𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
970 views • 4 hours ago
#📙 നോവൽ എന്താ സ്വപ്നം കാണുകയാണോ? വേഗം വന്ന കാര്യം പറഞ്ഞ് റെഡിയാക്കാൻ നോക്ക്." രാഹുലിന്റെ കൂടെയുണ്ടായിരുന്ന ജോബിൻ അവന്റെ തോളിൽ തട്ടി.
അപ്പോഴാണ് രാഹുൽ സ്വബോധത്തിലേക്ക് വന്നത്.
"എന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണ ഈ മാസം ലോൺ പിടിച്ചിട്ടുണ്ട്. അത് റീഫണ്ട് ചെയ്യുന്ന കാര്യം സംസാരിക്കാൻ വന്നതാണ് ഞാൻ."
ആവശ്യം തന്റേത് ആയത് കൊണ്ടും ബാങ്കിലെ മറ്റ് സ്റ്റാഫുകളുടെ കൌണ്ടറിൽ നല്ല തിരക്ക് ഉണ്ടായിരുന്നത് കൊണ്ടുമാണ് രാഹുൽ താൻ വന്നത് എന്തിനാണെന്ന് മിത്രയോട് പറഞ്ഞത്.
"പാസ്സ് ബുക്ക് തരൂ, നോക്കട്ടെ..."
മിത്ര പാസ്സ്‌ബുക്ക് വാങ്ങി നോക്കി.
"ഓട്ടോമാറ്റിക്ക് ആയിട്ട് ലോൺ കട്ടാകുന്ന ദിവസത്തിന് മുൻപേ തന്നെ നിങ്ങൾ ലോൺ അടച്ചത് കൊണ്ടാണ് രണ്ട് തവണ എമൗണ്ട് അക്കൗണ്ട് ൽ നിന്ന് പോയത്.
ആ എമൗണ്ട് ഇന്ന് തന്നെ ക്രെഡിറ്റ് ആയിക്കോളും.അടുത്ത തവണ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഓട്ടോപേ ക്യാൻസൽ ചെയ്തിട്ട് നിങ്ങൾ തന്നെ ലോൺ പേയ്‌മെന്റ് ഡയറക്റ്റ് അടച്ചോളു. ഇനിയിപ്പോ ഓട്ടോപേ വേണമെന്ന് ആണെങ്കിൽ ലോൺ എമൗണ്ട് അക്കൗണ്ട് ൽ കട്ടാക്കുന്നതിനു മുൻപ് സ്വയം അടയ്ക്കാതിരുന്നാൽ മതി."
പാസ്സ് ബുക്ക് തിരിച്ചു കൊടുക്കുമോ മിത്ര പറഞ്ഞു.
"പിന്നെ ലോൺ സംബന്ധിച്ച കാര്യങ്ങൾ ഫസ്റ്റ് ഫ്ലോറിൽ ലോൺ സെക്ഷനിലാണ് പറയേണ്ടത്."
അത്രേം പറഞ്ഞിട്ട് അവൾ ബാഗുമായി എഴുന്നേറ്റു. രാഹുൽ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നിട്ട് ജോബിനെയും കൂട്ടി അവിടുന്ന് പോയി.
*********
"അമ്മേ ഞാൻ ഇന്ന് ബാലേട്ടനെ വിളിച്ച് മിത്രയുടെ കാര്യം അന്വേഷിച്ചിരുന്നു. ആ കുട്ടിക്ക് വേറെ കല്യാണമൊന്നും ഇതുവരെ ആയിട്ടില്ലെന്നാ അയാൾ പറഞ്ഞത്."
രാകേഷ് ഗീതയോട് പറഞ്ഞു. അവർക്ക് അത് കേട്ട് ഒത്തിരി സന്തോഷം തോന്നി.
"രാഹുലിന് വേണ്ടി ആ കുട്ടിയെ ആലോചിക്കുന്ന കാര്യം നീ അയാളോട് പറഞ്ഞോ?"
"ആ അമ്മേ... പറഞ്ഞിട്ടുണ്ട്. ബാലേട്ടൻ മിത്രയുടെ വീട്ടിൽ വിളിച്ചു ചോദിച്ചിട്ട് നാളെ മറുപടി പറയാമെന്നു പറഞ്ഞിട്ടുണ്ട്."
"അവർ സമ്മതിച്ചാൽ മതിയായിരുന്നു." ഗീത പ്രാർത്ഥനയോടെ നെഞ്ചിൽ കൈ വച്ചു.
"അവർക്ക് താല്പര്യകുറവൊന്നും ഉണ്ടാവില്ലായിരിക്കും അമ്മേ. പക്ഷേ രാഹുൽ ഇതിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല." രാകേഷ് പറഞ്ഞു.
"അവനെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. രാഹുലിന്റെ ഭാര്യയായി ഈ വീടിന്റെ രണ്ടാമത്തെ മരുമകളായി മിത്ര വന്നാൽ മതി എന്നാണ് ഇപ്പോ എന്റെ ആഗ്രഹം.
ഒന്നുല്ലേലും കുറച്ചു മനുഷ്യ പറ്റും കരുണയും ഉള്ള കുട്ടിയല്ലേ. ഞാൻ അതേ നോക്കുന്നുള്ളു. അതുകൊണ്ട് നീ വിവരങ്ങളൊക്കെ അറിഞ്ഞു വയ്ക്ക്. അവർക്ക് സമ്മത കുറവൊന്നുമില്ലെങ്കിൽ ഈ വരുന്ന ഞായറാഴ്ച നമുക്ക് അവിടം വരെ പോയി എല്ലാരേം കാണാം.
അന്ന് പെണ്ണ് കാണാൻ പോയപ്പോ ഞാനും രാമേട്ടനും വന്നില്ലല്ലോ. എനിക്കും ആ കുട്ടിയുടെ വീടും ചുറ്റുപാടുമൊക്കെ ഒന്ന് കാണണം."
ഗീതയുടെ വാക്കുകൾ കേട്ടതും അവർ എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞുവെന്ന് രാകേഷിന് മനസ്സിലായി.
***********
"മോളെ... ഇന്ന് ആ ബ്രോക്കർ വിളിച്ചിരുന്നു. അന്ന് നിന്നെ പെണ്ണ് കാണാൻ വന്ന പയ്യന്റെ വീട്ടുകാർ നിനക്ക് വേറെ കല്യാണം ആയോന്ന് അന്വേഷിച്ചു പോലും. വേറൊന്നും ആയിട്ടില്ലെങ്കി അവരുടെ ആലോചന നടത്തുന്നതിൽ നമുക്ക് സമ്മതമാണോന്ന് ചോദിച്ചു.
നിന്നോട് ചോദിച്ചിട്ട് മറുപടി പറയാമെന്നു കരുതി ഞാൻ. എന്താ നിന്റെ അഭിപ്രായം? ആ പയ്യനെ കെട്ടുന്നതിൽ ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ അല്ലേ?"
വൈകുന്നേരം ജോലി കഴിഞ്ഞു വന്ന മിത്രയോട് വിമല ചോദിച്ചു.
അമ്മയുടെ വാക്കുകൾ കേട്ട് മിത്ര അമ്പരന്നു.
"അമ്മ പറഞ്ഞത് സത്യമാണോ?"
അവൾ ചോദിച്ചു.
"ഇതെന്താ തമാശ പറയാൻ പറ്റിയ കാര്യമാണോ? നിനക്ക് ഓക്കേ ആണോ അല്ലേ എന്ന് പറ. ഓക്കേ ആണെങ്കി ചെക്കന്റെ അച്ഛനും അമ്മയും ഞായറാഴ്ച ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്."
അത് കൂടി കേട്ടതോടെ രാഹുലിന്റെ സമ്മതത്തോടെ ആവില്ല രണ്ടാമതും അവന്റെ ആലോചന തനിക്ക് വന്നതെന്ന് മിത്ര ഊഹിച്ചു..
"എനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല. അമ്മ അവരോട് വരാൻ പറഞ്ഞോ."
പറഞ്ഞിട്ട് മിത്ര മുറിയിലേക്ക് പോയി.
ഈ ആലോചന എത്രത്തോളം മുന്നോട്ട് പോയാലും രാഹുൽ എല്ലാം അറിയുന്നത് വരെ മാത്രമേ അതിന് ആയുസ്സുള്ളൂ എന്ന് മിത്രയ്ക്ക് അറിയാം. അതുകൊണ്ട് അവൾ അതിനെക്കുറിച്ച് ഓർത്ത് സന്തോഷിക്കാനോ സങ്കടപ്പെടാനോ മിനക്കെട്ടില്ല. എല്ലാം വരുന്നത് പോലെ വരട്ടെ എന്ന് കരുതി മിത്ര.
******
ഞായറാഴ്ച രാകേഷിനും ഭാര്യയ്ക്കും ഒപ്പം ഗീതയും രാമചന്ദ്രനും മിത്രയുടെ വീട്ടിൽ വന്നു.
വളരെ വേഗം തന്നെ ഗീതയും വിമലയും കൂട്ടായി. അങ്ങനെ അവരിൽ നിന്നും മിത്ര ആക്‌സിഡന്റ് ആയ സമയത്ത് ഗീതയെയും രാമചന്ദ്രനെയും ഹോസ്പിറ്റലിൽ എത്തിച്ച കാര്യങ്ങളൊക്കെ വിമല അറിഞ്ഞു.
