സനാതന സംസ്കാരം

AARSHA VIDYA SAMAJAM
776 views
2 months ago
ഫെബ്രുവരി 10 : പതഞ്ജലി മഹർഷി അനുസ്മരണദിനം. പതഞ്ജലി മഹർഷി: യോഗദർശനത്തിന്റെ ദിവ്യപ്രകാശം! ഭാരതീയദർശനപരമ്പരയിൽ അനശ്വരനായ മഹർഷിയാണ് ശ്രീപതഞ്ജലി. യോഗശാസ്ത്രത്തിൻ്റെ സ്ഥാപകൻ ശ്രീ പരമേശ്വരൻ്റെ പ്രത്യക്ഷ രൂപമായ ശ്രീ ആദിനാഥൻ (ദക്ഷിണാമൂർത്തി) ആണ്. എന്നാൽ യോഗവിദ്യയുടെ അടിസ്ഥാനത്തിലുള്ള ദർശനം ശാസ്ത്രീയമായി ക്രമീകരിച്ച് ലോകത്തിന് സമർപ്പിച്ച ഋഷിവര്യൻ എന്ന നിലയിലാണ് പതഞ്ജലി പ്രശസ്തനായത്. ആത്മോന്നതിയിലേക്കുള്ള മനുഷ്യയാത്രക്ക് മാർഗദർശിയായ അദ്ദേഹത്തിന്റെ യോഗസൂത്രങ്ങൾ ഇന്നും ആഗോളമായി പഠിക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനമായി കരുതുന്ന ഷഡ്ദർശനങ്ങളിൽ ഒന്നായ യോഗദർശനത്തിന്റെ അടിസ്ഥാനമായ യോഗസൂത്രത്തിൻ്റെ കർത്താവാണ് പതഞ്ജലി മഹർഷി. വേദങ്ങളിലെ മനഃശാസ്ത്ര വിഷയം വിപുലമായി തന്നെ അദ്ദേഹം 'യോഗസൂത്ര'ത്തിൽ വിവരിച്ചിരിക്കുന്നു. ഇന്ന് ഏറെ പ്രചാരം നേടിയിട്ടുള്ള യോഗവിദ്യയുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ശ്രേഷ്ഠമായ ഒന്നാണ് പതഞ്ജലയോഗസൂത്രം. പാണിനി മഹർഷി എഴുതിയ വിഖ്യാത സംസ്കൃത വ്യാകരണ ഗ്രന്ഥമായ അഷ്ടാധ്യായിക്ക് പതഞ്ജലി മഹർഷി രചിച്ച മഹാഭാഷ്യവും പ്രസിദ്ധമാണ്.ഇത് യോഗസൂത്ര കർത്താവായ പതഞ്ജലി ആണോ എന്ന് വ്യക്തമല്ല. പതഞ്ജലി മഹർഷി ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലർ അദ്ദേഹത്തിൻ്റെ ജീവിതഘട്ടം BCE 2-ാം നൂറ്റാണ്ടിലും ചിലർ CE 4-ാം നൂറ്റാണ്ടിലുമായാണ് കണക്കാക്കുന്നത്. എന്നാൽ വേദവ്യാസ മഹർഷിക്ക് മുമ്പെയുള്ള ആചാര്യനാണ് പതഞ്ജലി. കാരണം പതഞ്ജലി മഹർഷിയുടെ യോഗസൂത്രങ്ങൾക്ക് വ്യാസമഹർഷി ഭാഷ്യം രചിച്ചിട്ടുണ്ട്. അപ്പോൾ, നിക്ഷിപ്ത താത്പര്യത്തോടു കൂടിയ പശ്ചാത്യ ചരിത്രകാരന്മാർ പറയുന്ന കാലഘട്ടങ്ങൾക്കും വളരെ മുന്നേയുള്ള കാലത്തായിരിക്കണം പതഞ്ജലി മഹർഷി ജീവിച്ചിരുന്നത്! മാനവരെ യോഗമാർഗത്തിലൂടെ മോക്ഷത്തിലേക്ക് നയിക്കാൻ അവതരിച്ച ദിവ്യപുരുഷനായിരുന്നു പതഞ്ജലി മഹർഷി. ചിലർ അദ്ദേഹം, ആദിശേഷൻ്റെ അവതാരം ആണെന്നും വിശ്വസിക്കുന്നു. യോഗസൂത്രം ആത്മവിദ്യയുടെ മഹാശാസ്ത്രഗ്രന്ഥമാണ്. പതഞ്ജലിയുടെ മഹത്തായ സംഭാവനയായ യോഗസൂത്രങ്ങൾ 196 സൂത്രങ്ങളടങ്ങിയതാണ്. ഇത് നാല് പാദങ്ങളായി വിഭജിച്ചിരിക്കുന്നു. 1.സമാധിപാദം: ധ്യാനത്തിന്റെയും ചിത്തവൃത്തിനിരോധനത്തിന്റെയും സിദ്ധാന്തം 2.സാധനാപാദം: യോഗപരിശീലനത്തിന്റെ മാർഗങ്ങൾ 3.വിഭൂതിപാദം: ആദ്ധ്യാത്മിക ശക്തികളും അന്തർബോധവും 4.