#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _97 ✍️ രചന - ജിഫ്ന നിസാർ 💥 തികച്ചും ആളൊഴിഞ്ഞ ആ സ്ഥലത്തെക്ക് കാറോടിച്ചു കയറ്റുമ്പോൾ കാശിയുടെ ഹൃദയമൊന്നു പിടഞ്ഞത് കൂടെ ഉള്ളവളെ ഓർത്ത് കൊണ്ടാണ്. എങ്കിലും അവനിൽ വല്ലാത്തൊരു ഊർജ്ജമുണ്ടായിരുന്നു. ജയിക്കാനുള്ളതെല്ലാം ചെയ്ത് കഴിഞ്ഞിട്ടാണ് അങ്ങോട്ട് വന്നിരിക്കുന്നതെന്നുള്ള ഊർജ്ജം. കാർത്തു അവനെ തന്നെ നോക്കിയിരിപ്പാണപ്പോഴും. "ഇങ്ങോട്ടാണ് എത്താൻ പറഞ്ഞത്.." കാർത്തുവിനോടെന്ന പോലെ പറഞ്ഞു കൊണ്ടവൻ കാർ ഓഫ് ചെയ്തു. ഫോൺ എടുത്തു പോക്കറ്റിലിട്ടു. "ഇറങ്ങിക്കോ..." അവളെ നോക്കുമ്പോൾ അവനും വല്ലാത്തൊരു വേദനയുണ്ട്. താൻ കാരണമാണ് അവൾക്കീ വേദനയൊക്കെയും അനുഭവിക്കേണ്ടി വന്നതെന്ന ചിന്ത.. അതവനെ വല്ലാതെ നോവിക്കുന്നുണ്ട്. ഇതിനൊന്നും വയ്യാഞ്ഞിട്ട് തന്നെയാണ് ഉള്ള് മുഴുവനും അവളോടുള്ള സ്നേഹം നിറഞ്ഞിട്ടും അതടക്കി പിടിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ തുനിഞ്ഞത്.അവളോടങ്ങനെ ചെയ്യാൻ പറഞ്ഞത്.. നിർബന്ധിച്ചത്.. പക്ഷേ.. അവനൊരു നെടു വീർപ്പോടെ സീറ്റ് ബെൽറ്റ് ഊരി മാറ്റി കൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി. കാർത്തു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പോലും പ്രതീക്ഷിക്കാതെ ആ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മുടവേ.. അവൻ പിന്നെയും തകർന്നു.. തളർന്നു. "ഇപ്പൊ ലേശം പേടിയൊക്കെ തോന്നുന്നുണ്ട്.. അല്ലേ.." അവനൊരു ചിരിയോടെ ചോദിച്ചു. ഇല്ലെന്ന് തന്നെ കാർത്തു തലയാട്ടി കാണിച്ചു. "ഒന്നുമില്ല. ഒന്നും ഉണ്ടാവാൻ ഞാൻ സമ്മതിച്ചു കൊടുക്കില്ല.. നീ എന്നോട് പറഞ്ഞത് പോലെ തന്നെ.. എനിക്കും ഈ കുഞ്ഞാറ്റ കിളിയെ സ്നേഹിച്ചു മതിയായില്ല ല്ലോ.." അവന്റെ ചിരി മാഞ്ഞു. അതോടെ കാർത്തു അവനെ വിട്ട് മാറി. "അച്ഛൻ ഇവിടുണ്ടാവോ.." കാർത്തു മുമ്പിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "ഇല്ല.. അശോകേട്ടനെ അവർ മറ്റൊരിടത്തെക്കാണ് മാറ്റിയിരുന്നത്.. പക്ഷേ ആളിപ്പോ സേഫ് ആണ്.