"കേട്ടോ വിമലേ. എനിക്ക് മിത്രയേ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് മിത്രയേ രാഹുൽ പെണ്ണ് കണ്ട് പോയതിന്റെ പിറ്റേന്ന് അവന്റെ ഓഫീസിൽ തന്നെയുള്ള ഒരു കുട്ടിയുടെ ആലോചന കൂടി വന്നിരുന്നു.
ഒരുമിച്ച് ജോലി ചെയ്യുന്നവരായത് കൊണ്ട് ആ ബന്ധം നടത്താമെന്ന് രാഹുൽ പറഞ്ഞപ്പോ ഞങ്ങൾ എതിരൊന്നും പറഞ്ഞില്ല.
പക്ഷേ അത് പകുതിക്ക് വച്ച് മുടങ്ങി. അല്ലെങ്കിലും പരസ്പരം ചേരാൻ വിധി ഉള്ളവരുടെ അല്ലേ നടക്കു.
അത് മുടങ്ങിയതോടെ ഇനി കുറച്ചു നാൾ കല്യാണ കാര്യം പറഞ്ഞ് ശല്യപ്പെടുത്തരുതെന്ന് രാഹുൽ പറഞ്ഞത് കൊണ്ട് ഞാൻ പിന്നീട് വേറൊന്നും അവന് നോക്കിയില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് മിത്രയ ഞങ്ങളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതും രാഹുൽ ആദ്യം പെണ്ണ് കണ്ട കുട്ടി മോൾ ആയിരുന്നുവെന്നും രാകേഷിൽ നിന്ന് ഞാൻ അറിയുന്നത്.
അത് അറിഞ്ഞപ്പോ മുതൽ എനിക്ക് രാഹുലിന്റെ ഭാര്യയായി മിത്രയെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം മനസ്സിൽ തോന്നി."
ഗീതയിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞപ്പോ വിമലയ്ക്ക് ഒരുപാട് സന്തോഷം തോന്നി.
"ആക്‌സിഡന്റ്ന്റെ കാര്യമൊന്നും മിത്ര പറഞ്ഞില്ലായിരുന്നു കേട്ടോ. പിന്നെ ഈ ബന്ധം നടക്കുന്നതിൽ ഞങ്ങളൊക്കൊക്കെ സന്തോഷമേ ഉള്ളു."
വിമല ഗീതയുടെ കൈയ്യിൽ പിടിച്ചു സന്തോഷത്തോടെ പറഞ്ഞു.
"എങ്കിൽ നമുക്ക് ഇത് ഉറപ്പിക്കാം അല്ലേ."
ഗീത ചോദിച്ചപ്പോൾ വിമല നിറഞ്ഞ മനസ്സോടെ സമ്മതം നൽകി.
***********
"നിന്നെ എനിക്ക് ഒത്തിരി ഇഷ്ടായി മോളെ. ഇനി നിന്റെ കഴുത്തിലൊരു താലി വീഴുന്നുണ്ടെങ്കിൽ അത് നീ സ്നേഹിച്ച എന്റെ മോന്റെ പേര് കൊത്തിയ താലി ആയിരിക്കും.
നിങ്ങൾ തമ്മിൽ പിരിയാനുണ്ടായ കാരണമൊന്നും എനിക്കറിയില്ല. അത് എനിക്ക് അറിയുകേം വേണ്ട. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ. നിന്റെ നല്ല മനസ്സ് മാത്രേ ഞാൻ നോക്കുന്നുള്ളു."
ഇറങ്ങാൻ നേരം മിത്രയോടായി ഗീത പറഞ്ഞു.
അവരുടെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.
"രാഹുലേട്ടൻ സമ്മതിക്കോ?"
അവൾ അത് മാത്രേ ചോദിച്ചുള്ളു.
"അവൻ സമ്മതിച്ചോളും. ഇന്ന് തന്നെ ഞാൻ അവനോട് കാര്യങ്ങൾ പറയുന്നുണ്ട്. മിത്ര അതോർത്തു പേടിക്കണ്ട." ഗീത പുഞ്ചിരിയോടെ പറഞ്ഞു.
അധികം വൈകാതെ എല്ലാവരോടും യാത്ര പറഞ്ഞ് അവരെല്ലാവരും മടങ്ങി പോയി.
**********
തിരികെ വീട്ടിലെത്തിയപ്പോ തന്നെ ഗീത രാഹുലിനെ അടുത്തേക്ക് വിളിച്ച് തങ്ങൾ മിത്രയുടെ വീട്ടിലേക്ക് പോയ കാര്യം അവനെ അറിയിച്ചു.
കല്യാണത്തിന് വാക്ക് കൊടുത്തിട്ടാണ് അച്ഛനും അമ്മയും വന്നിരിക്കുന്നതെന്ന് കേട്ടതും അവന് ദേഷ്യം കയറി.
കാത്തിരിക്കൂ
10 shares