പ്രിയപ്പെട്ടവൾ
1K views • 3 days ago
🩷 പ്രാണനിൽ പതിയായ് 🩷
Part 24
❤️..................❤️
"ആദ്യമായി... പ്രണയയുടെ സന്തോഷം അവന് പ്രധാനമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു..."
───
ബാൽകണിയിലെ ആ സംഭാഷണത്തിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു.
പക്ഷേ...
പ്രണയ പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും അഭ്യുഹിന്റെ മനസ്സിൽ നിന്ന് പോയിരുന്നില്ല.
"ഹാപ്പി ആവാൻ വേണ്ടി റീസൺ ഉണ്ടോ ?"
അത് വെറുമൊരു മറുപടി മാത്രമായിരുന്നില്ല.
അതിനുള്ളിൽ എന്തോ ഉണ്ടായിരുന്നു.
അവന് അറിയാത്ത എന്തോ.
അവസാനം...
ഇനി നേരിട്ട് സംസാരിക്കണം എന്ന് അവൻ തീരുമാനിച്ചു.
അനുമാനങ്ങളിൽ ജീവിക്കുന്നതിനേക്കാൾ സത്യം അറിയുന്നതാണ് നല്ലത്.
───
അന്ന് വൈകുന്നേരം.
പ്രണയ ഓഫീസിൽ നിന്ന് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.
സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.
Abhyuh Calling...
"Hello?"
"Busy aano?"
അഭ്യുഹ് ചോദിച്ചു.
"അല്ല."
"കുറച്ച് നേരം സംസാരിക്കാൻ പറ്റുമോ ?"
അരമണിക്കൂറിന് ശേഷം.
അവർ നഗരത്തിലെ ഒരു ശാന്തമായ പാർക്കിൽ കണ്ടുമുട്ടി.
സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന സമയം.
ചുറ്റും അധികം ആളുകളില്ല.
കുറച്ച് നിമിഷങ്ങൾ രണ്ടാളും ഒന്നും പറഞ്ഞില്ല.
സാധാരണ പോലെ സംസാരിക്കാനും രണ്ടുപേർക്കും കഴിഞ്ഞില്ല.
കാരണം...
ഇന്നത്തെ വിഷയം അത്ര സാധാരണമല്ലായിരുന്നു.
അവസാനം അഭ്യുഹ് തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.
"ആ ദിവസത്തെ കാര്യം..."
പ്രണയ അവനെ നോക്കി.
"മാര്യേജ് പ്രൊപോസൽ ?"
"മ്മ്."
അവൻ കുറച്ച് നിമിഷങ്ങൾ ആലോചിച്ചു.
ശേഷം ശാന്തമായി പറഞ്ഞു.
" നിനക്ക് ഈ മാര്യേജ് വേണ്ടെന്ന് ഉണ്ടേൽ ഞാൻ ഫോഴ്സ് ചെയ്യില്ല "
ആ വാക്കുകൾ കേട്ടതും പ്രണയ ഞെട്ടി.
അവൾ അവനെ തന്നെ നോക്കി നിന്നു.
കാരണം...
അവൾ കരുതിയത് മറ്റൊന്നായിരുന്നു.
അഭ്യുഹ് ഈ പ്രൊപോസലിൽ ഹാപ്പി ആയിരിക്കുമെന്ന്.
കുടുംബങ്ങളുടെ ആഗ്രഹം പോലെ മുന്നോട്ട് പോകാൻ തയ്യാറായിരിക്കുമെന്ന്.
പക്ഷേ...
അവൻ ആദ്യം പറഞ്ഞത് അവളുടെ ഇഷ്ടത്തെക്കുറിച്ചായിരുന്നു.
"എന്താ?"
അഭ്യുഹ് ചോദിച്ചു.
"നീ ഇങ്ങനെ നോക്കുന്നത്?"
പ്രണയ ചെറിയൊരു ചിരി ചിരിച്ചു.
"ഒന്നുമില്ല."
പക്ഷേ...
അവളുടെ മനസ്സിൽ എന്തോ ഉരുകുകയായിരുന്നു.
"ഞാൻ സീരിയസ് ആണ്."
അഭ്യുഹ് വീണ്ടും പറഞ്ഞു.
"നിനക്ക് ഈ വിവാഹം വേണ്ടെങ്കിൽ..."
"ആരും നിന്നെ നിർബന്ധിക്കില്ല."
ആ നിമിഷം...
