Follow
Jayaram
@jayaar
1,199
Posts
1,331
Followers
Jayaram
502 views
1 days ago
*വാഴ 2 കാണാൻ ബി എൽ ഒ മ്മാരും* SIR മുതൽ തെരഞ്ഞെടുപ്പുവരെ ഓടി നടന്ന് പണിഎടുത്ത ബി എൽ ഒ മ്മാർ എറണാകുളം ഷേണായീസ് തിയേറ്ററിൽ വെച്ച് ആൺകുട്ടികൾക്ക് അച്ഛൻമാരുമായുള്ള ബന്ധം മുൻനിറുത്തി ചെയ്ത വാഴ ll: ബയോപിക് ഒഫ് ബില്യൺ ബ്രോസ് സിനിമ കണ്ടു. അമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെ ആണെന്ന് പറയുമ്പോഴും ഇളയ മക്കൾ എന്നും ഇളയതായിരിക്കുകയും മൂത്ത മക്കൾ വളരെ ചെറുപ്പത്തിൽ തന്നെ മുതിരുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. ‘അമ്മയ്ക്ക് അല്ലെങ്കിലും അവനെ/അവളെ അല്ലെ കൂടുതൽ ഇഷ്ടം’ എന്ന് പറയേണ്ടി വന്നിട്ടുള്ള മക്കളുടെ ഉള്ളിൽ തറയ്ക്കുന്നതാണ് സിനിമയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്ന ആ വേർതിരിവ്. അങ്ങനെ പല കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്ന് കിട്ടാതെ പോയ സ്നേഹത്തിനും പലയിടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന അവഗണനകൾക്കും കുട്ടികൾ ആശ്വാസം കണ്ടെത്തുന്നത് സൗഹൃദങ്ങളിലാണ്. ‘ഞാൻ അല്ലാതെ പിന്നാര്’ എന്ന് പറഞ്ഞ് കൂടെ കൂടുന്ന മനുഷ്യരിലാണ്. പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ഹൗസ് ഫുൾ ആയി തുടരുകയാണ് വാഴയുടെ പ്രദർശനം. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രം കണ്ട ബി എൽ ഒ മ്മാർ മികച്ച അഭിപ്രായമാണ് പറഞ്ഞത്. #🍿 സിനിമാ വിശേഷം
Jayaram
665 views
3 days ago
' *ഭരതനാട്യം 2: മോഹിനിയാട്ടം* ഭരതൻ നായരുടെ മരണത്തോടെ ആദ്യ ഭാഗം അവസാനിച്ചപ്പോൾ, അയാളുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ് 'മോഹിനിയാട്ടത്തിന്റെ കഥ ആരംഭിക്കുന്നത്. ഈ രംഗങ്ങൾ ചിത്രീകരിച്ചത് ആലുവ അദ്വൈതാശ്രമത്തിൽ വെച്ചായിരുന്നു. ഭരതൻ നായരുടെ രഹസ്യഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശശിയും കുടുംബവും ശ്രീകണ്ഠപുരത്ത് എത്തുന്നത്. ഈ ഭാഗങ്ങൾ ഒക്കെതന്നെയും കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചത്. എന്നാൽ ശ്രീകന്ധപുരത്തും അവർക്ക് സമാധാനം ലഭിച്ചില്ല. ഭരതൻ നായരുടെ പഴയ സുഹൃത്തായ ഗോവിന്ദ രാജയുടെ കടന്നുവരവോടെ ശശിയും കുടുംബവും ഒരിക്കൽ കൂടി പ്രതിസന്ധികളുടെ ചുഴിയിൽ അകപ്പെടുന്നു. പിന്നീട് ആ കുടുംബത്തെ തേടിയെത്തുന്ന പുതിയ ഊരാക്കുടുക്കുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളാണ് സിനിമയുടെ നട്ടെല്ല്. ശശിധരൻ നായരായി തന്റെ 150-ാം ചിത്രത്തിൽ സൈജു കുറുപ്പ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. സൈജുവിന്റെ അഭിനയ ശൈലി ശശിധരൻ നായർ എന്ന കഥാപാത്രത്തിന് പൂർണ്ണത നൽകുന്നു. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു പ്രകടനമാണ് കലാ രഞ്ജിനിയുടേത്.ഗൗരവമുള്ള വേഷം ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച് സിനിമയുടെ ഗതി മാറ്റാൻ തന്നെ കലാ രഞ്ജിനിക്ക് കഴിഞ്ഞിട്ടുണ്ട്. സഹോദരിമാരായ കൽപ്പനയും ഉർവശിയും വലിയ തിരക്കുള്ള നടിമാരായി ഉയർന്നപ്പോഴും കലാരഞ്ജിനി ഒരുപടി പിന്നിൽ നിന്ന വ്യക്തിയായിരുന്നു. ഈ ചിത്രത്തിൽ കലാരഞ്ജിനിയുടെ അഭിനയ മികവ് ആരെയും ഞെട്ടിക്കുന്നതാണ്. ചിരിപ്പിക്കാനും രസിപ്പിക്കാനുമുള്ള വക സംവിധായകൻകൃഷ്ണ ദാസ് മുരളി രണ്ടാം ഭാഗത്തിലും കരുതിവെച്ചിട്ടുണ്ട്. സൈജു കുറുപ്പ് എന്റർടൈൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്നാണ് നിർമ്മാണം. #🍿 സിനിമാ വിശേഷം #🎬സിനിമ കോർണർ
