Follow
കൃഷ്ണബാലാമണി
@3738876035
51
Posts
149
Followers
കൃഷ്ണബാലാമണി
761 views
23 days ago
നീർമാതളപ്പൂക്കൾ --------------------------- യാത്രാവിവരണം രചന ✍️ കൃഷ്ണബാലാമണി ---------------------------- ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട് പക്ഷേ അത്രമേൽ പ്രണയാതുരമായി അവയെസ്നേഹിച്ച ആമിയോളം സുന്ദരമായ ഒരു നീർമാതളവും പിന്നെയിവിടെ പൂവിട്ടിട്ടില്ല,,, ഒരിക്കലും കടന്നുചെല്ലില്ലെന്ന് ഞാനോർത്ത നിർമാതളപൂക്കളുടെ രാജകുമാരിയുടെ സ്വപ്നഭൂവിൽ ഒരുസ്വപ്നം പോലെ കടന്നുചെന്നു,,, ആ മൺതരികളിൽ എന്റെ പാദങ്ങൾ പതിഞ്ഞനിമിഷം ആനന്ദമാണോ അതോ അത്ഭുതമാണോ എന്നെ പൊതിഞ്ഞതെന്നറിയില്ല,,,, മനസ്സ് വല്ലാതെ വിറകൊള്ളുന്നതായി തോന്നി,,, കുട്ടിക്കാലത്ത് വായനശാലയിൽ പുസ്തകത്തിനായി തിരഞ്ഞപ്പോഴെല്ലാം "എനിക്ക് നിന്റെ പ്രണയം വേണം അതും പ്രകടമായ് തന്നെയെന്ന് " പറഞ്ഞെഴുതിയ ആ വലിയ എഴുത്തുകാരിയുടെ പുസ്തകങ്ങളിൽ എന്റെവിരൽ പരതികടന്ന് പോയതോർക്കുന്നു,,, അന്നൊന്നും ഞാൻ നിനച്ചിരുന്നില്ല ഞാനും ഒരെഴുത്തുകാരിയാകുമെന്നും നീർമാതളപ്പൂക്കളുടെ കാവൽക്കാരിയും സ്വന്തക്കാരിയുമായവളുടെ ശ്വാസവും നിശ്വാസവും ഊർന്നുവീണിടതെത്തുമെന്നും,,,,, അവിടെക്ക് കടന്നുചെന്നപ്പോൾ അവിടത്തെ കാറ്റിനുപോലും ഒരായിരം പറയാത്ത നിഗൂഢമായ ആമിയുടെ കഥകൾ പറയാനുള്ളത് പോലെതോന്നി,,,, ഒരിക്കലും ആ വീടും നടുമുറ്റവും എനിക്കന്യമായി തോന്നിയില്ലായെന്നതാണ് സത്യം അതെന്റേതും കൂടിയാണെന്നൊരു തോന്നൽ,,,,, പൂമുഖത്തെക്ക് നേരെനോക്കിയാൽ ഒരു ചാരുകസേരകാണാമായിരുന്നു പാതികൂമ്പിയ മിഴികളിൽ തലോടിക്കൊണ്ട് എന്തോ ചിന്തിച്ചു കിടക്കുന്ന കമലസുരയ്യയെന്ന എന്റെസ്വന്തം ആമി,,,, ഒരു നറുപുഞ്ചിരിയോടെ ചുരുണ്ട് കറുത്ത മുടിയിഴകളെ ചെവിയുടെ പിന്നിലേക്ക് ഒതുക്കി വാരിയുടുത്ത കോട്ടൺ സാരി നേരെയിട്ട് എന്റെ അരികിലേക്ക് നടന്നടുക്കുന്ന ആമി,,,, അല്ല!!!! കമലാദാസന്ന നാലപ്പാട്ടെ വലിയ എഴുത്തുകാരി ബാലാമണിയമ്മയുടെ പൊന്നോമനമകൾ,,, നാടിന്റെ നാട്ടുകാരുടെ കമലാസുരയ്യ!!!! ഒരു നിമിഷം ഞാനെന്റെ കണ്ണുകളെ മുറുകെ അടച്ചു ഇത് സ്വപ്നമോ !!!!! കണ്ണ് തുറന്നു നോക്കിയപ്പോൾ മരിച്ചിട്ടും മരിക്കാത്ത മിഴികളോടെ പുറംകാഴ്ചകൾ കണ്ടിരിക്കുന്ന ആ വലിയ പ്രണയവല്ലരിയുടെ മനോഹര ചിത്രമാണെന്ന തിരിച്ചറിവെനിക്കുണ്ടായി,,,, ആരോ എന്നെ മുന്നോട്ടു കൈപിടിച്ച് നടത്തുന്നത്തുന്നു,,, മുകളിലേക്കുള്ള പടവുകൾ കയറി സ്വപ്നാടകയെപോലെഞാൻ ഒരുമുറിയിലെത്തി,,,, ഒരുനിമിഷം!!!! എന്റെമനസ്സ് ചിന്തയിലാണ്ടു കമലസുരയ്യ മരിച്ചു എന്ന് വിശ്വസിക്കാനേവയ്യ,, അവിടെമുഴുവൻ അവർ നിറസാന്നിധ്യമായ് തന്നെയുണ്ട്,,,,, ഒരുവലിയ ഹോളിലേക്കാണ് പിന്നെഞാൻ നടന്നുകയറിയത് ഉള്ളിൽ ഒരാന്തരോടെ മാത്രമേ അവരെ നെഞ്ചോട് ചേർത്തവർക്കവിടെ നിൽക്കാൻ കഴിയൂ,,, ആ മഹാ കവയത്രിയുടെപേന,, എഴുത്തിനായി ഉപയോഗിച്ച മറ്റു വസ്തുക്കൾ,,,, അന്നത്തെകാലത്ത് അവർ ഉപയോഗിച്ചിരുന്ന ടെലിവിഷൻ,,, ലാൻഡ് ഫോൺ,, കമ്പ്യൂട്ടർ,,, കിടക്ക,,, കട്ടിൽ,,, ഭക്ഷണം കഴിക്കാനായി ഉപയോഗിച്ചിരുന്ന കസേര മേശ,,, അവരുടെ പ്രശസ്തമായ പുസ്തകങ്ങളുടെയും അവരെ സന്ദർശിച്ച വ്യക്തികളുടെയും ഫോട്ടോകൾ ഒക്കെയും മികവും മിഴിവും ഒട്ടും ചോർന്നുപോകാതെ കേരള സാഹിത്യഅക്കാദമി കമലാസുരയ്യ സാംസ്കാരിക സമുച്ചയം ഒരു നിധിപോലെ കാത്തുപിടിച്ചിരിക്കുന്നു !!!! സന്ദർശകർക്കുള്ള ബുക്കിൽ ചില വരികൾ കുറിച്ച് മടക്കയാത്രയ്ക്കായ് ഒരുങ്ങുമ്പോൾ എന്റെ ഉള്ളിൽ ഒരു മോഹം,,, എന്നെന്നും ഓർമ്മയ്ക്കായി സൂക്ഷിക്കാൻ ഇവിടെ നിന്ന് എന്തെങ്കിലും കൊണ്ടുപോകണമെന്ന്,,, മുറ്റത്തേക്കിറങ്ങിയ ഞാൻ വടവൃക്ഷം പോലെ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടിലെത്തി,,,, അക്ഷരമണികളെ പോലെ ചിന്നിചിതറിക്കിടന്ന എന്നോകൊഴിഞ്ഞുവീണ ഇലഞ്ഞിമരത്തിന്റെ വിത്തുകളെ ഞാൻ ആർത്തിയോടെ പെറുക്കിയെടുത്തു,,, നാളേക്ക് വേണ്ടി മറ്റൊരു വൻമരമായി മാറാൻ അവ മണ്ണിൽ കാത്തുകിടപ്പാണ്!!!! അവയിൽ ചിലതിനെ ഞാൻ സ്വന്തമാക്കി ബാക്കിയുള്ളവ മണ്ണിലേക്ക് ആഴിന്നിറങ്ങി വളർന്നു പടർന്നു പന്തലിക്കട്ടെ,,,,, പ്രിയപ്പെട്ട എഴുത്തുകാരിയെ പോലെ പ്രിയങ്കരമാവട്ടെ,,,, കൊതിതീരാതെ ഞാൻ ആമിയുടെ സ്വന്തം നീർമാതളത്തിന്റെ ചുവട്ടിലെത്തി,,,, പഴുത്തടർന്നുവീണ നീർമാതളത്തിന്റെ ഇലകളെയും വൃത്തിയായി കൈകളിൽ അടുക്കിപിടിച്ചു,,, സർപ്പക്കാവിനോടും വട്ടക്കുളത്തിനോടും ഇല്ലിക്കൂട്ടത്തിനോടും മുറ്റത്തെമുത്തശ്ശൻ മാവിനോടും,,,, യാത്രപറഞ്ഞിറങ്ങി,,, ഒരുവേള പിന്തിരിഞ്ഞു നോക്കിയപ്പോൾ പൂമുഖത്തെ കൈവരിയിൽ പിടിച്ച് എനിക്ക് യാത്രാമൊഴിയരുളുന്ന പ്രിയപ്പെട്ട എഴുത്തുകാരിയെ കണ്ടതായിതോന്നി സാരിതലപ്പിനാല്‍ നിറമിഴിതുടച്ച് നിൽക്കുന്നതുപോലെ !!!! എന്റെയും കണ്ണുകൾ ഈറനണിഞ്ഞു ഇനിയും വരാമെന്ന് എന്നെതഴുകിയ കാറ്റിനോടും യാത്രപറഞ്ഞ് വഴിവക്കിലൂടെ നടന്നുനീങ്ങി ഉള്ളിൽ ഒരായിരം സങ്കടങ്ങളുണ്ടെങ്കിലും മടക്കയാത്ര അനിവാര്യമാണ് അപ്പോഴും മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു പ്രിയപ്പെട്ട ആമി നിനക്ക് മരണമില്ല നിന്റെ പ്രണയാർദ്രമായ അക്ഷരങ്ങളിലൂടെ വാക്കുകളിലൂടെ നീയെന്നും ജീവിക്കും നിന്റെ സ്മൃതി കുടീരത്തിലെ നാരകങ്ങൾ പൂവിടും കായ്ക്കും,,,, മറവിയില്ലാത്ത മനസ്സുകളിൽ നീ ജീവിക്കും എന്നും,,, മറ്റൊരു നീർമാതളം പോലെ കാറ്റിലാടിയുലഞ്ഞങ്ങനെ നിലകൊള്ളും.✍️ ---------------------------- സസ്നേഹം കൃഷ്ണബാലാമണി ---------------------------- #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
968 views
25 days ago
