ഷെഫ് പിള്ള 👨🏼‍🍳👨🏽‍🍳

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
577 കണ്ടവര്‍
1 ദിവസം
ഷെഫ് പിള്ള 🔴🔵🟤🟢🟠🟣 93 കാലഘട്ടത്തിൽ ഹോട്ടലിൽ വെയിറ്റർ.കൂലി പണിക്കാരുടെ മകനായി ചാണകം തളിച്ച വീട്ടിൽ ജനനം.പിന്നെ 6 ഇൽ പഠിക്കുമ്പോൾ അവസ്ഥ മാറി . ഓല ഇട്ട വീടായി. വസന്ത പിടിച്ചു കോഴി ചത്താൽ മാത്രം ഇറച്ചി തിന്നാൻ പറ്റിയിരുന്ന സാഹചര്യം.(ഇതെഴുതുമ്പോൾ ഞാൻ ഓർക്കുന്നത് പക്ഷി പനി പിടിച്ച് കോഴിക്ക് 15 രൂപ ആയ സമയം ഉണ്ടായിരുന്നു നാട്ടിൽ. അന്ന് നമ്മടെ നാട്ടിൽ കോഴി തിന്നപോലെ പിന്നീടൊരിക്കലും തിന്നിട്ടില്ല😁).ആദ്യത്തെ ഹോട്ടൽ ജോലി പരിപ്പു കഴുകുക , മുട്ടത്തോടു പൊളിക്കുക, ഉള്ളി അരിയുക ദാരിദ്ര്യം കാരണം പഠനം പൂർത്തിയാക്കാൻ പറ്റാഞ്ഞ ആൾ. ആദ്യത്തെ 20 രൂപ ശമ്പളം കിട്ടിയപ്പോൾ ആഗ്രഹിച്ചു മേടിച്ചത് ടൂത് പേസ്റ്റ് ആണ്. അതുവരെ ഉമിക്കരിയിൽ മാത്രം പല്ല് തേച്ചിരുന്ന സുരേഷ്.കൂട്ടുകാരൊക്കെ കോളേജിൽ പഠിച്ചു അടിച്ചുപൊളിക്കുമ്പോൾ ജോലി ചെയ്യേണ്ട അവസ്ഥ. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ പലവട്ടം തഴയപ്പെട്ടു. 450 രൂപയായിരുന്നു ഒരു മാസത്തെ ശമ്പളം വാഴയിലയിൽ നെയ്മീൻ തേങ്ങപാൽ ഒഴിച്ച് ഉപ്പും കുരുമുളകും ഒക്കെ ഇട്ട് പൊള്ളിച്ചെടുക്കുന്ന ഒരു വിഭവം. ഇദ്ദേഹത്തെ ഫേമസ് ആക്കിയത് ഫിഷ് നിർവാണ ആണ്. പത്താം ക്ലാസുകാരനായ സുരേഷ് പിള്ള ഷെഫ് പിള്ളയായി മാറിയ കഥയാണ് ഞാൻ ഇന്ന് എഴുതുന്നത്. ദാരിദ്ര്യവും മറ്റ് കാരണങ്ങളും കാരണം പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ ആൾ. പോകുന്നടത്തെല്ലാം തഴയപെടൽ.കൊല്ലത്തെ ഒരു ജോലി അന്വേഷിച്ചു പോകുമ്പം വെയ്റ്റർ ആയിട്ട് ജോലി തുടങ്ങിയവൻ. അതും ഒരു ഹോട്ടലിലേക്ക് ജോലി തേടി പോയതല്ല. ആദ്യം കിട്ടിയത് സെക്യൂരിറ്റി ജോലി ആണ്. കാർട്ടൻ കമ്പനിയുടെ സെക്യൂരിറ്റി.അവിടെയും ഭക്ഷണത്തിന് വകയില്ല. അതിനായി അതിന്റെ അകത്ത് പോയി പണി എടുക്കും. അന്നേരം അവിടെനിന്ന് എന്തെങ്കിലും കഴിക്കാൻ കിട്ടും .രണ്ടാമത് നീണ്ടകര ഗാനം തീയേറ്ററിലെ സെക്യൂരിറ്റി . മൂനാമത് ഒരു സീ ഫുഡ് കമ്പനിയിൽ . അവിടെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു.