⚖️ Beyond the law ⚖️ Part 3 അന്നത്തെ വൈകുന്നേരം... നഗരത്തിലെ പ്രശസ്തമായ ഫൈവ് സ്റ്റാർ ഹോട്ടൽ "The Grand Meridian"-ൽ രാജ്യത്തെ പ്രമുഖ ബിസിനസുകാരുടെ വാർഷിക ബിസിനസ് മീറ്റ് നടക്കുകയായിരുന്നു. വലിയ കോൺഫറൻസ് ഹാൾ. മിന്നുന്ന ലൈറ്റുകൾ. ആഡംബര അലങ്കാരങ്ങൾ. മീഡിയ, വ്യവസായ പ്രമുഖർ, നിക്ഷേപകർ... ഹാൾ മുഴുവൻ നിറഞ്ഞിരുന്നു. വാഹിതാക്ഷൻ കാറിൽ നിന്നിറങ്ങിയതും അവിടെയുണ്ടായിരുന്ന പല പ്രമുഖരും അദ്ദേഹത്തെ സ്വീകരിക്കാൻ മുന്നോട്ടുവന്നു. "Mr. വാഹിതാക്ഷൻ... Welcome." "Good evening." "Congratulations on your new project." ഓരോരുത്തരോടും പുഞ്ചിരിയോടെ സംസാരിച്ചുകൊണ്ട് അദ്ദേഹം അകത്തേക്ക് നടന്നു. ദേവികയും ആകാംഷയും കൂടെയുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ആകാംഷ ഇത്തരമൊരു വലിയ ബിസിനസ് മീറ്റിൽ പങ്കെടുക്കുന്നത്. ചുറ്റുമുള്ള കാഴ്ചകൾ അവൾ കൗതുകത്തോടെ നോക്കി. "അച്ഛാ..." "ഹും?" "ഇത്രയും ആളുകൾ... എല്ലാവരും ബിസിനസുകാരാണോ?" വാഹിതാക്ഷൻ ചിരിച്ചു. "അതെ... പക്ഷേ ഇവരിൽ എല്ലാവരും സുഹൃത്തുക്കളല്ല. ബിസിനസിൽ ചിരിച്ചുകൊണ്ട് കൈ കൊടുക്കുന്നവരിൽ പലരും അടുത്ത നിമിഷം എതിരാളികളാകാം." ആകാംഷ തലകുലുക്കി. "വാഹിതാക്ഷൻ..." പിന്നിൽ നിന്ന് ഒരു ഗംഭീര ശബ്ദം കേട്ടു. തിരിഞ്ഞുനോക്കിയതും വാഹിതാക്ഷൻ പുഞ്ചിരിച്ചു. "സൂര്യനാഥ്!" രണ്ടുപേരും കൈകോർത്തു. സൂര്യനാഥ് വർമ്മ. രാജ്യത്തെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നായ സൂര്യനാഥ് ഇൻഡസ്ട്രിസിന്റെ ചെയർമാൻ. വർഷങ്ങളായുള്ള സൗഹൃദമായിരുന്നു ഇരുകുടുംബങ്ങളും തമ്മിൽ. "സുഖമാണോ?" "നന്നായി പോകുന്നു." സൂര്യനാഥ് ദേവികയെയും ആകാംഷയെയും നോക്കി. "ഇതാണോ ആകാംഷ ?" "അതെ." വാഹിതാക്ഷൻ അഭിമാനത്തോടെ പറഞ്ഞു. "എന്റെ മകൾ." ആകാംഷ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന് കൈകൊടുത്തു. "Nice to meet you, Uncle." "God bless you, mole." "വിശ്വാസ് എവിടെയാ?" വാഹിതാക്ഷൻ ചോദിച്ചു. സൂര്യനാഥ് ചെറുതായി ചിരിച്ചു. "ബിസിനസ് മീറ്റാണെന്ന് പറഞ്ഞപ്പോൾ ആദ്യം വരാൻ മടിച്ച ആളാ. ഇപ്പോൾ ആണേൽ എല്ലാം നോക്കി നടക്കുന്നുണ്ട്." അതും പറഞ്ഞ് അദ്ദേഹം ഹാളിന്റെ മറുവശത്തേക്ക് നോക്കി. "വിശ്വാസ്..." അദ്ദേഹം വിളിച്ചു. ─── കറുത്ത സ്യൂട്ട് ധരിച്ച ഒരു