ᴄᴏɴꜰᴜꜱᴇᴅ ꜱᴏᴜʟ💫
436 views • 11 hours ago
നിഴലായി വന്നവൾ
വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤
Part 14
വൃന്ദയും ശരത്ചന്ദ്രനും മടങ്ങിയുള്ള യാത്രയിലായിരുന്നു.
രാവിലെ പെയ്ത മഴയ്ക്ക് ശേഷം...
റോഡരികിലെ മരങ്ങളിലെ ഇലകളിൽ മഴത്തുള്ളികൾ ഇപ്പോഴും തങ്ങി നിന്നിരുന്നു.
കാറിനുള്ളിൽ കുറച്ചുനേരം നിശ്ശബ്ദതയായിരുന്നു.
അപ്പോഴാണ് ശരത്ചന്ദ്രൻ പെട്ടെന്ന് കാർ റോഡരികിലെ ഒരു ഐസ്ക്രീം പാർലറിന് മുന്നിൽ നിർത്തിയത്.
വൃന്ദ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.
"എന്താ..?"
"ഒന്നുമില്ല."
"മീനൂന് ബട്ടർസ്കോച്ച് ഐസ്ക്രീം ഭയങ്കര ഇഷ്ടമാണ്."
"തിരിച്ചു വരുമ്പോ വാങ്ങിക്കൊണ്ട് വരാം എന്ന് പറഞ്ഞിരുന്നു."
വൃന്ദ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
രണ്ടുപേരും കടയിലേക്ക് നടന്നു.
"ചേട്ടാ... ഒരു ബട്ടർസ്കോച്ച് ഫാമിലി പാക്ക്."
ശരത്ചന്ദ്രൻ പറഞ്ഞു.
ഐസ്ക്രീം വാങ്ങി കാറിൽ കയറിയ ശേഷം...
വൃന്ദ മെല്ലെ ചോദിച്ചു.
"മീനൂന്റെ ഇഷ്ടങ്ങളൊക്കെ അറിയാല്ലേ..."
ശരത്ചന്ദ്രൻ ചെറുതായി ചിരിച്ചു.
"അവളുടെ കാര്യം വരുമ്പോൾ ഒന്നും മറക്കാറില്ല."
"അല്ലെങ്കിൽ വീട്ടിൽ കയറാൻ സമ്മതിക്കില്ല അവള്."
അത് കേട്ട് വൃന്ദ അറിയാതെ ചിരിച്ചു.
കാറിനുള്ളിലെ നിശ്ശബ്ദതയും പതിയെ മാറി.
കുറച്ചുനേരം കഴിഞ്ഞ്...
വൃന്ദ വീണ്ടും സംസാരിച്ചു.
"ഇന്നലെ വീട്ടിൽ എല്ലാർക്കും ഭയങ്കര സന്തോഷം ആയിരുന്നു."
"മ്മ്..."
"ഇടയ്ക്കൊക്കെ നമ്മുക്ക് പോകാം."
ശരത്ചന്ദ്രൻ ശാന്തമായി പറഞ്ഞു.
ആ മറുപടി കേട്ട് വൃന്ദയുടെ മനസ്സും നിറഞ്ഞു.
വീട്ടിലെത്തിയതും...
"അച്ഛാ..."
എന്ന് വിളിച്ചുകൊണ്ട് മീനാക്ഷി ഓടിവന്നു.
ശരത്ചന്ദ്രൻ കൈയിലിരുന്ന കവർ അവൾക്ക് നേരെ നീട്ടി.
"ഇതാ..."
"ബട്ടർസ്കോച്ച്...!"
മീനാക്ഷിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.
"താങ്ക്യൂ അച്ഛാ..."
അവൾ സന്തോഷത്തോടെ ശരത്ചന്ദ്രനെ കെട്ടിപ്പിടിച്ചു.
അത് കണ്ട വൃന്ദ അറിയാതെ ചിരിച്ചു.
"വൃന്ദമ്മേ... വാ..."
"നമുക്കും കഴിക്കാം."
"വരാം..."
സാവിത്രിയമ്മയും അവരോടൊപ്പം ചേർന്നു.
ഐസ്ക്രീം കഴിച്ചുകൊണ്ട് എല്ലാവരും കുറച്ചുനേരം വിശേഷങ്ങൾ പറഞ്ഞിരുന്നു.
അപ്പോഴാണ് ശരത്ചന്ദ്രന്റെ ഫോൺ റിങ് ചെയ്തത്.
അദ്ദേഹം ഫോൺ എടുത്തു.
"ഹലോ..."
കുറച്ചുനേരം ശ്രദ്ധയോടെ കേട്ട ശേഷം...
"ശരി... ഞാൻ എത്താം."
എന്ന് പറഞ്ഞ് ഫോൺ വച്ചു.
"എന്താ മോനെ?"
സാവിത്രിയമ്മ ചോദിച്ചു.
"ഒരു മീറ്റിംഗ് ഉണ്ട് അമ്മേ."
"ഇപ്പോൾ തന്നെ പോകണം."
"ഇപ്പോഴോ?"
"അതെ... കുറച്ച് അത്യാവശ്യമാണ്."
അദ്ദേഹം മുറിയിലേക്ക് പോയി വസ്ത്രം മാറി.
ഇറങ്ങാൻ നേരം...
