പാർട്ട്‌-20 അപരിചിത അവസാന ഭാഗം മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കോടതിയുടെ പടികൾ ഇറങ്ങി നടന്ന ദേവപ്രിയയുടെ കാലുകൾക്ക് ദിശയില്ലായിരുന്നു. കയ്യിൽ പഴയ ഫയൽ... നെഞ്ചിൽ ആയിരം മുറിവുകൾ... മനസ്സിൽ ഒരേയൊരു ചോദ്യം... "ഇനി ഞാൻ എവിടേക്ക് പോകും...?" അവൾ മുന്നോട്ട് നടന്നു. പെട്ടെന്ന്... പിന്നിൽ നിന്ന് ഒരു ശബ്ദം. "ദേവപ്രിയ..." അവൾ പതിയെ തിരിഞ്ഞു. അഭിറാം... അവളുടെ പിന്നിൽ തന്നെ നിൽക്കുകയായിരുന്നു. അവൻ അടുത്തേക്ക് വന്നു. ഒരു നിമിഷം പോലും ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ... അവളുടെ കൈകളിലേക്ക് തന്റെ കൈ ചേർത്തുവച്ചു. "ഇനി ഒറ്റയ്ക്ക് നടക്കണ്ട." ദേവപ്രിയ കണ്ണുനീർ തുടച്ചു. "എനിക്ക് ഇനി ആരുമില്ല അഭിറാം..." "എന്നെ കാത്തിരിക്കാൻ ഒരു വീടില്ല..." "ഒരു കുഞ്ഞില്ല..." "ഒരു ജീവിതമില്ല..." അഭിറാം ചെറുതായി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലും കണ്ണുനീർ ഉണ്ടായിരുന്നു. "എനിക്കും ആരുമില്ല ദേവപ്രിയ..." "എന്റെ ഭാര്യയും..." "എന്റെ മകനും..." "ഇന്ന് ഓർമ്മകളിൽ മാത്രമാണ്." "വീട്ടുകാർ ഉണ്ടെങ്കിലും..." "സ്വന്തമെന്ന് വിളിക്കാൻ എനിക്ക് ആരുമില്ല." അവൻ ഒരു നിമിഷം നിർത്തി. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "നമ്മൾ രണ്ടുപേരും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ്..." "പക്ഷേ..." "ജീവിതം നമ്മളെ ഇനിയും ഉപേക്ഷിച്ചിട്ടില്ല." "എന്റെ കൂടെ പോരുന്നോ...?" "സഹതാപം കൊണ്ടല്ല..." "പ്രണയം എന്ന വാക്ക് പറഞ്ഞ് നിന്നെ വീണ്ടും സ്വപ്നം കാണിക്കാനുമല്ല..." "നിന്നെ മനസ്സിലാക്കിയ ഒരാളായി..." "നിന്റെ കൈ ഒരിക്കലും വിടാതെ കൂടെ നടക്കാൻ..." "നമുക്ക് ഇനി ആരുമില്ലല്ലോ..." "ഇനി... നമുക്ക് നമ്മൾ മാത്രം മതി..." ആ വാക്കുകൾ കേട്ട നിമിഷം... ദേവപ്രിയ പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ... വേദനയുടെതായിരുന്നില്ല. വർഷങ്ങൾക്കുശേഷം... സ്വന്തമെന്ന് വിളിക്കാൻ ഒരാളെ കണ്ടെത്തിയ ഒരു മനസ്സിന്റെ കരച്ചിലായിരുന്നു അത്. അവൾ പതിയെ അഭിറാമിന്റെ കൈ മുറുകെ പിടിച്ചു. "ഈ പ്രാവശ്യം..." "കൈവിടില്ലല്ലോ...?" അഭിറാം അവളുടെ കണ്ണുകളിലേക്ക് നോക്കി. "മരണം പോലും നമ്മളെ വേർപെടുത്തുന്നതുവരെ..." "ഞാൻ നിന്റെ കൂടെയുണ്ടാകും." ആറ് മാസങ്ങൾക്ക് ശേഷം... ദേവപ്രിയ വീണ്ടും ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. മുഖത്ത് പഴയ വേദനയുടെ നിഴലുകൾ ഇപ്പോഴും ഉണ്ടായിരുന്നു. പക്ഷേ... ആ നിഴലുകൾക്ക് ഇടയിൽ ഒരു പുഞ്ചിരി വിരിയാൻ തുടങ്ങിയിരുന്നു. ആ പുഞ്ചിരിക്കു കാരണം... അഭിറാമായിരുന്നു. ഓരോ രാവിലെയും... "ഭക്ഷണം കഴിച്ചോ...?" എന്ന് ചോദിക്കുന്ന ഒരാൾ. ക്ഷീണിച്ച് വരുമ്പോൾ... ഒരു കപ്പ് ചായയുമായി കാത്തിരിക്കുന്ന ഒരാൾ. കരയുമ്പോൾ... മിണ്ടാതെ കൂടെയിരിക്കുന്ന ഒരാൾ. അത്രയേ അവൾക്ക് വേണ്ടിയിരുന്നുള്ളൂ. ഒരു വൈകുന്നേരം... രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയ അതേ ബസ് സ്റ്റോപ്പിൽ നിന്നു. അതേ മഴ... അതേ കാറ്റ്... അതേ വഴി... ദേവപ്രിയ അഭിറാമിന്റെ തോളിലേക്ക് തലചായച്ചു. "അറിയാമോ..." "ഒരിക്കൽ ഞാൻ ഈ വഴിയിലൂടെ നടന്നത്..." "എല്ലാം നഷ്ടപ്പെട്ടവളായിട്ടായിരുന്നു." "ഇന്ന്..." "എന്റെ കൂടെ എന്റെ ലോകമുണ്ട്." അഭിറാം അവളുടെ കൈ മുറുകെ പിടിച്ചു. "ജീവിതം ചിലപ്പോൾ വൈകിയാണ് നീതി നൽകുന്നത്..." "പക്ഷേ..." "തരാതെ വിടില്ല." ദേവപ്രിയ ആകാശത്തേക്ക് നോക്കി. അച്ഛനെ ഓർത്തു. അമ്മയെ ഓർത്തു. നിലയെ ഓർത്തു. അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. അത് സങ്കടത്തിന്റെ കണ്ണുനീരല്ലായിരുന്നു. പ്രതീക്ഷയുടെ കണ്ണുനീരായിരുന്നു. അവസാനം... "ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മളെ തകർക്കാനാണ്... ചിലർ വരുന്നത് നമ്മളെ വീണ്ടും ജീവിക്കാൻ പഠിപ്പിക്കാനാണ്..." "ഒരു അഭി ദേവപ്രിയയുടെ ജീവിതം തകർത്തു... മറ്റൊരു അഭി ആ ജീവിതത്തെ വീണ്ടും പുനർജനിപ്പിച്ചു." "ഒരിക്കൽ ഒറ്റപ്പെട്ട രണ്ട് ആത്മാക്കൾ... ഒടുവിൽ പരസ്പരം സ്വന്തമായി." #❤ സ്നേഹം മാത്രം 🤗 #story #￰കല.... #📙 നോവൽ #💞 നിനക്കായ് അവസാനിച്ചു ❤️
10 likes
16 shares

More like this