യുവാവ് പതിയെ അവരിലേക്ക് നടന്നു വന്നു. ഉയരം. ശാന്തമായ മുഖം. ആത്മവിശ്വാസമുള്ള നടത്തം. കണ്ണുകളിൽ ഗൗരവം. അവനായിരുന്നു... വിശ്വാസ് സൂര്യനാഥ്. അവൻ അടുത്തെത്തിയതും ആദ്യം വാഹിതാക്ഷന് നേരെ കൈ നീട്ടി. "Good evening, Uncle." "Good evening, Vishwas." അടുത്ത നിമിഷം അവന്റെ കണ്ണുകൾ ആകാംഷയിലേക്ക് നീങ്ങി. ഒരു നിമിഷം... അവൻ സംസാരിക്കാനേ മറന്നു. വെളുത്ത സാരിയിൽ ലളിതമായി നിന്നിരുന്ന ആകാംഷയെ നോക്കി അവൻ അറിയാതെ തന്നെ പുഞ്ചിരിച്ചു. സൂര്യനാഥ് അത് ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. "ഇതാണ് എന്റെ മകൾ ആകാംഷ." വാഹിതാക്ഷൻ പറഞ്ഞു. വിശ്വാസ് അവൾക്ക് നേരെ കൈ നീട്ടി. "Hi... Vishwas." ആകാംഷയും കൈകൊടുത്തു. "ആകാംഷ Nice meeting you." "Same here." അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ചെറിയ നിമിഷം തന്നെ വിശ്വാസിന്റെ മനസ്സിൽ എന്തോ മാറ്റം വരുത്തിയിരുന്നു. സംസാരം തുടരുന്നതിനിടെ ആകാംഷ ജ്യൂസ് എടുക്കാൻ പോയി. അവൾ പോയതും സൂര്യനാഥ് മകനെ നോക്കി. "എന്താ?" വിശ്വാസ് പെട്ടെന്ന് നോട്ടം മാറ്റി. "ഒന്നുമില്ല." "എനിക്ക് നിന്നെ നന്നായി അറിയാം." സൂര്യനാഥ് ചിരിച്ചു. "ആദ്യമായിട്ടാണ് ഒരാളെ ഇങ്ങനെ നോക്കുന്നത്." വിശ്വാസ് ചെറുതായി ചിരിച്ചു. "അങ്ങനെയൊന്നുമില്ല പക്ഷേ..." അവൻ ഒരു നിമിഷം നിന്നു. "അവൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. കാണാൻ സുന്ദരിയാണെന്നതിലുപരി... അവളുടെ കണ്ണുകളിൽ ഒരു ധൈര്യമുണ്ട്." സൂര്യനാഥ് ഒന്നും പറയാതെ മകന്റെ മുഖം നോക്കി. ─── അതേസമയം... ആകാംഷ ബാൽക്കണിയിലേക്ക് നടന്നു. നഗരത്തിന്റെ രാത്രിക്കാഴ്ച ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിശ്വാസ് അവിടേക്ക് വന്നത്. "ഇവിടെ ഒറ്റക്ക് നിൽക്കുകയാണോ?" അവൾ തിരിഞ്ഞുനോക്കി. "ഹാളിൽ നല്ല ബഹളമാണ്. അതുകൊണ്ട് കുറച്ച് നേരം ഇവിടെ നിൽക്കാം എന്ന് കരുതി." വിശ്വാസ് ചിരിച്ചു. "എനിക്കും അതുപോലുള്ള സ്ഥലങ്ങളാണ് ഇഷ്ടം." രണ്ടുപേരും കുറച്ച് നിമിഷം നിശ്ശബ്ദമായി നിന്നു. "അങ്കിൾ പറഞ്ഞു... നിങ്ങൾ Law പഠിക്കുകയാണെന്ന്." വിശ്വാസ് ചോദിച്ചു. "അതെ. ക്രിമിനൽ ലോ." "Interesting." "എന്തുകൊണ്ട് Criminal Law?" ആകാംഷ ഒരു നിമിഷം ആലോചിച്ചു. "ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നത് കോടതിയാണ് പക്ഷേ... ഒരാളെ കുറ്റവാളിയാണെന്ന് തെളിയിക്കുന്നത് ഒരു അഭിഭാഷകന്റെ കഴിവുമാണ്. അതുകൊണ്ടാണ്." വിശ്വാസ് അവളുടെ മറുപടി കേട്ട് ചെറുതായി പുഞ്ചിരിച്ചു. "വ്യത്യസ്തയാണ്..." അവൻ മനസ്സിൽ പറഞ്ഞു. ─── ഹാളിനുള്ളിൽ നിന്നിരുന്ന വാഹിതാക്ഷനും ദേവികയും ദൂരെ നിന്ന് ഇരുവരെയും നോക്കുകയായിരുന്നു. ദേവിക പുഞ്ചിരിച്ചു. "രണ്ടുപേരും നന്നായി സംസാരിക്കുന്നുണ്ടല്ലോ." വാഹിതാക്ഷൻ ശാന്തമായി പറഞ്ഞു. "എനിക്കറിയില്ല ഭാവിയിൽ എന്ത് സംഭവിക്കുമെന്ന്... പക്ഷേ... എന്റെ മകളുടെ ജീവിതപങ്കാളിയാകാൻ ഒരാളുണ്ടെങ്കിൽ... അത് വിശ്വാസ് ആയിരിക്കണമെന്നാണ് എന്റെ ആഗ്രഹം." ദേവിക അദ്ദേഹത്തെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ആ വാക്കുകൾ കേൾക്കാതെ... ബാൽക്കണിയിൽ നിന്നിരുന്ന ആകാംഷയും വിശ്വാസും അവരുടെ ജീവിതം ഒരുദിവസം പരസ്പരം മാറ്റിമറിയുമെന്ന് അറിയാതെ, ആദ്യമായി സുഹൃത്തുക്കളായി സംസാരിക്കുകയായിരുന്നു. _______________ ബിസിനസ് മീറ്റിന്റെ ഔപചാരിക പരിപാടികൾ അവസാനിച്ചതിന് ശേഷം അതിഥികൾ ചെറിയ ചെറിയ ഗ്രൂപ്പുകളായി നിന്ന് സംസാരിക്കുകയായിരുന്നു. ഹോട്ടലിന്റെ VIP ലോഞ്ചിൽ... വാഹിതാക്ഷൻ , ദേവിക, സൂര്യനാഥ്, ഭാര്യ മീര, വിശ്വാസ് എന്നിവർ ഒരുമിച്ച് ഇരിക്കുകയായിരുന്നു. ആകാംഷ അതേസമയം അനന്യ അമ്മായിയോടൊപ്പം ഹാളിന്റെ മറുവശത്തേക്ക് പോയിരുന്നു. കുറച്ച് നിമിഷങ്ങൾ സാധാരണ ബിസിനസ് കാര്യങ്ങൾ സംസാരിച്ച ശേഷം വാഹിതാക്ഷൻ ശാന്തമായി സൂര്യനാഥിനെ നോക്കി. "സൂര്യാ... ഒരു കാര്യം പറയാനുണ്ട്." സൂര്യനാഥ് ചിരിച്ചു. "ഇത്ര സീരിയസായി പറയുന്നത് കേൾക്കുമ്പോൾ പേടിയാകുന്നല്ലോ." "കാര്യം സീരിയസാണ്." അത് കേട്ടതും എല്ലാവരും വാഹിതാക്ഷനിലേക്ക് ശ്രദ്ധ തിരിച്ചു. അദ്ദേഹം ഒരു നിമിഷം വിശ്വാസിനെ നോക്കി പിന്നെ പതിയെ പറഞ്ഞു. "നമ്മുടെ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ കുടുംബങ്ങളും പരസ്പരം നന്നായി അറിയാം." സൂര്യനാഥ് ഒന്നും പറയാതെ കേട്ടിരുന്നു. "എന്റെ ഒരു ആഗ്രഹമാണ്..." വാഹിതാക്ഷൻ തുടർന്നു. "ആകാംഷയെ... നിങ്ങളുടെ വീട്ടിലെ മരുമകളായി കാണണം എന്ന്." ആ വാക്കുകൾ കേട്ടതും അവിടെ ഒരു നിമിഷം നിശ്ശബ്ദത നിറഞ്ഞു. ദേവിക ചെറുപുഞ്ചിരിയോടെ ഭർത്താവിനെ നോക്കി. മീരയുടെ മുഖത്തും സന്തോഷം