ShareChat
click to see wallet page
search
📖നേർവായന എപ്പിസോഡ് :1397 ഇന്നത്തെ വിഷയം: പരീക്ഷണം ➖➖➖➖➖➖➖➖➖➖ 🔲ഈ ഐഹികജീവിതം ഒരു പരീക്ഷണ ഭവനവും, പരീക്ഷണങ്ങളുടെ അരങ്ങുമാണ്. ഈ ലോകത്ത് ഒരു അടിമയും പരീക്ഷിക്കപ്പെടാതെയല്ല; അതിനുശേഷം എല്ലാം മടങ്ങിച്ചെല്ലുന്നത് അല്ലാഹുവിലേക്കാണ്. وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. (ഖു൪ആന്‍:53/31) ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:21/35) ഈ ഐഹികജീവിതത്തിലെ പരീക്ഷണം ചിലപ്പോൾ സൗകര്യങ്ങളിലൂടെയും അനുഗ്രഹങ്ങളിലൂടെയുമായിരിക്കും, മറ്റു ചിലപ്പോൾ പ്രയാസങ്ങളിലൂടെയും ആപത്തുകളിലൂടെയുമായിരിക്കും. ചിലപ്പോൾ ആരോഗ്യത്തിലൂടെയും, മറ്റു ചിലപ്പോൾ രോഗത്തിലൂടെയുമായിരിക്കും. ചിലപ്പോൾ ഐശ്വര്യത്തിലൂടെയും, മറ്റു ചിലപ്പോൾ ദാരിദ്ര്യത്തിലൂടെയുമായിരിക്കും. അതിനാൽ, ദുരിതം, സൗകര്യം എന്നീ രണ്ട് സാഹചര്യങ്ങളിലും സത്യവിശ്വാസി പരീക്ഷണത്തിന് വിധേയനാണ്. ഓരോ പരീക്ഷണത്തിലും അവൻ നന്മയിൽ നിന്ന് നന്മയിലേക്ക് (പദവി ഉയർത്തപ്പെടാൻ) സഞ്ചരിക്കുന്നു. عن أنس قال: قال رسول الله صلى الله عليه وسلم: عجباً للمؤمن! لايقضي الله له شيئاً إلا كان خيراً له . അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അല്ലാഹു അവന്റെ കാര്യത്തിൽ ഒന്നും വിധിക്കുന്നില്ല, അതവന് നന്മയായിട്ട് അല്ലാതെ. (അഹ്മദ്) ഇതിലെ شيئاً എന്നത് ഈ ഐഹിക ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളെയും – അത് ആപത്തായാലും സൗകര്യമായാലും – ഉൾക്കൊള്ളുന്നു. പരീക്ഷണങ്ങളിലെല്ലാം വിശ്വാസി നന്മയിൽ നിന്ന് നന്മയിലേക്കാണ് സഞ്ചരിക്കുന്നത്. അല്ലാഹു ഒരു വിശ്വാസിയെ പ്രയാസങ്ങൾ, രോഗം, ദാരിദ്ര്യം തുടങ്ങിയവ കൊണ്ട് പരീക്ഷിക്കുമ്പോൾ, അവൻ അത് ക്ഷമയോടെ സ്വീകരിക്കുന്നു; അങ്ങനെ അവൻ ക്ഷമാശീലരുടെ പ്രതിഫലം നേടുന്നു. ഇനി അല്ലാഹു അവനെ സുഖസൗകര്യങ്ങൾ, ആരോഗ്യം, സമ്പത്ത് തുടങ്ങിയവ കൊണ്ട് പരീക്ഷിക്കുമ്പോൾ, അവൻ അല്ലാഹുവിനോട് നന്ദിയുള്ളവനാകുന്നു; അങ്ങനെ അവൻ നന്ദിയുള്ളവരുടെ പ്രതിഫലവും കരസ്ഥമാക്കുന്നു. عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999) പ്രയാസകരമായ അവസ്ഥയിൽ അവൻ ക്ഷമാശീലരുടെ പ്രതിഫലം നേടുന്നു; വിശാലതയും സൗകര്യവുമുള്ള അവസ്ഥയിൽ അവൻ നന്ദിയുള്ളവരുടെ പ്രതിഫലവും കരസ്ഥമാക്കുന്നു. ഇപ്രകാരം ക്ഷമയ്ക്കും നന്ദിക്കും ഇടയിൽ അവൻ ഈ പരീക്ഷണങ്ങളിൽ മാറിമാറി സഞ്ചരിക്കുന്നു. വിശുദ്ധ ഖുർആനിൽ നാല് സ്ഥലങ്ങളിൽ അല്ലാഹു ഇപ്രകാരം പരാമർശിച്ചിട്ടുണ്ട്. إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ ‎ തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍: 14/5,31/31,34/19,42/33) അല്ലാഹു ഈ രണ്ട് ഉന്നതമായ പദവികളെ – പരീക്ഷണങ്ങളിലെ ക്ഷമയുടെ പദവിയും, അനുഗ്രഹങ്ങളിലെ നന്ദിയുടെ പദവിയും – എടുത്തുപറഞ്ഞതാണത്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ അല്ലാഹു ചിലര്‍ക്ക് സമ്പത്ത്, ആരോഗ്യം, കച്ചവടം, സന്താനങ്ങൾ തുടങ്ങി പലവിധ അനുഗ്രഹങ്ങൾ നൽകുന്നത് അവർ അല്ലാഹുവിങ്കൽ സ്വീകാര്യരാണെന്നോ അവൻ അവരെ ആദരിക്കുന്നുവെന്നോ ഉള്ള തെളിവല്ല. അതുപോലെ, ഒരാൾക്ക് സമ്പത്തിലോ ആരോഗ്യത്തിലോ അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങളിലോ അല്ലാഹു പ്രയാസങ്ങൾ വരുത്തുന്നത്, അവൻ അല്ലാഹുവിങ്കൽ അസ്വീകാര്യനാണെന്നോ അല്ലെങ്കിൽ അവൻ അവനെ അപമാനിക്കുന്നുവെന്നോ ഉള്ള തെളിവുമല്ല. ചില ആളുകൾ പുലർത്തുന്ന ഈ തെറ്റായ ധാരണയെ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ ഖണ്ഡിച്ചിട്ടുണ്ട്: فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ ‎﴿١٥﴾‏ وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ ‎﴿١٦﴾ എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌. (ഖുര്‍ആൻ:89/15-16) ➖➖➖➖➖➖➖➖ Join Our Telegram: https://t.me/DailyNervazhi ➖➖➖➖➖➖➖➖ അതായത്, അവർ ധരിക്കുന്നതുപോലെയല്ല കാര്യം. അല്ലാഹു ഒരാൾക്ക് സമ്പത്തും ആരോഗ്യവും മക്കളും നൽകിയത് അവൻ അല്ലാഹുവിങ്കൽ സ്വീകാര്യനാണെന്നോ ആദരണീയനാണെന്നോ ഉള്ള തെളിവല്ല. അതുപോലെ ഒരാൾക്ക് പ്രയാസങ്ങൾ നൽകിയത് അവൻ അല്ലാഹുവിങ്കൽ അപമാനിതനാണെന്നുള്ള തെളിവുമല്ല. മറിച്ച്, ഇവർ രണ്ടുപേരും പരീക്ഷണത്തിന് വിധേയരാണ്. ഒരാളെ അല്ലാഹു സമ്പത്തും ആരോഗ്യവും നൽകി പരീക്ഷിക്കുന്നു, മറ്റൊരാളെ ദാരിദ്ര്യമോ രോഗമോ നൽകി പരീക്ഷിക്കുന്നു. അതുകൊണ്ട്, ഇവരിൽ ആരാണ് അല്ലാഹുവിങ്കൽ കൂടുതൽ ഉത്തമൻ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്: നന്ദിയുള്ള ധനികനോ അതോ ക്ഷമയുള്ള ദരിദ്രനോ? ➖➖➖➖➖➖➖➖ Join Our Facebook Group: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ ഇക്കാര്യത്തിലെ കൃത്യമായ വിധി ഇതാണ്: ഇവരിൽ അല്ലാഹുവിങ്കൽ കൂടുതൽ ഉത്തമൻ കൂടുതൽ തഖ്‌വ (ഭയഭക്തി) ഉള്ളവനാണ്. തഖ്‌വയിൽ അവർ തുല്യരാണെങ്കിൽ പ്രതിഫലത്തിലും അവർ തുല്യരാണ്. കാരണം, ഒന്നാമനെ അല്ലാഹു സമ്പത്ത് നൽകി പരീക്ഷിച്ചു, അവൻ നന്ദി കാണിച്ചു. രണ്ടാമനെ അല്ലാഹു ദാരിദ്ര്യം നൽകി പരീക്ഷിച്ചു, അവൻ ക്ഷമിച്ചു. അവരവർക്ക് ലഭിച്ച പരീക്ഷണങ്ങളിൽ അവർ അല്ലാഹു ആവശ്യപ്പെട്ട അടിമത്തം പൂർണ്ണമായും നിർവ്വഹിച്ചു. അതിനാൽ ഇരുവരും വിജയികളാണ്; ഒരാൾ നന്ദിയുള്ളവരുടെ പ്രതിഫലം നേടി, മറ്റേയാൾ ക്ഷമയുള്ളവരുടെ പ്രതിഫലവും നേടി. ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:21/35) മടക്കം അല്ലാഹുവിലേക്കാണ്. അതായത്, ഈ ജീവിതത്തിൽ നാം പരീക്ഷിക്കപ്പെടുന്നു, തുടർന്ന് എല്ലാവരും അല്ലാഹുവിലേക്ക് മടക്കപ്പെടുന്നു. സുകൃതർക്ക് അവരുടെ നന്മയ്ക്ക് പ്രതിഫലം നൽകാനും, ദുഷ്കര്‍മ്മികൾക്ക് അവരുടെ തിന്മയ്ക്ക് ശിക്ഷ നൽകാനും വേണ്ടി. അതിനാൽ, നമുക്ക് അല്ലാഹുവിനെ സൂക്ഷിക്കാം. ഈ ജീവിതത്തിൽ നമുക്ക് നമ്മുടെ ശരീരത്തോട് സമരം ചെയ്യാം; ഈ പരീക്ഷണത്തിൽ – അത് സൗകര്യമായാലും പ്രയാസമായാലും – വിജയികളാകാൻ പരിശ്രമിക്കാം. ➖➖➖➖➖➖➖➖➖ Source: Kanzul uloom #wisdomyouth #WisdomReels #wisdommedia
wisdomyouth - NIటఃomo 1397 WISDOMI (000[000 NIటఃomo 1397 WISDOMI (000[000 - ShareChat