INSTALL
@16794839
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
5,267
फॉलोअर्स
1,297
फॉलोइंग
1,416
पोस्ट
ഒരറ്റത്ത് നിന്ന് മാഞ്ഞു തുടങ്ങുന്ന ഒരു വരയാണ് ഞാൻ
Follow
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
488 ने देखा
•
#📔 കഥ
ഭാഗം പത്ത് അകലം പൂക്കുന്ന വെയിൽചില്ലകൾ മോളെയും കൊണ്ട് നാട്ടിൽ നിന്ന് പോകുമ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു.. അവിടെത്തി ഒരു ജോലി നോക്കണം മോളെ ബോർഡിംഗിലാക്കണം.. അതിനുള്ള പൈസ ജോലിയെടുത്തുണ്ടാക്കണം.. നാട്ടിലേക്ക് ഇനി വരുന്നത് നല്ല നിലയിലായതിന് ശേഷമേ ഉള്ളൂ അങ്ങനെ പലതും.. ഫ്ലൈറ്റിനുള്ളിലിരുന്ന് ചില്ലുജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടുരുമ്മി കടന്നുപോകുന്ന പഞ്ഞികെട്ടുകൾ പോലുള്ള മേഘക്കൂട്ടങ്ങളോടൊപ്പം മനസ് ഒഴുകി നീങ്ങി.. എയർപോർട്ടിന് പുറത്ത് ടാക്സിയുമായി റഷീദ് കാത്തു നിൽപുണ്ടായിരുന്നു.. കണ്ടയുടനെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് മോളെയെടുത്തുമ്മ വെച്ച് ലഗേജുകളെടുത്ത് കാറിലേക്ക് വെച്ച് കാറിൽ കയറി.. ഈന്തപനകൾ വേർതിരിച്ച റോഡിലൂടെ വണ്ടിയോടുമ്പോൾ പൊള്ളുന്ന വെയിലിൽ തലയുയർത്തി നിൽക്കുന്ന ചില്ലിട്ട കെട്ടിടങ്ങളുടെ തല കാണാനായി കുനിഞ്ഞിരുന്ന് കാറിന്റെ ചില്ലിലൂടെ മേലോട്ട് നോക്കി.. പണ്ട് പഠിച്ച മതഗ്രന്ഥത്തിലെ സ്വർഗ്ഗത്തിലേക്കുള്ള പാതയെ കുറിച്ചു പറഞ്ഞതോർമ്മ വന്നു.. ഭൂമിയിൽ തന്നെ സ്വർഗ്ഗം സൃഷ്ടിച്ചവരുടെ ലോകമാണതെന്ന് തോന്നി.. ഏതോ ഒരൂ വലിയ മതിൽകെട്ടുള്ള വീടിനുമുന്നിൽ കാർ ചെന്നു നിന്നു.. കാറിൽ നിന്നിറങ്ങി ലഗേജ് എടുത്ത് വെച്ചപ്പോൾ വീടിന്റെ വാതിൽ തുറന്ന് പൂവൻപഴം പോലുള്ള ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു.. കൂടെ രണ്ട് കുട്ടികളും.. റഷീദിനെയൊന്ന് നോക്കിയപ്പോൾ റഷീദ് പറഞ്ഞു "വാ.. എന്റെ ഫ്രണ്ടിന്റെ വൈഫും കുട്ടികളുമാണ്.. ഇന്നിവിടെ നിൽക്കാം നാളെ പോകാം മുറിയിലേക്ക്" ഏതായാലും പരിചയമില്ലാത്ത സ്ഥലത്ത് തനിച്ചാക്കേണ്ടെന്ന് കരുതി റഷീദിന്റെ കരുതൽ ശരിക്കും ഇഷ്ടമായി.. റഷീദ് ഞങ്ങളെ അവിടെയാക്കി ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയിട്ട് പിന്നെ വന്നത് രാത്രിയിലായിരുന്നു.. അതിനുമുമ്പേ ആ സ്ത്രീയുടെ ഭർത്താവ് വന്നു.. അവരുടെ സ്വകാര്യതയിൽ ഒരധികപറ്റായ പോലെ തോന്നിയപ്പോൾ പുറത്തിറങ്ങി നിന്നു.. മണലാരണ്യത്തിലെ ചുടുകാറ്റ് മുഖത്ത് വന്ന് തട്ടി.. മോൾ ഇടക്കിടെ വാശികാണിച്ചു തുടങ്ങി.. റഷീദിനോട് പറഞ്ഞു "നമുക്ക് നാളെ തന്നെ ഇവിടുന്ന് പോകാം.. വെറുതെ എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്" "എന്തേ.." "ഒന്നുമല്ല.. അവരും കുടുംബമായി ജീവിക്കുന്നതല്ലേ" "ഉം.. ആദ്യം നിനക്കൊരു ജോലി ആവണം" "അതെന്താ.. നമുക്ക് റൂമിൽ പൊയ്ക്കൂടേ" "റസിയാ.. നീ വിചാരിക്കുന്ന പോലല്ല കാര്യങ്ങൾ.. ഞാനിപ്പോൾ ലേബർ ക്യാമ്പിലാണ്.. നിനക്ക് വിസിറ്റിംഗ് വിസയാണ്.. മൂന്ന് മാസത്തിനുള്ളിലൊരു ജോലി തരപെടുത്തിയാലേ നമുക്ക് ഒരുമിച്ച് നിൽക്കാനാകൂ" " പിന്നെന്തിനാണ് ഇത്ര ധൃതിയിലെന്നെയും മോളെയും ഇങ്ങോട്ട് കൊണ്ടുവന്നത് ഞാനവിടെ എങ്ങനേലും ജീവിച്ചു പോകുമായിരുന്നല്ലോ " " എനിക്ക് നിങ്ങളില്ലാതെ ഇവിടെ പറ്റില്ല റസിയാ.. അതാണ് കൊണ്ടു വന്നത്.. നിനക്ക് ഒരു ജോലി കിട്ടും ഇവിടെ " " അപ്പോൾ മോളുടെ കാര്യമോ " " അവളെ ഇവിടെ പ്ലേസ്ക്കൂളിൽ ചേർക്കാം.. വൈകീട്ട് ജോലികഴിഞ്ഞ് വരുമ്പോൾ എടുക്കാം " റഷീദ് കൈ ദേഹത്തേക്ക് വെച്ച് അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു " ഇനിയെല്ലാം ഒരു ജോലിയായിട്ട് മതി.. രണ്ടാമത് ഒരാൾ കൂടിയായാലത് ഈ സമയത്ത് നമുക്ക് താങ്ങാനാവില്ല.. ഏതായാലും പൂതിയും ആവേശവുമൊക്കെ തീർന്നില്ലേ ഇനി ജോലിയായിട്ട് നോക്കാം " അത് റഷീദിന് ഇഷ്ടമായില്ലെന്ന് മുഖം പറയുന്നുണ്ടായിരുന്നു. മറുവശത്തേക്ക് ചെരിഞ്ഞു കിടന്ന റഷീദിനെ നോക്കി.. നടുവിൽ ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന മോളുടെ മാറിൽ കൈവെച്ച് ഉറക്കം വരാതെ ശൂന്യമായ ഭാവിയുടെ ഇരുട്ടിലേക്ക് നോക്കി കിടന്നു. പിറ്റേന്ന് അവിടെ നിന്നിറങ്ങി വേറൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയി.. അതിനിടയിൽ മോളെയും കൊണ്ട് പലയിടങ്ങളിൽ ജോലിക്ക് ശ്രമിച്ചു.. സ്വന്തം കുഞ്ഞിനുള്ള ആഹാരം പോലും മറ്റുള്ളവരുടെ ഔദാര്യത്തിലാണെന്ന് തോന്നിയപ്പോൾ ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചു.. മോളുടെ മുഖമോർത്തപ്പോൾ ആ ചിന്തക്ക് അടിസ്ഥാനമില്ലെന്ന് തോന്നി.. ഒഴുക്കിനെതിരെ നീന്തി തളർന്ന് എവിടെയും ഒരു കര കാണാനില്ലെന്ന് തോന്നിയപ്പോൾ വീട്ടിലേക്ക് വിളിച്ചു.. ഇത്ത വള പണയം വെച്ച് ടിക്കറ്റിനുള്ള പൈസ അക്കൗണ്ടിലേക്കയച്ചു.. റഷീദിനോട് ഞാൻ നാട്ടിൽ പോയി വരാമെന്ന് പറഞ്ഞപ്പോൾ സർട്ടിഫിക്കറ്റുകളെല്ലാമെടുത്ത് ഒരു ഫ്രണ്ടിന്റെ അലമാരമിൽ വെച്ച് പൂട്ടി.. നാട്ടിൽ പോയാൽ തിരിച്ചു വന്നില്ലെങ്കിലോ എന്ന പേടി കാരണമാവും.. ഗൾഫിലേക്ക് പോരാനും നാട്ടിൽ പല ബിസിനസുകൾ ചെയ്യാനുമായി റഷീദ് വാങ്ങിക്കൂട്ടിയ കടങ്ങളും പ്രസവത്തിനായി പണയം വെച്ച ആഭരണങ്ങളുടെ തിരിച്ചടവും എല്ലാം ആലോചിച്ച് എന്തു വന്നാലും വേണ്ടില്ലെന്ന് കരുതി നാട്ടിലേക്ക് പോന്നു. നാട്ടിലെത്തിയപ്പോൾ റഷീദിന്റെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും ഞാനും മോളും ഒരു ബാധ്യതയാണെന്ന് തോന്നിയപ്പോൾ വീണ്ടും ജോലി തേടിയിറങ്ങി..പടച്ചവന്റെ കൃപകൊണ്ടാവാം സർട്ടിഫിക്കറ്റുകൾ കാണിക്കാതെ തന്നെ ചെറിയ ഒരു ജോലി നാട്ടിൽ കിട്ടി.. മാസം പതിനെട്ടായിരം രൂപ കിട്ടും.. പത്ത് വീട്ടിൽ കൊടുക്കണം.. മോളെ. രാവിലെ മുതൽ വൈകുന്നേരം വരെ ഉമ്മയാണല്ലോ നോക്കുന്നത് പിന്നെ ഭക്ഷണവും കഴിക്കുന്നുണ്ട്.. ബാക്കി എട്ടായിരം കൊണ്ട് ബാങ്ക് ലോണും ബസ്ചാർജും ആഭരണം പണയം വെച്ച പലിശയുമടക്കണം.. " " ഉം.. അപ്പോൾ റഷീദ് ഒന്നും അയക്കാറില്ലേ ഇതുവരെ ജോലി ശരിയായില്ലേ " " എന്തയക്കാൻ... ജീവിതത്തിൽ ഒരിക്കലൊരബദ്ധം പറ്റി തിരുത്താനാവാത്ത അബദ്ധം.. അവന് സ്നേഹമുണ്ട് പക്ഷേ ആ സ്നേഹം പ്രകടിപ്പിക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടാക്കാൻ കഴിയുന്നില്ല.. ഒഴിവാക്കാനും തോന്നുന്നില്ല... ഇപ്പോൾ വീണ്ടും തിരിച്ചു ചെല്ലാൻ പറഞ്ഞ് വിളിയാണ്.. വീട്ടിലാണെങ്കിൽ ഇത്തയുടെ വള എടുത്തുകൊടുക്കാൻ പറഞ്ഞ് ബഹളമാണ്.. എന്തു ചെയ്യണമെന്നറിയില്ല... ഇതുവരെ കടക്കാർ മാന്യമായാണ് സംസാരിച്ചിരുന്നത് ഇപ്പോൾ ആ ടോൺ മാറി തുടങ്ങിയിരിക്കുന്നു.. പിന്നെ ഭർത്താവ് പ്രവാസി ആയതിനാൽ പലരും വേറെ കണ്ണോടെ കണ്ടു തുടങ്ങിയിരിക്കുന്നു.. അടുത്ത വർഷം മോളെ സ്ക്കൂളിലാക്കണം.. ചിലവ് കൂടുകയാണ് " " സാരമില്ല റസിയാ... ശരിയാവും.. നീ ഇപ്പോഴിനി അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്.. രണ്ടാമതൊരാൾ കൂടി ഈ അവസ്ഥയിൽ വന്നാൽ നിന്റെ ജീവിതം ഇതിലും മോശമാകും ഇപ്പോഴാവശ്യം നല്ലൊരു ജോലിയാണ്.. എങ്ങനേലും സർട്ടിഫിക്കറ്റുകൾ കിട്ടുമോ എന്ന് നോക്ക് " " അത് എവിടെയാണ് ഉള്ളതെന്നുമറിയില്ല.. കൂട്ടുകാരൊക്കെ റഷീദിനെ കൈവിട്ടിരിക്കുന്നു.. ആർക്കായാലും ഒരുപരിധി കഴിഞ്ഞാൽ എല്ലാവരും അന്യർ തന്നെ അല്ലേ... സ്വയം നമുക്ക് നമ്മളെ തിരിച്ചറിയാനായില്ലെങ്കിൽ നമ്മളാരാണെന്ന് മനസിലാക്കി തരാൻ മാത്രമായി ചിലരുണ്ടാകും " " ഉം... തിരയടങ്ങിയ കടലിന്റെ നിശബ്ദത നീയിപ്പോൾ അറിഞ്ഞു തുടങ്ങി അല്ലേ.. എന്തു ചെയ്യണമെന്നറിയാത്ത വീർപ്പുമുട്ടലാണ് നിന്റെ ഉള്ളിലിപ്പോൾ.. എനിക്കെന്തു ചെയ്യാനാകും.. കേട്ടിരിക്കാനല്ലേ പറ്റൂ... " " എല്ലാം കേട്ടിരിക്കാൻ ഇതുപോലെ പല മനസുകളറിയുന്ന ഒരാൾ എനിക്കില്ലാതെ പോയി.. അതാണ് ഞാൻ നിങ്ങളെ തേടിപ്പിടിച്ചു വന്നത്... ഇപ്പോൾ തോന്നുന്നുണ്ടാവും പരിചയപെടേണ്ടിയിരുന്നില്ല എന്ന് പക്ഷേ നിങ്ങളെന്നെ ഒഴിവാക്കിയാലും എന്റെയുള്ളിലെന്നും എന്നെയറിയുന്ന നല്ലോരു സുഹൃത്തിന്റെ സ്ഥാനം നിങ്ങൾക്കുണ്ടാവും..