അമ്പിളി 🌝
2K views • 20 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നീയെൻ നീലാംബരി🦋5
ഡോക്ടർ എന്ത് പറഞ്ഞാലും അതുൾക്കൊള്ളാനുള്ള മനസോടെ മഹാദേവൻ ഇരുന്നു.
" അഭിമന്യുവിന്റെ അസുഖം എന്താണെന്ന് അറിയാമല്ലോ അല്ലെ? " ഡോക്ടർ ചോദിച്ചതും അയാൾ തലയാട്ടി.
" Hodgkin's lymphoma എന്ന കഴലകളെ ബാധിക്കുന്ന ഒരു കോമൺ ബ്ലഡ് കാൻസർ ആണ് അഭിമന്യുവിന് . ഇത് എന്ത് കൊണ്ടാണ് വരുന്നതെന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ബോൺമാരോ ബിയോപ്സി എടുത്തപ്പോൾ അത് അസ്ഥികളിലേക്കോ മജ്ജയിലേക്കോ ഒന്നും കടന്നിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. അതായത് സെക്കന്റ് സ്റ്റേജ് കാൻസർ ആണ്. പക്ഷെ pet scan എടുത്തപ്പോൾ രണ്ടു വലിയ കാൻസർ കഴലകൾ ഉണ്ടായിരുന്നു.കുറച്ചു ചെറിയ കഴലകളും ഉണ്ടായിരുന്നു. കഴുത്തിലുള്ള ഒന്ന് നമ്മൾ ആദ്യം സർജറി ചെയ്ത ഒഴിവാക്കി. അന്നത്തെ 8 കീമോ സെക്ഷൻ കഴിഞ്ഞു സ്കാൻ എടുത്തപ്പോൾ ഒന്നൊഴികെ ബാക്കി എല്ലാം നോർമൽ ആണ്. ബ്ലഡിൽ ചെറിയ വേരിയേഷൻ ഉള്ളത് കൊണ്ടാണ് രണ്ടാമത്തെ സർജറി നീണ്ടുപോയത്. ആഴ്ചയിൽ കറക്റ്റ് കാണിച്ചു മരുന്നു കഴിച്ചു ടെസ്റ്റ് ഒക്കെ നോക്കി , ഇപ്പോഴാണ് നോർമൽ ആയത്. അതുകൊണ്ട് സർജറി വൈകിക്കൂടാ. അതും കൂടെ റിമൂവ് ചെയ്തു ഒരു 4 സെക്ഷൻ കീമോ കൂടെ എടുത്താൽ ആൾ ഒരുവിധം ഓക്കേ ആവും. പക്ഷെ എല്ലാ മാസവും ചെക്കപ്പ് നിർബദ്ധമാണ്. ഇതൊക്കെ ചെയ്താലും വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ് . അങ്ങനെ വന്നാൽ പിന്നെ ബോൺമാരോ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരും. ഏറ്റവും കൂടുതൽ റിക്കവറി ചാൻസ് ഉള്ള കാൻസർ ആണിത്. നാലാം സ്റ്റേജിൽ കണ്ടെത്തിയവർ വരെ മനക്കരുത്തു കൊണ്ട് വർഷങ്ങൾ ജീവിക്കാറുണ്ട്. പക്ഷെ ഇവിടെ അഭിമന്യുവിന്റെ കണ്ടിഷൻ ഇങ്ങനെ മോശമാവാൻ കാരണം അവൻ തന്നെയാണ്. ഒട്ടും കോൺഫിഡൻസ് ഇല്ല ആൾക്ക്. ചെയ്യുന്ന ചികിത്സയിലോ അവന്റെ ആയുസിലോ ഒരു പ്രതീക്ഷയുമില്ലാതെയാണ് അവനവന്റെ ഇപ്പോഴത്തെ ജീവിതം.