Jayaram
572 views
3 days ago
ഡാർക്ക് കോമഡി അനുഭവമാണ് ' *ഭരതനാട്യം 2: മോഹിനിയാട്ടം* ' ഭരതൻ നായരുടെ മരണത്തോടെ ആദ്യ ഭാഗം അവസാനിച്ചപ്പോൾ, അയാളുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ് 'മോഹിനിയാട്ടത്തിന്റെ കഥ ആരംഭിക്കുന്നത്. ശ്രീകണ്ഠപുരത്തെ വീട്ടിലേക്ക് ശശിയും കുടുംബവും എത്തുന്നതിടത്തിൽ പിന്തുടരുന്ന കഥ വികസിക്കുന്നത് അവരുടെ സാധാരണത്വത്തെക്കുറിച്ചുള്ള ബോധത്തെ തടസ്സപ്പെടുത്തി കുടുംബത്തെ ഒരു അപകടകരമായ സാഹചര്യത്തിൽ എത്തിക്കുകയും ചെയ്യുന്നു. സംഭവങ്ങൾ പുരോഗമിക്കുമ്പോൾ, അവരെ വലയം ചെയ്യുന്ന കുഴപ്പങ്ങളിൽ നിന്ന് സിനിമ അതിന്റെ ഗതിവേഗം നേടുകയും, അതേ വിചിത്രമായ ലോകത്തിനുള്ളിൽ തന്നെ ഒരു മാറ്റത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. ചിരിപ്പിക്കാനും രസിപ്പിക്കാനുമുള്ള വക ഭരതൻനായരുടെ കുടുംബം രണ്ടാം തവണയും കരുതിവെച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ ഉറപ്പിച്ചു തന്നെയാണ് 'മോഹിനിയാട്ടം' വിഷുവിന് മുന്നോടിയായി എത്തിയിരിക്കുന്നത്. സൈജു കുറുപ്പ് എന്റർടെയിൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണദാസ് മുരളിയാണ്. #🍿 സിനിമാ വിശേഷം
Jayaram
559 views
9 days ago
ശിവനെ സംഹാരകനായും, പ്രപഞ്ചശക്തിയോടുള്ള ആദരവും ആരാധനയും പ്രകടിപ്പിക്കുന്ന ശിവന്റെ ദിവ്യ ഗുണങ്ങളെയും ഗുണങ്ങളെയും സംഗ്രഹിക്കുന്ന മന്ത്രത്തെ ആസ്പദമാക്കി രോഷ്‌ണീസ് എർത്ത് എയിഞ്ചൽസ് ഒരുക്കിയ നൃത്ത വിരുന്ന്. #💝 ആശംസകള്‍ #🙏 ഹര ഹര മഹാദേവ
Jayaram
1.1K views
11 days ago
*വേനൽ അവധിക്കാലം ആഘോഷമാക്കി മാറ്റാനുള്ള എല്ലാ ചേരുവകളുമായി വാഴ 2* ലഹരി ഉപഭോഗത്തിൽ പിടിക്കപ്പെട്ടപ്പോൾ നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും മാറിനിൽക്കണമെന്ന സാഹചര്യം ഉണ്ടായപ്പോൾ പ്ലസ് ടു കഴിഞ്ഞ് തുടർ പഠനത്തിന് യു കെ യിലേക്ക് പറന്നു വെങ്കിലും, വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റവും, അവിടെ ചെന്നെത്തിയപ്പോൾ ആണ് മനസ്സിലാകുന്നത് പുറമെ നിന്ന് കാണുന്നത് പോലെയല്ല യു കെ യെന്ന്. കാര്യങ്ങളുടെ പ്രശ്നങ്ങളും ചെറുതും വലുതുമായ ഒട്ടേറെ വിഷയങ്ങളിലൂടെ കടന്ന് പോകുന്ന സിനിമ ഹ്യൂമറിൽ തുടങ്ങി ഇമോഷണലിൽ വാഴ 2 അവസാനിക്കുമ്പോള്‍ പ്രേക്ഷകന്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഏയ് ബനാനെ ഒരു പൂ തരാമോ ഏയ് ബനാനെ ഒരു കായ് തരാമോ എന്ന പാട്ടിനാണ്. സിനിമ കണ്ട് കുട്ടികള്‍ മോശമാകുന്നു എന്ന സ്ഥിരം പരാതി ചില രക്ഷിതാക്കൾ വെച്ച് പുലർത്താറുണ്ട്. എന്നാൽ വാഴ II സിനിമകണ്ട് കുട്ടികള്‍ മാത്രമല്ല രക്ഷിതാക്കൾ കൂടി നന്നാവട്ടെ എന്നുകൂടി പറയേണ്ടി വരും. നിലവിൽ മണിക്കൂറിൽ 15,000-ത്തിന് മുകളിലാണ് വാഴ II വിന്റെ ബുക്കിംഗ്. #🍿 സിനിമാ വിശേഷം