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. അവന്റെ ആളുകൾ കണ്ട് പിടിച്ചു.. അവനിപ്പോ അശോകേട്ടന്റെ കൂടെ ഉണ്ടെന്ന് എനിക്ക് വിളിച്ചു പറഞ്ഞു.." പോരും വഴി അവന് ഇട തടവിലാതെ വന്ന് കൊണ്ടിരുന്ന ഫോൺ കോളുകൾ.. അതവളും ഓർക്കുന്നുണ്ട്. അച്ഛൻ സേഫ് ആണെന്ന് കേട്ടതും അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ.. അത് അച്ഛന് ഇനി ഏറ്റുവാങ്ങേണ്ടി വരില്ലല്ലോ എന്നുള്ള ആശ്വാസം. "പിന്നെയും എന്തിനാ.. നമ്മളെ ഇങ്ങോട്ട് വിളിച്ചത്.." കാർത്തു ആശങ്കയോടെ ചോദിച്ചു. "അതിപ്പോ.. നീ ഇറങ്ങിക്കേ.. ഞാൻ പറഞ്ഞു തരാം.." വീണ്ടുമവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയതും കാശി അൽപ്പം ധൃതിയിൽ പറഞ്ഞു. അതോടെ അവനൊപ്പം തന്നെ അവളും പുറത്തേക്കിറങ്ങി. ആ പകൽ വെളിച്ചത്തിൽ പോലും അങ്ങേയറ്റം ഭയപ്പെടുത്തുന്ന അന്തരീഷം. കാർത്തു കാശിയുടെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടവനോട് ചേർന്ന് നിന്നു. ഫോണിൽ കൂടി കിട്ടുന്ന നിർദേശങ്ങൾ.. കാർത്തുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് ഓരോ നോട്ടത്തിലും ചുവടിലും വല്ലാത്ത ശ്രദ്ധയോടെയാണ് അവനകത്തേക്ക് കയറിയത്. പുറമെ നിന്നും കാണുന്നതിനേക്കാൾ ഭീകരതയുണ്ട് ആ അകത്തളങ്ങൾക്. ഇരുമ്പിന്റെ വലിയ വാതിലും നിഗൂഢമായ ഇടുങ്ങിയ ഇടനാഴികളുമായി അതങ്ങനെ നീണ്ടു കിടപ്പാണ്. കാർത്തു അങ്ങനെ ഉള്ളയിടങ്ങളൊക്കെ സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ അവൾക്കൊപ്പമുള്ളവന് ആദ്യമായി കാണുകയാണ് എന്നുള്ള ഭാവമൊന്നുമില്ല. അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ടാണവൻ മുന്നോട്ട് പോകുന്നത്. ഒരു കൈ കൊണ്ട് കാർത്തുവിനെ നെഞ്ചിൽ അടക്കി പിടിച്ചിട്ടുണ്ട്.. ഇടം വലം തുടിക്കുന്ന അവന്റെ മിഴികൾ.. ഏത് നിമിഷവും മുന്നിൽ അവതരിക്കുന്ന ശത്രുവിനെയാണ് തിരയുന്നത്.. വളഞ്ഞു തിരിയുന്ന ഇടനാഴി കഴിഞ്ഞു അവരോരു ഹാളിൽ എത്തി ചേർന്നു. അതോടെ കാശിയുടെ ചെവിയോട് ചേർത്ത് വെച്ച ഫോൺ കാട്ടാവുകയും ചെയ്തു. ഹാളിൽ നിന്നും കയറാവുന്ന മൂന്ന് വാതിലുകൾ.. ഒരു കസേര ഒഴികെ വേറൊന്നും അവിടെയില്ല. ഒരു നിമിഷം കാശിയുടെ കണ്ണുകൾ ചുറ്റും ഓടി നടന്നു. ഫോണിലെക്കൊന്ന് കൂടി നോക്കി അതിലെന്തോക്കെയോ ചെയ്ത് കൊണ്ടവൻ തിരികെ പോക്കലിട്ടു. ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞു പോയി. ഹൃദയമിടിപ്പ് പോലും കേൾക്കാൻ കഴിയുന്ന നിശബ്ദതയാണവിടം മുഴുവനും. പെട്ടന്നവരെ ഞെട്ടിച്ചു കൊണ്ട് അടഞ്ഞു കിടക്കുന്നതിൽ ഒരു വാതിൽ തുറന്നു. അവർക്ക് മുന്നിലേക്ക് വല്ലാത്തൊരു ചിരിയോടെ... നോട്ടത്തോടെ മഹേഷ്‌ വന്നു നിൽകുമ്പോൾ അവനെ തന്നെ അവിടെ പ്രതീക്ഷിക്കുന്നത് പോലെ കാശിയും ഒരു പുച്ഛചിരിയോടെ അവനെ നോക്കി. ഏറെക്കുറെ അവനെ തന്നെ ശത്രു സ്ഥാനത്തേക്ക് സങ്കൽപ്പിച്ചത് കൊണ്ട് കാർത്തുവിനും വലിയ അമ്പരപ്പൊന്നുമില്ല. "എന്നെയിവിടെ ഒട്ടും പ്രതീക്ഷിചില്ലെന്ന് തോന്നുന്നു കാശിനാഥനും മിസ്സിസ്സും.." ഒരാക്കി ചിരിയോടെ മഹേഷ്‌ അവർക്ക് മുന്നിൽ ചെന്ന് നിന്നു. "അത് നിന്റെ വെറും തോന്നലാ മഹേഷേ.. നിന്നെ.. നിന്നെ മാത്രം പ്രതീക്ഷിച്ചു കൊണ്ടാ ഞാനും എന്റെ ഭാര്യയും ഇങ്ങോട്ട് വന്നത്..." അവനെക്കാൾ മനോഹരമായ ചിരിയോടെ കാശി പറഞ്ഞു. "ഗുഡ്.. വെരി ഗുഡ്.. അല്ലേലും അമ്പലപറമ്പിൽ അശോകന്റെ ചാവേർ.. കാശി നാഥന് വരാനിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി കാണാൻ ഒരു പ്രതേക കഴിവാണ്.. അതെനിക്കറിയാം.. നന്നായി അറിയാം.." അവർക്ക് ചുറ്റും നടന്നു കൊണ്ടൊരു വഷളൻ ചിരിയോടെ അവന്റെ നോട്ടം കാർത്തുവിൽ എത്തി നിന്നതും കാശി അവന് മുന്നിലേക്കൊരു തടസ്സമായി നിന്നതും മഹേഷിന്റെ ചിരി ഉച്ചത്തിലായി. കാശ്ശികപ്പോഴും ഭാവഭേദം ഒന്നുമില്ല. പക്ഷേ കാർത്തുവിന്റെ നെഞ്ചിടിപ്പേറി. അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി. "നീ വിളിച്ച കാര്യം പറയ്യ് മഹേഷേ.. എനിക്ക് പോയിട്ട് വേറെയും പണിയുള്ളതാ.." കാശി അവനെ തീർത്തും നിസ്സാരമാക്കിയെന്നത് പോലെയാണ് സംസാരിക്കാൻ ശ്രമിച്ചത്. "ഓഓഓഓ...നീ വല്ല്യ തിരക്കുള്ളവൻ ആണെന്ന് എനിക്കാറിയാടാ.." "പറഞ്ഞു വരുമ്പോ എല്ലാം നിനക്കറിയാലോ മഹേഷേ ഇപ്പൊ.." കാശ്ശിയൊരു ചിരിയോടെ അവനെ നോക്കി. മഹേഷിന്റെ പൊട്ടി ചിരി വീണ്ടുമാ അകത്തു മുഴങ്ങി. 'ചിരിക്ക്.. ഒരുപക്ഷെ ഇനിയുമിങ്ങനെ ചിരിക്കാൻ നിനക്ക് പറ്റിയിലിലോ.. " കാശിയാ ചിരിയേ തീർത്തും പുച്ഛിച്ചു തള്ളി.. "ഞാൻ ചിരിക്കും കാശിനാഥാ. ഇനിയും ചിരിക്കും.