യാത്രയായത് ബി ജെ പി യുടെ
ഇടുക്കിയിലെ പരിചിത മുഖം
തൊടുപുഴ : ഇടുക്കി ജില്ലയില്‍ നിന്നുള്ള ഏറ്റവും സീനിയറായ ബി.ജെ. പി. നേതാവ് ജി. കൃഷ്‌ണന്‍കുട്ടി വിട പറഞ്ഞു. ഇടുക്കി ജില്ലയിലെ ബി. ജെ. പിയുടേയും ജനസംഘത്തിന്റേയും ചരിത്രം ജി. കൃഷ്‌ണന്‍കുട്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും മാറ്റി നിര്‍ത്തി ചിന്തിക്കാന്‍ പോലുമാകില്ല. അത്രകണ്ട സംഘടനയുമായി ഇഴുകി ചേര്‍ന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സംഘടനയ്‌ക്ക് എന്ന പോലെ തന്നെ എനിക്കും ഏറെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തോട്. 37 വര്‍ഷത്തെ സൗഹൃദത്തിനാണ് അവസാനമാകുന്നത്. 1989 ല്‍ എം. എന്‍. ജയചന്ദ്രന്‍ ലോകസഭയിലേക്ക് മത്സരിക്കുന്ന അവസരത്തിലാണ് ഞാന്‍ ആദ്യമായി കൃഷ്‌ണന്‍കുട്ടി ചേട്ടനെ പരിചയപ്പെടുന്നത്. ആ ബന്ധം ഏതാനും മാസം മുമ്പ് കുമളിയില്‍ അദ്ദേഹത്തില്‍ മില്ലില്‍ പോയി കാണുമ്പോഴും ഊഷ്‌മളമായി തുടരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ജില്ലയിലെ പഴയകാല പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ എനിക്കും ഏറെ സങ്കടകരമാണ്.
ബ.ജെ.പി. യുടെ പൂര്‍വ്വ രൂപമായ ജനസംഘത്തിന്റെ ജില്ലയിലെ സജ്ജീവ പ്രവര്‍ത്തകരായിരുന്നു. കഷ്‌ണന്‍കുട്ടി ചേട്ടനും അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും എല്ലാം. ബി ജെ പി രൂപീകൃതമായപ്പോള്‍ അവരെല്ലാം തന്നെ ബി.ജെ. പി യുടേയും മുന്നണി പോരാളികളായി മാറിയിരുന്നു. ജില്ലയില്‍ ആദ്യമായി ബിജെപിയില്‍ അംഗത്വം എടുത്തവരില്‍ കൃഷ്‌ണന്‍കുട്ടി ചേട്ടനും കുടുംബവും ഉള്‍പ്പെട്ടിരുന്നു. ബിജെപി രൂപീകൃതമായ അന്നു മുതല്‍ ഇന്നു വരെ 46 വര്‍ഷക്കാലം സംഘടനാ ഉത്തരവാദിത്വങ്ങള്‍ തുടര്‍ച്ചയായി വഹിച്ച് ബിജെപിയില്‍ തുടരുന്ന മറ്റൊരാള്‍ പോലും ഇടുക്കി ജില്ലയില്‍ ഉണ്ടാകില്ല. പ്രയത്തൈയോ ആരോഗ്യത്തേയോ വക വയ്‌ക്കാതെ ഇന്നും കക്ഷത്തില്‍ ഒരു കറുത്ത ബാഗും വായ് നിറയെ മുറുക്കാനുമായി എവിടെയും ഓടിയെത്തുമായിരുന്നു അദ്ദേഹം.
ഒരു കുടുംബത്തില്‍ നിന്നു തന്നെ ജേഷ്‌്‌ഠാനുജന്‍മാര്‍ ബി. ജെ. പി. ജില്ലാ പ്രസിഡന്റുമാരായ ചരിതം സംസ്ഥാനത്തു തന്നെ മറ്റൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. കൃഷ്‌ണന്‍കുട്ടി ചേട്ടനെ കൂടാതെ സഹോദരന്‍ അഡ്വ. ജി. രാമചന്ദ്രനും ബി. ജെ. പിയുടെ ഇടുക്കി ജില്ലാ പ്രസിഡന്റായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മൂന്നു ടേമുകളില്‍ ബി ജെപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ജി. കൃ്‌ണന്‍കുട്ടി. അതിനു പുറമെ വിവിധ ചുമതലകളും സംഘടയില്‍ വഹിച്ചിട്ടുണ്ട്. പാര്‍ട്ടി ദേശീയ സമിതി അംഗം, സംസ്ഥാന സമിതി അംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ ട്രഷറര്‍ തുടങ്ങിയ നിരവധിയായ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എന്ന ചുമതലയാണ് വഹിച്ചിരുന്നത്.
ഒരു കാലത്ത് കുമളിയില്‍ എത്തുന്ന സംഘടനാ പ്രവര്‍ത്തകരുടെ താവളമായിരുന്നു കൃഷ്‌ണന്‍കുട്ടി ചേട്ടന്റെ വീടും മില്ലും എല്ലാം . കുമളിയിലെ ഏക തടി മില്ലായിരുന്നു കൃഷ്‌ണന്‍ കുട്ടി ചേട്ടന്റേത്. കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഒന്നും വരുത്താതെ ആ മില്ല് ഇന്നും പഴയ പടി തുടരുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് കുമളിയില്‍ ചെന്ന് കൃഷ്‌ണന്‍കുട്ടി ചേട്ടനെ കാണുമ്പോള്‍ പഴയ വീടിനെക്കുറിച്ചും , അതു പൊളിച്ചു കളഞ്ഞതിലെ സംഘടവും എല്ലാം അദ്ദേഹം പങ്കു വച്ചിരുന്നു. അറയും നിരയും തളവും എല്ലാമായിട്ടുള്ള ആ വീട്ടില്‍ പലപ്പോഴും പോകുവാനും അവിടെ താമസിക്കുവാനുമെല്ലാം എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൂട്ടുകുടുംബ സമ്പ്രദായം ആയിരുന്നു ആ വീട്ടില്‍ നിലനിന്നിരുന്നത്.
കൃഷ്‌ണന്‍കുട്ടി ചേട്ടന്റെ വേര്‍പാടിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഇടുക്കി ജില്ലയിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. പാര്‍ട്ടീ രൂപീകൃതമായ അന്നു മുതല്‍ ഇന്നു വിട പറയുന്നതുവരെ പാര്‍ട്ടിക്കുറിച്ച് ചിന്തിക്കുന്ന ഏവിടെയും ഓടി എത്തുന്ന പഴയ കാലത്തിന്റെ ചരിത്രം പറയുന്ന ഒരു കാലഘട്ടത്തിന് ഇവിടെ തിരിശ്ശീല വീഴുന്നു
സന്തോഷ് അറയ്‌ക്കല്
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🔶 BJP #😢കണ്ണുനീർ