CPIM Kerala
500 views 1 days ago
മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരെ സർക്കാർ സംരക്ഷിക്കുകയാണ്. ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ നടപടിയുടെ ഭാ​ഗമായി മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്ററെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെടുകയാണ്. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടാണ് ഇവ നീക്കുന്നത്. ഈ വാർത്ത സോഷ്യൽമീഡിയയിൽ വരാൻപാടില്ല എന്ന് എന്തുകൊണ്ടാണ് സർക്കാർ നിലപാടടെുത്തതെന്ന് വ്യക്തമാക്കണം. സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് ഏകാധിപത്യ നടപടിയാണ്. കേന്ദ്രസർക്കാർ മെറ്റയെ ഉപയോ​ഗിച്ച് സ്വീകരിക്കുന്ന നടപടികളിൽ വ്യാപകവിമർശനം പൊതുവെ ഉയർന്നിട്ടുണ്ട്. ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തിന് ശേഷം സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും റീലുകൾക്കും ഫേസ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും മെറ്റ നിയന്ത്രണം ഏർപ്പെടുത്തി. അതേ നിലയിലുള്ള നീക്കമാണ് കേരളത്തിൽ യുഡിഎഫ് സർക്കാരും നടത്തുന്നത്. ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം യുഡിഎഫ് സർക്കാരിന് ലഭിക്കുന്നുണ്ട്. ഓപറേഷൻ തൂഫാൻ നല്ലനിലയിൽ മുന്നോട്ടുപോകുന്നുവെന്ന് സർക്കാർ തന്നെ അവകാശപ്പെടുമ്പോഴാണ് അതിന്റെ ഭാ​ഗമായി നടന്ന അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തിവെക്കുന്നത്. സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് #🗞️പോസിറ്റീവ് സ്റ്റോറീസ്
17 likes
8 shares

More like this