ഞാൻ എന്തൊക്കെയോ ചെയ്യുന്നു അവൻ ചോദ്യങ്ങളൊന്നും ഇല്ലാതെ ഒരു പാവയെ പോലെ അനുസരിക്കുന്നു . എന്നെ കൊണ്ട് ആവും വിധം ഞാൻ മോട്ടിവേഷൻ കൊടുത്തു നോക്കി. പക്ഷെ ജീവിക്കാൻ ഒരു കാരണം ഇല്ലാതെ ഈ ജീവിതം എന്തിനാണ് എന്നായിരുന്നു തിരിച്ചു ചോദിച്ചത്. ഞാൻ എന്ത് ചെയ്യണം സർ. ഓപ്പറേഷൻ കഴിഞ്ഞാൽ അഭിമന്യു വിചാരിച്ചാൽ മാത്രമേ തരണം ചെയ്തു ജീവിതം തിരിച്ചു പിടിക്കാൻ ആവൂ. ഇല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ അസുഖം വീണ്ടും വരും. ഇത്പോലെ ആത്മവിശ്വാസം ഇല്ലാത്തൊരാൾക്ക് ചെയ്താൽ ബോൺമാരോ സർജറി ഒരിക്കലും വിജയിക്കാനും പോകുന്നില്ല... നിങ്ങൾ ഫാമിലി എങ്കിലും അഭിമന്യുവിന്റെ കൂടെ നിന്നെങ്കിൽ മാത്രമേ അവന് ചെറിയ ഒരു ആത്മവിശ്വാസം ഉണ്ടാവുകയുള്ളു. ഇല്ലെങ്കിൽ പിന്നെ അധിക കാലം അഭിമന്യു അതിജീവിക്കില്ല. "
ഡോക്ടർ പറഞ്ഞു നിർത്തിയതും മഹാദേവൻ ഭയത്തോടെ അയാളെ നോക്കി. എന്താണ് തിരിച്ചു പറയേണ്ടതെന്ന് അയാൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.കൂടെ നില്ക്കാൻ അഭിക്കൊരു ഫാമിലി ഇല്ലെന്ന് ഡോക്ടറോട് പറയാൻ പറ്റില്ലല്ലോ. ആർക്കും ഒരുവർഷത്തിൽ കൂടുതൽ അവൻ ജീവനോടെ വേണമെന്ന് പോലും ഇല്ലല്ലോ. ഈ ഒരു ചികിത്സയെങ്കിലും ആ പാവത്തിന് കിട്ടുന്നത് മരിക്കുന്നതിന് മുൻപ് അച്ഛൻ എഴുതി വെച്ച വിൽപത്രം കാരണമാണ്. ഇല്ലെങ്കിൽ ഏട്ടനും മക്കളും പിന്നെ തന്റെ സ്വന്തം മക്കളടക്കം എല്ലാവരും ചേർന്ന് ഈ ചികിത്സയും നിർത്തിയേനെ.
" അഭിമന്യുവിന്റെത് ലവ് മാര്യേജ് ആണോ? " അയാൾ മറുപടിയൊന്നും പറയുന്നില്ലെന്ന് കണ്ടതും ഡോക്ടർ വീണ്ടും ചോദിച്ചു.
"ഹ്മ്മ്....." മഹാദേവൻ മൂളി.
"ശരിക്കും ഈ സാഹചര്യത്തിൽ ഒരു കല്യാണം വേണ്ടിയിരുന്നില്ല . എല്ലാം തീരുമാനിച്ച സ്ഥിതിക്ക് കല്യാണം കഴിഞ്ഞു ആ കുട്ടിയുമായി വേണം അടുത്താഴ്ച വരാൻ. അന്ന് ഞാൻ സർജറി തീയതി തരാം....."
ഡോക്ടർ പറഞ്ഞു.
മാധവൻ തലയാട്ടി . മനസ് മുഴുവൻ അലങ്കോലപ്പെട്ടു കിടക്കുകയാണ്. മരിക്കുന്നതിന് മുൻപ് ' അഭിയെ നോക്കിക്കോണേ ഏട്ടാ.. ' എന്നും പറഞ്ഞു തന്റെ കയ്യിൽ പിടിച്ചു കരഞ്ഞ പെങ്ങളെ അയാൾ വെറുതെയെങ്കിലും ഒന്ന് ഓർത്തു.
