CPIM Kerala
2K views 2 days ago
കേരളത്തിലെ സ്ത്രീകളെ അപമാനിച്ച ഗതാഗതമന്ത്രി സി പി ജോൺ മാപ്പുപറയണം. വിദ്യാഭ്യാസം, നവോത്ഥാന മുന്നേറ്റങ്ങൾ, കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകൾ എന്നിവയിലൂടെ മുന്നേറിയ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന പരാമർശമാണ് മന്ത്രിയുടേത്. സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന പുരുഷമേധാവിത്വ ചിന്തയാണ് മന്ത്രിയുടെ വാക്കുകളിൽ പ്രകടമായത്. സ്ത്രീകൾക്കുള്ള സൗജന്യയാത്ര യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അധികാരത്തിലെത്തിയശേഷം അത് ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കുകയും പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെ അപമാനിക്കുകയുമാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് യാത്രാച്ചെലവ് കണ്ടെത്തുന്നത്. ഏതെങ്കിലും സ്ത്രീ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ ഔദാര്യമല്ലിത്. വോട്ട് നേടുന്നതിനായി യുഡിഎഫ് നൽകിയ വാഗ്ദാനമാണ്. എന്നിട്ടും പദ്ധതി ഉപയോഗിക്കുന്നവരെ പാവപ്പെട്ടവരായി അഭിനയിക്കുന്നവരെന്ന തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. ഇടതുപക്ഷ സർക്കാർ വീട്ടമ്മമാർക്കായി നടപ്പാക്കിയ ആയിരം രൂപയുടെ സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിച്ചാണ് ഇപ്പോഴത്തെ പദ്ധതി കൊണ്ടുവന്നത്. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ഏത് ബസിലും യാത്ര ചെയ്യാൻ സഹായിച്ച പദ്ധതിയെ ഇല്ലാതാക്കി, പരിമിതമായ ബസുകളിലെ സൗജന്യയാത്രയെ ഔദാര്യമായി അവതരിപ്പിക്കുകയാണ്. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🗞️പോസിറ്റീവ് സ്റ്റോറീസ്
14 likes
22 shares

More like this