#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ റിപ്പർ വേണു - Chapter 9: ദി നോയ്സ് കില്ലർ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് കേവലം യാദൃച്ഛികത മാത്രമാണ്.) ........................................................... നോസ് കട്ടർ സൃഷ്ടിച്ച അവിശ്വസനീയമായ ഭീതിയിൽ നിന്ന് കൊല്ലം നഗരം പതുക്കെ ശാന്തതയിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു. തെരുവുകളിലെയും സലൂണുകളിലെയും ചോരക്കറകൾ ഉണങ്ങിത്തുടങ്ങിയിരുന്നെങ്കിലും, മനസ്സുകളിൽ നിന്ന് ആ ഭയം മാഞ്ഞിരുന്നില്ല. എന്നാൽ വേണുവിന്റെ തലച്ചോറിനുള്ളിലെ വിചിത്രമായ ചിന്താലോകം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. പൊതുസ്ഥലങ്ങളിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന വിവേകമില്ലാത്ത ബഹളങ്ങൾ, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വസ്ഥത കെടുത്തുന്ന ഉറക്കെയുള്ള വർത്തമാനങ്ങൾ, തിയേറ്ററുകളിലെയും കഫേകളിലെയും മാന്യതയില്ലാത്ത ആക്രോശങ്ങൾ ഇതെല്ലാം വേണുവിന്റെ നാഡീവ്യൂഹങ്ങളെ ഉലച്ചു. "നിയന്ത്രണമില്ലാത്ത ശബ്ദം ഒരു തരം മാനസിക രോഗമാണ്, അതിനുള്ള ഒരേയൊരു മരുന്ന് ശാശ്വതമായ മൗനമാണ്," എന്ന് അയാൾ വിശ്വസിച്ചു. …….. ഈ പുതിയ മാനസികാവസ്ഥയ്ക്ക് കൃത്യമായ ഒരു തിരി കൊളുത്തിയത് വേണുവിന്റെ സ്വന്തം ഭാര്യ രാജലക്ഷ്മി തന്നെയായിരുന്നു. വിജയ് നായകനായ ജനനായകൻഎന്ന മെഗാ മാസ് ചിത്രം റിലീസ് ചെയ്ത ആഴ്ച. കൊല്ലം നഗരത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സിൽ ഫസ്റ്റ് ഡേ തന്നെ കാണണമെന്ന് രാജലക്ഷ്മി വാശിപിടിച്ചു. ആൾക്കൂട്ടവും ബഹളവും വെറുക്കുന്ന വേണു ആദ്യം വിസമ്മതിച്ചെങ്കിലും, വീട്ടിലെ സമാധാനം ഓർത്ത് ഒടുവിൽ സമ്മതിച്ചു. അന്ന് രാത്രി 9 മണിയുടെ ഷോയ്ക്ക് അവർ തിയേറ്ററിലെത്തി. തിയേറ്ററിനുള്ളിൽ കയറിയ നിമിഷം മുതൽ വേണുവിന്റെ തലച്ചോറിലെ ഞരമ്പുകൾ വലിഞ്ഞുമുറുകാൻ തുടങ്ങി. സ്പീക്കറുകളിൽ നിന്നുള്ള ഭീകരമായ സൗണ്ട് എഫക്റ്റുകൾക്ക് പുറമേ, കാണികളുടെ വന്യമായ ആക്രോശങ്ങൾ തിയേറ്ററിനെ കുലുക്കി. സിനിമ തുടങ്ങി... സ്ക്രീനിൽ നായകന്റെ പേര് പ്രത്യക്ഷപ്പെട്ട ആ നിമിഷം, രാജലക്ഷ്മിയുടെ ഉള്ളിലെ സകല നിയന്ത്രണങ്ങളും വിട്ടു. വേണുവിന്റെ തൊട്ടടുത്തിരുന്ന അവൾ ചാടിയെഴുന്നേറ്റു! ചുണ്ടിൽ വിരലുകൾ വെച്ച് തിയേറ്ററിന്റെ മേൽക്കൂര പൊളിയുന്ന ശബ്ദത്തിൽ അവൾ വിസിലടിച്ചു. "രാജീ... ഇരിക്ക്! ഇതെന്താ കോപ്രായം? അടുത്തുള്ളവർക്ക് സിനിമ കാണണ്ടേ?" വേണു അവളുടെ കൈയിൽ പിടിച്ച് അമർത്തി പല്ലിറുമ്മി. "അയ്യോ ചേട്ടാ... ഇതൊക്കെ ഒരു രസമല്ലേ! വിജയ് സാറിന്റെ പടം തിയേറ്ററിൽ വന്ന് മിണ്ടാതിരുന്ന് കാണാൻ ഞാൻ എന്താ ഊമയാണോ?" അവൾ വേണുവിന്റെ മുന്നറിയിപ്പിനെ പൂർണ്ണമായി തൃണവൽഗണിച്ചു. അത്രമാത്രമല്ല, സിനിമയുടെ സീരിയസ് ആയ രംഗങ്ങളിൽ പോലും അവൾ ഉറക്കെ ചിരിക്കുകയും, പോപ്കോൺ പാക്കറ്റ് വൻ ശബ്ദത്തിൽ തട്ടിപ്പറിച്ചെടുത്ത് തിന്നുകയും, ഫോൺ ബെൽ അടിച്ചപ്പോൾ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. ചുറ്റുമുള്ള മറ്റ് പ്രേക്ഷകരും ഒട്ടും കുറച്ചില്ല. ഫോൺ സ്പീക്കറിൽ ഇട്ട് പാട്ട് കേൾക്കുന്നവർ, കൂട്ടത്തോടെ അലറുന്നവർ, പ്ലോട്ടിനെക്കുറിച്ച് ഉറക്കെ ചർച്ച ചെയ്യുന്നവർ.. വേണുവിന് ശ്വാസം മുട്ടാൻ തുടങ്ങി. അയാളുടെ കണ്പോളകൾ വെട്ടിവിറച്ചു. കൈവിരലുകൾ ആ മൃഗീയമായ ദേഷ്യത്തിൽ തരിപ്പുകയറി. സിനിമ പകുതിയായപ്പോൾ വേണു സീറ്റിൽ നിന്ന് എഴുന്നേറ്റു. രാജലക്ഷ്മിയെ തിയേറ്ററിൽ തനിച്ചാക്കി അയാൾ പുറത്തേക്ക് നടന്നു. …….. റോഡിലെ തണുത്ത കാറ്റടിച്ചിട്ടും അയാളുടെ തലയ്ക്കുള്ളിലെ ചൂട് കുറഞ്ഞില്ല. രാജലക്ഷ്മി ഉണ്ടാക്കിയ ആ ബഹളവും, അവൾ വീശിയടിച്ച വിസിലടിയും, തിയേറ്ററിലെ ആക്രോശങ്ങളും അയാളുടെ ചെവിയിൽ ഒരു മന്ത്രം പോലെ മുഴങ്ങിക്കൊണ്ടേയിരുന്നു. "സംസാരിക്കാനും അലറാനും നാവും വായയും ഉള്ളതുകൊണ്ടല്ലേ ഇവറ്റകൾ മറ്റുള്ളവരുടെ ശാന്തത ഇല്ലാതാക്കുന്നത്? ആ വായയും മുഖവും തല്ലിത്തകർത്താൽ... താടിയെല്ലുകൾ പൊടിഞ്ഞാൽ... പിന്നെ ഒരു ശബ്ദവും പുറത്തുവരില്ല!" ……. തന്റെ പുതിയ വേട്ടയ്ക്ക് അയാൾ തുടക്കമിട്ടു ഇത്തവണ മൃഗത്തിന്റെ മാസ്കിന് പകരം, ഇരുട്ടിൽ വസിക്കുന്ന, ശബ്ദ തരംഗങ്ങളെ മാത്രം ആശ്രയിച്ച് വേട്ടയാടുന്ന ജീവിയായ കറുത്ത വവ്വാലിന്റെ ഒരു ഭീകരമായ മുഖംമൂടി അയാൾ രൂപകൽപ്പന ചെയ്തു. നീണ്ട കൂർത്ത ചെവികളും, ഭീതിജനകമായ കണ്ണ് തുളകളും ഉള്ള ആ മാസ്ക് അണിഞ്ഞാൽ മനുഷ്യരൂപം പൂർണ്ണമായും മറയും. ആയുധമായി അയാൾ തിരഞ്ഞെടുത്തത് വളരെ വിചിത്രവും എന്നാൽ അങ്ങേയറ്റം വിനാശകരവുമായ ഒന്നായിരുന്നുഅതിതീവ്രമായ കാസ്റ്റ് അയൺ കൊണ്ട് നിർമ്മിച്ച, നല്ല കനമുള്ള ഇരുമ്പ് ഫ്രൈയിംഗ് പാൻ വായയും പല്ലുകളും താടിയെല്ലും ഒരൊറ്റ പ്രഹരത്തിൽ പൊടിച്ചുകളയാൻ ഇതിനേക്കാൾ അനുയോജ്യമായ മറ്റൊരു ഉപകരണമില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടു. കുറച്ചു ദിവസംകഴിഞ്ഞു. അതേ മൾട്ടിപ്ലക്സ് തിയേറ്ററിൽ ജനനായകൻ സിനിമയുടെ സെക്കൻഡ് ഷോ നടക്കുകയായിരുന്നു. സിനിമയുടെ പാരമ്യതയിൽ തിയേറ്റർ ബഹളമയം. ബാൽക്കണി സീറ്റിന്റെ ഏറ്റവും പുറകിലത്തെ വരിയിൽ ഇരുന്ന് ഒരു പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. സിനിമയിലെ രംഗങ്ങളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ കേറി വിമർശിക്കുകയും, ചുറ്റുമുള്ളവർ "ഒന്ന് മിണ്ടാതിരിക്ക്" എന്ന് പറഞ്ഞപ്പോൾ അവരെ ചീത്ത വിളിക്കുകയും ചെയ്തു അവൾ. ഇരുട്ടിന്റെ മറവിൽ, കറുത്ത വവ്വാൽ മാസ്കും കറുത്ത ജാക്കറ്റും ധരിച്ച വേണു ഒരു നിഴൽ പോലെ അവളുടെ പുറകിലെ സീറ്റിലേക്ക് നീങ്ങി. സിനിമയിൽ നിന്ന് വൻ ശബ്ദത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉയർന്ന ആ നിമിഷം, വേണു ബാഗിൽ നിന്ന് ആ കനത്ത ഇരുമ്പ് പാൻ പുറത്തെടുത്തു. $“ രാവണമവൻ ഡാ”$ അവൾ ഫോണിലേക്ക് നോക്കി വീണ്ടും ഉറക്കെ ചിരിച്ച നിമിഷം... "ഠാ!” ഒരു പീരങ്കി വെടിയുടെ ശബ്ദത്തോടെ ആ ഇരുമ്പ് പാൻ അവളുടെ മുഖത്തിന്റെ ഒരു വശത്ത് ശക്തിയായി വന്നു പതിച്ചു! ആഘാതത്തിൽ അവളുടെ കവിളെല്ലുകൾ തകർന്ന് ഉള്ളിലേക്ക് അമർന്നു. വായയ്ക്കുള്ളിൽ നിന്ന് പല്ലുകൾ ചിതറി പുറത്തേക്ക് തെറിച്ചു. ചോര ചീറ്റിയൊഴുകി അവളുടെ ഡ്രസ്സും മുന്നിലെ സീറ്റും ചുവന്നു. വായ തകർന്നതിനാൽ ഒരു നിലവിളി പോലും പുറത്തുവരാതെ, തിളയ്ക്കുന്ന ചോര സ്വന്തം തൊണ്ടയിലേക്ക് ഇറങ്ങി അവൾ ബോധരഹിതയായി സീറ്റുകൾക്കിടയിലേക്ക് വീണു. തിയേറ്ററിലെ സ്പീക്കറുകളിൽ നിന്ന് ഉയർന്ന വൻ ശബ്ദത്തിൽ ആ അടിയുടെ ശബ്ദം ലയിച്ചുപോയതിനാൽ, തൊട്ടടുത്തിരുന്നവർ പോലും തൊട്ടടുത്ത നിമിഷം വരെ ഒന്നും അറിഞ്ഞില്ല. വെളിച്ചം തെളിഞ്ഞപ്പോഴേക്കും കറുത്ത വവ്വാലിന്റെ ആ രൂപം തിയേറ്ററിന്റെ എമർജൻസി എക്സിറ്റ് വഴി ഇരുട്ടിലേക്ക് അപ്രത്യക്ഷമായിരുന്നു. അടുത്ത ഇര കൊല്ലം നഗരത്തിൽ ലൈവ് വ്ലോഗിംഗ് നടത്തി ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന അരുൺ എന്ന പ്രമുഖ യൂട്യൂബർ ആയിരുന്നു. പൊതുസ്ഥലങ്ങളിൽ കടന്നുചെന്ന് ആളുകളുടെ അനുവാദമില്ലാതെ ക്യാമറ മുഖത്തേക്ക് പിടിച്ച് ഉറക്കെ സംസാരിക്കുകയും, പ്രാങ്ക് എന്ന പേരിൽ അനാവശ്യമായി ബഹളമുണ്ടാക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുകയായിരുന്നു അയാളുടെ രീതി. ഒരു ദിവസം രാത്രി 11 മണിക്ക്, നഗരത്തിലെ വിജനമായ ഒരു പെട്രോൾ പമ്പിന് സമീപം നിന്ന് ക്യാമറയിലേക്ക് നോക്കി അരുൺ ഉറക്കെ സംസാരിച്ച് വീഡിയോഗ്രാഫി ചെയ്യുകയായിരുന്നു "ഹായ് ഫ്രണ്ട്സ്! ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്..." എന്ന് അയാൾ ആക്രോശിക്കുന്നതിനിടയിലാണ് തൊട്ടുപിന്നിലെ കറുത്ത കാട്ടിൽ നിന്ന് ആ വവ്വാൽ രൂപം പുറത്തേക്ക് വന്നത്. അരുൺ തിരിഞ്ഞുനോക്കുന്നതിന് മുൻപ് തന്നെ, വേണു പാൻ മുഴുവൻ ശക്തിയുമെടുത്ത് വീശി! "ഠാ!" ആദ്യത്തെ അടി അരുണിന്റെ കഴുത്തിലും താടിയെല്ലിലും ഒരുപോലെ കൊണ്ടു. താടിയെല്ല് പൂർണ്ണമായി വശത്തേക്ക് തിരിഞ്ഞുപോയി. ക്യാമറ നിലത്തു വീണ് ഉടഞ്ഞു. നിലത്തു വീണ് വേദന കൊണ്ട് പിടയുകയും കൈകൾ കൂപ്പി യാചിക്കുകയും ചെയ്ത അരുണിന്റെ മുഖത്തേക്ക് വേണു രണ്ടാമതും പാൻ അമർത്തിയടിച്ചു! "ഠാ!" അയാളുടെ വായ തകർന്നു, ചുണ്ടുകൾ കീറി ചോരപ്പുഴയായി. "മിണ്ടാതിരിക്കാൻ പഠിക്കെടാ. തെണ്ടി.." വേണു അരുണിന്റെ ചെവിയിൽ തണുപ്പോടെ മന്ത്രിച്ചു. അയാളെ ചോരക്കളത്തിൽ ഉപേക്ഷിച്ച് വേണു നടന്നുനീങ്ങി. നഗരത്തിലെ ഹൈ-ഫൈ കോഫി ഷോപ്പിൽ വെച്ചായിരുന്നു അടുത്ത സംഭവം. റോസ്‌ലിനും അവളുടെ നാല് സുഹൃത്തുക്കളും ചേർന്ന് രാത്രി ഒൻപ മണിക്ക് കഫേയിൽ വൻ ബഹളമുണ്ടാക്കി. മറ്റുള്ളവർ സമാധാനമായി കാപ്പി കുടിച്ചിരുന്ന ആ സ്ഥലത്ത് അവർ വലിയ ശബ്ദത്തിൽ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് വെക്കുകയും, മേശപ്പുറത്ത് താളമടിക്കുകയും ചെയ്തു. റസ്റ്റോറന്റ് ജീവനക്കാർ വന്ന് താക്കീത് നൽകിയെങ്കിലും അവർ ജീവനക്കാരെ അധിക്ഷേപിച്ച് കൂടുതൽ ബഹളമുണ്ടാക്കി. അവർ കഫേയിൽ നിന്ന് പുറത്തിറങ്ങി, വിജനമായ പാർക്കിംഗ് ഏരിയയിൽ വെച്ച് കാറിലേക്ക് കയറാൻ തുടങ്ങിയ നിമിഷം, ഇരുട്ടിൽ നിന്ന് വവ്വാൽ മാസ്ക് ധരിച്ച വേണു ഉയർന്നുവന്നു. റോസ്‌ലിന്റെ സുഹൃത്ത് രാഹുൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കാൻ വായ തുറന്നതും, വേണുവിന്റെ പാൻ അയാളുടെ വായും മൂക്കും ലക്ഷ്യമാക്കി പാഞ്ഞടുത്തു! "ഠാ!"