Jayaram
1.1K views
16 days ago
*പ്രേമത്തിന്* *എന്താ* *കുഴപ്പം?'* വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് വ്യാഴാഴ്ച തീയ്യേറ്ററുകളിൽ സൂപ്പർ ഹിറ്റായ ‘വാഴ: ബയോപിക് ഓഫ് ബില്യൺ ബോയ്‌സിന്റെ’ രണ്ടാം ഭാഗമായ വാഴ 2 ഈ ആഴ്ച തീയേറ്ററുകളിൽ എത്തും. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ്.എ സംവിധാനം ചെയ്യുന്ന ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസി’ന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിപിൻ ദാസ് ആണ്. 'വാഴ ' ഒന്നാം ഭാഗത്തിലെ ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നാല് കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള ഒരു 'സ്പിൻ ഓഫ്' ആയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. #🍿 സിനിമാ വിശേഷം #🎬സിനിമ കോർണർ
Jayaram
1.4K views
25 days ago
*ചിരിച്ച്* *ചിരിച്ച്* *വയറൊക്കെ* *ഉളുങ്ങിട്ടോ* ...! മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം 'ആട് 3 - വൺ ലാസ്റ്റ് റൈഡ്'ഭാഗം 1 ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തി. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമിച്ചത്. ആട് 2 ൽ നിന്നും വ്യത്യസ്തമായി പൊട്ടിച്ചിരികൾക്കൊപ്പം ഫാന്റസി ഘടകങ്ങളും മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടി വേദികയുടെ നൃത്ത ചുവടുകളുമായി ഇറങ്ങിയ "സുൽത്താൻ" ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാള സിനിമകളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നത്. ഗൾഫ് സംഘര്‍ഷം മൂലം GCC റിലീസ് നടക്കില്ലെന്നും ചിത്രത്തിന്റെ റിലീസ് നീളും എന്നുള്ള കിംവദന്തികൾ പറന്നിരുന്നു. എന്നാൽ കിംവദന്തികളെ കാറ്റിൽ പറത്തി ജി സി സി രാജ്യങ്ങൾ ആയ ദുബായ്, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്‌ എന്നീ രാജ്യങ്ങളിലും ഇന്ന് ചിത്രം പ്രദർശനത്തിനെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമാശകളിലൂടെ തുടങ്ങി വിന്‍റേജ് ട്രാക്കിലേക്ക് കഥ മാറ്റുന്ന ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസുകളും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. മുഴുനീള കോമഡി തന്നെയാണ് ചിത്രത്തിൽ ചിരിച്ച് ചിരിച്ച് വയറൊക്കെ ഉളുങ്ങി എന്നാണ് ചിത്രം കണ്ടിറങ്ങിയ കോറിയോ ഗ്രാഫർ റോഷ്ണി വിജയകൃഷ്ണൻ പ്രതികരിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായിരിക്കും "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്". ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. # aadu 3 #🍿 സിനിമാ വിശേഷം
Jayaram
1K views
29 days ago