തിരിച്ചു പോരും വഴി പരിപൂർണ്ണ നിശബ്ധദയായിരുന്നു. മഹാദേവൻ നേരെ ലക്ഷ്മി jwellersilekk വണ്ടി കയറ്റി. അഭി പോയി പണിയാൻ ഏൽപ്പിച്ച താലി വാങ്ങി.അവിടുത്ത സ്റ്റാഫുകൾ മുഴുവൻ അവനെ കണ്ടു ഓടിവന്നു വിശേഷങ്ങൾ തിരക്കി. മുൻപൊക്കെ ഇവിടുത്തെയും മറ്റു സ്ഥാപനങ്ങളിലെയും കണക്കുകൾ ഓടിനടന്നു നോക്കിയിരുന്ന അഭിയുടെ കോലം കണ്ടവർക്കെല്ലാം അദ്‌ഭുതം തോന്നി. ദിവസവും ജിം പോയി അവനുണ്ടാക്കിയെടുത്തിരുന്ന ബിസെപ്‌സും സിക്സ്പാക്കും എല്ലാം ഇല്ലാതെ മെലിഞ്ഞ രൂപം കണ്ടവർക്ക് സഹതാപം തോന്നി.നീട്ടി വളർത്തിയ മുടി എപ്പോഴും കെട്ടിവച്ചു വന്നിരുന്നിടത്ത് കീമോ ചെയ്തു കൊഴിഞ്ഞു പോയ മുടി വളർന്നു തുടങ്ങിയിട്ടുണ്ടായിരുന്നുള്ളു. അവരുടെ സഹതാപം അവനെ ശ്വാസം മുട്ടിച്ചു.
താലി മാത്രം ഉണ്ടായിരുന്നുള്ളു മാല ഉണ്ടായിരുന്നില്ല. എന്ത് കൊണ്ടോ ചെറിയൊരു സ്വർണ ചെയിൻ അവനു വേണമെന്ന് തോന്നി. സർവ്വാഭരണ വിഭൂഷിതകളായി നടക്കുന്ന മാളിക്കലെ സ്ത്രീകൾക്കിടയിൽ തന്റെ താലി ഏറ്റു വാങ്ങുന്നവൾ ഒന്നുമില്ലാതെ നിൽക്കരുതെന്നവൻ ചിന്തിച്ചു. അക്കൗണ്ടിൽ തീർന്നു തുടങ്ങിയ പണം അവനെ ഒന്ന് പിന്നോട്ട് വലിച്ചെങ്കിലും വാങ്ങാൻ തന്നെ തീരുമാനിച്ചു. ഒരു പവന്റെ ഒരു ചെറിയ ചെയിൻ വാങ്ങി . താലിയുടെയും ചെയിനിന്റെയും പണം നൽകി. സ്റ്റാഫുകൾ വേണ്ടെന്നു പറഞ്ഞെങ്കിലും അവൻ അനുസരിച്ചില്ല. ഓപ്പറേഷന് മാറ്റി വച്ച തുകയിൽ നല്ലൊരു ഭാഗം നഷ്ട്ടപെട്ടെങ്കിലും അബി അത് കാര്യമാക്കിയില്ല. ഉള്ളം കയ്യിൽ അഭിമന്യു എന്നെഴുതിയ താലി പിടിച്ചു കുറച്ചു നേരം അതിലേക്കു തന്നെയവൻ നോക്കി നിന്നു. പിന്നീട് കാറിൽ കയറി അവർ ലക്ഷ്മി textilesilekk പോയി. മുത്തശ്ശന്റെ എല്ലാ സ്ഥാപനങ്ങൾക്കും അവന്റെ അമ്മയുടെ പേരാണ്. പണ്ട് അതൊരു അഭിമാനം ആയിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ കാണുമ്പോൾ സ്വയം പുച്ച്ചം തോന്നുന്നു.
കടയിൽ കയറി ഒരു സ്വർണക്കസവ് മുണ്ടും ചന്ദനകളർ ഷർട്ടും എടുത്തു അവിടുന്ന് തിരിച്ചു.
***********************
10 മണിക്കൂറോളം നീണ്ട ട്രെയിൻ യാത്രയിൽ മധു ക്ഷീണിച്ചു പോയിരുന്നു. കേരളത്തിലെത്തി അവർക്കിറങ്ങാനുള്ള സ്റ്റേഷനിൽ എത്തിയതും സജീവൻ അവളെയും വിളിച്ചു പുറത്തിറങ്ങി. നീണ്ട നാല് വർഷത്തിന് ശേഷം കേരളത്തിന്റെ ഗന്ധം അവൾ ആഞ്ഞു ശ്വസിച്ചു. നാസികയിൽ നിറഞ്ഞു നിന്നിരുന്ന ആ വൃത്തികെട്ട ചുവന്ന തെരുവിന്റെ ഗന്ധം അകന്നു പോകുന്നത് പോലെ അവൾക്ക് തോന്നി. കയ്യിൽ ഒരു ചെറിയ ലെതർ ബാഗ് മാത്രം ഉണ്ടായിരുന്നുള്ളു. അത് വലിച്ചു തോളിലിട്ടവൾ സജീവന് പുറകെ നടന്നു.
" നമുക്ക് കുറച്ചു അപ്പുറത്തൊരു കടയുണ്ട് അവിടെ പോയി നിനക്ക് ആവിശ്യമുള്ളതൊക്കെ വാങ്ങിക്കാം." വലിയൊരു ബാഗ് തോളിലിട്ട് വേഗത്തിൽ കാൽ വലിച്ചു വച്ച് നടക്കുന്നതിനിടയിൽ മധുവിനെ തിരിഞ്ഞു നോക്കി സജീവൻ പറഞ്ഞു.
അവളൊന്ന് മൂളി. മധുവിന്റെ ശ്രദ്ധയത്രയും കേരളത്തിന്റെ മാറ്റങ്ങളിലായിരുന്നു. സന്തോഷം കൊണ്ടവൾക്ക് തുള്ളിച്ചാടാൻ തോന്നി. പ്യൂപ്പ വിരിഞ്ഞു പുറത്തു വന്ന പൂമ്പാറ്റയെ പോലെ ചിറകു വിരിച്ചു പറന്നുയരാൻ അവൾ കൊതിച്ചു.
അവിടെ നിന്നും ഇറങ്ങുമ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ ഒന്നും എടുക്കേണ്ടെന്ന് സജീവൻ പറഞ്ഞിരുന്നു . അതുകൊണ്ടവൾ എല്ലാം അവിടെ തന്നെ ഉപേക്ഷിച്ചു പൊന്നു. അല്ലെങ്കിലും ശരീരം പകുതിയും മറയാത്ത ബ്ലൗസും അതിന്റെ സാരികളുമാണ് അവിടെ ധരിച്ചിരുന്നത്. ആ വസ്ത്രങ്ങളൊന്നും ഇനി ജീവിതത്തിൽ ധരിക്കാൻ യാതൊരു ഉദ്ദേശവും അവൾക്കില്ല. ഉള്ളതിൽ കുറച്ചു മറയുള്ള ബ്ലൗസും അതിനു മാച്ചിങ് സാരിയുമായിരുന്നു അവൾ ഉടുത്തിരുന്നത്. മറ്റെന്തെങ്കിലും ഒരു ഡ്രസ്സ് ഇട്ടിട്ട് വർഷങ്ങൾ ആയി.
