ഫോളോ
Thanseel ✔️
@thanseel161
37,027
പോസ്റ്റുകള്‍
112,594
ഫോളോവേഴ്സ്
Thanseel ✔️
776 കണ്ടവര്‍
8 മണിക്കൂർ
ഒരിക്കലും വളയത്തില്ലാന്ന് ഉറപ്പുള്ളൊരു പെണ്ണിനെ പ്രേമിക്കണം...😕 അതാവുമ്പോൾ ആരും വളക്കത്തുമില്ല..😕😕 നമ്മുക്ക് പിന്നാലെ നടക്കാൻ ഒരു പെണ്ണും ആയി... 😁😁😁 #😹 തമാശ തമാശ #😂 ട്രോളുകൾ #😆 ചളി #😜 തള്ളുകള്‍ #🤣 കോമഡി കോമഡി 😆
Thanseel ✔️
6.5K കണ്ടവര്‍
8 മണിക്കൂർ
വിവാഹം കഴിഞ്ഞു അഞ്ചു മാസമായിട്ടു പോലും ഒന്നു തൊടാൻ സമ്മതിക്കാതെ അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോഴും എനിക്കവളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് കരുതി ചിരിച്ചതാണെങ്കിലും അപ്പോഴേക്കും അടുത്ത ചോദ്യം വരും' എത്ര മാസമായി? ഇതെല്ലാം കേട്ടു അവൾ കൂടെ നടക്കുമ്പോഴും അവളുടെ മുഖത്ത് ഒരു മാറ്റവും ഉണ്ടായിരുന്നില്ല വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ നല്ല സന്തോഷത്തോടെ അഭിനയിക്കുന്നതിൽ ഞങ്ങൾ മിടുക്കുകാട്ടിയിരുന്നു. ഞാൻ വർത്തമാനം പറയുമ്പോൾ ഒന്നും കേൾക്കാതെ മൗനമായി എന്തോ ചിന്തിച്ചിരിക്കും മിണ്ടാതെയും പറയാതെയും ആയപ്പോൾ എനിക്ക് തന്നെ സഹിക്കാവുന്നതിലും അപ്പുറത്തായി കാര്യങ്ങൾ ,,മടുത്തു ഈ ജീവിതം എത്ര എന്നു കരുതിയ ഈ അഭിനയം. അത്രകണ്ട് സഹികെട്ടു പറഞ്ഞു തീരുംമുമ്പേ ,, നമുക്ക് പിരിയാം മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ അവളത് പറയുമ്പോൾ വല്ലാത്തൊരു വേദന തോന്നി. ,,ഇഷ്ടമില്ലാത്തൊരു ആളുടെ കൂടെ എല്ലാം മറന്ന് ജീവിക്കാൻ എനിക്ക് താല്പര്യമില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി കേട്ടപ്പോൾ വല്ലാത്തൊരു വിഷമം തോന്നി. " പിന്നെ എന്തിനാ വെറുതെ വിവാഹത്തിന് സമ്മതിച്ചത്. ,, എന്റെ സമ്മതത്തോടെ അല്ല, എനിക്കൊരിക്കലും നിങ്ങളെ ഭർത്താവായി കാണാൻ സാധിക്കില്ല , ഇനി എന്നെ ശല്യം ചെയ്യരുത് എന്നും പറഞ്ഞു വീട്ടിൽ നിന്നും അവൾ ഇറങ്ങി പോകുമ്പോൾ എല്ലാവരുടേയും മുന്നിൽ ഉത്തരം മുട്ടി നിസഹായനായി നിൽക്കേണ്ടി വന്നു. ആർക്കും മറുപടി നൽകാതെ മുറിക്കുള്ളിൽ ഒതുങ്ങി കൂടിയ ദിനങ്ങളിൽ ഒരുപാട് തവണ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ഒരിക്കൽ പോലും ഫോൺ എടുത്തില്ല. ഒന്നു രണ്ടു വട്ടം അവളുടെ ബന്ധുക്കൾ വന്നു സംസാരിച്ച ശേഷം മടക്കി വിളിക്കാൻ ഞാൻ ചെന്നെങ്കിലും കൂടെ വരാൻ അവൾ തയ്യാറായില്ല ,മാത്രമല്ല ഒന്നു സംസാരിക്കാൻ പോലും അവൾ നിന്നില്ല കൂടുതൽ ഒന്നും അവളുടെ വീട്ടുക്കാരും നിർബന്ധിച്ചില്ല. അവളുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നിറക്കണ്ണുകളോടെ അവളുടെ അമ്മ ഉമ്മറത്ത് ഞാൻ പോകുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്ക് വന്നു കയറിയപ്പോൾ ,,എന്തിനാ മോനെ നിന്നെ വേണ്ടാത്ത ഒരു പെണ്ണിന്റെ കാലു പിടിച്ചു കൂട്ടികൊണ്ടുവരാൻ പോയത്. അമ്മയുടെ ചോദ്യത്തിനുത്തരം നൽകാതെ മുറിയിലേക്ക് പോകുമ്പോൾ ,ഇനി വിവാഹമോചനത്തിനെക്കുറിച്ച് ആലോചിക്കാം എന്ന വലിയമ്മാവന്റെ വാക്കിനു എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതായി തോന്നി. ഇത്രനാളും കൂടെ ഉണ്ടായിരുന്ന അവളെ ശാരീരികമായി ഒന്നുമില്ലാഞ്ഞിട്ടു പോലും മാനസിൽ അവളെ 'വല്ലാതെ സ്നേഹിച്ചിരുന്നു എന്നു തോന്നി തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. ഇനി മറക്കുന്നതാണ് നല്ലതെന്നു കൂട്ടുകാരടക്കം പലരും പറയുമ്പോഴും അതിനു കഴിഞ്ഞിരുന്നില്ല. ഒരുപാടു ദിവസങ്ങൾക്കു ശേഷം അവളുടെ അമ്മ വിളിച്ചു. അവളെ ആശുപത്രിയിൽ ചേർത്തിരിക്കാണെന്നു പറഞ്ഞപ്പോൾ ഉള്ള ജീവനും കൊണ്ട് ആശുപത്രിയിലേക്ക് ഓടി ഞാൻ ചെല്ലുമ്പോൾ അവൾ ഡോക്ടറുടെ മുറിയിലായിരുന്നു. ഞാനും മുറിയിലേക്ക് കയറിച്ചെന്നു ഡോക്ടറോട് ഭർത്താവാണെന്ന് സ്വയം പരിചയപ്പെടുത്തി ,ഇയാൾ എന്റെ ആരും അല്ല എന്ന് മുഖത്തു പോലും നോക്കാതെ അവൾ പറയുമ്പോൾ വേദനയുടെ ഒരു മിന്നൽ ശരീരത്തിലും മനസിലും വ്യാപിച്ചു. പിന്നെ ഒരു നിമിഷം പോലും നിൽക്കാതെ മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ കാഴ്ച മങ്ങിയിരുന്നു. ................. ,,, കുട്ടി അദ്ദേഹത്തോട് അങ്ങനെ പറയരുതായിരുന്നു. ഡോക്ടർ ഒന്നു ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞപ്പേൾ അവൾ ,, ഡോക്ടർ എനിക്ക് അദ്ദേഹത്തെ ,, എല്ലാം അറിയാമടോ എടോ, കുറച്ചു നാൾ മുമ്പ് എന്നെ കാണാൻ ഒരാൾ വന്നിരുന്നു. അത് ഞാൻ ദാ ഈ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട് ഒന്നു വായിച്ചു നോക്ക് ചില സംഭവങ്ങൾ നമുക്കും ഉപകാരപ്പെടും' ഡോക്ടർ നീട്ടിയ ഡയറി അവൾ തുറന്നു വായിച്ചു ഇന്ന് ഒരാൾ എന്നെ കാണാൻ വന്നിരുന്നു. വളരെ സങ്കടത്തോട സംസാരിക്കണം എന്നു ആവശ്യപ്പെട്ടെങ്കിലും ചില തിരക്കുകൾ ഉണ്ടെന്നറിയിച്ചപ്പോൾ എന്റെ കാലു പിടിച്ചു അപേക്ഷിച്ചു. അയാളുടെ മാനസികവസ്ഥയെ കുറിച്ച് ചിന്തിച്ചപ്പോൾ തിരക്കുകൾ മാറ്റിവെച്ചു അയാൾക്ക് പറയുവാനുള്ളത് കേട്ടു. അയാളുടെ ഭാര്യക്ക് അയാളോടു വെറുപ്പാണത്രേ എത്ര സ്നേഹിച്ചിട്ടും ഭാര്യയുടെ മനസ് മാറ്റാൻ അയാൾക്ക് കഴിഞ്ഞില്ല. ഒടുവിൽ വിവാഹമോചനം വരെ എത്തിയപ്പോഴാണ് അയാൾ എന്നെ കാണാൻ വന്നത്. ഭാര്യ എന്നു പറയുന്ന പെൺകുട്ടിക്ക് അവൾ ഒരു പുരുഷനാണെന്ന വിചാരത്തിൽ ജീവിക്കുമ്പോൾ അയാൾ വെറും ഒരു പുരുഷൻ മാത്രമാണെന്ന കാഴ്ചപാടാണ് അവളിൽ ഉണ്ടായത്. പുരുഷനും പുരുഷനും, എങ്ങനെ ഭാര്യ ഭർത്താക്കൻമാരായി കഴിയുക.അതിനാൽ തന്നെയും അവൾ ഒരിക്കൽ പോലും തന്റെ ഭർത്താവിനെ അംഗീകരിക്കാൻ തയ്യാറായില്ല. അയാളുടെ ഭാര്യക്ക് രൂപത്തിലും ഭാവത്തിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കാണാനും സുന്ദരി ആയിരുന്നെങ്കിലും അവൾ ഒരു പുരുഷനാണെന്ന മനോവിചാരത്തിന് അടിമയായി മാറിയിരുന്നു. വയസറിയിക്കുന്ന പ്രായത്തിൽ തന്റെ ഇളയച്ഛൻ ശാരീരിക പീഡനത്തിന് ഇരയാക്കി, ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മനോനില മാറിയപ്പോൾ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നു പറയുന്നത്.പിന്നീട് അതിനെ തരണം ചെയ്യുവാൻ ഒരുപാടു സമയം എടുത്തു. ഒരുപാടു നാൾ മാനസിക ചികിത്സക്കു ശേഷം അവളുടെ മനസ് എടുത്തണിഞ്ഞ വേഷപകർച്ചയാണ് താൻ ഒരു പുരുഷനാണ് എന്നത് ,ഇനി അത്തരം ഒരു അപകടം എനിക്കുണ്ടാകില്ല എന്നു സ്വയം വിശ്വസിച്ചു കൊണ്ടു മനസിനെ ബോധിപ്പിച്ച പെൺകുട്ടി ആയിരുന്നു അയാളുടെ ഭാര്യ. അയാളുടെ ആവശ്യം കേട്ടപ്പോൾ സങ്കടം തോന്നി. പെൺകുട്ടിയെ ഭാര്യയിലേക്ക് മടക്കി കൊണ്ടുവരാൻ അഭ്യർത്ഥിച്ചു. എത്ര ശ്രമിച്ചിട്ടും ഭാര്യയെ മറക്കാൻ കഴിയില്ലന്നു പറഞ്ഞു കരയുന്ന അയാളുടെ ഇടറിയ ശബ്ദത്തിൽ എന്റെ ഭാര്യയെ എനിക്ക് വേണം ഡോക്ടർ എന്നു പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഡയറി വായിച്ചു തീരുംമുമ്പേ കണ്ണുനീർ ധാരധാരയായി അക്ഷരങ്ങളെ മതിവരാതെ ചുംബിച്ചു കൊണ്ടിരുന്നു. നിറകണ്ണുകളുമായി അവൾ ഡയറിയിൽ നിന്നും കണ്ണെടുത്ത് ,,ഡോക്ടർ...... ,,, അന്നു ഓടി കിതച്ചു വന്നു എന്നോട് പറഞ്ഞ ആളാണു കുറച്ചു മുമ്പ് ഇറങ്ങി പോയത്. എല്ലാം കുട്ടിയുടെ അമ്മ പറഞ്ഞിട്ടും പൂർണ്ണമനസോടെയാണ് അദ്ദേഹം കുട്ടിയെ വിവാഹം കഴിച്ചത് എന്നു ഡോക്ടർ പറഞ്ഞു തീർന്നതും... പൊട്ടി കരഞ്ഞുകൊണ്ടവൾ മനസുകൊണ്ടു അയാളുടെ കാൽക്കൽ വീണിരുന്നു. ,,എനിക്കറിയാം ഡോക്ടർ,, എന്റെ മനസിന് അദ്ദേഹത്തിന്റെ സ്നേഹം താങ്ങാൻ കഴിയാഞ്ഞിട്ടാ അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്നും ഓടി ഒളിച്ചത്. എനിക്ക് വേണം ഡോക്ടറെ അദ്ദേഹത്തെ . അതുവരെ ഉണ്ടായ സങ്കടങ്ങളെ എല്ലാം അവൾ ചൂടു കണ്ണിരാൽ സ്വയം ഒഴുക്കി തീർക്കുകയായിരുന്നു, പൂർണ്ണമായും ഒരു പെണ്ണിനെ പോലെ. സിറിൾ കുണ്ടൂർ #📔 കഥ #📙 നോവൽ
Thanseel ✔️
2.4K കണ്ടവര്‍
8 മണിക്കൂർ
പ്രസവവേദന തുടങ്ങിയത് ഒട്ടും വിചാരിക്കാത്ത നേരത്താണ് .. ഹോസ്റ്റലിന്റെ ഡോർ ഉള്ളിൽ നിന്നും പൂട്ടി അവൾ ബാത്ത് റൂമിലേക്ക് നടന്നു . അടിവയറ്റിൽ നിന്നും തുടങ്ങിയ വേദന വ്യാപിച്ച് അവളുടെ ജീവന് വിലപറഞ്ഞു കൊണ്ടിരുന്നു . അടിവസ്ത്രങ്ങളൂരി കട്ടിലിലേക്കെറിഞ്ഞു , നെഞ്ചിടിപ്പ് പതിവിലും കൂടി .. ഇടവിട്ട് ഇടവിട്ട് വേദനയുടെ കാഠിന്യം അവളുടെ കണ്ണുകളിൽ ഇരുട്ടു പരത്തി ... ബക്കറ്റ് പൈപ്പിനു താഴോട്ട് വെച്ച് വെള്ളം തുറന്നിട്ടു. വേദന കൊണ്ട് മുറുകി പിടിക്കാൻ അടുത്തവൾ പലതും തപ്പി നോക്കി . ക്ലോസറ്റിനു പുറത്ത് ചാരി അവൾ കാലുകളകത്തിവെച്ചു . യൂ ടൂബിലും ,ഗുഗിളിലും തിരഞ്ഞ അറിവു മാത്രമേ അവൾക്ക് പ്രസവത്തിനെ കുറിച്ചുള്ളു . അടക്കിപിടിച്ച പല നിലവിളികളും പുറത്തേക്ക് വന്നപ്പോൾ ബാത്ത് റൂമിലെ അയയിൽ കിടന്നതോർത്തെടുത്ത് വായയിൽ തിരുകി ... ശ്വാസം എവിടെയോ തടഞ്ഞ പോലെ ,,ബാത്ത് റുമിലെ നിലത്ത് വെള്ളത്തിനോട് ചേർന്ന് ചോര പടർന്നു തുടങ്ങി .. ഉറക്കെയൊന്ന് കരയാൻ അവളുടെ തൊണ്ട ആവേശം കൊണ്ടു .. പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടിയത് അവളൊന്നു ഞെട്ടി .. എന്തു ചെയ്യണമെന്നറിയാതെ അവൾ തുടകളിൽ അമർത്തിപ്പിടിച്ചു . വീണ്ടും ആരോ വാതിലിൽ മുട്ടി കൊണ്ടിരുന്നു എഴുന്നേൽക്കുക എന്നത് അസാദ്യമാണ് .പതിയെ അവൾ നിരങ്ങി ,രക്തം നിലത്ത് വരപോലെ പടർന്നുകൊണ്ടിരുന്നു . 'ആരാ ' ഡീ ,,, ഞാനാ സുമ വാതില് തുറക്ക് എഡീ .. ഞാൻ പുറംവേദനയായിട്ട് മരുന്നു പുരട്ടി കിടക്കാണ് അതിനെന്താ തറക്ക് ശ്ശോ ഞാൻ തുണിയുടുത്തിട്ടില്ല .. എങ്കിൽ നീ വേദന കുറഞ്ഞാ മുറിയിലോട്ട് വാ നീ പൊക്കോ ... ഞാൻ വരാം ... കുറച്ച് നേരം കിടക്കട്ടെ .. സുമയുടെ കാലടി പുറത്തു നീങ്ങുന്നവരെ അവൾ കൈക്കൊണ്ട് വായ പൊത്തി .. മേശക്കരികോട് ചേർന്നിരിക്കുന്ന കത്രിക എടുത്തു ... മുറി മുഴുവൻ ചോരയാണ് .. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു .. വീണ്ടും ഇഴഞ്ഞ് ക്ലോസ്സറ്റിനടുത്തെത്തി .. കൈ കൊണ്ട് പതിയെ തൊട്ട് നോക്കി ,,, ഇനി എന്തു ചെയ്യണം എന്ന് അവൾക്കറിയില്ലായിരുന്നു .. അവൾ പല്ലുകൾ കടിച്ച് പിടിച്ച് ബലമായി മുക്കി ..ഒരു പുഴയെന്ന പോലെ അവളുടെ ചുറ്റും വെള്ളം നിറഞ്ഞു ഒരു തല പതിയെ പുറത്തു വരുകയും തിരികെത്തന്നെ പോവുകയും ചെയ്തു ... വിശർപ്പ് അവളെ നനച്ചു കൊണ്ടിരുന്നു ... ആരെങ്കിലും അറിഞ്ഞാൽ .....? ഒരു തുണിക്കടയിലെ സെയിൽസ് ഗേളായിരുന്നു അവൾ ,പേര് ധന്യ, അവൾക്ക് താഴെ രണ്ട് അനിയത്തിമാർ , .... ഒട്ടും സാമ്പത്തികമുള്ള കുടുംബമായിരുന്നില്ല അവരുടെത് ... കുടിയനായ അച്ഛൻ തരുന്ന മിച്ചം കൊണ്ടായിരുന്നു അവരുടെ ജീവിതം , പെണ്ണുങ്ങൾ പഠിക്കാൻ പോകുന്നതോ പണിക്കു പോകുന്നതോ അയാൾക്കിഷ്ടമുണ്ടായിരുന്നില്ല .. ആ വീടിനപ്പുറം അയാളുടെ ഭാര്യയോ മക്കളോ ലോകം കണ്ടിരുന്നില്ല .അതുകൊണ്ടുത്തന്നെ അച്ഛന്റെ മരണത്തോടെ അവർ പകച്ചുപോയി .. പിന്നീട് ഒരു നെട്ടോട്ടമായിരുന്നു അങ്ങനെയാണ് അത്യാവശ്യം വലിയ തുണിക്കടയിൽ സെയിൽസ്ട്രൈയ്നിയായി ജോലി കിട്ടിയത്. അവളെ കണ്ടപ്പോൾ തൊട്ട് പ്രകാശിന് അവളെ ഇഷ്ടമാണ് . ആ നാട്ടിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണവൻ ... നാട്ടിലെ എന്തിനും ഏതിനും ഓടിയെത്തുന്നവൻ ,അവന്റെ മനസ്സിലുള്ള പെണ്ണായിരുന്നു അവൾ .പതിയെ പതിയെ അവളും അവനോടടുത്തു . ഒരിക്കലും ആരും അവളെ ഇത്ര സ്നേഹിച്ചട്ടില്ല .. പേടിയുണ്ടെങ്കിലും അവൻ സ്നേഹത്തോടെ വിളിക്കുമ്പോൾ അവൾക്കത് നിരസിക്കാൻ കഴിഞ്ഞില്ല ... എപ്പോഴൊക്കെയോ അവൾ അവന്റെതായി മാറി , ഒരാളെങ്കിലും രക്ഷപ്പെടുന്നതിന് അമ്മക്കും എതിർപ്പില്ലായിരുന്നു .. പിന്നീട് നിറമുള്ള ദിവസങ്ങളെ അവർ സ്വപ്നം കണ്ടു . അന്നൊരു ഞായറാഴ്ചയായിരുന്നു .... കടയിൽ പോവാത്തതിനാൽ ഉറങ്ങുന്നതിനിടയിൽ പാലു വാങ്ങാൻ പോയ അനിയത്തി തിരികെ ഓടി വന്നു ... ചേച്ചീ എന്താടി ചേച്ചി പ്രകാശേട്ടന് വിളിക്ക് എന്തെ ചേച്ചി ... ചേട്ടനെ ആരോക്കെയോ ചേർന്ന് മാർക്കറ്റിലിട്ട് വെട്ടീന്ന് അവൾക്ക് അത് കേൾക്കാൻ കൂടി കഴിഞ്ഞില്ല ... തളർന്ന് കട്ടിലിലിരുന്നു ... വിളിച്ചാൽ ആ ഫോണിനപ്പുറം എന്താടി എന്ന വിളി കേട്ടില്ലെങ്കിലോ ? അന്നു രാത്രി അവൻ പോയി ...... ഒരു മരവിപ്പായിരുന്നു അവൾക്ക് .... എങ്കിലും കുടുംബം പട്ടിണി കിടക്കാതിരിക്കാൻ അവൾ ജോലിക്ക് പോയി .... പുറത്തായിട്ട് മൂന്നു മാസായി ... എന്തോ അവൾക്ക് പേടി തോന്നി ...... ആ പേടിയെ ശരിവെച്ച് അവളുടെ ശരീരം അമ്മയാകാനൊരുങ്ങി ... എ ടി മൂദേവി .... ഇതിനിടക്ക് ഇതും ഒപ്പിച്ചോ താഴെയുള്ളവരെ എന്ത് ചെയ്യും ഇനി .... ഈ തന്തയില്ലാത്ത കുട്ടിയെയും കൊണ്ട് ഈ നാട്ടിൽ നിന്നാൽ പറ്റ്വോ ? കടയിലെ ഒരു സെയിൽസ് ഗേൾവഴി അവൾ മറ്റൊരു ജില്ലയിലേക്ക് ജോലിക്കായി പോയി ... അനിയത്തിമാരോ കൂടെയുള്ളവരോ ഇതറിഞ്ഞില്ല ... എല്ലാമാസവും അവൾ വീട്ടിലേക്ക് മടങ്ങാതെ കാശയച്ചു .... നാട്ടിൽ പോവാതെ ദിവസങ്ങൾ നീക്കി ..... അതിനിടയിൽ ദിവസമടുക്കും മുൻപ് അവൾ പ്രസവവേദനയാൽ പുളഞ്ഞു തുടങ്ങി . കൈകൾ മുറുക്കി അവൾ ശക്തിയായി മുക്കി ... ഇടക്കിടെ പ്രകാശിന്റെ മുഖം മനസ്സിലൂടെ മിന്നി ... തൊണ്ടയിൽ ശ്വാസം പിടിച്ച് വായയിലെ തുണി ഉറക്കെ കിടിച്ച്, കണ്ണുകളടച്ച് അവളുറത്തെ മുക്കി ... ഒരു നീണ്ട കരച്ചിലൂടെ കുഞ്ഞ് പുറത്തു വന്നു , കുഞ്ഞിനെ വാരിയെടുത്ത് അവൾ പൊക്കിക്കൊടി മുറിച്ചുനീക്കി .... രക്തം ഒഴുകി പരന്നിരിക്കുന്നു ..... അവൻ തന്ന സ്വപ്നങ്ങളൊക്കെ ഓർമ്മയായിട്ടും ബാക്കി വന്ന ഒന്നിനെ അവർ നെഞ്ചോട് ചേർത്തു .... ഇന്നലെ കൂടി അവൾ വായിച്ചതാണ് ഒരു കുഞ്ഞിനെ കൊന്ന കഥ ... ഹോസ്റ്റൽ മുഴുവൻ കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി ... ഓരോ മുറിയുടെ വാതിലിലും മുട്ടുകൾ കേട്ടു തുടങ്ങി ... ഇല്ല , അമ്മ നിന്നെ ഇല്ലാതാക്കില്ല .... അവൾ കുഞ്ഞിനെ മാറോടണച്ചു ... അപരിചിതമായ ലോകത്ത് കണ്ണുകൾ തുറന്ന് അവൻ അമ്മയെ നോക്കി ... #📔 കഥ #📙 നോവൽ
