𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views 20 hours ago
#📙 നോവൽ കുട്ടിക്ക് എന്താ ഒരു കുറവ്? പൂജയെക്കാൾ കൊള്ളാം ഈ കൊച്ച്. നിനക്ക് ഈ കുട്ടിയെ തന്നെ കെട്ടിക്കൂടായിരുന്നോ?" ഗീതയുടെ ചോദ്യം കേട്ട് രാഹുൽ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. "അവളെ കെട്ടുന്നതിനേക്കാൾ ഭേദം തൂങ്ങി ചാകുന്നതാ." പറഞ്ഞിട്ട് രാഹുൽ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി. "ഇവനെന്താ മോനെ ഇങ്ങനെ." രാഹുൽ പോയ വഴിയേ നോക്കി ഗീത നെടുവീർപ്പിട്ടു. "അമ്മയ്ക്ക് മിത്രയെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ." രാകേഷ് അമ്മയുടെ മനസ്സറിയാൻ ശ്രമിച്ചു. "നല്ല കുട്ടിയല്ലേടാ അവൾ. വഴിയിൽ ഞങ്ങൾ ചോര ഒലിച്ചു കിടന്നപ്പോ സ്വന്തം കാറിൽ കയറ്റി ഇവിടെ കൊണ്ട് വന്ന് കാണിക്കാൻ ആ കൊച്ചിന് മനസ്സുണ്ടായില്ലേ. നിന്റെ അച്ഛനിന്ന് ജീവനോടെ ഇരിക്കാൻ കാരണം ആ കുട്ടിയാണ്. അതിന്റെ നന്ദിയും സ്നേഹവും എനിക്കാ കുട്ടിയോട് ഉണ്ട്." ഗീത പറഞ്ഞു. "രാഹുൽ അവളെ കല്യാണം കഴിച്ച് കാണണമെന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടോ?" "ഉണ്ടോന്ന് ചോദിച്ച ഉണ്ട്. നീ ആ ബ്രോക്കറെ വിളിച്ചിട്ട് ആ കൊച്ചിന് വേറെ കല്യാണം ശരിയായോ എന്ന് അന്വേഷിക്ക്. ഇല്ലെങ്കിൽ രാഹുലിന് വേണ്ടി ആ കുട്ടിയെ ചോദിക്ക്." അമ്മ പറഞ്ഞ കേട്ട് രാകേഷ് ഒന്ന് ഞെട്ടി. "അതിന് രാഹുൽ സമ്മതിക്കുമോ അമ്മേ? അവന് അവളെ കാണുന്നത് തന്നെ വെറുപ്പാണ്." "അവനെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. നീ ആദ്യം ഞാൻ പറഞ്ഞത് അന്വേഷിക്ക്." ഗീതയുടെ വാക്കുകൾക്ക് രാകേഷ് സമ്മതം പറഞ്ഞു. *********** പിറ്റേ ദിവസം രാവിലെ ബാങ്കിൽ പോകുന്ന വഴിക്ക് മിത്ര ഗീതയെ കാണാനായി ഹോസ്പിറ്റലിലേക്ക് വന്നു. ആ സമയം റൂമിൽ ഉണ്ടായിരുന്നത് രാഹുൽ മാത്രമാണ്. അവളെ കണ്ടതും അവൻ റൂമിൽ നിന്നിറങ്ങി പോയി. "ആന്റിക്ക് ഇപ്പോ എങ്ങനെ ഉണ്ട്? വേദന കുറഞ്ഞോ? അങ്കിളിനെ എപ്പോഴാ icu വിൽ നിന്ന് മാറ്റുക?" മിത്ര ചോദിച്ചു. "എനിക്ക് വേദനയൊക്കെ ഉണ്ട് കുട്ടി. ഗുളിക കഴിക്കുന്നത് കൊണ്ട് ഒത്തിരി അറിയുന്നില്ല. പിന്നെ മേല് മൊത്തം നല്ല തരിപ്പാ. രാമേട്ടനെ ഇന്ന് വൈകുന്നേരം റൂമിലേക്ക് മാറ്റമെന്ന ഡോക്ടർ പറഞ്ഞത്." ഗീത അവൾക്ക് മറുപടി നൽകി. "ആന്റി ഭക്ഷണം കഴിച്ചോ?" "രാവിലെ രാഹുൽ ഇവിടുത്തെ കാന്റീൻ നിന്ന് ഇഡലി വാങ്ങി തന്നു. കല്ല് പോലത്തെ സാധനം. അതുകൊണ്ട് എനിക്ക് കഴിക്കാൻ പറ്റിയില്ല. രാകേഷും ഭാര്യയും കൂടി വീട്ടിൽ നിന്ന് വരുമ്പോ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടുന്നത് വരെ ഇങ്ങനെ വിശന്ന് ഇരിക്കണം." "ആന്റിക്ക് ഞാൻ വീട്ടിൽ നിന്നും നല്ല സോഫ്റ്റ്‌ ദോശയും സാമ്പാറും കൊണ്ട് വന്നിട്ടുണ്ട്. കഴിച്ച് നോക്ക് ട്ടോ." മിത്ര ബാഗിൽ നിന്നും ഒരു പൊതി എടുത്ത് അവർക്ക് നേരെ നീട്ടി. ഗീത സന്തോഷത്തോടെ പൊതി വാങ്ങി. "ഇത് തരാനായിട്ട് ആണോ മിത്ര ഇവിടെ വരെ വന്നത്." അവർ ചോദിച്ചു. "അല്ല ആന്റി. ഇന്നലെ പോകുന്ന വഴിക്ക് ഞാൻ ആക്‌സിഡന്റ് നടന്ന ഭാഗത്തൊക്കെ വെറുതെ ഒന്ന് നോക്കിയിരുന്നു. അവിടെ പുല്ലിന്റെ ഇടയിൽ നിന്ന് ആന്റിയുടെ ചെറിയ ഹാൻഡ് ബാഗും അങ്കിളിന്റെ പൊട്ടിയ ഫോണും കിട്ടി. പിന്നെ ഒടിഞ്ഞു പോയ ഒരു ഗോൾഡ്‌ വളയും അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ ആന്റിയുടെ തന്നെ അല്ലേ." മിത്ര തനിക്ക് കിട്ടിയ സാധനങ്ങൾ അവർക്ക് നൽകി. ഗീത അതൊക്കെ വാങ്ങി നോക്കി. "ഇതൊക്കെ ഞങ്ങളുടെ തന്നെയാ മോളെ." അവർ സന്തോഷത്തോടെ പറഞ്ഞു. "നിങ്ങൾ രണ്ടാളും വീണത് റോഡിനോട് ചേർന്ന് കാട് പോലെ നിൽക്കുന്ന ഭാഗത്തു ആയത് കൊണ്ടാ ഇത് അവിടെ കിടന്നത് ആരും ശ്രദ്ധിക്കാതിരുന്നത്." മിത്ര പുഞ്ചിരിയോടെ അവരെ നോക്കി. "ആരും പറയാതെ തന്നെ മോൾക്ക് അവിടെ പോയി ഇതൊക്കെ നോക്കാൻ തോന്നിയല്ലോ. നിന്നോട് ഞാൻ എങ്ങനെയാ മോളെ നന്ദി പറയാ. ഈ വള എനിക്ക് അത്രേം പ്രിയപ്പെട്ടതാ. എന്റെ കല്യാണ സമയത്ത് എന്റെ മുത്തശ്ശി ഇട്ട് തന്നതാ. അന്ന് മുതൽ ഇതെന്റെ കയ്യിലുണ്ട്. ഇന്നലെ രാത്രിയാണ് ഇത് കൈയ്യിൽ ഇല്ലാത്ത കാര്യം ഞാൻ അറിയുന്നത്." ഗീതയുടെ കണ്ണുകളിൽ നനവൂറി. അവർ സ്നേഹത്തോടെ അവളെ നോക്കി. "എങ്കിൽ ഞാൻ പോട്ടെ ആന്റി... ബാങ്കിൽ കയറാൻ സമയമായി." മിത്ര എഴുന്നേറ്റു. "വൈകുന്നേരം പോകുമ്പോ ഇതുവഴി വരോ മോളെ." ഗീത ചോദിച്ചു. "ഞാൻ എപ്പഴും ഇങ്ങോട്ട് കയറി വന്നാൽ ശരിയാവില്ല ആന്റി. രാഹുലേട്ടൻ എന്തെങ്കിലുമൊക്കെ പറയും. അതൊക്കെ കേൾക്കുമ്പോ എനിക്ക് സങ്കടമാകും.." അവൾ പറഞ്ഞത് ശരിയാണെന്ന് ഗീതയ്ക്കും തോന്നി. "മോളേ ഫോൺ നമ്പർ തരുമോ? ഞാൻ ഇടയ്ക്ക് അങ്ങോട്ട്‌ വിളിക്കാം." ഗീത ചോദിച്ചു. "തരാം ആന്റി..." മിത്ര ഒരു പേപ്പറിൽ തന്റെ നമ്പർ എഴുതി നൽകിയിട്ട് പോകാനായി എഴുന്നേറ്റു. ********* "ഈ പേരും പറഞ്ഞ് ദിവസവും ഇങ്ങോട്ട് എഴുന്നള്ളണമെന്നില്ല. നീ എന്തൊക്കെ ഡ്രാമ കളിച്ചാലും നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക് അടുപ്പിക്കില്ല മിത്ര." റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന മിത്രയെ കണ്ട് രാഹുൽ ദേഷ്യത്തോടെ പറഞ്ഞു. "ഞാൻ ഇങ്ങോട്ട് വന്നത് നിങ്ങളെ കാണാനല്ല രാഹുലേട്ടാ. വഴിയിൽ കിടന്ന നിങ്ങടെ അമ്മയുടെ ബാഗും പൊട്ടിയ സ്വർണ വളയും തിരിച്ചു കൊടുക്കാനാണ്. ഇതിന്റെ പേരിൽ ദിവസവും ഞാൻ ഇവിടെ കേറി ഇറങ്ങാനൊന്നും പോണില്ല. അത്രയ്ക്ക് അന്തസ്സില്ലാത്തവളല്ല ഈ മിത്ര. പിന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വരാനായിരുന്നെങ്കിൽ എനിക്കത് പണ്ടേ ആകാമായിരുന്നു. നിങ്ങൾ ബ്രേക്ക്‌ അപ്പ് പറഞ്ഞപ്പോ മാന്യമായി അത് അംഗീകരിച്ചു മാറി തന്നവളാ ഞാൻ. അതിനുശേഷം ഒരിക്കൽ പോലും അബദ്ധത്തിൽ പോലും നിങ്ങളുടെ മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ മിത്ര അവിടുന്ന് പോയി. അവൾക്ക് തിരിച്ചു നല്ല മറുപടി കൊടുക്കാൻ കഴിയാതെ നിരാശനായി രാഹുൽ അവിടെ നിന്നു. ******** നാല് ദിവസത്തിന് ശേഷം രാമചന്ദ്രന് ഡിസ്ചാർജ് നൽകി. ഹോസ്പിറ്റലിൽ നിന്നും പോകുന്നതിന് മുൻപ് ഗീത ആ വിവരം രാകേഷിന്റെ ഫോണിൽ നിന്നും മിത്രയോട് വിളിച്ചു പറഞ്ഞിരുന്നു. ഗീതയുടെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടി പോയതിനാൽ അവർ രാകേഷിന്റെ ഫോണിൽ നിന്ന് വിളിച്ചത്. ഗീത വിളിച്ചത് മിത്രയ്ക്ക് ഒത്തിരി സന്തോഷമായി. പിന്നീട് രാകേഷ് തന്നെ അവരുടെയും രാമചന്ദ്രന്റെയും ഫോൺ കടയിൽ കൊണ്ട് പോയി ശരിയാക്കി കൊടുത്തു. അതിനുശേഷം ഗീത ഇടയ്ക്കിടെ മിത്രയെ വിളിച്ചു വിശേഷം തിരക്കുന്നത് പതിവായി. പക്ഷേ ഒരിക്കൽ പോലും അവൾ അങ്ങോട്ട് വിളിച്ചിരുന്നില്ല. അത് എന്ത് കൊണ്ടാണെന്ന് അറിയാവുന്നതിനാൽ ഗീതയ്ക്ക് അതിൽ പരാതി ഇല്ലായിരുന്നു. ********* അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ബാങ്കിൽ നല്ല തിരക്കുള്ള സമയം. മിത്രയ്ക്ക് ലഞ്ച് കഴിക്കേണ്ട സമയമായതിനാൽ അവൾ കൌണ്ടർ ക്ലോസ്ഡ് എന്ന ബോർഡ് വച്ചിട്ട് ബാഗ് എടുത്ത് കൊണ്ട് കഴിക്കാൻ പോകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആരോ അവളെ മാഡം എന്ന് വിളിച്ചത്. ചിരപരിചിതമായ ആ സ്വരം കേട്ട് മിത്ര മുഖമുയർത്തി നോക്കിയതും മുന്നിൽ രാഹുലിനെ കണ്ട് അവൾ അമ്പരന്ന് പോയി. അവനും അവളെ കണ്ട് ഞെട്ടിയിരുന്നു. അവിടെ രാഹുൽ ഒരിക്കലും മിത്രയെ പ്രതീക്ഷിച്ചിരുന്നില്ല. അവൾ കൊല്ലത്തെ sbi ബാങ്കിലാണ് ജോലി ചെയ്യുന്നതെന്ന് ബ്രോക്കർ പറഞ്ഞുള്ള അറിവേ ഉണ്ടായിരുന്നുള്ളു.. ഇപ്പോ മിത്ര സ്റ്റാച്യു ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നതെന്ന് അവനറിയില്ല. ഗീതയ്ക്കും രാകേഷിനുമൊക്കെ അവൾ ആ വിവരം പറഞ്ഞത് കൊണ്ട് അറിയാം. പക്ഷേ അവരും അവനോടിത് പറഞ്ഞിട്ടില്ല. "എന്ത് വേണം?" മിത്ര ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് ചോദിച്ചു. "ടാ... നീ എന്താ സ്വപ്നം കാണുകയാണോ? വേഗം വന്ന കാര്യം പറഞ്ഞ് റെഡിയാക്കാൻ നോക്ക്." രാഹുലിന്റെ കൂടെയുണ്ടായിരുന്ന ജോബിൻ അവന്റെ തോളിൽ തട്ടി. കാത്തിരിക്കൂ
16 shares

More like this