𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views • 10 hours ago
#📙 നോവൽ പ്രതീക്ഷിക്കാതെ ദീപ്തിയെ അരികിൽ കണ്ട് ശ്രീഹരി അത്യാഹ്ലാദത്തോടെ ചാടി എഴുന്നേറ്റു.
"ദീപ്തി..." സ്നേഹത്തോടെ അവൻ വിളിച്ചു.
"ഹരിയോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നതല്ലേ എന്നെ കാണാനായി ഇങ്ങോട്ട് വരരുതെന്ന്." അവനെ കണ്ടപാടെ ദീപ്തി ചൂടായി.
ദീപ്തി ഇപ്പോഴെങ്കിലും സന്തോഷത്തോടെ തന്റെ അടുത്തേക്ക് ഓടി വന്ന് കുശലം ചോദിക്കുമെന്ന് കരുതിയ ശ്രീഹരിക്ക് ദേഷ്യത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടമാണ് തോന്നിയത്.
"നീ ഒരു കാൾ പോലും ചെയ്യാതായിട്ട് എത്ര നാളായി ദീപ്തി. നിന്റെ വിവരങ്ങൾ അറിയാതെ ഞാൻ എത്ര മാത്രം ടെൻഷൻ അടിച്ചിട്ടുണ്ടെന്ന് അറിയാമോ.
അവസാനം നിന്നെ കാണാൻ കൊതിയോടെ ഇങ്ങോട്ട് ഓടി വന്ന എന്നെ കണ്ട് സന്തോഷിക്കുന്നതിന് പകരം നീ ദേഷ്യപ്പെടുകയാണോ ദീപ്തി?"
ഇടർചയോടെ ശ്രീഹരി അവളോട് ചോദിച്ചു.
"എന്റെ തിരക്കി എന്റെ നാട്ടിലേക്ക് ഒരിക്കലും ഹരിയോട് വരരുതെന്ന് പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്. എന്നെ അറിയുന്ന ആളുകൾ ഉള്ള സ്ഥലത്ത് വച്ച് എനിക്ക് ഹരിയോട് പരിചയം പുതുക്കി സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. എന്നോടുള്ള നിന്റെ സമീപനം കണ്ടാൽ തന്നെ മറ്റുള്ളവർക്ക് നമ്മൾ കേവലം സുഹൃത്തുക്കൾ അല്ലെന്ന് മനസ്സിലാകും."
ദീപ്തി പറഞ്ഞു.
"മറ്റുള്ളവർ എന്ത് കരുതിയാലും നിനക്കെന്താ ദീപ്തി. നമ്മൾ വിവാഹം കഴിക്കാൻ പോകുന്നവരല്ലേ."
"അത് ഹരി മാത്രം തീരുമാനിച്ച മതിയോ?"
ദീപ്തിയുടെ ചോദ്യം കേട്ട് ഹരി ഒന്ന് ഞെട്ടി.
"ദീപ്തി... നീയെന്താ ഇപ്പോ ഇങ്ങനെയൊക്കെ പറയുന്നത്. എന്താ നിന്റെ ഉദ്ദേശം. നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി വന്നപ്പോ മുതൽ നിന്റെ മാറ്റം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്താ നിനക്കിപ്പോ എന്നെ വേണ്ടെന്ന് ഉണ്ടോ?"
ശ്രീഹരി ദേഷ്യം കൊണ്ട് വിറച്ചു.
"ഞാൻ പറയുന്നത് ഹരി സമാധാനത്തോടെ കേൾക്കണം. നമുക്കൊരിക്കലും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല ഹരി. എന്റെ മോൾക്ക് ഞാൻ ഹരിയെ കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല. അവൾക്ക് ഇഷ്ടം ഞാൻ രവിയേട്ടനെ കല്യാണം കഴിക്കുന്നതാണ്. വീട്ടുകാർക്കും അതാ താല്പര്യം. അവർ ഞങ്ങൾ തമ്മിലുള്ള കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാ."
ദീപ്തിയുടെ വാക്കുകൾ കേട്ട് ശ്രീഹരി ഞെട്ടലോടെ നിന്നു.
"എന്നിട്ട് നീ സമ്മതിച്ചോ? എന്നെ മറന്ന് രവിയെ കല്യാണം കഴിക്കാൻ നിനക്ക് പറ്റുമോ ദീപ്തി."
