നിഴലായി വന്നവൾ വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤 Part 11 ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്ന വഴിയിൽ... ശരത്ചന്ദ്രൻ കാർ ഓടിക്കുകയായിരുന്നു. പിന്നിലെ സീറ്റിൽ വൃന്ദയും മീനാക്ഷിയും. കുറച്ചുനേരം ആരും ഒന്നും സംസാരിച്ചില്ല. പിന്നെ ശരത്ചന്ദ്രൻ റിയർവ്യൂ മിററിലൂടെ വൃന്ദയെ നോക്കി. "അമ്മ വിളിച്ചിരുന്നോ?" "മ്മ്... രാവിലെ വിളിച്ചിരുന്നു." "വിഷമമൊന്നും ഉണ്ടായിരുന്നില്ലല്ലോ?" വൃന്ദ ചെറുതായി ചിരിച്ചു. "കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് വീട്ടിൽ നിന്ന് മാറിനിൽക്കുന്നതല്ലേ... അതിന്റെ ഒരു വിഷമം മാത്രമേയുള്ളൂ." ശരത്ചന്ദ്രൻ തലയാട്ടി. "മ്മ്..." കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ചോദിച്ചു. "വിഷ്ണു ഇന്ന് ഓഫീസിൽ വന്നിട്ടുണ്ടാവുമല്ലോ?" "ഉണ്ടാവും..." "ചേട്ടൻ ലീവ് എടുക്കാറില്ല." "മ്മ്... അവൻ നല്ല ഉത്തരവാദിത്തമുള്ള ആളാണ്." വൃന്ദ അഭിമാനത്തോടെ ഒന്ന് ചിരിച്ചു. "ചേട്ടൻ അങ്ങനെയാ..." "കമ്പനിയിൽ എല്ലാവർക്കും വിഷ്ണുവിനെക്കുറിച്ച് നല്ല അഭിപ്രായമാണ്." "അതുകേട്ട് സന്തോഷമായി." വീണ്ടും കാറിനുള്ളിൽ നിശ്ശബ്ദത നിറഞ്ഞു. അപ്പോഴാണ് മീനാക്ഷി മുന്നോട്ട് ചാഞ്ഞത്. "വൃന്ദമ്മേ..." "എന്താ മീനൂട്ടി?" "ഇന്ന് നല്ല രസമായിരുന്നു." "അതെന്താ?" "നമ്മൾ മൂന്നുപേരും ഒരുമിച്ച് പോയില്ലേ..." വൃന്ദ ഒന്ന് ചിരിച്ചു. "ഇനിയും പോകാം." "സത്യമാണോ?" "സത്യം." മീനാക്ഷി സന്തോഷത്തോടെ ചിരിച്ചു. റിയർവ്യൂ മിററിലൂടെ അത് കണ്ട ശരത്ചന്ദ്രന്റെ ചുണ്ടിൽ അറിയാതെ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. വീട്ടിലെത്തിയതും... "അമ്മൂമ്മേ... ഞങ്ങൾ വന്നേ..." എന്ന് പറഞ്ഞുകൊണ്ട് മീനാക്ഷി അകത്തേക്ക് ഓടി. സാവിത്രിയമ്മ ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു. "വൃന്ദമ്മേടെ അച്ഛന്റെയും കൂടെ അമ്പലത്തിൽ പോയിട്ട് എങ്ങനെയുണ്ടായിരുന്നു ഇഷ്ടപെട്ടോ ?" "ഒരുപാട്..." "ഇനിയും പോണം." "ആഹഹാ ..." സാവിത്രിയമ്മ ചിരിച്ചു. വൃന്ദ പൂജാമുറിയിൽ പ്രസാദം വെച്ച ശേഷം അടുക്കളയിലേക്ക് നടന്നു. "മോളേ... നീ പോയി ഡ്രസ്സ് ഒക്കെ മാറിക്കോ." "ബാക്കി ഞാൻ നോക്കാം." "ശരി അമ്മേ." ദിവസങ്ങൾ പതിയെ കടന്നുപോയി. വൃന്ദയും മീനാക്ഷിയും തമ്മിലുള്ള അടുപ്പം ഓരോ ദിവസവും കൂടി വന്നു. ശരത്ചന്ദ്രൻ പഴയതുപോലെ അധികം സംസാരിക്കാറില്ലായിരുന്നു. എന്നാലും... വൃന്ദയോട് സംസാരിക്കുമ്പോൾ ആ ശബ്ദത്തിലെ കാഠിന്യം പതിയെ കുറഞ്ഞുതുടങ്ങിയിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം... ആചാരപ്രകാരം... വൃന്ദയും ശരത്ചന്ദ്രനും വൃന്ദയുടെ വീട്ടിലേക്ക് വിരുന്നിന് പോകാനുള്ള ദിവസമായിരുന്നു. രാവിലെ തന്നെ വൃന്ദ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. പോകാൻ നേരത്ത് മീനാക്ഷി ഓടിവന്നു. "അച്ഛാ... ഞാനും വന്നോട്ടെ." സാവിത്രിയമ്മ അവളെ ചേർത്തുപിടിച്ചു. "മോളേ... ഇന്ന് അച്ഛനും വൃന്ദമ്മയും മാത്രം പോട്ടെ." "പിന്നെ ഒരു ദിവസം നമുക്കെല്ലാവർക്കും കൂടി പോകാം." മീനാക്ഷിയുടെ മുഖം വാടി. ശരത്ചന്ദ്രൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു. "ഞാൻ നാളെ രാവിലെ തന്നെ വന്നോളാം." "വന്നിട്ട് നമുക്ക് പുറത്തുപോകാം." "പ്രോമിസ്?" "പ്രോമിസ്." അതോടെ മീനാക്ഷി ഒന്ന് ചിരിച്ചു. വൃന്ദയും ശരത്തും അവരോട് യാത്ര പറഞ്ഞിറങ്ങി. അൽപസമയത്തിനുശേഷം... കാർ വൃന്ദയുടെ വീടിന് മുന്നിൽ നിന്നു. ചെറിയ ഓടിട്ട വീട്... മുറ്റം നിറയെ പൂച്ചെടികൾ... വാതിൽക്കൽ ശാരദയും വിഷ്ണുവും അഞ്ജലിയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. "വാ മോനെ..." ശാരദ പുഞ്ചിരിയോടെ പറഞ്ഞു. "സുഖമാണോ അമ്മേ?" "സുഖം മോനെ..." വീട്ടിനുള്ളിലേക്ക് കയറിയ ശരത്ചന്ദ്രൻ എല്ലാവരോടും വളരെ ബഹുമാനത്തോടെ സ്വാഭാവികമായി സംസാരിച്ചു. വലിയ ബിസിനസുകാരനാണെന്ന യാതൊരു അഹങ്കാരവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലില്ലായിരുന്നു. അത് കണ്ട ശാരദയുടെ മനസ്സിൽ ഒരു ആശ്വാസം നിറഞ്ഞു. "എന്റെ മോളെ നല്ല കൈകളിലാണ് ഏൽപ്പിച്ചത്..." എന്ന ചിന്ത അറിയാതെ അവരുടെ മനസ്സിലൂടെ കടന്നുപോയി. (തുടരും...) 🖤 #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
44 likes
2 comments 18 shares

More like this