"അമ്മേ... ഞാൻ വരാൻ കുറച്ച് വൈകും."
"നിങ്ങളാരും കാത്തിരിക്കണ്ട."
"ശരി മോനെ."
വൃന്ദയെ നോക്കി അദ്ദേഹം പറഞ്ഞു.
"ഉറക്കം വന്നാൽ താൻ കിടന്നോളൂ."
"എന്നെ കാത്തിരിക്കണ്ട."
വൃന്ദ മെല്ലെ തലയാട്ടി.
"ശരി..."
കാർ ഗേറ്റിന് പുറത്തേക്ക് മറഞ്ഞു.
രാത്രി...
സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.
മീനാക്ഷി ഉറങ്ങിക്കഴിഞ്ഞു.
സാവിത്രിയമ്മയും മുറിയിലേക്ക് പോയി.
"മോളേ..."
"നീയും കിടന്നോളൂ."
"ശരത്തേട്ടൻ വരട്ടെ അമ്മേ..."
"വാതിൽ തുറന്നുകൊടുത്തിട്ട് ഞാൻ കിടന്നോളാം."
സാവിത്രിയമ്മ പുഞ്ചിരിയോടെ തലയാട്ടി.
"ശരി മോളേ..."
ഹാളിൽ...
ടിവി ഓണായിരുന്നെങ്കിലും...
വൃന്ദയുടെ ശ്രദ്ധ അതിലായിരുന്നില്ല.
ഇടയ്ക്കിടെ ക്ലോക്കിലേക്കും...
ഗേറ്റിലേക്കും അവൾ നോക്കിക്കൊണ്ടിരുന്നു.
11:45 പിഎം കഴിഞ്ഞിരുന്നു.
പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടതും...
വൃന്ദ പെട്ടെന്ന് എഴുന്നേറ്റ് വാതിൽ തുറന്നു.
കാറിൽ നിന്ന് ഇറങ്ങിയ ശരത്ചന്ദ്രൻ പതിയെ അകത്തേക്ക് നടന്നു.
മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.
"ഉറങ്ങിയില്ലേ?"
ഷൂ അഴിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
"ഇല്ല..."
"കാത്തിരിക്കുകയായിരുന്നു."
ആ മറുപടി കേട്ട് ശരത്ചന്ദ്രൻ ഒരു നിമിഷം അവളെ നോക്കി.
അടുത്തേക്ക് വന്നപ്പോൾ...
അദ്ദേഹത്തിന്റെ ശ്വാസത്തിൽ നിന്ന് നേരിയ മദ്യത്തിന്റെ ഗന്ധം വൃന്ദയ്ക്ക് അനുഭവപ്പെട്ടു.
അവൾ അറിയാതെ നെറ്റി ചുളിച്ചു.
അത് മനസ്സിലായതുപോലെ ശരത്ചന്ദ്രൻ ചെറുതായി ചിരിച്ചു.
"കല്യാണം കഴിഞ്ഞിട്ട് ഓഫീസിൽ ആദ്യമായിട്ടല്ലേ പോയത്."
"ഫ്രണ്ട്സ് ട്രീറ്റ് ചോദിച്ച് വിട്ടില്ല."
"ഒഴിവാക്കാൻ പറ്റിയില്ല."
"രണ്ട് പെഗ് മാത്രം."
വൃന്ദ ഒന്നും പറഞ്ഞില്ല.
"ഭക്ഷണം കഴിച്ചോ?"
ശരത്ചന്ദ്രൻ ചോദിച്ചു.
അവൾ മെല്ലെ തലയാട്ടി.
"ഇല്ല..."
"ശരത്തേട്ടൻ വന്നിട്ട് ഒരുമിച്ച് കഴിക്കാമെന്ന് കരുതി."
ആ മറുപടി കേട്ട് ശരത്ചന്ദ്രൻ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ ചെറുതായി പുഞ്ചിരിച്ചു.
"ഇനി ഇങ്ങനെ കാത്തിരിക്കണ്ട."
"ഞാൻ വൈകിയാൽ സമയത്തിന് കഴിച്ചോളണം."
വൃന്ദയും ചെറുതായി ചിരിച്ചു.
"ആദ്യം ഫ്രഷായി വാ..."
"ഞാൻ ഭക്ഷണം എടുത്തുവെക്കാം."
ശരത്ചന്ദ്രൻ അവളെ ഒരുനിമിഷം നോക്കി.
"ശരി..."
എന്ന് പറഞ്ഞ് മുറിയിലേക്ക് നടന്നു.
വൃന്ദ ഡൈനിംഗ് ടേബിളിൽ ഭക്ഷണം എടുത്തുവെക്കുന്നതിനിടയിൽ...
തറയിൽ ശരത്ചന്ദ്രന്റെ പേഴ്സ് കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.
അവൾ പതിയെ പേഴ്സ് എടുത്ത് മുറിയിലേക്ക് കൊണ്ടുപോകാൻ തിരിഞ്ഞു.
അപ്പോഴാണ്...
അതിൽ നിന്ന് ഒരു ചെറിയ ഫോട്ടോ താഴേക്ക് വീണത്.
വൃന്ദ കുനിഞ്ഞ് അത് എടുത്തു.
ആ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞ നിമിഷം...
അവളുടെ മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞു.
(തുടരും...) 🖤
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
39 likes
1 comment • 30 shares