☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
The Flesh Roots - Chapter 1
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.)
…………………………………….
ആലൂർ , തൃത്താല 2026
ആഗസ്റ്റ് മാസത്തിലെ കനത്ത ഈർപ്പമുള്ള രാത്രികളിൽ, കവലയിലെ പഴയ കാവടിപ്പരപ്പിൽ ഒരേയൊരു കടയിൽ മാത്രമാണ് വെളിച്ചമുണ്ടായിരുന്നത്. അലിയുടെ ഇറച്ചിക്കട. മങ്ങിയ ബൾബിന്റെ വെളിച്ചത്തിൽ, അലിഭായ് തന്റെ വലിയ മരക്കട്ടയിൽ മഴു ആഞ്ഞുതറപ്പിച്ചു കൊണ്ടിരുന്നു. കടയിൽ അലിയെ സഹായിക്കാൻ നിൽക്കുന്ന ചെറുപ്പക്കാരനാണ് ബിജു. കടയ്ക്കുമുകളിൽ കരിയും പൂപ്പലും പടർന്ന മേൽക്കൂരയിൽ നിന്ന് ചോരപ്പൊടിയുടെ കട്ടപിടിച്ച മണം താഴേക്ക് ഇറങ്ങിവന്നു.
"അലിഭായ്, ഇന്ന് വെട്ടിയ ആടിന്റെ ചോരയ്ക്ക് നല്ല കറുപ്പുനിറമായിരുന്നല്ലോ... പോരാത്തതിന് കൈയ്യിൽ എന്ത് മരവിപ്പാ?" കട്ടയിലെ മാംസക്കഷണങ്ങൾ പത്രക്കടലാസിലേക്ക് പായ്ക്ക് ചെയ്യുന്നതിനിടയിൽ ബിജു ചോദിച്ചു.
അലി ഒന്നും മിണ്ടിയില്ല. അവന്റെ കൈകൾക്ക് പതിവില്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. മഴു പിടിച്ചിരിക്കുന്ന വലതുകൈയിലെ ചർമ്മത്തിൽ വിചിത്രമായ അടയാളങ്ങൾ രൂപപ്പെടുന്നുണ്ടായിരുന്നു. ബിജു കൗതുകത്തോടെ അടുത്തേക്ക് വന്നു.
"അലിഭായ്, കൈയിലെന്താ ഒരു വിറയൽ? തോൽ മുഴുവൻ അഴുകി അടർന്നു വീഴുന്നുണ്ടല്ലോ!"
അലി തന്റെ വലതുകൈയിലേക്ക് കണ്ണുകളടയ്ക്കാതെ നോക്കി. തോളിൽ നിന്ന് കൈമുട്ടിലേക്ക് പഴുത്തു വീർത്ത മാംസത്തിനിടയിലൂടെ, വെള്ളനിറത്തിലുള്ള ചെറിയ നാരുകൾ പുറത്തേക്ക് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. വേദന തോന്നിയില്ല, പക്ഷേ അസ്ഥികൾക്കുള്ളിൽ എന്തോ ജീവനുള്ള വസ്തു തിളച്ചു മറിയുന്നതുപോലെയുള്ള അസഹ്യമായ ഒരു ചൊറിച്ചിൽ.
Biju John അത്ഭുതത്തോടെയും അറപ്പോടെയും അടുത്തേക്ക് ചെന്ന് നോക്കിയപ്പോഴേക്കും പെട്ടന്ന് അലിയുടെ കൈത്തണ്ടയിലെ തൊലി കരിഞ്ഞ കടലാസ് പോലെ സ്വയം പിളർന്നു താഴേക്ക് വീണു. അതിനുള്ളിൽ മാംസമായിരുന്നില്ല; തിളയ്ക്കുന്ന കറുത്ത ദ്രാവകവും, ചെറുതായി നുരയുന്ന അറപ്പുള്ള കലർപ്പുകളുമായിരുന്നു.
ഏറ്റവും വിചിത്രമായ കാര്യം, അലിയുടെ പിളർന്ന തൊലിക്കുള്ളിൽ കാണപ്പെട്ടത് മനുഷ്യന്റെ രക്തക്കുഴലുകളായിരുന്നില്ല. മറിച്ച്, നൂറ്റാണ്ടുകൾക്ക് മുൻപ് ആ ഗ്രാമത്തിലെ പഴയ തറവാട്ടുപറമ്പിൽ മൂടിവെക്കപ്പെട്ട കിണറ്റിൻകരയിൽ മാത്രം കണ്ടിട്ടുള്ള ഒരു തരം കറുത്ത വേരുകളായിരുന്നു.
