനക്കുന്നു സന്ധ്യമടങ്ങുന്നു മാനത്ത് അമ്പിളിമാമനും വന്നണഞ്ഞു പുസ്തകസഞ്ചിയിൽ കൈയ്യിട്ടു ഞാനെന്റെ പുസ്തകമോരോന്നും മനപാഠമാക്കി മുറ്റത്ത് മുരടനക്കം കേട്ടു ഞാനൊന്ന് തലതിരിച്ചൊന്ന് എത്തിനോക്കി അച്ഛൻ വന്നമ്മേയെന്നുഞാൻ ഉച്ചത്തിലങ്ങനെ പറഞ്ഞിടുമ്പോൾ പുഞ്ചിരി തൂകിയെന്‍ അമ്മവന്ന അച്ഛന്റെ കയ്യിൽനിന്നൊക്കെയും ഏറ്റുവാങ്ങി വീടണഞ്ഞൊല്ലാരും ഉള്ളിൽ കടന്നപ്പോൾ അമ്മവന്നുമ്മവാതിൽചാരി ഇനി അത്താഴമുണ്ണണം നല്ലപുലരിയെ കണികണ്ടുണരാനുറങ്ങിടേണം,, ഉണ്ണിവളരണ്ടയെന്നെന്റെ മുത്തശ്ശി ന്റെ നെറുകയിൽ മുത്തിപറഞ്ഞകേട്ടു,,,,✍️ ********************* സസ്നേഹം കൃഷ്ണാബാലാ മണി #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
795 views
1 months ago
അരികിൽ നീയുള്ളപ്പോൾ ****************** രചന ✍️ കൃഷ്ണബാലാമണി ******************* ഉച്ചമയക്കത്തിനു ശേഷം എണീറ്റിരുന്ന് പകൽസ്വപ്നത്തിന്റെ ഓർമ്മകളെ തലോലിച്ചങ്ങനെ കട്ടിലിൽ ഏറെ നേരമിരുന്നു,,, ഇനിയൊരു ചായയാവാം ചുണ്ടുകൾ ചേർത്ത് മെല്ലെമൊഴിഞ്ഞ ശ്രീദേവി ഉമ്മറവാതിലിന്റെ സാക്ഷമാറ്റി,,, പഴയവാതിലായതിനാൽ കറ കറാന്ന ഒച്ചയോടെയാണ് വാതിൽതുറന്നത് മുറ്റത്തെമഞ്ചാടി മരത്തൽനിന്നും മുത്തുകൾ ആരോ,,, വാരിയെറിഞ്ഞപോലെ മണ്ണിൽ വീണ് കിടന്നു മുഖമുയർത്തി വെറുതെ മഞ്ചാടിമരത്തിലേക്ക് നോക്കി ഒരിക്കൽ പാകമായ് ചുവന്നമുത്തുകളായ് ഞാനും മണ്ണിൽപതിക്കുമെന്ന് ഇലകളോടും തണ്ടുകളോടും ചേർന്നിരുന്നവർ പറയുന്നപോലെ !!! പ്രതീക്ഷകളാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്,, മെനഞ്ഞുകൂട്ടിയ സ്വപ്നങ്ങൾ എന്നെങ്കിലും പൂവണിയുമെന്ന ദിവാസ്വപ്നങ്ങൾ !! അടർന്നുവീണ ചുവന്നതുള്ളികളെ വെറുതെ പെറുക്കിയെടുത്തു കണ്ണിൽ ഉരുണ്ടുകൂടിയ നീർമണികളിൽ ചിലത് കയ്യിലെ മുത്തുമണികളിൽ വീണുചിതറി,,, നനഞ്ഞുകുതിർ വർ എന്നോട് ചോദിച്ചുഎന്തിനാ നനച്ചത് ഇനി നിറംമങ്ങി വികൃതമാകില്ലേ ഞങ്ങൾ ? ശരിയാണ് എന്റെ കണ്ണുനീരിനാൽ ഞാനെന്തിന് മറ്റുള്ളതിന്റെ നിറം പടർത്തി വികൃതമാക്കണം ? പടരേണ്ടത് എന്റെകണ്ണിലെ ചായങ്ങളല്ലെ ? നോവ് തിണ്ടെണ്ടത് എന്റെ മാത്രം വിധിയെയല്ലെ ? സാരിതലപ്പുകൊണ്ട് മിഴിതുടച്ച് കൈയിലെമഞ്ചാടിമണികളെ ഉമ്മറത്തെ കൈവരിയിൽ വെച്ച് പടികടന്ന് അകത്തേക്കു കയറി,,, അടുക്കയിൽ ചെന്ന് അടുപ്പ് കത്തിച്ച് ചായക്ക് വെള്ളം വെച്ചു,,, തുളസിയിലയും ചുക്കും ചക്കരയും കുറച്ചു ചായപൊടിയും ചേർത്ത് ഒരു കപ്പ് ചായയെടുത്ത് വീണ്ടും ഉമ്മറത്തെ പടിയിൽ വന്നിരുന്നു,,,, എവിടെനിന്നോ പറന്നുവന്നൊ ന്നൊരു വെളുത്തശലഭം അരികിലൂടെ കടന്നുപോയ്‌ !!! ഒറ്റയ്ക്കിരിക്കുമ്പോൾ ഓർക്കുവാൻ നല്ല ഓർമ്മകൾതന്ന് കടന്നുപോയവരെ ഓർത്തു പോകുന്നു,,, ഈ പടിയിലിരുന്ന് ഇടതുവശത്തെക്കു നോക്കുമ്പോൾ അടുക്കളയുടെ ചെറിയജാലകം കാണാം ഒരിക്കയ്ക്കലവിടെ സ്നേഹംമാത്രം വിളമ്പിയ എന്റെ അമ്മയുണ്ടായിരുന്നു,,, പിൻതിരിഞ്ഞു നോക്കിയാൽ എൻ കിടപ്പറവാതിലിൽ ചാരിനിന്നെന്നോട് കിന്നാരം പറയുന്ന പ്രാണന്റെ പാതിയും,,, തലയുയർത്തി നോക്കിയാൽ മുകളിലത്തെ അറയിൽനിന്നും മരഗോവണിയിറങ്ങിവരുനെന്നച്ഛനെയും,,, മുന്നിലോ !!! പരാതിയോടെന്റെ തലയ്ക്ക്തട്ടി വഴക്കിട്ടുപോകുന്ന ഏട്ടനെയും,,, ഉത്തരമില്ലാത്തലോകത്തിലേക്ക് പോയ അമ്മയ്ക്ക് ശേഷം എന്നെമാത്രം തനിച്ചാക്കി അച്ഛനും ഏട്ടനും കൂട് വിട്ട കിളികളെപോലെ ദൂരെഒരിടത്ത് കൂടുകൂട്ടി,,, മംഗല്യസൂത്രം ചാർത്തി വേളിയായ് സ്വീകരിച്ചവൻ എനിക്ക് സാമർത്ഥ്യമില്ലെന്നപേരുചൊല്ലി താലിചരടിന്റെ ബന്ധംമുറിച്ച് കടന്നുപോയിടവേ തേങ്ങികരഞ്ഞൊരൊൻ രാവിന്റെ തോഴരായത് അന്യം നിന്നുപോകാതെ ഞാൻ തിരിതെളിയിക്കുന്ന തേവാരമൂർത്തിയും ആണ്ടിലൊരിക്കൾ മാത്രം തിരിതെളിയിച്ചുകൊടുക്കുന്ന നാഗദൈവങ്ങളും മുറ്റത്തെ മഞ്ചാടിമരവുമാണ് ഓർമ്മകളെയും പടിയിക്കാമായിരുന്നു പക്ഷെ,,, കഴിയുന്നില്ല ചായം മങ്ങിതുടങ്ങിയ ഭിത്തിയിൽ തലചായ്ച്ച് മെല്ലെ കണ്ണുകളടച്ചങ്ങനെയിരുന്നു,,,, കാറ്റ് അതിശക്തമായ് വീശിയടിച്ചു,,, മച്ചിൽ എന്തോവന്ന് പതിക്കുന്നശബ്ദകേട്ട് ഞാൻ ഞെട്ടിയുണർന്നു,,, വിശക്കുന്നല്ലോ,,, വല്ലതും ഇണ്ടാക്കണമെന്ന് നിനച്ച് അടുക്കളയിൽ കയറി പത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വെച്ച് തീ കൊടുത്തു,,, കുറച്ച് ഉണക്കലരി കഴുകിയിട്ടു വേഗം ചോറുണ്ടാക്കി,,, കണ്ണിമാങ്ങാ അച്ചാറുണ്ട് പിന്നെ പപ്പടവുംകാച്ചാം മതി കുശാൽ !!! ഊണ് കാലമാക്കിയ ശേഷം കുളികഴിഞ്ഞുവന്നു,,, ഈറൻമുടി തോർത്ത് കൊണ്ട് തുടച്ചു നിൽക്കുമ്പോൾ മുറ്റതേതോ വണ്ടിവന്നുനിന്ന ഒച്ചകേട്ടത് വാതിലിന്റെ സാക്ഷമാറ്റി മുറ്റത്തേക്കു നോക്കിയപ്പോൾ കണ്ടകാഴ്ച കണ്ണുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ല ഉള്ളിൽ നിന്നും ഒരാന്തൽ ദേഹമാകെ പടർന്നുകേറി അറിയാതെ ചുണ്ടുകൾ വിതുമ്പിപറഞ്ഞു ദേവേട്ടൻ,,,,, എന്റെ പ്രാണന്റെ പാതിയായ ദേവനന്ദൻ,,, ഈശ്വരാ,,,, ഇത് സത്യമോ !!! പരദേവതമാരെ !!! ഞാൻ,,,, ഞാനെന്താ ഈ കാണുന്നെ !!! പടികയറിവന്നദേവൻ വിളിച്ചു !!! ദേവി,,,, നീ എനിക്ക് മാപ്പ് തരണം നീയില്ലാതെ എനിക്ക് പറ്റുന്നില്ല എനിക്ക് നിന്നെവേണം,, നിന്റെസ്നേഹം തിരിച്ചറിയാൻ ഞാൻ വൈകിപോയ്‌ മാപ്പ്,,, മാപ്പ്,,, അരുത് ദേവേട്ടാ എന്നോട് മാപ്പിരക്കല്ലെ എനിക്കത് സഹിക്കാൻ പറ്റില്ല,,, എന്റെ പ്രാർത്ഥനകൾക്ക് അർത്ഥമുണ്ടായല്ലോ !!! എന്റെ ദേവേട്ടനെ എനിക്ക് തിരിച്ച് തന്നല്ലോ അത് മതിയെനിക്ക്,, ദേവി,,, നമുക്ക് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം,,, നിന്നെ നഷ്ടപ്പെടാൻ എനിക്കിനിയാവില്ല ഇതുവരെ അനുഭവിച്ച ഏകാന്തതയ്ക്ക് ദുഃഖങ്ങൾക്കും വിരാമമിട്ടുകൊണ്ട് ദേവനന്ദൻ ശ്രീദേവിയെ മാറിൽ ചേർത്തുനിർത്തി നെറുകയിലുമ്മവെച്ചു,,,, ഒരു ചെറുകാറ്റ് വീശികടന്നുപോയിടവേ മുറ്റത്തെമണൽ തരികളിൽ ചുവന്നമുത്തുമണികളുടെ എണ്ണം കൂടിക്കൊണ്ടെയിരുന്നു,,, ദേവി,,,, നോക്കു,,, നിനക്കേറെ ഇഷ്ട്ടമുള്ള മഞ്ചാടികുരു,,, അവന്റെ നെഞ്ചിൽചേർന്ന് നിന്നവൾ മെല്ലെപറഞ്ഞു എനിക്കേറെയിഷ്ട്ടമുള്ളത് ഈ സ്നേഹമാണ് ദേവേട്ടാ,,,, ഇത് മാത്രം മതി എനിക്കിനി ജീവിക്കാൻ ഒരിക്കലും വിട്ടു പോകരുതെ എന്നെയിനി,,, ഇല്ല ദേവി,,, മരണത്തിന് മാത്രമേ ഇനി നമ്മളെ വേർപെടുത്താൻ കഴിയൂ,,,, നീ എന്റെതാണ് എന്റെതുമാത്രം,, അരികിൽ നീയുള്ളപ്പോൾ എന്റെ സ്വർഗ്ഗം ഇവിടെയാണ് പെണ്ണെ,,,,,✍️ ***************** സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
621 views
1 months ago
