നിഴലായി വന്നവൾ വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤 Part 6 ശരത്ചന്ദ്രന്റെ സമ്മതം ലഭിച്ചതോടെ രണ്ട് കുടുംബങ്ങളും ചേർന്ന് വിവാഹദിവസം തീരുമാനിച്ചു. രണ്ടാഴ്ചകൾ... ഒരുക്കങ്ങൾക്കായി അത്രയേ ഉണ്ടായിരുന്നുള്ളൂ. വലിയ ആർഭാടങ്ങളൊന്നും ശരത്ചന്ദ്രന് ഇഷ്ടമായിരുന്നില്ല. "അമ്മേ..." സാവിത്രിയമ്മയെ നോക്കി അദ്ദേഹം പറഞ്ഞു. "ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്." അതുകൊണ്ട് തന്നെ "അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം മതി." "പക്ഷേ... ചടങ്ങുകൾ ഒന്നും കുറയരുത്." സാവിത്രിയമ്മ പുഞ്ചിരിച്ചു. "എന്നാ അങ്ങനെ ആവട്ടെ ." ദിവസങ്ങൾ വേഗം കടന്നുപോയി. വിവാഹത്തിന്റെ തലേദിവസം രാത്രി... വീട് മുഴുവൻ ഉറക്കത്തിലായിരുന്നു. പക്ഷേ... ശരത്ചന്ദ്രന് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹം പതിയെ മുറിയിൽ നിന്ന് പുറത്തിറങ്ങി. നടന്നെത്തിയത്... ദീപ്തിയുടെ ചിത്രത്തിന് മുന്നിലായിരുന്നു. മങ്ങിയ വെളിച്ചത്തിൽ ആ പുഞ്ചിരിക്കുന്ന മുഖം പഴയതുപോലെ തന്നെ അദ്ദേഹത്തെ നോക്കുന്നുണ്ടായിരുന്നു. ശരത്ചന്ദ്രൻ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. "ദീപ്തി..." "നിന്നെക്കാൾ മറ്റൊരാൾക്ക് എന്റെ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്." "നിന്റെ കൈപിടിച്ച് ഞാൻ പറഞ്ഞ വാക്കും അതുതന്നെയായിരുന്നു." "നീ അല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല..." "ആ വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല." "നിന്നെ മറന്നതുകൊണ്ടല്ല..." "നമ്മുടെ മീനൂട്ടിക്ക് വേണ്ടി..." അവൾ വളർന്നുകൊണ്ടിരിക്കുവാണ്. മറ്റാരേക്കാളും ഒരു അമ്മയുടെ സാമിപ്യം അവൾക് ആവിശ്യം ആണെന്ന് എല്ലാരും പറയുന്നു. "അവൾക്ക് ഒരു അമ്മയെ നൽകാൻ വേണ്ടിയാണ് ഈ തീരുമാനം." "എവിടെയായിരുന്നാലും..." " നീ എന്നോട് ക്ഷമിക്കണം, ദീപ്തി." ഒരു തുള്ളി കണ്ണുനീർ അദ്ദേഹത്തിന്റെ കവിളിലൂടെ ഒഴുകിയിറങ്ങി. അത് തുടച്ചുമാറ്റി അദ്ദേഹം പതിയെ തിരിഞ്ഞു നടന്നു. *** പ്രഭാതം അമ്പലനടയിൽ നാദസ്വരത്തിന്റെ ശബ്ദം ഉയർന്നു. ഇളം സ്വർണനിറമുള്ള കസവ് മുണ്ടും ഓഫ്‌ വൈറ്റ് ഷർട്ടും ധരിച്ച് ശരത്ചന്ദ്രൻ മണ്ഡപത്തിലേക്ക് നടന്നു. മുഖത്ത് പതിവുപോലെ ശാന്തത. ഗൗരവത്തിന് മാത്രം ഒരു മാറ്റവുമില്ല. അൽപസമയം കഴിഞ്ഞ്... ചുവന്നനിറമുള്ള കാഞ്ചീപുരം സാരിയിൽ അതീവ സുന്ദരിയായ് വൃന്ദയും മണ്ഡപത്തിലേക്ക് എത്തി. അവളുടെ കണ്ണുകൾ അറിയാതെ ശരത്ചന്ദ്രനെ തേടി. അദ്ദേഹം അവളെ നോക്കിയെങ്കിലും... ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ല. അതെ സമയം... മീനാക്ഷി സാവിത്രിയമ്മയുടെ കൈപിടിച്ച് എല്ലാം കൗതുകത്തോടെ നോക്കിനിൽക്കുകയായിരുന്നു. മുഹൂർത്തസമയം എത്തിയതും... പൂജാരി താലി ശരത്ചന്ദ്രന്റെ കൈയിൽ കൊടുത്തു. ഒരു നിമിഷം... ശരത്ചന്ദ്രന്റെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു. ഒരിക്കൽ ദീപ്തിയുടെ കഴുത്തിൽ താലി ചാർത്തിയ നിമിഷം... ആ ഓർമ്മകൾ ഒരു മിന്നൽപോലെ മനസ്സിലൂടെ കടന്നുപോയി. "മുഹൂർത്തമായി..." പൂജാരിയുടെ ശബ്ദമാണ് അദ്ദേഹത്തെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. അദ്ദേഹം പതിയെ വൃന്ദയുടെ കഴുത്തിൽ താലി ചാർത്തി. അമ്പലം മുഴുവൻ നാദസ്വരം കൊണ്ട് നിറഞ്ഞു. വൃന്ദ കണ്ണുകളുയർത്തി ശരത്ചന്ദ്രനെ നോക്കി. അദ്ദേഹവും അവളെ നോക്കി.ആ നോട്ടത്തിൽ പ്രണയം ഉണ്ടായിരുന്നില്ല. പക്ഷെ ബഹുമാനമുണ്ടായിരുന്നു. ഉത്തരവാദിത്തം നിറഞ്ഞ ഒരു ശാന്തത ഉണ്ടായിരുന്നു. അനുഗ്രഹം വാങ്ങിയ ശേഷം... സാവിത്രിയമ്മ വൃന്ദയെ ചേർത്തുപിടിച്ചു. "ഇനി നീ എന്റെ മകളാണ്." ശാരദയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. വിഷ്ണുവിന്റെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരിയായിരുന്നു. വൃന്ദയുടെ മനസ്സിൽ... "ഇനി എന്റെ ജീവിതം മാറും..." എന്ന ചിന്ത മാത്രമായിരുന്നു. ചടങ്ങുകൾ അവസാനിച്ചതിന് ശേഷം... ഇരുവരും എല്ലാവരുടെയും അനുഗ്രഹം വാങ്ങി. സാവിത്രിയമ്മ വൃന്ദയുടെ നെറുകയിൽ ചുംബിച്ചു. "സന്തോഷമായി ജീവിക്കണം മോളേ..." ശാരദ കണ്ണീരോടെ മകളെ ചേർത്തുപിടിച്ചു. "ഇനി നീ ഒറ്റയ്ക്കല്ല..." വൃന്ദ തലകുനിച്ചു. കാറിന്റെ വാതിൽ തുറന്ന് ശരത്ചന്ദ്രൻ ആദ്യം വൃന്ദയോട് കയറാൻ പറഞ്ഞു. അവൾ പതിയെ കാറിലേക്ക് കയറി. കാർ പതുക്കെ മണ്ഡപത്തിൽ നിന്ന് പുറപ്പെട്ടു. പുതിയൊരു ജീവിതത്തിലേക്ക്... പുതിയ ബന്ധങ്ങളിലേക്ക്... പുതിയ വിധിയിലേക്ക്... ആ യാത്ര തുടങ്ങിയിരിക്കുന്നു... തുടരും... #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
34 likes
4 comments 12 shares

More like this