ഭാഗം 1
Copyright © 2025 to 2026
Rafseena Namaf
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the author, except in the case of brief quotations embodied in critical reviews and certain other noncommercial uses permitted by copyright law.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭാഗം 1
മാളിയേക്കൽ തറവാട് ഉണർന്നു കഴിഞ്ഞു. മുറ്റത്തെ തുളസിത്തറയിൽ വിളക്ക് വെച്ച് തൊഴുതു നിൽക്കുകയാണ് ഭാരതി മുത്തശ്ശി.
പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും തറവാടിന്റെ ഐശ്വര്യം ആ മുഖത്തുണ്ട്.
അകത്ത് അടുക്കളയിൽ യശോദ തിരക്കിലാണ്.
സേതുമാധവൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു.
അനഘ തന്റെ കോളേജ് ബാഗ് അടുക്കി വെക്കുന്ന തിരക്കിലും.
എന്നാൽ മുകളിലത്തെ നിലയിൽ നിശബ്ദമായ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു.
ശ്രീ ലക്ഷ്മി എന്ന ലച്ചു, മഹേഷിന്റെ മുറിയിലേക്ക് ചായയുമായി ചെന്നു. വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും മഹേഷ് അവളോട് സംസാരിക്കാറില്ല. ഒരു തരം മരവിച്ച മൗനം.
"മഹേഷേട്ടാ... ചായ..." ലച്ചു പതിയെ വിളിച്ചു.
മഹേഷ് ഷർട്ടിന്റെ ബട്ടൺസ് ഇടുകയായിരുന്നു. ഗൗരവം നിറഞ്ഞ ആ മുഖത്ത് അവളോടുള്ള വെറുപ്പ് പ്രകടമാണ്. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചായ ഗ്ലാസ് വാങ്ങി മേശപ്പുറത്ത് വെച്ചു.
"നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് എന്റെ സാധനങ്ങളിൽ തൊടരുതെന്ന്?
ചായ അവിടെ വെച്ചിട്ട് പൊയ്കൂടെ."
അവന്റെ ശബ്ദത്തിലെ കടുപ്പം ലച്ചുവിന്റെ നെഞ്ചിൽ ഒരു മുറിവുണ്ടാക്കി. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് ആ കുഞ്ഞു ശബ്ദം കേട്ടത്.
"അമ്മുച്ചേ... എനിച്ചു വിച്ചക്കുന്നു..."
കട്ടിലിൽ കണ്ണും തിരുമ്മി നിൽക്കുന്നു കണ്മണി എന്ന ദിയ.
മഹേഷിന്റെയും ലയയുടെയും മകൾ. പക്ഷേ അവൾക്ക് ലച്ചു എന്നാൽ ജീവനാണ്.
ലച്ചുവിന്റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ ഓടിച്ചെന്ന് കണ്മണിയെ കയ്യിലെടുത്തു.
"എന്റെ കണ്മണി കുട്ടി ഉണർന്നോ? അമ്മുച്ച ഇപ്പോ പാല് കൊണ്ട് വരാവേ..."
കണ്മണി മഹേഷിനെ നോക്കി കൈ നീട്ടി. "അച്ചേ... ഉമ്മ..."
മഹേഷിന്റെ മുഖത്തെ ഗൗരവം കുഞ്ഞിനെ കണ്ടപ്പോൾ അലിഞ്ഞു പോയി.
അവൻ അവളെ വാങ്ങി നെറുകയിൽ ഉമ്മ വെച്ചു.
"അച്ഛന്റെ മോൾക്ക് വിശക്കുന്നുണ്ടോ? അമ്മ
കൊണ്ടുതരും കേട്ടോ."
മഹേഷിന്റെ ആ വിളി അമ്മ ലച്ചുവിനെ കുഞ്ഞിന്റെ അമ്മയായി അവൻ അംഗീകരിക്കുന്നത് ആ പേര് വിളിക്കുമ്പോൾ മാത്രമാണ്.
പക്ഷേ ലച്ചുവിനോട് സംസാരിക്കുമ്പോൾ ആ സ്നേഹം അപ്രത്യക്ഷമാകും. ലച്ചുവിന് അതോർക്കുമ്പോൾ സങ്കടം വരും. കോളേജ് കാലം തൊട്ട് അവൾ മഹേഷിനെ സ്നേഹിക്കുന്നതാണ്. പക്ഷേ മഹേഷിന്റെ കണ്ണിൽ അവൾ ഒരു വഞ്ചകിയാണ്. എന്താണ് താൻ ചെയ്ത തെറ്റെന്ന് ലച്ചുവിനും അറിയില്ല.