*പാപ്പാനും* *പിള്ളേരും* *വ്യാഴാഴ്ച* *രാവിലെ* *എത്തും* ആട് 3: വൺ ലാസ്റ്റ് റൈഡ് - ഭാഗം 1 വ്യാഴാഴ്ച തീയ്യേറ്ററുകളിൽ. മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' അടുത്ത വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമിച്ചത്. ആട് 2 ൽ നിന്നും വ്യത്യസ്തമായി പൊട്ടിച്ചിരികൾക്കൊപ്പം ഫാന്റസി ഘടകങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് മൂന്നാം ഭാ​ഗം എത്തുന്നത്. തെന്നിന്ത്യൻ നടി വേദികയുടെ നൃത്ത ചുവടുകളുമായി ഇറങ്ങിയ "സുൽത്താൻ" ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാള സിനിമകളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നത്. ഗൾഫ് സംഘര്‍ഷം മൂലം GCC റിലീസ് നടക്കില്ലെന്നും ചിത്രത്തിന്റെ റിലീസ് നീളും എന്നുള്ള കിംവദന്തികൾ പറന്നിരുന്നു. എന്നാൽ കിംവദന്തികളെ കാറ്റിൽ പറത്തി യുദ്ധമെങ്കിൽ യുദ്ധം...വെല്ലുവിളികളെ നേരിട്ട് മാര്‍ച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ആട് റിലീസ് ചെയ്യും - മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായിരിക്കും "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്". ഇന്ത്യക്കു പുറത്തും ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. #🍿 സിനിമാ വിശേഷം #🎬സിനിമ കോർണർ
Jayaram
647 views
1 months ago
വീടുകളിലെ ജൈവമാലിന്യങ്ങൾ കുഴപ്പമൊന്നുംകൂടാതെ വീട്ടുപറമ്പിലൊക്കെ സംസ്ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സർക്കാർ തന്നെയാണ്. അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകയും, മാലിന്യം ആദ്യമെല്ലാം സൗജന്യമായി ശേഖരിക്കുകയും പിനീട്‌ ചെറിയ ഫീസ് ഏർപ്പെടുത്തുകയും, പതിയെ ഫീ വർധിപ്പിക്കുകയും ചെയ്തതോടെ ബദൽ മാർഗമില്ലാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരും, ബാച്ച്ലേഴ്‌സ് ആയി താമസിക്കുന്നവരും മാലിന്യം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിയാണുണ്ടായത്. തുമ്പൂർമുഴി സ്വീകാര്യമായതോടെ തന്നെ ഉറവിട മാലിന്യ സംസ്ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ആലപ്പുഴയിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും ആലപ്പുഴ നഗരസഭ സ്ഥാപിച്ചു നൽകി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ഉറവിട സംസ്കരണ സംവിധാനങ്ങളുണ്ടായി.എന്നാൽ വ്യവസായ നഗരമായ കൊച്ചി ഏറെ പിന്നിൽ ആണ്. മാലിന്യമെല്ലാംകൂടി കവറിലാക്കി രാവിലെ മാലിന്യം ശേഖരിക്കാൻ എത്തുന്നവരെ ഏല്പിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടാണ് നഗരവാസികളുടേത്‌. എന്നാല്‍, ആ മാലിന്യമത്രയും മറ്റൊരിടത്ത് പൊട്ടിത്തെറിക്കാവുന്ന ബോംബായി വളരുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ വിഷപുകയിൽ നഗരം നിറഞ്ഞപ്പോൾ മാത്രമാണ് ജനം അറിയുന്നത് ഇവിടെ നിന്നും വേർതിരിച്ചു കൊണ്ടുപോകുന്ന മാലിന്യങ്ങൾ എല്ലാം തന്നെ ബ്രഹ്മപുരത്തു കൂട്ടിയിട്ട് കത്തിക്കുകയാണെന്ന വിവരം. അതോടെ നഗര വാസികളെ അവരിൽ നിന്നുതന്നെ മാസവരി ഈടാക്കികൊണ്ട് രോഗികളാക്കി.ബ്രഹ്മപുരത്തെ തീപിടുത്തതോടെ നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം എന്തുചെയ്യണമെന്നറിയാതെ അധികാരികൾ പകച്ചു. ഒടുവിൽ വീടുകളിൽ നിന്നും മാലിന്യം എടുത്ത് കളക്ഷൻ പോയിന്റ് കളിൽ കൊണ്ടിട്ടു തല്ക്കാലം തടിതപ്പുകയായിരുന്നു. പരിസരവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ മാതൃകയാണ് കൊച്ചി നഗര ഹൃദയത്തിലെ ടാറ്റാപുരത്ത് താമസിക്കുന്ന ശിവാനന്ദനും, ഭാര്യ ഗംഗയും ചേർന്ന് തങ്ങളുടെ 3 സെന്റ്സ്ഥലത്തെ വീട്ടു വളപ്പിലെ ബയോഗ്യാസ് പ്ലാന്റ് സംവിധാത്തിലൂടെ മാതൃകയായിരിക്കുന്നത്. ബയോഗ്യാസ്  പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.  