ബോട്ടപ്പകടം

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
579 കണ്ടവര്‍
1 ദിവസം
*◾പൊന്നാനി കടലില്‍ അന്‍പതോളം മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി; എല്ലാവരും അത്ഭുതകരമായി രക്ഷപെട്ടു* *2026 മെയ് 03 ഞായർ* പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ട് വലിയ അപകടം ഒഴിവായി. താനൂര്‍ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 'എന്‍എസ്എസ് വിശാഖപട്ടണം' എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് നിയന്ത്രണം വിട്ട് കയറിയത്. അപകടം ശ്രദ്ധയില്‍പ്പെട്ട 'അല്‍ ബുഹാരി' എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടന്‍ തന്നെ ഇടപെടുകയും അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ബോട്ടപ്പകടം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
1K കണ്ടവര്‍
3 ദിവസം
‘അമ്മ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു’; വിങ്ങിപ്പൊട്ടുന്ന മകളെ ചേർത്തുപിടിച്ച് അച്ഛൻ, നോവായി ജബൽപൂർ ബോട്ട് അപകടം 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്നലെ ജബൽപൂർ ബോട്ട് അപകടം നടന്നത്. നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ അപകടത്തിൽ മരിച്ച ഒരു അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. മകനെ നെഞ്ചോട് ചേർത്തുപിടിച്ചു നിലയിൽ ആയിരുന്നു ആ അമ്മ. ഭർത്താവിനും മകൾക്കുമൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇതിൽ മകളും പിതാവും രക്ഷപ്പെട്ടു. ഇപ്പോഴിതാ തന്റെ അമ്മ മുങ്ങിത്താഴുന്നത് കണ്ടുവെന്ന് പറഞ്ഞ് വിതുമ്പി കരയുന്ന മകളെ ചേർത്തുപിടിച്ച അച്ഛന്റെ ചിത്രമാണ് പുറത്തുവരുന്നത്. പെൺകുട്ടിക്ക് തന്റെ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടമായത് മധ്യപ്രദേശിലെ ബർഗി ഡാമിന് സമീപം നർമദ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആണ്. “ബോട്ട് തലകീഴായി മറിഞ്ഞു, പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ കപ്പലിൽ വെള്ളം നിറഞ്ഞു. എന്റെ അമ്മയെയും സഹോദരനെയും കാണാനില്ല, മുത്തശ്ശനെ എനിക്ക് തിരികെ കിട്ടി,” കണ്ണുകൾ നിറഞ്ഞ് അവൾ പറഞ്ഞു. ക്രൂയിസ് ബോട്ട് മറിഞ്ഞ് ഒമ്പത് പേരാണ് മരണപ്പെട്ടത്. അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടതോടെ അതിജീവനത്തിനുള്ള പ്രതീക്ഷകളും മങ്ങുകയാണ്. തന്റെ ഭാര്യയെയും കൊച്ചുമകനെയും സഹോദരിയെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് സയ്യിദ് റിയാസ് എന്ന അപകടത്തിൽ നിന്നും രക്ഷപ്പെട്ടയാൾ പറയുന്നു. ശക്തമായ കാറ്റിൽ നദി പ്രക്ഷുബ്ധമായതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും ബോട്ട് കരയിലേക്ക് തിരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിഭ്രാന്തികൾക്കിടയിൽ ഈ വിളികൾ ജീവനക്കാർക്ക് കേൾക്കാൻ സാധിച്ചില്ല. നിയന്ത്രണം വിട്ട ബോട്ട് ഒഴുകി നീങ്ങുകയും പിന്നീട് മറിയുകയുമായിരുന്നു. ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്ന ഏതാനും യാത്രക്കാരെ നാട്ടുകാർ ചേർന്ന് കയർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. അഞ്ച് കുട്ടികളടക്കം ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. 🌹➖🌹➖🌹➖🌹➖🌹 #ജബൽപുർ ബോട്ടപ്പകടം 😪😪 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #NEWS TODAY💢💢💢
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
612 കണ്ടവര്‍
3 ദിവസം
നെഞ്ചോടുചേർത്തൊരമ്മ; ക്രൂയിസ് ബോട്ട് ദുരന്തത്തിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി 𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃𝄃𝄃𝄂𝄂𝄀𝄁𝄃𝄂𝄂𝄃 മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ ഇന്നും രക്ഷാപ്രവർത്തനം നടന്നിരുന്നു. ഇതിനിടെ ഇന്ന് രാവിലെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. അമ്മയുടെ നെഞ്ചോടുചേർത്ത് പിടിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഈ കാഴ്ച്ച ഏവരെയും കണ്ണീരണിയിക്കുന്നത് ആയിരുന്നു. ദില്ലിയിൽ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. കുടുംബത്തിലെ നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പിതാവും മകളും രക്ഷപ്പെട്ടിരുന്നു. മധ്യപ്രദേശിലെ നർമദ നദിയിലെ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ജബൽപൂരിലെ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞാണ് അപകടം. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ പ്രദേശവാസികളും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ 24 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇവരിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസിന്റെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് തിര​ച്ചിൽ. ᚙᚙᚙᚙᚙᚙᚙᚙᚙᚙᚙᚙᚙᚙᚙ #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ജബൽപൂർ ബോട്ട് അപകടം 😪😪