കൈവല്യപാദം: മോക്ഷത്തിന്റെ അവസ്ഥ യോഗവിദ്യയെ പതഞ്ജലി മഹർഷി ഇങ്ങനെ നിർവചിക്കുന്നു: “യോഗശ്ചിത്തവൃത്തിനിരോധഃ” - മനസ്സിന്റെ ചഞ്ചലതകളുടെയും വികല്പങ്ങളുടെയും നിരോധനമാണ് യോഗം. ചിത്തം സമുദ്രത്തെ (ജലാശയത്തെ) പോലെയാണ്. അലകൾ (ഓളങ്ങൾ) അടങ്ങി, ഒടുങ്ങി ജലാശയസമാനമായ ചിത്തം പ്രശാന്തമാകുമ്പോൾ ഈശ്വരീയമായ അനുഭൂതികൾ സാധകന് ഉണ്ടാകും. അത് മോക്ഷത്തിലേക്ക് നയിക്കും. അഷ്ടാംഗയോഗം ആത്മശുദ്ധിയുടെ എട്ട് പടികൾ. പതഞ്ജലി മഹർഷി നിർദ്ദേശിച്ച യോഗമാർഗം അഷ്ടാംഗയോഗം എന്നറിയപ്പെടുന്നു. യമം,നിയമം, ആസനം (യോഗാസനം), പ്രാണായാമം, പ്രത്യാഹാരം (ഇന്ദ്രിയ സംയമനം), ധാരണ (ഏകാഗ്രത) ധ്യാനം, സമാധി (പരമാനന്ദാനുഭവം) എന്നീ എട്ട് പടികൾ ആത്മശുദ്ധിയിലേക്കുള്ള ക്രമബദ്ധമായ യാത്രയാണ്. ആധുനിക ലോകത്ത് യോഗയുടെ പ്രസക്തി. യോഗവിദ്യ ശാരീരിക ആരോഗ്യത്തിനായി മാത്രമുള്ളല്ല, ശാരീരികവും പ്രാണികവും (പ്രാണപരവും) മാനസികവും ബൗദ്ധികവും ആത്മീയവും സാമാജികവുമായ സ്വാസ്ഥ്യം (സുസ്ഥിതി, ദീർഘായുസ്, പൂർണാരോഗ്യം,സദ്ബുദ്ധി, ശാന്തി, സമാധാനം, സന്തോഷം etc) ഉറപ്പുവരുത്തുന്നതും, ജീവിതശൈലി രോഗങ്ങളെയും മനോജന്യ - ശാരീരിക രോഗങ്ങളെയും പൂർണമായി പരിഹരിക്കാവുന്നതുമായ ദിവ്യശാസ്ത്രമാണ്. കൂടാതെ, സമഗ്ര വ്യക്തിത്വവികസനം, ശ്രേഷ്ഠ സമാജ നിർമ്മാണം, സംപൂർണ്ണ ജീവിതവിജയം (പ്രേയസ്, ശ്രേയസ്), സമൂല പ്രശ്നപരിഹാരം എന്നിവയും യഥാർത്ഥ യോഗവിദ്യയിലൂടെ മാനവർക്ക് ലഭിക്കുന്നു. മഹർഷി പതഞ്ജലിയുടെ ദർശനം കിഴക്കിന്റെ ബ്രഹ്മവിദ്യയെ പാശ്ചാത്യലോകങ്ങളിലേക്കും എത്തിച്ചു. ജൂൺ 21: അന്താരാഷ്ട്രയോഗദിനമായി ആചരിച്ചു തുടങ്ങിയതോടുകൂടി എല്ലാ രാഷ്ട്രങ്ങളിലും യോഗസന്ദേശവും യോഗപരിശീലനവും വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. "യോഗേന ചിത്തസ്യ പദേന വാചാം മലം ശരീരസ്യ ച വൈദ്യകേന യോഽപാകരോത്തം പ്രവരം മുനീനാം പതഞ്ജലിം പ്രാഞ്ജലിരാനതോഽസ്മി" ഈ ശ്ലോകത്തിലൂടെ യോഗസാധകർ, പതഞ്ജലിമഹർഷിയെ വന്ദിക്കുന്നു. വന്ദേ പതഞ്ജലിം യോഗീശ്വരം 🙏🪷🌹🕉️🌹🪷🙏 #yoga #🕉️🕊️ യോഗ 🕊️🕉️ #🔱 സനാതന ധർമ്മം 🕉️ #സനാതന സംസ്കാരം
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
752 views
2 months ago
ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിലെ "വളകാപ്പ്" ചടങ്ങ് 🩵💜🖤🤎💙💚❤️🩷🧡💛💚 ഔദ്യോഗികതിരക്കുകൾ ക്കിടയിലെ ഒഴിവുനേരം, സഹപ്രവർത്തകയോടൊപ്പം ചിലവിടാൻ അവർ മറന്നില്ല. സഹപ്രവർത്തകയോടൊപ്പം "വളകാപ്പ്" ചടങ്ങിൽ പങ്കെടുത്തു സന്തോഷം പങ്കിട്ട് ഈസ്റ്റ് കല്ലട പോലീസ്. "വളകാപ്പ്" (തമിഴ്:വളൈകാപ്പു (வளைகாப்பு)) ബേബി ഷവർ പോലെയുള്ള ഒരു ഗർഭകാല ചടങ്ങാണ് അല്ലെങ്കിൽ ആഘോഷമാണ്. ഇത് പ്രധാനമായും, ദക്ഷിണേന്ത്യൻ സ്ത്രീകൾ, തമിഴ്നാട്ടിലും തെലങ്കാനയിലും ആണ് നടത്തുന്നത്.കേരളത്തിൽ ഇങ്ങനെ ഒരു ചടങ്ങ്/ആചാരം ആഘോഷിക്കുന്ന പതിവ് ഇല്ല. 💙💚❤️🩷🧡💛💙💚❤️ #വളകാപ്പ് ചടങ്ങ് 💚❤️💚 #ഗർഭകാല ചടങ്ങ് 💚💚 #സംസ്ക്കാരം
AARSHA VIDYA SAMAJAM
7.5K views
3 months ago