ഇടക്കിടെ കോറി വരച്ചിടാൻ നല്ല ഒരോർമ്മയായി " " ഞാനാരെയും ഒഴിവാക്കാറില്ല റസിയാ... പലരും എന്നെ തെറ്റിദ്ധരിച്ച് എന്നെ ഒഴിവാക്കാറാണ് പതിവ്.. അതിന് കാരണം എന്റെ ചിന്തകളും സംസാരരീതിയുമാണ്... ഒരാൾക്കും പൂർണ്ണമായി ഒരാളെ ഉൾകൊള്ളാനോ മനസ്സിലാക്കാനോ ആവില്ല.. എനിക്കും പല പ്രശ്നങ്ങളുണ്ടാകുമെന്ന് ആരും ചിന്തിക്കാറില്ല.. ഞാനുമൊരു മനുഷ്യൻ മാത്രമാണ്.. കഥാപാത്രമല്ല.. എല്ലാ സമയത്തും ഒരേ പോലെ പെരുമാറാനോ സംസാരിക്കാനോ എനിക്ക് കഴിയില്ല.. നിന്നെ പൂർണ്ണമായി അറിഞ്ഞു എന്ന് ഞാനവകാശപെടുന്നില്ല.. പക്ഷേ അറിഞ്ഞകാര്യങ്ങൾ വെച്ച് ഞാൻ നിന്നെ ഒഴിവാക്കാനോ ഈ ബന്ധം മുറിക്കാനോ ഉദ്ദേശിക്കുന്നില്ല... എപ്പോൾ വേണമെങ്കിലും നിനക്ക് ഇഷ്ടപെടാവുന്ന ഒരു കാറ്റിന്റെ തലോടൽ പോലെ ഞാനുണ്ടാവൂം.. വല്ലാതെ മനസുരുകുമ്പോൾ നിനക്കായി ഞാന്‍ സമയം നീക്കി വെക്കും നിനക്ക് മനസുതുറന്ന് എന്നോടെല്ലാം പറയാം.. കാര്യമോന്നുമില്ലെങ്കിലും കുറച്ച് നേരത്തേക്ക് നിന്റെ മനസിന്റെ ഭാരം ഇറക്കി വെക്കാം.. ഉരുകി തീരുന്ന രണ്ടു മെഴുകുതിരികൾ ഒന്നു ചേരുമ്പോഴാണ് നീളത്തിലുള്ള നല്ല തെളിച്ചമുള്ള പ്രകാശനാളങ്ങൾ ഉണ്ടാകുന്നത്.. " അവൾ ഒരുകയ്യെടുത്ത് കയ്യിൽ വെച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി മാറിലേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു " ഞാൻ നിങ്ങളെ വിശ്വസിച്ചോട്ടെ " " ഉം.. വിശ്വസിക്കാം... ചതിക്കാനെനിക്കറിയില്ല അതറിയാമായിരുന്നെങ്കിൽ ഞാനിന്ന് ഇങ്ങനെ ആവില്ലായിരുന്നു.. നാം കാണുന്ന വെളുത്ത ഓരോ ചുവരിലും അടുത്ത് ചെന്ന് നോക്കുമ്പോൾ ചില പോറലുകളുണ്ടാവും.. ആ പോറലുകൾ തിരിച്ചറിഞ്ഞ് ചുമരിനെ സ്നേഹിച്ചു തുടങ്ങുമ്പോൾ പിന്നീടൊരിക്കലും എന്നെ ഒഴിവാക്കുകയാണെന്ന തോന്നലുണ്ടാവില്ല.. അപ്പോഴേക്കും സാഹചര്യം കൊണ്ട് അങ്ങനെ തോന്നുകയാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകും.. ഏത് സമയത്തും ഓടിചെല്ലാനും സാന്ത്വനവാക്കുകൾ കേൾക്കാനും ഒരാളുണ്ടെന്ന് തോന്നി തുടങ്ങിയാൽ അവിടെ വെറുപ്പിന്റെയോ അപരിചിതത്വത്തിന്റെയോ മതിലുകളുയരില്ല... നമ്മളെ ആർക്കും വേണ്ടെന്നത് ഒരു തോന്നലാണ് നമുക്കൊക്കെ വേണ്ടി ആരൊക്കെയോ ഈ ഭൂമിയിൽ ഉണ്ടെന്ന് ചിന്തിച്ച് മുന്നോട്ട് പോവുക... നിന്നെ ആർക്കൊക്കെ വേണ്ടാതായാലും ഇപ്പോൾ നിന്റെ മോൾക്ക് നിന്റെ സ്നേഹവും കരുതലും ആവശ്യമാണ് അതുപോലെ തന്നെ പലരുമുണ്ടാവുമെന്ന് കരുത്..അവസാനമില്ലാത്ത നാളുകളില്ല . എന്തിന്റെയും അവസാനം മറ്റൊരു തുടർച്ചയാണ്.. പല തുടർച്ചകളിലുടെയും തുടരുന്നതാണ് ജീവിതം.. പലതും അവസാനിച്ചെന്ന് നമ്മുടെ തോന്നലാണ് ഒന്നും അവസാനിക്കുന്നില്ല.. നീയും ഞാനുമൊക്കെ തുടർച്ചകളാണ്.. എന്തിന്റെയൊക്കെയോ വേരുകൾ തുടങ്ങുന്നത് നമ്മളിലാണ്.. " " നിങ്ങൾ പറയുന്ന പലതും എനിക്ക് മനസിലാകുന്നില്ല പക്ഷേ നിങ്ങളോട് സംസാരിക്കുമ്പോൾ മനസിനൊരു സുഖം തോന്നുന്നുണ്ട് " " ഈ സുഖം വേണ്ടെന്ന് വെച്ച് പോയവരനവധിയാണ്..ഞാൻ മാത്രമാണ് ശരിയെന്ന ചിന്താഗതിയുള്ളവർക്കും ഈഗോ ഉള്ളവർക്കും എന്നെ ഉൾകൊള്ളാനാവില്ല.. എന്തും പറയാനും എന്തും ചോദിക്കാനും അത് ഉൾകൊള്ളാനും കഴിയുന്നിടത്താണ് ബന്ധങ്ങൾ നിലനിൽക്കൂ.. അല്ലാത്തതെല്ലാം പാതി വഴിയിൽ വെച്ച് വഴിപിരിഞ്ഞു പോകും " " ഉം.. ഞാനൊരു ഒഴിയാബാധയാണ് " " അതും നിന്റെ തോന്നലാണ്... ഞാനങ്ങനെ കരുതുന്നില്ലല്ലോ " " എന്താണ് ഉരുകുന്ന മെഴുകുതിരിയാണ് നിങ്ങളെന്നെ പറഞ്ഞത്... എന്നോട് പറയാനാവുമോ " " നോക്കട്ടെ നീയേതുവരെ പോകുമെന്ന് എന്നിട്ടാവാം.. പാതിവഴിയിലവസാനിക്കാത്ത കഥയാണെന്റേത്... അത് കേൾക്കാൻ ക്ഷമ വേണം.. സമയം വേണം... പിന്നെ എന്നെ അറിയാനാഗ്രഹമുള്ള ഒരു മനസുണ്ടാവണം.. " "അതെനിക്കുണ്ടോ " " അറിയില്ല... പക്ഷേ വേനലും മഴയും മഞ്ഞും കുളിരുമുള്ള പലതും എന്റെ കഥയിൽ ഉണ്ടാവും.. പലമഴകൾ നനഞ്ഞ് പല വേനലിലും ചുട്ടുപൊള്ളാൻ തയ്യാറവുന്നവർക്കേ എന്റെ കഥ ഇഷ്ടമാവൂ " " ഉം... സമയമുണ്ടല്ലോ ഇനിയും.. നമ്മൾ കാണും കണ്ടുകൊണ്ടേയിരിക്കും അതിനിടയിലൊരു ദിവസം വരും നമുക്ക് മാത്രമായി പലതും പറഞ്ഞു തീർക്കാനൊരു ദിനം " " ഉം" " പോകണ്ടേ " അവൾ കൈകളിൽ ഒരിക്കൽ കൂടിയമർത്തി ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു " പോകണോ.. " " ഉം.. ചില വഴികൾ ഓർമ്മയിൽ തങ്ങണമെങ്കിൽ ഇടക്കൊന്ന് ഇറങ്ങി നടന്ന് തിരിച്ചു നടക്കണം.. " " ഉം" തിരിച്ച് ബസ്സ്റ്റാന്ഡിലെത്തി ബസ് കയറുമ്പോൾ അവൾ തൊട്ടടുത്തുള്ള അവളുടെ നാട്ടിലേക്കുള്ള ബസിലെ സൈഡ് സീറ്റിലിരുന്ന് കൈവീശികാണിച്ചു.. അവളുടെ നനവുപടർന്ന ചുണ്ടുകളും വിടർന്ന നയനങ്ങളും നോക്കിയിരുന്നു.. രണ്ടുബസുകളും സ്റ്റാൻഡിൽ നിന്നിറങ്ങി രണ്ടു ദിശകളിലേക്കായി തിരിഞ്ഞു.. ഒരു വഴി തുടങ്ങി പലവഴി പിരിയുന്ന പലരെയും പോലെ.. മനസിൽ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തുകൊണ്ട് കണ്ണുകളടച്ച് കിടന്നു.. സൂര്യൻ മറ്റൊരു വൈകുന്നേരത്തിന്റെ അവസാനത്തെ വെള്ളി വെളിച്ചം പരത്തികൊണ്ട് പടിഞ്ഞാറേ ആകാശചെരുവിലസ്തമിച്ചു തുടങ്ങിയിരുന്നു. അവസാനിച്ചു രമേഷ് കൃഷ്ണൻ
15
10
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
601 ने देखा
•
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#✍️ വട്ടെഴുത്തുകൾ
#💭 എന്റെ ചിന്തകള്‍
10
6
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
534 ने देखा
•
#📔 കഥ
ഭാഗം ഒൻപത് അകലം പൂക്കുന്ന വെയിൽചില്ലകൾ വീട്ടിലെത്തിയിട്ടും ആരുമൊന്നും സംസാരിച്ചില്ല.. ഇത്ത മാത്രം കളിയാക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. അവളുടെ മനസിലെന്താകുമെന്ന് ഊഹിച്ചു. പിറ്റേ ആഴ്ച ഉപ്പ വന്നു.. ഇത്തയുടെ വിവാഹത്തിന്.... അത് കഴിഞ്ഞ് നാലാം നാൾ ഉപ്പയും ഉമ്മയും റഷീദിന്റെ വീട്ടിലേക്ക് ചെന്ന് കാര്യങ്ങൾ സംസാരിച്ച് തീരുമാനിച്ച് അധികമാരെയും വിളിക്കാതെ തന്നെ വിവാഹം നടത്തി.. ഇത്തയുടെ കല്ല്യാണം കഴിഞ്ഞ ക്ഷീണം മാറും മുമ്പേ ഉണ്ടായ കല്ല്യാണമായതിനാൽ സ്വർണണമൊന്നും അധികം തരാൻ ഉപ്പക്കായില്ല.. ചീത്തപ്പേര് ഉണ്ടാക്കുമോ എന്ന പേടി കാരണമാകാം അതെന്ന് തോന്നി..കല്ല്യാണ ദിവസം നാലാളുടെ ഇടയിലേക്കിറങ്ങുമ്പോൾ കസിന്റെ സ്വർണ്ണം ഉമ്മ കടം വാങ്ങി കഴിഉത്തിലും കയ്യിലുമണിയിച്ചു... ജീവിതം തുടങ്ങുന്ന അന്ന് തന്നെ കടക്കാരിയായത് പോലെ തോന്നി. വിവാഹശേഷം മധുരം നല്കുന്ന ചടങ്ങിൽ വെച്ച് റഷീദ് ഉപ്പയെ ചീത്തപറയുന്നത് കേട്ടപ്പോൾ അതുവരെ കാണാത്ത റഷീദിന്റെ മറ്റൊരു മുഖം കണ്ടു.. ആദ്യരാത്രി സ്വന്തം വീട്ടിലായതിനാൽ വൈകുന്നേരം വീട്ടിലെത്തി കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ ചെരുപ്പിന്റെ വള്ളി പൊട്ടി.. ജീവിതത്തിലെ താളപിഴകൾ അവിടെ നിന്ന് തുടങ്ങുകയാണെന്ന് തോന്നി.. ജോഡി നഷ്ടപ്പെട്ട് അനാഥമായ ഒറ്റചെരുപ്പിലേക്ക് നോക്കി നെടുവീർപ്പിട്ട് വീട്ടിനകത്തേക്ക് കയറി. സ്വന്തം വീട്ടിൽ തന്നെ അന്യയായതിന്റെ വിഷമം പുറത്തുകാണിക്കാതെ പരമാവധി റഷീദിനെ സന്തോഷിപ്പിക്കാനായി ചിരിച്ചുകാണിച്ചു.. രാത്രി ഭക്ഷണം കഴിഞ്ഞ് മണിയറയിലേക്ക് ചെല്ലുമ്പോൾ മേശപ്പുറത്ത് ഫ്രൂട്സൂം പാലുമിരിക്കുന്നത് കണ്ടു...