കൃഷ്ണബാലാമണി
795 views • 1 months ago
അരികിൽ
നീയുള്ളപ്പോൾ
******************
രചന ✍️
കൃഷ്ണബാലാമണി
*******************
ഉച്ചമയക്കത്തിനു ശേഷം
എണീറ്റിരുന്ന് പകൽസ്വപ്നത്തിന്റെ
ഓർമ്മകളെ
തലോലിച്ചങ്ങനെ കട്ടിലിൽ
ഏറെ നേരമിരുന്നു,,,
ഇനിയൊരു
ചായയാവാം
ചുണ്ടുകൾ ചേർത്ത് മെല്ലെമൊഴിഞ്ഞ
ശ്രീദേവി
ഉമ്മറവാതിലിന്റെ സാക്ഷമാറ്റി,,,
പഴയവാതിലായതിനാൽ
കറ കറാന്ന ഒച്ചയോടെയാണ് വാതിൽതുറന്നത്
മുറ്റത്തെമഞ്ചാടി മരത്തൽനിന്നും
മുത്തുകൾ
ആരോ,,,
വാരിയെറിഞ്ഞപോലെ
മണ്ണിൽ
വീണ് കിടന്നു
മുഖമുയർത്തി വെറുതെ മഞ്ചാടിമരത്തിലേക്ക്
നോക്കി
ഒരിക്കൽ പാകമായ് ചുവന്നമുത്തുകളായ്
ഞാനും മണ്ണിൽപതിക്കുമെന്ന്
ഇലകളോടും തണ്ടുകളോടും ചേർന്നിരുന്നവർ പറയുന്നപോലെ !!!
പ്രതീക്ഷകളാണ് നമ്മെ
ജീവിക്കാൻ പ്രേരിപ്പിക്കുന്നത്,,
മെനഞ്ഞുകൂട്ടിയ സ്വപ്നങ്ങൾ എന്നെങ്കിലും പൂവണിയുമെന്ന ദിവാസ്വപ്നങ്ങൾ !!
അടർന്നുവീണ
ചുവന്നതുള്ളികളെ വെറുതെ പെറുക്കിയെടുത്തു
കണ്ണിൽ ഉരുണ്ടുകൂടിയ നീർമണികളിൽ ചിലത്
കയ്യിലെ മുത്തുമണികളിൽ വീണുചിതറി,,,
നനഞ്ഞുകുതിർ
വർ
എന്നോട് ചോദിച്ചുഎന്തിനാ നനച്ചത്
ഇനി
നിറംമങ്ങി വികൃതമാകില്ലേ ഞങ്ങൾ ?
ശരിയാണ്
എന്റെ കണ്ണുനീരിനാൽ ഞാനെന്തിന് മറ്റുള്ളതിന്റെ നിറം പടർത്തി വികൃതമാക്കണം ?
പടരേണ്ടത്
എന്റെകണ്ണിലെ ചായങ്ങളല്ലെ ? നോവ്
തിണ്ടെണ്ടത്
എന്റെ മാത്രം വിധിയെയല്ലെ ?
സാരിതലപ്പുകൊണ്ട്
മിഴിതുടച്ച്
കൈയിലെമഞ്ചാടിമണികളെ ഉമ്മറത്തെ കൈവരിയിൽ വെച്ച്
പടികടന്ന് അകത്തേക്കു കയറി,,,
അടുക്കയിൽ ചെന്ന്
അടുപ്പ് കത്തിച്ച് ചായക്ക് വെള്ളം വെച്ചു,,, തുളസിയിലയും ചുക്കും ചക്കരയും കുറച്ചു ചായപൊടിയും
ചേർത്ത് ഒരു കപ്പ് ചായയെടുത്ത് വീണ്ടും
ഉമ്മറത്തെ പടിയിൽ വന്നിരുന്നു,,,,
എവിടെനിന്നോ പറന്നുവന്നൊ ന്നൊരു വെളുത്തശലഭം അരികിലൂടെ കടന്നുപോയ് !!!