Thanseel ✔️
6.1K കണ്ടവര്‍
8 മണിക്കൂർ
കർത്താവ് ഉണ്ടാക്കിയ രോഗം ********************************* ഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന.. നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം... തിരിയാൻ പറ്റുന്നില്ല.. യ്യോ ഇച്ചായ ഒന്ന് എന്നേ എണീപ്പിക്കുവോ... ദേ ഇപ്പുറെ വാന്നെ... ആ ഞാൻ എണീക്കട്ടെ... ജോസൂട്ടി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എണീറ്റു മോളിക്കുട്ടി കിടക്കുന്നതിന്റെ അപ്പുറം ചെന്ന് അവളെ മെല്ലെ ചാരി ഇരുത്തി... എവിടെയാ വേദന കാണിക്കു.. കാലിന്റെ മുട്ടിനു തൊട്ടു താഴെ ആണ് ഇച്ചായ... ആ.. എനിക്ക് നല്ല പരവേശവും ഉണ്ടല്ലോ.. വെള്ളം ഇത്തിരി കുടിക്കു ഞാൻ എടുത്തു തരാം... ഈ പാതിരക്കു തണുത്ത വെള്ളമോ ഇത്തിരി കാപ്പി കിട്ടിയാൽ തൊണ്ടക്ക് ഒരു ആശ്വാസം ആയേനെ.. ഞാൻ കാപ്പി ഇട്ട് തരാം... ജോസൂട്ടി അടുക്കളയിലേക്ക് പോയി.. എന്നാലും എന്റെ ഈശോയെ എന്നേ എന്തിനു നീ രോഗിയാക്കി എന്റെ ഇച്ചായൻ പാവം എന്തോരുവാ കഷ്ടപെടുന്നേ... ആ പാവത്തിന് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ എന്റെ കർത്താവെ... മതി മതി എണ്ണിപ്പെറുക്കിയത് ... സാരമില്ല... ഒന്നോ രണ്ടോ മാസം അല്ലെ ആയുള്ളൂ എനിക്കീ കഷ്ടപ്പാട്.. അത് ഞാൻ സഹിക്കാം...നീ അഞ്ചെട്ടു വർഷം ആയില്ലേ ഇവിടെ കിടന്നു കഷ്ടപ്പെട്ടത്.. എങ്ങനെ എങ്കിലും നിന്റെ രോഗം ഭേദമായാൽ മതിയാരുന്നു... ഓ ഈ രോഗം അങ്ങനെ ഭേദം ആകുമെന്ന് എനിക്ക് തോന്നുന്നില്ല ഇച്ചായ.. ഇത് എന്നേം കൊണ്ടേ പോകു... ഒരു കുറവും കാണുന്നില്ല... എന്റെ ഒരു സുഹൃത്ത് മെഡിക്കൽ കോളേജിൽ ഒരു ഡോക്ടറെ കുറിച്ച് പറഞ്ഞില്ലേ നമുക്ക് അയാളെ ഒന്ന് കണ്ടുനോക്കിയാലോ.... അത് വേണ്ടിച്ചായാ അപ്പൊ സണ്ണിപ്പാപ്പന് എന്ത് തോന്നും അദ്ദേഹത്തിന്റെ മരുമകൻ ടോമി ഡോക്ടറെ നമുക്ക് വിശ്വാസം ഇല്ലാത്തോണ്ട് നമ്മൾ വേറെ ഡോക്ടറെ കണ്ടെന്നു അവർക്കു തോന്നില്ലേ... ഏതു അസുഖത്തിനും മറ്റൊരു ഡോക്ടറെ കൂടി കണ്ടിരിക്കുന്നത് നല്ലതാ മോളിക്കുട്ടി... ആറുമാസം അല്ലെ ടോമി ഡോക്ടർ പറഞ്ഞേക്കുന്ന ബെഡ്റസ്റ്റ്‌ അത് തീരട്ടെ... എന്നിട്ട് നമുക്ക് വേറെ നോക്കാം ഇച്ചായ... പിറ്റേന്ന് വെളുപ്പിനെ ജോസൂട്ടി എണീറ്റ് അടുക്കളയിൽ കയറി ചായ ഉണ്ടാക്കി മോളിക്കുട്ടീടെ അടുത്തു കൊണ്ടുചെന്ന് വിളിച്ചു... അതവിടെ വെച്ചെക്കു ഇച്ചായാ ഇപ്പോൾ ആണ് ഒന്ന് കണ്ണടക്കുന്നെ... ഞാൻ കുടിച്ചോളാം... അവിടെ ഇരുന്നു തണുത്തുപോകാതെ കുടിക്കണേ... ജോസൂട്ടി നേരെ അടുക്കളയിലേക്കു.. ദോശമാവു എടുത്തു വെച്ചു... മിക്സിയിൽ തലേന്ന് ലീലച്ചേച്ചി പോകും മുന്നെ അരച്ചുവെച്ചേക്കുന്ന ചമ്മന്തി എടുത്തു കടുക് താളിച്ചിട്ടു ചൂടാക്കി.... ഒരടുപ്പിൽ അരിയിട്ടു ഒന്നിൽ കുട്ടികൾക്ക് കുളിക്കാൻ വെള്ളം... ഫ്രിഡ്ജിൽ നിന്നും മുളക് തിരുമ്മിയ മീനും തോരനും പുറത്തെടുത്തു വെച്ചു.. പിള്ളേർക്കുള്ള പാല് തിളപ്പിക്കാൻ വെച്ചു... അതിനിടെ കട്ടൻ കാപ്പി കുടിച്ചു... അപ്പച്ചാ എനിക്ക് കാപ്പി വേണം.. എഴുവയസ്സുകാരി അന്ന മോള് ആണ്.. വേഗം കാപ്പി ആയി കുട്ടികളുടെ മുറിയിലേക്ക്.. ആഹാ ബെഡിൽ നിന്നും എണീക്കാതെ ആണോ കാപ്പി... മോനെ ആദം.. എടാ എണീക്കു... അന്നമോളേം ആദം മോനെയും എണീപ്പിച്ചു ചായ കൊടുക്കുമ്പോൾ ആണ് മോളിക്കുട്ടിയുടെ വിളി... ഇച്ചായാ ഈ ചായ തണുത്തുപോയല്ലോ... അല്ലേൽ സാരമില്ല..ഇച്ചായൻ എന്തോരുവാ കഷ്ടപെടുന്നേ... ഞാൻ തണുത്ത ചായ കുടിച്ചോളാം... വേണ്ട ഇങ്ങുതാ ഞാൻ ചൂടാക്കി തരാം.. ചായയുമായി അടുക്കളയിലേക്കു.. അപ്പോളേക്കും പാല് തിളച്ചു അടുപ്പിൽ തൂവി... വേഗം അതുവാങ്ങി വെച്ച് അടുപ്പ് തുടച്ചു... ദോശ ചുട്ടു... പിള്ളേരെ പല്ല് തേപ്പിച്ചു... കുളിപ്പിച്ചു .. ഇച്ചായാ എന്റെ വയറ്റിൽ നിന്നും ഒരു ഇരപ്പ് കേൾക്കുന്നു... ഭക്ഷണം ഇപ്പൊ തരാമെടി മോളിക്കുട്ടി... പിള്ളേർക്കു ദോശ കൊടുത്തു കൈകഴുകിച്ചു നേരെ മോളിക്കുട്ടിയുടെ അടുത്തേക്ക് ... എന്നാലും എന്റെ ഇച്ചായനു എന്തൊരു കഷ്ടപ്പാടാണ്... എന്റെ കർത്താവെ എന്നേ അങ്ങുവിളിച്ചെങ്കിൽ എന്നെക്കൂടി നോക്കി ഇച്ചായൻ കഷ്ടപെടേണ്ടയിരുന്നു... നീയൊന്നു മിണ്ടാതിരി മോളിക്കുട്ടി... ഞാൻ പറഞ്ഞോ എനിക്ക് നിന്നെ നോക്കുന്നത് കഷ്ട്പ്പാട് ആണെന്ന്... പറഞ്ഞില്ല എങ്കിലും എനിക്ക് ചിലപ്പോളൊക്കെ തോന്നിപോകുവാ ഇച്ചായാ... തത്കാലം ആ തോന്നൽ വേണ്ട... മനസ്സ് വിഷമിപ്പിച്ചു അസുഖം കൂട്ടേണ്ട.. മോളിക്കുട്ടിയേ പല്ലുതേപ്പിച്ചു ഭക്ഷണം കൊടുത്തു... സമയം എട്ട് ആയി.. വേഗം കുട്ടികളെ ഡ്രസ്സ് ചെയ്യിച്ചു.. പത്രങ്ങളിൽ ചോറ് എടുത്തുവെച്ചു... അപ്പോളേക്കും അവരുടെ സ്കൂൾബസ് വന്നു... അവരെ ബസ്സിൽ കയറ്റിവിട്ടിട്ടു നേരെ കുളിമുറിയിലേക്ക് കയറി ജോസുകുട്ടി... കുളിച്ചെന്നു വരുത്തി വരുത്തി തീർത്തു പുറത്തിറങ്ങി.. ഡ്രസ്സ് മാറി ജോലിക്ക് പോവാനായി.. ഭക്ഷണം കഴിക്കുന്നില്ലേ ഇച്ചായാ... ഇനി സമയം ഇല്ല.. ഇപ്പോൾ തന്നെ ലേറ്റ് ആയി... നീ ആ ലീല ചേച്ചിയോട് പറ നാളേക്ക് കടലക്കറി ഉണ്ടാക്കി വെക്കാൻ .... പുട്ടുപൊടി നനച്ച് ഫ്രിഡ്ജിൽ വെക്കാനും... അതാണെങ്കിൽ രാവിലെ എളുപ്പം ഉണ്ടല്ലോ.. അയ്യോ ഇച്ചായന് പുട്ട് ഇഷ്ടം ഇല്ലല്ലൊ... ദോശ അല്ലെ കൂടുതൽ ഇഷ്ടം.... ആ ശീലമൊക്കെ മാറിയെടി ഇപ്പൊ പുട്ടാണ് ഇഷ്ടം.... നീ ഭക്ഷണം സമയത്തു കഴിക്കണം... ആ ടാബ്‌ലറ്റ് തീർന്നോ.. തീർന്നില്ല ഇച്ചായ... ലീല ചേച്ചിക്ക് കൊടുക്കാൻ ഉള്ള പൈസ കൂടി അവിടെ വെച്ചെക്കു ഇച്ചായാ... അടുത്ത ഞായറാഴ്ച്ച ലീലച്ചേച്ചിയോട് ഒന്ന് വരാൻ പറയെടി... എന്തായാലും നീ ഉണ്ടാക്കും പോലെ തന്നെയുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി തരുന്ന ആളല്ലേ... എനിക്കും ഒന്ന് കാണാൻ ആണ്... അപ്പൊ ആ കറികൾക്ക് രുചി ഉണ്ടോ ഇച്ചായാ... ഉവ്വെടി.. നീ ഉണ്ടാക്കുന്ന അതെ രുചി.. ഞാൻ ഉണ്ടാക്കുമ്പോളൊക്കെ കുറ്റം ആണല്ലോ പറഞ്ഞേക്കുന്നെ... അതൊക്ക പിന്നെ വെറുതെ പറയുന്നതല്ലെടി... ഇപ്പൊ അല്ലെ എനിക്ക് നിന്റെ വില മനസ്സിലായത്... ജോസുകുട്ടി ജോലിക്ക് പോകാൻ ഇറങ്ങി... ബൈക്ക് സ്റ്റാർട്ട് ആയ ശബ്‍ദം കേട്ടതെ മോളിക്കുട്ടി ചാടി എണീറ്റു.... എന്റെ കർത്താവെ ഇന്നലെ വൈകുന്നേരം മുതൽ ഒരേ കിടപ്പു കിടന്ന് പുറം പൊട്ടിപോകുന്നു.... അപ്പൊ തളർന്നു കിടപ്പായവരെ സമ്മതിക്കണം അല്ലെ... അവൾ സ്വയം പിറുപിർത്തു.... അടുക്കളയിൽ ചെന്നു ആകെ താറുമാറായി കിടക്കുന്നു... വേഗം പണികൾ ഒതുക്കി... റെഡിയായി നേരെ ബാങ്കിലേക്ക് പോയി... ലീലച്ചേച്ചിക്ക് കൊടുക്കാൻ ജോസുകുട്ടി തന്ന പൈസയിൽനിന്നും മുന്നൂറു രൂപ പതിവായി കൊടുക്കാറുള്ള അനാഥാലയത്തിന്റെ അക്കൗണ്ടിൽ ഇട്ടു ബാക്കി നൂറുരൂപ അവളുടെ അക്കൗണ്ടിലും... തിരിച്ചു വീട്ടിൽവന്നു ഇട്ടോണ്ടുപോയ ഡ്രെസ് വെയിലിൽ ചൂടാക്കി മടക്കി അലമാരിയിൽ വെച്ചു.... പിറ്റേന്നേക്കു കടലകറിയും മീൻകറിയും തോരനും ഉണ്ടാക്കി... പുട്ടുപൊടി നനച്ച് വെച്ചു... കുട്ടികൾക്ക് ചായ ഉണ്ടാക്കി മേശപ്പുറത്തു വെച്ചു... കുട്ടികൾ വരാറായി അവൾ വീണ്ടും ബെഡിൽ കേറി കിടന്നു.... ഞായറാഴ്ച എങ്ങനെ ലീലച്ചേച്ചിയെ കാണിക്കും... കുട്ടികളും പറയാറുണ്ട്... ഒരുദിവസം ആ ചേച്ചിയോട് ഞങ്ങൾ വന്നിട്ടു പോകാം എന്ന് പറയു അമ്മേ എന്ന്... പുറത്തു സ്കൂൾ ബസിന്റെ ശബ്‍ദം കേൾക്കുന്നു.... അമ്മേ.. ഞങ്ങൾ വന്നു.. ഉടുപ്പ് മാറി രണ്ടാളും ചായ കുടിക്കു.. ലീല ചേച്ചി മേശയിൽ ചായ വെച്ചിട്ടുണ്ട് കുടിക്കാം അമ്മേ..അമ്മ വിഷമിക്കാതെ കിടന്നോളു... എന്റെ കർത്താവെ എന്റെ രോഗം ഒന്ന് വേഗം മാറണെ... മോളിക്കുട്ടി വീണ്ടും നെടുവീർപ്പു തുടങ്ങി.... ജോളി ഷാജി....✍️ #📔 കഥ #📙 നോവൽ
Thanseel ✔️
7.3K കണ്ടവര്‍
8 മണിക്കൂർ
ഇന്നാണ് ആ ദിവസം ! രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള ശുഭമുഹൂർത്തം ! രണ്ട് കുരുക്കുകൾ ഒരേ സമയം രണ്ട് കഴുത്തുകൾക്ക് ഹരമായി മാറുന്ന സമയം.... താലി എന്ന കുരുക്കിൽ അവൾ ജീവിതത്തിലേക്കും കയർക്കുരുക്കിൽ ഞാൻ മരണത്തിലേക്കും. ഇന്നലെ ഹോട്ടലിൽ റൂം എടുക്കുമ്പോൾ പല കണക്കികൂട്ടലുകൾ ആയിരുന്നു മനസ്സിൽ. രാവിലെ അവളുടെ വീട്ടിൽ പോണം.. എല്ലാവരുടെയും മുന്നിൽ വെച്ച് അവളുമൊത്തുള്ള ഫോട്ടോസ് കാണിക്കണം. രണ്ട് വർഷം എന്നോടൊപ്പം നിഴലുപോലെ നടന്നവളാണെന്ന് പറയുന്ന ആ ഫോട്ടോസ് കണ്ട് അവളെ കെട്ടാൻ വന്നവനും വീട്ടുകാരും കല്യാണത്തിൽ നിന്ന് പിന്മാറണം.. എല്ലാവർക്കും മുന്നിൽ അവൾ നാണം കെട്ടു നിൽക്കുന്നത് കണ്ട് സന്തോഷിക്കണം... തേപ്പിന് ഇതിനേക്കാൾ വലിയ ശിക്ഷ ഇനി കിട്ടാനില്ലെന്ന ബോധം അവൾക്കുണ്ടാകണം.. താഴെ റിസപ്ഷനിൽ വിളിച്ച് ഒരു ഫുൾ ബോട്ടിൽ വിസ്‌കി തന്നെ വരുത്തിച്ചു. പിന്നെ അങ്ങോട്ട് അവനായിരുന്നു കൂട്ട്. ഓരോ പെഗ്ഗ് അകത്തുചെല്ലുമ്പോഴും അവളോടുള്ള പ്രിതികാരത്തെ കുറിച്ചുള്ള ചിന്തകൾ മാറി. അവസാനം എടുത്ത തീരുമാനമായിരുന്നു മരണം. ഒരു പെണ്ണിന്റ ജീവിതം നശിപ്പിച്ചിട്ട് എന്ത് നേടാൻ.. പക്ഷേ, എന്റെ മരണം അവളുടെ മനസ്സിനെ നോവിക്കണം. എല്ലാവർക്കും അതൊരു വിഡ്ഢിത്തമായി തോന്നാം... പക്ഷേ, അത്രമേൽ സ്നേഹിച്ചവളെ നഷ്ടപ്പെടുത്തി ഇനി ഒരു ജീവിതം.... വയ്യ.... അവളില്ലാത്ത ലോകം ശൂന്യമാണ്.. മരിക്കണം... അവളോടുള്ള പ്രതികാരം എന്റെ മരണംകൊണ്ടാവട്ടെ. രാവിലെ കുളിയെല്ലാം കഴിഞ്ഞ് പുതിയ കസവുകര മുണ്ടും വെള്ള ഷർട്ടും എടുത്തിട്ട് ഓരോ കല്യാണച്ചെക്കനെ പോലെ ഒരുങ്ങി. പിന്നെ കണ്ണാടിയിൽ നോക്കി. അവളെ കെട്ടാൻ എന്ത്കൊണ്ടും യോഗ്യനല്ലേ ഞാൻ എന്ന് പിന്നെയും പിന്നെയും മനസ്സിൽ സന്ദേഹപ്പെടുമ്പോൾ പിന്നെ എന്തായിരുന്നു തന്നിൽ അവൾ കണ്ടെത്തിയ കുറവെന്ന് കുറെ ചിന്തിച്ചു. അവസാനമായി കാണുമ്പോൾ അവൾ കരഞ്ഞതോർത്തു. വീട്ടുകാരുടെ നിർബന്ധം കൊണ്ടാണെന്ന് പറഞ്ഞപ്പോൾ തോന്നി കള്ളം പറയുകയാണെന്ന്. എനിക്ക് നേരെ ഇൻവിറ്റേഷൻകാർഡ് നീട്ടുമ്പോൾ അവൾ ചിരിക്കാൻ ശ്രമിച്ചു. " വരണമെന്ന് ഞാൻ പറയില്ല.. വന്നാൽ ചിലപ്പോൾ എനിക്ക് സന്തോഷത്തോടെ മണ്ഡപത്തിൽ നില്ക്കാനോ വിറയ്ക്കാതെ മറ്റൊരാൾക്ക് മുന്നിൽ കഴുത്തു നീട്ടാനോ കഴിഞ്ഞെന്ന് വരില്ല.. അതുകൊണ്ട് ഈ ഡേറ്റ് മറക്കാതിരിക്കാൻ ആണ് ഇത് തന്നത്.. വരാതിരിക്കാൻ ശ്രമിക്കണം... " അവൾ കണ്ണുകൾ തുടച്ചു പിൻവാങ്ങുമ്പോൾ മനോഹരമായ ഒരു ഒഴിവാക്കലിന് സാക്ഷ്യം വഹിക്കുകയായിരുന്നു അവിടം. വീട്ടുകാർ സമ്മതിച്ചില്ല... എത്ര മനോഹരമായി ഒഴിവാക്കി... പ്രണയിക്കുമ്പോൾ കൂടെ വിളിച്ചാൽ വരുമെന്ന് പറഞ്ഞവളാണ്.. അന്ന് ഞാൻ തന്നെ ആയിരുന്നു പറഞ്ഞത് " വീട്ടുകാരെ വിഷമിപ്പിച്ചൊരു ജീവിതം നമുക്ക് വേണ്ട, ഞാൻ വീട്ടിൽ വന്ന് ചോദിക്കാം " എന്ന്. അന്നവൾ അത് തടഞ്ഞു. "വീട്ടിലേക്ക് ഉടനെ വരണ്ട... ആദ്യം ഞാൻ വീട്ടിൽ കാര്യം അവതരിപ്പിച്ചിട്ട് പാതിസമ്മതത്തിൽ എത്തിക്കട്ടെ. " എന്നും പറഞ്ഞ്. പക്ഷേ, അവൾ വീട്ടിൽ സംസാരിചില്ലെന്ന് മാത്രമല്ല പലപ്പോഴും അതിനെ കുറച്ചു പറയുമ്പോൾ ഓരോ കാരണങ്ങൾ അവൾ കണ്ടെത്തി . പിന്നെ എപ്പോഴോ പറഞ്ഞു " വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് ". ഞാൻ നേരിട്ട് വന്ന് ചോദിക്കട്ടെ എന്ന് ചോദിക്കുമ്പോൾ " അയ്യോ, ഇപ്പോൾ വേണ്ട " എന്നും പറഞ്ഞവൾ ഒഴിഞ്ഞുമാറി. പിന്നെ എല്ലാം അവൾ ഭംഗിയായി നടത്തി. അതുവരെ അവൾക്ക് വേണ്ടി കാത്തിരുന്ന എന്നെ കറിവേപ്പില പോലെ ഒഴിവാക്കി പുതിയ ജീവിതത്തിലേക്ക് ഉള്ള പുറപ്പാട് ആണ്. അവൾക്ക് മറക്കാൻ കഴിയുമായിരിക്കും.. പക്ഷേ, എന്തോ എനിക്ക് കഴിയുന്നില്ല. അതാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതും... മരിക്കാൻ... "മരണകൊണ്ട് എല്ലാം മറക്കണം.. അവൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മുറിവും ആകണം എന്റെ മരണം. " പത്തു മണിയായപ്പോൾ കഴിക്കാനുള്ള ഭക്ഷണം ഓഡർ ചെയ്ത് വരുത്തി. അവസാനത്തെ ഭക്ഷണം വയർ നിറയെ കഴിച്ചു. പിന്നെ വാതിൽ അടച്ച് ഫാനിൽ കയ്യിൽ കരുതിയ നൈലോൺ കയറികൊണ്ട് ഒരു കുരുക്കിട്ടു. ഇനി ഏറിയാൽ ഒരു നാല്പതു മിനുട്ട്... അതിനുള്ളിൽ എല്ലാം ശുഭം. ഞാൻ വാച്ചിൽ നോക്കി അക്ഷമയോടെ.. ഇന്ന് സമയം ഒച്ചിനെ പോലെ ആണെന്ന് തോന്നി. വല്ലാതെ ഇഴഞ്ഞിഴഞ്. പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. തുടരെയുള്ള മുട്ടും സർ എന്ന വിളിയും കേട്ടപ്പോൾ പുറത്ത് നിൽക്കുന്നത് ഒരു പെണ്ണാണെന്ന് മനസ്സിലായി. അല്പം ആശ്വാസത്തോടെ ഞാൻ വാതിൽക്കലേക്ക് നടക്കുമ്പോൾ അ വെപ്രാളത്തിൽ മറന്നിരുന്നു ഫാനിൽ കെട്ടിയ കുരുക്ക് അഴിച്ചുമാറ്റാൻ. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന സ്ത്രീ ഒന്ന് ചിരിച്ചു. " സർ, ഞാൻ മുറി ക്‌ളീൻ ചെയ്യാൻ വന്നതാ. എന്നും പറഞ്ഞ് ഭവ്യതയോടെ ഒതുങ്ങി നിൽക്കുന്ന അവർക്ക് അകത്തേക്ക് കേറാൻ വാതിൽക്കൽ നിന്നും മാറി വഴിയൊരുക്കുമ്പോൾ അകത്തേക്ക് കയറി അവരും അതോടൊപ്പം ഞാനും ഞെട്ടിയത്. ഫാനിൽ തൂങ്ങിയാടുന്ന കുരുക്ക്. ആ ചേച്ചി അമ്പരപ്പോടെ എന്നെ നോക്കുമ്പോൾ പരവേശത്തോടെ ഞാൻ തല താഴ്ത്തി. " സാറ് കൊള്ളാലോ... ഇവിടേം വന്ന് റൂം എടുത്ത് ആത്മഹത്യ ചെയ്യാനുള്ള പുറപ്പാട് ആയിരുന്നല്ലേ.. ഞാൻ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ കുറച്ചു കഴിഞ്ഞാൽ പുഴു അരിക്കേണ്ട ശരീരം ആണല്ലോ മുന്നിൽ നിൽക്കുന്നത്. കൊള്ളാം.... എന്തായാലും ഞാൻ ഇത് താഴെ അറിയിച്ചിട്ട് വരാം.. ബാക്കിയൊക്കെ പോലീസ് വന്നിട്ട് തീരുമാനിക്കും " അവർ വിട്ടുമാറാത്ത അമ്പരപ്പും അതോടൊപ്പം ദേഷ്യവും നിറഞ്ഞ മുഖത്തോടെ കയ്യിലെ ചൂലും വെള്ളവും അവിടെ വെച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ഞാൻ ആകെ ഉരുകിയിരുന്നു. അവർ താഴെ പോയി പറഞ്ഞ് പോലീസിനെ വിളിച്ചാൽ ആകെ പ്രശ്നമാകും, മാത്രമല്ല, നാണക്കേടും. അതോർത്തപ്പോൾ പരവേശത്തോടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ചേച്ചിയെ ഞാൻ തടഞ്ഞു. " ചേച്ചി. പ്ലീസ്.. ഇതൊരു പ്രശ്നമാക്കരുത്.. ഇനി പോലീസും കേസുമൊക്കെ ആയി പുറംലോകമറിഞ്ഞാൽ ആകെ നാണക്കേട് ആകും. ഞാൻ... ഞാൻ ഒരു മാഷാണ്...അത്യാവശ്യം നിലയും വിലയുമുള്ള ഞാൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന് എല്ലാവരും അറിഞ്ഞാൽ....... പ്ലീസ് ചേച്ചി... " ഞാൻ തൊഴുകൈയ്യോടെ അവരുടെ മുന്നിൽ നിൽക്കുമ്പോൾ അവർ പുച്ഛത്തോടെ ആയിരുന്നു എന്നെ നോക്കിയത്. " ആത്മഹത്യ ചെയ്താൽ നാണക്കേട് ഇല്ലല്ലേ.. ശ്രമിച്ചെന്ന് അറിഞ്ഞാലേ ഉള്ളോ ഈ മാനക്കേട്? കഷ്ട്ടം.. ഒരു സ്കൂൾമാഷ് ആണത്രേ. " അവരുടെ പുച്ഛം കേട്ട് എനിക്ക് വല്ലാത്ത കുറച്ചിൽ തോന്നിയെങ്കിലും ഒന്നും പറയാൻ കഴിയാതെ ഞാൻ തല താഴ്ത്തി. " അല്ല, എന്തിനാണാവോ മാഷ് ഇവിടെ വന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.. " കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവർ ചോദിച്ച ചോദ്യത്തിന് ഞാൻ ഉണ്ടായ സംഭവങ്ങൾ എല്ലാം വിവരിച്ചു. ആത്മാർത്ഥമായി സ്നേഹിച്ചവളുടെ ചതി അടക്കം. പിന്നെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ അവർ ചോദിച്ചത് മറ്റൊന്നായിരുന്നു. ". മാഷ്ടെ വീട്ടിൽ ആരൊക്കെ ഉണ്ട് " " അച്ഛൻ, അമ്മ, അനിയൻ, പെങ്ങൾ " അവരുടെ മുഖത്തേക്ക് നോക്കാതെ ഞാൻ മറുപടി പറയുമ്പോൾ പെട്ടന്ന് അവർ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി. " എന്നാൽ പിന്നെ മാഷ് ചാവുന്നത് തന്നെയാ നല്ലത്‌.. ഇതുപോലെ ഉള്ള ഭീരുക്കൾ എന്തിനാണ് ഭൂമിക്ക് ഭാരമായിട്ട്. " പിന്നെയും പുച്ഛമായിരുന്നു ആ വാക്കിൽ. ഞാൻ അവരെ നിറകണ്ണുകളോടെ നോക്കി " മറക്കാൻ കഴിയാഞ്ഞിട്ടാ ചേച്ചി " എന്ന് പറയുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു " നാണമില്ലേ മാഷേ നിങ്ങൾക്ക്. രണ്ട് വർഷം മുന്നേ കണ്ടൊരു പെണ്ണിന് വേണ്ടി ഇത്രേം കാലം നോക്കിവളർത്തിയ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും ഒന്നും ഓർക്കുക പോലും ചെയ്യാതെ കയറുമായി ഇറങ്ങാൻ.. നിങ്ങൾ പോയിവരാം എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മോൻ വന്നില്ലല്ലോ എന്ന ആധിയോടെ ഇരിക്കുന്ന അമ്മയുടെ മുഖം ഒന്ന് ഓർത്ത് നോക്ക്. അവനിപ്പോ വരുമെടി, ചെറിയ കുട്ടി ഒന്നും അല്ലാലോ എന്നും പറഞ്ഞ് നിന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന അച്ഛന്റെ പ്രതീക്ഷ ഒന്ന് ചിന്തിച്ചുനോക്ക്. അവരെക്കാൾ ഒക്കെ വലുതാണ് ഈ രണ്ട് വർഷം കൂടെ നടന്നവൾ എന്നാണെങ്കിൽ നീ ചാവുന്നത് തന്നെയാ നല്ലത്. നിന്റ വീട്ടിൽ നിനക്ക് വേണ്ടി കാത്തിരിക്കുന്ന കണ്ണുകളിലെ പ്രതീഷ നിനക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് മാഷാഡോ താൻ? നാളെ ശവമായി വീട്ടിൽ എത്തുമ്പോൾ നീ എന്താണ് നേടുന്നത്? പ്രണയിച്ചു വഞ്ചിച്ചവളോട് പ്രതികാരം? തുഫ്.. നിന്നെ കാത്തിരുന്നവർ നിന്റെ ശരീരം കാണുമ്പോൾ പൊട്ടിക്കരയുനത് ഒന്ന് ചിന്തിച്ചുനോക്ക്. വളർത്തി വലുതാക്കി ഏതോ ഒരു പെണ്ണിന് വേണ്ടി ജീവിതം നശിപ്പിച്ച നിന്നെ ഓർത്ത് അവർ അഭിമാനം കൊള്ളുമെന്നാണോ നീ കരുതിയത്.. എന്നാൽ നീ കുറച്ച് മുന്നേ പറഞ്ഞില്ലേ.ഒരു നാണക്കേട്... അതെ നാണക്കേട് ആയിരിക്കും അവർക്ക്. പഠിപ്പിച്ച മാഷാകിയിട്ടും ജീവിതത്തിൽ വെറും വിഡ്ഢിയായ മകനെ ഓർത്ത്. സ്വന്തം വീട്ടുകാരേം കൂടപ്പിറപ്പുകളേം കുറിച്ച് ചിന്തിക്കാൻ ഉള്ള ബുദ്ധിയില്ല.. ഒരു പെണ്ണ് അവൾക്ക് ഇഷ്ട്ടപെട്ട ജീവിതം തിരഞ്ഞെടുത്തു സന്തോഷത്തോടെ ജീവിക്കാൻ പോകുമ്പോൾ ഇവിടെ ഒരുത്തൻ അവൾക്ക് വേണ്ടി ചവാൻ നടക്കുന്നു... കണ്ണ് തുറന്ന് നോക്കിയാൽ അറിയാം നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുള്ള ഒരു ലോകത്തെ.. അവരെ ഒറ്റക്കാക്കി ഇങ്ങനെ ഒളിച്ചോടുന്ന നീ ഒരു ഭീരു തന്നെയാണ്.. അങ്ങനെ ഉള്ളവർ ഈ ഭൂമിക്ക് ഭാരമാണ്..... നിങ്ങൾ പഠിപ്പിക്കുന്ന ആ കുട്ടികളുടെ ഒരു അവസ്ഥ " അവർ പുച്ഛത്തോടെ എന്നെ നോക്കുമ്പോൾ ശരിക്കും നാണംകെട്ടു തല താഴ്ത്തിയിരുന്നു ഞാൻ. അവർ പറഞ്ഞതെത്ര ശരിയാണ്.. പക്ഷേ, ഈ നിമിഷങ്ങളിൽ ഒരിക്കൽ പോലും അവരെ കുറിച്ച് ചിന്തിച്ചില്ല.. ഇത്രേം വളർത്തി വലുതാക്കി പഠിപ്പിച്ച അച്ഛൻ. വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ കൂടപ്പിറപ്പുകൾ. അവരുടെയെല്ലാം പ്രതീക്ഷയായ ഞാൻ മരിച്ചാൽ പിന്നെ... അവരുടെ എത്ര കാലത്തെ കഷ്ടപ്പാടാണ് ഒറ്റനിമിഷത്തെ ബുദ്ധിമോശം കൊണ്ട് ഇല്ലാതാകുന്നത്. എന്നിട്ട് ഈ ചേച്ചി ചോദിച്ച പോലെ എന്ത് നേടും...... ! എത്ര ആലോചിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല.. റൂംഎല്ലാം ക്ളീൻ ചെയ്ത് ചേച്ചി അടുത്തേക്ക് വരുമ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു. ഫാനിൽ കെട്ടിയ കുരുക്കഴിച്ചു ബാഗിൽ വെക്കുമ്പോൾ അടുത്തേക്ക് വന്ന ചേച്ചിയോട് താങ്ക്സ് പറഞ്ഞു അത്രയേറെ ചിന്തിപ്പിച്ചതിന്. ആ സമയം അവർ വന്നില്ലായിരുന്നെങ്കിൽ.... " താങ്ക്സ് ചേച്ചി... ഒരു തിരിച്ചറിവ് തന്നതിന്.. ഞാൻ പോവാ... വീട്ടിൽ പോണം.. എല്ലാവരേം കാണണം... അതിന് മുന്നേ ഒരു കല്യാണം ഉണ്ട്.. അതിനൊന്നു കൂടണം... വിളിച്ചതല്ലേ പോണം.. ചേച്ചി പറഞ്ഞ പോലെ കണ്ണ് തുറന്ന് നോക്കിയാൽ അറിയാം നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുള്ള ഒരു ലോകത്തെ.. അവരെ ഒറ്റക്കാക്കി ഇങ്ങനെ ഒളിച്ചിടുന്ന ഞാൻ ഒരു ഭീരു തന്നെയാണ്.. ഇല്ല.. ഇനി ആവർത്തിക്കില്ല ചേച്ചി " ഞാൻ അവരെ തൊഴുതു കൊണ്ട് പുറത്തേക്ക് നടന്നു നിറഞ്ഞ ചിരിയോടെ.. പിന്നിൽ ആ ചേച്ചിയും ചിരികുകയാവണം ഒരു വീടിന്റ പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞ സന്തോഷം !! ✍️ദേവൻ #📔 കഥ #📙 നോവൽ