തെളിഞ്ഞു. സൂര്യനാഥ് വിശ്വാസിനെ നോക്കി. "വിശ്വാസ്... നിന്റെ അഭിപ്രായം?" വിശ്വാസ് ഒരു നിമിഷം മിണ്ടാതിരുന്നു. അവൻ ആകാംഷ സംസാരിച്ച ഓരോ വാക്കും ഓർത്തു. അവളുടെ ആത്മവിശ്വാസം... ധൈര്യം... ചിന്തകൾ... അവന് അവളെ ഇഷ്ടമായിരുന്നു. പക്ഷേ... അവൻ ശാന്തമായി പറഞ്ഞു. "അച്ഛാ... ഒരു വിവാഹം രണ്ട് കുടുംബങ്ങളുടെ തീരുമാനമല്ല. രണ്ട് ആളുകളുടെ തീരുമാനമാണ്." എല്ലാവരും അവനെ ശ്രദ്ധിച്ചു. "ആകാംഷക്കും ഈ ബന്ധം ഇഷ്ടമാണെങ്കിൽ മാത്രമേ ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കൂ. അവൾക്ക് താൽപര്യമില്ലെങ്കിൽ... ഈ വിഷയം ഇവിടെ തന്നെ അവസാനിക്കണം." സൂര്യനാഥിന്റെ മുഖത്ത് അഭിമാനം നിറഞ്ഞു. വാഹിതാക്ഷനും പുഞ്ചിരിച്ചു. "അതുതന്നെയാണ് എനിക്കും വേണ്ടത്. നിർബന്ധിച്ച് ഒരു തീരുമാനവും എനിക്ക് വേണ്ട." ─── കുറച്ച് സമയം കഴിഞ്ഞ്... ആകാംഷ തിരിച്ചെത്തി. "മോളേ..." വാഹിതാക്ഷൻ അവളെ വിളിച്ചു. "ഒരു മിനിറ്റ് ഇരിക്കൂ." അവൾ അച്ഛന്റെ അടുത്തിരുന്നു. "എന്താ അച്ഛാ?" വാഹിതാക്ഷൻ അവളുടെ കൈ പിടിച്ചു. "ഞാൻ ഒരു കാര്യം ആലോചിച്ചിരുന്നു." "എന്ത്?" "വിശ്വാസിനെക്കുറിച്ചാണ്." ആകാംഷ ആശ്ചര്യത്തോടെ അച്ഛനെ നോക്കി. "എന്താ?" ദേവിക ചെറുതായി ചിരിച്ചു. "നിനക്ക് വിവാഹത്തെക്കുറിച്ച് എന്താണ് അഭിപ്രായം?" ആകാംഷ ഉടനെ മറുപടി പറഞ്ഞു. "ഇപ്പോൾ അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്റെ പഠനം ആദ്യം." വാഹിതാക്ഷൻ ശാന്തമായി തലകുലുക്കി. "അതെ... അതെനിക്കറിയാം പക്ഷേ... വിശ്വാസിന്റെ കാര്യത്തിൽ ഞങ്ങൾ സംസാരിച്ചു." ആകാംഷയുടെ മുഖത്ത് ചെറിയ അത്ഭുതം. "അച്ഛാ... ഇത്ര പെട്ടെന്നോ?" വാഹിതാക്ഷൻ ചിരിച്ചു. "ആരും നിന്നെ നിർബന്ധിക്കുന്നില്ല. ഞാൻ ഒരു അച്ഛനെന്ന നിലയിൽ എന്റെ ആഗ്രഹം പറഞ്ഞു ബാക്കി തീരുമാനം നിന്റേതാണ്." ആകാംഷ കുറച്ച് നിമിഷം മിണ്ടാതിരുന്നു. അവൾ വിശ്വാസിനെ നോക്കി. അവനും ശാന്തമായി അവളെ നോക്കുകയായിരുന്നു. പക്ഷേ അവന്റെ കണ്ണുകളിൽ യാതൊരു സമ്മർദ്ദവുമുണ്ടായിരുന്നില്ല. അവൾ പതിയെ ചോദിച്ചു. "നിങ്ങൾ എന്താണ് പറഞ്ഞത്?" വിശ്വാസ് തന്നെ മറുപടി പറഞ്ഞു. "ഞാൻ പറഞ്ഞത്... നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം അല്ലെങ്കിൽ ഈ വിഷയം ഇവിടെ അവസാനിക്കും." ആകാംഷ അവനെ കുറച്ച് നിമിഷം നോക്കി നിന്നു പിന്നെ ചെറുതായി