അറിയുന്നു ഞാനെന്നെ ************** രചന ✍️ കൃഷ്ണബാലാമണി ********************** ആടിയുലയുന്ന കാറ്റിനെ വകവെക്കാതെ സാവിത്രിമുന്നോട്ട് നടന്നു,,, ഉടുത്തിരുന്ന സാരിഅരകെട്ടിലൂടെ ചുറ്റിപിടിച്ചു,,, പിന്നിൽ അഴിഞ്ഞുവീണ നീളൻമുടി വാരിമെടഞ്ഞിട്ടു,,, നിഴൽവീണവഴിയിലൂടെ മുന്നോട്ടുപോകവേ ഓർമ്മകൾ നെടുവീർപ്പുതിർത്ത് പിന്നാലെകൂടി,,,, എന്റെ ഏകാന്തതയ്ക്ക് വിടനൽകി പിന്നെയും അവയോട് സംസാരിക്കേണ്ടതായ് വരുന്നു,,, കടന്ന് പോകുയെന്ന് ഉരുവിട്ടിട്ടും തലതാഴ്ത്തി അവരെന്റെ പിന്നാലെവന്നു,,, എന്തിനാണ് ഞങ്ങളെ ആട്ടിപായിക്കുന്നെ,,,, അതിനുംമാത്രം എന്ത് തെറ്റ്ചെയ്തു ഞങ്ങൾ,,, നീ തലോലിച്ചനിമിഷങ്ങളിൽ പിറവികൊണ്ടവരാണ് ഞങ്ങൾ,,, നിന്റെ മനസ്സിലാണ് ഞങ്ങളുറങ്ങിയിരുന്നത്,,, നീയാണ് ഞങ്ങളെ മുലയൂട്ടിയത്,,, നിന്റെ കൊഴുത്ത ചോരയിൽ വിരിഞ്ഞ ചുവന്നപൂക്കളാണ് ഞങ്ങൾ,,,,,, അന്ന് നീ പുളകിതയായ് ഞങ്ങളെ പുണർന്നു,,, ഇന്ന് പുഴുക്കളെ പോലെ വലിച്ചെറിഞ്ഞ് പിൻതിരിഞ്ഞോടുന്നു,,,, ഇതെന്തുനീതി,,, ഇവിടെവരൂ,,, ഞങ്ങളു അടുത്തിരിക്കു,,,, ദുഃഖവും സുഖവും നമുക്ക് പങ്കിട്ടെടുക്കാം,,, വരൂ,,,, ഒരടി മുന്നോട്ടുവയ്ക്കാനാവാതെ ഒരു നിമിഷം ഞാനവിടെ നിലയുറച്ചുപോയി, അടുത്തുകണ്ട മരത്തിന്റെ വേരിൽ വിരൽപരതിപിടിച്ച് ഇരിപ്പുറപ്പിച്ചു,,,, കരിയിലകളിൽ ചവിട്ടിശബ്ദമുണ്ടാക്കാതെ,,,, ഓർമ്മകൾ എനിക്ക് ചുറ്റിനുമിരുന്നു,,, ഓരോരുത്തരുടെയും മുഖത്തേക്ക് ഞാൻ മാറിമാറി നോക്കി,,,, ചിലതിന് നിറംമങ്ങിയിരിക്കുന്നു,,,,, മറ്റുചിലതിന് ആകെ നിശബ്ദത,,,,, ചിലർ എന്നെ തുറിച്ചു നോക്കുന്നു,,, എന്റെ മറുപടിക്കായി കാത്തുനിൽക്കുന്ന പോലെ,,,, പറയു,,,,, എന്നെ വിട്ടുപോകാൻ നിങ്ങൾക്ക് ഞാനെന്തുതരണം,,, ഞാനവയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,,,, ആവതില്ല എനിക്ക് നിങ്ങളളെ ചുമക്കാൻ,,,, ഈ ഭാരം ചുമന്നെന്റെ ശരീരവും മനസ്സും വിറകൊള്ളുന്നു,,, ഉറക്കമില്ലാത്ത രാത്രികളെ എനിക്ക് സമ്മാനിച്ചതെന്തിനാണ്,,, ഉറവവറ്റാത്ത നീർചാലുപോലെ എന്റെമിഴികളെ നിറച്ചതെന്തിനാണ്,,, ഉത്തരം നിങ്ങളാണ് എനിക്ക് തരേണ്ടത്,,, എന്റെ സ്വപ്നങ്ങൾ ഇവിടെ തകർന്നടിയുകയാണ്,,, ഇതിന് കാരണക്കാരായവർ നിങ്ങളാണ്,,, അല്ല,,, അല്ല,,, ഞങ്ങളല്ല,,, നിന്റെ അടങ്ങാത്ത ആഗ്രഹങ്ങളാണ് എല്ലാത്തിനും കാരണം,,,,, മറ്റെന്തിനൊക്കെയോവേണ്ടി,,,, നീ നിന്നെയും നിന്റെ കഴിവുകളെയും മറന്നു,,,, നീ ആരെന്നോ എന്താണെന്നോ ചിന്തയില്ലാതെ,,, ഒരുഭ്രാന്തിയെ പോലെ ചിലതിനുവേണ്ടി ദാഹിച്ചു,,,, നിന്നെ പിന്തിരിപ്പിക്കാൻ പലവട്ടം മനസ്സ്ശ്രമിച്ചു വിഫലമായിരുന്നു ആ ശ്രമം,,, ഒന്നോർത്തു നോക്കൂ,,,, നിന്റെ മനസ്സ് നിന്നെ എത്രമാത്രം സ്നേഹിച്ചു,,,, അത് കൊണ്ടല്ലെ നിലതെറ്റി വീഴാതെനിന്നെ ചേർത്ത് പിടിച്ചിരിക്കുന്നെ,,,, സ്വയം ബോധമുണ്ടാവണം,,, നീ ആരാണെന്നും എന്താണെന്നും,, അറിഞ്ഞ് നിന്നിലെ കഴിവുകളെ അടവെച്ച് വിരിയിക്കണം,,, പെറ്റുപെരുകുന്ന കുഞ്ഞുങ്ങൾക്ക് നീ മാതൃത്വവും മാതൃകയുമാവണം,,, എന്നിട്ട് അവയും പെറ്റുപെരുകട്ടെ,,, വീണ്ടും നിന്റെ കരിവളകൾ കൊഞ്ചും പാദസരത്തിന്റെ മണികൾ,,, നിന്നിൽ പ്രണയത്തിന്റെ ഭാഷയിൽ കിന്നാരം പറയും,,, അങ്ങനെയങ്ങനെ നിറം മങ്ങിയതും നിർജ്ജിവവുമായ ഓർമ്മകൾക്ക് പുതുജീവൻ പകർന്നുകിട്ടും,,,, പിന്നെ വിട്ടുപിരിയാനാവാത്തവിധം നീ ഞങ്ങളെ തഴുകും തലോടും,,,,, സാവിത്രിയുടെ ചുവന്ന അധരങ്ങളിൽ ഒരു നറുപുഞ്ചിരി വിടർന്നു,,,, അതെ,,,, എന്തെന്നില്ലാത്ത ഒരു സന്തോഷം,,,, എന്നെ മനസ്സിലാക്കാൻ എനിക്കേകഴിയു,,, ഞാനാണ് എനിക്കെല്ലാം,,, എന്നെ ഞാനറിഞ്ഞില്ലെങ്കിൽ പിന്നെ ആര് അറിയാനാണ്,,, ആർത്തിയോടെ മെല്ലെ എണീറ്റ് നിന്ന് ചുറ്റിനും നോക്കി,,, മുൻമ്പ് കണ്ടിട്ടില്ലാത്തവിധം,,, തൊടിയിലെ മാവിനും പ്ലാവിനും ഇലഞ്ഞിമരത്തിനും കടലാസ് പൂക്കൾ വിരിയുന്നചെടിക്കും,, ഭംഗിതോന്നി,,, ആഹാ!!!!! ഇനിയെന്റെ ജാലകവാതിൽ അടഞ്ഞുകിടക്കില്ല,,, പരക്കട്ടെ പ്രകാശം ഇരുൾ അടഞ്ഞ മുറിയിലും എന്റെ മനസ്സിലും,,, ഓർമ്മകളെ നിങ്ങളില്ലെങ്കിൽ ഞാനില്ല,,,, നിങ്ങൾക്ക് വേണ്ടി നിറമുള്ള പുത്തനുടുപ്പുകൾ ഞാൻതുന്നും,,, ശലഭങ്ങളെ പോലെ പാറിപ്പറക്കാൻ ചിറകുകൾ തരും,,, ഇനിയെന്റെ രാത്രികളിൽ അടക്കിപ്പിടിച്ച ദീർഘ നിശ്വാസങ്ങളുണ്ടാവില്ല,,,, ശാന്തമായ ഉറക്കം മാത്രം,,,, മിഴിനീരു വീണ് നനഞ്ഞ തലയിണകളോട് അടക്കിവെച്ച പലതും പറയാനുണ്ട്,,, എന്റെ മാറിന്റെ ചൂടേറ്റവയും ദീർഘനേരം ഉറങ്ങട്ടെ,,,,,, ഒരു പുതിയ പുലരിയെ വരവേൽക്കാൻ ശാന്തമായ ഉറക്കം നല്ലതല്ലേ,,,, ഉറച്ചമനസ്സോടെ സാവിത്രി ഇല്ലത്തിന്റെ കൽപ്പടവുകൾ കയറാൻതുടങ്ങി,,, പടിപ്പുരവാതിൽ കടന്ന് തലവെറുതെ തിരിച്ച് പിന്നിലേക്ക് നോക്കി മടിച്ചുനിന്നഓർമ്മളെ തിരിച്ചു വിളിച്ചു,,, വരൂ,,,, എന്റെ പടിപ്പുരവാതിൽ ഇനി നിങ്ങൾക്കു കൂടിയുള്ളതാണ് എപ്പോൾ വേണമെങ്കിലും കടന്നുവരാം,,,,, ഒപ്പമിരിക്കാം,,,, മുറ്റത്തും തൊടിയിലും കൈപിടിച്ച് നടക്കാം,,,, സാവിത്രിയിനി കരയില്ലാ,,, പുടവത്തുമ്പ് പിന്നിൽ വിടർത്തിയിട്ടു,, പിന്നിയിട്ടനീളൻമുടി കെട്ടഴിച്ചിട്ടു പാറിപ്പറക്കട്ടെ,,,, ഇവിടെ ബന്ധനങ്ങളില്ല എനിക്കും നിങ്ങൾക്കും,,,,, ഉമ്മറത്തേക്ക് കയറി ഭസ്മകൊട്ടയിൽ നിന്ന് ഒരുനുള്ള് ഭസ്മമെടുത്ത് നെറ്റിയിൽ വരച്ചു,,,, തൂക്കുവിളക്കിലെ തിരിനീട്ടിയിട്ടു മനമുരുകി പ്രാർത്ഥിച്ച് തിരിതെളിച്ചു,,, കൂപ്പുകൈയോടെ മന്ത്രിച്ചു മൺമറഞ്ഞ പിതാമഹന്മാരെ,,, പരദേവതകളെ,,,, ജീവിതത്തിന്റെ ബാക്കിപത്രമായ ഈ ഇല്ലത്തിന്റെ മണ്ണിൽജീവിക്കുന്ന ഇവൾക്കിനി നിങ്ങളാണ് തുണ,,, കൈപിടിക്കണേ,,,, ഏറെനേരം കണ്ണുകളടച്ച് അങ്ങനെനിന്നു,,,, മുറ്റത്തെ മരച്ചില്ലകളിൽ തലോടിയകാറ്റ് സാവിത്രിയെയും തഴുകികടന്നുപോയി ആരുടെയൊക്കെയോ ആശിർവാദങ്ങൾ അവൾക്കായി ചൊരിയുന്നതുപോലെ,,,,✍️ ********************* സസ്നേഹം കൃഷ്ണാബാലാമണി #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