പക്ഷേ ഭയാനകമായിരുന്നു. കായലിന്റെ തീരത്ത് 17 വയസ്സുള്ള അവൻ ഭയന്നാണ് നിന്നിരുന്നത്. വൈകിട്ട് 6 മുതൽ രാവിലെ 8 വരെയാണ് ഡ്യൂട്ടി. ഒറ്റയ്ക്കുള്ള ആ രാത്രി പേടിച്ച് ആണ് അവിടെ ജീവിച്ചത്. അങ്ങനെ പേടിചിട്ട് അവിടെ നില്കുവാൻ കഴിയില്ല എന്ന അവസ്ഥയിൽ വേറെ ജോലി രാവിലെ അന്വേഷിക്കുകയാണ്. അവിടെയുള്ള എല്ലാ കടകളിലും ചെന്നു. അവർ ആരും ജോലിക്കെടുക്കില്ല. അങ്ങനെ 30 കടകളിൽ കയറി ഇറങ്ങി.ഇനിയും അവിടെ കേറാൻ 2 കടകൾ മാത്രം ബാക്കി . ഒരു ഐസ് ക്രീം പാർലറും , ഒരു ഹോട്ടലും. അങ്ങനെ ഹോട്ടലിൽ അന്ന് ജോലി ചെയ്യാൻ എനിക്ക് വയ്യ . കാരണം കഴിക്കാൻ വരുന്ന എല്ലാവരും എന്നെ കാണുമല്ലോ.എല്ലാവരും അവഗണിച്ചു സെക്യൂറിറ്റി പണി ചോദിച്ചു ചെന്ന ഹോട്ടലിൽ വെയ്റ്റർ ആയി ജോലി കിട്ടി. പിന്നീട് റൂം മെറ്റ് അയ ലിജു ആയിരുന്നു ഇവിടുത്തെ കുക്ക്. അദ്ദേഹത്തിന്റെ കൂടെ രാത്രിയിൽ ഉള്ളി അരിഞ്ഞു കൊടുക്കാൻ പോയപ്പോൾ അദ്ദേഹത്തിന് സുരേഷിനെ അങ്ങ് ഇഷ്ടപെട്ടു. അങ്ങനെ ആ അടുക്കളയിൽ കയറിയതാണ് ജീവിതത്തിന്റെ ടർണിംഗ് പോയിന്റ് .പിന്നീട് കോഴിക്കോട് ഹോട്ടലിൽ വെയിറ്റർ.പിന്നീട് പല ഹോട്ടലുകളിലും പോയി ജോലി അന്വേഷിച്ചു. പക്ഷേ എല്ലാടത്ത് നിന്നും തഴയപ്പെടൽ.പക്ഷേ വിട്ടുകൊടുക്കാൻ തീരുമാനിച്ചില്ല. നിരന്തരമായി ശ്രമിച്ചു.നിരന്തരമായ അവഗണകൾക്കിടയിൽ നല്ല ഒരു കുക്ക് ആയി. അങ്ങനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കുക്ക് ആയി പത്താം ക്ലാസുകാരൻ. സി വി നോക്കിയാൽ വെറും പത്താം ക്ലാസ് കാരന് ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ വിഖ്യാതമായ മഹാത്മാഗാന്ധിയും. വിൻസന്റ് ചർച്ചിലും , ചാർളി ചാപ്ലിനും ഒക്കെ ഭക്ഷണം കഴിച്ച 1927 ൽ ആരംഭിച്ച ലണ്ടനിലെ റീജിയൻ സ്ട്രീറ്റിൽ ഉള്ള വീരസ്വാമി റെസ്റ്റോറന്റിലേക്ക് ഒരു അവസരം കിട്ടി.അത് കൊല്ലത്തെ വെയിറ്ററിനെ മാറ്റി മറിച്ച ഒരു സംഭവമായിരുന്നു.അതിന് ശേഷം 2011 ൽ ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നു.അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ചാനലായ ബിബിസി യുടെ കുക്കറി പ്രോഗാമിൽ പങ്കെടുക്കുന്നു. ഇതിൽ പോയി നാടൻ മീൻകറി വെക്കുവാൻ പറ്റി. അങ്ങനെ ബഹമാസ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കാൻ അവസരം കിട്ടി. പത്താം ക്ലാസുകാരൻ , കോളേജിൽ പോകാത്തവൻ , പോകാൻ കഴിയാഞ്ഞതിൽ സങ്കടപ്പെട്ടവൻ, പഠിക്കുന്ന കുട്ടികളെ നോക്കി നിന്നവൻ ആ വ്യക്തി കുറേ വർഷങ്ങൾക്ക് ശേഷം 7000 തോളം കുട്ടികൾ പഠിക്കുന്ന ഒരു കോളേജിൽ പഠിപ്പിക്കുന്നു.