അവൾക്ക് അഞ്ചു വർഷം മുമ്പത്തെ പ്രണയയെ ഓർമ്മ വന്നു.
അവനെ സ്നേഹിച്ചിരുന്ന പെൺകുട്ടിയെ.
അവനെ നഷ്ടപ്പെടുമോ എന്ന് പേടിച്ചിരുന്ന പെൺകുട്ടിയെ.
"ഞാനും..."
അവൾ പതിയെ പറഞ്ഞു.
"ഒരിക്കലും ഫോഴ്സ്ഡ് മാര്യേജ് ചെയ്യില്ല ."
അഭ്യുഹ് തലകുലുക്കി.
"ഞാനും."
രണ്ടുപേരും പരസ്പരം നോക്കി.
ആദ്യമായി...
അവരുടെ ഇടയിൽ ഒരു തുറന്ന സത്യസന്ധത ഉണ്ടായിരുന്നു.
ആരും ആരെയും സമ്മർദ്ദപ്പെടുത്തുന്നില്ല.
ആരും ആരെയും നിർബന്ധിക്കുന്നില്ല.
"സത്യത്തിൽ..."
പ്രണയ പതിയെ തുടങ്ങി.
"ഈ തീരുമാനം എടുക്കുന്നത് അത്ര എളുപ്പമല്ല."
"അറിയാം."
അഭ്യുഹ് പറഞ്ഞു.
"ജീവിതകാലം മുഴുവൻ ബാധിക്കുന്ന കാര്യമല്ലേ."
"അതെ."
അവൾ തലകുലുക്കി.
"അതുകൊണ്ടാണ് എനിക്ക് ഭയം."
അഭ്യുഹ് അവളെ നോക്കി.
"നിനക്ക് എന്തിനാണ് ഇത്ര ഭയം?"
എന്ന് ചോദിക്കണമെന്ന് തോന്നി.
പക്ഷേ...
അവൻ ചോദിച്ചില്ല.
അവൾ പറയാൻ തയ്യാറാകുമ്പോൾ പറയട്ടെ എന്ന് തീരുമാനിച്ചു.
കുറച്ച് സമയത്തിന് ശേഷം അവർ പാർക്കിലൂടെ പതിയെ നടന്നു.
സംസാരം വീണ്ടും സാധാരണ കാര്യങ്ങളിലേക്ക് മാറി.
ഓഫീസ്.
പ്രോജക്ടുകൾ.
ഫ്യൂച്ചർ പ്ലാനുകൾ.
പക്ഷേ...
ഇത്തവണ അന്തരീക്ഷം മുമ്പത്തേക്കാൾ ലളിതമായിരുന്നു.
കാരണം...
ഇന്ന് അവർ ഒരു കാര്യം മനസ്സിലാക്കിയിരുന്നു.
പരസ്പരം ബഹുമാനിക്കാൻ കഴിയുന്ന രണ്ട് ആളുകളാണ് അവർ.
ആ ബഹുമാനം വർഷങ്ങൾ കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല.
മറിച്ച്...
കൂടുകയാണ് ചെയ്തിരിക്കുന്നത്.
വൈകുന്നേരം പിരിയാൻ നേരം.
"Take care."
അഭ്യുഹ് പറഞ്ഞു.
"നീയും."
പ്രണയ ചിരിച്ചു.
അവർ രണ്ട് വഴികളിലേക്ക് നടന്നു.
പക്ഷേ...
ഇന്ന് ആദ്യമായി അവരുടെ മനസ്സിലെ ഭാരം കുറച്ച് കുറഞ്ഞിരുന്നു.
പ്രണയയുടെ മനസ്സിൽ ഒരു ചിന്ത.
"അവൻ എന്റെ തീരുമാനത്തെ ഇത്ര ബഹുമാനിക്കുന്നുണ്ടോ?"
അഭ്യുഹിന്റെ മനസ്സിൽ മറ്റൊരു ചിന്ത.
"അവൾ സന്തോഷമായിരിക്കണം..."
പരസ്പരമുള്ള ബഹുമാനവും കരുതലും മുമ്പത്തേക്കാൾ അവർക്കിടയിൽ ശക്തമായിരുന്നു.
അത് അവർ രണ്ടുപേരും തിരിച്ചറിയാതെ തന്നെ...
അവരെ പതിയെ ഒരേ വഴിയിലേക്ക് നയിക്കുകയായിരുന്നു...
❤️..................❤️
"Looks like we're getting married..."