"ഹരിയേ എനിക്ക് മറ്റാരേക്കാളും ഇഷ്ടമാണ്. പക്ഷേ നൊന്ത് പെറ്റ മകളുടെ ഇഷ്ടത്തിന് അപ്പുറം എനിക്ക് മറ്റൊന്നിനും പ്രാധാന്യം കൊടുക്കാൻ കഴിയില്ല ഹരി.
ഹരിയെ കല്യാണം കഴിക്കണമെങ്കി എനിക്കെന്റെ വീട്ടുകാരെ വെറുപ്പിക്കേണ്ടി വരും. അത് എന്നെ കൊണ്ട് പറ്റില്ല. അതുകൊണ്ട് എന്റെ മോൾക്ക് വേണ്ടി രവിയേട്ടനെ വിവാഹം കഴിക്കാൻ ഞാൻ സമ്മതം മൂളി. അടുത്ത മാസം 10 ന് ഞങ്ങളുടെ വിവാഹമാണ്."
"ഓഹ്... അപ്പോൾ എല്ലാം നേരത്തെ തീരുമാനിച്ചു കഴിഞ്ഞല്ലേ. നിന്നേം കാത്തിരുന്ന ഞാൻ വെറും വിഡ്ഢി. കൊള്ളാം ദീപ്തി എന്നെ പറ്റി എല്ലാം അറിയുന്ന നീ എന്നോട് ഇങ്ങനെ തന്നെ ചെയ്യണം."
ശ്രീഹരിക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
"ഹരി ദയവ് ചെയ്ത് എന്നെ കുറ്റപ്പെടുത്തരുത്. എന്റെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്ക്.
എനിക്ക് എന്റെ മോളെക്കാൾ വലുതല്ല ഒന്നും. ഹരിയുടെ വീട്ടുകാർക്ക് ഒരു കുട്ടിയുള്ള എന്നെ ഹരി കല്യാണം കഴിക്കുന്നതിൽ എന്തായാലും ഇഷ്ടക്കേട് ഉണ്ടാകും. ഇല്ലെന്ന് ഹരിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ?"
ദീപ്തി ചോദിച്ചു.
"ഞാൻ തർക്കിക്കുന്നില്ല ദീപ്തി. എന്റെ വീട്ടുകാർക്ക് ഇഷ്ടക്കേട് ഉണ്ടെങ്കിലും അതൊന്നും അവർ നിന്നോട് കാണിക്കില്ല. പിന്നെ നിനക്ക് എന്തിനും സപ്പോർട് ആയിട്ട് ഞാൻ കൂടെ ഉള്ളപ്പോ ആരെ പേടിക്കാനാണ്."
"അതൊക്കെ ശരിയായിരിക്കും ഹരി. നീ എനിക്ക് സപ്പോർട് ആയിട്ട് ഉണ്ടാകുമെന്ന് എനിക്കറിയാം. പക്ഷേ ഒരു കുഞ്ഞുള്ള എനിക്ക് എന്റെ വീട്ടുകാരെ വെറുപ്പിച്ച് നിന്റൊപ്പം ജീവിക്കുന്നത് ഭാവിയിൽ ബുദ്ധിമുട്ട് തന്നെയായിരിക്കും ഹരി.
കാരണം നാളെ എനിക്കോ എന്റെ മോൾക്കോ ഒരു വയ്യായ്ക വന്നാൽ എനിക്ക് നിന്റെ വീട്ടുകാരെ അല്ലേ ആശ്രയിക്കേണ്ടി വരുക. നിന്റെ വീട്ടുകാരുമായി രക്ത ബന്ധമില്ലാത്ത എന്റെ കുഞ്ഞിനെ നോക്കാൻ അവർക്കും ബുദ്ധിമുട്ട് ആയിരിക്കില്ലേ.
എനിക്ക് നിന്നിൽ കുഞ്ഞ് ഉണ്ടാകുമ്പോഴും എന്റെ മോൾ തഴയപ്പെടില്ലേ. അതൊന്നും അവൾക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്റെ മോളെ കരയിപ്പിക്കാൻ എന്നെ കൊണ്ട് കഴിയില്ല ഹരി. എന്നോട് ക്ഷമിക്കണം."
ദീപ്തി അവന് മുന്നിൽ കൈകൾ കൂപ്പി.