അതിനുശേഷം സോഷ്യൽ മീഡിയയിൽ വെരുന്നു. നമ്മളുടെ ഓരോത്തരുടെയും പാചക രീതി വേറെയാണ് . ഓരോത്തരും തനതായ രീതികൾ ഉണ്ട്. അങ്ങനെ അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ ഉണ്ടാക്കിയ വിഭവങ്ങൾ സാധാരണ ക്കാരിലേക്ക് എത്തിച്ചു. നമ്മുടെ സേവനം സാധാരണക്കാരിലേക്ക് എത്തുമ്പോൾ ആണ് നമ്മൾ ഒരു ബ്രാൻഡ് ആയി മാറുന്നത്.ഇവിടുനെല്ലാം ലഭിച്ച ഊർജം കൊണ്ട് ബാംഗ്ലൂരിൽ ഒരു റെസ്റ്റോറന്റ് തുടങ്ങുന്നു. അത് വൻ വിജയമാകുന്നു. അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ആയ മാരിയടുമായി കൊച്ചിയിൽ പങ്കാളി ആകുന്നു.അങ്ങനെ മാരിയേറ്റിന്റ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യക്കാരന് പങ്കാളിത്തം നൽകുന്നു.പത്താം ക്ലാസുകാരനായ വെയ്റ്റർഇന്ന് 100 കണക്കിന് കുടുംബങ്ങൾക്ക് ജോലി കൊടുക്കുന്ന ആൾ.അപ്പോളേക്കും വലിയ ശമ്പളം മേടിക്കുന്ന റാവിസ് കോർപറേറ്റ് ഷെഫ് ആയി മാറിയിരുന്നു .ജീവിതം സൂപ്പർ ആയിരുന്നു. ആയുഷ്കാലം സുഖകരമായി ജീവിക്കുവാൻ കഴിയുന്ന ജോലി ആയിരുന്നു.ആ ഒരു റിസ്ക് എടുതത്തിന്റെ ഫലം ഈ 6 മാസം കൊണ്ട് ഒരുപാട് കുടുംബങ്ങൾക്ക് ജോലി ലഭിച്ചു എന്നുളളതാണ്. ഷെഫ് പിള്ള എന്ന സുരേഷ് പിള്ളയുടെ അതിശയകരമായ ജീവിത കഥയാണ്. ദുരിതങ്ങളുടെ കടലുകൾ നീന്തി കടന്നു സ്വപ്ന സമാനമായ വിജയത്തിൽക്ക് നടന്നു കയറിയ ഒരു നിതാന്ത പരിശ്രമശാലിയുടെ കഥ. നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ് വിളിച്ചറിയിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ക്രിക്കറ്റർ മാർ മുതൽ നമ്മുടെ മഹാ നടന്മാർ വരെ ഷെഫ് പിള്ളയുടെ ആരാധകരാണ്. അദ്ദേഹം അനേക കോളേജുകളിൽ ഗസ്റ്റ് ലെക്ചർ ആണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉള്ള യൂണിവേഴ്സിറ്റിയിലെയും ഗസ്റ്റ് ലെക്ചറ്റെർ ആണ് ഈ പത്താം ക്ലാസ്സുകാരൻ. അന്ന് നടുവ് കീറിയ ചെരുപ്പ് ഇട്ടോണ്ട് നടന്ന നമ്മുടെ പിള്ള ഇന്ന് ബെൻസിലും, പോർഷേയിലും ഒക്കെയാണ് നടക്കുന്നത് .