ഇതിന്റെ.   പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്തമെന്നുള്ളതാണ്. മെയ്ന്‍ ടാങ്കില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അതിന്‍റെ മൂടി സാവധാനം ഉയരും. അത് പരമാവധി 8 അടി വരെ ഉയരുകയും 35 എം3 ഗ്യാസ് വഹിക്കുകയും ചെയ്യും. ഈ വാതകം മീഥേയ്ന്‍ (70-75%), കാര്‍ബണ്‍‌ഡൈഓക്സൈഡ് (10-15%), നീരാവി (5-10%) എന്നിവയുടെ ഒരു മിശ്രിതം ആണ്. ഇത് ജി.ഐ പൈപ്പുകളിലൂടെ അടുക്കളയിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുകയാണ് ഇവർ. മീൻ മുള്ള്, ഇറച്ചിയുടെ എല്ല്,മുരിങ്ങ ഒഴികെ മീൻ, ചെമ്മീൻ തല,പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, പഴത്തൊലി, ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ചോറ്, ദോശ, ഇഡലി, ബ്രെഡ് മുതൽ കഞ്ഞിര വെള്ളം വരെ ഇതിൽ ഉപയോഗിക്കാമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഗംഗ പറഞ്ഞു. ചാണകം ലഭിക്കുന്ന പക്ഷം ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് കൂടുതൽ ലഭിക്കാൻ സഹായമാണെന്നും ഗംഗ പറഞ്ഞു.ചാണകം കിട്ടിയില്ലെങ്കിൽ പച്ചില പറിച്ചിട്ട ശേഷം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാലും മതിയാകും. ഈയൊരു സംവിധാനത്തെ കുറിച്ച് ആളുകൾ ബോധവാന്മാർ ആയിരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നാണ് ഗംഗയുടെ നിലപാട്. വർഷത്തിൽ ഗ്യാസ് സിലിണ്ടറിനായി നമ്മൾ ചിലവാക്കുന്ന തുക കണക്കാക്കിയാൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി വരുന്ന തുക ഒന്നുമല്ലെന്നാണ് ഗംഗ പറയുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വളം മികച്ച ഗുണമേന്മയുള്ളതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍‌തക്കതുമാണെന്ന് ഗംഗ പറഞ്ഞു. പ്ലാൻറിനുള്ളിൽ നിന്നും പുറത്തേക്കുവരുന്ന ദ്രാവകമാണ് സ്ലറി. പച്ചക്കറികൾക്കും, കൃഷികൾക്കും ഇരട്ടിയിലേറെ വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. സീൽഡ് ഡയജസ്റ്റർ ആയതുകൊണ്ട് വീടിന് എത്ര അടുത്ത് വേണമെങ്കിലും സ്ഥാപിക്കാം. ദുർഗന്ധം ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ചതുരശ്ര മീറ്റർ സ്ഥലം മാത്രം മതി പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുവാൻ. വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്. അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് ശിവാനന്ദൻ. പ്രതിമാസം 200 രൂപ നൽകി മാലിന്യം പുറത്ത് കൊടുത്തു കൊണ്ടിരുന്നത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ്. ജൈവമാലിന്യത്തിൽ നിന്നും വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഉൽപാദിപ്പിക്കുവാൻ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്ന് ശിവാനന്ദൻ കൂട്ടിച്ചേർത്തു. #📈 ജില്ല അപ്ഡേറ്റ്സ്‌