കട്ടിലിൽ തലയിണയിലേക്ക് തലവെച്ച് കിടക്കുന്ന റഷീദിനരികിൽ ചെന്നിരുന്നു.. ആദ്യം കാണുമ്പോൾ ഉണ്ടായ വെപ്രാളം റഷീദിൽ കാണാനായില്ല..അടുത്തു ചെന്ന് തിരിഞ്ഞ് കിടന്ന് മാറിൽ കൈവെച്ചുകൊണ്ട് ചോദിച്ചു "എന്താ ഇത്ര ആലോചന" "ഹേയ് ഒന്നുമില്ല". "ഇപ്പോൾ ഫോണിൽ കൂടി പറഞ്ഞതൊന്നും ഓർമ്മയില്ലാതായോ...എന്തായിരുന്നു അന്ന് വാക്കുകളിൽ കൂടിയുള്ള ആദ്യരാത്രി വിവരണം"... "അതൊക്കെ ഉണ്ട് റസിയാ.. പക്ഷേ മനസിനൊരു സുഖമില്ല" "ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ". "ഉം.. ചോദിക്ക്" "അന്നെന്താണ് കിച്ചണിൽ സംഭവിച്ചത്.. തിനു ശേഷമാണല്ലോ ഉമ്മക്കും ഇത്തക്കും ഇഷ്ടമല്ലാതായത്.. ". " അത് പിന്നെ.. എനിക്ക് വേണമെങ്കിൽ നിന്നെ ചതിക്കാമായിരുന്നു പക്ഷേ ഞാനതിന് ഒരുക്കമല്ലായിരുന്നു അത് തന്നെ ".. " മനസിലാകുന്ന രീതിയിൽ പറയൂ ".. " നിന്റെ ഇത്ത ആളത്ര ശരിയല്ല അതു തന്നെ കാര്യം". " ഹേയ്...ഇത്ത അങ്ങനെയൊന്നുമല്ല " " നിന്റെ കണ്ണിൽ അല്ലായിരിക്കാം പക്ഷേ അനുഭവം പറയുന്നത് കേൾക്കുമ്പോൾ പലരുമിങ്ങനെയാണ്.. പലർക്കും പലമുഖങ്ങളാണ് റസിയാ.. "... " കാര്യം പറയൂ " " എന്നിട്ട് വേണം നാളെ തന്നെ രണ്ടാളും അക്കാര്യം പറഞ്ഞ് തിരക്ക് കൂടാൻ " " ഇല്ല.. ഞാനിതാരോടും ചോദിക്കാനും പറയാനും പോണില്ല.. അന്ന് മുഖം ചുവപ്പിച്ച ഇറങ്ങി പോയ അന്ന് മുതൽ മനസിലതൊരു കരടായി കിടന്നിരുന്നു...ആ കരടും വെച്ച് മുന്നോട്ടുപോകാനെനിക്കാവില്ല...അതുകൊണ്ട് പറയൂ.. എന്താണ് പറ്റിയത് ".. കുറച്ച് നേരമെന്തോ ആലേചിച്ച് റഷീദ് പറഞ്ഞു " അന്ന് ഇത്ത വന്ന് അകത്തേക്ക് വിളിച്ചത് നീ കണ്ടതല്ലേ.. ഞാൻ കരുതിയത് ഭക്ഷണം കഴിക്കാനാകുമെന്നാണ്... ഉമ്മ ടോയ്ലറ്റിലായിരുന്നു.. ഞാനകത്തേക്ക് കയറിയതും അവളെന്നെ ചുറ്റിപ്പിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി ചുണ്ടിൽ കടിച്ചു അവളെ തള്ളി മാറ്റുമ്പോൾ ഉമ്മ ടോയ്ലറ്റിൽ നിന്നിറങ്ങി.. അവൾ നേരെ ഉമ്മയുടെ അടുത്തേക്കോടി ചെന്ന് പറഞ്ഞത് ഞാനവളെ പിടിച്ചെന്നാണ്.. ഉമ്മ എന്നോടിറങ്ങി പോകാനാണ് പറഞ്ഞത്.. ഇന്ന് ഉമ്മയെ കണ്ടപ്പോഴും ഉമ്മ അന്ന് ശബ്ദം താഴ്ത്തി നീ കേൾക്കാതെ ദേഷ്യത്തോടെ പറഞ്ഞതിന്നും കാതിലുണ്ട്".. ഒന്നും മിണ്ടാതെ എല്ലാം കേട്ട് കിടന്നു.. റഷീദ് പറഞ്ഞത് സത്യമാണെന്നറിയാമെങ്കിലും നല്ലൊരു രാത്രി നശിപ്പിക്കാൻ താല്പര്യമില്ലാഞ്ഞിട്ട് അതു പുറത്ത് കാണിക്കാതെ പറഞ്ഞു " സാരമില്ല.. അതൊന്നുമല്ല കാര്യമെന്നെനിക്കറിയാം.. എന്റെ ഇത്ത അതൊന്നും ചെയ്യില്ല.. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു.. ഇനിയതോർക്കണ്ട.." "ഉം... എന്നാൽ കിടന്നോ ഇന്നൊന്നും വേണ്ട.. നാളെയാക്കാം" അന്നുവരെ ഫോണിലൂടെ പറഞ്ഞതും കാണിച്ചതുമെല്ലാം മനസിലുള്ളതിനാൽ റഷീദിനെ ഉറങ്ങാനനുവദിക്കാതെ ദേഹത്തേക്ക് പടർന്നു കയറി.. ആണിനും പെണ്ണിനും സമനില തെറ്റാനധിക സമയം വേണ്ടെന്ന് അവൻ വരിഞ്ഞു മുറുക്കിയതോടെ മനസിലായി... വസ്ത്രങ്ങൾ ഉരഞ്ഞകന്ന് മാറിയതും മാറിലും മുതുകിലും അവന്റെ പല്ലുകളമർന്നതും ഒന്നും അറിയാതെ അവനിലേക്കാഴത്തിലിറങ്ങി.. അതുവരെ അടക്കി വെച്ചതെല്ലാം ഒരു രാത്രിയുടെ ഏതാനും നിമിഷങ്ങൾ കൊണ്ട് അലിഞ്ഞില്ലാതായി.. അവന്റെ മാറിലെ വിയർപ്പിലലിഞ്ഞ് തലവെച്ച് കിടക്കുമ്പോൾ അവന്റെ കുറ്റിതാടിയുള്ള കവിളിൽ വെറുതെ നുള്ളി. അവന്റെ മൂക്കിൽ മൂക്കുരസികൊണ്ട് ചോദിച്ചു.. "എവിടെ പോയി ഇപ്പോൾ നിയന്ത്രണമൊക്കെ" അതിനുമറുപടി പറയാതെ നഗ്നമായ മുതുകിൽ നിന്നും അവന്റെ കൈകൾ താഴോട്ട് ചലിച്ചു.. പുലർച്ചക്കുള്ള നിസ്ക്കാര സമയമാവും മുമ്പേ കുളിച്ച് ശരീരം ശുദ്ധമാക്കി നിസ്ക്കാരകുപ്പായമിട്ട് നിസ്ക്കരിഛവച്ചിരിക്കുമ്പോൾ വാതിലിൽ തട്ടുന്നത് കേട്ട് ചെന്ന് വാതിൽ തുറന്നു ഉമ്മ ചൂടുവെള്ളം തിളപ്പിച്ചതുമായി നിൽക്കുന്നത് കണ്ട് ചോദിച്ചു.. "എന്താ ഉമ്മാ" "നിങ്ങൾക്ക് കുളിക്കാനുള്ള ചൂടുവെള്ളമാണ്.. നിന്റെ ഇത്തക്കും ആദ്യരാത്രി കഴിഞ്ഞ് ഞാനിത് നല്കിയിരുന്നു.. ശരീരം ശുചിയാക്കീട്ടേ നിസ്ക്കരിക്കാൻ പാടുള്ളൂ". "ഞങ്ങടെ കുളിയും നിസ്ക്കാരവുമൊക്കെ കഴിഞ്ഞു ഉമ്മാ"... ഉമ്മ ശബ്ദം താഴ്ത്തി ചോദിച്ചു . "അപ്പോൾ ഒന്നുമുണ്ടായില്ലേ" അതുകേട്ടപ്പോൾ അത് ഉമ്മ തന്നെയാണോ എന്ന് സംശയം തോന്നി.. " ഇല്ല.. " ഉമ്മ ചൂടുവെള്ളപാത്രമെടുത്ത് തിരിച്ചു പോകുമ്പോൾ തിരിഞ്ഞു നോക്കി.. അത് ശ്രദ്ധിക്കാതെ വാതിലടച്ച് കട്ടിലിലിരുന്നു പിന്നെ റഷീദിന്റെ മടിയിലേക്ക് തലവെച്ച് കിടന്നു. അവന്റെ കണ്ണുകളിലേക്കും മുഖത്തേക്കും നോക്കി കിടന്നപ്പോൾ മനസ് തണുത്തതായി തോന്നി... ജീവിതത്തിന്റെ മറ്റൊരു അധ്യായം തുടങ്ങുമ്പോഴേ മനസിൽ ഇണയെ നഷ്ടപെട്ട ഹീലുള്ള പുതിയ ചെരുപ്പായിരുന്നു. പിറ്റേന്ന് മുതൽ പലയിടങ്ങളിലും വിരുന്നു സത്ക്കാരത്തിനായി പോയി.. ഒരാഴ്ചത്തെ വിരുന്നു സത്ക്കാരങ്ങൾ കഴിഞ്ഞപ്പോഴേക്കും പുതുമണം മാറി പഴക്കമണം. തുടങ്ങിയിരുന്നു.. കടം വാങ്ങിയ സ്വർണ്ണം വിരുന്നു കഴിഞ്ഞ് ഉമ്മയെ തിരികെ ഏൽപിച്ച് സാധാരണ ജീവിതത്തിന്റെ രാപകലുകളിലേക്ക് കാലെടുത്തു വെച്ചപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ബാക്കി സ്വർണ്ണങ്ങൾ പണയത്തിലായിരുന്നു.. റഷീദ് വിസിറ്റിംഗ്ന് പോയി ആറുമാസം കഴിഞ്ഞ് നാട്ടിലെത്തി.. രണ്ടാമത് പോയപ്പോഴേക്കും പിജിക്ക് ചേർന്നു.. കോളേജും വീടുമായി കഴിയുമ്പോൾ വീട്ടുചെലവിനുള്ള പൈസ കൂടി റഷീദ് അയക്കാതായപ്പോൾ ചെറിയ വഴക്കുകൾ പതിവായി പിജി കഴിഞ്ഞ സമയത്തേക്ക് ആണ് റഷീദ് പിന്നെ നാട്ടിൽ വന്നത്.. ആ വരവിൽ ഏതോ ദുർബല നിമിഷത്തിൽ സംഭവിച്ച ക്രീഡയിൽ പ്രിക്കോഷനൊന്നും കരുതാതെ ഇരുന്നതിനാൽ മൂന്ന്മാസം പ്രഗ്നന്റായി.. ഡെലിവറി കഴിഞ്ഞപ്പോഴേക്കും ആഭരണത്തിന്റെ ബാക്കി കൂടി ബാങ്കിലായി.. ആദ്യ പ്രസവം വീട്ടുകാരുടെ ബാധ്യത ആണെങ്കിലും ബാക്കി ചിലവുകൾക്കായി പണയപെടുത്തേണ്ടി വന്നു... കുഞ്ഞിന് രണ്ട് വയസ് കഴിഞ്ഞപ്പോൾ എങ്ങനെയോ ഒരു ഫാമിലി വിസയെടുത്ത് റഷീദ് നാട്ടിലെത്തി.. അവൾ ഒന്നുകൂടി സിമന്ൿഅ ബെഞ്ചിൽ ചാരിയിരുന്നു താഴ്ന്നു കിടക്കുന്ന ഒരു വള്ളിയുടെ തല പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു "എന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം ഇവിടെ തുടങ്ങുന്നു.. ഒരാൾ ഒറ്റപെടുന്നതെങ്ങനെയാണെന്ന് ഞാനറിഞ്ഞത് പ്രവാസ ലോകത്തെത്തിയതുമുതലാണ്" ചില്ലകളിൽ പുഴുകുത്തുള്ള നട്ടുച്ചവെയിലിൽ ഉണങ്ങി തുടങ്ങിയ പച്ചിലയാണ് റസിയയെന്ന് തോന്നി.. ഒരിക്കലും വരൾച്ചയറിയാത്ത ഭൂമിയോടാണോ അവൾ സങ്കടം പറയുന്നത്.. അവളറിയാത്ത വരണ്ടുണങ്ങിയ മനസുള്ള എന്നെ തിരിച്ചനരിയാനെനിക്കുപോലുമിപ്പോൾ കഴിയുന്നില്ലല്ലോ എന്നോർത്തു. ഫോണിലൂടെ തന്നോട് സംസാരിക്കുമ്പോൾ ചിരിയോടെ മാത്രം കണ്ട അവളുടെ മുഖത്തെ പ്രസന്നത എവിടെയോ പൊയ്മറഞ്ഞതായി തോന്നി.. കണ്ണുകൾക്ക് താഴെ തളംകെട്ടിനിന്ന വിഷാദഛായക്ക് പിറകിൽ ഒളിപ്പിച്ച ആരുമറിയാത്ത അവളുടെ കഥ മുഴുവൻ കേൾക്കാനായി അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു... നിലാവസ്തമിച്ച രാത്രിയുടെ മണമുള്ള പഴകി ദ്രവിച്ച ഓർമ്മകളിൽ തട്ടി തടഞ്ഞ് അവൾ ഇടക്കിടെ എന്നെ നോക്കികൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി. തുടരും രമേഷ്കൃഷ്ണൻ.