"ഇതൊന്നും എന്റെ കൂടെ കിടക്കുമ്പോ നീ ഓർത്തില്ലേ." ശ്രീഹരി ദേഷ്യപ്പെട്ടു.
"ഹരി... പ്ലീസ്... ഇത്രയും ചീപ്പായിട്ട് സംസാരിക്കരുത്."
"നിനക്ക് എന്തും കാണിക്കാം. ഞാൻ അതൊന്നും പറയാൻ പാടില്ലല്ലേ. നീ തന്നെ അല്ലേ അന്ന് എല്ലാത്തിനും മുൻകൈ എടുത്ത് ഒക്കെ ചെയ്തത്. മീര പോയ ശേഷം ഏകദേശം ഒരു വർഷം വരെ നമ്മൾ ഭാര്യാ ഭർത്താക്കന്മാരെ പോലെയല്ലേ ജീവിച്ചത്. അന്നൊന്നും എന്തെ ഈ മോളെ കുറിച്ച് നീ ഓർത്തില്ല. നിനക്ക് വലുത് നിന്റെ സുഖങ്ങൾ ആയിരുന്നു."
ശ്രീഹരി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.
"ഹരീ... ഇങ്ങനെയൊന്നും എന്നോട് പറയരുത്. എന്റെ മോൾക്ക് ഞാൻ നിന്നെ വിവാഹം കഴിക്കുന്നത് ഇഷ്ടപ്പെടില്ലെന്ന് അന്നെനിക്ക് അറിയില്ലായിരുന്നല്ലോ. അവൾ ഇങ്ങനെ എതിർക്കുമെന്നും ഞാൻ രവിയേട്ടനെ മാത്രേ വിവാഹം കഴിക്കാവു എന്ന് മോൾ നിർബന്ധം പിടിക്കുമെന്നും കരുതിയില്ല.
അതുകൊണ്ടല്ലേ എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. നാളെ എനിക്കോ മോൾക്കോ ഒരാവശ്യം വന്നാൽ ചിലപ്പോ ഹരിക്ക് എല്ലാം കൂടി ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. അപ്പോ എനിക്കെന്റെ വീട്ടുകാരെ ആശ്രയിക്കേണ്ടി വരും. അവരെ പിണക്കി നിന്റെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ എനിക്ക് പിന്നെ ഇങ്ങോട്ടൊരു വരവ് ഉണ്ടാവില്ലല്ലോ.
അതൊക്കെ ഓർത്തപ്പോ ഞാൻ കുറച്ചു വിഷമിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഹരി നമുക്കിടയിൽ സംഭവിച്ചതെല്ലാം മറന്ന് നല്ലൊരു കുട്ടിയെ കല്യാണം കഴിച്ച് ജീവിക്കണം."
ദീപ്തിയുടെ വാക്കുകൾ കേട്ട് ശ്രീഹരിക്ക് തളർച്ച തോന്നി. ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ കണ്ണുകൾ നീറിപ്പുകഞ്ഞു.
"നിനക്ക് വേറെ കെട്ടണമെങ്കി കെട്ടിക്കോ... രണ്ടോ മൂന്നോ നാലോ... ഒക്കെ... എന്റെ ജീവിതത്തിൽ ഞാൻ 3 പെണ്ണുങ്ങളെ സ്നേഹിച്ചു. ആദ്യത്തെ പെണ്ണിനെ എന്റെ പിടിപ്പുക്കേട് കൊണ്ട് നഷ്ടപ്പെട്ടു. രണ്ടാമത്തെ പെണ്ണ് വഞ്ചകി ആണെന്ന് അറിഞ്ഞതോടെ വെറുത്തു ഉപേക്ഷിച്ചു.
മൂന്നാമത്തേത് ആയിരുന്നു നീ. നീയെങ്കിലും എന്നെ ഉപേക്ഷിക്കില്ല ആത്മാർത്ഥമായി സ്നേഹിക്കുമെന്ന് ഞാൻ കരുതി. പക്ഷേ നീയും മീരയെ പോലെ സ്വാർത്ഥയായിരുന്നു. പക്ഷേ മീര നിന്നെക്കാൾ ഭേദമായിരുന്നു. അവൾ എന്നെ സ്വന്തമാക്കാൻ വേണ്ടിയാ ഓരോന്ന് ചെയ്ത് കൂട്ടിയത്.