"അമ്മുച്ചേ... വേഗം വാ..."
കണ്മണി ലച്ചുവിന്റെ സാരിയിൽ തൂങ്ങി വിളിച്ചു.
ലച്ചു കുഞ്ഞിനെയും കൊണ്ട് താഴേക്ക് പോയി. മഹേഷ് അവിടെത്തന്നെ സ്തംഭിച്ചു നിന്നു. ലക്ഷ്മിയെ കാണുമ്പോൾ പഴയ ആ കോളേജ് ദിവസങ്ങളാണ് അവന്റെ ഓർമ്മയിൽ വരുന്നത്. ധീരജിനൊപ്പം ചിരിച്ചു സംസാരിച്ചു നിൽക്കുന്ന ലക്ഷ്മി. താൻ പ്രണയം പറയാൻ പോയ അന്ന് കണ്ട ആ കാഴ്ച അവന്റെ ഉള്ളിൽ ഇന്നും കനലായി എരിയുന്നുണ്ട്. ആ വാശിയിലാണ് അവൻ അന്ന് ധീരജിന്റെ പെങ്ങൾ ലയയെ കല്യാണം കഴിച്ചത്. ലയ മരിച്ചപ്പോൾ കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രം വീട്ടുകാർ നിർബന്ധിച്ചപ്പോൾ അവളെ താലി കെട്ടി. പക്ഷേ ഒരിക്കലും പ്രണയിക്കില്ല എന്ന് അവൻ ഉള്ളിൽ ഉറപ്പിച്ചിരുന്നു.
❣️❣️❣️❣️
താഴെ ഊണുമേശയിൽ എല്ലാവരും ഒത്തുകൂടി. ഭാരതി മുത്തശ്ശി കണ്മണിയെ മടിയിൽ ഇരുത്തി ദോശ കൊടുക്കാൻ നോക്കുന്നുണ്ട്. പക്ഷേ അവൾക്ക് ലച്ചു തന്നെ വേണം.
"എനിച്ചു വേണ്ട... അമ്മുച്ച തന്ന മതി..."
കണ്മണി വാശി പിടിച്ചു.
"നോക്കിയേ യശോദോ, ഈ കുട്ടിക്ക് ലച്ചുവിനെ കണ്ടില്ലെങ്കിൽ പറ്റില്ലാ എന്നായിട്ടുണ്ട്. സ്വന്തം പെറ്റ അമ്മയെപ്പോലെയാണ് ലച്ചു അവളെ നോക്കുന്നത്."
ഭാരതി മുത്തശ്ശി പറഞ്ഞു.
യശോദ ഒന്ന് നെടുവീർപ്പിട്ടു. "അതൊക്കെ ശരിയാ അമ്മേ, പക്ഷേ മഹേഷ് ഇപ്പോഴും അവളോട് ആ പഴയ ദേഷ്യത്തിലാണ്. എന്തിനാണെന്ന് ആർക്കും അറിയില്ല. ലച്ചു പാവം എല്ലാം സഹിച്ചു അവിടെ നിൽക്കുന്നു."
അപ്പോഴാണ് മഹേഷ് അങ്ങോട്ട് വന്നത്. ലച്ചു അവന് പ്രഭാതഭക്ഷണം വിളമ്പി. അവൻ ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി.
"മഹേഷേ, ലച്ചുവിന്റെ വീട്ടിൽ നിന്ന് ശിവരാമൻ വിളിച്ചിരുന്നു. അജയ് സേനയിൽ ചേരാൻ പോകുന്നതിന്റെ മുന്നോടിയായി ഒരു ചെറിയ പൂജയുണ്ട്. ലച്ചുവിനെയും കൂട്ടി അങ്ങോട്ട് ഒന്ന് പോകണം."
സേതുമാധവൻ പറഞ്ഞു.
മഹേഷ് ലക്ഷ്മിയെ ഒന്ന് രൂക്ഷമായി നോക്കി. അവൾ പേടിയോടെ തല താഴ്ത്തി.
"എനിക്ക് തിരക്കുണ്ട്. വേണമെങ്കിൽ ഡ്രൈവറുടെ കൂടെ പൊയ്ക്കോളാൻ പറ."
മഹേഷ് കടുപ്പത്തിൽ പറഞ്ഞു.
കണ്മണി ഇത് കേട്ട് താലത്തിൽ തട്ടി. "അച്ചേ... പോണം... അമ്മുച്ചേടെ വീട്ടി പോണം... കണ്മണിച്ചും വരും..."
കുഞ്ഞിന്റെ നിർബന്ധത്തിന് മുന്നിൽ മഹേഷിന് മറുപടിയില്ലായിരുന്നു. അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് പോയി.
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവളുടെ സ്വന്തം വീട് 'ശ്രീനന്ദനം'. അവിടെ അച്ഛൻ ശിവരാമനും അമ്മ പാർവ്വതിയും അനിയൻ അജയും അവളെ കാത്തിരിക്കുകയാണ്. പക്ഷേ മഹേഷിന്റെ കൂടെയല്ലാതെ അങ്ങോട്ട് പോകാൻ അവൾക്ക് വിഷമമുണ്ട്.
"നീ വിഷമിക്കണ്ട മോളെ, അവൻ വരും. കണ്മണി ഉള്ളപ്പോൾ അവന് വരാതിരിക്കാൻ പറ്റില്ല."
ഭാരതി മുത്തശ്ശി ലച്ചുവിനെ ആശ്വസിപ്പിച്ചു.
രാത്രിയിൽ മഹേഷ് മുറിയിൽ വന്നപ്പോൾ കണ്മണി ഉറങ്ങിക്കഴിഞ്ഞിരുന്നു. ലച്ചു തറയിൽ പായ വിരിക്കുകയായിരുന്നു. അവൻ അവളെ നോക്കി പറഞ്ഞു
"നാളെ രാവിലെ റെഡിയായിക്കോ. കുഞ്ഞിന് വാശിയുള്ളത് കൊണ്ട് മാത്രം ഞാൻ വരുന്നത്. അവിടെ പോയി നിന്റെ വീട്ടുകാരോട് പരാതി പറയാൻ നിൽക്കണ്ട."
ലച്ചു ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളിൽ പഴയ കോളേജ് ഓർമ്മകൾ മിന്നിമറഞ്ഞു. അന്ന് വിവേക് പറഞ്ഞ വാക്കുകളും ധീരജിന്റെ സൗഹൃദവും ഒക്കെ അവളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മഹേഷിന് തന്നോട് ഇത്ര വെറുപ്പ് തോന്നാൻ താൻ എന്ത് പിഴച്ചു?
❣️❣️❣️❣️❣️
പിറ്റേന്ന് രാവിലെ മാളിയേക്കൽ തറവാട് തിരക്കിലായിരുന്നു. ശ്രീനന്ദനത്തിലേക്ക് പോകാനായി ലച്ചു നേരത്തെ തന്നെ ഒരുങ്ങി. കണ്മണിയെ കുളിപ്പിച്ച് ഒരു സുന്ദരിക്കുട്ടിയാക്കി. ഒരു കുഞ്ഞു പട്ടുപാവാടയൊക്കെ ഇട്ട്, കണ്ണെഴുതി, പൊട്ടുതൊട്ട് നിൽക്കുന്ന കണ്മണിയെ കാണാൻ നല്ല ചന്തമായിരുന്നു.
മഹേഷ് തന്റെ കാർ പുറത്തേക്ക് എടുത്തു. ലച്ചുവും കണ്മണിയും പിൻസീറ്റിൽ കയറാൻ തുടങ്ങിയപ്പോൾ മഹേഷ് കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി.
"അമുച്ചേ... എനിച്ചു മുൻപിൽ ഇരിക്കണം..."
കണ്മണി വാശി പിടിച്ചു.
മഹേഷ് ഒന്നും മിണ്ടാതെ കണ്മണിയെ മുൻസീറ്റിൽ ഇരുത്തി. ലച്ചു തനിയെ പിന്നിലിരുന്നു. യാത്രയിലുടനീളം മഹേഷ് ഒരു വാക്ക് പോലും സംസാരിച്ചില്ല. എങ്കിലും കണ്മണി നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
"അച്ചേ... അമുച്ചേടെ വീട്ടി പൂച്ച ഉണ്ടോ? എനിച്ചു പൂച്ചക്കുട്ടിയെ വേണം..."
കണ്മണി കൊഞ്ചലോടെ ചോദിച്ചു.
"ഉണ്ടല്ലോ മോളെ... അമുച്ചേടെ വീട്ടിൽ കുഞ്ഞു പൂച്ചയുണ്ട്."