പേടിച്ചരണ്ട ബിജു നിലവിളിച്ചുകൊണ്ട് കടയുടെ പുറത്തേക്കോടി. കടയുടെ തിണ്ണയിൽ കാത്തുനിന്നിരുന്ന നിസാറിന്റെയും ലൈലയുടെയും മേലേക്ക് അവൻ ഭയന്നുവിറച്ച് വീണു.
"എന്താടാ ബിജു വട്ടായോ? എന്താ അവിടെ?" നിസാർ അവന്റെ തോളിൽ പിടിച്ച് കുലുക്കി.
"അകത്ത്... അലിഭായുടെ കൈ... അത് മനുഷ്യന്റെ കൈയല്ല നിസാറേ! അതിനുള്ളിൽ എന്തോ ജീവനുള്ള സാധനം ഇഴയുന്നു!" ബിജു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് പറഞ്ഞു.
…….
മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ആ സംഭവം നടന്നത്. അയൽ ഗ്രാമത്തിലെ സ്കൂൾ ടീച്ചറായ Sandhya Sreekumar എന്ന യുവതി ഒരു മഴരാത്രിയിൽ വഴിതെറ്റി അലിയുടെ കടയുടെ പുറകിലെ ഇരുണ്ട കാട്ടുപാതയിലെത്തിപ്പെട്ടു. അന്ന് രാത്രി കനത്ത മഴയായിരുന്നു. കട പൂട്ടി വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ അലി, കുടയില്ലാതെ നിൽക്കുന്ന സന്ധ്യയെ കണ്ടു.
" കുട്ടി ഈ രാത്രിയിൽ എങ്ങോട്ടാ? മഴ ശമിച്ചിട്ടു പോകാം, കേറി നിൽക്ക്," അലി അവളെ ക്ഷണിച്ചു.
സന്ധ്യ വിശ്വസിച്ച് കടയുടെ പുറകിലെ മുറിയിലേക്ക് കയറിനിന്നു. എന്നാൽ അലിയുടെ മനസ്സിൽ കറുത്ത ചിന്തകൾ ഉണർന്നു. അവൻ മുറിയുടെ വാതിൽ അടച്ചു പൂട്ടി. ഭയന്നുവിറച്ച സന്ധ്യ രക്ഷപ്പെടാൻ ശ്രമിച്ചു. പോരാട്ടത്തിനിടയിൽ അലി അവളെ ബലമായി പിടിച്ച് തള്ളിയപ്പോൾ, അവളുടെ തല ചുമരിലെ മൂർച്ചയുള്ള ഇരുമ്പ് ആണിയിൽ ശക്തമായി ചെന്നിടിച്ചു. തലയോട്ടി തകർന്ന് സന്ധ്യ ചോരവാർന്ന് തടസ്സമില്ലാതെ തറയിലേക്ക് വീണു.
ഭയം കാരണം അലി ഭായ് സത്യം ആരെയും അറിയിച്ചില്ല. സന്ധ്യയുടെ മൃതദേഹം കടയ്ക്കുള്ളിലെ മാംസം സൂക്ഷിക്കുന്ന ആഴമുള്ള തണുപ്പുമുറിയിൽ അവൻ ഒളിപ്പിച്ചു. പിറ്റേന്ന് രാത്രി, അലി സന്ധ്യയുടെ മൃതദേഹം ഗ്രാമത്തിലെ പഴയ, ആരും ചെല്ലാത്ത ഒരു പൊട്ടക്കിണറ്റിൽതുണ്ടംതുണ്ടമായി മുറിച്ച് തള്ളാൻ ശ്രമിച്ചു
പക്ഷേ, ആ കിണറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരുപാട് നൂറ്റാണ്ടുകൾക്ക് മുൻപ് ആ ഗ്രാമത്തിൽ പടർന്നുപിടിച്ച മാരകമായ ഒരു അജ്ഞാത രോഗബാധയെത്തുടർന്ന് ചത്തുമണ്ണടിഞ്ഞ ജീവികളെയും മനുഷ്യരെയും അടക്കം ചെയ്ത അന്ധകാരത്തിന്റെ ഗർത്തമായിരുന്നു അത്. കിണർ പരിസരത്ത്, മാംസത്തെയും അസ്ഥികളെയും തിന്ന് ജീവിക്കുന്ന പരപോഷിയായ ഒരു തരം കറുത്ത ജീവൽ നാരുകൾ ഉണ്ടായിരുന്നു. സന്ധ്യയുടെ മാംസത്തിൽ പറ്റിപ്പിടിച്ച ആ ഭീകരരൂപം, അവളെ വെട്ടിനുറുക്കിയ അലിയുടെ മഴുവിന്റെ തലപ്പിലൂടെ അലിയുടെ ശരീരത്തിലേക്കും പ്രവേശിക്കുകയായിരുന്നു!
