അപരിചിത #💞 നിനക്കായ് #📙 നോവൽ #story #￰കല.... #❤ സ്നേഹം മാത്രം 🤗 പാർട്ട് 4 പുതിയൊരു തുടക്കം... ദിവസങ്ങൾ കടന്നുപോയി... പക്ഷേ ദേവപ്രിയയുടെ ജീവിതത്തിൽ ഒന്നും മാറിയില്ല. രാവിലെ കണ്ണുതുറക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ വീട്ടുജോലികൾ മാത്രം. മുറ്റം അടിക്കണം... പാത്രം കഴുകണം... വെള്ളം കോരിക്കൊണ്ടുവരണം... തുണി അലക്കണം... അടുക്കളയിൽ സഹായിക്കണം... ഏഴ് വയസ്സുകാരിയുടെ കൈകളിൽ പുസ്തകത്തിന് പകരം ചൂലും പാത്രങ്ങളുമായിരുന്നു. എല്ലാ ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പ് അമ്മ ഒരേ കാര്യം പറയും. "മോളെ... സ്കൂളിൽ പോയി നന്നായി പഠിക്കണം. അമ്മ വൈകിട്ട് വരാം." ദേവപ്രിയ ചിരിച്ചുകൊണ്ട് തലയാട്ടും. പക്ഷേ... അമ്മ പോയാൽ ആ ചിരിയും മാഞ്ഞുപോകും. അവളെ സ്കൂളിൽ വിടാൻ ആരും തയ്യാറായില്ല. വീട്ടിലെ എല്ലാ ജോലികളും ആ കുഞ്ഞിനെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. ചെറിയൊരു തെറ്റ് സംഭവിച്ചാൽ പോലും ശകാരവും അടിയും പതിവായിരുന്നു. വിശപ്പടക്കാൻ അടുക്കളയിൽ നിന്ന് ഒരു ഉരുള ചോറ് എടുത്താലും... "കള്ളിയാണോ നീ?" എന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽ അപമാനിക്കും. എന്നിട്ടും വൈകുന്നേരം അമ്മ വന്നാൽ... "ഇന്ന് സ്കൂളിൽ എന്താണ് പഠിപ്പിച്ചത് മോളേ?" എന്ന് ചോദിക്കുമ്പോൾ... "ടീച്ചർ കഥ പറഞ്ഞു..." "ഇന്ന് പരീക്ഷ ഉണ്ടായിരുന്നു..." "എനിക്ക് സ്റ്റാർ കിട്ടി..." ഓരോ ദിവസവും ഓരോ കള്ളങ്ങൾ. ആ കള്ളങ്ങൾ പറയുമ്പോൾ ദേവപ്രിയയുടെ കണ്ണുകൾ നിറയുമായിരുന്നു. പക്ഷേ ആ കണ്ണുനീർ അമ്മ കാണാതിരിക്കാൻ അവൾ തല താഴ്ത്തി നിൽക്കും. കാരണം... അമ്മയെക്കൂടി വിഷമിപ്പിക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു. പക്ഷേ... സത്യം എത്രനാൾ മറച്ചുവെക്കാൻ കഴിയും? ഒരു ദിവസം ജോലിസ്ഥലത്ത് അമ്മയ്ക്ക് പെട്ടെന്ന് തലകറങ്ങി. ശരീരത്തിന് വയ്യാതായതുകൊണ്ട് ഉച്ചയ്ക്ക് തന്നെ വീട്ടിലേക്ക് മടങ്ങി. വീട്ടിലേക്ക് കയറിയപ്പോൾ കേട്ടത് ദേവപ്രിയയുടെ കരച്ചിലായിരുന്നു. ഓടിച്ചെന്ന അമ്മ കണ്ട കാഴ്ച... ഏഴ് വയസ്സുള്ള തന്റെ കുഞ്ഞിനെ എല്ലാവരുടെയും മുന്നിൽ നിർത്തി ചൂലുകൊണ്ട് അടിക്കുകയായിരുന്നു. "സ്കൂളിൽ വിടാൻ പറഞ്ഞാൽ... ആദ്യം ജോലി പഠിക്കട്ടെ." "പെണ്ണിന് ഇത്ര പഠിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്?" "തിന്നണമെങ്കിൽ ജോലി ചെയ്യണം." ആ വാക്കുകൾ അമ്മയുടെ നെഞ്ചിൽ തീപോലെ പതിച്ചു. അവൾ ഓടിച്ചെന്ന് ദേവപ്രിയയെ നെഞ്ചോട് ചേർത്തുപിടിച്ചു. "ഇനി എന്റെ കുഞ്ഞിനെ ആരും തൊടില്ല..." ആ വീട്ടിലുണ്ടായിരുന്നവർ പരിഹാസത്തോടെ ചിരിച്ചു. "ഇഷ്ടമില്ലെങ്കിൽ ഇറങ്ങിപ്പോടി..." ആ വാക്ക് കേട്ട നിമിഷം... അമ്മ ഒരു തീരുമാനമെടുത്തു. ആ രാത്രി... കിടപ്പിലായിരുന്ന അച്ഛന്റെ അരികിലിരുന്നു എല്ലാം പറഞ്ഞു. ഒന്നും സംസാരിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി. സ്വന്തം മകളെ രക്ഷിക്കാൻ പോലും കഴിയാത്ത നിസ്സഹായത... അതായിരുന്നു ആ അച്ഛന്റെ ഏറ്റവും വലിയ വേദന. പിറ്റേന്ന് പുലർച്ചെ... ഒരു പഴയ ബാഗിൽ ദേവപ്രിയയുടെ രണ്ട് ജോഡി വസ്ത്രങ്ങൾ... അച്ഛന്റെ മരുന്നുകൾ... കുറച്ച് രേഖകൾ... അത്ര മാത്രം എടുത്തു. അച്ഛനെ താങ്ങിപ്പിടിച്ച്... ഒരു കൈയിൽ ബാഗും മറ്റേ കൈയിൽ ദേവപ്രിയയെയും ചേർത്തുപിടിച്ച് അവർ ആ വീടിന്റെ പടിയിറങ്ങി. ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല. കാരണം... അത് അവരുടെ വീടായിരുന്നില്ല. അവരുടെ സ്വപ്നങ്ങൾ ഓരോന്നായി തകർത്ത ഒരു നരകമായിരുന്നു. നടന്ന്... ചോദിച്ചറിഞ്ഞ്... മണിക്കൂറുകൾക്ക് ശേഷം അവർ ഒരു ചെറിയ പള്ളിയുടെ മുന്നിലെത്തി. അമ്മയുടെ കാലുകൾ തളർന്നിരുന്നു. ദേവപ്രിയ അച്ഛന്റെ കൈ മുറുകെ പിടിച്ച് നിന്നു. പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് വന്ന അച്ചന്റെ മുന്നിൽ നിന്നതും... അമ്മ പൊട്ടിക്കരഞ്ഞു. "അച്ചാ... ഞങ്ങളെ രക്ഷിക്കണം... ഞങ്ങൾക്ക് ഇനി ആരുമില്ല..." അച്ചൻ ഒന്നും മിണ്ടാതെ മൂന്നുപേരെയും നോക്കി. പിന്നെ ദേവപ്രിയയുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹത്തിന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു... "ധൈര്യം വിടരുത്... ദൈവം നിങ്ങളെ കൈവിടില്ല." ആ വാക്ക് കേട്ടപ്പോൾ വർഷങ്ങൾക്ക് ശേഷം ആ അച്ഛന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷ തെളിഞ്ഞു. പള്ളിയുടെ സഹായത്തോടെ ദേവപ്രിയയുടെ അച്ഛനെ അവിടെയുള്ള പരിചരണ കേന്ദ്രത്തിൽ താമസിപ്പിച്ചു. ചികിത്സയും മരുന്നും നോക്കാൻ ആളുകളെ ഏർപ്പെടുത്തി. അമ്മയ്ക്ക് പള്ളിയുമായി ബന്ധപ്പെട്ട ഒരു ചെറിയ ജോലി നൽകി. ദേവപ്രിയയെ അടുത്തുള്ള സ്കൂളിൽ ചേർക്കാനുള്ള എല്ലാ ഉത്തരവാദിത്വവും അച്ചൻ ഏറ്റെടുത്തു. ആ രാത്രി... വർഷങ്ങൾക്ക് ശേഷം ദേവപ്രിയ വിശപ്പില്ലാതെ... പേടിയില്ലാതെ... സമാധാനത്തോടെ ഉറങ്ങി. പക്ഷേ... ആ സമാധാനം അവളുടെ ജീവിതത്തിൽ അധികനാൾ നിലനിന്നില്ല... കാരണം... വിധി അവൾക്കായി ഇനിയും ക്രൂരമായൊരു അധ്യായം എഴുതിവെച്ചിരുന്നു... തുടരും... – ലച്ചു ✍️
13 likes
13 shares

More like this