𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views 20 days ago
#✍️വിദ്യാഭ്യാസം *ജൂൺ17* *1914.ജൂൺ 17, പൊതുവിദ്യാഭ്യാസസ്വതന്ത്ര്യദിനം മഹാത്മാ അയ്യൻകാളി (EX.MLC) നടപ്പിലാക്കിയ ദിവസം* +-------+--------+-------+--------+ പൊതുയിടങ്ങളിൽനിന്ന് ആട്ടിയകറ്റപ്പെട്ടവരായിരുന്ന ഒരുജനത. പൊതുവിദ്യാലയങ്ങൾ, കോടതികൾ, ചായക്കടകൾ, പൊതുവഴി എന്നിങ്ങനെയുള്ള പരിസരങ്ങളിൽ നിന്ന് അവരെ അദൃശ്യരാക്കി നിർത്താൻ സവർണ്ണമേധാവികൾ ശ്രമം തുടർന്നു കൊണ്ടിരുന്നു. പാടത്തും പറമ്പിലും പണിയെടുക്കുന്നവരായി മാത്രം നാം അടിസ്ഥാന ജനതയെ കണ്ടു. പൊതുവിടങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ മാസ്റ്റർ കീ എന്നത് വിദ്യാഭ്യാസമാണെന്ന ബോധ്യം അയ്യൻകാളിക്കുണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി കാർഷിക പണിമുടക്ക് സമരം, സ്വന്തമായി സ്കൂൾ സ്ഥാപിക്കുക എന്നിവയ്ക്കുശേഷം നടന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ അയ്യൻകാളിക്കൊപ്പം ഒരു കൊച്ചുപെൺകുട്ടി കൂടി പങ്കെടുത്തു. പഞ്ചമി എന്നാണ് ആ കുട്ടിയുടെ പേര്. പൂജാരി അയ്യന്റെ മകൾ. അയ്യൻകാളിയുടെ നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 1907 ൽ സർക്കാർ സ്കൂളുകളിൽ ദളിതർക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നിരുന്നു. പക്ഷേ സവർണ്ണരായ ഉദ്യോഗസ്ഥ പ്രമാണിമാർ ഈ ഉത്തരവ് പൂഴ്ത്തി വെയ്ക്കുകയായിരുന്നു. ഇതു മനസിലാക്കിയ അയ്യൻകാളിയും സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തകരും കുട്ടികളെ ഗവൺമെന്റ് സ്കൂളിൽ ചേർക്കാൻ കൊണ്ടുചെന്നെങ്കിലും അദ്ധ്യാപകർ അതിന് തയ്യാറായില്ല. 1910 ൽ സർക്കാർ ഒരിക്കൽക്കൂടി ഈ ഉത്തരവ് പുറത്തിറക്കിയെങ്കിലും അതും ഫലം കണ്ടില്ല. ഈ സന്ദർഭത്തിലാണ് അയ്യൻകാളിയുടെ ഇടപെടൽ വലിയൊരു സമരമായി വികസിച്ചത്. ഇതേ വർഷം തന്നെ (1914) പഞ്ചമി എന്ന ദലിത് പെൺകുട്ടിയുടെ കൈ പിടിച്ചു കൊണ്ട് അയ്യൻകാളി ഊരുട്ടമ്പലത്തിലെ സ്കൂളിലെത്തി. കൂടെ അദ്ദേഹത്തിന്റെ അനുയായികളും ഉണ്ടായിരുന്നു. 1907 ൽ സ്ഥാപിതമായ ആ സ്കൂൾ മുറ്റത്ത് അതേ വരെ ഒരു ദലിതരും പ്രവേശിച്ചിട്ടില്ലായിരുന്നു. ജാതിഭ്രാന്തന്മാരായ ഊണുപറ പണിക്കർ അലറിക്കൊണ്ട് പാഞ്ഞടുത്തു. അവരെ അയ്യൻകാളിയും കൂട്ടരും പ്രതിരോധിച്ചു. രാത്രിയിലും അക്രമം തുടർന്നു. സമീപത്തുള്ള ദളിത് വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. കലാപകലുഷിതമായ ഈ അന്തരീക്ഷം രൊഴ്ചയോളം തുടർന്നു. ദളിതർ കയറി അശുദ്ധമാക്കിയ ഊരുട്ടമ്പലം സ്കൂൾ കൊച്ചപ്പിപ്പിള്ള എന്ന സവർണ്ണ പ്രമാണി തീയിട് നശിപ്പിച്ചു. അയ്യൻകാളിയുടെ സമരസന്ദർഭങ്ങളിൽ അഗ്നി പ്രധാന വില്ലനായി കടന്നു വരുന്നുണ്ട്. എത്രയോ ദളിത് കുടിലുകളെ ഇതിനകം തീ വിഴുങ്ങി. വെങ്ങാനൂരിൽ അദ്ദേഹം സ്ഥാപിച്ച സ്കൂളും ആദ്യഘട്ടത്തിൽ സവർണ്ണ പ്രമാണിമാർ തീയിട്ടു നശിപ്പിച്ചിരുന്നു. ഊരുട്ടമ്പലം സ്കൂളിനും ഈ വിധിയുണ്ടായി. എന്നാൽ ഏതൊരു അഗ്നിയിൽ നിന്നും ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേല്ക്കുന്ന ഫീനിക്സ് പക്ഷിയായിരുന്നു അയ്യൻകാളി സമരങ്ങൾ. ചരിത്രത്തിന്റെ ചാരത്തിൽ നിന്ന് അത് പുതിയ ശില്പങ്ങൾ മെനഞ്ഞു. പൊതു വിദ്യാലയ പ്രവേശനത്തിനു വേണ്ടിയുള്ള ഐതിഹാസിക സമര ചരിത്രത്തിൽ അയ്യൻകാളിയ്‌ക്കൊപ്പം പഞ്ചമി എന്ന പെൺകുട്ടിയുടെ പേരു കൂടി ചേർക്കപ്പെട്ടു. അന്ന് സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടപ്പോൾ ഭാഗികമായി കത്തി നശിച്ച ബഞ്ച് ഇന്നും ഈ സ്കൂളിൽ കാണാനാവും. പഞ്ചമിക്ക് ഇരുന്നുപഠിക്കാൻ വിലക്കപ്പെട്ട ആ ബെഞ്ച് ഒരു പ്രതീകമാണ്. +-----+-------+-------+-------+
9 likes
9 shares

More like this