11
16
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
674 ने देखा
•
#✍️ വട്ടെഴുത്തുകൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
7
10
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
461 ने देखा
•
#📔 കഥ
ഭാഗം എട്ട് അകലം പൂക്കുന്ന വെയിൽചില്ലകൾ രാത്രി ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ കഴുകി വെച്ച് മുറിയിലേക്ക് കയറി.. ഇത്ത അവളുടെ നിക്കാഹ് കഴിഞ്ഞതിനാൽ ഫോണുമായി ഓപ്പൺ ടെറസിലേക്ക് പോകൂന്നത് കണ്ടു.. അവർക്കിത്ര പറയാനുള്ളതെന്താവുമൈന്ന് ചിന്തിച്ചുകൊണ്ട് മുറിയിലെത്തി വാതിലടച്ച് തലയിണക്കടിയിൽ നിന്ന് ഫോണെടുത്തു നോക്കി അപ്പോഴേക്കും പതിനഞ്ചോളം മിസ്ഡ് കോളുകൾ റഷീദിന്റേതായി വന്നിരുന്നു. ആദ്യമായി സ്വന്തമായി കിട്ടിയ ഫോൺ തുറന്നു.. തട്ടം ശരിയാക്കി ആദ്യമായൊരു സെൽഫി എടുത്തു എങ്ങനെ ഉണ്ടെന്ന് നോക്കാനായി ഗ്യാലറി തുറന്നപ്പോൾ നാണം തോന്നി.. എവിടെ നിന്നോ റഷീദ് സേവ് ചെയ്ത് വെച്ച ടുപീസുള്ള സിനിമാനടികൾക്കിടയിൽ തട്ടമിട്ട് നിൽക്കുന്ന എന്നെ കണ്ടപ്പോൾ എന്തോ പോലെ തോന്നി.. വീഡിയോസ് എല്ലാം അനാട്ടമിയും ബയോളജിയും ഇടകലർന്നതായിരുന്നു.. മനുഷ്യരിങ്ങനെയൊക്കെ ഉണ്ടാവുമോ എന്ന് ചിന്തിച്ച് ലൈറ്റ് ഓഫ് ചെയ്ത് ഒരു തലയിണ എടുത്ത് മാറോടടുക്കി പിടിച്ച് റഷീദിന് ഫോൺ ചെയ്തു രണ്ട് റിങ്ങിൽ തന്നെ ഫോണെടുത്തപ്പോൾ മനസിലായി ആളിത് പ്രതീക്ഷിച്ച് കിടക്കുകയാണെന്ന്.. മറുതലക്കൽ ഫോണെടുത്തപ്പോൾ അല്പം പരിഭവത്തോടെ റഷീദ് പറഞ്ഞു "എത്രനേരമായി റസിയാ വിളിക്കുന്നു നീയെവിടായിരുന്നു" "വീട്ടുകാര് കിടക്കാതെ എനിക്ക് വരാനാവില്ലല്ലോ" "ഉവ്വ്.. ഞാനിവിടെ കാത്തിരിക്കുന്നുണ്ടെന്ന വല്ല വിജാരവും ഉണ്ടോ നിനക്ക്" "ഇഷ്ടപെടുന്നതെന്തിനായാലും അൽപം കാത്തിരിക്കേണ്ടി വരും" "ഉം" "ഫോണിന്റെ ഗ്യാലറിയിലെന്തിനാ ആ വീഡിയോയും ഫോട്ടോസുമൊക്കെ ഇട്ടത്.. എനിക്ക് കണ്ട് പഠിക്കാനോ.. അപ്പോഴിതാണ് അവിടുത്തെ പണി അല്ലേ" " വെറുതെ.. നീയത് കാണുമ്പോഴുണ്ടാകുന്ന എക്സ്പ്രഷൻ വെറുതെ ആലോചിച്ചിരുന്നു" " എന്നാലേ.. ഞാനതൊക്കെ കളഞ്ഞു.. ഞാൻ കല്ല്യാണം കഴിക്കുന്നത് സർക്കസിനല്ല " " ഓ.. അപ്പോൾ നീയൊക്കെ കണ്ടു അല്ലേ.. എന്ത് തോന്നി" തലയിണ ഒന്നുകൂടി ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു " അയ്യടാ.. ഞാനത് കണ്ടിട്ടൊന്നുമില്ല എനിക്കത് കാണുകയും വേണ്ട.. എല്ലാം നേരിട്ട് മതി പിന്നെ അത് മാത്രമല്ലല്ലോ ജീവിതം " " ജീവിതത്തിലതുമുണ്ട്.. " " ഉണ്ടാവാം" അപ്പോഴേക്കും അടുത്ത റൂമിൽ ഇത്ത ടോയ്ലറ്റിൽ കയറി ഫ്ലഷ് ഓൺ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ അൽപ സമയം മിണ്ടാതെ ഇരുന്നു റഷീദ് അങ്ങേതലക്കലിരുന്ന് പലതും ചോദിക്കുന്നുണ്ടായിരുന്നു.. പിന്നീട് വന്ന രാത്രികളിൽ കോളുകൾ വീഡിയോകോളിലേക്ക് നീങ്ങുകയും സംസാരം ചില പ്രവർത്തികളിലേക്ക് തിരിയുകയും ചെയ്തു.. "ഓഹോ.. എന്ത് പ്രവർത്തി" റസിയ തുടയിൽ നുള്ളികൊണ്ട് പറഞ്ഞു "തൊഴിലുറപ്പ് പണി.. അങ്ങനിപ്പോഴത് കേട്ട് രസിക്കണ്ട" "ദിവസക്കൂലി ആയിരുന്നോ" "ദേ.. ചൊറിയരുത് അങ്ങനാണേൽ ഞാനിപ്പോ പോകും.. ബാക്കി കഥ പറയണ്ടേ" "വേണം.. പറയ്.. ഞാൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ" "ഉം" റഷീദ് പറഞ്ഞ വെള്ളിയാഴ്ച രാവിലെ ഉമ്മയോട് മുനീറയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞിറങ്ങി.. നിക്കാഹ് ഉറപ്പിച്ച മുനീറ ദീനീ സ്നേഹി ആയതിനാൽ അവളുടെ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോൾ ഉമ്മ എതിർത്തില്ല.. ഇത്തയുടെ മുഖത്ത് അപ്പോഴും ഒരു സംശയമൂള്ളത് പോലെ തോന്നി.. ഒന്നുമാരുമറിയാതെ ഒരു സംശയവും ആർക്കും തോന്നാത്ത രീതിയിൽ സ്വന്തം വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് ഇന്ന്മുതൽ ചേക്കേറുന്നു.. ഉമ്മയുടെ മുഖത്തേക്കൊന്ന് നോക്കി.. പറയാനാവാത്ത ഒരു വേവലാതി ആ കണ്ണുകളിലുണ്ടെന്ന് തോന്നീ.. പ്രായമായ പെൺമക്കളുള്ള എല്ലാ ഉമ്മമാരുടെ കണ്ണിലും കാണുന്ന അതേ വേവലാതി.. ശൂന്യമായ നിരത്തിലൂടെ നടന്നപ്പോൾ ഒരു പോലീസ് ജീപ്പ് പോകുന്നത് കണ്ടു മുഖത്തിട്ട മാസ്ക് ശരിയാക്കി തലതാഴ്ത്തി റോഡിനരികുചാരി നടന്ന് ജാറം കഴിഞ്ഞ് വലത്തോട്ടുള്ള റോഡിലേക്ക് കയറി അവിടെ റഷീദ് ബൈക്കുമായി കാത്തു നിൽക്കൂന്നുണ്ടായിരുന്നു.. ബൈക്കിന് പിറകിലവനെ ഒട്ടിപിടിച്ചിരുന്നപ്പോൾ അനാവശ്യമായി പലയിടത്തും അവൻ ബ്രേക്ക് പിടിക്കുന്നുണ്ടെന്ന് തോന്നി. കൂറച്ച് ദൂരമോടി പള്ളിയുടെ മുന്നിൽ വണ്ടി നിർത്തുമ്പോൾ റഷീദിന്റെ പെങ്ങളും ഉമ്മയും ഉപ്പയും കുറച്ച് മുസ്ലാർമാരൂം നിൽക്കുന്നത് കണ്ടു... ഉമ്മവന്ന് കൈപിടിച്ചുകൊണ്ട് പറഞ്ഞു "മര്യാദക്ക് വീട്ടിൽ വന്ന് ചോദിച്ചപ്പോൾ നിന്നെ ഇറക്കി തന്നിരുന്നെങ്കിൽ ഇതൊഴിവാക്കായിരുന്നു.. ഇവനാണെങ്കിൽ നിന്നെ മാത്രം മതി എന്ന പിടിവാശിയും അതോണ്ടാണ് ഞങ്ങളിതിന് കൂട്ടു നിൽക്കുന്നത്" റഷീദിന്റെ മുഖത്തേക്കൊന്ന് നോക്കി തലേന്ന് രാത്രി പറഞ്ഞതും കാണിച്ചതുമോർത്ത് കാണിച്ചു തരാം ഞാനെന്ന മട്ടിലവനെ നോക്കിയപ്പോൾ ഒന്നുമറിയാത്ത പാവമായി അവൻ തലതാഴ്ത്തി നിന്നു. പള്ളിയിൽ വെച്ച് നിക്കാഹ് നടത്തി.. സാക്ഷികളായി അവിടെ കൂടിനിന്ന റഷീദിനെയും കുടുംബത്തെയും അറിയുന്ന മുസ്ല്യാരും റഷീദിന്റെ പെങ്ങളും ഒപ്പുവെച്ചു.. മെഹറായി റഷീദ് മാലയണിയിച്ചു... റഷീദിന്റെ പെങ്ങളും ഉമ്മയും ഓരോ വളയിട്ട് തന്നു.. വീട്ടിൽനിന്നിറങ്ങുമ്പോൾ ആരുമറിയാതെ എടുത്ത് ബാഗിൽ കരുതിയ ഉപ്പ വാങ്ങിത്തന്ന ഓർണമെന്റ്സ് ഉള്ള ബാഗ് ചേർത്ത് പിടിച്ച് പള്ളിയിൽ നിന്നും റഷീദിനോടൊപ്പം ഇറങ്ങി. അവന്റെ ബൈക്കിൽ കയറി കസിന്റെ വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോഴേക്കും കസിന്റെ വീട്ടിനകത്തു നിന്നും ബിരിയാണിയുടെ മണം കേട്ടു.. കുറച്ച് കുട്ടികൾ പുറത്തേക്ക് വന്ന് പറഞ്ഞു "അയ്യേ.. ഇതാണോ പുതിയപെണ്ണ്.. മൈലാഞ്ചിയും സ്വർണ്ണവുമൊന്നുമില്ല.. നമ്മടെ ആയിഷാത്തയുടെ അതേ പോലെ തന്നെ" അതുകേട്ട് റഷീദ് അവരുടെ നേരെ കൈ ഓങ്ങി കൊണ്ട് പറഞ്ഞു "ഇതന്നെയാണ് പുതിയപെണ്ണ് ഇഷ്ടല്ലാത്തോർക്ക് ഇനി ആഞ്ഞാളി നേർച്ചക്ക് നെയ്പത്തിരിയും കോഴിക്കറിയും ഞാൻ വാങ്ങി തരില്ല " അതുപറഞ്ഞപ്പോൾ അവർ പരസ്പരം മുഖത്തേക്ക് നോക്കി പറഞ്ഞു " കുഴപ്പല്ല്യ അല്ലേ... കാണാനൊക്കെ ചന്തം ണ്ട്" അതുകേട്ട് ചിരിച്ചുകൊണ്ട് ഉപ്പയും ഉമ്മയും പെങ്ങളും അടുത്തു വന്ന് പറഞ്ഞു " നീയതൊന്നും കാര്യാക്കണ്ട കുട്ട്യോളല്ലേ " ഉമ്മയുടെ കൂടെ വീടിനകത്തേക്ക് കാൽ വെച്ചപ്പോഴാത് ആ വീടിനുള്ളിലുള്ള ആൾക്കൂട്ടം കണ്ടത്.. ഉമ്മ വേഗം ഒരൂ മൂറി തുറന്ന് അതിനകത്തേക്ക് കയറ്റി.. പെങ്ങളും കൂടെ കയറി വാതിലടച്ച് കുറ്റിയിട്ട് പറഞ്ഞു "നീ ആ ഡ്രസൊന്ന് മാറ്റ്.." അതുപറഞ്ഞ് അലമാര തുറന്ന് കുറച്ച് ഡ്രസിന്റെ കവറുകൾ എടുത്ത് തന്നു. പെങ്ങൾ ഡ്രസ് മാറ്റി തന്നു.. കൈയ്യിൽ മൈലാഞ്ചി ഇട്ടു തന്നു. തലയിൽ നല്ല ഗിൽറ്റുള്ള തട്ടമിട്ടു തന്നു.. എല്ലാം കഴിഞ്ഞ് പൂറത്തേക്കിറങ്ങിയപ്പോഴേക്കും അയൽവാസികളും ചില ബന്ധുക്കളുമൊക്കെയായി അത്യാവശ്യം നല്ലൊരു ആൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു. റഷീദിന്റെ ഉപ്പ പറഞ്ഞു "ഇന്നും നാളെയും ഇവിടെ നിന്നോളിൻ രണ്ടാളും വൈകുന്നേരം ഞങ്ങൾ പോയി നിന്റെ വീട്ടിൽ ചെന്ന് സംസാരിക്കാം.. പള്ളിയിൽ നിന്ന് ആളുകളുണ്ടാകും.. നാളെ വൈകുന്നേരം നിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് പ്രശ്നമൊന്നുമുണ്ടാവില്ലെന്നുറപ്പായാൽ നമുക്ക് വീട്ടിലേക്ക് പോകാം" "ഉം" ആകെ മനസ്സിലൊരു വിഷമം തോന്നിയത് ഉപ്പയെ ഓർത്തു മാത്രമാണ്.. എന്തൊക്കെ പ്രതീക്ഷകളാവും ഉപ്പാക്ക് എന്നെ കുറിച്ചുണ്ടാവുക..