𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
657 views • 7 hours ago
#✍️വിദ്യാഭ്യാസം
*ഓഗസ്റ്റ് 13*
*_ഇന്ന് ലോക അവയവദാന ദിനം._*
+-------+------+-------+-------+
അവയവ ദാനത്തിന്‍റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് ലോക അവയവദാനദിനം. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്ക്.
മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്. ഇവിടെയാണ് ലോക അവയവ ദാന ദിനത്തിന്‍റെ പ്രസക്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദിനം കൊണ്ടുദ്ദേശിക്കുന്ന പോലെ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു
അതിനുള്ള ഓര്‍മ്മപ്പെടുത്തലായാണ് ലോകം ഇന്ന് അവയവദാന ദിനമായി ആചരിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.
എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്. ഈ വേലികികെട്ടിനപ്പുറത്തേക്ക് അവയവ ദാനം എന്ന മഹാദാനം എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും.
വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേർത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കൽ സാധ്യകാവുകയുള്ളൂ. അവയവമാറ്റിവയ്ക്കൽ സാധ്യമാവണമെങ്കിൽ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യൻ ഈ രീതിയിൽ പ്രകടിപ്പിച്ചാൽ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.
അവയവദാനം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. രോഗബാധമൂലമോ അപകടംമൂലമോ, മരുന്നുകൊണ്ടോ മറ്റ് ശസ്ത്രക്രിയാരീതികൾ കൊണ്ടോ ചികിത്സിച്ചുമാറ്റാൻ പറ്റാത്തവിധത്തിൽ, അവയവങ്ങൾ നാശത്തിന്റെ വക്കിലെത്തുമ്പോൾ അവയവം മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴി.
നേത്രപടലം, വൃക്ക എന്നിവയുടെ മാറ്റിവയ്ക്കലാണ് കൂടുതലായി നടക്കുന്ന അവയവ മാറ്റങ്ങളെങ്കിലും ഹൃദയം, കരൾ, ശ്വാസകോശം, ആഗ്നേയഗ്രന്ഥി, ചെറുകുടൽ എന്നിവയും മാറ്റിവയ്ക്കാവുന്നതാണ്. പക്ഷേ ഇവയുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. ഇതിനു കാരണം അവയവദാനത്തെക്കുറിച്ചും അവ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുമുള്ള അറിവിന്റെ അഭാവമാണ്.
ജീവിച്ചിരിക്കുമ്പോഴോ മരിച്ചതിനു ശേഷമോ അവയവം ദാനം ചെയ്യാം. പ്രായം, വർണം, ലിംഗം എന്നിവ കണക്കിലെടുക്കാതെ ആർക്കും അവയവങ്ങളോ കോശങ്ങളോ ദാനം ചെയ്യാം. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണെങ്കിൽ മാതാപിതാക്കളുടെയോ രക്ഷാകർത്താവിന്റെയോ അനുമതി നിർബന്ധമാണ്. അവയവങ്ങൾ വൈദ്യശാസ്ത്രപരമായി യോജിച്ചതാണോ എന്ന് മരണസമയത്ത് തീരുമാനിക്കും. ജീവിച്ചിരിക്കുന്നവർക്ക് രണ്ട് വൃക്കകളുള്ളതിൽ ഒരെണ്ണം, ആഗ്നേയഗ്രന്ഥിയുടെ ഒരു ഭാഗം, കരളിന്റെ ഒരു ഭാഗം എന്നിങ്ങനെ കുറച്ച് അവയവങ്ങൾ മാത്രമേ ദാനം ചെയ്യാനാകൂ. മറിച്ച് മസ്തിഷ്കമരണം സംഭവിച്ചവരിൽ ഹൃദയമുൾപ്പെടെയുള്ള എല്ലാ അവയവങ്ങളും ദാനം ചെയ്യാവുന്നതാണ്.
അപകടത്തെത്തുടർന്നോ അസുഖംമൂലമോ കാഴ്ച നശിച്ച രോഗികളിൽ നേത്രപടലം മാറ്റിവെച്ച് കാഴ്ച നൽകുന്നതിന് നേത്രദാനം സഹായിക്കും. പൊള്ളൽ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കാണ് ചർമം ദാനം ചെയ്യുന്നത്. ഹൃദയം, വൃക്ക, കരൾ എന്നിവ ഡോക്ടർമാർ നീക്കംചെയ്ത ശേഷം അവയവം മാറ്റിവയ്ക്കുന്നതിനായി പ്രത്യേക പെട്ടികളിലാക്കുന്നു. ഇവ രോഗത്തിന്റെ അവസാന അവസ്ഥയിലുള്ള രോഗികളിൽ മാറ്റിവയ്ക്കുന്നതിനായി ഉപയോഗിക്കുന്നു.
