Diya Samad
1K views 10 hours ago
Part 82 " കൊറേ നേരം ആയില്ലേ ഈ ഇരുപ്പ് തന്നെ ഇരിക്കാൻ തുടങ്ങിയിട്ട്, ഒന്ന് നടന്നിട്ട് വരാം " : ഇരുന്നിടത്ത് നിന്ന് മെല്ലെ എണീറ്റ് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു. ഉള്ളിൽ അവനോട് പരിഭവം ഉണ്ടെങ്കിലും ആ സ്വീകരണം അവഗണിക്കാതെ ആ പിടിച്ച് കൊണ്ട് തന്നെ അവൾ എണീറ്റു. അസ്തമന സൂര്യന്റെ വെളിച്ചത്തിൽ ആ മണലിൽ കൂടി ആകാശത്തെയും കടലിനെയും സാക്ഷി നിർത്തി കൊണ്ട് അവർ കൈ കോർത്ത് നടന്നു. അവർക്കിടയിൽ മൗനം മാത്രമായിരുന്നു സ്ഥാനം പിടിച്ചത് എങ്കിലും രണ്ട് പേരും ആ മൗനം ആ നിമിഷം അത്ര ഏറെ ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. അവിടെ ഇരിക്കുന്ന പലരുടെയും നോട്ടവും ശ്രദ്ധയും ഒക്കെ മൗനത്തെ കൂട്ട് പിടിച്ച് കൈ കോർത്ത് നടക്കുന്ന അവരിൽ എത്തുന്നുണ്ട് എങ്കിലും അവർ രണ്ട് പേരും ആ നിമിഷം ആസ്വദിക്കുന്ന തിരക്കിൽ അതൊന്നും കണ്ടതെ ഇല്ല അല്ലെങ്കിൽ ശ്രദ്ധിച്ചതെ ഇല്ല. അന്ന് സൂര്യൻ അസ്‌തമിച്ച് അവിടെ നിന്ന് മടങ്ങുമ്പോൾ ഗൗരിക്ക് ഉള്ളിൽ കണ്ണൻ എന്ന വ്യക്തിയോട് ഉണ്ടായിരുന്ന അവസാന  പേടിയും ഭയവും വിട്ടോഴിഞ്ഞിരുന്നു പകരം അവിടെ അവനോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞു. തന്റെ കയ്യും പിടിച്ച് മുന്നിൽ നടക്കുന്നവനെ നോക്കും തോറും അവൾക്ക് ഉള്ളിൽ എന്തെന്ന് ഇല്ലാത്ത സംതൃപ്തി നിറഞ്ഞു. അല്ലെങ്കിലും ഇത് പോലെ ഒരു സമാധാനം നിറഞ്ഞ ജീവിതം പ്രദീക്ഷിച്ച് ആയിരുന്നില്ലല്ലോ അവൾ കണ്ണന്റെ താലിക്ക് മുൻപിൽ തല കുനിച്ചത്. ' തന്നെ കണ്ണേട്ടൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിലോ...? ' അവൾ സ്വയം ചോദിച്ചു. ഇപ്പോഴും ആ വീട്ടിൽ അവരുടെ ഒക്കെ വഴക്കും അടിയും കൊണ്ട് കിടന്നേഞ്ഞേ താൻ, അതിനെ ചോദ്യം ചെയ്യാൻ സ്വന്തം അച്ഛൻ പോലും തിരിഞ്ഞ് നോക്കില്ല. അവൾ ഓർത്തു. വീണ്ടും മുന്നിൽ നോക്കിയതും തന്റെ കയ്യും പിടിച്ച് റോഡിന് ഇരു വശവും ശ്രദ്ധയോടെ നോക്കി റോഡ് മുറിക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു ചിരി വിടർന്നു. കല്യാണം കഴിഞ്ഞത് മുതൽ ദ ഇത് പോലെ ആണ് തന്റെ യാത്ര. എത്ര ദിരക്കുള്ള ഇടം ആണെങ്കിൽ പോലും തനിക്ക് അതൊന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല ആ കരവലയം തന്നെ സുരക്ഷിതമായി നയിക്കാറുണ്ട്. പണ്ട് അച്ഛനുമായി സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ എത്ര തിരക്കുള്ള ഇടം ആണെങ്കിൽ പോലും ഒരു നോട്ടം കൊണ്ട് പോലും അച്ഛൻ ഞാൻ എന്നൊരു വ്യക്തിയെ പരിഗണിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്. അത് അറിയുന്നത് കൊണ്ടോ എന്തോ ലെച്ചു ചേച്ചി അച്ചന്റെ കൈ ചുറ്റി പിടിച്ച് അച്ഛനോട് ഒട്ടി ചേർന്ന് നടക്കും. അന്നൊക്കെ വാങ്ങിയ സാധനവും കയ്യിൽ താങ്ങി അവരെ കണ്ണിൽ നിന്ന് നഷ്ടപ്പെടുത്താതെ ചുറ്റും ഭയന്ന് നടന്നിടത്ത് ഇന്ന് ചുറ്റും ഉള്ള കാഴ്ചകൾ ആസ്വദിച്ച് താൻ നടക്കുന്നു. അത് ഓർത്തതെ അവളുടെ ചിരിയുടെ മാറ്റ് കൂടി. " കഴിക്കാൻ എന്താ വേണ്ടേ....? " : റോഡ് മുറിച്ച് കടന്ന് ഒരത്ത് നിന്ന് കൊണ്ട് കണ്ണൻ തിരക്കി. അവന്റെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ഓരോന്ന് ചിന്തിച്ചത് കൊണ്ട് തന്നെ അവൾ അതൊട്ട് പൂർണ്ണമായി കേട്ടതും ഇല്ല. " കഴിക്കാൻ എന്താ വേണ്ടത് എന്ന്...? " : സംശയത്തോടെ നോക്കുന്നവളെ കണ്ടതും കണ്ണൻ വീണ്ടും ചോദിച്ചു. അത് കേട്ടതും അവളുടെ കണ്ണോന്ന് വിടർന്നു. എങ്കിലും എന്ത് പറയും എന്നൊരു ആശങ്കയിൽ അവൾ പരുങ്ങി. എന്തൊക്കെയോ വേണം എന്ന് പറയാൻ ആഗ്രഹം ഉണ്ടെങ്കിലും എന്താ എങ്ങന എന്നൊക്കെ ഉള്ള പിരിമുറുക്കം അവളെ പൊതിഞ്ഞു. പിന്നെ എന്തോ ഓർത്ത പോലെ അവൾ അവനെ നോക്കി. " അത് വീട്ടിൽ ആഹാരം ഇരിപ്പുണ്ടല്ലോ.... വീട്ടിൽ ചെന്നിട്ട് കഴിക്കാം " : എന്തെങ്കിലും വേണം എന്ന് പറയാൻ ഉള്ള മടി കൊണ്ട് അല്ല മറിച്ച് ഇരിക്കുന്ന ആഹാരം നശിച്ച് പോകില്ലേ എന്ന് ഓർത്താണ് ഗൗരി അങ്ങനെ പറഞ്ഞത്. " ഇപ്പൊ തന്നെ സന്ധ്യ ആയില്ലേ.... ഇനി ബസ്സ് കിട്ടി അവിടെ എത്തുമ്പോ ഒരു സമയം ആകും. ഇപ്പൊ തന്നെ വിശക്കുന്നില്ലേ...?. " : കണ്ണൻ അവളോട് സൗമ്യമായി ചോദിച്ചു. അതിന് അവൾ പോലും അറിയാതെ അതെ എന്ന പോലെ തലയാട്ടി. സത്യത്തിൽ അവൾക്ക് ചെറുതായിട്ട് വിശപ്പ് വന്ന് തുടങ്ങിയിരുന്നു. ആകെ ആ കപ്പലണ്ടി അല്ലെ ഉച്ച കഴിഞ്ഞ് കഴിച്ചുള്ളൂ. പിന്നെ ഓരോ കാഴ്ച കണ്ട് ഇരുന്നത് കൊണ്ട് വിശപ്പ് ഒന്നും അവൾ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. പിന്നെ ഇപ്പൊ കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ കൃത്യമായി അവളുടെ മനസ്സ് അവൾ പോലും അറിയാതെ തലയാട്ടലിലൂടെ അവനത് കാണിച്ച് കൊടുത്തു എന്ന് മാത്രം. " എന്താ വേണ്ടത്....? " : അവളുടെ പ്രതികരണം കണ്ടതും അവൻ തിരക്കി. " അത് കണ്ണേട്ടന് ഇഷ്ടമുള്ളത് മതി " : എന്ത് പറയും എന്ന് അറിയാതെ അവൾ അവസാനം ഒന്ന് പരുങ്ങി കൊണ്ട് അവനോട് പറഞ്ഞു. " എനിക്ക് ഇഷ്ടം ഉള്ളത് എന്താന്ന് ആണോ ഞാൻ ചോദിച്ചേ....? " : അവളുടെ മറുപടി ഇഷ്ടമാകാത്ത പോലെ ഒരു പിരുകം പൊക്കി കൊണ്ട് അവൻ തിരക്കി. " അല്ല.. അത് പിന്നെ എനിക്ക് എന്താ വേണ്ടേ എന്ന് അറിയാത്തൊണ്ട " : അവന്റെ ഗൗരവം കണ്ടതും അവൾ ഉള്ള കാര്യം അത് പോലെ അങ്ങ് പറഞ്ഞു. അവളുടെ ആ നിഷ്കളങ്കമായ പറച്ചിൽ കേട്ടതും അവന് ചിരി വന്നെങ്കിലും അറിയാതെ അവന്റെ കൈ നെറ്റി ഒന്ന് തടവി പോയി. " എങ്കിൽ അന്ന് കഴിച്ച ബിരിയാണി കഴിക്കാം " : അന്ന് ഉച്ചക്ക് സാബുവും ആയി കടയിൽ  കയറിയപ്പോൾ ബിരിയാണി ആസ്വദിച്ച് കഴിച്ചവളെ ഓർമ വന്നതും അവൻ തിരക്കി. " ഇപ്പോഴോ...? ബിരിയാണിയോ...? " : ഇതൊക്കെ ഇപ്പോഴാണോ കഴിക്കണേ എന്ന ഭാവത്തിൽ ഗൗരി അവനെ മിഴിച്ച് നോക്കി. " ഇപ്പൊ ബിരിയാണി കഴിച്ചൂടാ എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ..? " : കണ്ണൻ " ഇ.. ഇല്ല എന്നാലും ചോറ് ഒക്കെ ഉച്ചക്ക് അല്ലെ കഴിക്കുന്നേ. പിന്നെ ഈ സമയത്ത് അതൊന്നും കിട്ടൂല്ലല്ലോ " : അവൾ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. ബിരിയാണി ഒക്കെ ഉച്ചക്ക് വെക്കുന്നത് അല്ലെ അതൊക്കെ ഇപ്പോഴും കാണുമല്ലോ എന്ന ഭാവം ആണ് അവൾക്ക് ഉള്ളിൽ. " അങ്ങനെ ഒന്നും ഇല്ല എപ്പോ കഴിക്കാൻ തോന്നുന്നോ അപ്പൊ കഴിക്കാം... പിന്നെ കിട്ടുവോ ഇല്ലയോ എന്നൊക്കെ പോയി നോക്കിയാൽ അല്ലെ അറിയൂ " : അവളുടെ വല്ലായിമ മനസ്സിലായത് പോലെ കണ്ണൻ പറഞ്ഞ് കൊടുത്തു കൊണ്ട് അന്ന് പോയ ഹോട്ടലിലേക്ക് പോകാനായി ഓട്ടോ തിരഞ്ഞു. " എങ്കിൽ.... എങ്കിൽ എനിക്ക് തട്ട് ദോശ മതി. " : ഈ സമയത്ത് ഇപ്പൊ ബിരിയാണി കഴിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും അതുപോലെ ഒരു വലിയ ഹോട്ടലിൽ വീണ്ടും പോകാൻ ഉള്ള മടി കൊണ്ടും ഗൗരി മെല്ലെ കണ്ണന്റെ കയ്യിൽ ചേർത്ത് പിടിച്ച് ഇരിക്കുന്ന കയ്യിലെ വിരൽ കൊണ്ട് തട്ടി കൊണ്ട് പറഞ്ഞു. അത് കേട്ടതും കണ്ണൻ തല ചെരിച്ച് അവളെ നോക്കി. ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ മുഖത്തെ വല്ലായിമ അവന് മനസ്സിലാക്കി കൊടുത്തു. പിന്നെ ഒന്നും പറയാതെ അവളുടെ കയ്യും പിടിച്ച് കൊണ്ട് ബീച്ചിന് അറ്റത്തുള്ള വഴിയോര കടകളിലേക്ക് നടന്നു. സന്ധ്യ സമയം ആയത് കൊണ്ട് തന്നെ റോഡിൽ അത്യാവിശം തിരക്ക് ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വരുന്നവരുടെയും അവരുടെ വണ്ടികളുടെയും ഓട്ടോയുടെയും ബസ്സിന്റെയും ഒക്കെ ശബ്ദങ്ങൾ കൊണ്ട് ആ സന്ധ്യ ഉണർന്നു. ആരും ആരെയും നോക്കാൻ പോലും നിൽക്കാതെ ധൃതി പിടിച്ച് ഓടുന്ന നഗരം. ഗൗരി എല്ലാം വീക്ഷിച്ച് കൊണ്ട് ആ ഒരുവന്റെ കയ്യിൽ പിടിച്ച് നടക്കുമ്പോൾ എതിരെ വരുന്ന ഒരാളുടെ ചെറിയൊരു നോട്ടമോ സ്പർശമോ പോലും അവൾക്ക് നേരെ ഏൽക്കാത്ത വിധം അത്രയും സൂക്ഷിച്ച് നോക്കി കൊണ്ട് അവളെ പൊതിഞ്ഞ് പിടിച്ച് കൊണ്ട് അവനും നടന്നു. മുഖത്തേക്ക് അടിച്ച ആവിയാണ് അവളെ നേരെ നോക്കാൻ പ്രേരിപ്പിച്ചത്. ചെറുതെന്ന് പറയാൻ കഴിയാത്ത എന്നാൽ അത്ര സൗകര്യം ഇല്ലാത്തൊരു തട്ടുകട. ഒരു പ്രായം ചെന്നൊരു അപ്പൂപ്പനും, മദ്യവയസകി ആയൊരു സ്ത്രീയും അവരുടെ മകൻ എന്ന് തോന്നിപ്പിക്കും വിധം ഒരു മീശ മുളച്ച് വരുന്നൊരു പയ്യനും അതിനകത്ത് ദൃതിയിൽ പണിയിലാണ്. സദ്യ സമയം ആയത് കൊണ്ടും ബീച്ചിനോട് ചേർന്ന് ഉള്ള കട ആയത് കൊണ്ടും ചായക്കും കടിക്കും ആഹാരത്തിനും ഒക്കെ അത്യാവിശം തിരക്ക് ഇപ്പോഴും അവിടെ ഉണ്ടായിരുന്നു. " എന്താ മക്കളെ വേണ്ടേ....? ചായ ആണോ...? " : ആ അപ്പുപ്പൻ അവർ രണ്ട് പേരോടുമായി തിരക്കി. " അത് കഴിക്കാൻ എന്താ ഉള്ളത്...? " : കണ്ണൻ ഗൗരിയെ ഒന്ന് നോക്കി കൊണ്ട് തിരക്കി. " കഴിക്കാൻ... അപ്പം, പൊറോട്ട, ദോശ... പിന്നെ കൂട്ടാൻ ആയിട്ട് ചിക്കൻ കറി, ചിക്കൻ റോസ്റ്റ്, ബീഫ് കറി, ബീഫ് റോസ്റ്റ്, അയല കറി, സാമ്പാർ, ചമ്മന്തി എന്താ വേണ്ടേ " : ദോശ ചുടുന്നതിന് ഇടയിൽ അദ്ദേഹം പറഞ്ഞു. അത് കേട്ടതും ഒരിക്കൽ കൂടി കണ്ണന്റെ നോട്ടം ഗൗരിയെ തേടി എത്തി. അവളുടെ കണ്ണ് പോയ ഇടം ഒന്ന് നോക്കി കൊണ്ട് അവൻ അദ്ദേഹത്തിന് നേരെ തിരിഞ്ഞു. " രണ്ട് പ്ലേറ്റ് പൊറോട്ടയും ബീഫ് റോസ്സ്റ്റും " : കണ്ണൻ അദ്ദേഹത്തെ നോക്കി കൊണ്ട് പറഞ്ഞു. " സൗമ്യേ ഈ പിള്ളേർക്ക് രണ്ട് പ്ലേറ്റ് പൊറോട്ടയും ബീഫും ഇതുത്തേക്ക്. അത് മാത്രം മതിയോ മക്കളെ ചായയോ കാപ്പിയോ മറ്റോ വേണോ...? : ആദ്യം അവിടെ നിന്ന ചേച്ചിയോടും പിന്നെ അവരോടുമായി തിരക്കി. " എന്ത് വേണം....? " : ആ ചോദ്യം കേട്ടതും കണ്ണൻ അവളെ തിരിഞ്ഞ് നോക്കി. എവിടുന്ന് അവിടെ അവനെ തന്നെ കണ്ണും വിടർത്തി നോക്കി നിൽക്കുവാണ്. തട്ട് ദോശ എന്ന് പറഞ്ഞിട്ടും ചോദ്യം ഒന്നും ഇല്ലാതെ പൊറോട്ടയും ബീഫും പറഞ്ഞതിന്റെ ആണ് ആ നിൽപ്പ് എന്ന് അവന് മനസ്സിലായി. " ചായ പറയട്ടെ...? " : അവളുടെ നോട്ടം