#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 118 ✍️ രചന - ജിഫ്ന നിസാർ 💐 തനിക്ക് മുന്നിൽ തുറന്ന വാതിലിനപ്പുറം വിളറി വെളുത്ത മുഖത്തോടെ നിൽക്കുന്ന സ്റ്റീഫൻ. മഹേഷ്‌ ഉന്മാധിയെ പോലെ ആ കാഴ്ച നോക്കി നിന്നു. അയാളുടെ ആ അവസ്ഥ.. അവനത് വല്ലാത്തൊരു ലഹരിയാണ് നൽകുന്നത്. ഞാനിനി തിരിച്ചു വരില്ലെന്ന് കരുതിയോ സ്റ്റീഫാ നീ.. " ധാർഷ്ഢ്യം നിറഞ്ഞ അവന്റെ ചോദ്യം. സ്റ്റീഫൻ അവനെ ദയനീയമായൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. നിന്റെ ഫാമിലി ഇവിടില്ലെടാ..ഒച്ചയും അനക്കവുമൊന്നും ഇല്ലല്ലോ " അവജ്ഞയോടെ അതും ചോദിച്ചു കൊണ്ട് മഹേഷ്‌ അകത്തേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ സ്റ്റീഫൻ സൈഡിലേക്ക് മാറി കൊടുത്തു. വായിട്ടലക്കാൻ എന്തോരും മിടുക്കനായിരുന്നു നീ.. ഇപ്പോഴെന്താ.. നിന്റെ നാക്കിറങ്ങി പോയൊ.. അതോ എനിക്ക് മുന്നിൽ നിവർന്നു നിൽക്കാൻ കഴിയാത്ത എന്തെങ്കിലും ചെയ്‌തോ നീ.. ഏഹ്.. " ഓവർ കോട്ടും തൊപ്പിയും ഗ്ലാസ്സുമൊക്കെ അവൻ അഴിച്ചു മാറ്റി..കൊണ്ടൊരു താളത്തിൽ ചോദിച്ചു. കുത്തി പറച്ചിലാണ്. സ്റ്റീഫനത് നന്നായി മനസ്സിലാവുന്നും ഉണ്ട്. പക്ഷേ ഒരക്ഷരം മിണ്ടാതെ തല കുനിച്ചുള്ള ആ നിൽപ്പ്. മഹേഷിന് അത് കൂടി കണ്ടപ്പോൾ ദേഷ്യം അധികരിച്ചു. കയ്യിലുള്ള ബാഗ് ഊക്കിൽ നിലതേക്കിട്ട് കൊണ്ടവൻ സ്റ്റീഫന്റെ നേരെ കുതിച്ചു. അടക്കാൻ കഴിയാത്ത ദേഷ്യത്തോടെ അയാളെ ചുവരിൽ അമർത്തി പിടിച്ചു. ആ കണ്ണിലേക്കു നോക്കുമ്പോൾ തന്നെ ഒന്നാകെ കരിച്ചു കളയാനുള്ള ദേഷ്യവും പകയും അവന്റെ കണ്ണിലങ്ങനെ തിളങ്ങി നിൽക്കുന്നത് കാണെ സ്റ്റീഫന് ശ്വാസം മുട്ടൽ കൂടി.. നാ...യെ.. കൂടെ നടന്ന് ചതിച്ചത് ഞാൻ അറിയില്ലെന്ന് കരുതിയോ നീ.. എഹ്" ചോദിക്കുന്നതിനൊപ്പം തന്നെ കൈ വീശി മഹേഷ്‌ സ്റ്റീഫന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. വേദന കൊണ്ട് കണ്ണ് നിറഞ്ഞിട്ടും സ്റ്റീഫൻ മിണ്ടുന്നില്ല. ഭയമായിരുന്നു അയാളുടെ കണ്ണ് നിറയെ.. പേടി തട്ടിയത് പോലെ ആ മുഖം അൽപ്പം പോലും രക്തമയമില്ലാതെ വറ്റി വരണ്ട് പോയിരിക്കുന്നു. നീ.. നീ ഒറ്റയൊരുത്തൻ കാരണം എന്റെ നഷ്ടങ്ങളെ കുറിച്ച് നിനക്കറിയാമോ.ആർക്ക് വേണ്ടിയാണെടാ നീയന്ന് കാശി നാഥനെ ജാമ്യത്തിലിറക്കി ഉണ്ടാക്കാൻ പോയത്.. അത് കൊണ്ടല്ലേ ഞാൻ സ്വരുക്കൂട്ടി വെച്ച എന്റെ സകല സ്വപ്നങ്ങളും തകർന്നത്.. എനിക്ക് നാട് വിട്ടു ഓടേണ്ടി വന്നത്.. എന്നിട്ട് നീ ഞാൻ വിളിക്കുമ്പോൾ ഫോൺ പോലും അറ്റന്റ് ചെയ്യാതെ ഒളിച്ചിരുന്നാ ഞാനങ്ങു മിണ്ടാതെ നിന്നെ വിട്ടു കളയും എന്ന് കരുതിയോ നീ.. എറഹ്.. " വികൃതമായൊരു ചിരിയോടെ മഹേഷ്‌ സ്റ്റീഫന്റെ കവിളിൽ കുത്തി പിടിച്ചു. "നിന്റെ ആയുസ്സിന് അടക്കം കുറിച്ചിട്ട മഹേഷ്‌ നാട്ടിലേക്ക് വണ്ടി കയറിയത്.. ഇപ്പൊ ധൃതി പിടിച്ചിങ്ങിട്ട് ഞാൻ വരാൻ കാരണം തന്നെ നീയാ.. കാരണം മഹേഷ്‌ തമ്പിയെ ചതിച്ചിട്ട് നീ മാത്രമങ്ങനെ മിടുക്കനായ പോരല്ലോ.." പറയുന്നതിനൊപ്പം തന്നെ കൊല്ലുന്നൊരു ചിരിയുണ്ടവന്. സ്റ്റീഫന്റെ കണ്ണുകൾ ഇടം വലം വെട്ടി പിടഞ്ഞു. അവനാരെയോ തേടുന്നത് പോലെ.. ആരെയാടാ നീ നോക്കുന്നത്.. നിന്നെ ആരെങ്കിലും രക്ഷപ്പെടുത്തി കൊണ്ട് പോകും എന്നാണോ.. എങ്കിൽ ആ പ്രതീക്ഷ നിനക്ക് വേണ്ട.. ഇവിടെയുള്ള സാഹചര്യം മൊത്തത്തിൽ മനസ്സിലാക്കി കൊണ്ട് തന്നെയാ മഹേഷ്‌ വന്നിറങ്ങിയത്. എന്ത് ചെയ്യുമ്പോഴും അത് പെർഫെക്ട് ആയിട്ട് തന്നെ ഞാൻ ചെയ്യും എന്ന് മറ്റാരെക്കാളും നിനക്കറിയില്ലേ.. അത് കൊണ്ട് രക്ഷപ്പെട്ടു പോകാമെന്നുള്ള മോഹം നീയങ്ങു മറന്നേക്ക്.. ഇനി എന്റെ കയ്യിൽ നിന്നും നിന്നേ രക്ഷപ്പെടുത്താൻ സാക്ഷാൽ ദൈവം തമ്പുരാന് പോലും ചിലപ്പോൾ പറ്റിയെന്ന് വരില്ല.. " കൊല ചിരി പോലെയുള്ള അവന്റെ അട്ടഹാസം. സ്റ്റീഫൻ പാതി ജീവൻ പോയത് പോലൊരു നിൽപ്പാണ്. മഹേഷ്‌ അത്രയൊക്കെ പറഞ്ഞിട്ടും ഒരക്ഷരം പോലും അന്നേരം വരെയും അയാൾ പറഞ്ഞിട്ടില്ല. ഭയം കൊണ്ട് വിറക്കുന്ന അയാളുടെ ഉള്ളും ഉയിരും.. "അത്രയ്ക്ക് ബിൽഡപ്പ് ഒക്കെ കൊടുക്കണോടാ മരുമോനെ.. അത്രയൊക്കെ ഉണ്ടോ നീ.." പിന്നിൽ നിന്നും കയ്യടിച്ചു കൊണ്ടുള്ള ആ ചോദ്യം. മഹേഷ്‌ വെട്ടി തിരിഞ്ഞു നോക്കി. അങ്കിൾ... ഞൊടിയിട കൊണ്ടവന്റെ മുഖത്തൊരു നടുക്കം. അയാളെ അവിടെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു പകപ്പ്.. വിറയൽ.. കരുതി കൂട്ടിയുള്ള ഒരു ചതി.. അവന് പിറകിൽ ചുവരിൽ ചാരി കൊണ്ട് നിൽക്കാൻ കൂടി ആവാതില്ലാത്ത വിധം ഊർന്നിറങ്ങി താഴെക്കിരുന്ന സ്റ്റീഫൻ കുറച്ചു മുൻപ് നടന്ന അങ്ങനൊരു നടുക്കത്തിൽ നിന്നും അപ്പോഴും മോചിതമായിട്ടില്ല.. നിമിഷങ്ങൾ കൊണ്ട് മഹേഷ്‌ വിയർത്തു.. അവനിലൊരു വിറ പടർന്നു. അതീവ രഹസ്യമായി താനും തന്റെ അച്ഛനും കൂടി മാത്രം