അപരിചിത പാർട്ട് 19 ബസ്സിൽ നിശ്ശബ്ദത നിറഞ്ഞിരുന്നു. ദേവപ്രിയയുടെ കഥ അവസാനിച്ചിരുന്നു. അവൾ പറഞ്ഞ ഓരോ വാക്കും കേട്ട് യാത്രക്കാർ പോലും മിണ്ടാതെയിരുന്നു. ആരും അവളെ ആശ്വസിപ്പിച്ചില്ല... കാരണം... ചില വേദനകൾക്ക് ആശ്വാസവാക്കുകളില്ല. അഭിറാം മാത്രം അവളെ നോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ ഒരു തുള്ളി പ്രതീക്ഷ പോലും ബാക്കിയില്ലെന്ന് അവന് മനസ്സിലായി. ബസ് കോടതി ജംഗ്ഷനിൽ എത്തി നിന്നു. ദേവപ്രിയ പതിയെ എഴുന്നേറ്റു. കയ്യിലുണ്ടായിരുന്ന പഴകിയ ഫയൽ നെഞ്ചോട് ചേർത്തുപിടിച്ചു. അതിലുണ്ടായിരുന്നത്... അവളുടെ മകളുടെ ജനന സർട്ടിഫിക്കറ്റ്... കുറച്ച് ഫോട്ടോകൾ... കുഞ്ഞ് ആദ്യമായി അമ്മ എന്ന് വിളിച്ചപ്പോൾ റെക്കോർഡ് ചെയ്ത ഒരു ചെറിയ ഓഡിയോ... അത്രയേ ഉണ്ടായിരുന്നുള്ളൂ അവളുടെ സമ്പാദ്യം. ബസ്സിൽ നിന്ന് ഇറങ്ങാൻ നേരം അഭിറാം ചോദിച്ചു. ;ഞാനും കൂടെ വരട്ടേ...? ദേവപ്രിയ ചെറുതായി നോക്കി. ;എന്തിനാ...? "ഒറ്റയ്ക്ക് പോകരുത്." അവൾ ഒന്നും പറഞ്ഞില്ല. നടന്നുതുടങ്ങി. അഭിറാമും അവളുടെ പിന്നാലെ നടന്നു. കോടതിക്കുള്ളിൽ... അവളുടെ ഹൃദയം ശക്തമായി ഇടിക്കുകയായിരുന്നു. അപ്പുറത്ത്... അഭിജിത്തും കുടുംബവും അഭിഭാഷകനൊപ്പം ഇരിക്കുന്നു. ദേവപ്രിയയുടെ കണ്ണുകൾ ഒരാളെ മാത്രം തിരഞ്ഞു. നില... കുറച്ച് അകലെ... സ്കൂൾ യൂണിഫോമിട്ട് ഇരിക്കുകയായിരുന്നു അവളുടെ കുഞ്ഞ്. എത്ര മാസങ്ങൾക്ക് ശേഷമാണ് അവളെ കാണുന്നത്. നില... വിളിക്കാൻ ശ്രമിച്ചു. പക്ഷേ... ശബ്ദം പുറത്തുവന്നില്ല. കുഞ്ഞും അമ്മയെ കണ്ടു. കുറച്ച് നിമിഷം അവൾ നോക്കി നിന്നു. പിന്നെ... അവളെ അവിടുന്ന് മാറ്റിക്കൊണ്ടുപോയി. ആ കാഴ്ച... ദേവപ്രിയയുടെ ഹൃദയം കീറിമുറിച്ചു. അൽപസമയത്തിനകം വിധി വന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുഞ്ഞിന്റെ കസ്റ്റഡി മാറ്റേണ്ടതില്ലെന്നും, പിന്നീട് സാഹചര്യങ്ങൾ മാറിയാൽ വീണ്ടും അപേക്ഷിക്കാമെന്നും കോടതി അറിയിച്ചു. ആ വാക്കുകൾ കേട്ടപ്പോൾ... ദേവപ്രിയയുടെ കാലുകൾ തളർന്നു. അവൾ പ്രതീക്ഷിച്ചിരുന്നത്... ഒരിക്കലെങ്കിലും മകളെ കെട്ടിപ്പിടിക്കാൻ കിട്ടുന്ന ഒരു അവസരമായിരുന്നു. പക്ഷേ... അന്ന് പോലും വിധി അവളുടെ പക്ഷത്തായില്ല. കോടതി പടികൾ ഇറങ്ങുമ്പോൾ... അവളുടെ കൈയിലുണ്ടായിരുന്ന ഫയൽ താഴെ വീണു. ഫോട്ടോകൾ എല്ലാം കാറ്റിൽ പറന്നു. കുഞ്ഞിന്റെ ഒരു ചെറിയ ഫോട്ടോ... അഭിറാം എടുത്ത് അവൾക്ക് കൊടുത്തു. അത് വാങ്ങിയ ദേവപ്രിയ പൊട്ടിക്കരഞ്ഞു. ഞാൻ തോറ്റു... ;ഒരു അമ്മ തോറ്റു... ഇനി എവിടേക്കാണ് ഞാൻ പോകേണ്ടത്...? അവളുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാർ പോലും തിരിഞ്ഞുനോക്കി. പക്ഷേ... അവളെ ചേർത്തുപിടിക്കാൻ ആരുമുണ്ടായിരുന്നില്ല. കുറച്ച് നേരം കഴിഞ്ഞ്... കോടതിയുടെ പുറത്തെ ഒരു ബെഞ്ചിൽ രണ്ടുപേരും ഇരുന്നു. ദേവപ്രിയ കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അഭിറാം പതുക്കെ സംസാരിച്ചത്. ദേവപ്രിയ... നീ നിന്റെ കഥ പറഞ്ഞു... ഇനി എന്റെ കഥ കേൾക്കുമോ...? അവൾ മിണ്ടാതെ തലയാട്ടി. ഞാനും ഒരിക്കൽ ഒരു ഭർത്താവായിരുന്നു... ഒരു അച്ഛനായിരുന്നു... ദേവപ്രിയ അവനെ നോക്കി. എന്റെ ഭാര്യ... മീര... ;എന്റെ മകൻ... ആദവ്... അവരായിരുന്നു എന്റെ ലോകം. അവന്റെ ശബ്ദം ഇടറി. ഒരു ദിവസം... അവരെ കൂട്ടി യാത്ര പോകുകയായിരുന്നു. കാർ ഓടിച്ചിരുന്നത് ഞാനായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ... ഒരു അപകടം... എന്റെ മുന്നിൽവെച്ച്... എന്റെ ലോകം അവസാനിച്ചു. അവന്റെ കണ്ണുനീർ ആദ്യമായി പുറത്തുവന്നു. ആ അപകടത്തിന് ശേഷം... എന്നെ ക്ഷമിക്കാൻ എനിക്കായില്ല. വീട്ടുകാർക്കും എന്നെ പഴയപോലെ കാണാൻ കഴിഞ്ഞില്ല. ഞാൻ തന്നെയാണ് എല്ലാവരിൽ നിന്നും അകന്നത്. ഇപ്പോൾ... എന്നെ കാത്തിരിക്കാൻ ആരുമില്ല വീട്ടിലേക്ക് മടങ്ങിയാൽ... ;എന്നെ കാത്തിരിക്കുന്നത് നാല് ചുവരുകൾ മാത്രം ദേവപ്രിയ പതിയെ അവന്റെ കൈയിൽ കൈവച്ചു. ആദ്യമായാണ്... അവൾ മറ്റൊരാളുടെ വേദന മനസ്സിലാക്കുന്നത്. ആകാശത്ത് മഴ പെയ്യാൻ തുടങ്ങി. രണ്ടുപേരും മൗനമായി ആ മഴയിലേക്ക് നോക്കിയിരുന്നു. ഒരാൾക്ക് നഷ്ടമായത് മകൾ... മറ്റൊരാൾക്ക് നഷ്ടമായത് ഭാര്യയും മകനും... രണ്ടുപേരും ജീവിച്ചിരുന്നത്... ഓർമ്മകൾ മാത്രം കൂട്ടുപിടിച്ചായിരുന്നു. ആ മഴയിൽ... അവരുടെ ജീവിതം പുതിയൊരു വഴിയിലേക്ക് തിരിയാൻ പോകുകയായിരുന്നു. #💞 നിനക്കായ് #📙 നോവൽ #￰കല.... #story #❤ സ്നേഹം മാത്രം 🤗 തുടരും... – ലച്ചു ✍️
12 likes
2 shares

More like this