ആകെയുള്ള സമാധാനം അന്യമതസ്ഥനോടൊപ്പമോ അന്യ ജാതിക്കാരനോടൊപ്പമോ അല്ല ഇറങ്ങി പോന്നത് മാന്യമായി വീട്ടിൽ വന്ന് ചോദിച്ചപ്പോൾ മാമൻമാരുടെയും നാട്ടുകാരുടെയും വാക്ക് കേട്ട് വെണ്ടെന്ന് വെങ്ങിട്കല്ലേ.. ചിലസമയങ്ങളിൽ മനസിനെ സമാധാനിപ്പിക്കാൻ സ്വയം കണ്ടെത്തുന്ന ചില ന്യായീകരണങ്ങളുടെ ഈർപ്പം തട്ടിയ മനസുമായി പുതിയ മഹല്ലിലെ അപരിചിതരായ കുറേ ആളുകൾക്കിടയിലേക്ക് തല താഴ്ത്തി കൊണ്ട് കയറി.. ഉച്ചയൂണു കഴിഞ്ഞ് എല്ലാവരും പോയപ്പോൾ വീട്ടീൽ ഉപ്പയും ഉമ്മയും റഷീദും പെങ്ങളും കുട്ടികളും കസിനും കുട്ടികളും മാത്രമായി.. കൂട്ടത്തിൽ ഇളയകുട്ടിയെ എടുത്ത് മടിയിൽ വെച്ച് അവളുടെ കവിളിൽ നുള്ളി സംസാരിച്ചിരുന്നപ്പോൾ അവൾ തട്ടത്തിലെ സ്വർണ്ണ ഗിൽറ്റിൽ നുള്ളി കൊണ്ട് കൊഞ്ചികൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഇടക്ക് റഷീദ് വാതിൽക്കൽ വന്ന് ചെല്ലാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ഉമ്മയും പെങ്ങളും അടുത്തിരിക്കുന്നതുകൊണ്ട് അവർകാണാതെ പിന്നെ എന്നാംഗ്യം കാണിച്ചു. അവൻ മുഖം കനപ്പിച്ച് പോകുന്നത് നോക്കി ഉമ്മയോടും ഇത്തയോടും സംസാരിച്ചിരുന്നു. വൈകുന്നേരം ഉപ്പയും ഉമ്മയും റഷീദും അവരുടെ കസിനും കൂടി പള്ളിയിലേക്ക് കാറെടുത്ത് പോയി മഹല്ല് കമ്മറ്റിക്കാരെ കൂട്ടി. വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതുമുതൽ ഉള്ളിൽ ഒരു നീറ്റൽ തോന്നി... മാമൻമാരുടെ സ്വാഭാവം വെച്ച് റഷീദിനെയും ഉപ്പയെയും ഉമ്മയെയും അപമാനിക്കരുതേ എന്ന് മനസിൽ പടച്ചവനോട് പ്രാർത്ഥിച്ചു. വൈകുന്നേരം കുളി കഴിഞ്ഞ് ഡ്രസ് മാറി അതെല്ലാം അലക്കിയിട്ട് ഇത്തയോടും കുട്ടികളോടുമൊപ്പം ഉമ്മറത്തിറങ്ങിയിരുന്നു.. ഇത്ത പറഞ്ഞു "എല്ലാം ശരിയാവും നീ ബേജാറാവണ്ട.. അവരിപ്പോൾ വരും.. പടച്ചോന്റെ കുദ്റത്തോണ്ട് എല്ലാം നേരെയാവും ഒറ്റബൂദ്ധിക്ക് തോന്നണം പലതും കാലം തിരുത്താറുണ്ട് അതുപോലെ തന്നെ നിന്റെ വീട്ടുകാരുടെ മനസൂം മാറും.. നീ കൗമിന് നിരക്കാത്ത പണിയൊന്നും കാണിച്ചിട്ടില്ലല്ലോ" രാത്രി ഗേറ്റ് കടന്ന് കാർ വന്ന് നിന്നപ്പോൾ ഉമ്മറത്തേക്ക് ചെന്നു. എല്ലാവരും കാറിൽ നിന്നിറങ്ങിയപ്പോൾ അവരുടെ മുഖഭാവം ശ്രദ്ധിച്ചു. ഉപ്പ തലയിൽ കെട്ടിയിരുന്ന വെളുത്ത തുണി അഴിച്ച് കുടഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് കയറി ഇരുന്ന് പറഞ്ഞു " ഒരു ഗ്ലാസ് വെള്ളമെടുക്ക് വല്ലാത്ത ദാഹം" ഇത്ത വെള്ളമെടുക്കാനടുക്കളയിലേക്ക് പോയപ്പോൾ ഉപ്പ ഷർട്ടിന്റെ രണ്ട് ബട്ടൺ ഊരിയിട്ട് ഊതികൊണ്ട് പറഞ്ഞു "നാളെ നിന്റെ ഉമ്മയും മാമൻമാരും വരും നിന്നെ കൊണ്ടുപോകാൻ.. അടുത്തയാഴ്ചക്ക് നിന്റെ ഉപ്പയും വരും.. ഇപ്പോൾ നടന്നത് പുറത്താരുമറിഞ്ഞിട്ടില്ല അതോണ്ട് അവര് കല്ല്യാണമായി തന്നെ നടത്തി തരാമെന്നാണ് പറഞ്ഞത്.." അതുകേട്ടതോടെ സമാധാനമായി റഷീദ് മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കയറുമ്പോൾ ആരും കാണാതെ തുടയിലൊന്ന് നുള്ളി. ചെറുതായി വേദനിച്ചെങ്കിലും കൈ തട്ടിക്കൊണ്ട് അവനെയൊന്ന് തിരിഞ്ഞു നോക്കി തട്ടം ശരിയാക്കി വാതിലിന് മറവിലേക്ക് നിന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഉമ്മയും കസിനൂം പറഞ്ഞു "ഏതായാലും ഇതുവരെയായില്ലേ.. നിക്കാഹ് കഴിഞ്ഞാൽ പെണ്ണ് റഷീദിന്റേതായി.. ഏതായാലും റസിയയുടെ വീട്ടുകാർ അടുത്തയാഴ്ച കല്ല്യാണം നടത്തി തരാമെന്ന് പറഞ്ഞ സ്ഥിതിക്ക് ഒരുമിച്ചുള്ള ജീവിതം അതിനു ശേഷമാക്കാം.. കസീൻ റഷീദിനെ തോണ്ടി കൊണ്ട് പറഞ്ഞു.. ഏതായാലും വേവുവോളം കാത്തില്ലേ ഒരാഴ്ചയല്ലേ ഉള്ളൂ ഇനി ആറുവോളം കൂടി കാക്ക്.. ഇന്നേതായാലും റസിയ മുബീനയോടൊപ്പം കിടക്കട്ടെ.. എന്തായാലും ഒരു രാത്രി വേറൊരു വീട്ടിൽ കഴിഞ്ഞ പെണ്ണിനെ ആരും കെട്ടാനൊന്നും പോണില്ല അതല്ലേ അതിന്റെ മര്യാദ.. " ആ അഭിപ്രായത്തെ എല്ലാവരും പിൻതാങ്ങിയതോടെ റഷീദ് ചോറുപാത്രത്തിൽ വെറുതെ ചിത്രം വരച്ചിരുന്നു പാതിയിൽ ഭക്ഷണം മതിയാക്കി എണീറ്റു പോയി.. ആ മനസിലെന്താണെന്ന് ഊഹിക്കാവുന്നതായിരുന്നു.. മുബീനയോടൊപ്പം രാത്രി കിടക്കുമ്പോൾ സ്ഥലം മാറി കിടന്നതിന്റെയും പിന്നെ റഷീദ് അടുത്തില്ലാത്തതിന്റെയും ആവാം ഉറക്കം വന്നില്ല.. പല അഭിപ്രായങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരഞ്ഞ സ്വപ്നങ്ങളുമായി രണ്ടാത്മാക്കൾ രണ്ടു മുറികളിൽ നെടുവീർപ്പിട്ട് കിടന്ന് നേരം വെളുപ്പിച്ചു.. പാൽപാത്രം മുന്നിൽ വെച്ച് കുടിക്കരുതെന്ന് പറയുന്ന യജമാനനെ ദയനീയമായി നോക്കുന്ന പൂച്ചയെ പോലെ ചുമരിൽ തൂക്കിയ ക്ലോക്കിലെ സൂചിയോടുന്നത് നോക്കി കിടന്നു.. പിറ്റേന്ന് രാവിലെ മാമൻമാരും ഉമ്മയും ഇത്തയും വണ്ടിയുമായി വന്നപ്പോൾ പോരുമ്പോൾ കൊണ്ടുവന്നിരുന്ന ബാഗ് എടുത്ത് അതിൽ കയറി.. ഇത്തയും ഉമ്മയും മാമൻമാരും ഒന്നും പറഞ്ഞില്ല.. പോരുമ്പോൾ ഉറക്കം പോയ കണ്ണുകളുമായി റഷീദ് ഉമ്മക്ക് പിറകിൽ നിൽക്കുന്നത് കണ്ടു. തുടരും രമേഷ്കൃഷ്ണൻ
12
15
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
586 ने देखा
•
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#✍️ വട്ടെഴുത്തുകൾ
5
18
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
428 ने देखा
•
#📔 കഥ
ഭാഗം ഏഴ് അകലം പൂക്കുന്ന വെയിൽചില്ലകൾ ക്യാന്റീനിൽ ചെന്ന് ഭക്ഷണം ഓർഡർ ചെയ്യുന്ന സമയത്ത് അവൾ ചോദിച്ചു "എന്താ വേണ്ടത്" "വേണ്ടതെല്ലാം കിട്ടുമോ കഴിക്കാൻ" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ഇവിടുള്ളത് കിട്ടും തല്ക്കാലം അത് കഴിച്ച് കുറച്ച് വിശപ്പ് മാറ്റാം" "ബാക്കി വിശപ്പോ".. "ദേ.. പോയേ.. തമാശ കളയൂ.. കഴിക്കാനെന്താന്ന് വെച്ചാൽ പറയൂ" "അതും നിനക്കിഷ്ടമുള്ളത്" "എനിക്കിഷ്ടം കഞ്ഞിയാണ്" " എന്നാലെനിക്കുമത് മതി " സപ്ലയർ വന്നപ്പോൾ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു " രണ്ട് ചിക്കൻ ബിരിയാണി " സപ്ലയർ പോയപ്പോൾ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു " തല്ക്കാലമെന്തെങ്കിലും കടിച്ചുവലിച്ചിരിക്കാം " " ആയിക്കോട്ടെ നിന്റെ ഇഷ്ടം " " എന്നാലെനിക്കിത് വലിയ ഇഷ്ടമില്ല " " എന്നാ വേണ്ട കഴിക്കേണ്ട " അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് കാലിലൂ ഷൂവിൽ ചവിട്ടികൊണ്ട് പറഞ്ഞു "ഇങ്ങനൊരു സാധനം.. ഒന്നും പറയാനും പറ്റില്ല " അപ്പോഴേക്കും സപ്ലയർ ഭക്ഷണവുമായി വന്നപ്പോൾ അവൾ കാൽ വലിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ പ്ലേറ്റിലെ ലെഗ്പീസെടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. "വേണോ" "നീ സ്നേഹത്തോടെ തന്നാൽ കഴിക്കും". "അയ്യട.. ഞാൻ വെറുതെ ചോദിച്ചതല്ലേ തരില്ല " " തരില്ലെന്ന് എനിക്കറിയാലോ.. അതോണ്ടല്ലേ ചോദിച്ചത്" അവൾ ചോദിച്ചു "തന്നാൽ കഴിക്കുമോ" "ഉം.." അവളെന്നെയൊന്ന് തറപ്പിച്ച് നോക്കി ആ നോട്ടം താങ്ങാനാവാതെ പ്ലേറ്റിലേക്ക് നോക്കിയിരുന്നു അവൾ പറഞ്ഞു " ഇങ്ങനെ രസമായിരുന്ന് ഭക്ഷണം കഴിച്ചിട്ടെത്ര നാളായെന്നറിയുമോ " " എനിക്ക് എല്ലാ ഭക്ഷണവും രുചിയോർത്ത് കഴിക്കുന്നതാണിഷ്ടം എല്ലാഭക്ഷണവും രുചികരമാണ് ഏത് സമയത്തും രുചികരമാണ് പക്ഷേ ഉള്ളിൽ വിശപ്പുണ്ടാകണമെന്ന് മാത്രം" "അത്രക്ക് വിശപ്പുണ്ടോ ". . "നിനക്കില്ലെന്ന് മനസിലായി " " ഇന്ന് ഒരൽപം തോന്നുന്നുണ്ട് എന്താണാവോ " ."