suresh Malayanthery
1K views 1 days ago
യക്ഷിക്കാവ് വളവിലെ യക്ഷി (135) ഡിററക്ടീവ് ബാററൺബോസും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വേണുഗോപാലും അർദ്ധരാത്രി പതിനൊന്ന് മണിയോടെ ഗോൾഡൻ വാലിയിലെത്തി. ഡിറ്റക്ടീവ് ബാററൺബോസ് ആദ്യമായാണ് ഗോൾഡൻ വാലിയിലെത്തുന്നത്... തൊട്ടടുത്ത് കണ്ട ഹോട്ടലിൽ ചൂട് ചായ കുടിക്കാൻ കയറി. "മധുരം കൂട്ടി ഒരു സ്ട്രോങ്ങും, ഒരു സ്ട്രോങ്ങ് വിത്തൗട്ടും..." സബ് ഇൻസ്പെക്ടർ വേണുഗോപാൽ പറഞ്ഞു. ചായ കുടിക്കുമ്പോൾ ഡിറ്റക്ടീവ് ബാറ്റൺ ബോസ് ഒരു ടൂറിസ്റ്റ് എന്ന രീതിയിൽ ആ കടക്കാരനോട് പലതും ചോദിച്ച് മനസ്സിലാക്കി. സുമിതയുടെ കൊലപാതകത്തെപ്പററിയായി അജ്ഞാതനെപ്പോലെ കൂടുതൽ അന്വേഷണം... "നിങ്ങൾ ഈ വിവേകിനെ കണ്ടിട്ടുണ്ടോ" എന്നും കൂടി അങ്ങ് ചോദിച്ചു... ആയിരക്കണക്കിന് കാറുകൾ വന്ന് പോകുന്നിടത്ത് ആരാണെന്ന് എങ്ങനെ അറിയാൻ? എന്നായി കടക്കാരൻ. ചായ കുടി കഴിഞ്ഞ് ഗോൾഡൻ വാലിയിൽ നിന്നും maximum വിവരങ്ങൾ ശേഖരിച്ച ശേഷം ഹെയർപിൻ വളവുകൾ ഓരോന്നായി വളഞ്ഞു കയറി... കൂരിരുട്ടിൽ ഒന്നും കാണാനാകാതെ ഡിറ്റക്ടീവ് ബാറ്റൺ ബോസ് പറഞ്ഞു: "എത്രയോ നാളായി ടൂർ വരണമെന്ന് ആഗ്രഹിച്ചിരുന്ന സ്റ്റേഷനാണിത്...അല്ല...എല്ലാററിനും അതിൻ്റേതായ സമയമുണ്ട്..." സബ് ഇൻസ്പെക്ടർ വേണുഗോപാൽ ഒന്നും പറയാതെ ഡ്രൈവ് ചെയ്തു. ഡിറ്റക്ടീവ് ബാററൺബോസ് ഫോൺ വിളിച്ച് സബ് ഇൻസ്പെക്ടർ ഗോപിനാഥിനെ എത്രയും വേഗം സ്പോട്ടിൽ എത്താൻ ആവശ്യപ്പെട്ടു. ചുറ്റും അന്ധകാരവും, കൂരിരുട്ടും...ഐസ് പോലത്തെ തണുത്തുറഞ്ഞ മഞ്ഞ് കാററ് വാഹനത്തിനുളളിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു... ചുറ്റും വന്യമൃഗങ്ങൾ 🐅 അലറുന്നതിൻ്റേയും, മുരളുന്നതിൻ്റേയും ശബ്ദം കാതിൽ വന്നലച്ചു കൊണ്ടിരുന്നു...മൂങ്ങൾ കൂളുന്ന ശബ്ദം ഭയപ്പെടുത്തി... കുറുക്കന്മാരും, കുറുനരികളും ഓലിയുന്ന ശബ്ദം... നിശബ്ദതയെ ഖണ്ഡിച്ചു കൊണ്ട് ഡിറ്റക്ടീവ് ബാററൺബോസ് പറഞ്ഞു: "അല്ല...ഈ വിവേക് വിശ്വം ടൂറിസ്റ്റ് ബസിൽ കയറി എങ്ങോട്ടായിരിക്കും പോയത്? ആരോടും ഒന്നും പറയാതെ... ഇതിൽ തന്നെ എന്തോ നിഗൂഢതയില്ലേ?" "തീർച്ചയായും..." "എന്തെങ്കിലും ഒന്ന് അറിയണമെങ്കിൽ നേരം ഒന്ന് വെളുക്കണം...അതെ ...നേരം ഒന്ന് വെളുത്തോട്ടെ...വെളളത്തിന് വെളളവും പാലിന് പാലുമാകും..." വാഹനം പതിനെട്ടാം #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ വളവിനോടടുത്തതും ഒരു യുവതി റോഡരികിൽ എന്നും കൈ കാണിക്കുന്നു... (തുടരും)
3 shares

More like this