Thanseel ✔️
2.6K കണ്ടവര്‍
8 മണിക്കൂർ
"മീനു..റെഡി ആയില്ലേ..? " പുറത്തുനിന്നും സിദ്ധു വിന്റെ വിളി വന്നപ്പോൾ അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി.കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒരു കോമാളിപോലെ തോന്നിപ്പിച്ചു... സിദ്ധുവേട്ടന് യോജിച്ച മുഖസൗന്ദര്യമോ ഉടലളവുകളോ ഒന്നും തനിക്കില്ല.. അവൾക്കു സ്വയം പുച്ഛം തോന്നി..ആളുകൾ ചോദിക്കുന്നതിൽ തെറ്റു പറയാനാവില്ല. ..പറയാൻ മാത്രം സമ്പത്തുമില്ല.... എന്തു കണ്ടിട്ടാണാവോ സിദ്ധുവേട്ടൻ തന്നെ വിവാഹം ചെയ്തത്...ഈ ചോദ്യത്തെ ഭയന്നാണ് സിദ്ധുവേട്ടനൊപ്പം കഴിവതും ചടങ്ങുകളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നത്.. ഇത് എത്ര ഒഴിവ്കഴിവുകൾ പറഞ്ഞിട്ടും ഏട്ടൻ സമ്മതിച്ചില്ല..അവരുടെ കോളേജ്മേറ്റ്സിന്റെ ഗെറ്റ് ടുഗെദർ ആണ്..എല്ലാവരും ഫാമിലിയായി വരുമത്രെ.. ഏതൊരു പെണ്ണും കൊതിക്കുന്ന സൗന്ദര്യവും നല്ലൊരു ജോലിയും സിദ്ധുവേട്ടനുണ്ട്..പെണ്ണുകാണാൻ വന്നപ്പോഴും എന്നെക്കുറിച്ചു എനിക്ക് നല്ല ബോധ്യമുള്ളത് കൊണ്ട് ഇത് നടക്കില്ലെന്നറിയാമായിരുന്നു..എന്നെയും വീട്ടുകാരെയും ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്.. അങ്ങേർക്കു കണ്ണിനെന്തോ കുഴപ്പമുണ്ട്..അല്ലാതെ ഇങ്ങനെ പറയില്ലെന്ന എന്റെ എതിർപ്പിന് അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല..കേട്ടവർക്കും കണ്ടവർക്കും ഒരേ ചോദ്യമായിരുന്നു.. "ഇവളെ ശരിക്കു കണ്ടില്ലേ " എന്നു.. എല്ലാവർക്കും തോന്നിയപ്പോൾ എന്റെ മനസ്സിലും അതേ ചോദ്യം വന്നു.. "എന്നെ ശരിക്കു കണ്ടില്ലേ "എന്നു.....ചോദ്യം മനസ്സിനെ വല്ലാതെ കുഴപ്പിച്ചപ്പോൾ രണ്ടും കല്പിച്ചു ആൾടെ നമ്പറിലേക്കു വിളിച്ചു ആ ചോദ്യം നേരിട്ടു ചോദിച്ചു... "കണ്ടിരുന്നു" എന്ന ചിരിയോടെയുള്ള മറുപടി കേട്ടു..കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപുതന്നെ "നമുക്കിനി കല്യാണത്തിനു കാണാം"എന്നും പറഞ്ഞു ഫോൺ വച്ചു... കല്യാണത്തിൽ പങ്കെടുത്തവരുടെ മുഖത്തുണ്ടായിരുന്നു അവജ്ഞയോ മുറുമുറുപ്പോ ഏട്ടന്റെ മുഖത്തു നോക്കിയപ്പോൾ കണ്ടില്ല.. പിന്നീട് പലപ്പോഴും ഞാനാ ചോദ്യം ആവർത്തിച്ചപ്പോഴും "നിന്നെ എനിക്ക് ഇഷ്ടമായിട്ടു തന്നെയാടി " എന്നു പറഞ്ഞു കുസൃതിചിരിയോടെ ചേർത്തുപിടിക്കും.. " മീനു," എന്നേട്ടൻ വീണ്ടും വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്... "എല്ലാരും എത്തി തുടങ്ങീട്ടോ.. വിളി വന്നുതുടങ്ങി.."ചേട്ടൻ ഫോൺ ഉയർത്തി കാണിച്ചു.. എന്റെ മുഖത്തെ മങ്ങൽ കണ്ടിട്ടാവും കൂടുതലൊന്നും ചോദിക്കാതെ വണ്ടിയെടുത്തു.. പ്രതീക്ഷിച്ച ചോദ്യം അവിടെയും പലരും മനസ്സിനകത്തും പുറത്തും ചോദിച്ചു....കേട്ടു തഴകിയത് കൊണ്ടാവും എന്റെ ഉള്ളിൽ ചെറിയ നോവ്‌ വന്നെങ്കിലും കണ്ണുകൾ നനഞ്ഞില്ല.. സിദ്ധുവേട്ടനും പഴയ സൗഹൃദം പുതുക്കുന്ന തിരക്കിലായിരുന്നു.. എല്ലാവരിൽ നിന്നും കുറച്ചകന്നു ഒറ്റക്കിരിക്കാനാണ് അപ്പോൾ തോന്നിയത്.... ഓരോരുത്തരായി എഴുന്നേറ്റു മൈക്കിൽ കോളേജ് വിട്ടകന്ന ശേഷമുള്ള ജീവിതം പറഞ്ഞു തുടങ്ങി..ഒപ്പം ലൈഫ് പാർട്നറെ പരിചയപ്പെടുത്തുകയും ചെയ്തു.. സിദ്ധുവേട്ടന്റെ ഊഴം വന്നപ്പോൾ ഞാൻ ചെയറിലേക്കു ഒന്നുകൂടി ഒതുങ്ങി.. അവിടെ നിന്നു മാഞ്ഞു പോകാൻ കഴിഞ്ഞെങ്കിൽ എന്നു വല്ലാതെ ആഗ്രഹിച്ചു.. സിദ്ധുവേട്ടനും കഴിഞ്ഞകാലങ്ങൾ പറഞ്ഞു തുടങ്ങി..അവസാനം എത്തി ലൈഫ് പാർട്നറെ പരിചയപ്പെടുത്തുന്ന ഭാഗം....സിദ്ധു വേട്ടൻ മൈക്ക് കൊണ്ടു എന്റടുത്തു വന്നു..എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കാണെന്നറിഞ്ഞതും ഞാൻ കൂനിക്കൂടി നിലത്തേക്ക് നോക്കിയിരുന്നു..സിദ്ധു വേട്ടൻ പറഞ്ഞു തുടങ്ങി.. "രണ്ടു വർഷം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ബന്ധുവിനെ കാണാൻ എന്റെ കൂട്ടുകാരനൊപ്പം ഞാൻ പോകുന്നത്..ആരോരു മില്ലാത്ത രോഗികൾക്കിടയിലൂടെ അവർക്ക് വേണ്ടി ഓടിനടക്കുന്ന ഒരു പെണ്കുട്ടിയെ അവിടെ കണ്ടു....യാദൃച്ഛികമായാണ് ആ പെണ്കുട്ടിയെത്തന്നെ പെണ്ണുകാണാൻ പോയത്‌. Made for each other എന്നു മറ്റുള്ളവർ പറയുന്നതിനേക്കാൾ എനിക്ക് യോജിച്ചവൾ എന്നു തോന്നുന്നതിനെ കെട്ടുന്നതാണ് നല്ലതെന്ന് തോന്നി.." ഏട്ടൻ എന്റെ അടുത്തുവന്നു എന്നെ ചേർത്തു നിർത്തി.. "എന്റെ ഭാഗ്യം...ഞാൻ കണ്ടതിൽ വച്ചേറ്റവും സുന്ദരി..അതെന്റെ ഭാര്യതന്നെയാണ്.." നിർത്താത്ത കരഘോഷങ്ങൾക്കിടയിൽ ഒരു കൈകൊണ്ടെന്നെ ചേർത്തു പിടിച്ചു ഏട്ടൻ നടന്നപ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ തന്നെയാണെന്ന് മനസ്സിലായി....ഒപ്പം ഞാൻ ഇതുവരെ തേടുന്ന ചോദ്യത്തിനുള്ള ഉത്തരവും കിട്ടി.... സ്നേഹത്തോടെ.... Nitya Dilshe #📔 കഥ #📙 നോവൽ
Thanseel ✔️
8.2K കണ്ടവര്‍
8 മണിക്കൂർ
😍കിനാവ്😍 ഏട്ടാ.......... എനിക്ക് കുന്നിക്കുരു വേണം ഈ പാതിരായ്‌ക്കോ.ഇവൾക്കിത് എന്ത് പറ്റി.രാകേഷ് ശ്രദ്ധയോടെ മീനാക്ഷിയുടെ വാക്കുകളിലേക്ക് ചെവി കൂർപ്പിച്ചു.ഉറക്കത്തിൽ കിടന്നു അവളുടെ മുഖം പുലരിയിൽ വിരിയും ചെന്താമര പോലെ തിളങ്ങി.... ഉണർത്താതെ തന്നെ ഒന്നും മിണ്ടാതെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് ചെവി കൂർപ്പിച്ചു.. ദൈവമേ ഇവളിനി വല്ല പ്രണയത്തിലും ചെന്ന് ചാടിക്കാണുമോ........മുറപ്പെണ്ണായതിനാൽ കല്യാണത്തിന് മുൻപ് താൻ അല്ലാതെ മറ്റൊരാൾ അവളുടെ മനസ്സിൽ ഉണ്ടാവാൻ വഴിയില്ല. പക്ഷേ തന്നോടുള്ള ആവശ്യമല്ല ഇത് എന്ന് ഏട്ടാ... എന്ന വിളിയിൽ നിന്നും വ്യക്തം. "രാക്കു "എന്നല്ലാതെ ഇതുവരെ ഏട്ടാന്നു അവൾ വിളിച്ചിട്ടില്ല .കല്യാണം കഴിഞ്ഞു ഏട്ടൻ എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ടും വേണ്ട രാക്കു മതി എന്ന് അവൾ തന്നെ ആണ്‌ തീരുമാനിച്ചത് . ഒന്നും അറിയാത്ത പോലെ സുഖമായി ശാന്തമായി മീനാക്ഷി ഉറങ്ങുന്നു . കിടന്നിട്ടു ഉറക്കം വരാതെ രാകേഷ് ബെഡിൽ നിന്ന് എഴുന്നേറ്റു വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി . മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന രഹസ്യങ്ങൾ ആണ് ചിലപ്പോളൊക്കെ സ്വപ്നമായി കാണുന്നതെന്ന് കൂട്ടുകാരൻ മൊയ്തീൻ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രവാസജീവിതത്തിനിടക്കു പല പെൺകുട്ടികളും ജീവിതത്തിൽ കയറി ഇറങ്ങി പോയിട്ടുണ്ടെങ്കിലും മീനാക്ഷി അതൊന്നും അറിയാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു . ഇനി താൻ അറിയാതെ മീനാക്ഷിക്കും അങ്ങനെ വല്ല ബന്ധങ്ങളും കാണുമോ. അവൾ തന്നെ ചതിക്കുകയാണോ.....