𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1K views • 5 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 120
✍️ രചന - ജിഫ്ന നിസാർ 💥
ഇന്നെന്താ നേരത്തെ കഴിഞ്ഞോ..? "
മാലിനി സ്നേഹത്തോടെ അന്വേഷിച്ചു..
ഗായത്രി ചിരിയോടെ അവരെ നോക്കി തലയാട്ടി.
പെട്ടന്ന് തീർത്തു ഞാൻ. എന്റെ മോൾക് വയ്യ.. കുഞ്ഞൊരു പനി.. വയ്യെങ്കിൽ വല്ലാത്ത വാശിക്കാരിയാ.. അവള്.ഞാനെപ്പഴും കൂടെ വേണം. ഇന്നിപ്പോ പോരുമ്പോ എഴുന്നേറ്റില്ല.. പെട്ടന്ന് ചെല്ലട്ടെ.. ഇല്ലേൽ ആ വീട്ടിൽ ഉള്ളവരെ മൊത്തം ആ കുറുമ്പി ഇട്ട് വട്ടം കറക്കും.. "
ഗായത്രിയുടെ മുഖത്ത് മകളോടുള്ള വാത്സല്യം നിറഞ്ഞു കവിഞ്ഞു.
അവളിപ്പോ ടൗണിലൊരു സ്ഥാപനത്തിൽ ഒരു പ്രഫഷണൽ കോഴ്സ് ചെയ്യുന്നുണ്ട്.
രാജശേഖരൻ ഏർപ്പാട് ചെയ്തതാണത്.
മകളുടെ ഭാവി സുരക്ഷിതമാക്കാൻ അവൾക്കൊരു നല്ല ജോലി കൂടിയേ തീരൂ എന്നുള്ളത് അയാൾക്കറിയാം.
പാതിയിൽ നിലച്ചു പോയ അവളുടെ പഠനം കൊണ്ട് മാത്രം ഒന്നുമാവില്ല.
അത് മനസ്സിലാക്കി കൊണ്ട് തന്നെ അയാൾ അവളെ ഒരു പ്രഫഷൻ കോഴ്സിനു കൊണ്ട് വന്നു ചേർത്തു.
കല്ലുമോൾ ആ വീടുമായി ഇണങ്ങിയത് കൊണ്ടും അവളിപ്പോ ആ വീടിന്റെ ഓമന ആയിരുന്നത് കൊണ്ടും ഗായുവിന്റെ അമ്മ അവളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തത് കൊണ്ടും കുഞ്ഞിനെ കുറിച്ചോർത്തു കൊണ്ടൊരു ടെൻഷനുമില്ല.
എങ്കിലും തന്നെ കൊണ്ടിനി പഠനവും ജോലിയുമൊക്കെ നടക്കുമോ എന്നൊരു ആശങ്കയോടെ തന്നെയാണ് ഗായത്രി ആദ്യദിവസം അങ്ങോട്ട് ചെന്നത്.
എന്നാൽ രാജശേഖരനെ അറിയാവുന്ന ആ സ്ഥാപനത്തിന്റെ ഉടമ മാലിനിക്ക് ഗായത്രിയെ കുറിച്ചും അവളുടെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും അറിയാമായിരുന്നു.
ആദ്യം ദിവസം അവർ ഗായത്രിയോട് കാര്യമായി സംസാരിക്കുകയും ചെയ്തിരുന്നു.
അതോടെ ഗായത്രിക്കൊരു പകുതി സമാധാനമായി.
ദിവസങ്ങൾ പിന്നിടുമ്പോൾ അതങ്ങനെ ഒരൊ സ്റ്റെപ് കൂടി കൊണ്ടേയിരുന്നു.
തന്നെ കൊണ്ട് പറ്റും എന്നൊരു ലെവലിൽ അവളെത്തി ചേർന്നു കഴിഞ്ഞു.
കഴിഞ്ഞു പോയതെല്ലാം അത്ര പെട്ടന്നൊന്നും മറന്നു കളയാൻ കഴിയില്ലെങ്കിൽ കൂടിയും അതെല്ലാം ഓർക്കുമ്പോൾ അവൾ ഭയന്ന് വിറക്കുന്നത് നിലച്ചിരിക്കുന്നു.
അത് പോലൊരു മാറ്റമുണ്ട്.
പിന്നെ ശ്വാസം കിട്ടാത്ത വിധം വിഷ്ണു മുറുകി പോയ ആ കുരുക്കിൽ നിന്നും അവനിനിയൊരു രക്ഷയില്ലെന്നും അതിനൊരിക്കലും താൻ സമ്മതിച്ചു കൊടുക്കില്ലെന്നും രാജ ശേഖരന്റെ ഉറപ്പ്..
