coppikko

CoPPikko
1K views
15 days ago
‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം; ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ മുന്‍മേയര്‍ എന്ന നിലയില്‍ വിഷമം’; വി ശിവന്‍കുട്ടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരണസമിതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പാമ്പ് ശല്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനുഷ്യന്റെ ജീവന്‍ കൊണ്ട് കളിക്കുകയാണ്. എന്തിനാണ് മേയര്‍ ആ കസേരയില്‍ ഇരിക്കുന്നതെന്നും വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഒരു മുന്‍മേയര്‍ എന്ന നിലയില്‍ എനിക്ക് വലിയ വിഷമമുണ്ടെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നമ്മള്‍ പണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുകയാണ്. നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടന്നു നോക്കൂ. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ വായ മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും താളംതെറ്റി. മാലിന്യ സംസ്‌കരണം കേവലം ഫോട്ടോ എടുക്കാനുള്ള പരിപാടിയോ റീല്‍ ഷൂട്ടോ ആയി മാറി. നിയമം അനുശോസിക്കുന്ന പ്രാധമിക കടമകള്‍ പോലും കഴിയാത്തവര്‍ എന്തിനാണ് ഈ കസേരയില്‍ ഇരിക്കുന്നത് എന്ന് ജനങ്ങള്‍ സംശയിക്കുകയാണ് – വി ശിവന്‍കുട്ടി പറഞ്ഞു. അലംഭാവത്തിന്റെ പര്യായമായി നഗരഭരണം മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം കാരണം വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും പേടികൂടാതെ പോകാന്‍ കഴിയുന്നില്ല. പരിഹാരം കണേണ്ടവര്‍ ഫലുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ നഗരം ഇരുട്ടിലാണ്. വാട്ടര്‍ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ്‌നത്തില്‍ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല – അദ്ദേഹം വ്യക്തമാക്കി. Story Highlights : V Sivankutty sharply criticizes the Thiruvananthapuram Corporation Hi I'm Coppikko ❤️ Follow me on Sharechat, Telegram #Coppikko 🤗 April 24 2026 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #coppikko #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ്
CoPPikko
841 views
15 days ago
അണലിയെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളി ചായ കുടിക്കാൻ കടയിലെത്തി; ഒടുവിൽ കടി കിട്ടി മലപ്പുറം അരീക്കോട് പാമ്പിനെ പോക്കറ്റിലിട്ട് അഭ്യാസം. അണലിയെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളി ചായ കുടിക്കാൻ കടയിലെത്തി. ചായക്കടയിൽ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഇന്നലെയായിരുന്നു സംഭവം. ഇയാൾ പോക്കറ്റിൽ കൈയിട്ട് പാമ്പിനെ പുറത്തെടുത്ത് സ്ഥലത്ത് ആശങ്ക പരത്തിയിരുന്നു. പല തവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തു. കടിയേറ്റതോടെ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. Hi I'm Coppikko ❤️ Follow me on Sharechat, Telegram #Coppikko 🤗 April 24 2026 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌ #സ്പെഷ്യൽ സ്റ്റോറീസ് ✍ #coppikko
CoPPikko
706 views
15 days ago
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ് ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൻ്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന് നിർദേശം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോൾ താഴ്ന്നു പറന്നതാണെന്നാണ് കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. സംഭവത്തിൽ പമ്പ പൊലീസ് കേസ് എടുത്തു. നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശവും അതീവ സുരക്ഷാ മേഖലയാണ്. മുമ്പൊരിക്കലും ഏതെങ്കിലും ഒരു സേന അനുമതി കൂടാതെ വ്യോമനിരീക്ഷണം ഇവിടങ്ങളിൽ നടത്തിയിട്ടില്ല. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്ത് വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശബരിമല ശ്രീകോവിലിന്‍റെ ഉൾപ്പെടെ ചിത്രം പകർത്തിയതായി സംശയമുണ്ട്. ഹെലികോപ്റ്റർ സഞ്ചരിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ചിത്രീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോർട്ട് തേടി. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഏതെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമായി ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ല എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു. റഡാർ സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ഹെലികോപ്റ്റർ അല്ലെന്നും ജിപിഎസ് മുഖേനയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. അതേസമയം, സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നത് അതീവ ഗൗരവതരമായ വിഷയമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിൽ അനുമതി ഇല്ലാതെ കടന്നുകയറി പരിഭ്രാന്തി ഉണ്ടാക്കി എന്നാരോപിച്ചാണ് പമ്പ പൊലീസ് കേസെടുത്തത്. Story Highlights : Coast Guard helicopter flies over Sabarimala; Pampa police registers case Hi I'm Coppikko ❤️ Follow me on Sharechat, Telegram #Coppikko 🤗 April 24 2026 #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ്‌ #📈 ജില്ല അപ്ഡേറ്റ്സ്‌ #സ്പെഷ്യൽ സ്റ്റോറീസ് ✍ #സ്പെഷ്യൽ സ്റ്റോറീസ് ✍ #coppikko
CoPPikko
662 views
15 days ago
‘അന്നും പറഞ്ഞിട്ടുണ്ട് തെറ്റ് ചെയ്ത പൊലീസുകാരോട് പോടാ പുല്ലേ’ എന്ന്; വിമര്‍ശനങ്ങള്‍ക്ക് ആർ ശ്രീലേഖയുടെ മറുപടി തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബിജെപി -സിപിഐഎം സംഘർഷത്തിൽ വിവാദമൊഴിയുന്നില്ല. പോടാ പുല്ലെ പരാമർശത്തിലെ വിമർശനങ്ങൾക്ക് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ മറുപടിയുമായെത്തി. സർവീസിൽ ഇരുന്നപ്പോഴും പോടാ പുല്ലെ എന്ന് വിളിച്ചിട്ടുണ്ടെന്നാണ് പ്രതികരണം. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്? ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു. അതേസമയം, ആർ ശ്രീലേഖയും ടി പി സെൻകുമാറും പോടാ പുല്ലെ മുദ്രാവാക്യം വിളിച്ചത് മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇവർ രണ്ടു പേരും സർവീസിൽ ഇരിക്കുമ്പോൾ എടുത്ത തീരുമാനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. Story Highlights : Ex DGP R Sreelekha responds to criticism Hi I'm Coppikko ❤️ Follow me on Sharechat, Telegram #Coppikko 🤗 April 24 2026 #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #coppikko #🔶 BJP #👮‍♂️ സല്യൂട്ട് കേരള പോലീസ്
CoPPikko
5.7K views
15 days ago
കുതിരാന്‍ ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി; വകുപ്പിന്റെ വാഹനം തടഞ്ഞു തൃശൂര്‍ കുതിരാന്‍ ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി. ഇന്നലെ നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് തുറന്നു വിടുന്നത് എന്നാണ് പരാതി. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുള്ള ഒരു കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതും ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വിവിധ മേഖലകളില്‍ നിന്ന് പിടികൂടുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ കുതിരാന്‍ ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയ്ക്കടുത്ത് തുറന്നുവിടുന്നുവെന്നാണ് പരാതി. Story Highlights : Complaint that the forest department is releasing snakes near the Kuthiran residential area Hi I'm Coppikko ❤️ Follow me on Sharechat, Telegram #Coppikko 🤗 April 24 2026 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #coppikko
CoPPikko
5.5K views
16 days ago
#😭 വെടിക്കെട്ട് അപകടം: കാണാതായ ഗിരിയുടെ അമ്മ മരിച്ചു മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മകനെ കാണാതാകുന്നത്. ചികിത്സയിൽ കഴിയുന്നതിനിടയിൽ ബോധം തെളിഞ്ഞപ്പോഴെല്ലാം മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും. തിരുവമ്പാടി ദേവസ്വവുമായും ഫെസ്റ്റിവൽ കമ്മിറ്റിയുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. കഴിഞ്ഞ ദിവസം നടന്ന വെടിക്കെട്ട് അപകടത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്ഫോടനത്തിൽ മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത നിലയിൽ കാണാതായവരുടെ പട്ടികയിലാണ് ഗിരീഷും ഉൾപ്പെട്ടിട്ടുള്ളത്. Hi I'm Coppikko ❤️ Follow me on Sharechat, Telegram #Coppikko 🤗 #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #coppikko