അവിടുന്ന് പോരുന്നതിനു മുൻപായി അക്കയുടെയും രാജപ്പന്റെയും അക്കൗണ്ടിലേക്ക് 25 ലക്ഷം ക്രെഡിറ്റ് ആയിരുന്നു. അവൾക്കുള്ളത് കല്യാണം കഴിയുന്ന അന്ന് കയറും. അതൊന്നും അവൾക്ക് സത്യത്തിൽ ആവശ്യം ഇല്ലായിരുന്നു. 1 വർഷം കഴിഞ്ഞു കിട്ടാൻ പോകുന്ന സ്വാതന്ത്രം മാത്രമായിരുന്നു അവളുടെ ഉള്ള് നിറയെ. ബാക്കി പണം ഒരു വർഷം കഴിഞ്ഞു തരുകയുള്ളു എന്ന് സജീവൻ അക്കയോട് പറയുന്നത് കേട്ടിരുന്നു. പണം കിട്ടിയത് കൊണ്ടുതന്നെ നിറഞ്ഞ ചിരിയോടെ ആണ് അക്ക അവളെ യാത്രയാക്കിയത്. ബാക്കി ഉള്ളവരുടെ കണ്ണുകളിലെ അസൂയയും കുശുമ്പും കണ്ടിട്ടും കാണാത്ത പോലെ അവൾ ഇറങ്ങി പോന്നു.
സജീവൻ കാണിച്ചു തന്ന കടയിൽ കയറി ഒരു സെറ്റ് സാരിയും അതിനു മാച്ചായി അവളുടെ സൈസിൽ ഒരു റെഡിമേഡ് ബ്ലൗസും വാങ്ങി. കരിമ്പച്ച നിറമായിരുന്നതിന്. നാലഞ്ച് ചുരിദാറുകളും കുറച്ചു ഷോർട് ടോപ്പും രണ്ടു ജീൻസും പിന്നെ അത്യാവശ്യത്തിന് അടിവസ്ത്രങ്ങളും വാങ്ങി അവിടുന്ന് ഇറങ്ങി. ഒരു ഫാൻസി ഷോപ്പിൽ കയറി ഒരുങ്ങാൻ വേണ്ട സാധങ്ങളും ഒന്ന് രണ്ടു ചെരിപ്പും കൂടവൾ വാങ്ങിച്ചു.
കടയിലുള്ളവരോടൊക്കെ ആർത്തിയോടെയവൾ മലയാളം സംസാരിച്ചു. കാലങ്ങൾക്ക് ശേഷം ഇത്രയും മലയാളം ഒരുമിച്ചു സംസാരിച്ചിട്ടില്ലെന്നവൾ ഓർത്തു.
ഷോപ്പിംഗ് എല്ലാം തീർത്തു ഒരു ഹോട്ടലിൽ കയറി നൂൽപുട്ടും കടലക്കറിയും കഴിച്ചു. ആർത്തിയോടെ കഴിക്കുന്നവളെ സജീവൻ അന്തം വിട്ടു നോക്കി.
അയാളുടെ നോട്ടം കണ്ടവളൊന്ന് നീട്ടി ചിരിച്ചു.
" അവിടുത്തെ ഫുഡ് ഒന്നും എനിക്ക് വല്യ പിടിത്തം പോരായിരുന്നു. കൊറേ കാലം കൂടി ഇത് കഴിച്ചപ്പോ കുറച്ചു ആർത്തി കൂടി പോയി.." അതേ ചിരിയോടവൾ പറഞ്ഞത് കേട്ട് സജീവൻ രണ്ടു നൂൽപുട്ട് കൂടി അവൾക്ക് വാങ്ങിച്ചു കൊടുത്തു.
ശേഷം അവരൊരു ടാക്സി വിളിച്ചു. അതിൽ കയറി മാളിക്കലേക്ക് പുറപ്പെട്ടു.
************
മുറ്റത്തൊരു ടാക്സി വന്നു നിൽക്കുന്ന ശബ്‌ദം കേട്ടതും മീനാക്ഷി അടുക്കമുറ്റം വഴി ഉമ്മറത്തേക്ക് എത്തി നോക്കി .
അതിൽ നിന്നും സജീവൻ ഇറങ്ങുന്നത് കണ്ടതും അവർ വേഗത്തിൽ അകത്തേക്കോടി.