എന്നാൽ വയറു നിറച്ച് കഴിച്ചോ.. എപ്പോഴും കിട്ടില്ലല്ലോ " അവളെന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു " എപ്പോഴും വിശപ്പുണ്ടായാലെന്തു ചെയ്യും" " സ്ഥിരമായൊരു ഡോക്ടറെ കാണണം" " അങ്ങനൊരു ഡോക്ടറെ ഇതുവരെ കണ്ടെത്തീല "... "എന്നാലവിടെ വിശന്നിരുന്നോ.. ഇടക്ക് രണ്ട് ഗുളികകൾ വല്ലപ്പോഴും ഞാൻ തരാം " " ഒന്നു പോയേ.. വല്യ തിരക്കുള്ളൊരു ഡോക്ടർ വന്നിരിക്കുന്നു". "ഉം" സംസാരത്തിനിടയിൽ ഭക്ഷണം കഴിഞ്ഞതറിഞ്ഞില്ല.. കൈ കഴുകിയപ്പോൾ അവളുടെ സാരിതലപ്പിൽ കൈതുടക്കാൻ നോക്കിയപ്പോൾ അവളത് പിടിച്ചു വാങ്ങി ചേർന്നു നിന്നുകൊണ്ട് പറഞ്ഞു. " എല്ലാ കള്ളത്തരവുമുണ്ടല്ലേ "... " കുറച്ച് കള്ളത്തരമില്ലാതെ ജീവിക്കാനാവില്ല റസിയാ" " ഉം.. ആരുമറിയാതെ അവനവന് മാത്രം ആസ്വദിക്കാൻ കഴിയുന്ന കള്ളത്തരങ്ങൾ അല്ലേ.." "ഉം" . ഭക്ഷണം കഴിഞ്ഞ് കൗണ്ടറിലെത്തി പൈസ കൊടുക്കാനായി പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തപ്പോൾ അവൾ കയ്യിൽ പിടിച്ച് തടഞ്ഞുകൊണ്ട് പറഞ്ഞു "ഇന്ന് എല്ലാം എന്റെ ഇഷ്ടത്തിനായി വിട്ടു തന്ന ആളല്ലേ അപ്പോഴിതും എന്റെ ഇഷ്ട്ടം.. ഞാൻ കൊടുത്തോളാം " " എന്നാലും ഭക്ഷണം കഴിച്ച പൈസയല്ലേ" ."പൈസക്ക് മനുഷ്യരെ പോലെ വേർതിരിവില്ല ആരുകൊടുത്താലും അതിന് മൂല്യമൊരുപോലെ തന്നെ.. ഉളാളവന്റെയൂം ഈല്ലാത്തവന്റെയും കയ്യിലുള്ളതിന് ഒരേ മൂല്യമാണ് " അവൾ ബാഗ് തുറന്ന് പൈസ കൊടുത്ത് പൂറത്തേക്കിറങ്ങുമ്പോൾ കൗണ്ടറിൽ നിന്ന് ടിഷ്യൂ പേപ്പറെടുത്ത് മൂഖവും കൈയും തുടച്ച് വേസാറ്റാ ബോക്സിലേക്കിട്ട് അവളോടൊപ്പം പുറത്തേക്കിറങ്ങി.. മ്യൂസിയത്തിനുള്ളിൽ കയറി പുരിതന വസ്തുക്കൾ കണ്ട് പുറത്തിറങ്ങി.. പഴകി ദ്രവിച്ചു തുടങ്ങിയ പഴയകാലത്തെ ഓർമ്മകളുടെ പത്തായത്തിനരികിൽ പഴക്കമണമാസ്വദിച്ച് നിന്നു.. ചുമരിൽ തൂക്കിയ പടങ്ങളിലെ ദൃശ്യ ചാരുതകണ്ട് നടക്കുമ്പോൾ അവൾ കൈകളിൽ കൂട്ടിപിടിച്ചിരുന്നു. തോളോട് തോളുരുമ്മി നടക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവളുടെ ശരീരഭാഗങ്ങൾ ദേഹത്തുരുമ്മി. കാഴാചബംഗ്ലാവിലൂടെ ചുറ്റിതിരിഞ്ഞ് അൽപ പച്ചപിടിച്ച വള്ളികൾ ചുറ്റിപിണഞ്ഞുകിടക്കുന്ന വെയിൽ വെളിച്ചമധികം തട്ടാത്ത വലിയ മരത്തിനു താഴെയുള്ള സിമന്റ് ബെഞ്ചിലെ ഉണക്കയിലകൾ തട്ടികളഞ്ഞ് റസിയ അതിലിരുന്നുകൊണ്ട് പറഞ്ഞു "ഇരിക്കൂ.. ഇപ്പോൾ എല്ലാം കണ്ടില്ലേ ഇനി കഥയിലേക്ക് കടക്കാം" "ഉം... പറയൂ കേൾക്കാം" അവൾ മഞ്ഞിച്ച ഒരിലയുടെ തണ്ടുകൊണ്ട് പാന്റിൽ വെറുതെ വച്ചുകൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി പിറ്റേദിവസം റഷീദ് ഫോൺ വാങ്ങി തന്നു അത് വാങ്ങാനായി പോകാൻ ഉമ്മയോടും ഇത്തയോടും കള്ളം പറഞ്ഞ് പുറത്ത് ചാടി.. മീനങ്ങാടിയിലെ നിസ്ക്കാരപള്ളിക്ക് പിറകിലായി റഷീദ് കാത്തു നിന്നിരുന്നു അധികമാരും വരാത്തൊരിടത്തേക്ക് വിളിച്ചപ്പോഴേ ദുരുദ്ദേശത്തോടെയാവുമെന്നുറപ്പുള്ളതിനാൽ കൂറച്ചകന്നു മാറിനിന്നു സ്വതസിദ്ധമായ ചെറിയ വഷളൻ ചിരിയോടെ അവൻ പറഞ്ഞു "എനിക്ക് കുഷ്ഠമൊന്നുമില്ല ഇങ്ങനെ അകന്നു മാറി നിൽക്കാൻ.." "അതില്ലെങ്കിലും നിന്നിൽ നിന്ന് വേറെ പലതും പകരുമെന്ന് തോന്നി" അവൻ ബലമായി കൈപിടിച്ച് വലിച്ച് നിസ്ക്കരിക്കുന്നതിന് മുമ്പ് കൈകാലുകൾ ശുദ്ധിയാക്കുന്ന വാട്ടർടാങ്കിന് അരികിലുള്ള മതിലിനടുത്തേക്ക് പിടിച്ച് വലിച്ച് മതിലിൽ ചേർത്ത് നിർത്തി പോക്കറ്റിൽ നിന്നും ഫോണെടുത്ത് കയ്യിൽ തന്നിട്ട് പറഞ്ഞു " സിം ഇട്ടിട്ടുണ്ട് ഫൂൾ ചാർജുമുണ്ട് രാത്രി ഞാൻ വിളിക്കും".. "അപ്പോൾ പകൽ വിളിക്കണ്ടേ". "വേണം.. എപ്പോഴും വിളിക്കും ഈ ഫോണിൽ വേറാരും വിളിക്കണ്ട.." "പിന്നെന്തിനാ ഫോൺ" "എന്നാ വേണ്ട അതിങ്ങ് തന്നേക്ക്" അതുപറഞ്ഞവൻ ഫോൺ പിടിച്ചു വാങ്ങാൻ നോക്കിയപ്പോൾ ഫോൺ കൈകളിൽ കൂട്ടിപ്പിടിച്ച് നെഞ്ചോടടുക്കി വെച്ചു.. അവൻ ഫോണെടുക്കുന്നതിനിടയിൽ വേറെ പലതിലും തൊട്ടപ്പോൾ കൈകൾ പിന്നിലേക്കാക്കി മതിൽ ചാരി നിന്നു.. അവന്റെ കൂറ്റിതാടി കവിളിലുരഞ്ഞ് നീങ്ങി. അവൻ മെല്ലെ ചെവിയുടെ മേൽതട്ടിൽ കടിച്ചുകൊണ്ട് ചോദിച്ചു "എന്നിൽ നിന്നെന്താണ് നിനക്ക് പകരുന്നത്.. അത് പറഞ്ഞിട്ട് പോയാ മതി ഇനി" ബലമായി മതിലിനോട് ചേർത്ത് നിർത്തിയതിനാൽ അനങ്ങാനായില്ല അവസാനമവന്റെ കവിളിൽ കടിച്ചുകൊണ്ട് പറഞ്ഞു "നിന്റെ ചൂടും മണവും പകരുമെന്ന്" അവന്റെ ചുണ്ടുകൾ കവിളിലും കഴുത്തിലും ഓടി നടന്നു മതിലിൽ ചാരി നിലത്തേക്കിരുന്ന് അവനെന്നെ മടിയിലേക്കിരുത്തിയപ്പോൾ പറഞ്ഞു " ദേ.. ഷർട്ടിലും പാന്റിലും മണ്ണാകും" "അതു സാരമില്ല റസിയാ.." അവന്റെ തോളിൽ കമവയ്യിട്ടിരുന്നുകൊണ്ട് അവന്റെ മീശ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു "അതേയ്.. ആരെയും പേടിക്കാതെ ഇതുപോലെ നമുക്കെന്നിരിക്കാനാകും" "അടുത്തയാഴ്ചക്ക് എല്ലാം റെഡിയാക്കാം.. ആരെയും വിളിക്കാനൊന്നും പറ്റുന്ന സാഹചര്യമല്ലല്ലോ.. ഈ വെള്ളിയല്ല അടുത്ത വെള്ളിയാഴ്ച നീ പള്ളിയുടെ അവിടേക്ക് വരണം.. എന്റെ ഉമ്മയും വീട്ടുകാരും എത്തും ലളിതമായ ചടങ്ങോടെ നിക്കാഹ് കഴിച്ച് കസിന്റെ വീട്ടിൽ പോകാം.. " " എനിക്ക് ഇനിയും പഠിക്കണം " " അതിനെന്താ നീ പഠിച്ചോ.. പഠിക്കണം നുയൊരു ജോലി നേടണം.. രണ്ടാൾക്കും വരുമാനമുണ്ടെങ്കിലേ ജീവിക്കാൻ പറ്റൂ ". " കല്ല്യാണം കഴിഞ്ഞ് വാക്ക് മാറ്റരുത് " " ഇല്ല റസിയാ.. "... " ഇയാളുടെ ഉദ്ദേശമെന്താ.. വരുമാനമില്ലാതെ നമ്മളെങ്ങനെ മുമ്പോട്ട് പോകും.. " " ഞാൻ നിക്കാഹ് കഴിഞ്ഞാൽ വിസിറ്റിംഗ് വിസക്ക് പോവുകയാണ്.. അവിടെ ചെന്ന് ഒരു ജോലി ശരിയായാൽ ഞാൻ അറിയിക്കും നീ അപ്പോഴങ്ങോട്ട് വന്നാൽ മതി " " ഉം..നടന്നാൽ മതി " " നിനക്കെന്നെ വിശ്വാസമില്ലേ" " വിശ്വാസമില്ലാഞ്ഞിട്ടല്ല...വിശ്വാസവും കാറ്റും ഒരുപോലെയാണ് ചിലനേരങ്ങളിൽ ഉണ്ടാവും തഴുകി തലോടും പിന്നെ കുറഞ്ഞ് തീരെ ഇല്ലാതാകും അതാണ് പേടി " " എനിക്ക് നിന്നെ വിശ്വാസമാണ്.. " അവന്റെ മീശരോമങ്ങൾ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു " ഇപ്പോഴല്ലേ.. ഭാവിയിലെ കാര്യം പറയാനാകുമോ " അവൻ കവിളിലുമ്മവെച്ചുകൊണ്ട് പറഞ്ഞു " എനിക്കെപ്പോഴും ഉണ്ടാവും " " അതേയ്.. അധികമിവിടെ ഇരുന്നാലേ പ്രശ്നമാണ് അതോണ്ട് ഞാൻ പോവാണ്" " നിൽക്ക് റസിയാ.. കുറച്ച് നേരം കഴിഞ്ഞോട്ടെ ഇനിയെന്നാ കാണുക.. എനിക്ക് മതിയായില്ല" "മതിയാവരുത് ഒന്നും ഒരിക്കലും.. എന്നും പുതുമ നഷ്ടപ്പെടാതെ മടുപ്പ് തോന്നാതെ മുമ്പോട്ട് പോകണം " " ഉം" മതിലിന് പിറകിലൂടെ ചെരുപ്പിന്റെ ശബ്ദം കേട്ടപ്പോൾ എണീൽക്കാൻ തുടങ്ങിയപ്പോൾ അവൻ വരിഞ്ഞു മുറുക്കിയപ്പോൾ ശ്വാസം മുട്ടി അവന്റെ താടിയിൽ പിടിച്ചു വലിച്ചപ്പോൾ അവൻ. വേദനയോടെ കയ്യെടുത്തു.. മെല്ലെ മടിയിൽ നിന്നെണീറ്റ് മതിലിന് മുകളിലൂടെ നോക്കി.. മുസ്ല്യാർ ബാങ്കിനായി പള്ളിയിലേക്ക് വരുന്നത് കണ്ട് പിറകുവശത്തുള്ള വഴിയിലൂടെ ഓടി പള്ളിയുടെ കിഴക്കേ അതിരിലെത്തി ഖബറൂസ്ഥാന്റെ അരികിലെ വെട്ടുവഴിയിലൂടെ നടന്ന് റോഡിലേക്കിറങ്ങുമ്പോൾ തിരിഞ്ഞു നോക്കി.. റഷീദ് പള്ളിയുടെ മതിലിന് മുകളിൽ കയറി താഴേക്ക് ചാടുന്നത് കണ്ടു.. വീട്ടിലേക്ക് കയറുന്നതിനു മുന്നേ ഫോണെടുത്ത് അരയിൽ വെച്ച് അകത്തേക്ക് കയറുമ്പോൾ ഇത്ത എണീറ്റ് വന്ന് നാലുപാടും നടന്നു നോക്കി എന്നിട്ട് സംശയത്തോടെ ചോദിച്ചു "എന്താ അന്നെ വേറൊരു മണം" "എന്ത് മണം.. ഒന്നു പോ ഇത്താ ഞാൻ ആയിഷയുടെ വീട്ടിൽ പോയതാണ്" ഇത്തക്കെന്തോ സംശയം തോന്നിയ പോലെ തോന്നി.. എല്ലാ കളിയുമറിയാവുന്ന ഇത്തയുടെ ചുഴിഞ്ഞ് നോട്ടത്തിന്റെ മുന്നിൽ പതറാതെ പിടിച്ചു നിന്ന് മുകളിലെ മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ട് അരയിൽ നിന്ന് ഫോണെടുത്ത് നോക്കി.. സൈലന്റ് ചെയ്ത് വെച്ച് ഡ്രസ് മാറി കുളിമുറിയിൽ കയറി.. തലയിലൂടെ വെള്ളമൊഴിച്ച് വാഷ്ബേസിന് മുന്നിലെ കണ്ണാടിയിലൊന്ന് നോക്കി മാറിടം നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. റഷീദിന്റെ വിരലുകൾ പതിഞ്ഞ പലഭാഗങ്ങളും ചുവന്ന് കിടക്കുന്നത് കണ്ടു... അവന്റെ മണം പോകുന്നത് വരെ സോപ്പ് നന്നായി പതിപ്പിച്ച് തേച്ച് കുളി കഴിഞ്ഞ് പുറത്തിറങ്ങി ഫോണെടുത്ത് കിടക്കക്ക് അടിയിലേക്ക് വെച്ച് ഡ്രസ് മാറി താഴേക്കിറങ്ങി തുടരും രമേഷ് കൃഷ്ണൻ