അവളൊരു പുതിയ പുലരിയെ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.
സ്വന്തമായൊരു ജോലി.. തനിക്കും മകൾക്കും ആരെയും ഭയമില്ലാതെ സ്വസ്തമായി ജീവിക്കാൻ ഒരിടം.
അതിൽ കൂടുതൽ ആഗ്രഹങ്ങളൊന്നും തന്നെ അവളിലിപ്പോ ബാക്കിയില്ല.
ആത്മ വിശ്വാസം നിഴലിക്കുന്ന ചിരി അവളിൽ ഈ അടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്..
പോട്ടെ മാം.. "
മാലിനിയോട് ഒന്ന് കൂടി ചിരിച്ചു കാണിച്ചിട്ട് ഗായത്രി അവിടെനിന്നും ഇറങ്ങി നടന്നു..
മാലിനി അവളെ തന്നെ നോക്കിയിരുന്നു.
അവിടെയുള്ള ആരോടും തോന്നാത്ത വിധമൊരു വാത്സല്യവും സ്നേഹവും അവർക്കുണ്ട്.. അവളോട്.
അതിപ്പോ സുഹൃത്തിന്റെ മകളായത് കൊണ്ടൊന്നുമല്ല.
അതിലും അപ്പുറം.
അതോർത്തു ചിരിക്കെ അവരുടെ മനസ്സിൽ മറ്റൊരു മുഖമുണ്ടായിരുന്നു..
ഏറെ വാത്സല്യത്തോടെ ഓർക്കുന്ന സ്വന്തം മകന്റെ മുഖം.
ഒരിക്കൽ അവനൊരുപാട് ആഗ്രഹിച്ചു സ്വന്തമാക്കിയ പാതിയിൽ നിന്നും ഏറ്റു വാങ്ങിയ ചതി കൊണ്ട് ഹൃദയം പിടഞ്ഞൊരു മകന്റെ മുഖം.
ഇന്നും ആ വേദനയിൽ ഒറ്റയ്ക്ക് ജീവിക്കുന്നവൻ അവരുടെ ഏറ്റവും വലിയ നോവാണ്.
ഗായത്രി അവിടെത്തിയത് മുതൽ..
അവളെ കാണുമ്പോൾ ഒക്കെയും മാലതി മകനേ ഓർക്കും.
മോഹിച്ചു നേടിയ ദാമ്പത്യം കൊണ്ട് മുറിവേറ്റ ആ രണ്ട് പേരും കൂടി പുതിയൊരു ജീവിതം ജീവിക്കുന്നത് അവരങ്ങനെ വെറുതെ ഓർത്തു നോക്കും.. ചിരിക്കും.
എന്തായാലും ഗായത്രിയുടെ ഇവിടെയുള്ള പഠനം കഴിയുന്ന മുറക്ക് ഗൗതമിന്റെ കാര്യം രാജശേഖരന്റെ മുന്നിൽ അവതരിപ്പിക്കണമെന്നുള്ള തീരുമാനം അവരത് വളരെ മുൻപ് തന്നെ എടുത്തതുമാണ്...
അവളെ ഓരോ പ്രാവശ്യം കാണുമ്പോൾ. എളിമയോടെയുള്ള ആ സംസാരം കേൾക്കുമ്പോൾ ചിരി കാണുമ്പോൾ പുതിയതെന്തും പഠിച്ചെടുക്കാനുള്ള ആവേശം കാണുമ്പോൾ.
അപ്പോഴെല്ലാം മാലിനിയിൽ ആഗ്രഹങ്ങളെങ്ങനെ പെരുകി വളർന്നു തിങ്ങും...
💥💥
ഹലോ...
തന്നോട് കാര്യമായിട്ട് സംസാരിച്ചു കൊണ്ടിരുന്നവൻ പെട്ടന്ന് ഒന്നും മിണ്ടാതെ നിശബ്ദമായതോടെ മിയ വിളിച്ചു നോക്കി.
പക്ഷേ മറുപടിയില്ല..
ശിവേട്ടാ.. കേൾക്കുന്നില്ലേ.. എന്താ മിണ്ടാത്തെ .. എന്ത് പറ്റി.. "
അവളൊരു വട്ടം കൂടി വിളിച്ചു നോക്കി.