രാഹുലിന്റെ പല്ലുകൾ പൊടിഞ്ഞ് തൊണ്ടയിലേക്ക് വീണു. അവൻ ചോര ഛർദ്ദിച്ച് നിലത്തു വീണു. ഭയന്നോടാൻ ശ്രമിച്ച റോസ്‌ലിന്റെ മുടിയിൽ വേണു പുറകിൽ നിന്ന് അടിച്ചമർത്തിപ്പിടിച്ചു. കാറിന്റെ ബോണറ്റിലേക്ക് അവളുടെ തല അമർത്തിവെച്ച്, കൈയിലിരുന്ന ഇരുമ്പ് പാൻ കൊണ്ട് അവളുടെ വായയുടെ ഭാഗത്തേക്ക് ഭീകരമായി അടിച്ചു! "ഠാ!" അവളുടെ വായ തകർന്നു തരിപ്പണമായി. താടിയെല്ലുകൾ ക്രമമില്ലാതെ ഒടിഞ്ഞു തൂങ്ങി. രണ്ടുപേരെയും ചോരയിൽ കുളിപ്പിച്ച് കിടത്തിയ ശേഷം, ഭയന്നു വിറച്ച് നിലവിളിച്ച മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് നേരെ വേണു പാൻ ചൂണ്ടി ഒരു വിരൽ ചുണ്ടിൽ വെച്ചു: "സ്സ് സൈലൻസ്!" അവർ ഭയം കൊണ്ട് വായ പൊത്തി നിലത്തു ഉറഞ്ഞുപോയി. വേണു ശാന്തനായി ഇരുട്ടിലേക്ക് അപ്രത്യക്ഷനായി. …… തുടർച്ചയായ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിൽ വെച്ച് സംസാരിച്ചവരുടെ വായയും താടിയെല്ലും ഇരുമ്പ് പാനുകൊണ്ട് അടിച്ചുതകർക്കുന്ന സംഭവം നഗരത്തെ പിടിച്ചുകുലുക്കി. കൊല്ലത്തെ എല്ലാ മാധ്യമങ്ങളും ഇത് തലക്കെട്ടാക്കി: “നഗരത്തിൽ 'ദി നോയ്സ് കില്ലർ' സംസാരിച്ചാൽ വായ അടിച്ചുപൊട്ടിക്കുന്ന വവ്വാൽ മനുഷ്യൻ! തിയേറ്ററുകളും കഫേകളും ഭീതിയിൽ!" ഇൻസ്പെക്ടർ സുരേഷ് പോലീസ് സ്റ്റേഷനിൽ അടിയന്തര യോഗം വിളിച്ചു കൂട്ടി. "ഇതൊരു സാധാരണ കുറ്റവാളിയല്ല," സുരേഷ് തൻ്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു. "നോസ് കട്ടർ മൂക്കുകളാണ് ലക്ഷ്യമിട്ടതെങ്കിൽ, ഇവൻ ലക്ഷ്യമിടുന്നത് ആളുകളുടെ വായയും താടിയെല്ലുകളുമാണ്! ബഹളമുണ്ടാക്കുന്നവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് ഇവന്റെ രീതി. ഇരകളെല്ലാം ജീവനോടെയുണ്ട്, പക്ഷേ അവർക്ക് ഇനി ജീവിതത്തിൽ നേരെ ചൊവ്വേ സംസാരിക്കാൻ കഴിയില്ല. വായയുടെ അസ്ഥികൾ തകർന്ന് അവർ ആജീവനാന്തം വൈകല്യമുള്ളവരായി മാറിയിരിക്കുന്നു!" ......... സ്ഥിതിഗതികൾ അങ്ങേയറ്റം സംഘർഷഭരിതമായിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെ സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അക്ഷരാർത്ഥത്തിൽ ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. കേസ് ഇനി ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തരവ് സുരേഷിന് ലഭിച്ചു. അടിയന്തരമായി വിളിച്ചുചേർത്ത സംയുക്ത യോഗത്തിൽ വെച്ച് സുരേഷ് കേസ് ഫയലുകൾ ക്രൈം ബ്രാഞ്ചിന്റെ ധീരനായ ഓഫീസർ ഇൻസ്‌പെക്ടർ നിസാറിന് കൈമാറി. നിസാറിന്റെ മുഖത്ത് ഒരു തരം പുച്ഛചിരി ഉണ്ടായിരുന്നു. ലൊക്കേഷൻ മാപ്പുകളും ഇരകളുടെ ചിത്രങ്ങളും നിസാറിന്റെ മുന്നിലേക്ക് നീക്കിവെച്ചുകൊണ്ട് സുരേഷ് നെടുവീർപ്പോടെ പറഞ്ഞു: "സോറി നിസാർ... ഈ കേസ് ഞാൻ നിന്റെ തലയിലേക്ക് വെയ്ക്കുകയാണെന്ന് വിചാരിക്കരുത്. ലോക്കൽ പോലീസിന് ഇനി ഇത് താങ്ങാൻ കഴിയില്ല. ഇരകളെല്ലാം ജീവനോടെയുണ്ട്, പക്ഷേ അവർക്ക് ഇനി ജീവിതത്തിൽ നേരെ ചൊവ്വേ സംസാരിക്കാൻ കഴിയില്ല. വായയുടെ അസ്ഥികൾ തകർന്ന് അവർ ആജീവനാന്തം വൈകല്യമുള്ളവരായി മാറിയിരിക്കുന്നു!" കേസ് ഫയലുകൾ ഓരോന്നായി മറിച്ചുനോക്കിയ നിസാർ സിഗരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു. "ഒരു വവ്വാലിന്റെ മാസ്കും ഇരുമ്പ് പാനും വെച്ച് കുറെ എണ്ണത്തിനെ തല്ലി വീഴ്ത്തി! ഇതിനാണോ സുരേഷേ നിങ്ങൾ മൊത്തം സിറ്റി പോലീസ് വിയർക്കുന്നത്? ഇതിന്റെ പിന്നിലെ സൈക്കോയെ ആഴ്ച ഒന്നു തികയുന്നതിന് മുൻപ് ഞാൻ പൂട്ടിയിരിക്കും." സുരേഷ് കസേരയിൽ നിന്ന് എഴുന്നേറ്റു. നിസാറിന്റെ തോളിന്മേൽ കൈവെച്ച് ഗൗരവത്തോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: "ആ ക്രിമിനൽ അത്ര നിസാരൻ അല്ല നിസാർ.. അവൻ പോലീസിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. തെളിവുകളൊന്നും ബാക്കിവെക്കാത്ത ഒരു അതിബുദ്ധിമാനായ വേട്ടക്കാരനാവൻ. ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത പ്രഹരം ചിലപ്പോൾ നമ്മുടെ വായയ്ക്കാവും! അത് കൂടാതെ നോസ് കട്ടർ ഫുട്‌ബോൾ കില്ലർ, AI കില്ലർ, മമ്മി കില്ലർ, ഹെയർ പ്ലക്കർ, സബ്സ്ക്രിപ്ഷൻ കില്ലർ, റീൽ കില്ലർ, സീരിയൽ കില്ലർ അങ്ങനെ ഒരുപാട് കേസുകൾ ഉണ്ട് മിസ്റ്റർ നിസാർ " സുരേഷിന്റെ വാചകം കേട്ട് നിസാറിന്റെ ചിരി ഒന്ന് മങ്ങി. കേസിന്റെ ഭീകരത അയാളുടെ ഉള്ളിലേക്ക് പതുക്കെ ഇറങ്ങിത്തുടങ്ങി. “ ഈ പണ്ടാരം പിടിച്ച കേസുകൾ എല്ലാം എന്റെ തലയിൽ കെട്ടി വെക്കാൻ ആണോ ഈ ദ്രോഹി ഇങ്ങോട്ട് വിളിച്ചത് “ നിസാർ ആത്മഗതം ചെയ്തു …….. അന്ന് രാത്രി വേണു വീട്ടിലെത്തുമ്പോൾ വീട് തികച്ചും നിശബ്ദമായിരുന്നു. സാധാരണ സമയങ്ങളിൽ ടിവി വൻ ശബ്ദത്തിൽ വെച്ച്, ഫോണിൽ ഉറക്കെ സംസാരിക്കുന്ന രാജലക്ഷ്മി