നമ്മളുടെ കുഞ്ഞുങ്ങളെ a2 – b2 = (a – b) (a + b) ഈ കണക്ക് മാത്രം പഠിപ്പിക്കുന്നതിന് പകരം അവരെ ജീവിതം കൂടി പഠിപ്പിക്കുവാൻ തയ്യാറാവണം. എന്നാലും ഞാൻ എന്തിനാണ് ആ ഇക്വേഷൻ പഠിച്ചതെന്നു എനിക്ക് ഇന്നും മനസ്സിലാകുന്നില്ല😁 ഞാൻ എന്റെ വീടിനടുത്തുള്ള ഹോട്ടലിലെ പൊറോട്ട അടിക്കുന്ന ചേട്ടനെ വളരെ ബഹുമാനത്തോടെ നോക്കി നിൽക്കാറുണ്ട്. കാരണം നല്ല സോഫ്റ്റ് പൊറോട്ട ഉണ്ടാക്കും അദ്ദേഹം. അത് ചാറിൽ മുക്കി കഴിക്കുമ്പോൾ ഉണ്ടാകുന്ന ആ അനുഭവം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അധികമാണ്. . ആ കൂട്ട് ഒന്നും ഹോട്ടൽ മാനേജ്മെന്റ് പഠിച്ചാൽ പിടികിട്ടില്ല ഞാൻ എപ്പോഴും എഴുതുന്നതുപോലെ നമ്മൾ നിൽകുന്നടത്ത് അത്ഭുതം ഉണ്ട്. നമ്മളുടെ അക കണ്ണ് ഒന്ന് തുറന്നാൽ നമ്മൾക്കു അത് കാണുവാൻ സാധിക്കും. അതിന് മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് നോക്കരുത്. മലയാളി അവന്റെ ആയുസ്സ് മുഴുവൻ അവരെന്തു ചിന്തിക്കും എന്ന് ചിന്തിച്ചു പലതും ചെയ്യാത്തവരാണ്. എല്ലാരേയും പ്രസാദിപ്പിച്ചു നമക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല. ആരും ഒട്ടു പ്രസാദിക്കതുമ്മില്ല. കഠിനമായ പരിശ്രമത്തിൽ നമൾക്കു കീഴടക്കാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ല. കൂട്ടിച്ചേർക്കലുകൾ ആണ് ജീവിതം. ചേരുവകൾ മാറുമ്പോൾ മീൻ കറിയാകും, പപ്പാസാകും , മോളി ആകും, നിർവാണയും ആകും. ഒന്നും പുതിയതല്ല. മിക്സിങ്ങിൽ ഉള്ള വ്യത്യാസമാണ്. നമ്മുടെ അന്തരീക്ഷങ്ങളിൽ അത്ഭുതം ഉണ്ട്. അത് സൃഷ്ടിക്കുമ്പോൾ ആണ് നമ്മൾ ഒരു അത്ഭുദമായി മാറുന്നത്. കാണാത്ത കാഴ്ചകൾ ഒക്കെയും അത്ഭുതം എന്ന് കരുതുന്നവർ അറിയുന്നില്ലല്ലോ അവർ കാണുന്ന കാഴ്ചകളിലും ഒരുപാട് അത്ഭുതങ്ങൾ ഒളിച്ചിരിക്കുന്നു എന്ന്. പിന്നെ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ഈ ലോകത്ത് ഏറ്റവും കൂടുതൽ എഴുത്തുകൾ എഴുതിയിരിക്കുന്നത് പ്രണയത്തെക്കുറിച്ചാണ് , പക്ഷേ ഞാൻ വിശപ്പിനെക്കുറിച്ചാണ് എഴുതുന്നത്. പ്രത്യേകിച്ചും മനസ്സിന്റെ വിശപ്പ്.എന്റെ എഴുത്തുകൾക്ക് നിങ്ങളുടെ മനസ്സിനെ ഒരു നേരമെങ്കിലും പോക്ഷിപ്പിക്കുവാൻ കഴിഞ്ഞെങ്കിൽ ഞാൻ കൃതാർഥനായി എന്റെ എഴുത്തുകൾ ഇഷ്ടമായെങ്കിൽ ഞാൻ ഇവിടെ കുറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അത് വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യുക.