ലച്ചു മറുപടി നൽകി.
മഹേഷ് ഗിയർ മാറ്റുന്നതിനിടയിൽ ലച്ചുവിനെ ഒന്ന് രൂക്ഷമായി നോക്കി. അവൾ ഉടനെ ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരുന്നു. ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ 'ശ്രീനന്ദനം' എന്ന വീടിന് മുന്നിലെത്തി.
മുറ്റത്ത് തന്നെ പാർവ്വതിയും ശിവരാമനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാർ കണ്ടതും അവർ ഓടി അടുത്തു.
"എന്റെ കണ്മണി മോൾ വന്നോ..." പാർവ്വതി കുഞ്ഞിനെ വാരിയെടുത്തു.
ശിവരാമൻ മഹേഷിന്റെ അടുത്തേക്ക് ചെന്നു.
"വരണം മഹേഷേ... അകത്തേക്ക് ഇരിക്കാം."
മഹേഷ് ഒരു കൃത്രിമ ചിരിയോടെ അകത്തേക്ക് കയറി. ലച്ചു തന്റെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ഉള്ളിലെ സങ്കടമെല്ലാം മറന്നു. അവൾ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു.
"അമുച്ചേ... കണ്മണിച്ചും..."
കണ്മണി ഉടനെ ലച്ചുവിന്റെ സാരിയിൽ പിടിച്ചു. ആ കാഴ്ച കണ്ടപ്പോൾ പാർവ്വതിയുടെ കണ്ണുകൾ നിറഞ്ഞു. മഹേഷിന്റെ ആദ്യ ഭാര്യയുടെ മകളാണെങ്കിലും ലച്ചുവിനെ അവൾ വിളിക്കുന്നത് 'അമ്മ' എന്നാണല്ലോ വിളിക്കുന്നെ എന്നോർത്തപ്പോൾ അവർക്ക് സന്തോഷം തോന്നി.
❣️❣️❣️❣️
അകത്ത് അജയ് റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. ചേച്ചിയെ കണ്ടതും അവൻ ഓടി വന്നു.
"എന്താ ലച്ചു ചേച്ചി, വിശേഷം? മഹേഷേട്ടൻ സുഖമായിരിക്കുന്നോ?" അജയ് ചോദിച്ചു.
"സുഖമാണ് അജയ്."
മഹേഷ് ചുരുക്കത്തിൽ മറുപടി നൽകി.
ഊണുമുറിയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. ലച്ചുവിന് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം പാർവ്വതി ഉണ്ടാക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
"മഹേഷേ, ലച്ചുവിന് അവിടെ വല്ല ബുദ്ധിമുട്ടും ഉണ്ടോ? അവൾ കുറച്ചു പാവമാണ്..." ശിവരാമൻ സംസാരത്തിനിടയിൽ ചോദിച്ചു.
മഹേഷ് ചോറ് കഴിക്കുന്നത് നിർത്തി.
"അവൾക്ക് അവിടെ എന്ത് ബുദ്ധിമുട്ടാണ് അച്ഛാ രാജകുമാരിയെപ്പോലെയല്ലേ വാഴിക്കുന്നത്."
അവന്റെ വാക്കുകളിലെ പരിഹാസം ലച്ചുവിന് മാത്രമേ മനസ്സിലായുള്ളൂ.
ഭക്ഷണത്തിന് ശേഷം എല്ലാവരും ഉമ്മറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് കണ്മണി അജയിന്റെ കൂടെ മുറ്റത്ത് കളിക്കാൻ പോയത്.
"അമുച്ചേ... വാ... ഓടി വാ..."
കണ്മണി അകത്തേക്ക് നോക്കി വിളിച്ചു.
ലച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ മഹേഷും പിന്നാലെ ചെന്നു. മുറ്റത്ത് നിൽക്കുന്ന ലച്ചുവിനെ കണ്ടപ്പോൾ മഹേഷിന്റെ മനസ്സിൽ പഴയൊരു ചിത്രം തെളിഞ്ഞു. ഇതേ മുറ്റത്ത് വെച്ചാണ് പണ്ട് കോളേജ് കാലത്ത് അവൻ അവളെ ആദ്യമായി കണ്ടത്. അന്ന് അവൾ എത്ര സന്തോഷവതിയായിരുന്നു.