15
13
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
530 ने देखा
•
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
#✍️ വട്ടെഴുത്തുകൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
11
5
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
539 ने देखा
•
#📔 കഥ
ഭാഗം ആറ് അകലം പൂക്കുന്ന വെയിൽചില്ലകൾ ഒരു ദിവസം ഉമ്മയുടെ നമ്പറിൽ നിന്ന് കൂട്ടുകാരിയെ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു.. അവൾ വന്നപ്പോൾ അവളുടെ മൊബൈലിൽ നിന്ന് മുറി അടച്ചിട്ടിരുന്ന് റിയാസിനെ വിളിച്ചു.. പരിചയമില്ലാത്ത നമ്പറായതിനാൽ ആദ്യമെടുത്തില്ല.. രണ്ടാമത്തെ റിംഗിൽ ഫോണെടുത്തപ്പോൾ പറഞ്ഞു "ഞാൻ റസിയയാണ്.." കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു "ഇതേതാണ് നമ്പർ" "കൂട്ടുകാരി വന്നിട്ടുണ്ട് അവളുടെ നമ്പറാണ്" "ഉം" "എന്നെ മറന്നു അല്ലേ" "കാണാതിരുന്നാലോ സംസാരിക്കാതിരുന്നാലോ മറന്നു എന്ന് കരുതാനാകുമോ റസിയാ.. മനസിനുള്ളിൽ ഒരു നീറ്റലായി കൊണ്ടു നടക്കും ചില സാഹചര്യങ്ങൾ കൊണ്ട് അത് പുറത്ത് പറയാനാവാതെ ഉരുകുന്നവരുണ്ട് അക്കൂട്ടത്തിലാണ് ഞാനും " " നമ്മളിനി എന്തു ചെയ്യും.. " " ഇവിടെ പ്രശ്നമൊന്നുമില്ല.. നീ വരുമെങ്കിൽ ഇവിടെ ഒരു കസിന്റെ വീടുണ്ട് അവിടെ വെച്ച് വിവാഹം നടത്താം.. പള്ളി അടുത്തുണ്ട് അതിൽ രജിസ്റ്റർ ചെയ്യാം അന്യമതമല്ലല്ലോ ഒരു പ്രശ്നവുമില്ല.. നീ വരുമെങ്കിൽ സ്വീകരിക്കാൻ ഞാനും എന്റെ വീട്ടുകാരും തയ്യാറാണ് " " എനിക്ക് പോകാനിനി വേറെ ഇടമില്ലല്ലോ എന്നാണ് വരേണ്ടത്.. * "വരുന്ന വെള്ളിയാഴ്ച താഴെ ജുമാമസ്ജിദിന്റെ അവിടേക്ക് വന്നാൽ മതി ബാക്കി അവിടെ വെച്ച് ആവാം.. ഞാൻ വീട്ടുകാരോട് ചോദിച്ച് അറിയിക്കാം" "എങ്ങനെ അറിയിക്കും" "ഈ നമ്പർ നിന്റെ കൂട്ടുകാരിയുടെ അല്ലേ അവളെ വിളിച്ച് പറഞ്ഞാൽ നീയറിയില്ലേ നിന്നെ കിട്ടാനാണെന്ന് പറഞ്ഞ് ഉമ്മയെ അവൾക്ക് വിളിക്കാലോ " " ഉം" അവൻ ചോദിച്ചു " റസിയാ.. മൂളൽ മാത്രേ ഉള്ളൂ.. വേറൊന്നുമില്ലേ" തൊട്ടടുത്തിരുന്ന കൂട്ടുകാരിയുടെ മുഖത്തേക്ക് നോക്കി നാണത്തോടെ ചോദിച്ചു.. " എന്താ വേണ്ടത് " " ഫോൺ വഴി തലരാനാവുന്നത് ചുംബനമാണല്ലോ വീഡിയോ കോളിലല്ലേ. ബാക്കിയെല്ലാം " " തല്ക്കാലം ആദ്യത്തേത് തരാം.. എനിക്കൊരു ഫോൺ മേടിച്ചു തന്നാൽ ബാക്കി എല്ലാം തരാം " " ഇനി ഒരാഴ്ചയല്ലേ ഉള്ളു തല്ക്കാലം അതുവരേക്ക് ഇതുമതി.. ബാക്കിയെല്ലാം അതുകഴിഞ്ഞ്" "എന്നാലുയെനിക്കൊരു ഫോൺ വാങ്ങി തരില്ല അല്ലേ.. എന്നെ സംശയമാണോ " " എന്തിന് സംശയം..കടകളില്ലാത്ഥോണ്ടാണ്.. നിനക്ക് അത്ര അത്യാവശ്യമാണെങ്കിൽ ഞാനെന്റെ സുഹൃത്തിനോട് പറഞ്ഞ് ഒരു ഫോൺ വാങ്ങി വെക്കാം.. നാളെ നിനക്ക് മൻഫ ഉൽ ഉലൂം കോംപ്ലക്സിന്റെ അവിടേക്ക് വരാമോ " " എപ്പോൾ" " വൈകീട്ട് മതി " " വരാം..പിജിക്ക് അപ്ലൈ ചെയ്യാൻ ശ്രീകലയുടെ വീട്ടിലേക്ക് ആണെന്ന് പറഞ്ഞ് ഇറങ്ങാം " " ഒകെ.. എന്നാൽ നാളെ കാണാം " " തന്നില്ല" എന്ത്" "നേരത്തെ ചോദിച്ചത്". ജനലിനടുത്തേക്ക് മാറി ചുണ്ടുകൾ ഫോണിലേക്കമർത്തി കൊണ്ട് പറഞ്ഞു "തന്നു" അവനിടറിയ ശബ്ദത്തോടെ ചോദിച്ചു "എവിടെ" "എല്ലായിടത്തും". "എന്നുവെച്ചാൽ" ചെറിയ ചിരിയോടെ പറഞ്ഞു "ഭൂപടത്തിലെ സ്ഥലങ്ങൾ അടയാളപെടുത്തി പറയാനൊന്നുമെനിക്കറിയില്ല.. അതിനു പറ്റിയ സാഹചര്യവുമല്ല.. ഫോൺ വാങ്ങി തരൂ.. രാത്രി തരാം" #ഉം.. ശരി അപ്പോൾ നാളെ മുതൽ നീ ഭൂപടത്തിലെ പ്രധാന സ്ഥലങ്ങൾ നോക്കി വെച്ചോളൂ.. അതിരുകളില്ലാത്ത. ഭൂപടത്തിലെ ഓരോയിടങ്ങളിലെ ചെക്ക് പോയിന്റുകളിലും നമുക്ക് ചുംബനത്തിന്റെ ഔട്പോസ്റ്റുകൾ പണിയാം പിന്നെ..." "മതി.. മനസിലായി..ബാക്കി പറഞ്ഞെന്നെ ഭ്രാന്താക്കല്ലേ.. പിന്നെ അതിനുപറ്റിയ സാഹചര്യവുമല്ല" " ഉം.. ശരി.. നാളെ കാണാം " " ഉം" " ഫോൺ കട്ട് ചെയ്ത്.. മുനീറയുടെ കയ്യിൽ കൊടുത്തപ്പോൾ മുനീറ ചോദിച്ചു ".. " രണ്ടാളും കൂടി എനിക്ക് പണിയാക്കുമോ ". " ഇല്ലെടീ.. " " എന്താ പറഞ്ഞത് " " അത് കേട്ട് നീ സുഖിക്കണ്ട " " ഓ.. എനിക്കത് കേട്ട് സുഖിക്കാനൊന്നുമില്ല.. എന്നും രാത്രി ഫൈസൽ വിളിക്കാറുണ്ട്.. അവനുള്ളതൊക്കെ തന്നെയല്ലേ ഇവനുമുള്ളൂ " " വല്ലാത്ത ജാതി തന്നെ.. വെറുതെയല്ല ആകെ തൂങ്ങി തുടങ്ങുന്നത് " " എന്ത് " " എല്ലാം " " ഒന്നു പോടീ.. വൃത്തികെട്ടവളേ ". " ഉവ്വ്.. പറയുന്ന ഞാൻ വൃത്തികെട്ടത് ചെയ്യുന്ന നിങ്ങൾ നല്ലവർ " അവൾ ഇടുപ്പിൽ കുത്തിപ്പിടിച്ച് വലിച്ചടുപ്പിച്ച് കൊണ്ട് പറഞ്ഞു " കാക്ക കൊത്തണതും പശൂനൊരു സുഖം അത്രേള്ളൂ " " ഉം.. " " എന്നാ നിനക്ക് ഫോൺ കിട്ടുക " " നാളെ.. " " ഉം.. അപ്പോൾ നിന്റെ ഉറക്കത്തിനുമൊരു തീരുമാനമായി...സന്തോഷം " " എന്നിട്ട് ഫോണുള്ളവരാരും ഉറങ്ങണില്ലേ " "ഉറങ്ങാത്തവരുണ്ടാവില്ല പക്ഷേ പാതിര കഴിയുമെന്ന് മാത്രം... നേരിൽ കാണുമ്പോൾ സംസാരിക്കാത്തവർ വരെ ഫോണിലൂടെ വാചാലരാകും.. " " എന്താ പ്പോ അത്ര പറയാനുണ്ടാവുക.. " "അത് എതിർവശത്തുള്ള ആൾക്കനുസരിച്ചായിരിക്കും.. ചിലരോട് സംസാരിച്ചാൽ നേരം പോകുന്നതറിയില്ല ചിലരോട് സംസാരിച്ചു തുടങ്ങിയാൽ വേഗം നിർത്തുകയും ചെയ്യും.. മനുഷ്യരെ മനസിലാക്കാനെളുപ്പം ഫോണിലൂടെയാണ്.. ഒന്നോരണ്ടോ വാക്ക് സംസാരിച്ചാലറിയാം ആളേതുതരമാണെന്ന് " " ഒന്നു പോടി...ഇവിടെ നേരിട്ട് കണ്ടിട്ട് തന്നെ ആളുകളെ മനസിലാക്കാനാവുന്നില്ല എന്നിട്ടാണ് " " മനുഷ്യരെ നേരിൽ കാണുമ്പോൾ ഉണ്ടാവാത്ത പലതൂം ഫോണിലൂടെ നമുക്കുണ്ടാവും... കരയിപ്പിക്കാനും ചിരിപ്പിക്കാനും വികാരഭരിതരാക്കാനും പ്രണയിപ്പിക്കാനുമെല്ലാം ഇതിലൂടെ കഴിയും സൈസൽപം കുറവാണെങ്കിലും ഒരു ഞെക്കലിലും തോണ്ടലിലും. എന്തൊക്കെ അനുഭവങ്ങളാണെന്നോ ഇത് തരൂന്നത് " " ആണോ.. " " ഒന്നുമറിയാത്ത ഒരു പാവം.. മെറിന്റെ കൂടെ ഉണ്ടായിരുന്നതല്ലേ നീ.. അതോണ്ട് തീർച്ചയായും നിനക്കൊന്നുമറിയുകയുണ്ടാവില്ല.. അവളേതാണ് മുതലെന്ന് എനിക്കറിയാലോ.. നീയെന്നെ വലിപ്പിക്കല്ലേ റസിയാ " " ഹേയ്.. ഫോണൊന്നും വേണമെന്നില്ല ചിലതറിയാൻ " " ഉം.. ഇനിയേതായാലും എല്ലാം അറിയാനും അനുഭവിക്കാനും തുടങ്ങുകയല്ലേ.. ഏതായാലും ഈ രക്തത്തിലെനിക്ക് പങ്കില്ല ട്ടോ " " ഉം. " "നിന്റെ ഫ്യൂച്ചർ പ്ലാനെന്താ " " ഒന്നു കെട്ടണം നാല് കുട്ടികളെ പ്രസവിക്കണം അതന്നെ ഫ്യൂച്ചർ പ്ലാൻ " " നീ പിജിക്ക് പോണില്ലേ " " പോകണമെന്നൊക്കെ ഉണ്ടായിരുന്നു.. അപ്പോഴേക്കല്ലേ നിക്കാഹ് കഴിഞ്ഞത് അവനാണേൽ പ്രവാസിയും.. രാത്രി പഠിക്കാൻ പറ്റില്ല.. പകലും അത് നടക്കില്ല.. വെറുതെ ഫീ കളയണ്ടല്ലോ എന്ന് കരുതി " " രാത്രിയും പകലും സിലബസിലില്ലാത്ത പഠിപ്പാവുമല്ലേ " " പോടി... അതൊന്നുമല്ല.. കുറേ നേരം സംസാരിച്ചിരിക്കും.. " " ഉം.. മുഴുവൻ സംസാരിച്ച് തീർക്കണ്ട ഇപ്പോൾ തന്നെ.. കെട്ടികഴിഞ്ഞ് കൂടെ കൂടുമ്പോൾ പിന്നെ സംസാരിക്കാൻ വാക്കുകളുണ്ടാവില്ല.. അഥവാ ഉണ്ടെങ്കിലത് കുറ്റപെടുത്തലിന്റേതാവും " " ഓഹോ.. നിനക്കറിയാമല്ലേ എല്ലാം ജീവിതത്തെ കുറിച്ച് ഏതാണ്ടൊരു ഐഡിയ ഉണ്ടല്ലേ ".. " അതുണ്ടായതോണ്ടല്ലേ പിജിക്ക് പോകണമെന്ന് തോന്നുന്നത്.. സ്വന്തം കാലിൽ നിവർന്നു നിൽക്കുന്നവർക്കേ എവിടെയും വിലയുള്ളൂ...