1.2K views
25 days ago
കവിത നാട്ടുനടപ്പ് ------------------------- രചന ✍️ കൃഷ്ണബാലാമണി. ******************* നാട്ടുനടപ്പെന്ന് ചൊല്ലിപ്പറഞ്ഞെന്നെ.... വീട്ടു തടങ്കലിൽ ഇട്ടുചിലർ... പെണ്ണല്ലേ... നീയെന്ന്.. പിന്നിൽ പറയുന്ന വാക്കുഞാനൊത്തിരികേൾപ്പതുണ്ട്.... നാട്ടുനടപ്പിന്റെ.. പേരിൽ ചിലരെന്റെ.. നാവു മുറിച്ചു കടന്നീടവേ.. പാതിയായി പോയൊരെൻ നാവിൽ തിരിയാതെ... വാക്കുകൾ പാതി മുറിഞ്ഞിടവേ... പെണ്ണിന്റെ ചിന്തയ്ക്ക്.. പെണ്ണിന്റെ വാക്കിന്... പെണ്ണിന്റെ നോവിനിനെന്തു വില... പെണ്ണവൾക്ക് പൊന്നിന്റെ തൂക്കമുണ്ടെങ്കിലോ... പൊന്നാണവളെന്നവാക്കുകേൾക്കാം.. ചിലർ വിട്ടുതടങ്കലിൽ ഇട്ടതിനാലിന്ന്... പെണ്ണിന്റെ മൂർച്ച മുറിഞ്ഞു പോയി... സ്ത്രീധനമെന്നൊരു.. മാമൂല് ചാർത്തിയ പന്തയചന്തയിൽ... ചേലത്തലപ്പിനാൽ മൂടിപ്പിടിച്ചവൾ... നോക്കുകുത്തി പദമേറ്റുവാങ്ങി... നാട്ടുകൂട്ടത്തിന്റെ മുന്നിൽ പതറാതെ വാക്കിനാൽ പടവെട്ടി... നിന്നൊരുത്തി.. നീതിക്കുവേണ്ടി പൊരുതുന്ന.. പെണ്ണിന് നാട്ടു നടപ്പുകൾ എന്തിനാവോ.. പിഞ്ചിനെ പെറ്റൊരു... പെണ്ണിനെ പോറ്റുവാൻ... ഇവിടെ.. നാട്ടു നടപ്പുകൾ എന്തിനാണ്... നാട്ടുനടപ്പെന്ന ഭൂതങ്ങളില്ലാത്ത നാട്ടുവഴിയെ നടന്നിടണം... ഈ നട്ടുനടപ്പെന്ന ചങ്ങലക്കണ്ണികൾ ഓരോന്നും... പൊട്ടിച്ചെറിഞ്ഞീടണം... നാട്ടു നടപ്പുകൾ കെട്ടുകഥകളായ് നാടും കടന്നങ്ങു പോയിടണം.... ജീവിതം ഒഴുകിയൊഴുകിയോരോ.. നാട്ടുവഴിയോരവും താണ്ടിയിടവേ... പെണ്ണെന്നും നാട്ടു.. നടപ്പിന്റെ പേരിലായ്... നാലാളറിയാതെ പോയിടുന്നു... നാലാളറിയുന്ന നാളിലോ... പെണ്ണവൾ മണ്ണിന്റെ മാറിലലിഞ്ഞിരിക്കും... പിന്നെപറയും... പെരുമയിലൊക്കെയും... ആ... പെണ്ണോ... അവളൊരു പൊന്നായിരുന്നെന്ന്.... ഒരു പെൺകൊടിയും. ഇനിയുമിവിടെ സ്ത്രീധനമെന്ന വിഷജ്വാലയേറ്റ് പൊലിയാതിരിക്കട്ടെ.... തുല്യമായ അവകാശങ്ങളിൽ അവളും വളരട്ടെ...✍️ സസ്നേഹം. കൃഷ്ണബാലാമണി. ---------------------------- 27/11/ 2024 ബുധൻ. #🖋 എൻ്റെ കവിതകൾ🧾
കൃഷ്ണബാലാമണി
4.3K views
2 months ago
കാറ്റിലണയാത്ത തിരിനാളം ******************** രചന ✍️ കൃഷ്ണബാലാമണി ********************** മുറ്റത്തെമാവിലെ ഇലകൾ കാറ്റിൽ കരയാൻതുടങ്ങി,,, ചില്ലകളിൽ ചേക്കേറിയ കിളികുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു,,, അമ്മകിളിയെങ്ങോ പറന്നുപോയ്‌ കാണും,,, കാറ്റ് ശക്തിയായ് വീശുന്നു ഞാൻ മെല്ലെവാതിൽ തുറന്ന് ഉമ്മറത്തുവന്നിരുന്നു സന്ധ്യക്ക് തെളിച്ച തൂക്കുവിളക്കിൽ തിരി ഇപ്പോഴും കത്തുന്നുണ്ട്,,, മെല്ലെ തലനീട്ടി മാനത്തുനോക്കി ദൂരെകുന്നിൻ മുകളിലെ കുടിലുക ളിൽ മണ്ണെണ്ണവിളക്ക് കാത്തുന്നപോലെ ആകാശത്ത് നക്ഷത്രകുഞ്ഞുങ്ങൾ,,,, അവയിൽചിലതെ ന്നെ കണ്ണുചിമ്മികാണിച്ചു കുറച്ചകലത്തായി ചന്ദ്രകലകാണാം രാത്രിക്ക് കനം കൂടുന്നു,,, എന്നിട്ടുമെന്തേ തൂക്കുവിളക്കിലെ തിരിമാത്രം അണയാതെ കത്തുന്നു,,,, ഉമ്മറത്തെ ഇരുട്ടിന് കൂട്ടായും എന്റെയുള്ളിലെ ഒരിക്കലും തെളിയാത്ത പടുതിരിക്ക് വെളിച്ചമേകാനും നിലകൊള്ളുന്നതാ ണോ,,,, എന്തുതന്നെയാണെങ്കിലും ഏകാന്തതയിൽ എനിക്ക് കൂട്ടിനായ് നീയുള്ളതാണെന്റെ ആശ്വാസമെന്ന് തൂക്കുവിളക്കിനോട്‌ മൂകമായ് ഞാൻ മൊഴിഞ്ഞു,,,, ആരെല്ലാമോ കലപിലകൂട്ടിയ വീട്ടിൽ ഇന്ന് ഏകയായിരിക്കു മ്പോൾ ഓർക്കാൻ നല്ലതും ചീത്തയുമായ കുറെ ഓർമ്മകൾമാത്രംബാക്കിയാവുന്നു,,, ചാരുകസേരവലിച്ചിട്ട് വെറുതെയിരുന്നു,,, കാത്തിരിക്കാൻ നിറയെ പ്രിയപ്പെട്ടവരുണ്ടായിരുന്നകാലം,,, ഓർക്കാൻ സുഖമുള്ള നല്ലനാളുകൾ,,,, ദീർഘമായി ശ്വാസമെടുത്ത് തലചായ്ച്ചുവെച്ചു,,, ഇന്നലകളെ ഓർക്കാൻ കൊതിതോന്നുന്ന നിമിഷത്തിൽ ഞാനെന്റെ ഓർമ്മകളെ കൂട്ടിനായിവിളിക്കും,,, വരൂ,,,, മടങ്ങിവരാത്ത നാളിലേക്ക് നിനക്കും എനിക്കുമായ് മൗനമായ് യാത്രപോകാം,,, കണ്ണുകൾ മെല്ലെ അടച്ചു പാതിമയക്ക ത്തിലങ്ങനെകിടന്നു,, നേരം സന്ധ്യയാവുന്നു ജോലികഴിഞ്ഞു ശ്രീദേവിവീട്ടിലേക്ക് നടന്നു തിരക്കേറിയ റോഡിലൂടെ ഏറെനടന്നാലെ വീട്ടിലെത്തു,,,, വീട്ടിലെയ്ക്കുതിരിയുന്ന വഴിതുടങ്ങുന്നത് പാടവരമ്പിലാണ്,,,, സന്ധ്യയായതിനാൽ നല്ല തണുത്തകാറ്റുമുണ്ട് വിട്ടിൽ വിളക്ക് തെളിച്ചിട്ടുണ്ടാവുമിപ്പോൾ,,, കാലുകൾക്ക് ഒന്നുകൂടി വേഗതകൂട്ടിനടന്നു,,, ദൂരെനിന്ന് നോക്കിയാൽ പടിപ്പുര തുറന്നു കിടക്കുന്നതു കാണാം എനിക്കായുള്ള കാത്തിരിപ്പിന്റെ അടയാളമാണത്,,, പടിപ്പുരയ്ക്ക് താഴെയുള്ള കൽപ്പടവിൽ കയറിയപ്പോൾ തന്നെ കേൾക്കാം ഉച്ചത്തിലുള്ള അമ്മയുടെ ഹരിനാമകീർത്തങ്ങൾ,,,, എന്റെ കാൽപെറുമാറ്റം കേട്ടപ്പോൾ അമ്മ പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കി,,, ആ ശ്രീമോള് വന്നോ,, ഈറൻമുടി തുമ്പുകെട്ടി നെറ്റിയിൽ ഭക്ഷണക്കുറി ചാർത്തി ജീവിതം പാതിയിലേറെ എണ്ണികഴിഞ്ഞ,,, ആദ്യമായ് എനിക്ക് തേനുംവയമ്പും ഊട്ടിത്തന്ന,,, അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻനേരം വികൃതികാട്ടിയ എനിക്ക് നാവിൽ ഹരിശ്രീയും സരസ്വതിമന്ത്രവും സ്നേഹത്തോടെ അമൃതായ് വിളമ്പി എന്നെഞാനാക്കിയ എന്നമ്മ,,, മേലേപ്പാട്ട് തറവാട്ടിലെ വാസുദേവനെന്ന എന്റെഅച്ഛന്റെ നല്ലപാതി ഗായത്രിദേവി,,, ഇപ്പോഴും ശിഷ്ഠമായജീവിതം മക്കൾക്കായ് പ്രാർത്ഥനയോടെ മാറ്റിവെച്ചിരിക്കുന്നു,, ഉമ്മറത്തേക്ക് കയറിയ ഞാൻ അമ്മയോട് ചോദിച്ചു,, ദേവേട്ടനെത്തിയില്ലേ അമ്മേ,,, ഇല്ല മോളെ,,, രണ്ടുമക്കളാണ് ഞങ്ങൾ ചേട്ടൻ ദേവചന്ദ്രനും ഞാനും,,, ചേട്ടൻ ടൗണിൽ പലചരക്ക് കടനടത്തുന്നു