" ഏടത്തി ....... ആ പെണ്ണും സജീവനും വന്നിട്ടുണ്ട്." ഉച്ചത്തിൽ വിളിച്ചു പറഞ്ഞവർ ഹാളിലെത്തി. അകത്തു ഒരു റൂമിൽ സംസാരിച്ചിരിക്കുകയായിരുന്ന വർഷയും താരയും പൊടുന്നനെ ഓടി പുറത്തേക്ക് വന്നു. റൂമിൽ ആയിരുന്ന രേവതി കേട്ടവഴി വേഗത്തിൽ ഇറങ്ങി വന്നു. എല്ലാവരും ഉമ്മറത്തേക്ക് ചെന്നു.ഞായറാഴ്ച ആയതു കൊണ്ട് തന്നെ ഓഫീസിൽ പോകാതെ ഉമ്മറത്തു പത്രം വായിച്ചിരിക്കുകയായിരുന്ന മാധവൻ പത്രം മാറ്റി വച്ച് ആ കാറിലേക്ക് തന്നെ ഉറ്റു നോക്കി . വരുണും സഞ്ജയും മുകളിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് വന്നു. മുറ്റത്തു ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്നു മാധവനും കിങ്ങിണിയും അങ്ങോട്ട് ശ്രദ്ധിച്ചു. അടുക്കള പണിക്ക് വരുന്ന ജനിച്ചേച്ചിയും അകം പണിക്ക് വരുന്ന അമ്മാളു ചേച്ചിയും അടുക്കള മുറ്റം വഴി ഉമ്മറത്തേക്ക് എത്തി നോക്കാൻ പോയി.
അവർ പറയുന്നത് കേട്ടതും തലവേദനിച്ചു കിടക്കുകയായിരുന്ന അഭി ഒന്ന് കണ്ണ് തുറന്നു. എന്ത് കൊണ്ടോ പുറത്തു പോയി നോക്കാൻ തോന്നിയില്ല. അവൻ കട്ടിലിൽ കിടന്നു ജനൽ വഴി പുറത്തേക്ക് നോക്കി. അവിടെ കുറച്ചു മാറി ഗസ്റ്റ് house കാണാം. അവിടെക്കായിരിക്കും അവൾ വരാൻ പോകുന്നതെന്ന് അവൻ ഊഹിച്ചു. തലവേദന സഹിക്കാൻ കഴിയാതായതും അഭി കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു കിടന്നു.
അഭിയൊഴികെ ബാക്കി എല്ലാ കുടുംബാംഗങ്ങളും ആ ഉമ്മറത്തും മുറ്റത്തുമായി സജീവൻ ഇറങ്ങിയ ടാക്സിയിലേക്ക് നോക്കി അക്ഷമരായി കാത്തു നിന്നു.
സജീവൻ ഡ്രൈവർക്ക് പണം കൊടുത്തു അപ്പുറത്തേക്ക് നടന്നു ഡോർ തുറന്നു.
അതിൽ നിന്നും കട്ടിയുള്ള സ്വർണ കൊലുസ് ധരിച്ച വെളുത്തു മെലിഞ്ഞ ഒരു കാൽ പുറത്തേക്ക് വന്നു. തോളിൽ നിന്നും ഊർന്നു പോയ ബാഗ് വലിച്ചിട്ട് മധുബാല പതുക്കെ പുറത്തേക്കിറങ്ങി. ആ സമയം നല്ല കാറ്റടിച്ചു... ആ കാറ്റിൽ മധുവിന്റെ മുടിയിഴകൾകൊപ്പം സാരിയും പാറി കളിച്ചു.മസ്റ്റാർഡ് യെല്ലോ കളർ സാരി തല ഒതുക്കി പിടിച്ചവൾ ഉയർന്നു നിന്നു.കുഞ്ഞുപുഞ്ചിരിയോടെ എല്ലാവരെയും നോക്കി .
കൂടി നിന്നവരെല്ലാം ആ സൗന്ദര്യ ധാമത്തെ കണ്ട് ശ്വാസം വിടാൻ പോലും മറന്നു അവളെ നോക്കി നിന്നു.
തുടരും.....................
51 likes
5 comments • 27 shares