Wisdom Media
615 views • 7 days ago
📖നേർവായന
എപ്പിസോഡ്: 1528
ഇന്നത്തെ വിഷയം:
മനുഷ്യ സൃഷ്ടിപ്പിലെ ഘടകങ്ങൾ
◼️ ഭാഗം - 06
(അവസാന ഭാഗം)
➖➖➖➖➖➖➖➖➖
🔲 അർത്ഥവും വിശദീകരണവും:
ആകാശഭൂമികളുടെ സൃഷ്ടിപ്പിൽ അല്ലാഹു ചെയ്തതുപോലെ തന്നെയാണ് ഇതും; കാരണം കെട്ടിടത്തിന് അടിത്തറ എന്നപോലെ അല്ലാഹു ആദ്യം ഭൂമിയെയാണ് സൃഷ്ടിച്ചത്. അതുപോലെ തന്നെയാണ് മനുഷ്യന്റെ സൃഷ്ടിപ്പിലും; അവൻ ആദ്യം എല്ലിനെയും തുടർന്ന് മാംസത്തെയും സൃഷ്ടിച്ചു. അല്ലാഹു പറഞ്ഞു:
فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا
തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ എല്ലുകളാക്കി (അസ്ഥികൂടമായി) രൂപപ്പെടുത്തി. എന്നിട്ട് നാം എല്ലുകകളെ മാംസം കൊണ്ട് പൊതിഞ്ഞു. (ഖുര്‍ആൻ:23/14)
അങ്ങനെ അസ്ഥിയുടെ സൃഷ്ടിപ്പ് മനുഷ്യശരീരം പടുത്തുയർത്തപ്പെട്ട അടിത്തറ പോലെയായി മാറി. ഇതും ക്രമാനുഗതമായ വികാസത്തിന്റെ മറ്റൊരു തെളിവാണ്.
മനുഷ്യനെ ഘട്ടംഘട്ടമായി സൃഷ്ടിച്ചതിന്റെ പിന്നിലെ തത്വം: ആദം عليه السلام യെ മണ്ണിൽ (تراب) നിന്നും, പിന്നീട് കളിമണ്ണിൽ (طين) നിന്നും, തുടർന്ന് ദുർഗന്ധമുള്ള കറുത്ത കളിമണ്ണിൽ (حمأ مسنون) നിന്നും, അതിനുശേഷം ചുട്ടുവെച്ച പാത്രത്തിന് സമാനമായ ഉണക്കക്കളിമണ്ണിൽ (صلصال كالفخار) നിന്നും സൃഷ്ടിച്ചതിലെ തത്വം:
മനുഷ്യനിൽ അടങ്ങിയിരിക്കുന്ന സഹജവാസനകളെയും പ്രവണതകളെയും കുറിച്ചുള്ള ഒരു സൂചനയായിരിക്കാം ഇത്. മനുഷ്യൻ യഥാർത്ഥത്തിൽ മണ്ണിൽ നിന്ന് തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്; എന്നാൽ ഈ മണ്ണിനോടൊപ്പം വെള്ളം ചേർന്നപ്പോൾ അത് ഒട്ടുന്ന കളിമണ്ണായി. പിന്നീട് അത് ദുർഗന്ധമുള്ള കറുത്ത കളിമണ്ണായും, തുടർന്ന് അത് ചുട്ട മൺപാത്രം പോലെ ശബ്ദമുണ്ടാക്കുന്ന ഉണങ്ങിയ കളിമണ്ണായി മാറി.
ഇവയെല്ലാം, കുഴഞ്ഞ കളിമണ്ണുപോലെ ആഴത്തിൽ വേരൂന്നിയ നമ്മിൽ നിലനിൽക്കുന്ന സഹജവാസനകളിലേക്കുള്ള സൂചനകളാണ്. ചിലരിൽ ഈ സ്വഭാവവികാരങ്ങൾ കഠിനമാവുകയും, കറുത്ത ദുർഗന്ധമുള്ള കളിമണ്ണിനെപ്പോലെ വഷളാവുകയും ചെയ്യുന്നു. പണം, പദവി, സ്ത്രീ മോഹങ്ങൾ തുടങ്ങിയ ജീവിതത്തിലെ പ്രലോഭനങ്ങൾക്ക് മുന്നിൽ മനുഷ്യൻ പെട്ടെന്ന് ഉടഞ്ഞുപോകുന്ന മൺപാത്രങ്ങളെപ്പോലെയാണ്. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നു. നമ്മെ സൃഷ്ടിച്ചതിലെ അല്ലാഹുവിന്റെ യുക്തിയും നമ്മിലുള്ള അവന്റെ അത്ഭുതകരമായ സൃഷ്ടിപ്പും കാരണത്താൽ, മലക്കുകളോട് ആദം عليه السلام ക്ക് ആദരവും ബഹുമാനവും അർപ്പിച്ചുകൊണ്ട് സുജൂദ് ചെയ്യാൻവരെ കൽപ്പിക്കപ്പെട്ടു.
മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട ഖുർആനിക ആയത്തുകളെ – പ്രത്യേകിച്ച് മക്കീ സൂറത്തുകളിലെ ആയത്തുകളെ – വ്യാഖ്യാനിച്ചുകൊണ്ട്, അത് പ്രധാനമായും രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് നടന്നതെന്ന് വ്യക്തമാക്കുന്നു:
ഒന്നാം ഘട്ടം:
ഇത് മനുഷ്യന്റെ സൃഷ്ടിപ്പ്, അവന്റെ വികാസം, ഉത്ഭവം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; അതായത് സ്രവിക്കപ്പെടുന്ന ബീജത്തിൽ നിന്ന് തുടങ്ങി, പിന്നീട് അത് അട്ടയെപ്പോലെ തൂങ്ങിനിൽക്കുന്ന അവസ്ഥയായി (അലഖഃ), തുടർന്ന് സൃഷ്ടിക്കപ്പെട്ട് രൂപപ്പെടുത്തപ്പെടുകയും, അതിൽ നിന്ന് ആണും പെണ്ണുമായി തിരിയുകയും ചെയ്യുന്നു. അതിനുശേഷം നിശ്ചിത സമയത്ത് അവൻ മാതാവിന്റെ വയറ്റിൽ നിന്ന് പുറത്തുവരുന്നു. കാഴ്ചശേഷിക്ക് മുമ്പ് അവൻ കേൾവിശേഷി നേടുന്നു; ഏതാനും ദിവസങ്ങൾക്ക് ശേഷം അവൻ കാഴ്ച കാണാൻ തുടങ്ങുന്നു; കുറച്ചധികം ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ ഗ്രഹിക്കാനും അനുഭവിക്കാനും തുടങ്ങുന്നു. ഒരു അവസ്ഥയിൽ (പ്രകൃതിയിൽ) നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു അവസ്ഥയിലേക്കുള്ള മാറ്റമാണിത്. കാരണം, ഭ്രൂണത്തിന്റെ പ്രകൃതിയല്ല ബീജത്തിന്റെ പ്രകൃതി; മാംസപിണ്ഢത്തിന്റെ പ്രകൃതിയല്ല അസ്ഥിയുടെ പ്രകൃതി. ഇതെല്ലാം കേവലം യാദൃശ്ചികമായോ ഏതെങ്കിലും പ്രകൃതിനിയമം കൊണ്ടോ സംഭവിച്ചതാണോ? തീർച്ചയായും ഇവയെല്ലാം സർവ്വശക്തനായ അല്ലാഹുവിന്റെ സർവ്വാധിപത്യത്തിനും (റുബൂബിയ്യത്ത്) അവ മാത്രം ആരാധനയ്ക്കർഹനാണെന്നതിനും (ഉലൂഹിയ്യത്ത്) വ്യക്തമായി തെളിവു നൽകുന്ന ദൃഷ്ടാന്തങ്ങളാണ്.
രണ്ടാം ഘട്ടം:
സൃഷ്ടിപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ നിന്നുണ്ടാകുന്ന പരിണാമങ്ങളെക്കുറിച്ചും, അതിൽ നിന്ന് രൂപപ്പെടുന്ന വിവിധ ഘട്ടങ്ങളെയും അവസ്ഥകളെയും കുറിച്ചുമാണ് ഈ ഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്ഭവവും മൂലപദാർത്ഥവും ഒന്നായിരുന്നിട്ടും, പരസ്പരം തികച്ചും വ്യത്യസ്തവും വിഭിന്നവുമായ ഈ ഘട്ടങ്ങളും അവസ്ഥകളും സർവ്വശക്തനും യുക്തിമാനും സർവ്വജ്ഞനുമായ അല്ലാഹുവിന്റെ അസ്തിത്വത്തിലേക്കല്ലേ വിരൽ ചൂണ്ടുന്നത്? തീർച്ചയായും അവൻ യാതൊരു പങ്കാളിയുമില്ലാത്ത ഏകനായ അല്ലാഹുവാണ്. [المرجع السابق ص 148.]