നടത്തിയ ആ സംഭക്ഷണം. അതെങ്ങനെ അശോകൻ അറിഞ്ഞു..? ഇനി അച്ഛനെയെങ്ങാനും..? ഞെട്ടി കൊണ്ടവൻ അശോകനെ നോക്കി. അവനന്ന് വരെയും കാണാത്തൊരു നോട്ടത്തോടെ അയാളും അവനെ തന്നെയാണ് നോക്കുന്നത്. "നീ പേടിക്കേണ്ട ഡാാ മഹി മോനെ. നിന്റെ അച്ഛൻ വീട്ടിൽ സേഫാണ്. ഇപ്പൊ.. പക്ഷേ അതുടനെ ഇല്ലാതാകും.. ആദ്യത്തെ പണി നിനക്കാണ്.. അത് കഴിഞ്ഞു നിന്നെ ഈ കോലത്തിൽ ആക്കിയവനും.നിന്റെ അച്ഛന്.. അളന്നു മുറിച്ചത് പോലുള്ള അശോകന്റെ വാക്കുകൾ. അയാളുടെ നോട്ടം. രക്ഷപ്പെട്ടു പോകാനാണ് മഹേഷിന്റെ ഉള്ളിൽ നിന്നുമുള്ള സൈറൺ. അയാൾ ഒറ്റക്കാവില്ല. ഒറ്റക്കയാളെ നേരിടാൻ കഴിയും. പക്ഷേ അങ്ങനൊരു ബുദ്ധി മോശം അശോകൻ ചെയ്യില്ല. അതുറപ്പുണ്ട്. അവരോട് ഈ അവസ്ഥയിൽ ഏറ്റു മുട്ടി ജയിക്കാനും കഴിയില്ല. രക്ഷപ്പെട്ടു പോകാം.. അവസരം കിട്ടുമ്പോൾ പതിയിരുന്ന് ആക്രമിക്കാം.. അങ്ങനൊരു തീരുമാനത്തിൽ ഉറച്ചു കൊണ്ടവൻ മെയിൻ വാതിലിന് നേരെ തിരിഞ്ഞു.. പക്ഷേ തൊട്ടടുത്ത നിമിഷം.. കൈകൾ നെഞ്ചിൽ കെട്ടി പുറത്ത് നിന്നും അങ്ങോട്ട് കയറി വന്നു കൊണ്ടവനെ നോക്കി.. കാശി.. അവനരികിൽ ശിവ. മഹേഷിന്റെ ഞെട്ടൽ പൂർണ്ണമായി. "ചതിക്കുത്തരം മരണം എന്നല്ലേ മഹേഷേ നിന്റച്ഛൻ പറഞ്ഞു തന്നത്. അങ്ങനെ ആണെങ്കിൽ നിനക്കും ആ വിധി തന്നെ മതിയാകും. അല്ലേ.." വല്ലാത്തൊരു ചിരിയോടെ കാശി അതും പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു വരുന്നതിനനുസരിച്ചു മഹേഷ്‌ പിന്നിലേക്ക് മാറുന്നുണ്ട്. അത്രക്കുണ്ട് കാശിയുടെ കണ്ണിലെ തീഷ്ണത.. ഒടുവിൽ മഹേഷ്‌ ചുവരിൽ തട്ടി നിന്ന് കൊണ്ടവനെ നോക്കി. രക്ഷപ്പെട്ടു പോകാമെന്ന് നീയും കരുതിയോ.. " ചോദ്യതിനൊപ്പം തന്നെ മഹേഷ്‌ ഒട്ടും പ്രതീക്ഷിക്കാതെ കാശി കൈ വീശി. മുഖം ഒരു വശത്തേക്ക് കോടി പോയത് പോലൊരു തരിപ്പ്‌. അതും മാറും മുൻപ് അടുത്തത്. പിന്നെതൊരു മാല പടക്കത്തിനു തിരി കൊളുത്തിയത് പോലായി. അപ്പോഴെല്ലാം അവൻ കാരണം തന്റെ പ്രിയപ്പെട്ടവർ അനുഭവിച്ച വേദനകളെ കുറിച്ച് മാത്രമായിരുന്നു കാശിയുടെ ഉള്ളിൽ. മതിയെടാ.. നീ ഇങ്ങനെ തല്ലിയ അവൻ ചത്തു പോവില്ലേ.. വിട്. അവനെ കൊണ്ട് ഇനിയും ആവിശ്യം ഉള്ളതല്ലേ.." ഒടുവിൽ ശിവയാണ് കാശിയെ വട്ടം പിടിച്ചത്. കാശി കിതപ്പോടെ പിന്നിലേക്ക് മാറുമ്പോൾ ചോര പടർന്ന മുഖത്തോടെ മഹേഷ്‌ നിലത്തേക്ക് വീണു പോയി. അതെല്ലാം നോക്കി ഒരക്ഷരം