ഒറ്റയ്ക്കിരിക്കുമ്പോൾ ഓർക്കുവാൻ
നല്ല
ഓർമ്മകൾതന്ന് കടന്നുപോയവരെ ഓർത്തു പോകുന്നു,,,
ഈ
പടിയിലിരുന്ന് ഇടതുവശത്തെക്കു നോക്കുമ്പോൾ അടുക്കളയുടെ ചെറിയജാലകം കാണാം
ഒരിക്കയ്ക്കലവിടെ
സ്നേഹംമാത്രം വിളമ്പിയ
എന്റെ അമ്മയുണ്ടായിരുന്നു,,,
പിൻതിരിഞ്ഞു
നോക്കിയാൽ എൻ കിടപ്പറവാതിലിൽ ചാരിനിന്നെന്നോട് കിന്നാരം പറയുന്ന പ്രാണന്റെ പാതിയും,,,
തലയുയർത്തി നോക്കിയാൽ മുകളിലത്തെ അറയിൽനിന്നും മരഗോവണിയിറങ്ങിവരുനെന്നച്ഛനെയും,,,
മുന്നിലോ !!! പരാതിയോടെന്റെ തലയ്ക്ക്തട്ടി വഴക്കിട്ടുപോകുന്ന ഏട്ടനെയും,,,
ഉത്തരമില്ലാത്തലോകത്തിലേക്ക് പോയ
അമ്മയ്ക്ക് ശേഷം എന്നെമാത്രം തനിച്ചാക്കി അച്ഛനും ഏട്ടനും
കൂട് വിട്ട
കിളികളെപോലെ ദൂരെഒരിടത്ത് കൂടുകൂട്ടി,,,
മംഗല്യസൂത്രം ചാർത്തി
വേളിയായ് സ്വീകരിച്ചവൻ
എനിക്ക് സാമർത്ഥ്യമില്ലെന്നപേരുചൊല്ലി താലിചരടിന്റെ ബന്ധംമുറിച്ച് കടന്നുപോയിടവേ
തേങ്ങികരഞ്ഞൊരൊൻ
രാവിന്റെ തോഴരായത്
അന്യം നിന്നുപോകാതെ ഞാൻ തിരിതെളിയിക്കുന്ന
തേവാരമൂർത്തിയും ആണ്ടിലൊരിക്കൾ മാത്രം തിരിതെളിയിച്ചുകൊടുക്കുന്ന നാഗദൈവങ്ങളും
മുറ്റത്തെ മഞ്ചാടിമരവുമാണ്
ഓർമ്മകളെയും പടിയിക്കാമായിരുന്നു
പക്ഷെ,,, കഴിയുന്നില്ല
ചായം മങ്ങിതുടങ്ങിയ ഭിത്തിയിൽ തലചായ്ച്ച്
മെല്ലെ കണ്ണുകളടച്ചങ്ങനെയിരുന്നു,,,,
കാറ്റ്
അതിശക്തമായ്
വീശിയടിച്ചു,,,
മച്ചിൽ എന്തോവന്ന് പതിക്കുന്നശബ്ദകേട്ട്
ഞാൻ ഞെട്ടിയുണർന്നു,,,
വിശക്കുന്നല്ലോ,,,
വല്ലതും ഇണ്ടാക്കണമെന്ന് നിനച്ച് അടുക്കളയിൽ കയറി
പത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വെച്ച്
തീ കൊടുത്തു,,,
കുറച്ച് ഉണക്കലരി കഴുകിയിട്ടു വേഗം ചോറുണ്ടാക്കി,,, കണ്ണിമാങ്ങാ അച്ചാറുണ്ട്
പിന്നെ പപ്പടവുംകാച്ചാം
മതി
കുശാൽ !!!