………
മൂവരും വിറയ്ക്കുന്ന കാലുകളോടെ കടയ്ക്കുള്ളിലേക്ക് കണ്ണോടിച്ചു.
അവിടെ അലി നിശ്ചലനായി നിൽക്കുകയായിരുന്നു. ആ നേരത്ത്, അലിയുടെ ശരീരത്തിനുള്ളിൽ നിന്ന് വിചിത്രമായ ഒരു ശബ്ദം പുറത്തുവരാൻ തുടങ്ങി. സാവധാനം അസ്ഥികൾ ഒന്നൊന്നായി പൊട്ടിപ്പൊളിയുന്ന ശബ്ദം.
Laila Stanly ഭയത്തോടെ ചുവടുകൾ പിന്നോട്ടുവെച്ചു. അവൾ മൂക്ക് പൊത്തി
"ഈ മണം... ഇതേ മണമാണ് കഴിഞ്ഞ ആഴ്ച കാണാതായ സന്ധ്യടീച്ചറുടെ വീടിന്റെ പരിസരത്തു നിന്നും വന്നത്!" ലൈലയുടെ ശബ്ദം വിറച്ചു.
അപ്പോൾ അലിയുടെ തല വശങ്ങളിലേക്ക് കൃത്രിമമായി തിരിയാൻ തുടങ്ങി. അവന്റെ നെഞ്ച് മഴു കൊണ്ട് വെട്ടിയതുപോലെ നടുവിലൂടെ പകുതിയായി പിളർന്നു. വയറിനുള്ളിൽ നിന്ന് കുടലുകൾക്ക് പകരം, ജീവനുള്ളതും ഇഴയുന്നതുമായ നൂറുകണക്കിന് നീളമുള്ള മാംസനാരുകൾ പുറത്തേക്ക് തള്ളി വന്നു. അവന്റെ മുഖത്തെ കണ്ണുകൾ റെറ്റിനയിൽ നിന്ന് വഴുതി മൂക്കിലൂടെയും കവിളുകളിലൂടെയും പുറത്തേക്ക് ഒഴുകിയിറങ്ങി.
"അലി... അലിഭായ്..." Nizar Vkn നിലവിളിച്ചു.
പക്ഷേ അലിയുടെ വായിൽ നിന്ന് മനുഷ്യശബ്ദമല്ല വന്നത്. അവന്റെ താടിയെല്ല് വികൃതമായി രണ്ടുഭാഗത്തേക്ക് പിളർന്നു. ആ ഗർത്തത്തിനുള്ളിൽ അലിയുടെ സ്വന്തം പല്ലുകൾക്ക് പിന്നിലായി, മൂർച്ചയുള്ള മറ്റൊരു കൂട്ടം ചെറിയ പല്ലുകൾ നിരനിരയായി വളർന്നുവരുന്നത് അവർ കണ്ടു.
"ദൈവമേ...എന്താ ഇത്!" ലൈല ഉറക്കെ നിലവിളിച്ചു.
പെട്ടെന്ന് അലിയുടെ നെഞ്ചിൽ നിന്നും വയറ്റിൽ നിന്നും പുറത്തേക്ക് നീണ്ട കറുത്ത നാരുകൾ തറയിലൂടെ പാമ്പിനെപ്പോലെ ഇഴഞ്ഞ് ബിജുവിന്റെ കാലുകളിലേക്ക് ആഞ്ഞടുത്തു. വിറച്ചുനിന്ന ബിജുവിന് അനങ്ങാൻ കഴിയും മുൻപേ, ആ കറുത്ത നാരുകൾ അവന്റെ കാലിലെ ചർമ്മം തുളച്ച് ഉള്ളിലേക്ക് തുളച്ചുകയറി. ബിജുവിന്റെ കണ്ണ് വെള്ളയായി മാറി. അവൻ നിലവിളിക്കാൻ നോക്കിയെങ്കിലും, അവന്റെ തൊലി അടിയിൽ നിന്ന് കറുത്ത് അഴുകി, അവന്റെ സ്വന്തം വിരലുകൾ മാംസക്കട്ടകളായി നിലത്തേക്ക് പൊഴിഞ്ഞു വീണു. ബിജുവിന്റെ ഉള്ളിൽ നിന്നും അലിയുടെ അതേ അസ്ഥികൾ പൊട്ടുന്ന വിചിത്ര ശബ്ദം കേട്ടുതുടങ്ങി.
