CPIM Kerala
567 views 1 days ago
നെല്ല്‌ സംഭരണവും വില വിതരണവും അവതാളത്തിലായിട്ടും ഇടപെടാതെ സംസ്ഥാന സർക്കാർ. മെയ്‌ 22ന്‌ ശേഷമുള്ള പിആർഎസുകൾക്ക്‌ ഇനിയും പണം നൽകിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ 90 കോടി സപ്ലൈകോയ്‌ക്ക്‌ കൈമാറിയിട്ടും കർഷകർക്ക്‌ നൽകാൻ സംസ്ഥാനം തയ്യാറായിട്ടില്ല. രണ്ടാംവിളയിൽ 359 കോടി വിതരണം ചെയ്യാനുണ്ട്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നതോടെ നെല്ലിന്റെ വില വിതരണത്തിനുള്ള ചുമതല സഹകരണ സംഘങ്ങളിൽനിന്ന്‌ മാറ്റി പഴയപടി എസ്‌ബിഐ, കനറാ ബാങ്കുകൾക്ക്‌ നൽകി. എന്നാൽ ഇ‍ൗ ബാങ്കുകൾ വില വിതരണം നിർത്തി. കഴിഞ്ഞ ആഴ്‌ചയിലെ മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. കർഷകർക്ക്‌ പണം നൽകാനുള്ള സാങ്കേതിക തടസ്സം നീങ്ങിയിട്ടില്ല. രാഷ്ട്രീയ പ്രേരിതമായി സപ്ലൈകോ, പാഡി മാർക്കറ്റിങ്‌, കൃഷി ഉദ്യോഗസ്ഥരെയാകെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതും സംഭരണ നടപടികൾ അവതാളത്തിലാക്കി. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലല്ല, ജീവനക്കാരുടെ രാഷ്ട്രീയം നോക്കി സ്ഥലം മാറ്റുന്നതിലാണ് സർക്കാരിന്റെ മുൻഗണനയെന്ന് കർഷകസംഘടനകൾ പറയുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
9 likes
9 shares

More like this