ഇന്ന് (12/01/2026) ശ്രീമദ് വിവേകാനന്ദജയന്തി (ദേശീയയുവജനദിനം)! (12/01/1863 - 04/07/1902) ആ മഹാത്മാവിന്റെ ജന്മദിനം രാഷ്ട്രം, ദേശീയ യുവജനദിനമായി ആചരിക്കുന്നു! “അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ” എന്ന വിഖ്യാതമായ അഭിസംബോധനയിലൂടെ ആരംഭിച്ച മാസ്മരികമായ പ്രസംഗത്തിലൂടെ മാനവഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദൻ. പാശ്ചാത്യചിന്തയിൽ അപൂർവ്വമായ, വിശ്വസാഹോദര്യത്തിന്റെ പാഞ്ചജന്യമായിരുന്നു അന്നവിടെ മുഴങ്ങിയത്! കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത മഹാസമ്മേളനത്തിലായിരുന്നു 1893-ൽ ചിക്കാഗോയിൽ സ്വാമിജി പ്രസംഗിച്ചത്. പത്രങ്ങളും മറ്റും വിവേകാനന്ദജിക്ക് നല്ല പ്രാധാന്യം കൊടുത്തായിരുന്നു വാർത്തകൾ പ്രസിദ്ധീകരിച്ചത്. അതായിരുന്നു അദ്ദേഹത്തിൻ്റെ പാശ്ചാത്യ ദിഗ്വിജയത്തിൻ്റെ തുടക്കം! തുടർന്ന് വിവേകാനന്ദജി മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങളും പര്യടനങ്ങളും നടത്തി സനാതനധർമ്മത്തിന്റെ മഹത്ത്വം ലോകജനതയെ ബോധ്യപ്പെടുത്തി. “ഈശ്വരൻ ഉണ്ടോ? ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്‌ സാധിക്കുക? ജീവിതത്തിന്റെ ശരിയായ അർത്ഥമെന്ത്?”; മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം മുതലേയുള്ള സ്വാമിജിയുടെ മനസ്‌. വളരെയധികം സന്യാസിമാരെയും പണ്ഡിതന്മാരെയുമെല്ലാം കണ്ടെങ്കിലും ആർക്കും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് സ്വാമിജി നരേന്ദ്രൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ.ഹേസ്റ്റിയിൽ നിന്നായിരുന്നു വിദ്യാർത്ഥിയായ ശ്രീ നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന മഹായോഗി ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച്‌ അറിയുന്നത്‌. 1881-ൽ ഏതാനും ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ, ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആളെ പോലെ, ശ്രീരാമകൃഷ്ണ പരമഹംസർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ ദിവ്യസമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....!’ നരേന്ദ്രനെ ഏറെക്കാലമായി അലട്ടിയിരുന്ന ‘ഈശ്വരനെ കാണാൻ കഴിയുമോ?’ എന്ന ചോദ്യത്തിന്‌ ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ മുമ്പിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും’ എന്നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ആത്മീയഗുരുവിനെയാണ്‌ ശ്രീരാമകൃഷ്ണദേവനിൽ അദ്ദേഹം കണ്ടത്‌. പരമഹംസരാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും ഇതിഹാസ പണ്ഡിതയുമായിരുന്ന ഭുവനേശ്വരിദേവിയുടെയും പത്ത് മക്കളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ്, പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയ ശ്രീ നരേന്ദ്രനാഥ് ദത്ത ജനിച്ചത്. സനാതനധർമ്മത്തിലെ ഏറ്റവും