ഒരുമിനിറ്റ്.. ഞാനിപ്പോൾ നിന്നെ തിരിച്ചു വിളിക്കാം മിയ.. "
ധൃതി പിടിച്ചുള്ള ആ പറച്ചിലിനൊപ്പം തന്നെ മിയക്ക് പറയാനുള്ള മറുപടി പോലും കാത്ത് നിൽക്കാൻ സമയമില്ലെന്നത് പോലെ അവനാ കോൾ അവസാനിപ്പിച്ചു.
തൊട്ട് മുന്നിലെ കാഴ്ച..
വില കൂടിയ കാറാണത്.
പാർക്കിങ് ഏരിയയിൽ തന്നെയാണത് കിടക്കുന്നത്.
അത് കൊണ്ട് തന്നെ അധികമാരുടെയും ശ്രദ്ധയങ്ങോട്ട് എത്തുന്നുമില്ല.
സ്റ്റിയറിങ്ങിൽ മുഖം ചേർത്ത് കിടക്കുന്നൊരു മനുഷ്യന്റെ അവ്യക്തമായൊരു രൂപമാണ് ശിവയുടെ കണ്ണിലുടക്കിയത്.
ഒന്ന് രണ്ടു നിമിഷമായി അതങ്ങനെ തന്നെ തുടരുന്നു..
അതൊരു ആസ്വാഭാവികമായി തോന്നിയത് കൊണ്ട് തന്നെയാണ് അവനങ്ങോട്ട് ചെന്നതും.
തിരക്ക് പിടിച്ചൊരു സൂപ്പർ മാർക്കറ്റിന് മുന്നിലാണ്.
ഡോറിന്റെ ഗ്ലാസ്സ് വെറുതെ ഒന്ന് തട്ടിയിട്ടും അനക്കമില്ലാതെ കിടക്കുന്ന ആ കാഴ്ച.
അവനിലൊരു അപായസിംഗ്നലാണ് അത് നൽകിയത്
വെപ്രാളത്തോടെ ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ ഭാഗ്യത്തിനു അത് തുറന്നു.
ഹേയ്..
ശിവ കരുതലോടെ തന്നെ ആ കിടക്കുന്ന ആളെ വിളിച്ചു നോക്കി.
ഇല്ല..
അനക്കമൊന്നുമില്ല.
അതോടെ അവനൊന്നാളെ തൊട്ട് നോക്കി.
അവനൊന്നു കുലിക്കി വിളിക്കാൻ ശ്രമിച്ചു.
എഴുന്നേൽക്കുന്നതിനു പകരം ആൾ ഒരു വശത്തേക്ക് ചെരിഞ്ഞു വീഴുമ്പോൾ ശിവ അയാളെ ചാടി പിടിച്ചു.
കണ്ണടച് കൊണ്ടുള്ള ആ കിടപ്പ്..ശിവയിലൊരു തരിപ്പ് പടർന്നു.
അപ്പോഴേക്കും ഒന്ന് രണ്ടാളുകൾ കൂടി അവിടേക്ക് വന്നു.
പ്ലീസ് ഹെല്പ്..
ശിവ അയാളെ താങ്ങി പിടിച്ചു കൊണ്ട് തന്നെ അവരോട് അഭ്യർത്ഥിച്ചു.
പിന്നെയെല്ലാം ഞൊടിയിട കൊണ്ട് കഴിഞ്ഞു.
അവരെല്ലാം കൂടി അയാളെ മറു വശത്തെക്ക് താങ്ങി പിടിച്ചിരുത്തി സീറ്റ് ബെൽറ്റിട്ട് മുറുക്കിയപ്പോഴേക്കും മുന്നോട്ട് കുതിക്കാനുള്ള ഊർജത്തോടെ ശിവയാ ഡ്രൈവിംഗ് സീറ്റിൽ കയറി..
ആരെന്നോ ഏതെന്നോ അറിയാത്ത അയാളെയും കൊണ്ട് ഒരാമ്പുലൻസിന്റെ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോഴും ആ ജീവനൊന്നും സംഭവിച്ചു പോകരുതേ എന്നതായിരുന്നു അവന്റെ ഉള്ള് നിറയെ ഉണ്ടായിരുന്ന പ്രാർത്ഥനയത്രയും..
💜💜
ഇതും പറഞ്ഞു കൊണ്ടെന്റെ മുന്നിലേക്ക് വരാൻ നിനക്കൊട്ടും നാണം തോന്നിയില്ലേ ഡീ.. "
അശോകന്റെ കടുപ്പത്തിലുള്ള ചോദ്യം കേട്ടതും ദീപയുടെ മുഖം കുനിഞ്ഞു പോയി.
ഭർത്താവിനെയും മകനെയും രക്ഷിക്കണമെന്നു പറയാൻ അശോകനെ തേടി വന്നതാണ്.
ഇത്രയുമൊക്കെ തന്നെ ഇവിടെ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ എങ്കിലും മറ്റെവിടെ നിന്നും സഹായമൊന്നും ലഭിക്കില്ലെന്ന് അവർക്കുറപ്പുണ്ട്.
അത്രക്കുണ്ടല്ലോ മകന്റെ ചെയ്തികൾ.
മനസാക്ഷി ഉള്ള ഒരാൾക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയാത്ത വിധം നീചമായ പ്രവർത്തി ചെയ്തു കൂട്ടിയ ഒരുവൻ.
അവനുവേണ്ടി അതെല്ലാം ചെയ്യിപ്പിച്ച അച്ഛൻ.
അവരെ രണ്ടു പേരെയും രക്ഷിക്കണമെന്ന് പറയാൻ മറ്റെവിടെ പോകാനാണ്.
ദീപക്ക് പക്ഷേ വരാതിരിക്കാൻ കഴിഞ്ഞില്ല.
അത്രയ്ക്ക് പരിതാപകരമായിരുന്നു അവരുടെ അവസ്ഥ.
ആ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ പോലും അവർക്ക് ഭയമാണ്.
മഹേഷിനോടും തമ്പിയോടുമുള്ള ദേഷ്യം എങ്ങനെ തീർക്കണം എന്നറിയാതെ വെറി പിടിച്ചു നടക്കുന്ന നാട്ടുകാർ.
തരം കിട്ടിയാൽ അവരുടെ ആക്രമണം തനിക്കു നേരെയും നീണ്ടേക്കുമെന്ന് ദീപക്ക് ഭയമുണ്ട്.
അതിലൊരിത്തിരി സത്യവുമുണ്ട്.
മഹേഷുമായി ബന്ധമുള്ള എല്ലാവരോടും ദേഷ്യം കൊണ്ട് നടക്കുന്ന നാട്ടുകാർ പിന്നെ അവന്റെമ്മയെ കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലല്ലോ..
ഇത്രയൊക്കെ അവരായിട്ട് ചെയ്ത് കൂട്ടിയിട്ടും നീ ഒന്നും അറിഞ്ഞില്ലെന്നുള്ള കള്ളം.. അതിവിടെ നീ പറയരുത്.. അതിനുള്ളത് നിനക്ക് വേറെ കിട്ടും.. "
അശോകൻ ദേഷ്യത്തോടെ പറയുമ്പോൾ ഒരക്ഷരം മിണ്ടാതെ അവരാ ചുവരിൽ ചാരി..
നിന്നെയും നിന്റെ മകനെയും അത്രയും സ്നേഹിച്ചു..വിശ്വസിച്ചു ഞാൻ. ആ വിശ്വാസത്തിനും സ്നേഹത്തിനും പകരം ഞാനെന്റെ ജീവൻ കൊടുക്കേണ്ടി വന്നെനെ.. എന്റെ മകളുടെ ജീവിതവും.
കാശി വന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു.. ഞാനും എന്റെ മോളും..
അല്ലായിരുന്നങ്കിലോ.. അതിനെ കുറിച്ചന്താ ഇനി നിനക്ക് പറയാൻ.. വല്ല ന്യായികരണവുമുണ്ടോ ഡീ.. "
തുളസി വേണ്ടാന്നൊക്കെ പറയുന്നുണ്ട്.. അയാളോട്.
അത്രയും പരിതാപകരമായിട്ടാണ് ദീപ അവർക്ക് മുന്നിൽ തല കുനിച്ചു നിൽക്കുന്നതും.
പക്ഷേ കൂടപ്പിറപ്പ് ആയിരുന്നിട്ട് കൂടി ദീപ പോലും തന്നോടൊന്നും പറയാതെ ഭർത്താവിനും മകനുമൊപം തന്നെ അപകടത്തിൽ പെടുത്താൻ കൂട്ട് നിന്നല്ലോ എന്നുള്ള ആ ഓർമ..
അതയാളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.
ആ വേദനകളാണ് ദേഷ്യമായിട്ട് പുറത്ത് ചാടുന്നതും.
അതാര് തടഞ്ഞാലും അതങ്ങനെ അയാൾ പറഞ്ഞു തീർക്കുക തന്നെ ചെയ്യും.
കാരണം അത്രയും അവരെ സ്നേഹിച്ചതാണ്
വിശ്വസിച്ചതാണ്..