പുഞ്ചിരിച്ചു. "സത്യം പറഞ്ഞാൽ... വിവാഹത്തിന് ഞാൻ ഇപ്പോൾ തയ്യാറല്ല എനിക്ക് പഠിക്കണം. ഒരു നല്ല ക്രിമിനൽ ലോയർ ആകണം അതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ." എല്ലാവരും അവളുടെ മറുപടിക്കായി കാത്തുനിന്നു. അവൾ തുടർന്നു. "പക്ഷേ..." ആ ഒരു വാക്കിൽ എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു. "വിശ്വാസിനെ എനിക്ക് ഇഷ്ടമല്ല എന്നല്ല." വിശ്വാസ് അവളെ നോക്കി. "ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ സമയം വേണം സുഹൃത്തുക്കളായി തുടങ്ങാം. പരസ്പരം അറിയാം. അതിനുശേഷം... നമുക്ക് ശരിക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് തോന്നിയാൽ... അപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കാം." ഒരു നിമിഷം എല്ലാവരും മൗനമായി. പിന്നെ സൂര്യനാഥ് ചിരിച്ചു. "ഇതാണ് ഏറ്റവും നല്ല തീരുമാനം." മീരയും സമ്മതിച്ച് തലകുലുക്കി. ദേവിക മകളെ അഭിമാനത്തോടെ നോക്കി. വാഹിതാക്ഷൻ സന്തോഷത്തോടെ പറഞ്ഞു. "ഇതിലും നല്ല മറുപടി എനിക്ക് പ്രതീക്ഷിക്കാനാവില്ല." വിശ്വാസ് ആകാംഷക്ക് നേരെ കൈ നീട്ടി. "അപ്പോൾ... ഫ്രണ്ട്‌സ് ?" ആകാംഷ ഒരു നിമിഷം അവന്റെ കൈയിലേക്ക് നോക്കി. പിന്നെ പുഞ്ചിരിയോടെ കൈകൊടുത്തു. "ഫ്രണ്ട്‌സ്." ആ കൈകോർക്കൽ ഒരു സാധാരണ സൗഹൃദത്തിന്റെ തുടക്കമായിരുന്നില്ല... വിധി അവർക്കായി എഴുതി വെച്ച ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. ________ കോളേജ് ക്യാമ്പസ്... വിദ്യാർത്ഥികളുടെ ചിരിയും സംസാരവും കൊണ്ട് നിറഞ്ഞിരുന്നു. ഇടനാഴികളിലൂടെ ഓടിനടക്കുന്ന വിദ്യാർത്ഥികൾ, കാന്റീനിലെ തിരക്ക്, ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി പോകുന്നവർ... ആ ക്യാമ്പസിന് എപ്പോഴും ഒരു പ്രത്യേക ജീവനുണ്ടായിരുന്നു. അവിടെ എല്ലാവർക്കും പരിചിതമായ ഒരു പേരുണ്ടായിരുന്നു. ആകാംഷ വാഹിതാക്ഷൻ. നിയമവിദ്യാർത്ഥിനി. പഠനത്തിൽ മിടുക്കി. ഡിബേറ്റുകളിൽ എപ്പോഴും ഒന്നാം സ്ഥാനം. ആരുടെയും മുന്നിൽ തലകുനിക്കാത്ത സ്വഭാവം. ആത്മവിശ്വാസം തന്നെയായിരുന്നു അവളുടെ ഏറ്റവും വലിയ ശക്തി. കോളേജിൽ പലർക്കും അവളെ പേടിയായിരുന്നു. കാരണം... തെറ്റ് കണ്ടാൽ അത് ആരായാലും തുറന്ന് പറയുന്നവളായിരുന്നു അവൾ. "ആകാംഷ..." പിന്നിൽ നിന്ന് ഒരു ശബ്ദം. തിരിഞ്ഞുനോക്കിയ ആകാംഷ പുഞ്ചിരിച്ചു. വെളുത്ത കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കി ഒരാൾ അവളുടെ അടുത്തേക്ക് ഓടിയെത്തി. ഡോ. ആരോഹി നായർ... മെഡിക്കൽ വിദ്യാർത്ഥിനി. ഫോറൻസിക് മെഡിസിൻ എന്ന മേഖലയോടായിരുന്നു അവൾക്ക് ഏറ്റവും കൂടുതൽ താൽപര്യം. ചെറുപ്പം മുതൽ മൃതദേഹങ്ങളെയും ക്രൈം ഇൻവെസ്റ്റിഗേഷനെയും കുറിച്ച് പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. മറ്റുള്ളവർ ഭയപ്പെടുന്ന കാര്യങ്ങളിൽ പോലും അവൾ ശാന്തമായി ചിന്തിക്കുമായിരുന്നു. "ഇന്നും ലൈബ്രറിയിലായിരുന്നോ?" ആകാംഷ ചോദിച്ചു. "ഹും..." ആരോഹി ചിരിച്ചു. "മനുഷ്യരുടെ ശരീരം കള്ളം പറയില്ല. അതുകൊണ്ട് കുറച്ച് വായിച്ചിരിക്കുകയായിരുന്നു." ആകാംഷ ചിരിച്ചു. "നിന്നെപ്പോലൊരു ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല." "എന്തേ?" "എല്ലാവരും ജീവനുള്ളവരെ ചികിത്സിക്കാനാണ് ആഗ്രഹിക്കുന്നത്. നീ മരിച്ചവരോടാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്." ആരോഹി തോളുയർത്തി. "മരിച്ചവർ സംസാരിക്കില്ല പക്ഷേ... അവരുടെ ശരീരം സത്യം പറഞ്ഞുതരും." ആകാംഷ കുറച്ച് നിമിഷം അവളെ നോക്കി നിന്നു. "അതുകൊണ്ടാണ് നിന്നെ എനിക്ക് ഇഷ്ടം." ─── "ഹലോ..." പിന്നിൽ നിന്ന് ക്യാമറയുടെ ക്ലിക്ക് ശബ്ദം. രണ്ടുപേരും തിരിഞ്ഞു. ക്യാമറ കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു മറ്റൊരാൾ. സാൻവി കിഷോർ. മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി. കോളേജിലെ എല്ലാ വാർത്തകളും ആദ്യം അറിയുന്ന പെൺകുട്ടി. ഏത് വിഷയത്തെക്കുറിച്ചും ഭയമില്ലാതെ സംസാരിക്കും. സത്യം കണ്ടെത്താൻ എത്ര ദൂരം വേണമെങ്കിലും പോകും. "നിങ്ങളുടെ കാൻഡിഡ് ഫോട്ടോ എടുത്തു." അവൾ ചിരിച്ചുകൊണ്ട് ക്യാമറ കാണിച്ചു. "Delete ചെയ്യ്." ആകാംഷ പറഞ്ഞു. "ഇല്ല. ഇത് എന്റെ Future Documentary-ലേക്ക് വേണം." ആരോഹി ചിരിച്ചു. "ഇവൾ ഒരിക്കലും മാറില്ല." ─── മൂവരും ഒരുമിച്ച് കാന്റീനിലേക്ക് നടന്നു. കോളേജിൽ... 