പക്ഷേ അത് കാണാൻ നീയിനി ഉണ്ടാവില്ല.." അത് പറഞ്ഞത് മുതൽ അവന്റെ മുഖത്ത് ക്രൂരത നിറഞ്ഞു. അമ്പലപറമ്പിൽ അശോകൻ.. അയാളിപ്പോ നിന്റെ കൂട്ടുകാരൻ മുരുകന്റെ കൂടെയാണ് ഉള്ളതെന്നുള്ള ധൈര്യത്തിൽ എന്റെ തവളത്തിലേക് വന്ന് കയറിയ വിഡ്ഢി... " പറഞ്ഞു കഴിഞ്ഞതും അവൻ വീണ്ടും ചിരിച്ചു. കാശിയുടെ ഹൃദയമൊന്നു പിടിച്ചു. കണക്ക് കൂട്ടൽ തെറ്റി പോയി എന്നൊരു വെപ്രാളം ഉള്ളിൽ നിറഞ്ഞിട്ടും അവനത് പുറമെ കാണിച്ചില്ല. "നീ മനസ്സിൽ കാണുമ്പോൾ ഞാനത് മാനത്തു കാണും കാശിനാഥ.." മഹേഷ്‌ കുറച്ചു കൂടി കാശിയുടെ അരികിലേക്ക് നിന്നു. കൂട്ടുകാരെ വിട്ട് അശോകനെ രക്ഷപ്പെടുത്തി ഇങ്ങോട്ട് വന്നിട്ട് ഹിറോ കളിക്കാൻ വരുമ്പോ എതിരെ ഉള്ളത് മഹേഷ്‌ നമ്പ്യാർ ആണെന്ന് നീ മറക്കാനെ പാടില്ലായിരുന്നു.. " പറഞ്ഞു കൊണ്ടിരിക്കെ തന്നെ അവന്റെ വന്യമായ നോട്ടം കാർത്തുവിലേക്ക് നീണ്ടു പിന്നെയും.. കാശി ശ്വാസം പിടിച്ചു നിന്ന് പോയി. മുരുകനെ വിട്ട് അശോകേട്ടനെ രക്ഷപ്പെടുത്തി.. പിന്നെ ഇവനെ പൂട്ടാൻ തന്നെയായിരുന്നു പ്ലാൻ. അത് പാളിയോ എന്നൊരു ചിന്ത അവനിൽ ശക്തമായി. വിശ്വാസമാവുന്നില്ലേ നിനക്ക്.. ഏഹ്.. " പരിഹാസത്തോടെ കാശിയെ ഒന്ന് നോക്കിയിട്ട് മഹേഷ്‌ പിന്നിലേക്ക് മാറി.. അടഞ്ഞു കിടക്കുന്ന വാതിലിൽ അവനൊന്നു തട്ടിയതും അത് തുറക്കപ്പെട്ടു.. പഴം തുണി കെട്ട് പോലെ എന്തോ ഒന്ന് അതിനുള്ളിൽ നിന്നും എടുത്തെറിഞ്ഞത് പോലെ ഹാളിൽ വന്നു പതിച്ചു. കാശിയും കാർത്തുവും ഞെട്ടലോടെ നോക്കുമ്പോൾ..അത് അശോകൻ ആണെന്ന് അവർക്ക് മനസ്സിലായി. അശോകേട്ട എന്നൊരു വിളിയോടെ അവൻ മുന്നിലേക്ക് കുതിക്കാൻ തുടങ്ങും മുന്നേ മഹേഷിന്റെ കയ്യിലൊരു തോക്ക് പ്രത്യക്ഷപ്പെട്ടു. "ഒരടി നീ അനങ്ങിയ. നിന്റെ അശോകേട്ടൻ പിന്നെ ഇല്ല.. അവനത് നിലത്ത് വീണ് കിടക്കുന്ന ആ ശരീരത്തിന് നേരെ ചൂണ്ടി.. അതിന് ജീവനുണ്ടോ എന്ന് പോലും സംശയം തോന്നും വിധമാണ് ആ കിടപ്പ്.. അത്രക്കുണ്ട് പുറമെ കാണുന്ന പരിക്കുകൾ. കൈകൾ പിന്നിലേക്ക് വളച്ചു കെട്ടിയിട്ടുണ്ട്.. കണ്ണുകൾ അടഞ്ഞു തന്നെയാണ്. രണ്ടു മൂന്നു ദിവസം കൊണ്ട് അമ്പലപറമ്പിൽ അശോകൻ പാതി ആയത് പോലെ.. അച്ഛാ.. കാർത്തു ശബ്ദമില്ലാതെ നിലവിളിച്ചു