അപരിചിത പാർട്ട് 12 ആ സ്ത്രീയുടെ കണ്ണുകൾ ദേവപ്രിയയുടെ മേൽ തന്നെ പതിഞ്ഞിരുന്നു. ആശുപത്രിയുടെ ഗേറ്റിലൂടെ പുറത്തേക്ക് നടന്ന് പോകുന്ന ദേവപ്രിയയെ നോക്കി അവൾ പുഞ്ചിരിച്ചു. പക്ഷേ... ആ പുഞ്ചിരിയിൽ സ്നേഹമുണ്ടായിരുന്നില്ല. പകരം... വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പക മാത്രമായിരുന്നു. "നിന്നെ ഞാൻ മറന്നിട്ടില്ല ദേവപ്രിയ..." അവൾ പതിയെ സ്വയം പറഞ്ഞു. ഒന്നും അറിയാതെ ദേവപ്രിയ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കയ്യിൽ അച്ചൻ നൽകിയിരുന്ന പഴയ ഡയറി. അത് തുറന്ന് നോക്കുമ്പോഴൊക്കെ അവൾക്ക് ഒരു ധൈര്യം കിട്ടുമായിരുന്നു. അന്ന് രാത്രിയും വീട്ടിലെത്തിയ ശേഷം അവൾ ഡയറിയിൽ എഴുതി. "അച്ഛാ... ഇന്ന് എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ മനുഷ്യൻ വന്നു. അഭിറാം... എന്തുകൊണ്ടോ ആ പേരിൽ ഒരു അടുപ്പം തോന്നുന്നു. പക്ഷേ... ഇനി ആരെയും എന്റെ ജീവിതത്തോട് ചേർത്തുവയ്ക്കാൻ എനിക്ക് പേടിയാണ്. കാരണം... ഞാൻ സ്നേഹിച്ചവരൊക്കെ എന്നിൽ നിന്ന് അകന്നുപോയവരാണ്..." ഡയറി അടയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. മറുദിവസം രാവിലെ... ആശുപത്രിയിൽ എത്തിയ ദേവപ്രിയയെ സീനിയർ ഡോക്ടർ വിളിച്ചു. "ദേവപ്രിയ..." "യെസ് സാർ." "ഇന്നുമുതൽ ഐ.സി.യുവിലേക്കാണ് നിന്റെ ഡ്യൂട്ടി." "ഓക്കേ സാർ." അവൾ സന്തോഷത്തോടെ സമ്മതിച്ചു. കാരണം... കൂടുതൽ പഠിക്കാനുള്ള അവസരമായിരുന്നു അത്. അതിനിടെ... അഭിറാം വീട്ടിലെത്തി. വീടിന് മുന്നിൽ കാറുകൾ നിരന്നു കിടക്കുന്നു. വേലക്കാരും ജീവനക്കാരും ഓടിനടക്കുന്നു. പുറമേ നോക്കിയാൽ... അത് ഒരു കൊട്ടാരമായിരുന്നു. പക്ഷേ... ആ വീടിനകത്ത് സമാധാനമില്ലായിരുന്നു. അഭിറാം അകത്തേക്ക് കയറുമ്പോൾ തന്നെ വലിയ ഹാളിൽ ഇരുന്ന ഒരാൾ ചോദിച്ചു. "ഇപ്പോൾ ഓർമ്മയുണ്ടോ ഈ വീട്ടിലേക്കുള്ള വഴി?" അത് അഭിറാമിന്റെ അച്ഛനായിരുന്നു. മുഖത്ത് ഗൗരവം മാത്രം. "ഹോസ്പിറ്റലിൽ കിടന്നത് മതി." "നാളെ മുതൽ ഓഫീസിൽ വരണം." അഭിറാം ഒന്നും മിണ്ടിയില്ല. "ഞാൻ പറയുന്നത് കേട്ടോ?" "കേട്ടു." "പിന്നെ?" "എനിക്ക് കുറച്ച് ദിവസം വിശ്രമം വേണം." ആ മറുപടി കേട്ടതും അദ്ദേഹത്തിന്റെ മുഖം കടുത്തു. "നിന്റെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഈ വീട്ടിൽ നിനക്കില്ല." അഭിറാം ചിരിച്ചു. "അച്ഛാ... ഈ വീട്ടിൽ എനിക്ക് ഒരു അവകാശം എപ്പോഴെങ്കിലും ഉണ്ടായിരുന്നോ?" ആ ചോദ്യം കേട്ട് ഹാൾ മുഴുവൻ നിശ്ശബ്ദമായി. അഭിറാം പതിയെ മുകളിലേക്ക് നടന്നു. അവന്റെ മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം ആ വീട്ടിലെ നിശ്ശബ്ദതയെ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു. അന്ന് രാത്രി... അഭിറാമിന് ഉറങ്ങാൻ കഴിഞ്ഞില്ല. അവന്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞത് ദേവപ്രിയയുടെ മുഖമായിരുന്നു. "എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ മറന്നുപോയി..." അവൾ പറഞ്ഞ ആ വാക്കുകൾ അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. "നീ ആരാണ് ദേവപ്രിയ...?" "എന്ത് വേദനയാണ് നിന്റെ ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത്...?" അവൻ സ്വയം ചോദിച്ചു. അതേസമയം... ആശുപത്രിയിൽ പുതിയ ഡ്യൂട്ടി തുടങ്ങി. ഐ.സി.യുവിലെ തിരക്കുകൾക്കിടയിൽ ദേവപ്രിയ ഓടിനടക്കുകയായിരുന്നു. പെട്ടെന്നാണ് റിസപ്ഷനിൽ നിന്ന് ഒരു ഫോൺ വന്നത്. "ദേവപ്രിയ... നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്." അവൾ അത്ഭുതപ്പെട്ടു. "എന്നെയോ...?" "അതെ." പുറത്തേക്ക് ഇറങ്ങി വന്ന ദേവപ്രിയ... റിസപ്ഷനിൽ ഇരിക്കുന്ന ആ സ്ത്രീയെ കണ്ട നിമിഷം... അവളുടെ മുഖത്തെ നിറം മങ്ങി. കൈകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ ഭയം നിറഞ്ഞു. "നീ..." ദേവപ്രിയയുടെ ചുണ്ടുകൾ വിറച്ചു. ആ സ്ത്രീ പതുക്കെ എഴുന്നേറ്റു. അവളുടെ മുഖത്ത് ഒരു തണുത്ത പുഞ്ചിരി. "എന്താ ദേവപ്രിയ... ഇത്ര പെട്ടെന്ന് എന്നെ മറന്നോ...?" ദേവപ്രിയയ്ക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. കാരണം... അവളുടെ മുന്നിൽ നിൽക്കുന്നത്... വർഷങ്ങൾക്ക് മുൻപ് അവളുടെ ബാല്യം നരകമാക്കിയ... അച്ഛന്റെ തറവാട്ടിലെ വലിയമ്മയായിരുന്നു. അവൾ വീണ്ടും എന്തിനാണ് വന്നത്...? ദേവപ്രിയയുടെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്...? തുടരും... ലച്ചു ✍️ #💞 നിനക്കായ് #📙 നോവൽ #￰കല.... #❤ സ്നേഹം മാത്രം 🤗 #story
12 likes
10 shares

More like this