jacobite devotional

𝐀𝐃𝐕𝐎𝐂𝐀𝐓𝐄 ᴀᴛᴛᴜᴋᴀʟ MANOJ GURUVAYUR
964 കണ്ടവര്‍
18 ദിവസം
ഭഗവത്ഗീത ശ്ലോകം 7.5 ᴜɴᴅᴇʀꜱᴛᴀɴᴅ ᵗʰⁱˢ ɪʀʀᴇꜱᴩᴇᴄᴛɪᴠᴇ ᴏꜰ ʀᴇʟɪɢɪᴏɴ ᴄᴏᴜɴᴛʀy 𝚎𝚝𝚌 ᵗʰᵉ ᵐⁱⁿⁱᵐᵘᵐ ʳᵉˢᵘˡᵗ ˢʰᵒᵘˡᵈ ᵇᵉ ᴇʟᴇᴠᴀᴛɪᴏɴ ᴛᴏ ℍ𝕖𝕒𝕧𝕖𝕟𝕝𝕪 𝕻𝖑𝖆𝖓𝖊𝖙𝖘👍. 𝑻𝒉𝒆𝒔𝒆 𝒔𝒆𝒍𝒆𝒄𝒕𝒆𝒅 𝐁𝐇𝐀𝐆𝐀𝐕𝐀𝐓𝐇𝐆𝐈𝐓𝐀 𝒗𝒆𝒓𝒔𝒆𝒔 𝒂𝒓𝒆 𝒂𝒄𝒕𝒖𝒂𝒍𝒍𝒚 𝒘𝒂𝒚 𝒕𝒐 𝒓𝒆𝒂𝒍 𝒔𝒂𝒍𝒗𝒂𝒕𝒊𝒐𝒏 𝒂𝒌𝒂 𝒈𝒆𝒕𝒕𝒊𝒏𝒈 𝒐𝒖𝒕𝒔𝒊𝒅𝒆 𝒖𝒏𝒊𝒗𝒆𝒓𝒔𝒆𝒔 𝒕𝒐 𝒔𝒑𝒊𝒓𝒊𝒕𝒖𝒂𝒍 𝒑𝒍𝒂𝒏𝒆𝒕𝒔 𝒘𝒉𝒆𝒓𝒆 𝒘𝒆 𝒃𝒆𝒍𝒐𝒏𝒈 𝒊𝒓𝒓𝒆𝒔𝒑𝒆𝒄𝒕𝒊𝒗𝒆 𝒐𝒇 𝒓𝒆𝒍𝒊𝒈𝒊𝒐𝒏 𝒄𝒐𝒖𝒏𝒕𝒓𝒚 𝒆𝒕𝒄. 𝑼 𝒕𝒂𝒌𝒆 𝒊𝒕 𝒐𝒓 𝒍𝒆𝒂𝒗𝒆 𝒊𝒕.. 𝐈𝐭'𝐬 𝐥𝐞𝐟𝐭 𝐭𝐨 𝐲𝐨𝐮👍. Jai goloknath. Jai jagannath. Om tat sat. മായാശക്തിയുടെ പ്രഭാവത്തിൽ നിന്ന് മോചനം നേടിയാൽ ജീവന് മോക്ഷം പ്രാപിക്കാം. ഞാൻ ഈ ഭൗതിക ശരീരമാണ്; ഞാൻ ആർജ്ജിച്ച വിഭവങ്ങളെല്ലാം എന്റേതാണ് എന്നെല്ലാം മായാമോഹിതമായ മിഥ്യാഹങ്കാരം(ғᴀʟsᴇ ᴇɢᴏ) ഓർക്കുന്നു. സർവ്വവിധേനയും ഈശ്വരതുല്യനാവുക എന്ന സങ്കല്പമുൾപ്പെടെയുള്ള ഭൗതികധാരണകളിൽ നിന്ന് തികച്ചും വിട്ടൊഴിഞ്ഞാൽ ജീവന് തന്റെ യഥാർത്ഥ നില മനസ്സിലാവും. അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം ജീവഭൂതാംമഹാബാഹോ യയേദം ധാര്യതേ ജഗത് ഇയം - ഇത്; അപരാ - അധമപ്രകൃതിയാകുന്നു; തു - എന്നാൽ; ഇതഃ - ഇതിൽ നിന്നും; അന്യാ - അന്യയായ (പ്രകൃതി); ജീവഭൂതാം - ജീവഭൂതങ്ങളെ ഉൾക്കൊള്ളുന്ന; മേ – എന്റെ; പരാം പ്രകൃതിം - ഉത്ക്ക്യഷ്ടമായ പ്രകൃതിയെ; വിദ്ധി - നീ ധരിച്ചാലും; മഹാബാഹോ - ഹേ മഹാബാഹോ; യയാ -യാതൊന്നിനാൽ; ഇദം ജഗത് - ഈ ജഗത്ത്; ധാര്യതേ - ധരിക്കപ്പെടുന്നു. ഇവയ്ക്കു പുറമേ, ഹേ മഹാബാഹുവായ അർജുനാ, എനിക്ക് മറ്റൊരുത്കൃഷ്ടശക്തികൂടിയുണ്ട്. ഈ താഴ്സന്നതരം ഭൗതികപ്രകൃതിയുടെ വിഭവങ്ങളെ ചൂഷണംചെയ്യുന്ന ജീവഗണങ്ങളാണത്. ജീവഗണങ്ങൾ ഭഗവാന്റെ ഉത്കൃഷ്ടശക്തിയുടേതാണെന്ന് ഇവിടെ വ്യക്തമായി പറയുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, മിഥ്യാഹങ്കാരം ഇവകളായി പ്രകടമാകുന്ന ദ്രവ്യങ്ങളാണ് താഴ്സന്നതരം ശക്തി. സ്ഥമൂലപദാർത്ഥവും (ഭൂമി ആദിയായവ) സൂക്ഷ്മപദാർത്ഥവും (മനസ്സ് ആദിയായവ) താഴ്സന്നതരം ഭൗതിക ശക്തിയുടെ ഉത്പന്നങ്ങൾ തന്നെ. ഈ അധമപ്രകൃതിയെ പല ഉദ്ദേശ്യങ്ങൾക്കായി ചൂഷണംചെയ്യുന്ന ജീവാത്മാക്കൾ ഭഗവാന്റെ ഉത്കൃഷ്ടശക്തിയാകുന്നു. ഇതേ ശക്തിയാണ് ഭൗതികപ്രപഞ്ചത്തെ മുഴുവൻ പ്രവർത്തിപ്പിക്കുന്നതും. ഈ പ്രത്യക്ഷപ്രപഞ്ചത്തിന് ഉത്തമപ്രകൃതിയായ ജീവസത്തകളെ കൂടാതെ പ്രവർത്തിക്കാനുള്ള ശക്തിയില്ല. ശക്തികൾ എപ്പോഴും ശക്തിമാന്റെ അധീനത്തിലാണ്. തന്മൂലം ജീവാത്മാക്കൾ ഭഗവാന്റെ നിയന്ത്രണത്തിനധീനരാണ്. അവർക്ക് സ്വതന്ത്രമായ നിലനില്പില്ല. മൂഢന്മാർ ചിന്തിക്കുന്നതുപോലെ ജീവാത്മാക്കളും ഭഗവാനും ഒരിക്കലും ശക്തിയിൽ തുല്യരല്ല. ജീവാത്മാക്കളും കൃഷ്ണണനുമായുള്ള വ്യത്യാസം ശ്രീമദ് ഭാഗവതം (10-87-30) ചൂണ്ടികാട്ടുന്നു, അപരിമിതാ ധ്രുവാസ്തനുഭൃതോ യദി സർവഗതാ - സ്തർഹി ന ശാസ്യതേതി നിയമോ ധ്രുവ നേതരഥാ അജനി ച യന്മയം തദവിമുച്യനിയന്ത്യ ഭവേത് സമമനുജാനതാം യദമതം മതദുഷ്ടതയാ “ അല്ലയോ ശാശ്വതനായ ഭഗവാനേ, ശരീരസ്ഥരായ ജീവാത്മാക്കൾ അങ്ങയെപ്പോലെ സനാതനരും സർവ്വവ്യാപികളുമാണെങ്കിൽ അവർ അങ്ങയുടെ നിയന്ത്രണത്തിലാകാൻ വഴിയില്ലല്ലോ. എന്നാൽ ജീവാത്മാക്കളെ അങ്ങയുടെ സൂക്ഷ്മശക്തികളായി അംഗീകരിച്ചാൽ അവർ ഉടൻ തന്നെ അങ്ങയ്ക്കധീനരാകുന്നു. അതുകൊണ്ട് യഥാർത്ഥ മോക്ഷം, അങ്ങയുടെ അധീനതയ്ക്ക് വഴങ്ങുക എന്നതാണ്. അത് അവരെ സന്തുഷ്ടരാക്കും. ആ മൂലസ്വരൂപമറിഞ്ഞു മാത്രമേ അവർക്ക് നിയന്താക്കളാവാൻ കഴിയൂ. ദൈവവും ജീവാത്മാക്കളും എല്ലാ പ്രകാരത്തിലും തുല്യരാണെന്ന മലിനവും തെറ്റായതുമായ അഭിപ്രായത്തിനു വിധേയരായതുകൊണ്ടാണ് പരിമിതജ്ഞാനമുള്ള അദ്വൈതികൾ ഇങ്ങനെ വാദിക്കുന്നത്. " ഭഗവാൻ കൃഷ്ണൻ മാത്രമാണ് നിയന്താവ്, ജീവസത്തകൾ അവിടേയ്ക്ക് അധീനരും. ഗുണംകൊണ്ട് ഭഗവാന്റേതിനോടു തുല്യരായതിനാൽ അവർ കൃഷ്ണന്റെ ഉത്കൃഷ്ടശക്തിയാകുന്നു; എന്നാൽ ശക്തിയുടെ തോതുകൊണ്ട് ഒരിക്കലും തുല്യരാവുകയില്ല. സ്ഥമൂലവും സൂക്ഷ്മവുമായ താഴ്ചന്നതരം ഭഗവച്ഛക്തിയെ (ജഡ്പദാർത്ഥം) ഉത്കൃഷ്ടശക്തി (ജീവസത്ത) ചൂഷണംചെയ്യവേ തന്റെ യഥാർത്ഥ ആദ്ധ്യാത്മിക മനോ ബുദ്ധികൾ മറന്നുപോകുന്നു. ജീവസത്തകളിലുള്ള ഭൗതികപദാർത്ഥങ്ങളുടെ സ്വാധീനമാണ് ഈ മറവിയുടെ കാരണം. ഈ മായാശക്തിയുടെ പ്രഭാവത്തിൽ നിന്ന് മോചനം നേടിയാൽ ജീവന് മോക്ഷം പ്രാപിക്കാം. ഞാൻ ഈ ഭൗതിക ശരീരമാണ്; ഞാൻ ആർജ്ജിച്ച വിഭവങ്ങളെല്ലാം എന്റേതാണ് എന്നെല്ലാം മായാമോഹിതമായ മിഥ്യാഹങ്കാരം ഓർക്കുന്നു. സർവ്വവിധേനയും ഈശ്വരതുല്യനാവുക എന്ന സങ്കല്പമുൾപ്പെടെയുള്ള ഭൗതികധാരണകളിൽ നിന്ന് തികച്ചും വിട്ടൊഴിഞ്ഞാൽ ജീവന് തന്റെ യഥാർത്ഥ നില മനസ്സിലാവും. ഭഗവദ് ഗീതയുടെ ദൃഷ്ടിയിൽ ജീവസത്ത കൃഷ്ണന്റെ വിവിധ ശക്തികളിൽ ഒന്നു മാത്രമാണെന്ന് സ്പഷ്ടം. ഈ ശക്തിയുടെ ഭൗതികതാമാലിന്യം നീങ്ങിയാൽ അത് തികഞ്ഞ കൃഷണാവബോധമാർന്ന് മുക്തി നേടുകയും ചെയ്യും. #🙏 ശ്രീകൃഷ്ണ ഭജനകൾ #Devotional #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #💭 Best Quotes ##𝗔𝗗𝗩𝗢𝗖𝗔𝗧𝗘𝗠𝗔𝗡𝗢𝗝𝗚𝗨𝗥𝗨𝗩𝗔𝗬𝗨𝗥