പിന്നീട് ഏതോ പൊളിഞ്ഞുപോയ ഭൂതകാലത്തിലെ ഓർമ്മകളുടെ പുഴുകുത്തുള്ള ആർക്കും വേണ്ടാത്ത പ്രതിമയാവാതിരിക്കാൻ ചിലതെല്ലാം മുൻപേ തീരുമാനിക്കണം... ഒരു പ്രസവയന്ത്രം മാത്രമാവാനെന്തായാലും ഞാനില്ല " " ഉം.. ശരി നീയെന്താണെന്ന് വെച്ചാൽ തീരുമാനിക്ക് ഞാൻ പോവാണ്.. ഫോൺ കിട്ടിയാൽ വിളിക്ക് " " ഇനി ഭക്ഷണം കഴിഞ്ഞ് പോകാം ". " വേണ്ട.. നിന്റെ പോലെയല്ല.. നെറ്റ് ഓൺചെയ്താലിപ്പോൾ കുറേ മെസേജ് വന്ന് കിടപ്പുണ്ടാവും മൂപ്പരുടെ നിക്കാഹ് കഴിഞ്ഞ പെണ്ണാണ് ഞാൻ.. എവിടെ പോയി.. എന്തിന് പോയീന്നൊക്കെ പറയേണ്ടി വരും " " ചുരുക്കം പറഞ്ഞാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടീതറിയാത്ത പാർട്ടിയാണല്ലേ.. തുടക്കത്തിലേ കാണൂ ഇതൊക്കെ.. പിന്നെ നീയാ വീട്ടിലുണ്ടെന്നത് പോലും ചിലപ്പോഴാരുമറിയില്ല ". " സ്വാതന്ത്ര്യം ആദ്യം കിട്ടേണ്ടത് കുടുംബത്തിനും ചിലരുടെ മനസിനുമാണ് റസിയാ.. ചില സമയത്ത് തോന്നും ഒന്നും വേണ്ടായിരുന്നു എന്ന്.. വല്ലിപ്പയും എളാപ്പയും കൂടി ഉപ്പയെ നിർബന്ധിച്ച് നിക്കാഹ് നടത്തീതാണ്.. അനുഭവിക്കാൻ ഞാനുണ്ടല്ലോ ".. " ഉം.. ഇട്ടിട്ടു പോരാനാവാത്ത കുരുക്ക് അല്ലേ " " നീയും ആ കുരുക്കിലേക്ക് തലവെക്കാൻ പോവുകയല്ലേ " " ഹേയ്.. ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഇവിടെ നിന്നൊരു രക്ഷപെടലാണ്.. ഇത്തയാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മടുത്തു.. ഞാനൊരു വേലക്കാരിയാണെന്ന് ചിലപ്പോഴൊക്കെ തോന്നുന്നു " "അതൊന്നും കാര്യമാക്കണ്ട.. ഏതായാലും ഒന്നൂകൂടി ആലോചിക്ക്.. കാര്യങ്ങൾ കൈവിട്ട് പോകാനെളുപ്പമാണ് " " ഉം.. "" "എന്നാൽ ഞാൻ പോട്ടെ.. വിളിക്ക് നീ" അവൾ പോയപ്പോ താഴെനിന്നും ഇത്ത വിളിക്കുന്നത് കേട്ടു ബെഡിൽ കിടന്ന തട്ടം തലയിലേക്കിട്ട് ചുരിദാർ ശരിയാക്കി താഴേക്കിറങ്ങി. എന്തു ചെയ്യണമെന്ന് മനസിൽ ഒരു രൂപവുമില്ലായിരുന്നു.. കിച്ചണും ഹോളും അടിച്ചു വാരുമ്പോൾ ഇത്ത ചിപ്സ് ഒരു പ്ലേറ്റിലേക്കിട്ട് സോഫയിൽ ചാരി കിടന്ന് ടിവി കാണുകയായിരുന്നു.. ഇറുകിയ പാന്റിലും ബനിയനിലും മുഴച്ച് നിൽക്കുന്ന ശരീരഭാഗങ്ങളിലധികവും പുറത്ത് കാണിച്ചിരിക്കുന്ന ഇത്തക്ക് തല മറക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് തോന്നി.. സത്യത്തിൽ ഉപ്പക്കും ഉമ്മക്കും ഇത്തയെ പേടിയായിരിക്കാം.. അടിച്ചു വാരി കഴിഞ്ഞ് ഒന്നും മിണ്ടാതെ മുകളിലേക്ക് തന്നെ കയറി.. എന്നെ അറിയാൻ ആ വീട്ടിൽ മുറിയുടെ നാല് ചുമരുകൾക്കേ കഴിയൂ എന്ന് തോന്നി. അപ്പോഴും അവൾ കൈവിരലുകളിലെ പിടിവിട്ടിരുന്നില്ല.. ഇടക്ക് അവൾ നഖം കൊണ്ട് എന്റെ നഖത്തിനുള്ളിലേക്ക് കുത്തിയപ്പോൾ ചെറുതായി വേദനിച്ചു...തോളിലേക്ക് വീണ തട്ടം ശരിയാക്കാതെ അവൾ എന്തോ ഓർത്തുകൊണ്ടിരുന്നു.. ഇടതൂർന്ന അവളുടെ മുടിയുടെ ഭംഗി തട്ടമിട്ട് മറക്കുന്നതെന്തിനാണെന്നോർത്തു.. അങ്ങിങ്ങായി കൂട്ടം തെറ്റി കണ്ട ചെമ്പിച്ച മുടിയിഴകൾ കാറ്റിൽ ഇളകൂന്നുണ്ടായിരുന്നു.. അവളുടെ കൈകൾക്കടിയിലെ വിയർപ്പ് പടർന്ന് നനഞ്ഞ ജാക്കറ്റിന്റെ പുറം പാളികൾക്ക് പുറത്തേക്ക് മാംസം തുറിച്ചു നിൽക്കുന്നുണ്ടായിരുന്നു.. അവൾ ഇടക്ക് തലയുയർത്തി കൊണ്ട് ചോദിച്ചു "ശരിക്കും പടച്ചവൻ മനുഷ്യരിൽ ചിലരെ കളിപ്പാട്ടം പോലെയാണ് സൃഷ്ടിച്ചതല്ലേ" " ഹേയ്... അങ്ങനൊന്നുമില്ല നമ്മൾ പടച്ചവനെ കാണുന്ന രീതിക്കാണ് കുഴപ്പം നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി പടച്ചവനെ ആശ്രയിക്കുന്നു ഉത്തരം കിട്ടാത്ത പലചോദ്യങ്ങളുടെയും അവസാനത്തിൽ ആശ്വാസമായി തോന്നുന്ന ഒരു വാക്കാണല്ലോ ദൈവമെന്നത്.. ആരുമിതുവരെ കണ്ടിട്ടില്ലെങ്കിലും അങ്ങനൊരാളുണ്ടെന്ന് വിശ്വസിക്കുന്നു.. ചിലരുടെ രൂപത്തിൽ ചിലവാക്കുകളായി പലപ്പോഴും നമ്മുടെ തൊട്ടയികിലെത്തുന്ന ദൈവത്തെ ആരും കാണാറില്ല.. വിശന്നിരിക്കുമ്പോൾ ഭക്ഷണം വാങ്ങി തരുന്നവർ ശരിക്കും ദൈവമായി അപ്പോൾ തോന്നും വിശപ്പ് മാറിയാലത് മറക്കും.. മറവിയുടെ കൂട്ടത്തിൽ ദൈവത്തിനും സ്ഥാനമുണ്ട്.. മതം ജാതി വേലികെട്ടുകളെല്ലാം മനുഷ്യർ മനുഷ്യരെ അടിമകളാക്കി വെക്കാനായി ഉണ്ടാക്കിയതാണ്.. സ്വതന്ത്ര്യം കിട്ടിയാൽ മനുഷ്യർ പറന്നകന്നാലോ എന്ന പേടി കൊണ്ട്...സൃഷ്ടിച്ചപ്പോൾ തന്നെ വിധി പ്രസ്താവിക്കാനും അവകാശമുള്ള ഒരേ ഒരാൾ.. നമ്മൾ സ്വയം കളിപ്പാട്ടമായി മാറുകയാണ് ചെയ്യുന്നത്.. മനുഷ്യൻ എല്ലാം നേടികഴിഞ്ഞാൽ ദൈവത്തിനെ പോലൂം മറക്കുമെന്നറിയാവുന്നത് കൊണ്ടാണ് ഒന്നും പൂർണ്ണമായി നല്‍കാത്തത്....എല്ലാമുള്ളവരാണെന്ന് നമുക്ക് തോന്നുന്നവർക്ക് നേടാനാവാത്ത പലതും ഈ ഭൂമിയിലുണ്ട്... അങ്ങനെ ചിന്തിച്ചാൽ കിട്ടിയതിൽ സന്തോഷം കണ്ടെത്തി മൂന്നോട്ട് പോകാനാവും " " ഉം.. പക്ഷേ അങ്ങനെ ചിന്തിക്കാനാണ് പ്രയാസം.. നമ്മുടെ കണ്ണുകളും മനസും നമ്മൾ കടം കൊടുത്തിരിക്കുകയല്ലേ മറ്റുള്ളവർക്ക് " " കടം കൊടുത്തതെല്ലാം തിരിച്ചെടുത്ത് സ്വന്തമാക്കുക.. അവനവന്റെ നാലതിരുകളിൽ തന്നെ സന്തോഷം തരുന്ന പലതുമുണ്ട് അത് കണ്ടെത്തണമെന്ന് മാത്രം " " ഉം" നട്സൂം വെള്ളവും തീർന്നപ്പോൾ റസിയ പറഞ്ഞു.. " മ്യൂസിയത്തിന്റെ പിറകിലൊരു ക്യാന്റീനുണ്ട് അവിടെ പോയി ഭക്ഷണം കഴിക്കാം അതുകഴിഞ്ഞ് മ്യൂസിയമൊന്ന് കാണാം.. അതുകഴിഞ്ഞ് തണലുള്ള മറ്റൊരിടത്തിരുന്ന് കഥയുടെ ബാക്കി പറയാം" " ഉം.. ആയിക്കോട്ടെ നിന്റെ ഇഷ്ടം ". " അപ്പോൾ നിങ്ങൾക്കിഷ്ടമൊന്നുമില്ലേ" "എന്റെ ഇഷ്ടങ്ങൾ പലതും എന്റെയുള്ളിൽ തന്നെ അടങ്ങും.. ചിലയിഷ്ടങ്ങൾ അവനവന് മാത്രമനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണ്.. ഒരിക്കലുമത് മറ്റൊരാളോട് ഷെയർ ചെയ്യാനാവാത്തതാണ് ". " അങ്ങനത്തെ ഇഷ്ടമൊക്കെ ഉണ്ടോ " " ഉണ്ട്.. അത് നിനക്കും എനിക്കും എന്നല്ല എല്ലാവർക്കുമുണ്ട്.. എല്ലാം പറഞ്ഞു കഴിഞ്ഞാ പിന്നെ ഇഷ്ടപെടാനൊന്നുമില്ലാതാകും.. ആകാശവും ഭൂമിയും പോലൊരകലം വരും.. ചുറ്റിലും ശൂന്യത നിറയും.. ഒറ്റക്കിരിക്കുമ്പോൾ തനിച്ചാവാതിരിക്കാൻ മാറ്റി വെക്കുന്ന ഓർമ്മകളുടെ ചിലയിഷ്ടങ്ങൾ ബാക്കി വെക്കണം " " നമിച്ചു... ഞാനിനി ഒന്നും പറയുന്നില്ല.. " അതുപറഞ്ഞവൾ കൈയ്യിൽ പിടിച്ച് എണീറ്റ് നിന്നു.. പിന്നെ ചാരി തോളിലൊന്ന് തട്ടിക്കൊണ്ട് പറഞ്ഞു.. യു ആർ വെരി നൈസ് ഡിയർ".. അവളെ തൊട്ടുരുമ്മികൊണ്ട് ക്യാന്റീനിലേക്ക് നടക്കുമ്പോൾ ബദാം മരത്തിൽ നിന്നും പഴുത്തൊരില ഞെട്ടറ്റ് താഴേക്ക് വീണു.. ഭൂതകാലത്തിലെ ഒരു പാളിയടർന്നു വീഴുന്ന പോലെ തുടരും രമേഷ് കൃഷ്ണൻ
11
12
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
934 ने देखा
•
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#✍️ വട്ടെഴുത്തുകൾ
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍
16
10
कमेंट
Your browser does not support JavaScript!