നെടുമങ്ങാട് പനവൂര് കരിക്കുഴിയില് ഒന്നര വയസ്സുകാരന് അര്ഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള് കരഞ്ഞതിലുള്ള ദേഷ്യം കാരണമാണെന്ന് അമ്മയുടെ കാമുകന് അഷ്കര് പോലീസിന് മൊഴി നല്കി. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്ക്കിനു സമീപം 'അര്ച്ചിത'ത്തില് വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അര്ഷിദ്. സംഭവവുമായി ബന്ധപ്പെട്ട് അഖിലയെയും അഷ്കറിനെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിൻ്റെ ശരീരത്തില് മരണകാരണമായ മര്ദനമേറ്റ പാടുകള് ഉള്പ്പെടെ 51 മുറിവുകളാണ് പോസ്റ്റ്മോര്ട്ടം പരിശോധനയില് കണ്ടെത്തിയത്. ആഹാരം കൊടുക്കുന്നതിനിടെ കുഞ്ഞ് കരച്ചില് നിര്ത്താതിരുന്നപ്പോള് ദേഷ്യം വന്ന് തല ഭിത്തിയില് ഇടിപ്പിച്ചതായി അഷ്കര് പോലീസിനോട് സമ്മതിച്ചു.ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്‍റെ മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത അഷ്‌കര്‍ ആദ്യഭാര്യ ആമിനയേയും ക്രൂരമായി മര്‍ദിച്ചു.ഇവനെ ഒക്കെ കൈകാര്യം ചെയ്യണം. ഒരിക്കലും ഇവൻ ഒക്കെ പുറത്തു വരാൻ പാടില്ല.ഇങ്ങനെ ഉള്ളവർക്ക് പറ്റിയാൽ വധ ശിക്ഷ തന്നെ കൊടുക്കണം.
#latest #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