പ്രകാശം പരക്കട്ടെ. നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും വായനക്കാർക്ക് ഷെഫ് പിള്ളയുടെ നിർവാണയുടെ റെസിപ്പി 1. കിംഗ്ഫിഷ് (നെയ്മീൻ)സ്റ്റീക്ക് - 1 (ഏകദേശം 250 ഗ്രാം) 2. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ,കശ്മീരി മുളകുപൊടി - 3/4 - 1 ടീസ്പൂൺ ,കുരുമുളക് പൊടി - 1/2 ടീസ്പൂൺ ,നാരങ്ങ നീര് - 3/4 ടീസ്പൂൺ ,ഉപ്പ് - ആവശ്യത്തിന് 3. വെളിച്ചെണ്ണ - 2 ടീസ്പൂൺ ,കറിവേപ്പില - കുറച്ച്, കീറിയത് 4. തേങ്ങാപ്പാൽ, ഇടത്തരം കനം - 1/3 കപ്പ് ,ഇഞ്ചി - 1/2 - 3/4 ടീസ്പൂൺ, ,പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 - 4, 0r 1 - 2. ചെറുതായി അരിഞ്ഞത് ,ഫ്രഷ് ചതച്ച കുരുമുളക് - 1/2 - 3/4 ടീസ്പൂൺ ,ഉപ്പ് - 1 - 2 നുള്ള് അല്ലെങ്കിൽ ആവശ്യത്തിന് ,പച്ച മാങ്ങ - 2 ടീസ്പൂൺ, തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് 5. കറിവേപ്പില - കുറച്ച് ,വെളിച്ചെണ്ണ - 1 ടീസ്പൂൺ രീതി 1. കിംഗ്ഫിഷ് 2 എന്ന നമ്പറുള്ള ചേരുവകൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. 30 മിനിറ്റ് മാറ്റിവെക്കുക. 2. ഒരു പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഇടത്തരം ചൂടിൽ ചൂടാക്കുക. മാരിനേറ്റ് ചെയ്ത കിംഗ്ഫിഷ് വയ്ക്കുക, പകുതി വേവിക്കുന്നതുവരെ ഓരോ വശത്തും 1 - 2 മിനിറ്റ് ഫ്രൈ ചെയ്യുക. 3. വാഴയില/വാഴയില വൃത്തിയാക്കുക. അവയെ മൃദുവും വഴക്കമുള്ളതുമാക്കാൻ (വഴയില വാട്ടുക) കുറച്ച് നിമിഷങ്ങൾ തീയിൽ വയ്ക്കുക. 4. വാഴയില ഒരു മൺപാത്രത്തിലോ ചട്ടിയിലോ വയ്ക്കുക. മൺപാത്രം ഇടത്തരം ചൂടിൽ ചൂടാക്കുക. വാഴയിലയിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കീറിയ കുറച്ച് കറിവേപ്പില ചേർക്കുക. വറുത്ത മീൻ മുകളിൽ വയ്ക്കുക. മുകളിൽ 1/3 കപ്പ് തേങ്ങാപ്പാൽ ഒഴിക്കുക. ഇഞ്ചി അരിഞ്ഞത്, പച്ചമുളക് പിളർന്നത്, കുറച്ച് കറിവേപ്പില, ചതച്ച കുരുമുളക്, ഉപയോഗിച്ചാൽ പച്ചമാങ്ങ, അല്പം ഉപ്പ് എന്നിവ വിതറുക. ചെറിയ തീയിൽ 6-8 മിനിറ്റ് വേവിക്കുക. ചെയ്തു കഴിഞ്ഞാൽ, 1 - 2 ടീസ്പൂൺ വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേർക്കുക. അപ്പം/ പൊറോട്ട/ പ്ലെയിൻ റൈസ്, ഒരു വറുത്തത് എന്നിവയ്‌ക്കൊപ്പം വിളമ്പുക. കടപ്പാട്: ജെറി പൂവക്കാല #ഷെഫ് പിള്ള 👨🏼‍🍳👨🏽‍🍳 #നിർവാണ റെസിപ്പി 😋😋😋 #പാചകം #പാചകം paachakam