പ്രിയപ്പെട്ടതെ....
നീയെന്റെ വരികൾക്കിടയിലെ ശ്വാസമാണ്,
മരുഭൂമിയിലെ മരീചികയല്ല, ദാഹിക്കുന്നവന്റെ തീർത്ഥമാണ്.
ഖൈസിന്റെ നെഞ്ചിലെ കത്തുന്ന മണലാരണ്യം പോലെ,
നിന്റെ ഓർമ്മകളിൽ ഞാൻ എന്നെത്തന്നെ തിരയുന്നു.
ലക്ഷ്യസ്ഥാനമില്ലാത്ത ഒരലച്ചിലായിരുന്നു ഞാൻ,
നിന്റെ മിഴികളിലെ കരിമഷി കണ്ടു മുട്ടും വരെ.
ലോകം എന്നെ 'മജ്നൂൻ' എന്ന് വിളിക്കട്ടെ,
കാരണം, നിന്നെ പ്രണയിക്കാത്തവരല്ലേ യഥാർത്ഥത്തിൽ ഭ്രാന്തന്മാർ?
ഞാൻ ലൈലയുടെ ഭ്രാന്തനാണ്,
ഈ വാക്കുകൾ എന്റെ സിരകളിൽ പടരുന്നു.
പ്രണയം ഒരു പ്രാർത്ഥനയാണെങ്കിൽ,
എന്റെ ഖിബില നീയുമാണ്.
നമ്മുടെ ആത്മാവുകൾക്കിടയിൽ ദൂരത്തിന്റെ മതിൽക്കെട്ടുകളില്ല,
നീ ശ്വസിക്കുന്നത് പോലും എന്റെ ഹൃദയമിടിപ്പിലൂടെയാണ്.
നൂറ്റാണ്ടുകൾ കഴിഞ്ഞാലും, മണൽക്കാറ്റുകൾ ചരിത്രത്തെ മൂടിയാലും,
ഈ മണ്ണിൽ നമ്മുടെ പ്രണയം
ഒരു തണൽമരമായി നിലനിൽക്കും.
നീയെന്റെ ലൈലയാവുക,
ഞാൻ നിനക്കായി ലോകം മറന്ന മജ്നൂനാവാം.
നമുക്കിടയിൽ മരണം പോലും ഒരു തോൽവിയായിരിക്കും,
കാരണം പ്രണയിക്കുന്നവർക്ക് മരണമില്ല,
അവർ ഓർമ്മകളിൽ പുനർജനിക്കുന്നു.
@☘️കുപ്പിവള☘️ #📝 ഞാൻ എഴുതിയ വരികൾ