പെട്ടെന്ന് മഹേഷിന്റെ ഫോൺ ബെൽ അടിച്ചു. വിവേക് ആയിരുന്നു വിളിച്ചത്. വിവേകിന്റെ പേര് സ്ക്രീനിൽ കണ്ടതും മഹേഷിന്റെ മുഖം ഇരുണ്ടു.
അവൻ ഫോണും എടുത്ത് ദൂരേക്ക് മാറി നിന്നു.
ലച്ചു അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിവേക് ഇപ്പോഴും മഹേഷിന്റെ കൂടെയുണ്ടെന്ന കാര്യം അവളെ ഭയപ്പെടുത്തി. വിവേക് കാരണമാണ് മഹേഷിന് തന്നോട് വെറുപ്പ് ഉണ്ടായതെന്ന് അവൾക്ക് അറിയില്ലെങ്കിലും, വിവേകിനെ അവൾക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു.
"ലച്ചു... നീ എന്താ ആലോചിക്കുന്നത്?"
പാർവ്വതി അടുത്ത് വന്നു ചോദിച്ചു.
"ഒന്നുമില്ല അമ്മേ... ഓരോരോ കാര്യങ്ങൾ..."
അവൾ ചിരിക്കാൻ ശ്രമിച്ചു.
അന്ന് വൈകുന്നേരം തിരികെ പോകാൻ ഇറങ്ങിയപ്പോൾ കണ്മണിക്ക് വലിയ സങ്കടമായി. അവൾക്ക് അവിടുത്തെ പൂച്ചക്കുട്ടിയെ വിട്ടുപോരാൻ മനസ്സ് വരുന്നില്ല.
"അമുച്ചേ... എനിച്ചു പൂച്ച വേണം..." കണ്മണി കരയാൻ തുടങ്ങി.
"Molkk വേറെ ഒന്നിനെ വാങ്ങിത്തരാം മോളെ... ഇപ്പോൾ വാ..."
മഹേഷ് അവളെ നിർബന്ധിച്ചു കാറിൽ കയറ്റി.
തിരികെ പോകുന്ന യാത്രയിൽ മഹേഷ് കൂടുതൽ ഗൗരവത്തിലായിരുന്നു. വിവേകിന്റെ ഫോൺ കോൾ അവനെ എന്തോ അസ്വസ്ഥനാക്കിയിട്ടുണ്ട്. ലച്ചുവിന് അവനോട് സംസാരിക്കണം എന്നുണ്ടായിരുന്നു, പക്ഷേ അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾ മിണ്ടിയില്ല.
മാളിയേക്കൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. കണ്മണി ലച്ചുവിന്റെ തോളിൽ കിടന്ന് ഉറങ്ങിപ്പോയി. മഹേഷ് കാർ നിർത്തി ലച്ചുവിനെ നോക്കി പറഞ്ഞു
"നാളെ മുതൽ നീ വീടിന് പുറത്തിറങ്ങണ്ട. നിന്റെ വീട്ടുകാർക്ക് നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ പറഞ്ഞയക്കാം. അല്ലാതെ ഇടയ്ക്കിടെ അങ്ങോട്ട് പോകേണ്ട."
ലച്ചുവിന് അത് കേട്ട് സങ്കടം സഹിക്കാനായില്ല.
"മഹേഷേട്ടാ... ഞാൻ എന്ത് തെറ്റാണ് ചെയ്തത്? എന്തിനാണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്?"
അവൾ വിതുമ്പലോടെ ചോദിച്ചു.
മഹേഷ് കാറിൽ നിന്ന് ഇറങ്ങി നടന്നു. അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു,
"നീ ചെയ്ത തെറ്റ് എന്താണെന്ന് നിനക്ക് നന്നായി അറിയാം ലക്ഷ്മി. അത് നീ മറന്നാലും ഞാൻ മറക്കില്ല."
ലച്ചു തകർന്നുപോയി. ഒന്നും അറിയാത്ത താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അവൾക്ക് മനസ്സിലായില്ല. അവൾ കുഞ്ഞിനെയും എടുത്തു അകത്തേക്ക് നടന്നു.
(തുടരും).......... ❣️
അക്ഷരതെറ്റുകൾ ഉണ്ടാക്കും ക്ഷമിക്കുക
റിവ്യൂ തരാൻ മറക്കരുത് plzz
പാവമല്ലേ ഞാൻ star കൂടെ ഇട്ടേ എന്നാൽ എനിക്ക് സന്തോഷം ആക്കും 😃
#📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