തുടർന്ന്, മദനി സൂറത്തുകൾ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചുള്ള പരാമർശങ്ങളെ അവഗണിച്ചിട്ടില്ലെന്നും, മനുഷ്യസൃഷ്ടിപ്പിന്റെ യഥാർത്ഥ ലക്ഷ്യം അല്ലാഹുവിനെ ഏകത്വം അംഗീകരിക്കലും (തൗഹീദ്) അവനെ മാത്രം ആരാധിക്കലുമാണെന്നും വ്യക്തമാക്കുന്നതിലേക്ക് കടക്കുന്നു.
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
അവിശ്വാസിയാകാതിരിക്കാനും അല്ലാഹുവിനോടുള്ള അടിമത്തം (عبودية) അംഗീകരിക്കാനും വേണ്ടി, മനുഷ്യൻ തന്റെ അസ്തിത്വത്തെക്കുറിച്ചും താൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും അറിയുക എന്നത് ഈ തത്വങ്ങളിൽ പെട്ടതായിരിക്കാം; അല്ലാഹു പറഞ്ഞതുപോലെ:
قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ ﴿١٧﴾ مِنْ أَىِّ شَىْءٍ خَلَقَهُۥ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴿١٩﴾ ثُمَّ ٱلسَّبِيلَ يَسَّرَهُۥ ﴿٢٠﴾
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. (ഖുർആൻ:80/17-20)
മനുഷ്യൻ തന്റെ കരുത്തിലും കഴിവിലും അഹങ്കരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാതിരിക്കാൻ വേണ്ടി. അല്ലാഹു പറയുന്നു:
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ﴿٥﴾ يَقُولُ أَهْلَكْتُ مَالًا لُّبَدًا ﴿٦﴾ أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ ﴿٧﴾ أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ ﴿٩﴾ وَهَدَيْنَٰهُ ٱلنَّجْدَيْنِ ﴿١٠﴾
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ? അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്. അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്? അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:90/5-10)
➖➖➖➖➖➖➖➖
Like Our Thread page:
https://www.threads.net/@wisdom_media_channel
➖➖➖➖➖➖➖➖
മനുഷ്യൻ അല്ലാഹുവോട് കാണിക്കേണ്ട യഥാർത്ഥ ലജ്ജയോടും ആദരവോടും കൂടി ജീവിക്കുന്നതിന് വേണ്ടി. അല്ലാഹു പറയുന്നു:
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا ﴿١٣﴾ وَقَدْ خَلَقَكُمْ أَطْوَارًا ﴿١٤﴾
നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. (ഖുർആൻ:71/13-14)
താന്‍ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്നും, ആ മണ്ണിലേക്ക് തന്നെ തിരിച്ചുപോകേണ്ടവനാണെന്നുമുള്ള കാര്യം അവന്റെ മനസ്സിൽ ഉറച്ചുനിൽക്കുന്നതിനായി; അല്ലാഹു പറഞ്ഞു:
مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
അതില്‍ (മണ്ണിൽ) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. (ഖു൪ആന്‍:20/55)
➖➖➖➖➖➖➖
Like Our Twitter:
https://twitter.com/WisdomMedia_
➖➖➖➖➖➖➖➖
താൻ മരണമെന്ന തടുക്കാനാവാത്ത തികച്ചും അനിവാര്യമായ ഒരു അവസാനത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്ന ബോധ്യത്തോടെ തന്റെ ജീവിത കാര്യങ്ങളും പരിശ്രമങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനായി; മനുഷ്യസൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ വിവരിച്ചുകൊണ്ട് സൂറത്തുൽ മുഅ്മിനൂനിലെ സൂക്തങ്ങളിൽ അല്ലാഹു പറഞ്ഞതുപോലെ:
ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ﴿١٥﴾ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ ﴿١٦﴾
പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:23/15-16)
അതുകൊണ്ട് മരണത്തിൽ നിന്ന് യാതൊരു രക്ഷയുമില്ല, വിചാരണ അനിവാര്യവുമാണ്.
➖➖➖➖➖➖➖➖➖
Source: Kanzul uloom
#wisdomwomen #WisdomIslam #wisdom#enlightenment#vibrant#honorificabilitudinitatibus#
12 shares