ഊണ് കാലമാക്കിയ ശേഷം കുളികഴിഞ്ഞുവന്നു,,,
ഈറൻമുടി തോർത്ത് കൊണ്ട് തുടച്ചു നിൽക്കുമ്പോൾ
മുറ്റതേതോ
വണ്ടിവന്നുനിന്ന ഒച്ചകേട്ടത്
വാതിലിന്റെ സാക്ഷമാറ്റി മുറ്റത്തേക്കു നോക്കിയപ്പോൾ കണ്ടകാഴ്ച കണ്ണുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ല
ഉള്ളിൽ നിന്നും ഒരാന്തൽ ദേഹമാകെ പടർന്നുകേറി
അറിയാതെ
ചുണ്ടുകൾ വിതുമ്പിപറഞ്ഞു ദേവേട്ടൻ,,,,,
എന്റെ പ്രാണന്റെ പാതിയായ ദേവനന്ദൻ,,,
ഈശ്വരാ,,,,
ഇത് സത്യമോ !!!
പരദേവതമാരെ !!! ഞാൻ,,,,
ഞാനെന്താ
ഈ കാണുന്നെ !!!
പടികയറിവന്നദേവൻ വിളിച്ചു !!!
ദേവി,,,,
നീ എനിക്ക്
മാപ്പ് തരണം
നീയില്ലാതെ എനിക്ക് പറ്റുന്നില്ല
എനിക്ക് നിന്നെവേണം,,
നിന്റെസ്നേഹം
തിരിച്ചറിയാൻ
ഞാൻ വൈകിപോയ്
മാപ്പ്,,,
മാപ്പ്,,,
അരുത് ദേവേട്ടാ എന്നോട് മാപ്പിരക്കല്ലെ എനിക്കത് സഹിക്കാൻ പറ്റില്ല,,,
എന്റെ പ്രാർത്ഥനകൾക്ക് അർത്ഥമുണ്ടായല്ലോ !!!
എന്റെ ദേവേട്ടനെ എനിക്ക്
തിരിച്ച് തന്നല്ലോ
അത്
മതിയെനിക്ക്,,
ദേവി,,,
നമുക്ക് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം,,,
നിന്നെ നഷ്ടപ്പെടാൻ എനിക്കിനിയാവില്ല
ഇതുവരെ അനുഭവിച്ച ഏകാന്തതയ്ക്ക് ദുഃഖങ്ങൾക്കും വിരാമമിട്ടുകൊണ്ട്
ദേവനന്ദൻ ശ്രീദേവിയെ മാറിൽ
ചേർത്തുനിർത്തി നെറുകയിലുമ്മവെച്ചു,,,,
ഒരു ചെറുകാറ്റ് വീശികടന്നുപോയിടവേ
മുറ്റത്തെമണൽ തരികളിൽ ചുവന്നമുത്തുമണികളുടെ എണ്ണം കൂടിക്കൊണ്ടെയിരുന്നു,,,
ദേവി,,,,
നോക്കു,,,
നിനക്കേറെ ഇഷ്ട്ടമുള്ള
മഞ്ചാടികുരു,,,
അവന്റെ നെഞ്ചിൽചേർന്ന് നിന്നവൾ
മെല്ലെപറഞ്ഞു എനിക്കേറെയിഷ്ട്ടമുള്ളത്
ഈ സ്നേഹമാണ് ദേവേട്ടാ,,,,
ഇത് മാത്രം
മതി എനിക്കിനി
ജീവിക്കാൻ
ഒരിക്കലും
വിട്ടു പോകരുതെ
എന്നെയിനി,,,
ഇല്ല ദേവി,,,
മരണത്തിന്
മാത്രമേ ഇനി നമ്മളെ
വേർപെടുത്താൻ കഴിയൂ,,,,
നീ എന്റെതാണ് എന്റെതുമാത്രം,,
അരികിൽ
നീയുള്ളപ്പോൾ എന്റെ സ്വർഗ്ഗം ഇവിടെയാണ് പെണ്ണെ,,,,,✍️
*****************
സസ്നേഹം
കൃഷ്ണബാലാമണി #🖋 എൻ്റെ കവിതകൾ🧾
16 likes
11 shares