അഭ്യുഹിന്റെ മെസ്സേജ് സ്ക്രീനിൽ തെളിഞ്ഞു.
പ്രണയ കുറച്ച് നിമിഷങ്ങൾ അതിലേക്ക് നോക്കി നിന്നു.
ഹൃദയത്തിൽ എന്തോ വിചിത്രമായൊരു വികാരം നിറയുന്നുണ്ടായിരുന്നു.
അവൾ ഒരുപാട് വർഷങ്ങളായി സ്നേഹിച്ച മനുഷ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നത്.
പക്ഷേ...
അവൻ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ കിടക്കുകയായിരുന്നു.
അവൾ പതിയെ ടൈപ്പ് ചെയ്തു.
"Looks like it."
Send.
───
മേനോൻ ഹൗസിൽ.
അതേ സമയം അഭ്യുഹ് ഫോണിലേക്ക് നോക്കി നിൽക്കുകയായിരുന്നു.
പ്രണയയുടെ മറുപടി വന്നതും അവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
അവന് വിവാഹത്തെക്കുറിച്ച് ടെൻഷൻ ഉണ്ടായിരുന്നില്ല.
കാരണം...
അത് പ്രണയയായിരുന്നു.
മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ഇത്ര എളുപ്പത്തിൽ സമ്മതിക്കുമായിരുന്നില്ല.
പക്ഷേ അതിന്റെ കാരണം എന്താണെന്ന് അവന് ഇപ്പോഴും വ്യക്തമായിരുന്നില്ല.
അടുത്ത ദിവസങ്ങൾ രണ്ട് കുടുംബങ്ങൾക്കും ആഘോഷത്തിന്റെ ദിവസങ്ങളായിരുന്നു.
വിവാഹത്തിന് മുന്നോടിയായി നിശ്ചയം നടത്താൻ തീരുമാനമായി.
ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം സന്തോഷത്തിലായിരുന്നു.
പക്ഷേ...
പ്രണയയും അഭ്യുഹും മാത്രം അവരുടെ സ്വന്തം ചിന്തകളിൽ ആയിരുന്നു.
ഒരു വൈകുന്നേരം.
ദിയയും നന്ദനയും പ്രണയയുടെ മുറിയിൽ ഇരിക്കുകയായിരുന്നു.
"അപ്പോൾ മാഡം കല്യാണം കഴിക്കാൻ പോകുന്നു."
ദിയ പറഞ്ഞു.
"അത് കേൾക്കുമ്പോൾ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല."
നന്ദന ചിരിച്ചു.
പ്രണയയും ചിരിച്ചു.
പക്ഷേ അവളുടെ കണ്ണുകളിലെ സംശയം രണ്ടുപേരും ശ്രദ്ധിച്ചു.
"നീ ഹാപ്പി അല്ലേ?"
ദിയ ചോദിച്ചു.
പ്രണയ കുറച്ച് നിമിഷം നിശബ്ദയായി.
ശേഷം പതിയെ പറഞ്ഞു.
"ഹാപ്പിയാണ്..."
"പക്ഷേ?"
നന്ദന ചോദിച്ചു.
"അവൻ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല."
മുറിയിൽ നിശബ്ദത നിറഞ്ഞു.
കാരണം...
ആ ഭയം ന്യായമായിരുന്നു.
"പ്രണയ..."
ദിയ അവളുടെ കൈ പിടിച്ചു.
"ഒരു കാര്യം പറയട്ടെ?"
"മ്മ്."
"അവൻ നിന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല....പക്ഷേ...നിന്നെക്കുറിച്ച് അവന് കരുതൽ ഉണ്ട് എന്ന് എനിക്ക് ഉറപ്പാണ്."
പ്രണയ ഒന്നും പറഞ്ഞില്ല.
അവളുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് പോയി.
ട്രെക്കിങ്ങ്.
അവന്റെ മെസ്സേജുകൾ.
അവളുടെ കണ്ണീർ കണ്ടപ്പോൾ അവന്റെ വിഷമം.
അവളെ നഷ്ടപ്പെടുമോ എന്ന ഭയം.
എല്ലാം.
───
മറുവശത്ത്...
അഭ്യുഹിന്റെ അടുത്ത് രാഘവും ദേവികയും സംസാരിക്കുകയായിരുന്നു.
"നീ ശരിക്കും ആലോചിച്ചിട്ടാണോ സമ്മതിച്ചത്?"
ദേവിക ചോദിച്ചു.