ഉയർന്ന ദർശനമായ വേദാന്തതത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ പ്രമുഖനായ വക്താവും ലോകത്തിലെമ്പാടും സ്വാധീനമുണ്ടാക്കിയ ആദ്ധ്യാത്മികഗുരുവുമായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണമഠം, രാമകൃഷ്ണമിഷൻ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമിജി. ഭാരതത്തിൻ്റെ യുവത്വത്തെ തൊട്ടുണർത്താൻ ശ്രീമദ് വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങൾകൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾകൊണ്ടും ലോകത്തിലെമ്പാടും അനുയായികളെയും സനാതനധർമ്മ സന്ദേശവാഹകരെയും സൃഷ്ടിച്ചെടുക്കാൻ സ്വാമിജിക്ക് സാധിച്ചു. വിവേകാനന്ദസ്വാമികളുടെ നിസ്വാർത്ഥവും കർമ്മയോഗ രീതിയിലുള്ളതുമായ മഹനീയ പ്രവർത്തനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുധർമ്മത്തിന്റെയും നവോത്ഥാനചരിത്രത്തിൽ പുതിയ അധ്യായങ്ങൾ വിളക്കിച്ചേർത്തു. സ്വാമിജി ഒരിക്കൽ പറയുകയുണ്ടായി: “എല്ലാവരുടെയും ജീവിതത്തിൽ സനാതനധർമ്മം കൊണ്ടുവരിക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. പണ്ട് സാധാരണമായിരുന്നതുപോലെ നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ കുടിലുകളിലും ഹിന്ദുധർമ്മം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവായുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ ആർഷധർമ്മത്തെ ഓരോരുത്തരുടെയും പടിവാതിൽക്കൽ സൗജന്യമായി എത്തിക്കണം. ഈശ്വരദത്തമായ വായുവെപ്പോലെ ഭാരതത്തിൽ വൈദികധർമ്മത്തെ സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തിൽ നമുക്ക് ചെയ്യാനുള്ള യഥാർത്ഥ ജോലി. ഓരോ ഹൃദയത്തിലും ആര്യധർമ്മം എത്തുന്നതോടെ സർവ്വദുരിതങ്ങളും വെളിച്ചത്തെ കണ്ട ഇരുട്ടെന്നപോലെ അപ്രത്യക്ഷമാകുമന്നെനിക്കുറപ്പുണ്ട്.” ആ മഹാത്മാവിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹം നൽകിയ ഈ ആഹ്വാനം അന്വർത്ഥമാക്കുവാൻ ആർഷവിദ്യാസമാജം അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കും എന്ന് പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. ‘ധർമ്മോ രക്ഷതി രക്ഷിത:’ സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #സ്വാമി വിവേകാനന്ദൻ🙏 #aarshavidyasamajam #സ്വാമി വിവേകാനന്ദൻ #🔱 സനാതന ധർമ്മം 🕉️ #സനാതന സംസ്കാരം
AARSHA VIDYA SAMAJAM
860 views
5 months ago
ആർഷവിദ്യാസമാജത്തിന് അഭിമാനമുഹൂർത്തം!!