അവിവാഹിതൻ,,, പെങ്ങളെകെട്ടിച്ച് വിട്ടശേഷം മാത്രം കെട്ടാമെന്നു കരുതി ജീവിതം മാറ്റിവെച്ചയാൾ,,, നീയെന്താ പുറത്തുതന്നെ നിൽക്കണേ,,, അമ്മയുടെ ശബ്ദം എന്നെ ഓർമ്മകളിനിന്ന് മടക്കിവിളിച്ചു,,,,, വേഗം മുറിയിലേക്ക് പോയി ബാഗും കയ്യിലെ വളയും വാച്ചും ഊരി മേശപ്പുറത്ത് വച്ചു,,, ഒന്ന് മേല് കഴുകിവരാം അമ്മേ,,, കുളികഴിഞ്ഞ് അമ്മയ്ക്കൊപ്പം ഇരുന്ന് കുറച്ചുനേരം നാമം ജപിച്ചു,,, സമയം ഏറെ കടന്നുപോയി മുറ്റത്ത് ബൈക്കിന്റെ ഒച്ച കേട്ടു ദേവേട്ടൻവന്നതാണ്,, ഞാൻ എണീറ്റ് മുറ്റത്തേക്ക് ചെന്നു,,, അപ്പോളൊരു പതിവുചോദ്യം,,, നീ എപ്പോഴെത്തി,,, ദാ,,, വന്നതേയുള്ളൂ,, എനിക്കിന്ന് നിന്നോട് കുറച്ച് സംസാരിക്കണം,,, നിന്റെ തിരക്കെല്ലാം കഴിഞ്ഞു ഒന്നെന്റെ റൂമിലേക്ക് വരു,,,, അമ്മയെയും കൂട്ടിക്കോ,,, ദേവൻ പറഞ്ഞു,,, എന്താണാവോ!!!! പുതിയ കാര്യമെന്ന് മനസ്സിൽചിന്തിച്ച് ഞാൻ തലയാട്ടി സമ്മതിച്ചു,,, അത്താഴമെല്ലാം കഴിച്ച് അടുക്കള പണിയെല്ലാം തീർത്ത് ഞാനും അമ്മയും ദേവേട്ടന്റെ മുറിയിലേക്ക് ചെന്നു,,, ഇരിക്കമ്മേ ദേവൻപറഞ്ഞു,,, ഇവളുടെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ഉറപ്പിക്കണം,,, വിവാഹം കഴിഞ്ഞ് അധികനാളൊന്നും അവനോടൊപ്പം ജീവിച്ചില്ലല്ലോ,,,, പിന്നെന്താ ഇവൾക്കൊരു പുതിയ ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്,,, ഓ,,, എനിക്ക് മനസ്സിലായി ദേവേട്ടനും ഇപ്പോൾ ഞാനൊരു ശല്യമായി അല്ലേ,,, സംസാരത്തിന്റെ തുടക്കത്തിലെ ഞാൻ ഇടപെട്ടു,,, അങ്ങനെയൊന്നുമല്ല കുട്ടി,,,, നിനക്കൊരു ജീവിതം വേണം,,, എന്നാലെ എനിക്കും അമ്മയ്ക്കും സമാധാനമാകു,,, അതുകൊണ്ട് നീ സമ്മതിക്കണം,,, നല്ല ഒരു ആലോചന വന്നിട്ടുണ്ട്,,, നമുക്കതുമായി മുന്നോട്ടു പോകാം,,, ഏറെ നേരത്തെ നിർബന്ധത്തിനു ശേഷം ഞാൻ പാതിസമ്മതിച്ചു,,, അങ്ങനെയാണെങ്കിൽ നാളെ ഞാനും അമ്മയും പയ്യന്റെ വീട്ടിലേക്ക് ഒന്നു പോകാം,,, അങ്ങനെ അത് തീരുമാനമായി,,, പിറ്റേദിവസം രാവിലെ അമ്മയും ദേവേട്ടനും പാലക്കാടുള്ള പയ്യന്റെ വീട്ടിലേക്ക് ബൈക്കിൽ യാത്രയായി,,, വീട്ടിലെ പണികൾ എല്ലാം ഒതുക്കി ഞാനും ഓഫീസിലേക്ക് പോയി ഞാൻ ജോലി ചെയ്യുന്നത് നാട്ടിലെ ഒരു ഗവൺമെന്റ് സ്കൂളിൽ LD ക്ലർക്കായാണ്,,, ജോലിക്ക്കയറി ഒരു 11 മണിയായികാണും എന്റെ സെക്ഷനിലേക്ക് പ്യൂൺചേട്ടൻഓടി വന്നു,,, സാറെ,,,, സാറിനെ ഹെഡ്മാസ്റ്റർ വിളിക്കുന്നു,,,, ഒന്ന് വരൂ,,, എന്താകാര്യമെന്നറി യാതെ ഞാൻ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു,, സഹപ്രവർത്തകർ എല്ലാരും കൂട്ടംകൂടി നിൽപ്പുണ്ട്,,, എന്നെ കണ്ടതും അവരിൽ ചിലർ അടുത്തേക്ക് വന്നു ചേർത്തുപിടിച്ചു,,, മോളെ,,,, നീ വിഷമിക്കരുത്,,, നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം,, എന്താ കാര്യം ടീച്ചർ,, ഞാൻ അവരോട് ആരാഞ്ഞു,,, ഒന്നുല്ല