"അതെ."
അഭ്യുഹ് ശാന്തമായി പറഞ്ഞു.
"നിനക്ക് ഉറപ്പാണോ ?"
രാഘവ് ചോദിച്ചു.
"എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ആളാണ് പ്രണയ...അവളുടെ അടുത്ത് എനിക്ക് ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല...അത് മതിയല്ലേ?"
രാഘവും ദേവികയും പരസ്പരം നോക്കി.
രണ്ടുപേർക്കും ചിരി വന്നു.
കാരണം...
അവരുടെ മകൻ പ്രണയത്തിലാണെന്ന് അവന് തന്നെ മനസ്സിലായിട്ടില്ലായിരുന്നു.
ദിവസങ്ങൾ കടന്നു.
നിശ്ചയത്തിന്റെ തീയതി തീരുമാനിച്ചു.
രണ്ട് കുടുംബങ്ങളും ഒരുമിച്ച് ഷോപ്പിംഗും ഒരുക്കങ്ങളും തുടങ്ങി.
അതിനിടയിൽ പ്രണയക്കും അഭ്യുഹിനും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കേണ്ടി വന്നു.
ആദ്യത്തിൽ അല്പം അസ്വസ്ഥത ഉണ്ടായിരുന്നു.
പക്ഷേ...
പഴയ സൗഹൃദം പതിയെ തിരിച്ചുവരാൻ തുടങ്ങി.
ഒരു ദിവസം.
ജ്വല്ലറി ഷോറൂമിൽ.
മാലകൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എല്ലാവരും.
പ്രണയക്ക് ഒന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല.
അവസാനം അവൾ അഭ്യുഹിനെ നോക്കി.
"നിനക്ക് ഏതാണ് ഇഷ്ടം?"
അഭ്യുഹ് കുറച്ച് നേരം നോക്കി.
ശേഷം ഒരു ഡിസൈൻ ചൂണ്ടിക്കാട്ടി.
"ഇത്."
പ്രണയ അതിലേക്ക് നോക്കി.
അവൾക്കും അതുതന്നെ ഇഷ്ടമായിരുന്നു.
അറിയാതെ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.
ആ കാഴ്ച കണ്ടുകൊണ്ട് നിന്നിരുന്ന മാലിനി പതിയെ ദേവികയോട് പറഞ്ഞു.
"ഇവരെ ഇങ്ങനെ നോക്കുമ്പോൾ എനിക്ക് പേടി കുറയുന്നു."
ദേവിക ചിരിച്ചു.
"എനിക്കും."
───
അന്ന് രാത്രി.
ബാൽക്കണിയിൽ നിന്നുകൊണ്ട് നഗരവെളിച്ചങ്ങൾ നോക്കുകയായിരുന്നു പ്രണയ.
ഫോണിൽ ഒരു നോട്ടിഫിക്കേഷൻ തെളിഞ്ഞു.
അഭ്യൂഹ് .
"ബിസി ആണോ ?"
പ്രണയയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
"അല്ല ."
അൽപസമയം കഴിഞ്ഞ് മറുപടി വന്നു.
"ഗുഡ് ."
അവൾ ചിരിച്ചു.
"ജസ്റ്റ് ഗുഡ് ?"
ചില സെക്കൻഡുകൾക്ക് ശേഷം അവന്റെ മറുപടി വന്നു.
"Mm... Good night, Pranaya."
അവൾ സ്ക്രീനിലേക്ക് നോക്കി നിന്നു.
സാധാരണ വാക്കുകൾ മാത്രം.
പക്ഷേ...
അവളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
അവർ അറിഞ്ഞിരുന്നില്ല...
ഈ വിവാഹം രണ്ട് കുടുംബങ്ങളുടെ സന്തോഷം മാത്രമല്ലെന്ന്.
പരസ്പരം പറയാതെ സൂക്ഷിച്ച വികാരങ്ങളെ കണ്ടെത്താനുള്ള ഒരു യാത്രയുടെ തുടക്കമായിരുന്നുവെന്ന്.
ഒരാൾ വർഷങ്ങളായി സ്നേഹിച്ച പ്രണയം...
മറ്റൊരാൾ പതിയെ തിരിച്ചറിയാൻ പോകുന്ന പ്രണയം...
അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം ഇനി ആരംഭിക്കാനിരിക്കുകയായിരുന്നു...
തുടരും... ❤️✨
#നോവൽ #📔 കഥ #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ
• 11 shares