🕉🕉🙏🏻❤❤ "ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ " ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ 2025" ("Shri Dattopant Thengadi Seva Samman") എന്ന ദേശീയപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി ക്ക്! "നിസ്തുലമായ സാമൂഹ്യസേവനത്തിലെ മികവ്, സമർപ്പണപൂർണമായ യോഗവിദ്യാപ്രചാരണം, സനാതനധർമ്മസംരക്ഷണത്തിനുള്ള പ്രതിബദ്ധത എന്നിവയ്ക്കാണ് ആചാര്യ ശ്രീ കെ ആർ മനോജ് ജിക്ക് ഈ ബഹുമതി നൽകുന്നത്" അവാർഡ് നിർണയക്കമ്മറ്റി പ്രഖ്യാപിച്ചു. "തന്‍റെ ആദ്ധ്യാത്മികമാർഗ്ഗദർശനത്തിലൂടെ ആചാര്യൻ ആയിരക്കണക്കിന് ആളുകളെ നേർവഴിയിലേക്ക് നയിച്ചു. ഭാരതീയ സംസ്കൃതി, സനാതനധർമ്മം എന്നിവയുടെ മഹത്വം സമാജത്തിൽ പ്രചരിപ്പിച്ചു. സംഘടിതമായ ‘ലവ് ജിഹാദ്’ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഹിന്ദു കുടുംബങ്ങളിൽ നിന്നു വലയിലാക്കപ്പെട്ട അനേകം പെൺകുട്ടികളെ അദ്ദേഹം രക്ഷപ്പെടുത്തി. ഇപ്പോൾ ഈ രക്ഷിക്കപ്പെട്ട പെൺകുട്ടികൾ സമാജപരിവർത്തനത്തിന്‍റെയും സനാതനധർമ്മവിദ്യാഭ്യാസത്തിന്‍റെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാണ്. 8,000-ലധികം യുവതീയുവാക്കളെ സനാതനധർമ്മത്തിലേക്ക് തിരിച്ചെത്തിക്കുക മാത്രമല്ല അതിൽ 30-ലധികം പേരെ സനാതനധർമ്മ പ്രചാരണ മാർഗത്തിൽ പൂർണ്ണസമയ പ്രവർത്തകരാക്കാൻ കഴിഞ്ഞു ". ജഡ്ജിംഗ് കമ്മറ്റി നിരീക്ഷിച്ചു. മുൻ HRD വകുപ്പ് കേന്ദ്രമന്ത്രി ഡോ മുരളീ മനോഹർ ജോഷി ജി മുഖ്യരക്ഷാധികാരി ആയ ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്‍റെ എട്ടാമത് നാഷണൽ അവാർഡ് ഫോർ എക്സലൻസ് ആണിത്. ഡോ.ആർ ബാലശങ്കർ ജിയാണ് ഫൗണ്ടേഷന്‍റെ ചെയർമാൻ & മാനേജിംഗ് ട്രസ്റ്റി. സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!! സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു. സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #award #സനാതനധർമ്മം #Aacharya Sri Manoj ji #aarshavidyasamajam #🔱 സനാതന ധർമ്മം 🕉️
AARSHA VIDYA SAMAJAM
551 views
6 months ago
ആർഷവിദ്യാസമാജത്തിൻ്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യത്രിദിന സനാതനധർമ്മ പഠനശിബിരത്തിന് ഇന്ന് (18/10/2025) തുടക്കമായി!! സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സാമാന്യദീക്ഷ സംഘടനാശാസ്ത്രം, ഭാരതീയസംസ്കൃതി, ആർഷയോഗവിദ്യ തുടങ്ങിയവയാണ് പ്രധാനവിഷയങ്ങൾ. നിത്യജീവിതത്തിൽ സനാതനധർമ്മം എങ്ങനെ പ്രയോജനപ്പെടുത്താം? സ്വാസ്ഥ്യം, വികസനം, വിജയം, പ്രശ്നങ്ങളുടെ പൂർണ്ണമായ പരിഹാരം, സമാജനന്മ എന്നിവയെല്ലാം എങ്ങനെ സാക്ഷാത്കരിക്കാം എന്ന വ്യക്തവും പ്രായോഗികവുമായ മാർഗങ്ങൾ കൂടി ഈ ശിബിരത്തിൽ വിശദീകരിക്കുന്നു. ആർഷവിദ്യാസമാജത്തിൻ്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും, ഈശ്വരനോടും ഗുരുപരമ്പരകളോടും സനാതനധർമ്മത്തോടും സംസ്കൃതിയോടും പൂർവ്വികരോടും ഉള്ള നമ്മുടെ ശരിയായ കർത്തവ്യങ്ങൾ നിറവേറ്റുവാനുമുള്ള ഒരു സുവർണ്ണാവസരം!! സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം #class #സനാതനധർമ്മം #🔱 സനാതന ധർമ്മം 🕉️ #Aacharya Sri Manoj ji #aarshavidyasamajam