രാകേഷിന്റെ മനസ്സിൽ സംശയത്തിന്റെ നിഴൽ കൊഞ്ഞനം കുത്തി .ചിന്തകൾക്ക് എരിവ് പകർന്നു കൊണ്ട് ചുണ്ടിൽ കത്തിച്ചു വെച്ച സിഗരറ്റ് വലിച്ചു തള്ളി . ലീവിന് വന്നപ്പോൾ മുതൽ അവൾക്കു ഒരു അകൽച്ച ഉണ്ട് .പ്രണയിച്ചു നടന്നപ്പോൾ ഉണ്ടായിരുന്ന സ്നേഹമൊന്നും കല്യാണം കഴിഞ്ഞ നാളുകളിൽ പ്രകടിപ്പിച്ചിരുന്നില്ല .അധിക ദിവസം കൂടെ നിക്കാൻ ലീവില്ലാത്തതിനാൽ തന്നെ അതിനെ കുറിച്ച് വലിയ രീതിയിൽ ഒരു അന്വേഷണവും അവളോട്‌ നടത്തിയതും ഇല്ല . ഓരോന്നു ഓർത്തു ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു രാകേഷ് ഉറങ്ങി പോയി . "ഡാ........എന്താടാ നീ ഇവിടെ വന്നു കിടക്കുന്നെ " അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് .അമ്മയോട് സത്യം പറയണോ .വേണ്ട......ആദ്യം മീനാക്ഷിയുടെ പെരുമാറ്റം ഒന്ന് ശ്രദ്ധിക്കാം .രാകേഷ് തീരുമാനിച്ചു . ചില ദിവസങ്ങളിൽ മീനാക്ഷിയിൽ തന്നോട് ഒരു അകൽച്ച ഉള്ളതായി തോന്നി തുടങ്ങി .ഇടക്കൊക്കെ ആരോടോ ഫോണിൽ സംസാരിക്കുന്നു .ചോദിക്കുമ്പോൾ കൂട്ടുകാരി ആണെന്ന് പറയും .ഇതിനും മാത്രം എന്താണ് കൂട്ടുകാരിയോട്‌ പറയാൻ... ഇവൾ പഠിച്ച കള്ളി തന്നെ.രാകേഷ് ഉറപ്പിച്ചു .കൂട്ടുകാരനായ മൊയ്‌തീനോട് അഭിപ്രായം ചോദിച്ചപ്പോഴും അവനും പറയുന്നു ....പ്രവാസികളുടെ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ ആണ്.... നിനക്ക് അറിയാൻ മേലാഞ്ഞിട്ടാണ്......ഞാൻ എത്ര എണ്ണത്തിനെ ദിവസം കാണുന്നു . പലചരക്കു കടക്കാരനായ അവൻ പറഞ്ഞതിലും കാര്യം ഉണ്ട് .ചില പ്രവാസി ഭാര്യമാരുടെ വീടുകളിൽ ഓർഡർ ചെയ്ത സാധനങ്ങളും ആയി ചെല്ലുമ്പോൾ അവനോടു കൊഞ്ചിക്കുഴയുന്ന കഥകൾ കാണുമ്പോൾ ഒക്കെ വിസ്തരിക്കുന്നത് താനും കുറെ കേട്ടിട്ടുണ്ട് .(ആളുകൾ വെറുതെ പറഞ്ഞുണ്ടാക്കുന്ന കഥ എന്നാണ് എന്റെ വിശ്വാസം ) ഇനി ഇത് തുടർന്ന് കൊണ്ട് പോകാൻ വയ്യ .അവളുടെ കയ്യിൽ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലോ......ഒന്ന് പരിശോധിച്ചു കളയാം .രാകേഷ് ഉറപ്പിച്ചു . അവളുടെ നാട്ടിലെ അമ്പലത്തിൽ ഉത്സവം .നിർബന്ധിച്ചു അമ്മയെയും കൂട്ടി അവിടേക്ക് പറഞ്ഞു വിട്ടു . "രാക്കു വാ "എന്നവൾ പറഞ്ഞിട്ടും നീ പോയിട്ട് വാ....എനിക്ക് മൊയ്തീന്റെ കൂടെ ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞു ഒഴിവായി .മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവൾ ഉത്സവത്തിന് പോകാൻ തയ്യാറായി . രണ്ടു ദിവസം നിന്നിട്ട് വന്നാ മതി .ഞാൻ അപ്പോളേ തിരികെ വരികയുള്ളൂ .ഞാൻ വന്നിട്ട് നിങ്ങളെ കൂട്ടാൻ വരാം എന്ന് പറഞ്ഞു രാകേഷ് ഉത്സവത്തിനു പോകാതെ ഒഴിഞ്ഞു മാറി . അമ്മയും മീനാക്ഷിയും പോയതും വീട് മുഴുവനും തനിക്കു വേണ്ട എന്തെങ്കിലും തെളിവ് കിട്ടുമോ എന്നറിയാൻ രാകേഷ് അരിച്ചു പെറുക്കി .ഒടുവിൽ അലമാരയുടെ ഉള്ളിൽ നിന്നും ഒരു ഭംഗിയുള്ള ചില്ലു കുപ്പിയിൽ സൂക്ഷിച്ച കുന്നിക്കുരു കണ്ടെത്തി . സംശയത്തിന്റെ കാഠിന്യവും കൂട്ടുകാരന്റെ വാക്കുകളുടെ ശക്തിയിലും മീനാക്ഷി എന്തോ ഒളിപ്പിക്കുന്നു എന്ന് തന്നെ രാകേഷ് ഉറപ്പിച്ചു . ഉത്സവം കഴിഞ്ഞു തിരികെ വന്ന മീനാക്ഷിയോട് തുറന്നു ചോദിക്കുക തന്നെ.രാകേഷ് തീരുമാനിച്ചു . അതിനൊരു സാഹചര്യം ഉണ്ടാക്കണം അല്ലോ...ചുമ്മാതെ അങ്ങ് ചോദിയ്ക്കാൻ പറ്റുമോ. അതിനുള്ള വഴി ആലോചിച്ചു ബെഡിൽ തല പുണ്ണാക്കി കൊണ്ടിരിക്കുമ്പോൾ "രാക്കു നിനക്കൊരു സർപ്രൈസ് ഉണ്ട് " എന്ന് പറഞ്ഞു കൈയിൽ ചുരുട്ടിയ ഒരു വാരികയും ആയി മീനാക്ഷി കടന്നു വന്നു . ദേ .....ഇതൊന്നു വായിച്ചു നോക്കിയേ.......അനിഷ്ടത്തോടെ ആണെങ്കിലും അത് പുറത്തു കാട്ടാതെ മീനാക്ഷിയുടെ കൈയിൽ ഇരുന്ന വാരിക തുറന്നു നോക്കിയതും.....പുഞ്ചിരി തൂകുന്ന മീനാക്ഷിയുടെ ചിത്രം.അതിനു താഴെ "കുന്നിക്കുരുവിന്റെ മോഹങ്ങൾ "എന്ന തലകെട്ടോടെ അച്ചടിച്ച് വന്ന ഒരു കഥ. തുടക്കം ഇങ്ങനെ. ഏട്ടാ .............എനിക്ക് കുന്നിക്കുരു വേണം......മയിലാടും കുന്നിന്റെ ഉച്ചിയിൽ നിറയെ കുന്നിക്കുരു ഉണ്ടെന്ന് കിഴക്കേതിലെ ചന്തു പറഞ്ഞു.......എനിക്ക് വേണം........മാളൂട്ടി കൊഞ്ചിക്കൊണ്ടു ഏട്ടന്റെ കൈയിൽ തൂങ്ങി......... മഞ്ജു അഭിനേഷ് #📔 കഥ #📙 നോവൽ
Thanseel ✔️
3K കണ്ടവര്‍
22 മണിക്കൂർ
ഗൗരി Part 3 കരഞ്ഞിട്ട് പെൺകുട്ടിയുടെ കണ്ണൊക്കെ കലങ്ങിയിരുന്നു "അച്ഛാ .... എന്താ പ്രശ്നം ആരാ ഇത് ,എനിക്കൊന്നും മനസ്സിലാവുന്നില്ല" "ഇത് അഭിരാമി നിന്റെ ചേട്ടന്റെ ഭാര്യയാണ് '' "ചേട്ടന്റെ ഭാര്യയോ ??'' "ലതേ .... നീ അഭിരാമിയെ മുറിയിലേക്ക് കൊണ്ടു പോയേ ,ഞാൻ ശരത്തിനോട് കാര്യങ്ങൾ പറയട്ടേ " ശരത്ത് ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു "ശരത്തേ .... നീ ഇവിടെയിരിക്ക് " "അച്ഛാ എന്താ സംഭവിച്ചെന്ന് ഒന്നു വേഗം പറയ് ,നാട്ടിലെ കല്യാണത്തിന് പോയതല്ലേ, എന്നിട്ട് എങ്ങനെ ചേട്ടന്റെ കല്യാണം കഴിഞ്ഞു " "നീ ഒന്നു സമാധാനമായിരിക്ക് ,കല്യാണത്തിന് പോയതാണ് ,നിനക്കറിയാലോ എന്റെ കൂട്ടുക്കാരന്റെ മകളുടെ വിവാഹം ,പക്ഷേ വിവാഹം നടന്നില്ല കാരണം കെട്ടാൻ പോകുന്ന ചെക്കന് വെറെ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു ഇന്ന് കാലത്ത് ചെക്കൻ ആ പെൺകുട്ടിയുമായി പോയി. കല്യാണവീട് മരണവീട് പോലെ ആയി പെൺകുട്ടിയുടെ അമ്മ ബോധംകെട്ട് വീണു കല്യാണം മുടങ്ങി മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ച് നിന്ന അവരോട്ഞാനാണ് പറഞ്ഞത് എന്റെ മകൻ ആ പെൺകട്ടിയുടെ കഴുത്തിൽ താലികെട്ടുമെന്ന് " "അച്ഛൻ ചേട്ടനോട് സമ്മതം ചോദിച്ചോ " "ആ സമയത്ത് എനിക്കത് തോന്നിയില്ല എനിക്ക് എന്റെ കൂട്ടുക്കാരനെ നാണക്കേടിൽ നിന്നും രക്ഷക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു" "അച്ഛനിപ്പോ കൂട്ടുക്കാരന്റെ കുടുംബത്തെ രക്ഷിക്കുകയല്ല ചെയ്തത് അവരെ ദു:ഖങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ് ചെയ്തത് " "നീ എന്നെ കുറ്റപ്പെടുത്തുകയാണോ ശരത്തേ " "കുറ്റപ്പെടുത്തിയതല്ല അച്ഛാ ഞാൻ അത് ഒരു സത്യമാണ്, ചേട്ടന്റെ സ്വഭാവം അച്ഛനറിയാവുന്നതല്ലേ, ഏട്ടത്തിക്ക് കനത്ത ബാങ്ക് ബാലൻസ് ഉണ്ടോ, അച്ഛൻ സമ്പന്നൻ ആണോ അതൊക്കെയാണ് ചേട്ടന് ആവശ്യം " "അഭിരാമി പി ജി കഴിഞ്ഞ കുട്ടിയാണ് " "അതൊന്നും ചേട്ടന് പ്രശ്നമല്ല " "അപ്പോ ഞാനിങ്ങനെ കടന്ന് ചിന്തിച്ചിരുന്നില്ല .