കണ്ണാടിയല്ല പലതും *************** രചന ✍️ കൃഷ്ണബാലാമണി ******************* നിലകണ്ണാടിയുടെ മുന്നിൽനിന്നപ്പോഴാണ് ചിലത് ചോദിക്കാൻ തോന്നിയത് !! മുന്നിൽ കാണുന്നതെല്ലാം സത്യമാണോ? പൊള്ളയായ വാക്കും അർത്ഥമില്ലാത്ത പ്രവർത്തിയും കൊണ്ട് കണ്ണ്മൂടികെട്ടി ഒപ്പം നടന്നവർ നയിച്ചതെല്ലാം നേരിന്റെ വഴിയായിരുന്നോ ? അവരുടെ ശരികളിലൂടെ നടക്കാൻ എന്നെയും നിർബന്ധിതയാക്കി !!! മറ്റൊരാളിലൂടെ ഒരിക്കലും നമ്മളെ കാണാനോ അറിയാനോ തേടിയിറങ്ങാനോ ശ്രമിക്കരുതെന്ന തിരിച്ചറിവുകളാൽ നേടിയ തിരിച്ചറിവുകൾ എന്നെ ഞാനാക്കി !!! കാലം പിന്നെയും എന്നെ പലതും പഠിപ്പിച്ചു !!! കാണുന്ന കാഴ്‌ചയിലെ പൊളിയും പൊരുളും മനസ്സിലാക്കിയത് ഏകാന്തപഥികയായപ്പോളാണ്,,, നമ്മെ അറിയേണ്ടത് നമ്മളാണ് അറിയിക്കേണ്ടതും നമ്മളോട് മാത്രമാണ് കാരണം ഒരു നിഴൽകൊണ്ട് പോലും കാഴ്ചയെമൂടികെട്ടാതെ ഒപ്പം നിൽക്കാൻ നമുക്ക് നമ്മളെകാണൂ,,, അത് മനസ്സിലാക്കുന്ന നിമിഷംമുതൽ വിജയത്തിന്റെ മാധുര്യം നുണയാൻ കഴിയും ഒരുവന്റെ പ്രതിഫലനമാണ് "കണ്ണാടിയിൽ തെളിയുന്നത് " എന്താണോ നാം കൊടുക്കുന്നത് അത് മാത്രമാണ് തിരിച്ച് കിട്ടുന്നതും ചിലപ്പോൾ അവിടെയും ചതികളും കുഴികളുമുണ്ടാവാം മുന്നിൽ കാണുന്നതിനെ പൂർണ്ണമായ് വിശ്വസിക്കരുത് കാരണം,,, ഒരപൂർണ്ണത എവിടെയും കാണും അത് നിഴലിലാണോ മുന്നിലെ മുകുരത്തിൽ നിന്നാണോന്ന് സ്വയം ചോദിച്ചറിയണം അനുഭവങ്ങൾ നല്ലൊരു പാഠശാലയാണ് അവിടെ ഗുരുവും ശിഷ്യനും നമ്മൾ മാത്രമാകുന്ന നേരമുണ്ട്,,, ആ ഒറ്റയാകുന്ന നിമിഷത്തിൽ നഷ്ടമായ നമ്മളെ നഷ്ടങ്ങളുടെ കണക്കുനോക്കാതെ നഷ്ടപ്പെടാതെ ചേർത്തുവയ്ക്കാൻകഴിയും,, ഒരു വീഴ്ചയും താഴ്ചയിലേക്ക് പോകാനുള്ള വഴിയല്ല,,, ഒരു മുറിവും ഉണങ്ങാതിരുന്നിട്ടുമില്ല !!! ഉറങ്ങാതിരുന്ന രാത്രികളെ കടന്നു പോയിട്ടുണ്ടാവാം എന്നുവച്ച് പിന്നീടുള്ള രാത്രികളിൽ ഉറങ്ങാതിരുന്നിട്ടില്ലല്ലോ ജീവിതത്തിന്റെ യഥാർത്ഥ അനുഭവങ്ങളിലും നേടിയെടുത്ത വിജയങ്ങളിലും വീണ് കിടന്നുറങ്ങുക,, മുന്നിലെ കണ്ണാടിയിൽ കാണുന്ന ഒരു ചലനവും നമ്മളെ വികൃതമാക്കാതിരിക്കണമെങ്കിൽ ഉറച്ചമനസ്സോടെ നമ്മളെനമ്മൾ തന്നെ അവിടെ പ്രതിഷ്ഠിക്കണം,,,, മറ്റെരാളിന്റെ നിഴലായ് മാറിയാൽ അവർമാറിയാൽ നിഴലും മായും പിന്നെ ശൂന്യതയിൽ നോക്കി അലറികരയേണ്ടിവരും,,,,, ✍️ ********************* സസ്നേഹം കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
