Rafseena Namaf
3K views 16 days ago
ഭാഗം 9മഹേഷിന്റെ ആ മാറ്റം മാളിയേക്കൽ തറവാട്ടിൽ വലിയൊരു വെളിച്ചം കൊണ്ടുവന്നു. എങ്കിലും ലച്ചുവിന് അത് വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നു. വർഷങ്ങളായി താൻ അനുഭവിച്ച അവഗണന ഒരൊറ്റ ദിവസം കൊണ്ട് മാറുമോ എന്നൊരു ഭയം അവളുടെ ഉള്ളിലുണ്ടായിരുന്നു. മഹേഷ് മുറിയിലേക്ക് വന്നപ്പോൾ ലച്ചു കണ്മണിയുടെ ഉടുപ്പുകൾ മടക്കി വെക്കുകയായിരുന്നു. മഹേഷ് പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. അവൻ ഒന്നും മിണ്ടിയില്ല, പകരം അവളുടെ തോളിൽ കൈ വെച്ചു. ലച്ചു ഒന്ന് വിറച്ചു. "ലക്ഷ്മി... നീ ഇപ്പോഴും എന്നെ പേടിക്കുകയാണോ?" മഹേഷിന്റെ ശബ്ദം മൃദുവായതായിരുന്നു. "അല്ല മഹേഷേട്ടാ... അത്... പെട്ടെന്ന് ഇങ്ങനെ..." അവൾ വാക്കുകൾ കിട്ടാതെ തപ്പി. "എനിക്കറിയാം. ഞാൻ നിനക്ക് തന്ന മുറിവുകൾ അത്ര വലുതാണ്. നിന്റെ സ്നേഹം കാണാൻ കഴിയാത്ത അന്ധനായിരുന്നു ഞാൻ. വിവേകിന്റെ വാക്കുകൾ കേട്ട് നിന്നെ സംശയിച്ച ഓരോ നിമിഷവും ഞാൻ ഇപ്പോൾ ഓർത്ത് സങ്കടപ്പെടുന്നു." മഹേഷ് അവളുടെ മുഖം ഉയർത്തി പിടിച്ചു. "ഇനിയുള്ള കാലം ഈ മഹേഷ് നിനക്ക് വേണ്ടിയുണ്ടാകും. നമുക്ക് നമ്മുടെ മോൾക്ക് വേണ്ടി സമാധാനമായി ജീവിക്കണം." ലച്ചു മഹേഷിന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു. ഇത്രയും കാലം ഉള്ളിലൊതുക്കിയ സങ്കടമെല്ലാം ആ കണ്ണീരിലൂടെ ഒഴുകിപ്പോയി. അപ്പോഴാണ് കണ്മണി വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. "അമുച്ചേ... അച്ചൻ അമുച്ചേനെ കെട്ടിപ്പിടിച്ചോ? കണ്മണിച്ച കണ്ടുട്ടോ..." അവൾ കൈ കൊട്ടി ചിരിച്ചു. മഹേഷും ലച്ചുവും പെട്ടെന്ന് മാറി നിന്നു. "മോളെ... അച്ഛൻ അമുച്ചേനോട് ഒരു രഹസ്യം പറഞ്ഞതാ..." മഹേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. "എനിച്ചും വേണം രഹസ്യം... കണ്മണിച്ചേക്കും ഉമ്മ വേണം..." അവൾ ഓടി വന്നു മഹേഷിന്റെ കഴുത്തിൽ തൂങ്ങി. അന്ന് ഉച്ചയ്ക്ക് യശോദയും ഭാരതി മുത്തശ്ശിയും ചേർന്ന് വലിയൊരു സദ്യ തന്നെ ഒരുക്കി. മഹേഷും ലച്ചുവും സന്തോഷമായി ഇരിക്കുന്നത് കണ്ടപ്പോൾ മുത്തശ്ശിയുടെ പ്രായം പത്തു വയസ്സ് കുറഞ്ഞത് പോലെ തോന്നി. "ലച്ചു മോളെ, നീ ഇന്ന് മഹേഷിന്റെ അടുത്ത് തന്നെ ഇരുന്ന് കഴിക്കണം." മുത്തശ്ശി നിർബന്ധിച്ചു. ഊണുമേശയിൽ എല്ലാവരും ഒത്തുകൂടി. കണ്മണിക്ക് ഇന്ന് വലിയ ആവേശമാണ്. അവൾ മഹേഷിന്റെയും ലച്ചുവിന്റെയും നടുവിൽ ഇരുന്നു. "അച്ചേ... അമുച്ചേടെ വായിൽ ചോറ് കൊടുക്ക്..." കണ്മണി ആജ്ഞാപിച്ചു. മഹേഷ് ഒന്ന് മടിച്ചു. എല്ലാവരും നോക്കി നിൽക്കുകയാണ്. സേതുമാധവൻ പത്രം കൊണ്ട് മുഖം മറച്ചു ചിരിച്ചു. അനഘ ലച്ചുവിനെ നോക്കി കണ്ണിറുക്കി. "മോളെ... അമുച്ച തനിയെ കഴിച്ചോളും..." ലച്ചു നാണത്തോടെ പറഞ്ഞു. "ഇല്ല അച്ചൻ കൊടുക്കണം... അമുച്ച പാവമല്ലേ..." കണ്മണി വിട്ടില്ല. ഒടുവിൽ മഹേഷ് ഒരു ഉരുള ചോറ് ലച്ചുവിന് നേരെ നീട്ടി. അവൾ അത് വിറയ്ക്കുന്ന കൈകളോടെ വാങ്ങി. ആ നിമിഷം മാളിയേക്കൽ തറവാട്ടിലെ പഴയ കയ്പ്പേറിയ ഓർമ്മകളെല്ലാം മാഞ്ഞുപോയി. "അച്ചേ... ഇനി അമുച്ച അച്ചനും കൊടുക്ക്..." കണ്മണി നിർദ്ദേശം നൽകി. ലച്ചു മഹേഷിനും ചോറ് നൽകി. ഇത് കണ്ട് അനഘ പറഞ്ഞു, "ഇന്ന് നമ്മുടെ വീട്ടിൽ ശരിക്കും ഒരു കല്യാണം നടന്ന പ്രതീതിയാണല്ലോ!"           💫💫💫💫 ഭക്ഷണത്തിന് ശേഷം മഹേഷ് ഒരു തീരുമാനം എടുത്തു. "ലക്ഷ്മി, നീ ഒരുങ്ങിക്കോ. നമുക്ക് ഇന്ന് നിന്റെ വീട്ടിൽ പോകണം. അച്ഛനെയും അമ്മയെയും കണ്ടിട്ട് വരാം. ലച്ചുവിന് സന്തോഷം കൊണ്ട് ഇരിക്കാൻ കഴിഞ്ഞില്ല. "സത്യമാണോ മഹേഷേട്ടാ?" "പിന്നെ സത്യമല്ലാതെ! അവിടെ പോയി എനിക്ക് അച്ഛനോടും അമ്മയോടും കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." കണ്മണി ഇത് കേട്ടതും ചാടി എഴുന്നേറ്റു. "അമുച്ചേടെ വീട്ടി പോവാം... അവിടുത്തെ പൂച്ചക്കുട്ടീനെ കാണാം! അച്ചൻ പാവം... അച്ചൻ സൂപ്പർ!" അവൾ മഹേഷിന് ഒരു വലിയ ഹൈ ഫൈവ് നൽകി. യാത്ര തുടങ്ങുമ്പോൾ മഹേഷ് ലച്ചുവിനെ മുൻസീറ്റിൽ തന്നെ ഇരുത്തി. കണ്മണി പിന്നിൽ അനഘയുടെ കൂടെ ഇരുന്നു. കാറിൽ പഴയ പാട്ടുകൾ ഒഴുകി നടന്നു. ലച്ചു ജനാലയിലൂടെ പുറത്തെ കാഴ്ചകൾ നോക്കുമ്പോൾ അവളുടെ മനസ്സ് പണ്ട് കോളേജിൽ വെച്ച് മഹേഷിനെ ആദ്യമായി കണ്ട ആ നിമിഷത്തിലേക്ക് പോയി. അന്ന് വിവേക് ഉണ്ടാക്കിയ ചതിക്കുഴികൾ ഇല്ലാതിരുന്നെങ്കിൽ തങ്ങളുടെ ജീവിതം എത്ര മനോഹരമായേനെ എന്ന് അവൾ ഓർത്തു. എങ്കിലും വൈകിയാണെങ്കിലും മഹേഷേട്ടൻ സത്യം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസം അവൾക്കുണ്ടായിരുന്നു. ശ്രീനന്ദനത്തിന്റെ മുറ്റത്ത് കാർ നിർത്തിയപ്പോൾ ശിവരാമനും പാർവ്വതിയും അത്ഭുതപ്പെട്ടു. സാധാരണ മഹേഷ് വരുമ്പോൾ ഒരു ഗൗരവക്കാരനായാണ് വരാറുള്ളത്. പക്ഷേ ഇന്ന് അവന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. "അമുച്ചേ... പൂച്ച" കണ്മണി കാറിൽ നിന്ന് ഇറങ്ങി ഓടി. മഹേഷ് കാറിൽ നിന്ന് ഇറങ്ങി നേരെ ശിവരാമന്റെ അടുത്തേക്ക് ചെന്നു. അവൻ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു. "അച്ഛാ... എന്നോട് ക്ഷമിക്കണം. ഇത്രയും കാലം ഞാൻ ലക്ഷ്മിയെ വേണ്ട രീതിയിൽ നോക്കിയില്ല. ഒരുപാട് വേദനിപ്പിച്ചു. പക്ഷേ ഇനി അങ്ങനെ ഉണ്ടാവില്ല." ശിവരാമന്റെ കണ്ണുകൾ നിറഞ്ഞു. "മഹേഷേ... മോൻ ഇത് പറഞ്ഞല്ലോ, അത് മതി ഞങ്ങൾക്ക്. ഞങ്ങളുടെ മകൾ സന്തോഷമായി ഇരിക്കണം എന്ന് മാത്രമേ ഞങ്ങൾ ആഗ്രഹിച്ചിട്ടുള്ളൂ." പാർവ്വതി ലച്ചുവിനെ കെട്ടിപ്പിടിച്ചു. "മോളെ... നിന്റെ പ്രാർത്ഥന ദൈവം കേട്ടു." അന്ന് വൈകുന്നേരം ശ്രീനന്ദനത്തിന്റെ ഉമ്മറത്ത് എല്ലാവരും ഒത്തുകൂടി. അജയ് മഹേഷിനോട് ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. കണ്മണി അവിടുത്തെ പൂച്ചക്കുട്ടിയുമായി കളിക്കുന്ന തിരക്കിലാണ്. "അമുച്ചേ... ഈ പൂച്ചക്കുട്ടിക്ക് പേര് ഇടണം... നമുക്ക് ഇതിനെ മാളിയേക്കൽ കൊണ്ടുപോവാം?" കണ്മണി ചോദിച്ചു. "അതൊക്കെ കൊണ്ടുപോകാല്ലോ മോളെ..." മഹേഷ് സമ്മതിച്ചു. മഹേഷിന്റെ ആ മാറ്റം എല്ലാവരെയും സന്തോഷിപ്പിച്ചു. എങ്കിലും മഹേഷിന്റെ മനസ്സിൽ ഒരു കാര്യം ബാക്കിയുണ്ടായിരുന്നു. ലയ... തന്റെ ആദ്യ ഭാര്യ. അവളോടുള്ള കടമകളും, അവൾ നൽകിയ കുഞ്ഞും. ലച്ചു എങ്ങനെയാണ് ലയയെ തന്റെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് അവന് അറിയണമായിരുന്നു. തുടരും...... #♥ പ്രണയം നിന്നോട് #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ
35 likes
5 shares

More like this