ഇന്ന് ഹാളിലെ സോഫയിൽ ഒതുങ്ങിയിരിക്കുകയാണ്. അവളുടെ മുഖത്ത് ഭയത്തിന്റെ നിഴൽ വ്യക്തമായിരുന്നു. വേണു അകത്തേക്ക് വന്ന ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി തിരിഞ്ഞുനോക്കി. "എന്താ രാജീ... വീടൊക്കെ ഇത്ര ശാന്തം? ടിവിയൊന്നും വെച്ചില്ലേ?" വേണു ഒരു ക്രൂരമായ തണുപ്പോടെ ചോദിച്ചു. അവൾ വിറയ്ക്കുന്ന കൈകളോടെ ഫോൺ മേശപ്പുറത്ത് വെച്ചു. താഴ്ന്ന ശബ്ദത്തിൽ, വളരെ പതുക്കെ പറഞ്ഞു: "അയ്യോ ചേട്ടാ... നിങ്ങൾ വാർത്തയൊന്നും കണ്ടില്ലേ? നമ്മൾ ജനനായകൻ കാണാൻ പോയ ആ തിയേറ്ററിലൊക്കെ ഒരു വവ്വാലിന്റെ മാസ്ക് വെച്ചവൻ വന്ന് ആളുകളുടെ വായ അടിച്ചുപൊട്ടിക്കുകയാണത്രേ! ഉറക്കെ സംസാരിച്ച ഒരു പെൺകുട്ടിയുടെ വായ അവൻ പാനുകൊണ്ട് അടിച്ചു തകർത്തു! നഗരത്തിൽ ബഹളമുണ്ടാക്കുന്ന എല്ലാവരുടെയും താടിയെല്ല് അവൻ തല്ലിയൊടിക്കുകയാ... എനിക്ക് പേടിയാകുന്നു ചേട്ടാ... ഞാൻ ഇനി ഒച്ചയുണ്ടാക്കില്ല!" അവൾ ഭയം കൊണ്ട് വിറയ്ക്കുന്നത് നോക്കി വേണുവിന്റെ ചുണ്ടിൽ ഒരു തണുത്ത വിജയച്ചിരി വിരിഞ്ഞു. അയാൾ അവളുടെ അരികിലേക്ക് ചെന്ന്, അവളുടെ തലയിൽ പതുക്കെ അരുമയോടെ തലോടി. "നല്ലത്... ഒച്ചയുണ്ടാക്കാതിരുന്നാൽ നിനക്ക് നല്ലത്. പൊതുസ്ഥലത്തായാലും വീട്ടിലായാലും അനാവശ്യമായി ബഹളമുണ്ടാക്കുന്നവരെ ആ വവ്വാൽ വെറുതെ വിടില്ല," വേണുവിന്റെ വാക്കുകളിലെ തണുപ്പ് രാജലക്ഷ്മിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ പാഞ്ഞുപോയി. അവൾ പേടിയോടെ തലയാട്ടി. മുറിയിലേക്ക് കയറിയ വേണു വാതിൽ അടച്ചു. കൈയിലിരുന്ന ബാഗ് തുറന്ന് അയാൾ തൻ്റെ പുതിയ ട്രോഫികൾപുറത്തെടുത്തു. ചോരക്കറ പുരണ്ട ആ കനത്ത ഇരുമ്പ് പാനും, ഭീതിജനകമായ ആ കറുത്ത വവ്വാൽ മാസ്കും. പാനിൽ ഇരകളുടെ വായയിൽ നിന്നുള്ള ചോരയും പല്ലിൻ കഷണങ്ങളും ഉണങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. അയാൾ അത് വളരെ സൂക്ഷ്മതയോടെ ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്തു. മാസ്കിലെ കറുത്ത കണ്ണുകളിലേക്ക് നോക്കി വേണു ആത്മഗതം ചെയ്തു "ഒരുപാട് നാവുകൾ ഇനിയും നഗരത്തിൽ ബഹളം ഉണ്ടാക്കുന്നുണ്ട്... പലരും ഇനിയും പഠിച്ചിട്ടില്ല. പാനിന്റെ അടി ഇനിയും നഗരത്തിൽ മുഴങ്ങും!" ....... End #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ
5 likes
9 shares

More like this