പിന്നെ സമ്മത കുറവുണ്ടെങ്കിൽ അവൻ അഭിരാമിയുടെ കഴുത്തിൽ താലി കെട്ടുമായിരുന്നോ " "ഇങ്ങനെയൊക്കെ അച്ഛൻ ചോദിച്ചാൽ മറുപടി പറയാൻ എനിക്കറില്ല ,പക്ഷേ ഒന്നറിയാം സന്തോഷകരമായ ഒരു ജീവിതമായിരിക്കില്ല" "നീ ഒരോന്ന് ആലോചിച്ച് കൂട്ടണ്ടാ " ''അച്ഛാ ഇതൊക്കെ നടക്കാൻ പോകുന്ന കാര്യങ്ങളാണ് " "ശരത്തേ ......" "എന്താ അമ്മേ ...." "അഭിരാമിക്ക് ഡ്രസ്സൊക്കെ വാങ്ങണം ആ കുട്ടി മറാൻ ഒന്നുമില്ല നീ എന്റെ കൂടെ വരണം ശ്യാമിനോട് പറയാൻ എനിക്കൊരു പേടി " "അതിനെന്താ അമ്മേ ഞാൻ വരാം ,ചേട്ടനെ ഒന്നു കണ്ടിട്ട് വരട്ടേ ഞാൻ " "നീ അവനെ ഒന്നു ഉപദേശിക്ക് '' "ആര് ഞാനോ .. ചേട്ടനെ ,അമ്മയുടെ മകന്റെ സ്വാഭാവം അമ്മക്കറിയാവുന്നതല്ലേ " "കല്യാണമൊക്കെ ദൈവ നിശ്ചയം പോലെ നടക്കു ,അതിപ്പോ ആര് ഏങ്ങനെ തടഞ്ഞാലും ,അച്ഛന്റെ ഒപ്പം നീയല്ലേ പോകാനിരുന്നത് ,നിനക്ക് ലീവ് കിട്ടാതെ വന്നപ്പോൾ ശ്യാം പോയി ,വിധിയെ നമ്മുക്ക് തടുക്കാൻ പറ്റില്ല " * * * ശരത്ത് ചെല്ലുമ്പോൾ ശ്യാം കിടക്കുകയായിരുന്നു അവനെ കണ്ടപ്പോൾ കട്ടലിൽ ചാരിയിരുന്നു മുഖമൊക്കെ കനത്തിരുന്നു ''ചേട്ടാ .... " "എന്തടാ നിയെന്നെ ഉപദേശിക്കാൻ വന്നതാണോ" "നടക്കാനുള്ളത് നടന്നു ഇനി അതുമായി പൊരുത്തപ്പെട്ട് പോവുക" ''നിനക്കങ്ങനെ പറയാം എന്റെ ജീവിത മല്ലേ നശിച്ചത് " "ചേട്ടനെന്തൊക്കെയാണ് പറയുന്നത് ജീവിതം നശിക്കേ എങ്ങനെ" "എന്റെ അച്ഛൻ ചെയ്തൊരു പുണ്യം കാരണം " "ചേട്ടന് സമ്മതമല്ല എന്നു പറയാമായരുന്നില്ലേ " "എനിക്ക് പറയാൻ ആരും അവസരം തന്നില്ല ഞാനിനി ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും ,ഓഫീസിലും ,ഷോപ്പി ലുമൊക്കെ എങ്ങനെ പോകും അവരൊക്കെ അറിഞ്ഞിട്ടുണ്ടാവും എംഡി ഒരു ദരിദ്രവാസി പെണ്ണിനെ കല്യാണം കഴിച്ച കാര്യം " "കാശാണ് ചേട്ടന് പ്രധാനം " ''അതേ ..... എനിക്ക് കാശ് തന്നെയാണ് വലുത് , "ചേട്ടന് താഴെക്ക് ഏട്ടത്തിയമ്മയോട് സംസാരിക്കാമല്ലോ, ആളെന്ത് വിചാരിക്കും" "ഏട്ടത്തിയമ്മയോ ??? ഓ അപ്പോഴെക്കും അങ്ങനെയൊക്കെയയോ ,ഞാനും അവളും ഒരു ബന്ധമില്ല ,എന്റെ മുറിയിലേക്കും അവൾക്ക് പ്രവേശനമില്ല" "നടക്കാനുള്ളത് നടന്നു ,ചേട്ടന് അതുമായി പൊരുത്തപ്പെട്ടു കൂടെ " "നീ അങ്ങനെ പറയും നിന്റെ കാര്യം സെയ്ഫാണല്ലോ" ശരത്ത് അതിനു മറുപടി പറയാൻ നിന്നില്ല ,അവൻ വേഗം താഴേക്ക് ചെന്നു അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു "അമ്മേ ഏട്ടത്തിയമ്മ എവിടെ " "ആ കുട്ടി കരച്ചിൽ തന്നെയാണ് ,ഞാനെന്തു പഞ്ഞാണ് അശ്വസിപ്പിക്കുക " ശരത്തേ അഭിരാമിയുടെ അടുത്തേക്ക് പോയി "ഏട്ടത്തി...." അവനെ കണ്ടപ്പോൾ അഭിരാമി എഴുനേറ്റുനിന്നു "ഏട്ടത്തി ഇരുന്നോളു " പക്ഷേ അഭിരാമി ഇരുന്നില്ല വിഷമിക്കണ്ട ,പെട്ടെന്നുള്ള കല്യാണമായത് കൊണ്ട് ചേട്ടനത് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കും അത്രയുള്ളു ,ചേട്ടനോട് ദേഷ്യമൊന്നും തോന്നണ്ടാട്ടോ, പിന്നെ ഞങ്ങളൊക്കെയില്ലേ" അതിനു മറുപടി ഒരു തലയാട്ടൽ മാത്രമായിരുന്നു ,അവളുടെ മനസ്സിൽ ഒരു സങ്കട കടൽ ഇരമ്പുന്നുണ്ടായിരുന്നു * * * "അമ്മക്ക് ഏട്ടത്തിയെ ഇഷ്ടമായോ" "അതെന്താ ശരത്തേ നീ അങ്ങനെ ചോദിച്ചത് ,ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ളു അഭിരാമിയെ ,നല്ല മോളാണെന്ന് അച്ഛൻ പറയാറുണ്ട് '' "ചേട്ടൻ നല്ല ദേഷ്യത്തിലാണ് " "അതൊക്കെ കുറച്ച് കഴിയുമ്പോൾ ശരിയാവും'' "അതു വരെ ഏട്ടത്തിയമ്മയെ അമ്മയുടെ കൂടെ കിടത്തിയാൽ മതി '' "നീ എന്തൊക്കെയാണ് പറയുന്നത് ,ഒരു പെൺകുട്ടിക്കും സഹിക്കാൻ കഴിയില്ലത് " "അമ്മേ ... ഇപ്പോഴത്തെ സാഹചര്യത്തിൽ ഏട്ടത്തിയമ്മക്കതൊരു ആശ്വാസമാകും'' അമ്മ ഒന്നു മൂളി സാധനങ്ങളൊക്കെ വാങ്ങി കൊടുത്ത് അമ്മയെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ശരത്ത് ബാങ്കിലേക്ക് പോയത് ബാങ്കിലെ ഏല്ലാവരോടും അവൻ ചേട്ടന്റെ കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞു ,അതിനുണ്ടായ സാഹചര്യവും * * * പിറ്റേ ദിവസം ഗൗരിയുടെ അച്ഛൻ ബാങ്കിലേക്ക് വന്നു ''ലോണിന്റെ കാര്യമൊക്കെ ശരിയാക്കിയിട്ടുണ്ട് "ആളെ കണ്ടപ്പോഴെക്കും ശരത്ത് പറഞ്ഞു ,അവന് ഒരു ചമ്മൽ ഉണ്ടായിരുന്നു "സാറെ ഞാനിപ്പോ വന്നത് ലോണിന്റെ കാര്യത്തിനല്ല ,എന്റെ മോളും കൂട്ടുക്കാരിയും കൂടി സാറിനെ ബുദ്ധിമുട്ടിച്ചതിന് ക്ഷമ പറയാൻ വേണ്ടിയാണ്" "അതൊന്നും സാരമില്ല ,ക്ഷമയൊന്നും ചോദിക്കണ്ടാട്ടോ ,എന്റെ ഭാഗത്തു നിന്നും തെറ്റുണ്ട് " "അവര് സാറിനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, എനിക്കതൊരു വിഷമായി അതു കൊണ്ടാണ് ഞാൻ കാലത്ത് തന്നെ വന്നത്'' "ഏയ് ഞാനത് ഒരു കുട്ടികളിയായിട്ടേ കണ്ടുള്ളു" "അത് സാറിന്റെ വലിയ മനസ്സ്'' "അതൊക്കെ പോട്ടേ ലോൺ ശരിയായിട്ടുണ്ട് രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി" "ശരി സാറെ ...." ഗൗരിക്ക് അവളുടെ അച്ഛന്റെ മുഖഛായയാണ് എന്നവന് തോന്നി ഗൗരി .... ആ മൂക്കുത്തിക്കാരി അവളിപ്പോ തനിക്ക് ഒരു സുഖമുള്ള നോവാണ് ശരത്ത് മനസ്സിൽ പറഞ്ഞു * * * ശ്യാമിന്റെ അച്ഛനും അമ്മയും അച്ഛന്റെ ബന്ധുവിനെ കണാൻ പോയി അമ്മ പോകാതിരുന്നതാണ് അഭിരാമി ഒറ്റക്കാകുമെന്ന് കരുതിയിട്ട് ,ശ്യാം കാലത്ത് തന്നെ പോയിരുന്നു അഭിരാമി നിർബന്ധിച്ചാണ് പറഞ്ഞ് വിട്ടത് രാത്രി അമ്മയുടെ ഒപ്പമാണ് അ ഭി കിടന്നത് ,അവൾക്കതൊരു സമാധാനമായിരുന്നു ,വന്നതിൽ പിന്നെ ശ്യാം തന്റെ മുഖത്ത് നോക്കിയിട്ടില്ല രാത്രി വീട്ടിലേക്ക് വിളിച്ചു അച്ഛനോടും അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു അഭി ,കരച്ചിൽ പാട് പെട്ടാണ് അവൾ അടക്കി പിടിച്ചത് പെട്ടെന്നാണ് കോളിംഗ് ബെൽ അടിച്ചത് ,തുടരെ തുടരെ അടിച്ച് കൊണ്ടിരുന്നു അഭി വേഗം ചെന്ന് വാതിൽ തുറന്നു ജീൻസും ഷർട്ടും ഇട്ട ഒരു യുവതി ആയിരുന്നു വാതിൽ തുറന്നതും അവൾ വീടിനകത്തേക്ക് കയറിയിരുന്നു കാലിൽ മേൽ കാൽ കയറ്റി വച്ചായിരുന്നു അവളിരുന്നത് അവളുടെ ഇരിപ്പിലും ഭാവത്തിലും ഒരു അഹംങ്കാരമുണ്ടായിരുന്നു "അഭിരാമിയല്ലേ " "അതേ " "കല്യാണം മുടങ്ങിയാലെന്താ നല്ലൊരു ചെറുക്കനെ കിട്ടിയില്ലേ ഇയാക്ക് " അഭി ഒന്നും മിണ്ടിയില്ല "ചായയെടുക്കട്ടേ " യുവതി ഈ വീടുമായി നല്ല ബന്ധമുള്ള ആളാണ് എന്ന് തോന്നി അഭി ക്ക്, വൈകുന്നേരമായ തി നാലാണ് ചായ എടുക്കാമെന്ന് പറഞ്ഞത് "ചായ ഞാൻ കുടിക്കാറില്ല ,പിന്നെ എന്തെങ്കിലും വേണമെങ്കിൽ അത് എടുത്തു കഴിക്കാനായിട്ട് ആരുടെ സഹായം വേണ്ട എനിക്ക് '' അപ്പോഴെക്കും ശരത്ത് വന്നു ശരത്തിനെ കണ്ടതും അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു എന്നിട്ട് തന്നെ നോക്കി എന്തൊക്കെയോ ശരത്തിനോട് പറഞ്ഞ് ചിരിക്കുന്നത് അഭി കണ്ടു കുറച്ച് കഴിഞ്ഞ് അവൾ പോയി "ആരാ ശരത്തേ അത് " "ആള് മോശമായി എന്തെങ്കിലും ഏട്ടത്തിയോട് പറഞ്ഞോ " "ഇല്ല ,ബന്ധുവാണോ?'' "അതാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി. "ആർച്ച" തുടരും #📔 കഥ #📙 നോവൽ
See other profiles for amazing content