മിണ്ടാതെ. അവർക്കാർക്കും മനസ്സിലാവാത്തൊരു ഭാവത്തിലാണ് അശോകന്റെ നിൽപ്പ്. സ്റ്റീഫന് അത് കാണുമ്പോൾ വല്ലാത്തൊരു വിറയൽ. ശൗര്യമെല്ലാം അവസാനിച്ചത് പോലെ അയാൾ ഒന്ന് കൂടിയാ ചുവരിലേക്ക് പതിഞ്ഞിരുന്നു. "പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ.. അല്ലേ സ്റ്റീഫാ.." കാശി കൈകൾ കുടഞ്ഞു കൊണ്ട് അയാൾക്കടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു. മഹേഷിന്റെ ഞരക്കം മാത്രമാണ് അവിടെയപ്പോഴുള്ള ഏക ശബ്ദം. നിന്നോടെനിക്ക് യാതൊരു സിമ്പതിയുമില്ല.. പിന്നെ നിന്നെ ഒന്നും ചെയ്യാതെ വിട്ടത്... അശോകേട്ടനും മഹേഷിനും ഇടയിൽ കളിച്ചിട്ട് അതിന്റെ പേരിൽ നിനക്കെന്തൊ ലാഭം ചെയ്തെടുക്കാൻ ഉണ്ടായിട്ട് തന്നെ ആണേലും.. അന്ന്.. അന്ന് ഞാൻ ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടി അകത്തു കിടക്കുമ്പോൾ പുറത്തെന്റെ പെണ്ണിനെ എങ്ങനെ രക്ഷിക്കും എന്നോർത്ത് കൊണ്ട് ഞാൻ ഉരുകി തീർന്ന ആ ദിവസം.. അന്ന് ജാമ്യം എന്നൊരു പുണ്യം നീ എന്നോട് ചെയ്തത് കൊണ്ട് ഞാൻ നേടി എടുത്തൊരു നിധിയുണ്ടെന്റെ കൂടെ.. അത്.. അതെനിക്ക് അത്രയും പ്രിയപ്പെട്ടതായത് കൊണ്ട്.. അന്നത്തെ ദിവസം നിനക്കങ്ങനെ ചെയ്യാൻ തോന്നിയില്ലായിരുന്നെങ്കിൽ ഞാനും എന്റെ പെണ്ണും ഇന്ന് അനുഭവിക്കേണ്ടി വന്നിരുന്ന കൊടിയ വേദന.. അതിന്റെ നന്ദി കാണിച്ചതാ.. " കാശിയുടെ മുഖമപ്പോഴും വലിഞ്ഞു മുറുകി കൊണ്ട് തന്നെയാണ്. അവനാ പറഞ്ഞതിൽ പലതും അശോകന്റെ നെഞ്ചിലോരോ വെട്ട് കൊള്ളുന്നത് പോലെയാണ്. എങ്കിലും അവനാ പറയുന്നതെല്ലാം സത്യം തന്നെ ആയത് കൊണ്ട് അയാൾക്കൊന്നും അതിൽ പറയാനുമില്ല. "ഇത് കാശി നാഥൻ നിനക്ക് തരുന്ന അവസരമാണ് സ്റ്റീഫ.. അവസാന അവസരം. ഇനിയും നിന്റെ കയ്യിലുള്ള തറ വേലകളുമായി ഞങ്ങളുടെ ആരുടെയെങ്കിലും ജീവിതത്തിൽ നീ നേർക്ക് നേരോ.. ചതിയിൽ കൂടിയോ വന്നു കയറിയ. ഇത് കണ്ടോ നീ.. ഇതായിരിക്കും പിന്നെ നിന്റെയും അവസ്ഥ.. മറക്കണ്ട.." പറയുന്നതിനൊപ്പം തന്നെ നിലത്ത് അട്ടയെ പോലെ ചുരുണ്ടു കൂടുന്ന മഹേഷിനെ ഒരു തട്ട് കൂടി കൊടുത്തു കാശി.. തുടരും.. അല്ല പിന്നെ.. കുറെയായി ഓൻ ഷൈൻ ചെയ്യുന്നു.. ഇതിനൊരു അവസാനം വേണ്ടേ.. റിവ്യൂ ഇടണേ.. വായിക്കാത്തവർ ലിപിയിൽ ഇട്ട പുതിയ കഥ കൂടി നോക്കണേ. വിശ്വതാണ്ഡവം സ്നേഹത്തോടെ jif💐 #💞 പ്രണയകഥകൾ #📔 കഥ
53 shares

More like this