suresh Malayanthery
3K views 14 days ago
യക്ഷിക്കാവ് വളവിലെ യക്ഷി (136) വാഹനം പതിനെട്ടാം വളവിനോടടുത്തതും ഒരു യുവതി റോഡരികിൽ നിന്നും കൈ കാണിക്കുന്നു... ഹെഡ് ലൈററിൻ്റെ ശക്തമായ പ്രകാശത്തിൽ അവളുടെ കണ്ണുകൾ വന്യ മൃഗങ്ങളുടെ 🐅 കണ്ണുകൾ പോലെ തിളങ്ങി... തൂവെളള വസ്ത്രങ്ങൾ... കൈയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്... വാഹനം ആ സ്ത്രീ രൂപത്തിൻ്റെ അടുത്തെത്തി നിർത്തി. "തേൻ നെല്ലിക്ക വേണോ ശാർ... തേനിലിട്ട സൂപ്പർ തേൻ നെല്ലിക്ക...ഒരു കുപ്പി 💯 രൂപ മട്ടുമേ ശാർ..." ഒരിക്കലും കേട്ടിട്ടില്ലാത്ത തേൻ നെല്ലിക്ക എന്ന് കേട്ടപ്പോൾ ഡിറ്റക്ടീവ് ബാററൺബോസിൻ്റെ വായിൽ വെളളമൂറി... ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കാൻ തന്നെ തീരുമാനിച്ചു... വാഹനത്തിനുളളിലെ ലൈററിട്ടു. "ഈ കുപ്പി നെല്ലിക്ക എന്ത് വില?" "ഈ കുപ്പി 💯 രൂപ മട്ടുമേ ശാർ... രണ്ട് കുപ്പി എടുക്കട്ടുമോ ശാർ?" "ആദ്യം ഒരു കുപ്പി എടുക്ക്...എന്നിട്ടല്ലേ രണ്ട് കുപ്പി..." "റോമ്പ ടേസ്റ്റ് ശാർ...തേനിയിലിരുന്ത് വന്ത സുദ്ധമാന തേനിലേ പോട്ട നെല്ലിക്ക ശാർ...ചാപ്പിട്ട് പാറുങ്കെ..." ഡിറ്റക്ടീവ് ബാററൺബോസ് ഒരു കുപ്പി വാങ്ങി തുറന്ന് രണ്ടു പേരും കൂടി ടേസ്റ്റ് നോക്കി... "ഇത് കൊളളാമല്ലോ... ഉഗ്രൻ സാധനം..." സബ് ഇൻസ്പെക്ടർ വേണുഗോപാൽ പറഞ്ഞു... "കൊളളാമല്ലേ..." ഡിറ്റക്ടീവ് ബാററൺബോസ് ആ യുവതിയോട്: "നിൻ്റെ പക്കൽ എത്ര കുപ്പിയുണ്ട്?" "വീട്ടില് നിറയെ ഉണ്ട് ശാർ... എത്തനൈ തേവൈപ്പെട്ടാലും കൊണ്ട് വരലാം ശാർ..." "എന്നാൽ ഒരു പത്തെണ്ണം എടുത്തോണ്ട് വാ..." ആ യുവതി മൊബൈൽ തെളിച്ച് വീട്ടിലേക്കോടി... ഡിറ്റക്ടീവ് ബാററൺബോസും സബ് ഇൻസ്പെക്ടർ വേണുഗോപാലും പുറത്തിറങ്ങി എങ്ങും അഗാധ നിശബ്ദതയും അന്ധകാരവും... തുളളിതുളളിയായി വീഴുന്ന മഞ്ഞ്... സമയം പതിനൊന്ന് മണിയാകും... ആ യുവതി അല്പ നേരത്തിനുളളിൽ ഓടി വന്നു. ഇതാ ശാർ...ഇതിൽ പത്തെണ്ണം ഇറുക്ക്..." ഡിറ്റക്ടീവ് ബാററൺബോസ് ആ പോളിററൻ കവർ വാങ്ങി നോക്കി... പത്തെണ്ണം "അല്ല...ഈ അർദ്ധരാത്രിയാണോ തേൻ നെല്ലിക്ക വില്ക്കുന്ന നേരം?" "അപ്പടിയല്ല ശാർ...വാഹനങ്ങൾ വരുമ്പൊളുത് നാൻ വീട്ടിലിരുന്ത് ഓടി വരുവാങ്കെ....തേൻ നെല്ലിക്കൈ കൊടുത്ത് തിരുമ്പി പോയ് വിടുവാങ്കെ..." "ഇതിന് എത്ര രൂപ?" പത്തുക്ക് ആയിരം രൂപ ശാർ..." "ഇന്നാ...അല്ല... നിൻ്റെ പേരെന്താ?" "മീനാച്ചി...ശാർ..." (തുടരും) #🧟 പ്രേതകഥകൾ! #📙 നോവൽ #🍔 രുചി #🍲 ഇന്നത്തെ രുചി #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
22 shares

More like this