നീ പക്ഷേ എന്നോട് സ്നേഹം കാണിച്ചു നൈസ് ആയിട്ട് തേച്ചു പോയി. പൊയ്ക്കോ... നിന്റെ ഇഷ്ടം പോലെ ആരയാന്ന് വച്ചാ കെട്ടിക്കോ. പക്ഷേ ഇനി ശ്രീഹരിയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാവില്ല.. ഞാൻ ആദ്യമായും അവസാനമായും അറിഞ്ഞ പെണ്ണ് നീ മാത്രമാണ്.
ഇനി ഒരു പെണ്ണിനേം എനിക്ക് അറിയണ്ട. ഒറ്റക്കും ഈ ലോകത്ത് ജീവിക്കാൻ കഴിയും. നീ ഒരു കാര്യം ഓർത്ത് വച്ചോ ദീപ്തി ആരുടെ കൂടെ ജീവിച്ചാലും നിനക്കൊരിക്കലും സമാധാനം കിട്ടില്ല. എന്നെ ചതിച്ച് എന്റെ ജീവിതം തകർത്തിട്ട നീ മറ്റൊരു ജീവിതം ജീവിക്കാൻ തയ്യാറാകുന്നത്."
ശ്രീഹരി ശപിക്കും പോലെ പറഞ്ഞു.
"എന്തിനാ ഹരി എന്നെ ശപിക്കുന്നത്. ഒന്നും മനഃപൂർവം അല്ലല്ലോ. എന്റെ അവസ്ഥ ഇങ്ങനെയായി പോയത് കൊണ്ടല്ലേ."
ദീപ്തി കരച്ചിലടക്കി അവനെ നോക്കി.
"കൂടുതൽ ന്യായീകരിക്കണമെന്നില്ല ദീപ്തി. നിനക്ക് പറയാനുള്ളത് കഴിഞ്ഞെങ്കിൽ പോകാൻ നോക്ക്. ഇനി നിന്നെ അന്വേഷിച്ചു ഞാൻ ഇങ്ങോട്ട് വരില്ല. അതോർത്തു നീ പേടിക്കണ്ട."
ശ്രീഹരി അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു.
"ഹരി... ഞാൻ..." ദീപ്തിക്ക് ഇനിയും എന്തൊക്കെയോ കൂടി പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അവൻ മുഖം തിരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ പറയാൻ വന്നത് പാതിയിൽ നിർത്തി അവൾ കുറച്ചു സമയം അവനെ നോക്കി നിന്നു.
ശ്രീഹരി തന്നെ നോക്കുന്നില്ലെന്ന് കണ്ടതും ദീപ്തി നിരാശയോടെ മുഖം താഴ്ത്തി.
"ഞാൻ പോകുവാ ഹരി... ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ."
അത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു.
ശ്രീഹരി നിറ കണ്ണുകളോടെ ദീപ്തി നടന്ന് മറയുന്നത് നോക്കി നിന്നു. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയാണ് അവൾ അവിടുന്ന് പോയത്.
തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് ശ്രീഹരിക്ക് തോന്നി. ആ സമയം അവന്റെ മനസ്സിലേക്ക് വേണിയുടെ മുഖം കടന്ന് വന്നു.
ഒരു തെറ്റിദ്ധാരണയുടെ പേരിൽ താൻ നഷ്ടപ്പെടുത്തിയത് വിലപ്പെട്ട മാണിക്യമായിരുന്നുവെന്ന് നിരാശയോടെ അവനോർത്തു.
ശ്രീഹരിയെ പോലെ കിഷോറും വേണിയെ സ്വന്തമാക്കാൻ കഴിയാത്തതോർത്ത് നിരാശപ്പെടുന്നുണ്ടായിരുന്നു.
അവളുടെ നിശ്ചയം മാധവുമായി കഴിഞ്ഞെന്ന് അറിഞ്ഞപ്പോ മുതൽ പലവിധ ചിന്തകൾ കിഷോറിന്റെ മനസ്സിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു.
താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവൾ മറ്റാർക്കെങ്കിലും സ്വന്തമാകുന്നതിനെ കുറിച്ച് അവന് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
അടുത്ത പാർട്ടിൽ കഥ തീരുവാണേ.... പുതിയ കഥ 'സിന്ദൂരം' വായിച്ചു അഭിപ്രായം പറയാൻ മറക്കരുത്.
കാത്തിരിക്കൂ...
• 25 shares