കൊണ്ട് കാശിയുടെ പുറത്ത് മുഖം ചേർത്ത് വെച്ചു. അവൾക്കാ കാഴ്ച കാണാനുള്ള ശേഷി ഇല്ലായിരുന്നു. കാശി മഹേഷിനെ നോക്കി. "നിനക്കെന്ത് വേണം മഹേഷേ..." കാശിയുടെ സ്വരം വല്ലാതെ മുറുകി.. "നിന്റെ ജീവൻ.." യാതൊരു മടിയുമില്ലാതെ മഹേഷിന്റെ ഉത്തരം. കാശിയുടെ മേലൊന്ന് വിറച്ചു. പാതി ജീവനോടെ കിടക്കുന്ന അശോകേട്ടൻ.. തന്നെ പിന്നിൽ നിന്നും വട്ടം ചുറ്റി പിടിച്ചു കരയുന്ന ജീവന്റെ പാതി. അവനൊരു നിമിഷം നിസ്സഹായനായി. അവളെയും കൊണ്ടിങ്ങോട്ട് വരാൻ പാടില്ലായിരുന്നു.. "എന്നെ മാത്രം ഇവിടെ പ്രതീക്ഷിച്ചു വരുമ്പോ നീ കുറച്ചു കൂടി ശ്രദ്ധ കാണിക്കണമായിരുന്നു കാശി നാഥാ.. ഇതിപ്പോ.. മോശമായി പോയല്ലോ." മഹേഷിന്റെ ചുറ്റും നിമിഷങ്ങൾ കൊണ്ട് ആളുകൾ നിരന്നു. "സ്വന്തം മകളെ തട്ടി കൊണ്ട് പോയ നിന്നെ അമ്പലപറമ്പിൽ അശോകൻ കൊന്ന് കളഞ്ഞു.. എതിർത്ത നീ അയാളെയും തിരികെ കുത്തി പരിക്കല്പിച്ചു.എങ്ങനുണ്ട് പുതിയ കഥ.. ഈ കഥയാണ് ഇനി ഓടാൻ ഉള്ളത്.." അതും പറഞ്ഞു കൊണ്ട് മഹേഷ്‌ വീണ്ടും ചിരിച്ചു. കൂട്ടത്തിൽ ഒരുത്തന്റെ കയ്യിൽ തോക്ക് കൊടുത്തു കൊണ്ട് മഹേഷ്‌ വീണ്ടും കാശിയുടെ അരികിലെത്തി. അവനെന്തെങ്കിലും ചെയ്യും മുന്നേ കാർത്തുവിനെ വലിച്ചു കൊണ്ടവൻ തനിക്കരികിലേക്ക് നിർത്തി. ഡാ... കാശി അലറി കൊണ്ട് മുന്നോട്ട് വന്നിട്ടവന്റെ നെഞ്ചിലൊരു ചവിട്ട് കൊടുത്തു.. പിന്നിലേക്ക് തെറിച്ചു വീണ മഹേഷ്‌ ചുവരിൽ പോയിടിച്ചു. അതേ നിമിഷം തന്നെ അവിടെയൊരു വെടിയൊച്ച കേട്ടതും കാശി വിറച്ചു പോയി. അവന്റെ നോട്ടം അശോകേട്ടന് നേരെ നീണ്ടു. "ഇനി ഒരിക്കൽ കൂടി നീ ഇത് പോലൊരു വിഡ്ഢിത്തം കാണിച്ചാ.. ഇനിയൊരു അറിയിപ്പ് ഉണ്ടാവില്ല കാശി നാഥാ.." നിലത്ത് നിന്നും എഴുന്നേറ്റു കൊണ്ട് മഹേഷിന്റെ വാക്കുകൾ. "ഇനി അങ്ങോട്ട് പ്രവർത്തിയും പറച്ചിലും എല്ലാം ഞാൻ.. എതിർക്കാൻ നീ ശ്രമിക്ക്. പക്ഷേ ദേ ഇയാളും പിന്നെ ഇവളും.. അവർ പിന്നേ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാവില്ല.." അതിനോടകം തന്നെ കാർത്തുവിന് ചുറ്റും മഹേഷിന്റെ ഗുണ്ടകൾ നിരന്നു നിന്നു. പാതി ബോധം പോയ പോലെയാണ് അവളുടെ നിൽപ്പ്. ഭയമായിരുന്നു ആ മുഖം നിറയെ.. തനിക്ക് പറ്റിയ അബദ്ധമോർത്തു