അവയവദാനത്തിൽ സമയത്തിന് വളരെ പ്രാധാന്യമുണ്ട്. മരണശേഷം നാലുമുതൽ അഞ്ചുമണിക്കൂറിനുള്ളിൽ കണ്ണും ഏറ്റവും കൂടിയാൽ 24 മണിക്കൂറിനകം ചർമവും ദാനം ചെയ്യേണ്ടതാണ്. മസ്തിഷ്ക മരണം സംഭവിച്ചവരിൽ എത്രയും പെട്ടെന്ന് അവയവങ്ങൾ ദാനം ചെയ്യേണ്ടതാണ്. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് അനുയോജ്യമാണെന്ന് ഉറപ്പാക്കാനാണിങ്ങനെ ചെയ്യുന്നത്. അതിനാൽ ആശുപത്രിയിൽ മരിച്ചവരുടെയും ആശുപത്രിയിൽ അടിയന്തര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരിക്കുമ്പോൾ മരിച്ചവരാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നവരുടെയും അവയവങ്ങൾ മാത്രമേ ദാനംചെയ്യാൻ കഴിയുകയുള്ളൂ.
കുടുംബത്തിന്റെ സമ്മതം ലഭിച്ചശേഷം ഓർഗൻ പ്രൊക്യുർമെന്റ് ഓർഗനേസേഷനെയും (കേരളത്തിൽ ഇത് സർക്കാർ അംഗീകൃത സ്ഥാപനമായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ് 'കെ.എൻ.ഒ.എസ്'. ആണ്.) സോണൽ ട്രാൻസ്പ്ലാന്റേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റിയേയും വിവരമറിയിക്കുന്നു. നിയമപരമായുള്ള അധികൃതരുടെയും അനുവാദം വാങ്ങണം.
ഓരോ സംസ്ഥാനത്തിനും ഓരോ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേഷൻ സെന്റർ ഉണ്ട്. ഇവർ രക്ത ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓരോ അവയവത്തിനുമായി കംപ്യൂട്ടറൈസ് ചെയ്ത വെയ്റ്റിങ് ലിസ്റ്റ് സൂക്ഷിച്ചുവയ്ക്കും. ഓരോ അവയവവും അതിന്റെ വിതരണവും സംസ്ഥാനത്തിന്റെ മുൻഗണനാ ലിസ്റ്റ് അനുസരിച്ചാണ് നൽകുന്നത്. അവയവങ്ങൾ ഏറ്റവും ആദ്യം വേണ്ടത് ആർക്കാണ് എന്നു നിശ്ചയിച്ച് പക്ഷാഭേദമന്യേ രോഗാവസ്ഥ കൂടുതലുള്ള രോഗിക്ക് അവയവം ദാനം ചെയ്യുന്നു.
അവയവദാനം മൂലം മൃതദേഹം സംസ്കരിക്കുന്നത് വൈകുമോ അല്ലെങ്കിൽ മൃതശരീരത്തിന് വൈരൂപ്യമുണ്ടാകുമോ എന്നിങ്ങനെയുള്ള അനാവശ്യമായ ഭീതി പല കുടുംബാംഗങ്ങൾക്കും ഉണ്ടാകാറുണ്ട്.
അവയവങ്ങൾ ശരീരത്തിൽനിന്ന് നീക്കം ചെയ്യാനുണ്ടാകുന്ന കാലതാമസം ആ അവയവങ്ങൾ നൽകുന്നതു മൂലം രക്ഷപ്പെടുന്നവരുടെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ല. വൈരൂപ്യം വരുമെന്നതും സത്യമല്ല. അതീവ ശ്രദ്ധയോടെയും മരിച്ച ആളിനോടുള്ള അങ്ങേയറ്റത്തെ ബഹുമാനത്തോടെയുമായിരിക്കും അവയവങ്ങൾ നീക്കം ചെയ്യുന്നത്. അവയവദാന പ്രക്രിയയിൽ മരിച്ച ആളിനോടുള്ള ബഹുമാനമായിരിക്കും എല്ലായ്പ്പോഴും ഏറ്റവും മുൻപന്തിയിലുണ്ടാകുക.
13 likes
1 comment • 7 shares