കണ്ടതും സൗമ്യമായി അവൻ തിരക്കി. " ച... ചായ വേണ്ട കാപ്പി മതി " : ഗൗരി അവനിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് പറഞ്ഞു. " സുമേ നേരത്തെ പറഞ്ഞ കൂട്ടത്തിൽ രണ്ട് കാപ്പിയും കൂടി ഇട്ട് ഈ പിള്ളേർക്ക് കൊടുക്ക്. മക്കൾ എന്ന അങ്ങോട്ട് പോയി ഇരുന്നോ അവൾ അങ്ങ് കൊണ്ട് തരും. ഈ സമയം ആയത് കൊണ്ട് നല്ല തിരക്കാ ഇരിക്കാൻ ഒന്നും ചിലപ്പോൾ സ്ഥലം കിട്ടി എന്ന് വരില്ല. " : അതും പറഞ്ഞ് അദ്ദേഹം പണിയിലേക്ക് തിരിഞ്ഞു. അത് കേട്ടതും അവളെയും കൊണ്ട് റോഡിൽ നിന്ന് ഇത്തിരി ഉള്ളിലേക്ക് കിടക്കുന്ന ടേബിളിൽ വന്ന് ഇരുന്നു കണ്ണൻ. ഗൗരി എന്നാൽ ഇപ്പോഴും ഉള്ളിൽ നിറഞ്ഞ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയാതെ ഇരിക്കുവാണ്. ദോശ മതി എന്ന് പറഞ്ഞെങ്കിലും ഇവിടെ വന്നപ്പോൾ പല മസാലകളുടെയും മണം അടിച്ച് കൊതി വന്ന് നോക്കി നിന്നതാണ് അത് വാങ്ങി തരണം എന്നും പറയാനായി തുണിഞ്ഞതുമാണ് പക്ഷെ താൻ പറയാതെ തന്നെ തന്റെ ആഗ്രഹം മനസ്സിലാക്കി വാങ്ങിയവനെ ഓർക്കുമ്പോൾ മനസ്സ് അത്രയും നിറഞ്ഞിരുന്നു അവളുടെ. " എന്തേ കഴിക്കുന്നില്ലേ....? " : ആഹാരം മുന്നിൽ എത്തിയിട്ടും കഴിക്കാതെ തന്നെ നോക്കി ഇരിക്കുന്നവളെ കണ്ടതും അവൻ മെല്ലെ ചോദിച്ചു. അത് കേട്ടതും ഒന്ന് പതറി കൊണ്ട് അവനിൽ നിന്നുള്ള നോട്ടം മാറ്റി മെല്ലെ പ്ലേറ്റിലേക്ക് തല കുനിച്ചു പക്ഷെ അപ്പോഴും അവളിൽ നിന്ന് ആ ചിരി മാഞ്ഞിരുന്നില്ല. ഇത്രയും നേരം തന്നെ നോക്കി ഇരുന്നവളെ അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒപ്പം അവളിൽ വരുന്ന മാറ്റങ്ങളും, പൂർണമായിട്ട് തന്നെ ഉൾക്കൊണ്ടില്ല എങ്കിലും തന്നിലുള്ള അവളുടെ പേടി മാറണം എന്ന് അവനും ആഗ്രഹിച്ചിരുന്നു. അവളെ നോക്കി ഒരു ചിരിയോടെ അവനും കഴിച്ച് തുടങ്ങി. എന്നാൽ ഇവരെ തന്നെ വീക്ഷിച്ച് കൊണ്ട് ഇരുന്ന രണ്ട് ജോഡി കണ്ണുകളെ അവർ ആ നിമിഷം കണ്ടില്ല. ഗൗരിയും കണ്ണനും കഴിച്ച് കഴിഞ്ഞ് തിരിച്ച് പോകാൻ ഉള്ള ബസ്സ് കയറിയത് കണ്ടതും. അയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു. തുടരും....... എത്രത്തോളം നന്നായി എഴുതാൻ പറ്റി എന്ന് അറിയില്ല 🙂 ഞാൻ പറഞ്ഞില്ലേ ഇപ്പൊ ആകെ ഹോസ്പിറ്റൽ മയം ആണ്. അപ്പൊ എങ്ങനെ ഉണ്ടെന്ന് പറഞ്ഞാട്ടെ ❤️🫂 #💞 പ്രണയകഥകൾ #love #പ്രണയം #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #നോവൽ #തുടർകഥ
10 shares

More like this