കൊണ്ട് കാശിക്ക് വീണ്ടും വീണ്ടും കുറ്റബോധം തോന്നി തുടങ്ങി. "ഇനി നിന്റെ കൂട്ടുകാർ വരും എന്നാണെങ്കിൽ.. അവരൊക്കെ ഇപ്പൊ ജീവനോടെ ഉണ്ടോന്ന് പോലും എനിക്കറിയില്ല ഡാാ.. അത് പോലെന്റെ പിള്ളേർ എടുത്തിട്ട് പെരുമാറി കഴിഞ്ഞിരിക്കുന്നു..." ക്രൂരത നിറഞ്ഞൊരു ചിരിയോടെ മഹേഷ്‌ അവനു മുന്നിലെത്തി.. കൈ നീട്ടി കാശിയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ വർഷങ്ങളായി അവന്റെ ദേഷ്യവും പകയും കൂടി ഉണ്ടായിരുന്നു അതിൽ. നീ ഒന്നനങ്ങിയ.. " വീണ്ടും വീണ്ടും കാശിക്ക് നേരെ കൈ ഉയർത്തുമ്പോൾ കാര്ത്തുവിനെയും അശോകനെയും ചൂണ്ടി കൊണ്ട് മഹേഷിന്റെ ഓർമപ്പെടുത്തൽ.. വേണ്ട.. ഒന്നും ചെയ്യല്ലേ.. പ്ലീസ്.. " കാർത്തുവിന്റെ അലറി കരച്ചിൽ ആസ്വദിച്ചു കൊണ്ടാണ് മഹേഷിന്റെ താണ്ഡവം.. പ്രിയപ്പെട്ടവരുടെ ജീവനെ മുൻ നിർത്തി മഹേഷിന്റെ വില പേശൽ. ചെറു വിരൽ പോലും അനക്കാതെ അവനാ അടി മുഴുവനും ഏറ്റു വാങ്ങി. ചുണ്ടുകൾ പൊട്ടി..ദേഹത്തു നിന്നും ചോര പൊടിഞ് തുടങ്ങിയിട്ടും ബാധ കയറിയ പോലെ മഹേഷ്‌ നിന്ന് തല്ലുകയാണ്. അതിനിടയിൽ കാർത്തു ബോധം മഞ്ഞു കൊണ്ട് നിലത്തേക്ക് വീണപ്പോൾ മാത്രം കാശി മറ്റെല്ലാം മറന്നു കൊണ്ടവൾക്ക് നേരെ കുതിച്ചു. പക്ഷേ അവളെ തൊടും മുന്നേ മഹേഷ്‌ അവന്റെ നടുവിന് ചവിട്ടി വീഴ്ത്തി.. നിനക്കും നിന്റെ മുതലാളിക്കും ഇന്നത്തോടെ ഞാൻ ആയുസ്സ് വെട്ടി കുറക്കും കാശി നാഥാ.. പിന്നെ അവളെന്റെയാ.. എന്റെ മാത്രം.. " എഴുന്നേൽപ്പിച്ചു നിർത്തി കാതോരം മഹേഷിന്റെ വാക്കുകൾ കേട്ടതും കാശി തല കൊണ്ടവനെ ആഞ്ഞടിച്ചു.. ഒറ്റയടിയോടെ മഹേഷ്‌ വീണ്ടും വീണു പോയി.. അതിന്റെ കലി കൂടി ചേർത്ത് കൊണ്ടാണ് പിന്നെ അവനും അവന്റെ ഗുണ്ടകളും കാശിയുടെ മേൽ പാഞ്ഞു കയറിയത്... തുടരും.. 😁😁 ഞാൻ അപ്പഴേ പറഞ്ഞതാ അവിടൊരു പിശാച് വാ പിളർന്നു നിൽപ്പുണ്ട്.. അങ്ങോട്ട്‌ പോണ്ടാ ന്ന്. അത് കൊണ്ട് ഈ കുറ്റത്തിൽ എനിക്ക് പങ്കില്ല ന്ന് വിനീതമായി അപേക്ഷിക്കുന്നു.. നന്ദി നമസ്കാരം 😁 ഇതൊക്കെ... ഈ ടെൻഷനൊക്കെ ഞാൻ സെറ്റാക്കി തരും ട്ടാ.. വിശ്വാസം ണ്ടല്ലോ ല്ലേ 😎 റിവ്യൂ ഇട്ടിട്ട് പോണേ.. #💞 പ്രണയകഥകൾ #📔 കഥ
232 likes
33 comments 32 shares

More like this