'ത്രിമൂർത്തികൾ' എന്നായിരുന്നു അവരുടെ പേര്. ആകാംഷ... ആരോഹി... സാൻവി... ഈ മൂന്ന് പേരും ഒരുമിച്ചില്ലാത്ത ഒരു ദിവസവും കോളേജിലുണ്ടായിരുന്നില്ല. "ആകാംഷ..." സാൻവി ബർഗർ കഴിച്ചുകൊണ്ട് ചോദിച്ചു. "നീ ശരിക്കും Criminal Lawyer ആകുമോ?" "അതെ." അവൾ മടിയില്ലാതെ മറുപടി പറഞ്ഞു. "എന്തുകൊണ്ട്?" "കാരണം..." ആകാംഷ കുറച്ച് നിമിഷം ആലോചിച്ചു. "ഒരു കേസ് ജയിക്കാനല്ല. നിയമത്തെ മനസ്സിലാക്കാനാണ്." ആരോഹി ഉടനെ ചോദിച്ചു. "പക്ഷേ നിനക്ക് ഒരിക്കൽ യഥാർത്ഥ കുറ്റവാളിയെ പ്രതിഭാഗത്ത് നിന്ന് വാദിക്കേണ്ടി വന്നാൽ?" ആകാംഷ പുഞ്ചിരിച്ചു. "അപ്പോൾ... അവനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ കോടതി ശിക്ഷിക്കും ഇല്ലെങ്കിൽ... നിയമം പറയുന്നത് പോലെ നടക്കും." സാൻവി അവളെ നോക്കി. "നീ വികാരങ്ങളെക്കാൾ നിയമത്തിൽ വിശ്വസിക്കുന്ന ആളാണ്." "അതെ." ആകാംഷ മറുപടി പറഞ്ഞു. "നിയമം വികാരമല്ല." "അപ്പോൾ ഞാൻ..." ആരോഹി പറഞ്ഞു. "ഫോറൻസിക് സ്പെഷ്യലിസ്റ്റ് ആവും. ഒരു മൃതദേഹത്തിനും കള്ളം പറയാൻ കഴിയാത്ത രീതിയിൽ റിപ്പോർട്ട് എഴുതും." "ഞാനും..." സാൻവി ആവേശത്തോടെ പറഞ്ഞു. "രാജ്യത്തെ നമ്പർ വൺ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആവും..അധികാരമുള്ളവരെ പേടിക്കില്ല..സത്യം എന്താണോ അത് ജനങ്ങളോട് പറയും." ആകാംഷ ചിരിച്ചു. "അപ്പോൾ... നമ്മൾ മൂന്നുപേരും ഒരേ കേസിൽ ഒരുമിച്ച് കാണുമല്ലോ." "ഒരാൾ Lawyer." "ഒരാൾ Forensic Doctor." "ഒരാൾ Journalist." മൂവരും ഒരുമിച്ച് ചിരിച്ചു. ─── വൈകുന്നേരം... കോളേജ് ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു അവർ. സൂര്യൻ അസ്തമിക്കാൻ തുടങ്ങി. "ഒരു Promise ചെയ്യാമോ?" സാൻവി ചോദിച്ചു. "എന്ത് Promise?" ആരോഹി ചോദിച്ചു. സാൻവി കൈ നീട്ടി. "എന്ത് സംഭവിച്ചാലും... ജീവിതം എവിടേക്ക് കൊണ്ടുപോയാലും... നമ്മുടെ Friendship ഒരിക്കലും അവസാനിക്കരുത്." ആരോഹി ഉടൻ കൈ വെച്ചു. "Done." ആകാംഷയും അവരുടെ കൈകൾക്ക് മുകളിൽ സ്വന്തം കൈ ചേർത്തു. "ജീവിതം എത്ര മാറിയാലും... നമ്മൾ ഒരിക്കലും പരസ്പരം വിട്ടുപോകരുത്." "Promise." മൂവരും ഒരുമിച്ച് പറഞ്ഞു. ആ നിമിഷം... ആ വാഗ്ദാനം അവർക്ക് ഒരു സാധാരണ സൗഹൃദ വാക്ക് മാത്രമായിരുന്നു. പക്ഷേ... വർഷങ്ങൾക്കുശേഷം... അതേ വാഗ്ദാനമാണ് അവരെ ഒരേ ലക്ഷ്യത്തിനായി ഒന്നിപ്പിക്കുകയെന്നും... നിയമം പോലും കണ്ടെത്താൻ കഴിയാത്ത ഒരു രഹസ്യ സംഘത്തിന്റെ അടിത്തറയാകുമെന്നും... അവർ അന്ന് അറിഞ്ഞിരുന്നില്ല. തുടരും... #💌 പ്രണയം #നോവൽ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
21 likes
12 shares

More like this