ലക്ഷങ്ങളോളം രൂപ അവരുടെ ആവിശ്യങ്ങൾക്കായ് യാതൊരു മടിയുമില്ലാതെ എടുത്തു കൊടുത്തതാണ്.
അവരുടെ കപടത അറിയാതെ സ്വന്തം മകളെ പോലും അവനെ ഏല്പിക്കാൻ തീരുമാനിച്ചതാണ്..
"ഞാനായിട്ട് കൊടുത്ത പരാതിയുടെയും തെളിവുകളുടെയും പുറത്താണ് നിന്റെ മകനും ഭർത്താവും ഇപ്പൊ അകത്തു കിടക്കുന്നത്.
ആ പരാതി കുറച്ചു കൂടി കടുപ്പിച്ചു കൊണ്ട് അവരുടെ ശിക്ഷ കാര്യമായിട്ട് കൂട്ടുക എന്നതല്ലാതെ.. ഈ ബുദ്ധിയും ബോധവും വെച്ച് കൊണ്ട് അമ്പലപറമ്പിൽ അശോകൻ ഇനി നിനക്കോ നിന്റെ കുടുംബത്തിനോ വേണ്ടി ഒന്നും ചെയ്യില്ല..
ഒന്നും.
അതെനിക്കെന്റെ ചെക്കനോടുള്ള കടമയാണ്.നിന്റെ മകന്റെ വാക്കും കേട്ട് ഞാനവനെ കുറച്ചൊന്നുമല്ല നോവിച്ചത്..
എന്നിട്ടും എനിക്കൊരു ആവിശ്യം വന്നപ്പോൾ അവനെ ഉണ്ടായിരുന്നുള്ളൂ.
സ്വന്തം ജീവൻപോലും നോക്കാതെ എന്നെയും എന്റെ മോളെയും നിന്റെ മകനെന്ന ആ പിശാചിൽ നിന്നും രക്ഷപ്പെടുത്തികൊണ്ട് പോന്നാ എന്റെ മരുമകനോട് ഞാൻ ചെയ്യുന്ന കടമ..
നിനക്ക് പോകാം..
ഇനിയിതും പറഞ്ഞു കൊണ്ട് നിന്നെയീ പരിസരത്ത് പോലും ഞാൻ കാണരുത്..
എനിക്ക്.. എനിക്കിപ്പോ നിന്നേ കാണുന്നത് പോലും വെറുപ്പാണ്.
അറുത്തു മുറിച്ചു കൊണ്ട് അത്രയും പറഞ്ഞു കൊണ്ട് അശോകൻ അകത്തേക്ക് കയറി പോയി.
നാവിറങ്ങി പോയത് പോലെ.. നിറഞ്ഞു തുളുമ്പിയാ കണ്ണോടെ നിന്ന ദീപയെ തുളസി വല്ലായ്മയോടെ നോക്കി.
അവരെ അവിടെ നിർത്തി അകത്തേക്ക് കയറി പോകുന്നതെങ്ങനെ എന്നുള്ള ആ വിമ്മിഷ്ടം..
അകത്തു നിന്നും അശോകൻ കടുപ്പിച്ചൊന്നു വിളിച്ചതോടെ അതില്ലാതായി...
തനിക്കു മുന്നിൽ കൊട്ടിയടച്ച ആ വാതിലിൽ നോക്കി ഒന്ന് രണ്ടു നിമിഷം കൂടി നിന്നിട്ട് ദീപ ആ വെയിലെക്കിറങ്ങി നടന്നു..
അവരപ്പോഴും കരയുന്നുണ്ടായിരുന്നു...
കുറ്റബോധത്തോടെ തന്നെ..
തുടരും..
കുറ്റബോധം തോന്നി തുടങ്ങിയാ പിന്നെ നമ്മളെതോ യന്ത്രമാണ് പോലും..
കണ്ണീർ ഒലിപ്പിക്കുന്ന യന്ത്രം.. 🤣
റിവ്യൂ ഇട്ടിട്ട് പോണേ..
ഇത് വരെയും പുതിയ കഥയിൽ കൈ വെച്ച് തുടങ്ങാത്തവർ അത് കൂടി ഒന്ന് പരിഗണിക്കൂ... ലിപിയിൽ.
വായിക്കാൻ ആളില്ലേൽ എഴുതാൻ വല്ല്യ പാടാണ്..
ഞാനൊരുപാട് പ്രതീക്ഷയിൽ തുടങ്ങി വെച്ച കഥയാണ്..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ
• 9 shares