നമുക്ക് പോവാം,,,, ആ പോവാം,,, ഒന്നും മനസ്സിലാവാതെ ഞാൻ സമ്മതിച്ചു,,, അങ്ങനെ സ്കൂളിൽ നിന്നും ചില അദ്ധ്യാപർ എന്റെയുംകൂടി വീട്ടിലേക്ക് യാത്രയായി വഴി മദ്യേ എന്നോട് പറഞ്ഞതു കേട്ട് ഞാൻബോധം കേട്ടുവീണു,,,, പാലക്കാട്‌ മണ്ണാർകാട് വെച്ച് ഒരു അപകടത്തിൽ അമ്മയും ദേവേട്ടനും പോയി,,,, ഇടി തീ പോലെയാണ് എന്റെ ജീവിതത്തിൽ ആ വാർത്തകേട്ടത്,,, ദിവസങ്ങൾ കടന്നു പോയി,,, ആളുകൾവന്നും പോയുമിരുന്നു,,, യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവരാൻ പിന്നെയും നാളുകളെടുത്തു,,, പതുക്കെ പതുക്കെ എല്ലാം ഉൾക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു,,,, സ്നേഹത്തോടെ എന്നോട് സംസാരിച്ചിരുന്നവർ അടക്കം പറയുന്നത് കേട്ടു,,,, ഈ പെണ്ണിന്റെ ജാതകം ശരിയല്ല,, കണ്ടില്ലേ ഭർത്താവും വാഴില്ല,,, ഇപ്പോൾ ദാ കണ്ടില്ലേ,,, പെറ്റമ്മയും കൂടപ്പിറപ്പും പോയി,,, ഇതൊരു വല്ലാത്ത ജന്മമാണ്,,, കാതുകളിൽ കൂരമ്പുപോലെ തുളച്ചുകയറിയ വാക്കുകൾ കേട്ട് ആദ്യമാദ്യം വേദന തോന്നി പിന്നെ ഞാനും ഉൾക്കൊണ്ടു,,, അതെ ഞാൻ ഒരു നശിച്ച ജാതകക്കാരിയാണ്,, ജീവിതത്തിൽനിന്നും ഒളിച്ചോടി നാളുകളെ മറക്കാൻ കഴിയുമോ,,, ആഗ്രഹിച്ചു നേടിയ ജോലിയായിരുന്നിട്ട് പോലും സമൂഹത്തിനോട് പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ രാജിവച്ചു,,,, സഹപ്രവർത്തകർ പലരും ജോലിയിൽ തുടരാൻ നിർബന്ധിച്ചു,,,, പാപജാതകക്കാരിയെന്നും നശിച്ചജന്മമെന്നുമുള്ള വാക്കുകൾ അവിടന്നും ഇവിടുന്നും കേട്ട് കേട്ട് കാതടച്ചുപോയി,,,, ഇന്ന് മുപ്പത്തേഴാമ ത്തെ വയസ്സിൽ വാർദ്ധക്യത്തിനായി കാത്തിരിക്കുന്നു,,,, എന്റെ പടിപ്പുരകടന്ന് പ്രിയമുള്ളആരും കടന്നുവരാനില്ലാത്തതിനാൽ കരിയിലകൾ മൂടിയ കൽപ്പടവിലേക്ക് തൂക്കുവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ വെറുതെ നോക്കിയിരിക്കും,,,, നന്നെചെറുപ്പത്തിൽ വിധവയായവൾക്ക് നിറമുള്ള സ്വപ്നങ്ങൾ കാണാൻ പോലും യോഗ്യതയില്ലല്ലോ,,, ഉള്ളിലെ ആന്തൽ ദീർഘനിശ്വാസമായ് പുറത്തേക്കു വന്നു,,, കാറ്റിന് ഏതോ പൂക്കളുടെ മണം ആരോ തൊടിയിലൂടെ നടക്കുന്നോ ? ശ്രീമോളെയെന്ന് അമ്മവിളിക്കും പോലെ !!! ദേവി,,,യെന്ന് ദേവട്ടനും വിളിച്ചുവോ ? ഒരിക്കൽ ഈ പടിപ്പുരയും കടന്ന് അവരുടെ അടുത്തേക്ക് ഒരു യാത്രപോണം,,, പിന്നൊരുക്കങ്ങളി ല്ലാത്തൊരു യാത്ര,,, വെളുത്തപുടവ വാരിപ്പുതച്ചുകൊണ്ട് ശ്രീദേവി മുറിയിലേക്ക് കയറിപ്പോയി,,,, ദ്രവിച്ചുവീഴാറായ പടിപ്പുര വാതിൽ കാറ്റിൽ ശക്തിയായി അടയുന്ന ഒച്ചകേട്ടു,,,,, പിന്തിരിഞ്ഞു നോക്കിയാൽ ഒരുപക്ഷേ ആയിരം ചോദ്യശരങ്ങൾ വേഷമിട്ടാടുന്നത് കാണേണ്ടിവരും അതുകൊണ്ട് പിന്തിരിഞ്ഞു നോക്കുന്നില്ല,,,,✍️ ********************* സസ്നേഹം കൃഷ്ണബാലാമണി #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🖋 എൻ്റെ കവിതകൾ🧾