"ഓടിക്കോ നിസാറേ!" ലൈല പാഞ്ഞു.
നിസാർ ഭയത്താൽ മരവിച്ചെങ്കിലും, കടയുടെ ഇരുമ്പു ഷട്ടർ താഴേക്ക് വലിച്ചിടാൻ ശ്രമിച്ചു. പക്ഷേ ഷട്ടർ പകുതി താഴേക്ക് വന്നപ്പോഴേക്കും, അലിയുടെയും ബിജുവിന്റെയും ശരീരഭാഗങ്ങൾ വികൃതമായി ലയിച്ചുചേർന്ന, അസംഖ്യം കണ്ണുകളും കാലുകളുമുള്ള ആ ഭീമൻ മാംസപ്പിണ്ഡം ഷട്ടറിന്റെ വിടവിലൂടെ പുറത്തേക്ക് ഇഴഞ്ഞു വന്നു. അതിന്റെ ചർമ്മത്തിൽ ബിജുവിന്റെയും അലിയുടെയും മുഖങ്ങൾ മാറിമാറി തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
നിസാറും ലൈലയും ഗ്രാമവീഥിയിലൂടെ ജീവനുവേണ്ടി ഓടി. പക്ഷേ, ആ കറുത്ത നാരുകൾ അപ്പോഴേക്കും അന്തരീക്ഷത്തിൽ പടർന്നുപിടിച്ചിരുന്നു. റോഡിന്റെ ഇരുവശത്തുമുള്ള മരങ്ങളിൽ നിന്നും ചെടികളിൽ നിന്നും ചോരറ്റുന്ന മാംസക്കഷണങ്ങൾ താഴേക്ക് തൂങ്ങിനിന്നു. ഗ്രാമത്തിലെ തെരുവ് വിളക്കുകൾ ഓരോന്നായി പൊട്ടിത്തെറിച്ചു.
ലൈലയുടെ കാലുകളിൽ പെട്ടെന്ന് എന്തോ ചുറ്റിപ്പിടിച്ചു. അവൾ നിലത്തേക്ക് വീണു. "നിസാറേ... എന്നെ രക്ഷിക്കൂ!" അവൾ നിലവിളിച്ചു.
നിസാർ തിരിഞ്ഞു നോക്കിയപ്പോൾ, ലൈലയുടെ ചർമ്മവും വിഭജിക്കപ്പെടുന്നത് അവൻ കണ്ടു. അവളുടെ കണ്ണുകളിൽ നിന്ന് കറുത്ത നാരുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഭയത്തിന്റെ അവസാന അതിരിലെത്തിയ നിസാർ, ഗ്രാമത്തിലെ പഴയ പള്ളി ലക്ഷ്യമാക്കി ഓടി. എന്നാൽ പള്ളിയുടെ വാതിൽക്കൽ എത്തിയപ്പോഴേക്കും, അവന്റെ സ്വന്തം കൈയിലെ തൊലി പിളരുന്ന വേദന അവൻ അറിഞ്ഞു.
അവന്റെ കയ്യിലെ ചർമ്മത്തിനിടയിലൂടെ നാരുകൾ പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു.
ആ രാത്രി ഗ്രാമത്തിൽ കാറ്റടങ്ങി. അലിയുടെ കടയിൽ നിന്ന് തുടങ്ങിയ ആ മാംസപ്പിണ്ഡം, അപ്പോഴേക്കും ബിജുവിനെയും ലൈലയെയും നിസാറിനെയും മറ്റൊരുപാട് മനുഷ്യരെയും അതിലേക്ക് ആവാഹിച്ചിരുന്നു. നേരം പുലരുമ്പോൾ, ആ ഗ്രാമത്തിൽ വീടുകളോ മനുഷ്യരോ ഉണ്ടായിരുന്നില്ല; പകരം, ഒരു വലിയ ജീവിയുടെ മാംസത്തിനുള്ളിൽ അമർന്ന് ശ്വാസം മുട്ടുന്ന, ഒരൊറ്റ കൂറ്റൻ രക്തശരീരം മാത്രം ശാന്തമായി ചലിച്ചുകൊണ്ടിരുന്നു.
………
തുടരും
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