736 views
1 months ago
ഇന്ന് ദേശീയ കപ്പദിനം ******************** ഒരു കപ്പവിശേഷം **************** രചന ✍️ കൃഷ്ണബാലാമണി ****************** മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കപ്പയുടെ ജന്മദേശം ബ്രസീൽ ആണെന്ന് പറയാട്ടെ,,, പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് കപ്പയെ ഇന്ത്യയിൽ എത്തിച്ചത് എന്നാൽ ഇത് കേരളത്തിന്റെ ഇഷ്ടവിഭവമാ യതിന് പിന്നിൽ തിരുവിതാംകൂർ മഹാരാജാവിന്റെ പങ്കുണ്ട് അന്നത്തെ മഹാരാജാവായിരുന്ന "വിശാഖം തിരുനാൾ രാമവർമ്മ" അദ്ദേഹമാണ് കപ്പകൃഷി പ്രോത്സാഹിപ്പിച്ചതെന്ന് ചരിത്രം പറയുന്നു കപ്പയിൽ വിഷാംശം ഉണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്ന ജനങ്ങളെ മഹാരാജാവ് തന്നെ കപ്പ കൃഷിചെയ്ത് പാകം ചെയ്ത് കഴിച്ച് ജനങ്ങളുടെ ഭയംമാറ്റി ഇങ്ങനെയാണ് ചരിത്രം പറയുന്നത് കാലങ്ങൾ കടക്കവെ കേരളത്തിന്റെ ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചുകൂടാത്ത ഒന്നായിമാറി നമ്മുടെകപ്പ !!! അന്ന് പട്ടിണിമാറ്റാൻ തിരുവിതാംകൂറിന്റെ മണ്ണിൽ വേരോടിയകപ്പ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടഭക്ഷണമായി മാറി വ്യത്യസ്തമായ ദേശങ്ങളിൽ വ്യത്യസ്തമായ പേരുകളിലാണ് ഈ വിദ്വാൻ അറിയപ്പെടുന്നതെങ്കിലും നമുക്ക് എന്നും കപ്പ നമ്മുടെകപ്പതന്നെ എങ്കിലും !!! കപ്പയിൽ ചെറിയ അളവിൽ സൈനൈഡ് ഉണ്ടെന്ന് കേട്ടിട്ടുണ്ട് പാകം ചെയ്യേണ്ട വിധത്തിൽ പാകം ചെയ്തു കഴിച്ചാൽ വളരെ സ്വാദിഷ്ടമായ വിഭവമാണ് നമ്മുടെ ഈ കപ്പ ഇന്ന് ബേക്കറികളിൽ വ്യത്യസ്തമായ രൂപങ്ങളിലും സ്വാദുകളിലും കപ്പ നമുക്ക് വാങ്ങാൻ കിട്ടും കപ്പ നെടുകെ പിളർന്ന് തോല് കളഞ്ഞ് ചെണ്ട കപ്പയായിപുഴുങ്ങി കാന്താരി മുളകും ഉള്ളിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ചമ്മന്തിയുണ്ടാക്കി കഴിച്ചാൽ മലയാളിയുടെ മനസ്സും വയറും നിറയ്ക്കാൻ മറ്റൊരു വിഭവത്തിനും സാധ്യമല്ല,,,, ✍️ ******************* സ്വാദോടെ കഴിക്കൂയെന്ന ആശംസയോടെ കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